ഇന്ത്യയുടെ അതിർത്തി കടന്നുകയറിയ ശേഷം ഇന്ത്യൻ പട്ടാളക്കാരുടെ തല അറുക്കുന്ന തരത്തിൽ ചൈന അഹങ്കാരികളായി തീർന്നത് എങ്ങനെ? നേപ്പാളിനേയും പാക്കിസ്ഥാനെയും ഇളക്കിവിട്ട ശേഷം ഇന്ത്യയെ മനഃപൂർവ്വം പ്രകോപിപ്പിക്കുമ്പോൾ നമ്മൾ കയ്യുംകെട്ടി നിൽക്കണോ? വിദേശ രാജ്യങ്ങളുമായി ഉറ്റ സൗഹൃദം ഉണ്ടാക്കിയപ്പോഴും അതിർത്തി കാക്കാൻ എങ്ങനെയാണ് മോദിയും അമിത്ഷായും പരാജയപ്പെട്ടത്?
മറുനാടൻ ഡെസ്ക്
ലഡാക്കിൽ ഇന്ത്യാ-ചൈന അതിർത്തിയിൽ നടക്കുന്നതൊന്നും അത്ര ശുഭകരമായ കാര്യങ്ങളല്ല. ഏതാണ്ട് 45 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒരു കേണൽ ഉൾപ്പെടെ മൂന്ന് പട്ടാളക്കാരെ ചൈന വധിച്ചിരികുകയാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തർക്കം പോലെ രൂക്ഷമല്ലാതിരുന്ന പഴയ കാലം അവസാനിക്കുകയാണ്. ഏതാനും ആഴ്ചകൾക്ക് മുൻപ് ഏകപക്ഷീയമായി ഇന്ത്യുടെ അതിർത്തിയിലേയ്ക്ക് കടന്നുകയറി ഇന്ത്യയുടെ ഭൂമി സ്വന്തമാക്കി വച്ചിരുന്ന ചൈനയോട് അതേ ഭാഷയിൽ വെല്ലുവിളിക്കാതെ സംയമനത്തിന്റെയും സ്നേഹത്തിന്റെയും ഭാഷയിൽ ഇടപെട്ട ഇന്ത്യക്ക് കൊടുത്ത പ്രതിഫലമാണ് ഈ ആക്രമണം എന്നു കണ്ടെത്തേണ്ടിവരും. അതേസമയം ചൈനീസ് പട്ടാളക്കാരും കൊല്ലപ്പെട്ടു എന്ന തരത്തിലുള്ള റിപ്പോർട്ടുകളുണ്ട്. ഇതാരും പക്ഷെ ഔദ്യോഗികമായി സ്തിരീകരിച്ചിട്ടില്ല.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു കേണൽ ഉൾപ്പെടെ മൂന്ന് പട്ടാളക്കാരുടെ ജീവൻ അതിർത്തി കടന്നെത്തിയ ശത്രുരാജ്യം ഇല്ലാതാക്കി എന്നുള്ളത് നിസാരമായ കാര്യമല്ല. ഇനി എന്താണ് അടുത്ത സ്റ്റെപ്പ് എന്നറിയാൻ ഇന്ത്യുടെ വിദേശകാര്യ മന്ത്രിയും പ്രതിരോധമന്ത്രിയും അടക്കമുള്ളവർ സൈനിക തലവന്മാരുമായി കൂടിയാലോചന നടത്തുകയാണ്. അതിർത്തിയിൽ നല്ലത് മാത്രം സംഭവിക്കട്ടെയെന്ന് പ്രാർത്ഥിക്കാൻ മാത്രമെ നമുക്ക് കഴിയു. ആ ധീര ദേശാഭിമാനികളായ ജവാന്മാർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. ഓരോ തുള്ളി ചോരയും നിങ്ങൾ ഈ രാജ്യത്തിന് വേണ്ടി ചെലവാക്കിയെങ്കിൽ അത് വെറുതെയാവില്ല എന്ന് സത്യപ്രതിജ്ഞ ചെയ്യുന്നു.
എന്നാൽ ഒരു കാര്യം ചൂണ്ടിക്കാട്ടാതിരിക്കാൻ വയ്യ. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ സന്ദർശിക്കുകയും, ലോകരാജ്യങ്ങളുമായി ഉറ്റബന്ധം സ്ഥാപിച്ചെടുക്കുകയും ചെയ്ത മോദി എങ്ങനെയാണ് അതിർത്തികാക്കുന്നതിൽ പരാജയപ്പെട്ടത്. കശ്മീരിനെ പോലും ഇന്ത്യയുടെ സമ്പൂർണ ഭാഗമാക്കുന്നതിന് വേണ്ടി അതിശക്തമായ നിലപാടെടുത്ത അമിത് ഷാ എങ്ങനെയാണ് ഇന്ത്യയുടെ സകല അതിർത്തികളിലും അസ്ഥിരതയുണ്ടാവുന്ന തരത്തിൽ സാഹചര്യമൊരുക്കിയത്. ആലോചിക്കേണ്ടതും ചർച്ച ചെയ്യേണ്ടതുമാണ്. ഇതിന് മുൻപും ഇന്ത്യയുടെ അതിർത്തിയിൽ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, യുദ്ധം ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ മൂന്ന് അയൽ രാജ്യങ്ങൾ നമുക്കെതിരെ തിരിയുന്നത് ആദ്യമായാണ്. നേപ്പാളെന്നത് എക്കാലത്തും ഇന്ത്യയുടെ ഉപഗ്രഹം എന്നതുപോലെ ഉറ്റമിത്രങ്ങളായിരുന്നു. നേപ്പാൾ ജീവിച്ച് പോവുന്നതും മുൻപോട്ട് പോകുന്നതും, വികസനത്തിന്റെ പാത താണ്ടിയതുമൊക്കെ ഇന്ത്യയുടെ ഔദാര്യം കൊണ്ടാണ്. പക്ഷെ ആ നേപ്പാൾ അവരുടെ ഭൂപടം പോലും മാറ്റിയെഴുതി ഇന്ത്യയെ വെല്ലുവിളിച്ചിരിക്കുന്നു.
അതേ സമയം പാക്കിസ്ഥാൻ അവരുടെ പട്ടാളത്തിന്റെ പിന്തുണയോട് കൂടി കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നു. അതിനിടയിലാണ് ആഴ്ചകൾ നീണ്ട പരിശ്രമങ്ങളെ പാഴാക്കിക്കൊണ്ട് ചൈന ഇന്ത്യയ്ക്കെതിരെ അക്രമം അഴിച്ചുവിടുന്നത്. കൊറോണ എന്ന മഹാവ്യാധിയെ നേരിടാൻ ഇന്ത്യയെന്ന് മാത്രമല്ല ലോകം മുഴുവൻ ഒരുമിച്ച് നിൽക്കുമ്പോൾ നമ്മളെ യുദ്ധത്തിന്റെ വഴിയിലേയ്ക്ക് തള്ളിവിട്ടുകൊണ്ടുള്ള ചൈനയുടെ പ്രകോപനം കണ്ടില്ലെന്ന് നടിക്കാനാവില്ല. ലോകരാഷ്ട്രങ്ങളുമായി ബന്ധുത്വം സ്ഥാപിക്കുമ്പോഴും, അയൽ രാജ്യങ്ങളെ നിർത്തേണ്ടിടത്ത് നിർത്താൻ കേന്ദ്രസർക്കാർ പരാജയപ്പെട്ടു എന്നുതന്നെ ചൂണ്ടിക്കാണിക്കേണ്ടിവരും. നേപ്പാളും, ഭൂട്ടാനും, ശ്രീലങ്കയും, മാലി ദ്വീപ്സും അടങ്ങിയ ചെറിയ രാജ്യങ്ങളോട് നമ്മൾ കാണിക്കേണ്ടത് വാത്സല്യവും, സ്നേഹവും, അനുകമ്പയുമൊക്കെയാണ്. ചൈന കഴുകൻ കണ്ണുമായി ഈ രാജ്യങ്ങളെയൊക്കെ റാഞ്ചിയെടുക്കാൻ പരിസരത്തുണ്ടെയെന്ന് വിചാരമായിരിക്കണമായിരുന്നു നമ്മുടെ വിദേശകാര്യ നയത്തിന്റെ അടിത്തറ.
ഈ രാജ്യങ്ങൾ ചൈനയുടെ സഹായം തേടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ട ഉത്തരവാദിത്തത്തിൽ വീഴ്ചപറ്റിയതുകൊണ്ടാണോ ഈ രാജ്യങ്ങൾ ഇന്ത്യക്കെതിരെ തിരിഞ്ഞതെന്ന് ആലോചിക്കേണ്ട കാര്യമാണ്. മാലി ദ്വീപിൽ ഭരണമാറ്റം ഉണ്ടായതുകൊണ്ട് നമ്മൾ തല്ക്കാലം രക്ഷപെട്ടെങ്കിലും അതിന് മുൻപേ ആ രാജ്യത്തെ ചൈന പിടിമുറുക്കിക്കഴിഞ്ഞിരിക്കുന്നു. നേപ്പാളിലെ ഇപ്പോഴത്തെ സ്ഥിതിയും സ്ഫോടനാത്മകമാണ്. ഈ പശ്ചാത്തലത്തിൽ വേണം ചൈനയുടെ പ്രകോപനമില്ലാത്ത ആക്രമണത്തെക്കുറിച്ച ചർച്ച ചെയ്യാൻ. ചൈനയെപ്പോലെ അതിശക്തമായ ഒരു അയൽ രാജ്യത്തോടെടുക്കുന്ന നിലപാടും, പാക്കിസ്ഥാനോടെക്കുന്ന നിലപാടും രണ്ടായിരിക്കണമെന്ന കാര്യത്തിൽ മോദിക്കും അമിത്ഷാക്കും തെറ്റുപറ്റിയോ?
ചൈനയോട് നമുക്ക് പാക്കിസ്ഥാനെ സമീപിക്കുന്നതുപോലെ അക്രമണോത്സുകമായ ഒരു ഡിപ്ലോമസികൊണ്ട് നേരിടാൻ കഴിയുകയില്ല. ചൈനയെപ്പോഴും നിലക്ക് നിർത്തേണ്ടത് സൗഹൃദവും സ്നേഹവും കാണിച്ചും, അമേരിക്കയും ഇസ്രയേലുമടക്കമുള്ള രാജ്യങ്ങളുമായുള്ള ബന്ധം ദൃഢപ്പെടുത്തിയുമാണ്. ഇന്ത്യയെ ഒരു കാരണവുമില്ലാതെ ചൈന പ്രകോപിപ്പിക്കുമ്പോൾ ഇന്ത്യൻ സേനയിലെ മൂന്നുപേരുടെ ജീവൻ എടുക്കുമ്പോൾ നമുക്ക് കൈനീട്ടാനും, കണ്ണുയർത്തി നോക്കാനും രണ്ട് രാജ്യങ്ങൾ മാത്രമെ ബാക്കിയുള്ളു. അമേരിക്കയും, ഇസ്രയേലും. ആ രണ്ട് രാജ്യങ്ങളുടെ സഹായത്തോടെ, അവരുടെ കരുതലുള്ള ഇടപെടലോടെ വേണം ഇതിനെ നേരിടാൻ. അതേ സമയം റഷ്യ നമുക്ക് എതിരാവുന്നില്ല എന്നുറപ്പിക്കുകയും വേണം. ലോകമെമ്പാടും നടന്ന് സൗഹൃദം സ്ഥാപിക്കുമ്പോൾ മോദിയും അമിത്ഷായും ഇക്കാര്യത്തിൽ വീഴ്ച കാണിച്ചു എന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്. അല്ലെങ്കിൽ പിന്നെങ്ങനെയാണ് ഒരേ സമയം പാക്കിസ്ഥാനും, നേപ്പാളും, ചൈനയും ഇന്ത്യക്കെതിരാവുന്നത്.
ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്നതാണ് വാസ്തവം. ഇന്ത്യയുടെ അഖണ്ഡതയ്ക്കും ഐക്യത്തിനും എതിര് നിൽക്കുന്നത് എത്ര ശക്തമായ രാജ്യമാണെങ്കിലും അതേ നാണയത്തിൽ തിരിച്ചടിച്ചുകൊണ്ട് ഇന്ത്യയുടെ ആത്മാഭിമാനം നിലനിർത്താൻ നമുക്ക് കരുത്തുണ്ട്. കരുത്തുണ്ടാവണം. പതുങ്ങി പിറകോട്ട് മാറുന്ന ഇന്ത്യ ലോകത്തിന് നൽകുന്ന സന്ദേശം ഭയത്തിന്റെയും ആശങ്കയുടെതുമാണ്. മൂന്ന് പട്ടാളക്കാരുടെ ജീവൻ എടുത്തെങ്കിൽ അതിന് മറുപടി പറയേണ്ട ബാധ്യത ഇന്ത്യൻ ഭരണകൂടത്തിനുണ്ട്. സംയമനം പാലിച്ചുകൊണ്ട് തന്നെ ചൈനയെ പിന്തിരിപ്പിക്കുന്നതിനും, അവരുടെ അക്രമനയം അവസാനിപ്പിക്കുന്നതിനും ഇന്ത്യ മുൻകൈയെടുക്കണം. ഈ സമയത്ത് ഭിന്നത മറന്നുകൊണ്ട് എല്ലാ രാഷ്ട്രീയക്കാരും ഒരുമിച്ച് നിൽക്കട്ടെ! ഇന്ത്യയെന്ന ഒറ്റ വികാരത്തിന് മുൻപിൽ രാഷ്ട്രീയമോ, മതമോ ആവശ്യമില്ലായെന്ന് ഓർക്കുക. നമുക്ക് ഏറ്റവും വലുത് ഇന്ത്യയാണ്. ഇന്ത്യയില്ലാതെ നമ്മുടെ മതമില്ല, രാഷ്ട്രീയമില്ല. ഈ പ്രതിസന്ധിയെ മറികടക്കാൻ നമ്മുടെ ഭരണകൂടത്തിന് കഴിയട്ടെ! ഉറച്ച നിലപാടോടെ ചൈനയെ നിലക്ക് നിർത്താൻ ഇന്ത്യാമഹാരാജ്യത്തിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം. ആശംസിക്കാം..
Stories you may Like
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ
- ഭൂപടം പുതുക്കുന്നത് പതിവു രീതി, അതിനെ അമിതമായി വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം
- ഇത് ഇന്ത്യയുടെ നൂറ്റാണ്ട്, 'തമ്പേറുകളല്ല'; പി ബി ഹരിദാസൻ എഴുതുന്നു
- ഇന്ത്യയിൽ നിന്നുള്ള അവസാന മാധ്യമപ്രവർത്തകനും രാജ്യം വിടണമെന്ന് ചൈന
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍