പെണ്ണും മണ്ണും മാത്രമല്ല മരണവും ചേർന്ന മഹാ മാഫിയ; സ്വപ്നയും സരിത്തും ശിവശങ്കറും മുതൽ പിണറായി വരെ അറിഞ്ഞോ അറിയാതെയോ കണ്ണികളാവുന്നു; നികുതി വെട്ടിപ്പും കള്ളപ്പണവും അഴിമതിയും രാജ്യദ്രോഹവും ചേർന്ന വമ്പൻ ശൃംഖല; ഇക്കിളി കഥകളിൽ നാം ആറാടുമ്പോൾ യഥാർത്ഥ വില്ലൻ ചിരിച്ച് രസിച്ച് പതിവുപോലെ നാടകം തുടരുന്നു
മറുനാടൻ ഡെസ്ക്
കേരളം ഒരു മുൾമുനയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. കൊറോണ എന്ന മഹാദുരന്തത്തിന്റെ തുടർച്ചയായി കേരളത്തെ ഞെട്ടിച്ചുകൊണ്ട് സ്വർണക്കള്ളക്കടത്തിന്റെ ഭയാനകമായ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തരം കള്ളക്കടത്തിന്റെ കണക്കുകൾ പുതിയതൊന്നുമല്ല. എത് സർക്കാർ അധികാരത്തിൽ വന്നാലും അക്കാലത്തൊക്കെ ശതകോടികളുടെ കള്ളക്കടത്തുകൾ നടക്കുകയും അതിന്റെ പേരിൽ വിവാദങ്ങളുണ്ടാവുകയും പതിവുള്ളതാണ്.
അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഈ വിവാദത്തിന് പുതുമയൊന്നുമില്ല. പക്ഷെ, കേരളത്തിന്റെ കള്ളക്കടത്ത് ചരിത്രത്തിൽ ആദ്യമായാണ് 30 കിലോ സ്വർണം ഒരുമിച്ച് പിടിക്കുന്നതും അതുപോലെ തന്നെ ഡിപ്ലോമാറ്റിക്ക് ബാഗിൽ സ്വർണം എത്തുന്നതും ആദ്യം തന്നെയാണ്. അത് രണ്ടുമാണ് ഈ സ്വർണ കള്ളക്കടത്തിനെ വ്യത്യസ്തമാക്കി നിർത്തുന്നത്. നിർഭാഗ്യവശാൽ ഇത്തരം കേസുകൾ ജനങ്ങൾ ചർച്ചയാക്കുകയും, ആവേശം കൊള്ളുകയും ചെയ്യുന്നത് ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് വരുന്ന ഒരു പെണ്ണിന്റെ പേരിലും രൂപത്തിലുമാണ്. ഇപ്പോഴും ഇതൊരു വലിയ വിവാദമായി മാറുന്നതിന്റെ കാരണം സ്വപ്ന സുരേഷ് എന്ന പലതവണ വിവാഹം കഴിച്ചിട്ടുള്ള ഒരു കള്ളക്കടത്തുകാരിയുടെ ബന്ധങ്ങളാണ്.
സംസ്ഥാനത്തെ ഐടി സെക്രട്ടറിയായിരുന്ന, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന തല നരച്ച ഒരു ഉദ്യോഗസ്ഥൻ ആ കള്ളക്കടത്തുകാരിയുടെ വീട്ടിലെ നിത്യ സന്ദർശകനും അവിടെ അന്തിയുറങ്ങിയവനുമാണ് എന്നത് ആരെയാണ് ഞെട്ടിക്കാത്തത്. അതുപോലെ തന്നെ മന്ത്രിമാരും, എംഎൽഎമാരും, സ്പീക്കറുമൊക്കെ ഈ കള്ളക്കടത്തുകാരിയുടെ അടുപ്പക്കാരാവുന്നു എന്നതും ഈ വാർത്തയ്ക്ക് പ്രസക്തിയുണ്ടാക്കുന്നു.സ്വപ്ന എന്ന പെണ്ണിന്റെ മേനിയഴകിൽ മാത്രം ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും പത്രങ്ങളും എത്രനാൾ ഇത് ആഘോഷമാക്കും എന്ന ചോദ്യം പ്രസക്തമാണ്. ഈ മേനിയഴകിനും, പെൺവിഷയത്തിനും ഒക്കെ അപ്പുറത്തേയ്ക്ക് കേരളത്തെ മുക്കിക്കൊല്ലാൻ കഴിയുന്ന തരത്തിൽ ഭയാനകമായ ക്രിമിനൽ പശ്ചാത്തലമുള്ള ഒരു മാഫിയയുടെ പിടിയിലാണ് ആ സ്വർണക്കടത്ത് ബിസിനസ് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഏറ്റവും ആദ്യം ഇതൊരു നികുതി വെട്ടിപ്പ് മാത്രമാണ്. അതിനുമപ്പുറം ഇത് രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥന്മാർക്കും കൈക്കൂലിപ്പണം കൈമാറ്റം ചെയ്യാൻ പറ്റുന്ന ഉപാധിയാണ്. അതിനുമപ്പുറം ഇതൊരു രാജ്യദ്രോഹക്കുറ്റമാണ്. ഒരേ സമയം അഴിമതിയും, നികുതിവെട്ടിപ്പും, കള്ളപ്പണവും, രാജ്യദ്രോഹവും ചേരുന്നതുകൊണ്ട് തന്നെ ഇവിടെ പെണ്ണും മരണവും പോലും അടിസ്ഥാന ഘടകമാകുന്നു. ഈ വിഷയം കള്ളക്കടത്ത് മാഫിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ത്രീകൾക്കോ, കൊല്ലപ്പെടുന്ന ആളുകൾക്കോ പോലും ശബ്ദമില്ല. ഇവർ കൊന്ന് തള്ളിയാൽ അത് ആത്മഹത്യയാവും. കാരണം ഈ സ്വർണത്തിന്റെയൊക്കെ ഉറവിടവും ഈ സ്വർണമൊക്കെ എങ്ങോട്ട് പോകുന്നു എന്നതും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറംലോകത്തോട് പറയുന്നത്. ഈ സ്വർണം യുഎഇൽ നിന്നും കേരളത്തിലേയ്ക്ക് എത്തുമ്പോൾ നേരിയ വില വ്യത്യാസം മാത്രമെയുള്ളു എന്ന് തിരിച്ചറിയുക.
യുഎഇലെ സ്വർണവും കേരളത്തിലെ സ്വർണവും തമ്മിൽ കാര്യമായ വില വ്യത്യാസം ഉണ്ടായിരുന്നുവെങ്കിൽ, ചൈനയിൽ നിന്നും ഏതെങ്കിലും ഒരു ഉല്പന്നം ഇങ്ങോട്ട് കൊണ്ടുവരുമ്പോൾ കിട്ടുന്ന ലാഭമുണ്ടായിരുന്നുവെങ്കിൽ നമുക്ക് ഇതൊരു നികുതി വെട്ടിപ്പ് മാത്രമായി കരുതാമായിരുന്നു. എന്നാൽ നികുതി വെട്ടിപ്പിനപ്പുറമുള്ള ഒട്ടനേകം വിഷയങ്ങൾ ഇതിനോടൊപ്പം ചേരുന്നതുകൊണ്ടാണ് ഇത് രാജ്യത്തെ ഭയപ്പെടുത്തുന്നത്. നികുതി വെട്ടിപ്പ് ഒരു വശം മാത്രമാണ്. അതിനേക്കാൾ പ്രധാനപ്പെട്ടത് അഴിമതിയും രാജ്യദ്രോഹവുമാണ്. നാട്ടിലെ ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും കൈക്കൂലിപ്പണം പലപ്പോഴും സ്വർണത്തിന്റെ രൂപത്തിൽ ദുബായിലും അബുദാബിയിലും ഷാർജയിലുമൊക്കെ വാങ്ങുന്നുവെന്നതുകൊണ്ടാണ് മിക്ക സ്വർണക്കള്ളക്കടത്തും യുഎഇയിൽ നിന്നും ഇങ്ങോട്ടെത്തുന്നത്.
അത് എംബസ്സിയുടെ ഒത്താശ്ശയോടു കൂടിപ്പോലും നടക്കുന്നു എന്ന തിരിച്ചറിവ് ഭയാനകമാണ്. തിരുവനന്തപുരത്ത് ധൃതിപിടിച്ച് യുഎഇ ഒരു കോൺസുലേറ്റ് തുടങ്ങിയത് കേരളത്തിൽ അനേകം പ്രവാസികൾ ഉള്ളതുകൊണ്ട് അല്ല, നേരെ മറിച്ച് ഇത്തരം സ്വർണക്കടത്ത് മാഫിയകളുടെ സമ്മർദപ്രകാരമാണ് എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. യുഎഇയുടെ കോൺസുലാർ ജനറൽ അറിയാതെ, ആ കോൺസുലാർ ജനറലിന്റെ പേരിൽ ഇവിടേയ്ക്ക് സ്വർണം കള്ളക്കടത്തായി എത്തുക സാധ്യമല്ല. സ്വർണക്കള്ളക്കടത്തിന്റെ പശ്ചാത്തലമുള്ള സ്വപ്ന ഇവിടുത്തെ യുഎഇ കോൺസുലറുടെ സെക്രട്ടറിയായി കുറച്ചുകാലം എങ്കിലും ജോലി ചെയ്തുവെങ്കിൽ അതിന്റെ പിന്നിലും ദുരൂഹതയുണ്ട്.
ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് ഒരു സിനിമക്കാരന്റെ ഒപ്പം ഒളിച്ചോടിയ സ്വപ്ന, തിരുവനന്തപുരത്ത് എത്തി സ്വർണ മാഫിയയിലേക്ക് ഇടപെടുന്നതിന് വേണ്ടി ആദ്യമാരംഭിച്ചത് ട്രാവൽ ഏജൻസിയാണ്. എങ്ങനെയാണ് മനുഷ്യനെ കടത്തുന്നത്, എങ്ങനെയാണ് മനുഷ്യരിലൂടെ സ്വർണം കടത്തുന്നത് എന്നതിന്റെ പരിശീലനക്കളരി ആയിരുന്നു ആ ട്രാവൽ ഏജൻസി.
Stories you may Like
- അഹ്ലാൻ മോദിയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ ആവേശം കൊള്ളിച്ച് പ്രധാനമന്ത്രി
- പ്രധാനമന്ത്രി ഈ മാസം യുഎഇയിലേക്ക്; ബിഎപിഎസ് ക്ഷേത്രം ഉദ്ഘാടനം ചെയ്യും
- മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ സന്ദർശനം ഉപേക്ഷിച്ചു
- വിദേശ രാജ്യങ്ങൾ നേരിട്ടു മുഖ്യമമന്ത്രിയേയും മന്ത്രിമാരെയും ക്ഷണിക്കുന്നത് അനൗചിത്യം
- ഇന്ത്യയും യുഎഇയും ആഗ്രഹിക്കുന്നത് ഇടനിലക്കാരില്ലാത്ത സൗഹൃദം
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍