നാട്ടിലെ കരാർ ജോലി പൊളിഞ്ഞപ്പോൾ ലണ്ടനിൽ എത്തിയാൽ സുഖ ജീവിതം എന്നു പറഞ്ഞ് ഏജൻസികളുടെ ചതിയിൽ വിസിറ്റിങ് വിസ എടുത്ത് വിമാനം കയറി; ഒരു ജോലി പോലും കിട്ടാതെ പൊലീസിനെ ഭയന്നു നടക്കുന്നതിനിടയിൽ കാരണം പോലും അറിയാതെ ദുരൂഹ മരണം; മൃതദേഹം നാട്ടിൽ എത്തിക്കാനാവാതെ വലഞ്ഞപ്പോൾ ആശ്രയമായി എത്തിയത് ബ്രിട്ടീഷ് മലയാളി; നാട്ടിൽ അനാഥരായി കാത്തിരുന്ന പെൺമക്കൾക്ക് രണ്ടു പേർക്കും 3.75 ലക്ഷം രൂപ വീതം ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടു കണ്ണുനീർ തുടച്ച് മറുനാടൻ കുടുംബം
മറുനാടൻ ഡെസ്ക്
നാട്ടിൽ ചെറിയ കരാർ പണികൾ വരവേ ജോലികളുടെ ഭാഗമായി രാജീവിനുണ്ടായ വൻ കടക്കെണിയാണ് ജീവിതം മാറ്റിമറിച്ചത്. കടം പെരുകിയപ്പോൾ രാജീവിന്റെയും സഹോദരന്റെയും വീടുകൾ ബാങ്ക് ജപ്തി നടപടികൾ നേരിട്ടു. താരതമെന്യേ കൂടുതൽ വില കിട്ടുമായിരുന്ന രാജീവിന്റെ വീടു വിറ്റു കടബാധ്യതകളിൽ ഒരു പങ്കു വീട്ടി. ഈ സമയത്താണ് യുകെയിൽ എത്തിയാൽ മികച്ച ജോലിയെന്ന ഏജൻസിയുടെ വാഗ്ദാനം രാജീവിനെ തേടി എത്തുന്നത്.
കടത്തിന്റെയും ജീവിത ദുരിതത്തിന്റെയും നടുക്കടലിൽ നിന്നൊരാൾക്കു ലഭിക്കാവുന്ന കച്ചിത്തുരുമ്പു ആയിരുന്നു ആ വാഗ്ദാനം. ഇത്തരത്തിൽ ഒട്ടേറെ ആളുകൾ യുകെയിൽ എത്തുകയും ജീവിതം രക്ഷപ്പെടുകയും ചെയ്ത സാഹചര്യം അറിയാവുന്നതിനാൽ മറ്റൊന്നും ആലോചിക്കാതെ രാജീവ് ഏജൻസിക്കാരെ വിശ്വസിക്കുകയായിരുന്നു. മാത്രമല്ല, ജീവിതം പച്ച പിടിപ്പിക്കുന്നതിനൊപ്പം തന്നെ യുകെയിൽ മക്കളുടെ വിദ്യാഭ്യാസം സൗജന്യവുമാണ് എന്ന ട്രാവൽ ഏജൻസി ഏജന്റിന്റെ വാക്കാണ് രാജീവിനെ ഏജൻസിക്കാരുടെ കെണിയിൽ വീഴ്ത്തിയത്.
പഠിക്കാൻ മിടുക്കരായ രണ്ടു പെൺമക്കളുടെ ഭാവിയെ കുറിച്ച് ഏറെ പ്രതീക്ഷകളും ആഗ്രഹങ്ങളും ഉണ്ടായിരുന്ന രാജീവിന്റെ മനസ് മനസിലാക്കിയുള്ള ഒരു ചൂണ്ട ആയിരുന്നു ആ വാഗ്ദാനം. ഇതോടെയാണ് ജീവിതത്തിൽ രക്ഷപ്പെടാനായി ഇനി ഇതേ ഉള്ളൂ ഒരു ആശ്രയം എന്നു കരുതി രാജീവും ഭാര്യ ലക്ഷ്മിയും രണ്ടു പെൺമക്കളും കയ്യിൽ ബാക്കിയുണ്ടായിരുന്ന സമ്പാദ്യം ഏജൻസിക്കു നൽകി യുകെയിൽ പോയത്. വിസിറ്റിങ് വിസയിലായിരുന്നു ഇവരുടെ യാത്ര.
യാത്രക്ക് ചുക്കാൻ പിടിച്ചവരുടെ നിർദ്ദേശ പ്രകാരം കയ്യിൽ കരുതിയ മൂന്നു ലക്ഷം രൂപയിൽ നല്ലൊരു പങ്കു ലണ്ടനിലെ ഈസ്റ്റ് ഹാമിൽ എത്തിയപ്പോൾ താമസ സൗകര്യത്തിനും മറ്റുമായി ചെലവാകുകയും ചെയ്തു. ഇത്തരത്തിൽ വീണ്ടും വീണ്ടും യുകെയിലെ ചെലവുകൾക്കും ഏജൻസികൾക്കുമായി പണം നഷ്ടപ്പെടുത്തിയ ഇവർക്ക് സകല പ്രതീക്ഷകളും നഷ്ടമാകുന്ന കാഴ്ചകളാണ് യുകെ ജീവിതത്തിൽ ബാക്കിയായത്. ഇതോടെ കഴിഞ്ഞ വർഷം മെയ് 11നു യുകെയിൽ എത്തിയ ഇവർ കലങ്ങിയ കണ്ണും മരവിച്ച മനസുമായി സെപ്റ്റംബർ മൂന്നിന് തിരികെ തിരുവനന്തപുരത്തു എത്തി.
വെറും നാലു മാസത്തെ ഈസ്റ്റ് ഹാം ജീവിതം ദുരിതം നേരിട്ടനുഭവിച്ച നാളുകൾ ആയിരുന്നു. ഒന്നിച്ചു തിരികെ മടങ്ങാം എന്നായിരുന്നു തീരുമാനിച്ചതെങ്കിലും മുന്നിൽ മല പോലെ വളർന്ന കടവും കിടപ്പാടം നഷ്ടമായ അവസ്ഥയും പിടിച്ചു നിൽക്കാൻ രാജീവിനെ പ്രേരിപ്പിക്കുക ആയിരുന്നു. പിന്നീടുള്ള അഞ്ചു മാസക്കാലം എന്തെങ്കിലും ജീവിത മാർഗം തരപ്പെടുത്താനുള്ള ശ്രമമായിരുന്നു രാജീവ് നടത്തിയത്. എന്നാൽ വിസിറ്റിങ് വിസയിൽ എത്തിയ ഒരാൾക്ക് ആരും ജോലി നൽകുവാൻ തയ്യാറായില്ല എന്നു മാത്രമല്ല, പൊലീസുകാരുടെ ഭയന്ന് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലായി.
അതിനിടയിൽ രാജീവിന്റെ അമ്മയും മരിച്ചു. അമ്മയെ അവസാനമായി ഒരു നോക്കു കാണുവാൻ എത്താൻ സാധിക്കാതിരുന്നതിന്റെ വിഷമവും രാജീവിന് ഉണ്ടായിരുന്നു. ഏറെ പ്രതീക്ഷകളോടെ എത്തിയ രാജീവ് താൻ സ്വപ്നം കണ്ട ലണ്ടൻ അല്ല കൺമുന്നിൽ കണ്ടതെന്ന വിഷമത്തോടെയാണ് ജീവിച്ചിരുന്നത്. അവസാന നാളുകളിൽ ഭക്ഷണത്തിനു പോലും ഒരു പെൻസ് എടുക്കാൻ അദ്ദേഹത്തിന്റെ കയ്യിൽ ഇല്ലായിരുന്നുവെന്നാണ് വിവരം ലഭിച്ചത്. ഇതോടെ, ജീവിതം തകർന്ന അവസ്ഥയാണ് രാജീവിനെ മരണത്തിലേക്ക് വഴി തിരിച്ചു വിട്ടത്.
മരണ വാർത്ത പുറത്തെത്തിയ ശേഷമാണ് രാജീവിന്റെ ജീവിത കഥ മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയിലൂടെ യുകെ മലയാളികൾ അറിയുന്നത്. തുടർന്ന്, രാജീവിന്റെ മൃതദേഹം നാട്ടിലെത്തിക്കുവാനും നാട്ടിലെ അനാഥരായ രണ്ടു പെൺമക്കൾക്ക് എന്തെങ്കിലും സഹായവും ചെയ്തു നൽകുവാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ.
ഇന്ത്യൻ ഹൈക്കമ്മീഷന്റെയും യുകെയിലെ സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ മൃതദേഹം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 3.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മൃതദേഹം ബന്ധുക്കൾ ചേർന്നാണ് ഏറ്റെടുത്തത്. വിമാനത്താവളത്തിലെ നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി രാവിലെ ഏഴു മണിയോടു കൂടിയാണ് മൃതദേഹം കണ്ണമ്മൂലയിലെ രാജീവിന്റെ സഹോദരന്റെ വീട്ടിലെത്തിച്ചത്. ഒരു മണിക്കൂറോളം പൊതു ദർശനത്തിനു വച്ചശേഷമാണ് സംസ്കാരത്തിനായി ശാന്തികവാടത്തിലേക്ക് കൊണ്ടു പോയത്.
വീട്ടിലും ശാന്തി കവാടത്തിലുമായി ബന്ധുക്കളും നാട്ടുകാരും പ്രാദേശിക രാഷ്ട്രീയ നേതാക്കളും അടക്കം നൂറു കണക്കിനു പേരാണ് പങ്കെടുത്തത്. ഒരുപാട് പ്രതീക്ഷകളുമായി യുകെയിലെത്തി ഒടുവിൽ ഒന്നും നേടാനാകാതെ ജീവൻ തന്നെ നഷ്ടപ്പെടുത്തേണ്ടി വന്ന രാജീവിന്റെ മൃതദേഹം രാവിലെ 8.30ഓടു കൂടിയാണ് തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കരിച്ചത്. പൊട്ടിക്കരച്ചിലോടെയാണ് ഭാര്യ ലക്ഷ്മി രാജീവിന് വിട നൽകിയത്. അച്ഛന് അന്ത്യയാത്ര നൽകുവാൻ മക്കളായ സൂര്യ ഗായത്രിയും അംബികാ ഗായത്രിയും ശാന്തി കവാടത്ത് എത്തിയിരുന്നു.
അതോടൊപ്പം രാജീവിന്റെ രണ്ടു മക്കൾക്കായി 8700 പൗണ്ട് ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തിൽ നടത്തുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സമാഹരിച്ച ചെക്ക് രാജീവിന്റെ രണ്ടു പെൺമക്കൾക്ക് കൈമാറി. ബ്രിട്ടീഷ് മലയാളി വായനക്കാർ 6981 പൗണ്ട് നൽകിയപ്പോൾ ബ്രിട്ടീഷ് സർക്കാർ നൽകുന്ന നികുതി ഇളവായ 1298.75 പൗണ്ടും കൂടി ചേർത്താണ് ഇരുവർക്കും 3.75 ലക്ഷം രൂപ വീതം ഏഴരലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. രാജീവിന്റെ മരണത്തോടെ വേർപാടിന്റെ വേദനയ്ക്കൊപ്പം ഇനി മുമ്പോട്ട് എങ്ങനെ ജീവിക്കുമെന്ന് ഓർത്ത് ആശങ്കയിലായ ഭാര്യയ്ക്കും മക്കൾക്കും ആശ്വാസമായാണ് ബ്രിട്ടീഷ് മലയാളി വായനക്കാരുടെ ഈ സഹായം എത്തിയത്.
ബ്രിട്ടീഷ് മലയാളി ഇതുവരെ നൽകിയത് ആറു കോടിയിലേറെ തുക
മറുനാടന്റെയും ബ്രിട്ടീഷ് മലയാളിയുടെയും സ്ഥാപക എഡിറ്ററായ ഷാജൻ സ്കറിയ ചെയർമാനായി 2012ൽ തുടങ്ങിയതാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ. ആറു വർഷം മുൻപ് തുടങ്ങിയ ചാരിറ്റി ഫൗണ്ടേൻ ഇതുവരെ ആറു കോടിയിൽ അധികം രൂപയാണ് പാവപ്പെട്ട രോഗികൾക്കും വിദ്യാഭ്യാസ ധനസഹായം ആവശ്യമുള്ളവർക്കും പ്രകൃതി ദുരന്തം സംഭവിച്ചപ്പോഴുള്ള ധനസഹായമായും വിതരണം ചെയ്തത്. കേരളം നേരിട്ട വെള്ളപ്പൊക്ക ദുരന്തത്തെ തുടർന്ന് ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ധനസഹായ നിധിയിലേക്ക് സംഭാവന ചെയ്തത്.
നാട്ടിലുള്ള പാവപ്പെട്ട രോഗികൾക്ക് ചികിത്സാസഹായം നൽകുകയാണ് പ്രധാന പദ്ധതി. സഹായം ആവശ്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുകയും അവ കൃത്യമായി പരിശോധിച്ച് സഹായം ആവശ്യമുള്ളവരാണെന്ന് പൂർണമായും ബോധ്യപ്പെടുകയും ചെയ്ത ശേഷമാണ് ഫണ്ട് ശേഖരണം നടക്കുന്നത്. യുകെയിലെ മലയാളികൾ മരിച്ചാൽ, ഒരു അപേക്ഷ നൽകിയാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കുന്നതും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആണ്. ഇതു കൂടാതെ, കോട്ടയത്തെ കുട്ടികളുടെ ആശുപത്രി, പത്തനാപുരം ഗാന്ധിഭവൻ തുടങ്ങിയ സ്ഥാപനങ്ങളും സഹായം കൈപ്പറ്റിയിട്ടുള്ളവയിൽ പെടും.
വിർജിൻ മണി ലിങ്ക് വഴിയും ബാങ്ക് അക്കൗണ്ടിലൂടെയും ആണ് ധനസമാഹരണം നടത്തുന്നത്. ഇതുവഴി ലഭിക്കുന്നതും ചെലവാക്കിയതുമായ ഓരോ പൗണ്ടിന്റെയും കണക്കുകൾ അടങ്ങിയ ബാങ്ക് സ്റ്റേറ്റ്മെന്റ് ഫൗണ്ടേഷൻ വെബ്സൈറ്റിലും ബ്രിട്ടീഷ് മലയാളിയും പ്രസിദ്ധീകരിച്ചു പൂർണമായും സുതാര്യമായുമാണ് ഈ ട്രസ്റ്റിന്റെ പ്രവർത്തനം നടക്കുന്നത്. ബ്രിട്ടീഷ് മലയാളി വായനക്കാരിൽ നിന്നും പണം ശേഖരിച്ചു അത് മുഴുവൻ കൈമാറുകയാണ് ഫൗണ്ടേഷന്റെ രീതി. ഫൗണ്ടേഷൻ പ്രവർത്തന ചെലവുകൾ ട്രസ്റ്റികൾ സ്വന്തം പോക്കറ്റിൽ നിന്നും എടുക്കുകയാണ് പതിവ്. ബ്രിട്ടീഷ് മലയാളി ടീം അംഗങ്ങളും യുകെയിലെ സാമൂഹ്യ പ്രവർത്തകരും ട്രസ്റ്റികളായ 12 അംഗ ടീമാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ.
Stories you may Like
- നഴ്സുമാരെ ബക്കിങ്ഹാം കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ച് ചാൾസ് രാജാവ്
- ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സമാഹരിച്ച 24 ലക്ഷം മുതുകാടിന് കൈമാറി
- ലണ്ടൻ - കൊച്ചി ഡയറക്റ്റ് ഫ്ളൈറ്റ് ആവിയായോ?
- കൊച്ചി എയറിൽ തന്നെ; ബ്രിട്ടീഷ് എയർവേസ് ഇന്ത്യയിലേക്ക് കണ്ണ് വയ്ക്കുന്നു
- അവസരം ഒരുങ്ങിയത് ആഫ്രിക്കൻ യുവതി മുന്നിട്ടിറങ്ങിയതോടെ; ബ്രിട്ടണിൽ തട്ടിപ്പുകാർ കുടുങ്ങുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്