Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൂന്ന് ദിവസം കൊണ്ടു മറുനാടൻ വായനക്കാർ തിരുവല്ലയിൽ പൊള്ളലേറ്റ് ചികിത്സയിലിരിക്കുന്ന പെൺകുട്ടിക്കായി നൽകിയത് അഞ്ച് ലക്ഷം രൂപ; മറുനാടൻ വാർത്ത കണ്ട് ആശുപത്രിയിൽ എത്തി പെൺകുട്ടിയുടെ പിതാവിന് നേരിട്ടു കാശു കൊടുത്തവരും അനേകം; സഹോദരിയുടെ അക്കൗണ്ടിലേക്ക് നഴ്സിങ് സംഘടന ശേഖരിച്ച പണവും ചേർന്നപ്പോൾ ചികിത്സക്ക് ആവശ്യത്തിന് പണമെത്തിയതിനാൽ ആവാസ് അപ്പീൽ അവസാനിപ്പിക്കുന്നു; ബാക്കി പണം രണ്ട് ദിവസത്തിനകം കൈമാറും

മൂന്ന് ദിവസം കൊണ്ടു മറുനാടൻ വായനക്കാർ തിരുവല്ലയിൽ പൊള്ളലേറ്റ് ചികിത്സയിലിരിക്കുന്ന പെൺകുട്ടിക്കായി നൽകിയത് അഞ്ച് ലക്ഷം രൂപ; മറുനാടൻ വാർത്ത കണ്ട് ആശുപത്രിയിൽ എത്തി പെൺകുട്ടിയുടെ പിതാവിന് നേരിട്ടു കാശു കൊടുത്തവരും അനേകം; സഹോദരിയുടെ അക്കൗണ്ടിലേക്ക് നഴ്സിങ് സംഘടന ശേഖരിച്ച പണവും ചേർന്നപ്പോൾ ചികിത്സക്ക് ആവശ്യത്തിന് പണമെത്തിയതിനാൽ ആവാസ് അപ്പീൽ അവസാനിപ്പിക്കുന്നു; ബാക്കി പണം രണ്ട് ദിവസത്തിനകം കൈമാറും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരുവല്ലയിൽ പ്രേമാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ കാമുകൻ പെട്രോൾ ഒഴിച്ചു കത്തിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായ പെൺകുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. എറണാകുളത്തുള്ള മെഡിക്കൽ സെൻട്രൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് പെൺകുട്ടി ചികിത്സയിൽ കഴിയുന്നത്. കൂലിപ്പണിക്കാരനായ പെൺകുട്ടിയുടെ പിതാവ് ആശുപത്രി ചികിത്സയ്ക്കുള്ള പണം പോലുമില്ലാതിരുന്ന അവസ്ഥയിലാണ് മറുനാടൻ വായനക്കാരോട് സഹായം അഭ്യർത്ഥിച്ചത്.

മറുനാടന്റെ നേതൃത്വത്തിൽ തുടങ്ങിയ ആവാസ് എന്ന ചാരിറ്റി സംഘടന വഴിയായിരുന്നു പെൺകുട്ടിയെ സഹായിക്കാൻ ശ്രമിച്ചത്. ആവാസ് ആദ്യമായി നടത്തിയ അപ്പീലിന് വൻ പ്രതികരണമാണ് ലഭിച്ചത്. തിരുവല്ലയിൽ പ്രണയ ഭ്രാന്ത് മൂത്ത ഒരുത്തൻ പച്ചയ്ക്ക് ഒരു പെൺകുട്ടിയെ കത്തിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ പ്രതിസന്ധിയിൽ തുണയായി ഇറങ്ങിയ മറുനാടന് ആദ്യ മൂന്നു ദിവസം കൊണ്ട് ലഭിച്ചത് നാലു ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി പന്ത്രണ്ട് രൂപയായിരുന്നു. സഹായം അഭ്യർത്ഥിച്ച ശേഷം ഇന്ന് രാവിലെ 11 മണി വരെയാണ് ആവാസ് അക്കൗണ്ടിൽ ഈ പണം എത്തിയത്.

ആദ്യ ദിവസം ലഭിച്ച 1,80,000 രൂപ പെൺകുട്ടിയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അടുത്ത ദിവസം തന്നെ കൈമാറിയിരുന്നു. ഇതിന്റെ രസീത് വാർത്തക്കൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാക്കി 319012 രൂപയാണ് ഇപ്പോൾ അക്കൗണ്ടിലുണ്ടായിരുന്നത്. ആദ്യ ദിവസം ആവാസ് അക്കൗണ്ടിലേക്ക് പെൺകുട്ടിയെ സഹായിക്കാൻ 117 പേർ തയ്യാറായെങ്കിൽ ഇന്നലെ 94 പേരാണ് പണം നൽകിയത്. ഇന്നു 11 മണി വരെ 64 പേരും പണം നൽകി. ആകെ 275 പേരാണ് ഇതുവരെ സഹായം നൽകിയത്. പ്രവാസി മലയാളികൾ അടക്കം നിരവധി പേർ നരാധമന്റെ ആക്രമണത്തിന് ഇരയായി പെൺകുട്ടിയെ സഹായിക്കാൻ പണം ട്രാൻസ്ഫർ ചെയ്തു. അക്കൗണ്ടിൽ ലഭിച്ച ബാക്കി ലഭിച്ച പണം രണ്ട് ദിവസത്തിനകം കൈമാറുന്നതായിരിക്കും.

100 രൂപ മുതൽ വൻതുക പോലും സഹായധനമായി നൽകിയവരുണ്ട്. ഇനിയും പെൺകുട്ടിയെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് പണം ആവാസിന്റെ അക്കൗണ്ടിൽ നൽകാവുന്നതാണ്. കൂടുതൽ ധനസഹായം ആ സാധു കുടുംബത്തെ തേടി എത്തുമെന്നാണ് കരുതുന്നത്. കൂലിപ്പണിക്കാരനായ ഈ പെൺകുട്ടിയുടെ പിതാവിന്റെ കണ്ണുനീരിന്റെ കഥ ഞങ്ങൾ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്ത വായിച്ചാണ് വായനക്കാർ വലിയ തോതിൽ പെൺകുട്ടിയെ സഹായിക്കാൻ തയ്യാറായത്.

മറുനാടൻ ആവാസ് വഴി പണം സ്വരൂപിച്ചതിന് പിന്നാലെ നഴ്‌സുമാരുടെ സംഘടനയും പെൺകുട്ടിയെ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് രംഗത്തുവന്നിരുന്നു. ഇതോടെ പെൺകുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിലേക്ക് കൂടുതൽ പണം എത്തി. കൂടാതെ നേരിൽകണ്ട് സഹായം നൽകിയവരും നിരവധിയാണ്. ഇതോടെ ചികിത്സയ്ക്ക് ആവശ്യത്തിന് പണം എത്തി. ഈ സാഹചര്യത്തിൽ ആവാസിന്റെ ചാരിറ്റി അപ്പീൽ അവസാനിപ്പിക്കുകയാണ്. ഇനി ആവാസ് അക്കൗണ്ടിലേക്ക് വായനക്കാർ പണം നൽകേണ്ട കാര്യമില്ല. ആവാസ് ചാരിറ്റബിൾ സൊസൈറ്റി മുൻകൈയെടുത്ത് ശേഖരിക്കുന്ന പണത്തിന്റെ സുതാര്യത ഉറപ്പാക്കാൻ കൃ്ത്യമായി തന്നെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തക്കൊപ്പം കഴിഞ്ഞ ദിവസം പണം നൽകിയവരുടെ വിവരങ്ങൾ നൽകുന്നുണ്ട്.

ആവാസിനെ കൂടാതെ മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തിൽ യുകെയിൽ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ എന്നൊരു സംഘടനയും പ്രവർത്തിക്കുന്നുണ്ട്. യുകെയിൽ മരിക്കുന്നവരുടെ മൃതദേഹം നാട്ടിൽ എത്തിക്കുകയും നാട്ടിൽ രോഗികളും വീടില്ലാത്തവർക്കും സഹായം ചെയ്യുകയും അടക്കമുള്ള പ്രവർത്തനങ്ങൾ വഴി കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആറ് കോടിയിലേറെ രൂപ ചെലവഴിച്ചിട്ടുണ്ട്. പണം തരുന്ന എല്ലാവർക്കും ചാരിറ്റിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അറിയാനുള്ള അവകാശമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ആ പാത തന്നെയാണ് ആവാസും പിന്തുടർന്നത്. തീർത്തും സുതാര്യമായ ഈ ഫണ്ട് ശേഖരണത്തോട് സഹകരിച്ച മറുനാടൻ വായനക്കാർക്ക് നന്ദി അറിയിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP