ഭാര്യയുടെയും മക്കളുടെയും ജീവിതം വഴിമുട്ടി പോകില്ല എന്ന ആശ്വാസത്തോടെ സോണിയുടെ ആത്മാവ് അദൃശ്യ സാന്നിധ്യമായി എത്തിയിരിക്കാം; മഴപ്പെയ്ത്തു കഴിഞ്ഞ ശാന്തത പോലെ കരച്ചിൽ വറ്റി ടിന്റു; അച്ഛൻ ഉറങ്ങിക്കിടക്കുകയാണെന്നു കരുതിയ മക്കൾക്ക് വേണ്ടി മറുനാടൻ കുടുംബം കൈമാറിയത് 15 ലക്ഷം; ഡാഡിയുടെ ചിത്രവും കയ്യിൽ പിടിച്ചു അന്നയും ഹൈഡാനും നൊമ്പരക്കാഴ്ചയായി
മറുനാടൻ ഡെസ്ക്
ലണ്ടൻ: മികച്ചൊരു ജീവിതം തേടി വിദേശത്തു പോയി ഒന്നും സമ്പാദിക്കാൻ കഴിയാതെ ദുരിതം പേറേണ്ടി വരുന്ന പ്രവാസികൾ നിരവധിയുണ്ട്. അത്തരക്കാരിൽ ഒരാളായിരുന്നു സോണി ചാക്കോ എന്ന കോട്ടയം കങ്ങഴക്കാരൻ. പത്ത് വർഷത്തോളമായി യുകെയിൽ താമസിച്ചിട്ടും അധികം സമ്പാദ്യമൊന്നുമില്ലാതെ സാധാരണക്കാരിൽ സാധാരണക്കാരനായി സോണി ചാക്കോ വിടവാങ്ങി. എന്നാൽ വളരെ ആകസ്മികമായി എത്തിയ മരണത്തിനു മുന്നിൽ തളർന്നു പോയ അദ്ദേഹത്തിന്റെ ഭാര്യ ടിന്റുവിന്റെ കൈപിടിക്കാൻ യുകെയിലെ മലയാളി സമൂഹം കൈകോർത്തും. ഒപ്പം നിന്നത് മറുനാടൻ കുടുംബവും.
ടിന്റുവിന്റെ കരഞ്ഞു തളർന്ന കൺകളിൽ ഒരു ചെറുതരി പ്രകാശം പരത്തിയാണ് ഇന്നലെ ചെസ്റ്റർഫീൽഡിൽ നടന്ന സംസ്കാര ചടങ്ങിൽ വച്ച് വൈദികരെയും നാട്ടുകാരെയും സാക്ഷികളാക്കി മറുനാടൻ കുടുംബത്തിലെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി സോണി ചാക്കോ 16260 പൗണ്ടിന്റെ(15 ലക്ഷത്തിലേറെ രൂപ) ചെക്ക് കൈമാറിയത്. ഇതിൽ 5000 പൗണ്ട് വീതമുള്ള രണ്ടു ചെക്കുകൾ രണ്ടു കുട്ടികളുടെയും പേരിൽ സ്ഥിരനിക്ഷേപത്തിനും ബാക്കി വരുന്ന 6260 പൗണ്ട് അന്തരിച്ച സോണിയുടെ ഭാര്യയുടെ പേരിലുമാണ് നൽകിയത്. 16,260 പൗണ്ട് മൊത്തം മൂന്ന് ചെക്കുകൾ ആയാണ് കൈമാറിയത്. വിറയ്ക്കുന്ന കൈകളോടെ ടിന്റു ചെക്കുകൾ ഏറ്റുവാങ്ങുമ്പോൾ അനേകായിരം കൈകൾ താങ്ങായി കൂടെയുണ്ടാകും എന്നോർമ്മിപ്പിക്കുക കൂടിയായിരുന്നു ആ ചെക്കുകൾ.
തന്റെ വേദന മുഴുവൻ പ്രാർത്ഥന സമയത്തു ഒതുക്കി പിടിച്ചു നിന്ന ടിന്റു മൃതദേഹം സെമിത്തേരിയിലേക്കു എടുക്കാൻ സമയമായപ്പോഴേക്കും നിയന്ത്രണം നഷ്ടമായി ശവപേടകത്തിൽ കെട്ടിപ്പിടിച്ചു വിമ്മിപ്പൊട്ടുക ആയിരുന്നു. മനസിലെ മുഴുവൻ സങ്കടവും കണ്ണീരായി ഒഴുകി തീരട്ടെ എന്ന ആശ്വാസവചനവുമായി ടിന്റുവിന് ഉള്ളിലെ പ്രയാസം തെല്ലൊന്നു അടക്കാൻ സമയമാകും വരെ ആ നില തുടരാൻ ബന്ധപ്പെട്ടവരും അനുവദിക്കുകയായിരുന്നു.
ആരും കാണാതെ പോയ ഒരു മരണത്തിന്റെ മുഴുവൻ തീവ്രതയും വേദനയും ടിന്റുവിന്റെ ചുടുകണ്ണീരിൽ നിറഞ്ഞത് അവിടെ കൂടിയ മുഴുവൻ ആളുകൾക്കും ബോധ്യപ്പെടുക കൂടിയായിരുന്നു. സംസ്ക്കാരത്തിനായി സെമിത്തേരിയിൽ എത്തി ശവപേടകം ആറടി മണ്ണിന്റെ ഉടസ്ഥതയിലേക്കു എടുത്തപ്പോഴും തനിക്കിനിയാരുണ്ട് എന്ന മറുപടിയില്ലാത്ത ചോദ്യവുമായി ടിന്റുവിന്റെ വിമ്മിക്കരച്ചിൽ കനത്ത നിശബ്ദതയിൽ ഏറെ പ്രയാസകരമായി ഏവരുടെയും ഉള്ളുലയ്ക്കുക ആയിരുന്നു.
ഇന്നലെ രാവിലെ നടന്ന സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നിയന്ത്രണം ഉണ്ടായിട്ടും സോണിയെ അടുത്ത ബന്ധുക്കളായ കുടുംബക്കാരും പരിചയമുള്ളവർ അടക്കം അന്ത്യയാത്ര മൊഴി ചൊല്ലുവാൻ എത്തിയിരുന്നു. ഓർത്തോഡോക്സ് സഭ വിശ്വാസികളായ സോണിയുടെയും കുടുംബത്തിന്റെയും പരിചയക്കാരായ വൈദികരുടെ മേൽനോട്ടത്തിലായിരുന്നു സംസ്ക്കാര ശുശ്രൂഷകൾ. വൈദികരായ ഫാ. അനൂപ് എബ്രഹാം, ഫാ. മാത്യു കുര്യാക്കോസ്, ഫാ. ടോം ജേക്കബ്, ഫാ. ബിനോയ് എന്നിവരാണ് സംസ്കാര കർമ്മങ്ങൾക്ക് നേതൃത്വം നൽകിയത്.
''അമ്മേ ഡാഡി അനങ്ങുന്നില്ല'' എന്ന തലക്കെട്ടോടെ ഡെർബി പ്രാദേശിക പത്രം സോണിയുടെ മരണം റിപ്പോർട്ട് ചെയ്തതോടെ കൂമ്പത്തിന്റെ അവസ്ഥയോർത്തു പ്രാദേശികമായും കുടുംബത്തെ തേടി സഹായമെത്തിയിരുന്നു. ഇന്നലെ സംസ്കാര ചടങ്ങിന് എത്തിയ മുഴുവൻ ആളുകളുടെയും ശ്രദ്ധ ആറുവയസുകാരി അന്നയുടെയും മൂന്നുവയസ്സുകാരൻ ഹൈഡന്റെയും മേൽ ആയിരുന്നു. പിതാവ് മരിച്ചു കിടന്നത് അറിയാതെ 'അമ്മ ജോലി കഴിഞ്ഞു വരുവോളം കാത്തിരുന്ന ആ പൈതങ്ങൾ ഇന്നലെയും ഡാഡിയുടെ വലിയ പടവും കയ്യിൽ പിടിച്ചു അവസാന യാത്രാമൊഴി ചൊല്ലാൻ സെമിത്തേരിയിൽ എത്തിയത് ഹൃദയം നുറുക്കുന്ന നൊമ്പരപ്പൊട്ടായി മാറി.
മൂത്തമകൾ ആണെങ്കിലും വെറും കളിക്കുട്ടിയായ അന്നമോൾ ഇന്നലെ പിതാവിന് വേണ്ടി അനുസ്മരണം നടത്തിയത് അതിലേറെ വിഷമം തോന്നിക്കുന്ന കാഴ്ചയുമായി മാറി. അവൾ ചൊല്ലിയ വാക്കുകളുടെ മുഴുവൻ അർത്ഥവും ഒരു പക്ഷെ പിടികിട്ടിയില്ലെങ്കിലും ആ കുരുന്നിന്റെ മനസ്സിൽ ഒരിക്കലും മായാതെ കിടക്കുന്ന വേർപാടിന്റെ കാഴ്ചകൾ ആയിരിക്കും ഇന്നലത്തെ ചടങ്ങുകൾ.
പിതാവ് മരിച്ചു എന്നതിന്റെ അർത്ഥം അവൾക്കു മനസിലായതുകൊണ്ട് കൂടിയാണ് വീ ലവ് യു പപ്പാ എന്ന കുറിപ്പെഴുതി നാലുപേരുടെയും ചിത്രങ്ങൾ ഒരു കടലാസ്സിൽ പെൻസിൽ കൊണ്ട് വരച്ചിടാൻ ആ ബാല്യം തയ്യാറായത്. ഏതാനും ദിവസം മുൻപ് അന്നമോൾ വരച്ച ഈ ചിത്രവുമായാണ് ഡെർബിയിലെ പ്രാദേശിക പത്രം വാർത്ത നൽകിയത്. തന്റെ പ്രശ്നങ്ങളും പ്രയാസങ്ങളും ആരെയും അറിയിക്കാതെ ജീവിക്കുക ആയിരുന്നു സോണിയെന്നു അയൽവാസികൾ ഓർമ്മക്കുറിപ്പുകളിൽ കുറിച്ചിട്ടിരുന്നു.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് വേണ്ടി സോണി ചാക്കോ മാഞ്ചസ്റ്റർ അനുശോചനം രേഖപ്പെടുത്തി. അപ്പീലിന് പിന്തുണ നൽകിയ എല്ലാ ബ്രിട്ടീഷ് മലയാളി വായനക്കാരെയും ചാരിറ്റിയുടെ സപ്പോർട്ടേഴ്സിനെയും അനുശോചന സന്ദേശത്തിൽ ബ്രിട്ടീഷ് മലയാളിക്ക് വേണ്ടി ട്രസ്റ്റി സോണി ചാക്കോ നന്ദി അറിയിച്ചു. യുകെ മലയാളികളുടെ സഹകരണം കൊണ്ട് മാത്രമാണ് മറ്റുള്ളവരുടെ കണ്ണുനീർ തുടയ്ക്കാൻ സാധിക്കുന്നതും ചാരിറ്റി ഫൗണ്ടേഷന്റെ ഇതുപോലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാകുന്നതുമെന്ന് അദ്ദേഹം പ്രത്യേകം അറിയിച്ചു. പ്രാദേശിക മലയാളി കൂട്ടായ്മക്ക് വേണ്ടി അരുൺ, ഷാജി രാജാമണി, ഷാൻസി, ശ്രീകാന്ത് ബാലചന്ദ്രൻ എന്നിവരും അനുശോചനം അറിയിച്ചു.
പ്രമേഹ രോഗത്തിന് ചികിത്സയിൽ ആയിരുന്ന കോട്ടയം കങ്ങഴ സ്വദേശിയും ചെസ്റ്റർഫീൽഡ് മലയാളിയും ആയിരുന്ന സോണി ചാക്കോ ജൂലായ് 26നാണ് ഭാര്യയായ ടിന്റുവിനെയും മക്കളായ ആറുവയസുകാരി അന്നയും മൂന്നു വയസുകാരൻ ഹൈഡനെയും തനിച്ചാക്കി മരണത്തിലേക്ക് വീണത്. പതിവുപോലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ടിന്റു മുകൾ നിലയിൽ എത്തിയപ്പോൾ കട്ടിലിനു ചുവടെ മരിച്ചു കിടക്കുന്ന സോണിയെയും ഒന്നുമറിയാതെ മുറിക്കു ചുറ്റും നടക്കുന്ന ആറും മൂന്നും വയസു മാത്രമുള്ള മക്കളെയുമാണ് കണ്ടത്.
എന്തുചെയ്യണം എന്നറിയാതെ അലറി വിളിച്ച ടിന്റുവിന് ആംബുലൻസും പൊലീസും ഒക്കെ സ്ഥലത്തെത്തിയിട്ടും പ്രിയതമൻ ഇനി കൂടെയില്ലെന്ന സത്യം അംഗീകരിക്കാൻ കഴിയുന്നില്ല. ചെസ്റ്റർഫീൽഡിലെ മലയാളി കൂട്ടായ്മയും സുഹൃത്തുക്കളുമെല്ലാം ടിന്റുവിനൊപ്പം ഉണ്ടായിരുന്നെങ്കിലും ആശ്വസിപ്പിക്കാനോ സമാധാനിപ്പിക്കാനോ അവരിൽ ഒരാൾക്ക് പോലും ആശ്വാസവാക്കുകൾ ഇല്ലായിരുന്നു എന്നതാണ് സത്യം.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍