വികസനം വരുത്തിവച്ച വിനകൾ; ഭൂമിയിൽ ജീവന്റെ സ്വാഭാവിക തുടിപ്പിന് തടസ്സമാകുന്ന മനുഷ്യന്റെ അത്യാർത്തി; ക്ഷണിക്കപ്പെടാത്ത അതിഥികളായി വിനാശകാാരികളായ രോഗങ്ങൾ; തിരിച്ചടികൾ മനുഷ്യന്റെ വികസന സങ്ക്ല്പത്തിൽ മാറ്റങ്ങൾ വരുത്തുന്നു; 2 ട്രില്ല്യൺ ഡോളറിലും അധികമായി ഉയർന്ന ഹരിതബോണ്ടുകളുടെ മൂല്യം സൂചിപ്പിക്കുന്നത് ഹരിത സമ്പദ്വ്യവസ്ഥയ്ക്ക് പ്രിയമേറുന്നു എന്ന്
മറുനാടൻ ഡെസ്‌ക്
ഒരുകാലത്ത് അന്ധവിശ്വാസത്തിന്റെ മുദ്ര ചാർത്തി കാവുകളും കുളങ്ങളും നശിപ്പിച്ചവരാണ് നമ്മൾ. വിശാലമായ പാടശേഖരങ്ങളെല്ലാം പത്തുസെന്റ് നിലങ്ങളായി മാറിയപ്പോൾ മണ്ണിന്റെ ഉദ്പാദനശേഷിയേക്കാളേറെ ഭൂമിയുടെ വിലയ്ക്ക് പ്രാധാന്യം നൽകാനാണ് നമ്മൾ ശ്രമിച്ചത്. മണ്ണിനുമേൽ അവകാശം ലഭിച്ചവർ അവിടങ്ങളിൽ നട്ടുനനച്ച് വളർത്തിയത് കോൺക്രീറ്റ് സൗധങ്ങളായിരുന്നു. ഇതിന്റെയെല്ലാം പ്രതിഫലം വെള്ളപ്പൊക്കമായും വരൾച്ചയായും മണ്ണിടിച്ചിലായുമെല്ലാം നാം അനുഭവിക്കുന്നു.
കേരളത്തിന്റെ ഇത്തിരിവട്ടത്തിൽ നിന്നാലോചിക്കാതെ, ആഗോളതലത്തിൽ പിന്തുടർന്നിരുന്ന വികസനം എന്ന സങ്കല്പത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ആലോചിച്ചാൽ മനസ്സിലാകും അതിന്റെ പ്രത്യാഘാതം എത്രമാത്രം ഗുരുതരമാണെന്ന്. കാലാവസ്ഥാ വ്യതിയാനം മുതൽ ഓസോൺ പാളിയിലെ വിള്ളൽ വരെ, ഉരുകിയൊലിക്കുന്ന ഉത്തരധ്രുവംമുതൽ വെന്തുവെണ്ണീറാകുന്ന ആമസോൺ കാടുകൾ വരെ പറയുന്നത് ഭൂമിയിൽ ജീവന്റെ തുടിപ്പുകൾ അവസാനിക്കാറായി എന്നാണ്. ഇത് മനസ്സിലാക്കിയെങ്കിലും മനസ്സിലാക്കാത്തതുപോലെ മുന്നോട്ട് കുതിച്ച മനുഷ്യനെ ഇരുത്തിച്ചിന്തിപ്പിക്കാൻ ഒരു ഇത്തിരിക്കുഞ്ഞനെത്തി, കൊറോണ.
ന്യുയോർക്കിലെ അംബരചുംബികൾ മുതൽ ഇങ്ങ് ബംഗ്ലാദേശിലെ കണ്ടല്ക്കാടുകൾ വരെ നാശം വിതച്ച കൊറോണാക്കാലത്താണ് വനനശീകരണത്തിന്റെയും മറ്റും പ്രത്യാഘാതങ്ങളെ കുറിച്ച് ഏറെച്ചിന്തിക്കാൻ മനുഷ്യന് സാവകാശം ലഭിച്ചത്. ഏതാണ്ട് ലോകമാമെ രണ്ടുമൂന്നു മാസക്കാലം അടഞ്ഞുകിടന്നപ്പോൾ പല അരുവികളും ജലാശയങ്ങളും തെളിഞ്ഞ് അടിത്തട്ടുകാണാനായത് അവൻ അറിഞ്ഞു. അന്തരീക്ഷം കൂടുതൽ സുതാര്യമായത് അവൻ അറിഞ്ഞു. ഇതിന്റെയൊക്കെ ഫലമാണ് ഇന്ന് ലോകത്ത് അതീവ വേഗത്തിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഹരിത സമ്പദ്ഘടന എന്ന ആശയം.
എന്താണ് ഹരിത സമ്പദ്ഘടന ?
പരിസ്ഥിതിയുടെ താളം തെറ്റാതെയുള്ള ഒരു സേവനത്തിനോ, ഉദ്പാദന നിർമ്മാണത്തിനോ ഉദ്ദേശിച്ചുള്ള ഒരു പദ്ധതിയെ സഹായിക്കാനുള്ള സാമ്പത്തിക നടപടിക്രമങ്ങളാണ് ഹരിതസമ്പദ്ഘടന എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഇത്തരത്തിൽ പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള പ്രൊജക്ടുകൾക്ക് വായ്പകൾ ലഭ്യമാക്കുക, അത്തരത്തിലുള്ള ഉദ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക, സാമ്പത്തികവും അല്ലാതെയുമുള്ള സഹായങ്ങൾ ലഭ്യമാക്കുക എന്നതൊക്കെ ഇതിൽ ഉൾപ്പെടുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസനം എന്ന ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന പല പദ്ധതികളും ഇതിൻ കീഴിൽ വരും.
പുനരുപയോഗം ചെയ്യാവുന്നഊർജ്ജ സ്രോതസ്സുകളുടെ പരമാവധി ഉപയോഗം, ഊർജ്ജക്ഷമത വർദ്ധിപ്പിക്കുക, പരിസരമലിനീകരണം നിയന്ത്രിക്കുകയും തടയുകയും ചെയ്യുക, ജൈവ വൈവിധ സംരക്ഷണം, ചാക്രിക സാമ്പത്തിക സംരംഭങ്ങൾ (ഒരു വസ്തു ഉപയോഗശൂന്യമായാൽ അതിന് രൂപഭേദം വരുത്തി വീണ്ടും ഉപയോഗിക്കാവുന്ന മറ്റൊരു ഉദ്പന്നം നിർമ്മിക്കുന്ന പ്രവർത്തി), ഭൂമിയുടെയും പ്രകൃതിവിഭവങ്ങളുടെയും സുസ്ഥിര ഉപയോഗം എന്നിവയൊക്കെ ഇതിനു കീഴിൽ വരുന്ന പ്രൊജക്ടുകളാണ്.
ഹരിതസമ്പദ്ഘടനയുടെ ആവിർഭാവവും പരിണാമവും
വളരെ വിശാലമായ അർത്ഥത്തിൽ, ഒരു സമ്പദ്ഘടന, അത് നിലനിൽക്കുന്ന പരിസ്ഥിതിയുടെ ഭാഗമായി കണക്കാക്കുന്നതിനെയാണ് ഹരിത സമ്പദ്ഘടന എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. എന്നാൽ കാലാകാലങ്ങളിലായി പല രാഷ്ട്രീയ ആശയങ്ങളും തങ്ങളുടെ നയങ്ങളെ ന്യായീകരിക്കുന്നതിനായി ഇതിന് വ്യത്യസ്ത നിർവ്വചനങ്ങൾ നൽകിയിട്ടുണ്ട്. ഫെമിനിസം, പരിസ്ഥിതി പ്രവർത്തനം, സമാധാന പ്രസ്ഥാനങ്ങൾ, ഹരിത രാഷ്ട്രീയം, ഹരിത അരാജകത്വം, ആഗോള വത്ക്കരണ വിരുദ്ധത തുടങ്ങിയ ആശയങ്ങളോട് അടുത്തു നിൽക്കുന്നവരും തങ്ങൾക്ക് അനുയോജ്യമായ നിർവ്വചനങ്ങൾ ഇതിന് നൽകിയിട്ടുണ്ട്.
ചില സാമ്പത്തികശാസ്ത്രജ്ഞർ ഇതിനെ ക്ലാസിക്കൽ എക്കണോമിക്സുമായി ബന്ധിപ്പിക്കുന്നു. ഇവിടെ ഭൂമിയെ ഒരു സ്വാഭാവിക മൂലധനമായി കണക്കാക്കുന്നു. എന്നാൽ മാർക്സിസ്റ്റ് സാമ്പത്തികശാസ്ത്രത്തിൽ നിർവ്വചിക്കപ്പെടുന്ന ഹരിതസമ്പദ്ഘടനയിൽ ഭൂമിക്കുള്ളത് ഒരു ഉദ്പാദനോപാധിയുടെ സ്ഥാനമാണ്. ഇത്തരത്തിൽ പരസ്പര വിരുദ്ധവും, ചിലപ്പോഴൊക്കെ പരസ്പര പൂരകവും ആയിരുന്ന നിർവ്വചനങ്ങളെയെല്ലാം മാറ്റിമറിച്ചുകൊണ്ട് ഹരിതസമ്പദ്ഘടനക്ക് ഏറേക്കുറെ വ്യക്തമായ ഒരു ചിത്രം കൈവരുന്നത് 2010-ൽ ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും ജൈവവൈധ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ആ രംഗത്തുള്ള ഫണ്ടിങ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചതോടെയാണ്.
പിന്നീട് 2011-ൽ യുണൈറ്റഡ് നേഷൻസ് എൻവിറോണ്മെന്റ് പ്രോഗ്രാമിന്റെ ഹരിത സമ്പദ്ഘടനയെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഇതിന് പ്രചാരം ലഭിക്കാൻ തുടങ്ങിയത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുക, ഊർജ്ജക്ഷമത കൈവരിക്കുക, ഹരിതഗൃഹ വാതകങ്ങളുടെയും കാർണണിന്റെയും പ്രസരണം കുറയ്ക്കുക, ജൈവവൈവിധ്യം സംരക്ഷിക്കുക തുടങ്ങിയ നടപടികൾക്ക് പ്രാധാന്യം കൊടുക്കുന്നതായിരുന്നു ഈ റിപ്പോർട്ട്. നിലവിലെ കണക്ക് പ്രകാരം, ഹരിത സമ്പദ്ഘടനയിൽ ആവശ്യമായ പ്രതിവർഷ നിക്ഷേപം 1.05 മുതൽ 2.59 ട്രില്ല്യൺ അമേരിക്കൻ ഡോളറാണ്. ലോകത്തിലെ മൊത്തം സമ്പദ്വ്യവസ്ഥയുടെ പത്ത് ശതമാനം വരും ഇത്.
കോവിഡ് പ്രതിസന്ധിയും ഹരിതസമ്പദ്ഘടനയുടെ വളർച്ചയും
പ്രകൃതിയിലെ മറ്റു ജീവനുകൾക്ക് ഒരു ഭീഷണിയായി വളർന്ന മനുഷ്യനെ പ്രകൃതി കൂട്ടിൽത്തളച്ച ഒരു കാലഘട്ടമാണ് ഇപ്പോൾ കടന്നുപോകുന്നത്. കോവിഡെന്ന കുഞ്ഞൻ വൈറസിനെ കുറിച്ചുള്ള പഠനത്തിനിടയിൽ മനുഷ്യന് ലഭിച്ചത് ചില പ്രകൃതി നിയമങ്ങളെക്കുറിച്ചുള്ള പാഠങ്ങൾ കൂടിയാണ്. കൃഷിക്കായും പുതിയ ആവാസകേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനായും വനം നശിപ്പിച്ച മനുഷ്യൻ അതോടൊപ്പം വന്യജീവികളുമായി അടുത്ത സമ്പർക്കത്തിലായി. എച്ച് ഐ വി മുതൽ, നിപ്പാ വൈറസും, സാർസ് വൈറസും ഇപ്പോൾ കൊറോണയുമെല്ലാം വന്യജീവികളുടെ ഉള്ളിൽ ഉറങ്ങിക്കിടന്നവയാണെന്നും അവയെ ഉണർത്തി മനുഷ്യരില്ലെത്തിച്ചത് മനുഷ്യന്റെ പ്രവർത്തികളാണെന്നും അവൻ തിരിച്ചറിഞ്ഞു. മാത്രമല്ല, വെട്ടിപ്പിടിച്ചതെല്ലാം ഒരുനിമിഷം കൊണ്ട് ഇല്ലാതെയാക്കാൻ ഇത്തരം അദൃശ്യജീവികൾക്ക് കഴിയുമെന്ന ഭയവും അവനെ പ്രകൃതിയോട് കൂടുതൽ അടുപ്പിച്ചു. ഇതോടെ ഹരിത സമ്പദ്ഘടന എന്ന ആശയത്തിന് കൂടുതൽ പ്രാമുഖ്യം ലഭിക്കാൻ തുടങ്ങി.
വിവിധ ഹരിത പ്രൊജക്ടുകൾ
വലിയൊരളവിൽ കാർബൺ പ്രസരണം നടത്തുന്ന ഒന്നാണ് പെട്രോൾ-ഡീസൽ വാഹനങ്ങൾ. ഇത് പരമാവധി ഒഴിവാക്കുവാനായി ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് ഇത്തരത്തിൽ ഉള്ള പ്രൊജക്ടുകളിൽ പ്രധാനപ്പെട്ട ഒന്നാണ്. 2050 ആകുമ്പോഴേക്കും ഡീസൽ-പെട്രോൾ വാഹന രഹിത രാജ്യം സ്വപ്നം കാണുന്ന ബ്രിട്ടൻ 2030 ഓടെ പുതിയ പെട്രോൾ -ഡീസൽ വാഹനങ്ങളുടെ വിൽപൻ പൂർണ്ണമായും നിരോധിക്കുകയാണ്. മാത്രമല്ല, പാർക്കിങ് സൗകര്യം പോലെ പല പ്രോത്സാഹനങ്ങളും നൽകി ഇലക്ട്രിക് വാഹനങ്ങളുടെ വില്പന പരമാവധി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
അതുപോലെ പ്രാധാന്യമർഹിക്കുന്ന മറ്റൊന്നാണ് വളർത്തുമൃഗങ്ങളുടെ ഫാമുകളിലും അറവുശാലകളിലും വരുത്തിയ കാതലായ മാറ്റങ്ങൾ. ഹരിതവാതകങ്ങൾ വലിയൊരളവിൽ അന്തരീക്ഷത്തിലെ വിസർജ്ജിക്കുന്ന ഇടങ്ങളാണിത്. കാര്യക്ഷമമായ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ കൊണ്ട് ഇത് കുറച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് പല പാശ്ചാത്യ രാജ്യങ്ങളും. ഹരിത പ്രൊജക്ടുകൾക്ക് അതീവ സാധ്യതയുള്ള മറ്റൊരു മേഖലയാണ് കാർഷിക മേഖല. സുസ്ഥിരമായ കാർഷികവൃത്തിയാണ് ഇവിടെ ലക്ഷ്യം വയ്ക്കുന്നത്. കണികാ ജലസേചനം പോലുള്ള മാർഗ്ഗങ്ങൾ ഉപയോഗിച്ച് ജലം പാഴാക്കുന്നത് കഴിയുന്നത്ര ഒഴിവാക്കുന്നതാണ് ഈ മേഖലയിലെ പ്രധാന ഹരിത പ്രൊജക്ടുകൾ. അതുപോലെ അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്ന രാസവളങ്ങൾക്ക് ബദൽ നിർദ്ദേശങ്ങൾ, ഭൂമിഘടനയുടെ സ്വാഭാവികത നിലനിർത്തിയുള്ള്ഖ കാർഷിക വൃത്തി, വനനശീകരണം പാടെ ഒഴിവാക്കൽ തുടങ്ങിയ നടപടികളും ഈ മേഖലയിൽ നടക്കുന്നുണ്ട്.
ഗതാഗതവും അടിസ്ഥാന സൗകര്യ വികസനവും ഈ രംഗത്ത് പ്രാധാന്യമർഹിക്കുന്ന മേഖലകളാണ്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച്, മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനമൊരുക്കുക, മലിനീകരണമുണ്ടാക്കുന്ന ഫോസിൽ ഇന്ധനങ്ങൾക്ക് പകരം വൈദ്യൂതി പോലുള്ള ഇന്ധനങ്ങൾ ഉപയോഗിക്കുക. വാഹനങ്ങളുടെ ഇന്ധന കാര്യക്ഷമത വർദ്ധിപ്പിച്ച് ഇന്ധന ഉപയോഗം കുറയ്ക്കുക തുടങ്ങിയ പദ്ധതികൾ ഈ മേഖലയിൽ നടക്കുന്നുണ്ട്. അതുപോലെയാണ് സുഗമമായ യാത്രയ്ക്കായി നല്ല റോഡുകളുമ്മറ്റും നിർമ്മിക്കുക എന്നതും.
ഇതു മാത്രമല്ല, പ്ലാസ്റ്റിക് പോലുള്ള പദാർത്ഥങ്ങൾ ഉദ്പാദിപ്പിക്കുന്ന മാലിന്യങ്ങൾ ഇല്ലാതെയാക്കാൻ റീസൈക്ലിങ് ചെയ്ത് ഇവയെ പുനരുപയോഗത്തിന് പ്രാപ്തമാക്കുക, ഇ-വെസ്റ്റ് സംസ്‌കരണം തുടങ്ങിയ പദ്ധതികളും ഹരിതസമ്പദ്ഘടനയിൽ ഉൾക്കൊള്ളുന്നു. ഇത്തരത്തിലുള്ള നിരവധി പ്രൊജക്ടുകൾ വിവിധ രാജ്യങ്ങൾ സ്വകാര്യമേഖലയിലും പൊതുമേഖലയിലുമായി നടന്നു വരുന്നുമുണ്ട്. ഇതിനൊക്കെ പണം കണ്ടെത്താനാണ് ഹരിതസമ്പദ്ഘടനയിൽ വിവിധ മാർഗ്ഗങ്ങൾ ആവിഷ്‌കരിച്ചിരിക്കുന്നത്. അതിൽ ഏറ്റവും പ്രാധാന്യമേറിയവയാണ് ഹരിതബോണ്ടുകൾ.
ഹരിത ബോണ്ടുകൾ
അർഹതയുള്ള ഒരു ഹരിത പ്രൊജക്ടിനെ സാമ്പത്തികമായി സഹായിക്കുവാൻ ഉദ്ദേശിച്ചുള്ള ഏതൊരു വിധത്തിലുള്ള സാമ്പത്തിക ഇടപെടലുകളേയും പൊതുവേ ഹരിത ബോണ്ടുകൾ എന്നു വിളിക്കാം. എന്നാൽ ഇതിന് കർശനമായ നിബന്ധനകളുണ്ട്. പരിസ്ഥിതി സൗഹർദ്ദമായ പ്രൊജക്ടുകൾക്കായി മാത്രമേ ഇത് ഉപയോഗിക്കാവൂ മാത്രമല്ല, എല്ലാത്തരത്തിലുള്ള പ്രവർത്തനങ്ങളും തീർത്തും സുതാര്യമായിരിക്കണം. ഊർജ്ജക്ഷമത, പ്രകൃതി സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രാപ്തവുമായിരിക്കണം ഹരിതബോണ്ടിന് അർഹതയുള്ള പ്രൊജക്ടുകൾ.
നിലവിൽ അമേരിക്ക, ചൈന, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ഏറ്റവുമധികം ഹരിതബോണ്ട് നൽകിയിട്ടുള്ള രാജ്യങ്ങൾ. യൂറോപ്പിലെ ഹരിതവായ്പയുടെ 20 ശതമാനത്തോളം നൽകിയിട്ടുള്ളത് യൂറോപ്യൻ സെൻട്രൽ ബാങ്കണ്. 2016-ൽ മാത്രമാണ് ബാങ്ക് ഇത് ആരംഭിച്ചതെങ്കിലും ഈ മേഖലയിൽ അതിവേഗം മുന്നേറാൻ അതിനായി. ലോകത്തിലെ മറ്റു രാജ്യങ്ങളിലേക്കും ഹരിതസമ്പദ്ഘടനയും ഹരിതബോണ്ടുകളും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ആഗോളാടിസ്ഥാനത്തിലുള്ള കണക്കെടുത്താൽ, മൊത്തം ഹരിതബോണ്ടുകളുടെ മൂല്യം 34 ട്രില്ല്യൻ അമേരിക്കൻ ഡോളർ വരും. 2016- കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 34 ശതമാനത്തിന്റെ വളർച്ചയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.മുതലാളിത്ത സമ്പദ്വ്യവസ്ഥയ്ക്കും, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങ്ൾക്കും അനിവാര്യമായ ഒന്നായി മാറുകയാണ് ഹരിത ബോണ്ടുകൾ.
പ്രകൃതിയിലേക്കുള്ള മടക്കം ആധുനിക സാങ്കേതിക വിദ്യയോടൊപ്പം
ഹരിതസമ്പദ്ഘടനയിൽ പ്രകൃതിയിലേക്കുള്ള മടക്കം എന്നത് ഒരിക്കലും മനുഷ്യന്റെ ഭൂതകാലത്തിലേക്കുള്ള തിരിച്ചുപോക്കല്ല. ഇതുവരെ മനുഷ്യൻ ആർജ്ജിച്ച ശാസ്ത്രീയ വിജ്ഞാനവും സാങ്കേതിക മികവുമെല്ലാം പരമാവധി ഉപയോഗിച്ചുകൊണ്ട് തന്നെ പ്രകൃതിയുമായി ഇണങ്ങിജീവിക്കുക എന്നതാണ്. ഭൂമിയിലെ ജീവന്റെ താളം തിരിച്ചുപിടിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രകൃതിയെ ചൂഷണം ചെയ്യുകയല്ല, മറിച്ച് അനുഭവിക്കുകയാണ് വേണ്ടതെന്ന പുതിയ ചിന്താഗതി ഭൂമിയിൽ ജീവിതത്തിന് പുതിയൊരു നിർവ്വചനം അധികം വൈകാതെ നൽകുമെന്ന് പ്രതീക്ഷിക്കാം.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍