പൂച്ച കറുത്തതായാലും വെളുത്തതായാലും വേണ്ടില്ല..എലിയെ പിടിച്ചാൽ മതി; മാവോ അടക്കമുള്ള നേതാക്കളെ കൊട്ടിഘോഷിക്കുമ്പോഴും ചൈനയെ രക്ഷിച്ചത് ഡെങ്ങിന്റെ നയം; ഒരുബോട്ടിലെ രഹസ്യയോഗത്തിൽ നിന്ന് സൂപ്പർ പവറായി മാറിയ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നൂറാം പിറന്നാൾ ആഘോഷിക്കുമ്പോഴും ഇരുമ്പ് മറ മാറുന്നില്ല
മറുനാടൻ ഡെസ്‌ക്
ബീജിങ്: ചൈനയിൽ ഭരണകക്ഷിയായ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ആഘോഷത്തിമിർപ്പിലാണ്. പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികത്തിന്റെ ആഘോഷം. ഷി ജിൻപിങ്ങിന്റെ പ്രഭാഷണം ആണ് പ്രധാനം. ചൈനയിലുടനീളം ചുവപ്പിന്റെ കടലാണ്. കെട്ടിടങ്ങളിലെല്ലാം ചുവപ്പ് കൊടികളും അലങ്കാരങ്ങളും. പത്രങ്ങളിൽ ചരിത്രതാളുകളിലേക്കുള്ള അന്വേഷണങ്ങൾ. ചൈനയുടെ മൂന്ന് ബഹിരാകാശ യാത്രികർ പാർട്ടിക്ക് നേരുന്ന അഭിനന്ദനങ്ങൾ. ചടങ്ങുകളുടെ ശോഭ കെടുത്താതിരിക്കാൻ, ഒരുമാസത്തിലേറെയായി ഓൺലൈൻ സെൻസർമാരും, പൊലീസും പിടിപ്പത് പണിയിലാണ്.
ടിയാനന്മെൻ സ്‌ക്വയറിൽ രാജ്യസ്‌നേഹം പ്രസരിക്കുന്ന ഒരു പ്രകടനത്തോടെയായിരുന്നു ബിജീങ്ങിൽ ആഘോഷങ്ങൾക്ക് തുടക്കമായത്. ഹെലികോപ്ടറുകളും, പോർവിമാനങ്ങളും ആകാശത്ത് വട്ടമിട്ടു പറന്നു. നൂറുകണക്കിന് സ്‌കൂൾ കുട്ടികളും, പാർട്ടി അംഗങ്ങളും, മുൻനിര ആരോഗ്യ പ്രവർത്തകരും, ദേശഭക്തി ഗാനങ്ങൾ പാടി. സോഷ്യലിസം നീണാൾ വാഴട്ടെ, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയില്ലാതെ, നവചൈനയില്ല, തുടങ്ങിയ ഗാനങ്ങൾ.
എന്തായാലും, ആഘോഷങ്ങളുടെ മുഖ്യആകർഷണം, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ചെയർമാൻ ഷിജിൻപിങ്ങിന്റെ പ്രഭാഷണമായിരുന്നു. ഒരുവിദേശശക്തിയും നമ്മളെ ഭീഷണിപ്പെടുത്താനോ, അടിച്ചമർത്താനോ, അടിമകളാക്കാനോ, ചൈനീസ് ജനത അനുവദിക്കില്ല. അതിന് ആരെങ്കിലും ശ്രമിച്ചാൽ അവരുടെ അവരുടെ തലകൾ 140 കോടി വരുന്ന ചൈനീസ് ജനതയുടെ മജ്ജയും മാംസവും കൊണ്ട് തീർത്ത ഉരുക്കിന്റെ ആ വലിയ മതിലിൽ അടിച്ച് തകരും. ''
കടന്നുപോയ ചൈനീസ് പ്രമുഖ നേതാക്കളുടെ ചിത്രങ്ങൾ പതിഞ്ഞ പശ്ചാത്തലത്തിൽ, േ്രഗ മാവോ സ്യൂട്ടിട്ട് ഷിജിൻപിങ് ഒരുമണിക്കൂറിലേറെ സംസാരിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ കഴിഞ്ഞ ഒരുനൂറ്റാണ്ടിലെ നേട്ടങ്ങൾ വിസ്തരിച്ചു. ചൈനയെ ഭരിക്കാൻ കമ്യൂണിസറ്റ് പാർട്ടിയല്ലാതെ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും കരുത്തില്ലെന്ന് അടിവരയിട്ടു. ചൈനീസ് ജനത ഒരിക്കലും മറ്റൊരു രാജ്യത്തിലെയും ജനങ്ങളെ ഉപദ്രവിക്കുകയോ അടിച്ചമർത്തുകയോ അടിമകളാക്കുകയോ ചെയ്തിട്ടില്ലെന്ന് ഷീജിൻപിങ് പറയുമ്പോൾ ഭാരതീയർ അത് സമ്മതിച്ചുകൊടുക്കില്ലെന്ന് നമുക്കറിയാം. ഗാൽവൻ സംഘർഷത്തിന്റെ ഓർമകൾ ഇപ്പോഴും കത്തി നിൽക്കുമ്പോൾ വിശേഷിച്ചും. പുതിയൊരു ലോകം കെട്ടിപ്പടുക്കുന്നതിൽ ചൈനീസ് ജനതയും കമ്യൂണിസ്റ്റ് പാർട്ടിയും കാട്ടുന്ന ധീരതയിലും, സ്ഥിരതയിലുമാണ് പ്രഭാഷണത്തിൽ ഷി ഊന്നൽ കൊടുത്തത്. സോഷ്യലിസത്തിന് മാത്രമേ ചൈനയെ രക്ഷിക്കാനാവൂ. ചൈനീസ് സവിശേഷതകളോടെയുള്ള സോഷ്യലിസത്തിനേ ചൈനയെ വികസനത്തിലേക്ക് നയിക്കാനാകു, ഷി പറഞ്ഞു.
ബോട്ടിലെ രഹസ്യ യോഗത്തിൽ നിന്ന് സൂപ്പർ പവറിലേക്കുള്ള യാത്ര
1921 ജൂലൈ 23നാണ് യഥാർത്ഥത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായതെന്ന് ചരിത്രകാരന്മാർ പറയുന്നു. ഷാങ്ഹായിലെ ഷെജിയാങ് പ്രവിശ്യയിൽ ഒരുബോട്ടിൽ ചേർന്ന രഹസ്യയോഗത്തിലാണ് പാർട്ടി രൂപീകരണത്തിനുള്ള അന്തിമ കരാറുകളിൽ ധാരണയായത്. ചാരന്മാരെ ഭയന്നായിരുന്നു രഹസ്യയോഗം ചെർന്നത്. പിന്നീട് രണ്ടുപതിറ്റാണ്ടുകൾക്ക് ശേഷം വടക്കൻ നഗരമായ യാനനിൽ ചേർന്ന പാർട്ടി നേതാക്കൾ ജൂലൈ 1 ഔദ്യോഗിക സ്ഥാപന ദിനമായി നിശ്ചയിക്കുകയായിരുന്നു.
12 കമ്യൂണിസ്റ്റുകാരുടെ യോഗമാണ് സിപിസി രൂപീകരിച്ചതെങ്കിൽ, 57 പേർ മാത്രമായിരുന്നു ആദ്യവർഷം അംഗങ്ങൾ. 1927 ആയപ്പോഴേക്ക് 57967 ആയി അംഗസംഖ്യ ഉയർന്നെങ്കിലും അടുത്തവർഷം അത് പതിനായിരമായി ചുരുങ്ങി. പതിനായിരക്കണക്കിന് കമ്യൂണിസ്റ്റുകാരെയും അനുഭാവികളെയും രാജ്യം ഭരിച്ച കുമിന്താങ്ങുകൾ കൊന്നൊടുക്കി. അതിക്രമങ്ങളെ നേരിട്ട്, കുമിന്താങ്ങുകളോടും ജപ്പാന്റെ അധിനിവേശസേനയോടും പോരാടി വീണ്ടും വളർന്ന പാർട്ടി 1949ൽ പുതുയുഗത്തിന് തുടക്കം കുറിച്ചു. ആ ഒക്ടോബർ ഒന്നിനാണ് മാവോ സെ തൂങ് ജനകീയ ചൈന റിപബ്ലിക്കിന്റെ ഉദയം പ്രഖ്യാപിച്ചത്. അപ്പോഴേക്ക് പാർട്ടി അംഗങ്ങളുടെ എണ്ണം 45 ലക്ഷമായി ഉയർന്നിരുന്നു. ഇപ്പോൾ 9.2 കോടി അംഗങ്ങളുള്ളതായാണ് കണക്ക്.
ഗ്രാമീണ കർഷകരെ സംഘടിപ്പിച്ച് വിപ്ലവം ലക്ഷ്യമിട്ട് തുടങ്ങിയ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ ശക്തമായ ഭരണകൂടത്തിന്റെയും കരുത്തുറ്റ സമ്പദ് വ്യവസ്ഥയുടെയും ബലത്തിൽ പുതുക്കിപ്പണിയുകയാണ് ഈ ജന്മദിനത്തിൽ ഷിയും മറ്റുനേതാക്കളും തുടരുന്നത്.ചൈനയുടെ അധിനിവേശ സ്വഭാവത്തിനെതിരെ ലോകമെമ്പാടും ചെറുത്തുനിൽപ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഈ നൂറാം ജന്മദിനം. ചൈനയുടെ നയതന്ത്ര തലത്തിലെ ആക്രമണാത്മക സമീപനവും, ഭരണകൂടത്തിന്റെ അധിനിവേശ ശൈലികളും ചൈനയെ കുറിച്ച് നെഗറ്റീവ് ചിന്താഗതി വളർത്തുന്നുണ്ടെന്നാണ് ചില സർവേകളിൽ പറയുന്നത്.
ഷിയുടെ വാക്കുകളും ലോകത്തിന്റെ പേടിയും
ചൈനയുടെ ഉയർച്ച സമാധാനപരമെന്നാണ് ഷിജിൻപിങ് പ്രഭാഷണത്തിൽ ഊന്നിയത്. എന്നാൽ, തായ് വാനെ കാൽചുവട്ടിൽ നിർത്തുമെന്ന കാര്യത്തിൽ ഷിക്ക് സംശയവുമില്ല. ഒരുശക്തമായ രാജ്യത്തിന് ശക്തമായ സൈന്യം വേണം. ശക്തമായ സൈന്യമുള്ള രാജ്യത്തിനേ സുരക്ഷിത രാജ്യം ഉറപ്പാക്കാനാക, ഷി അർത്ഥശങ്കയില്ലാതെ പറഞ്ഞു.
ഇരുമ്പുമുഷ്ടിയോടെ ഹോങ്കോങ്ങിന് പേലുള്ള പിടി മുറുക്കുമെന്ന് ഷി വ്യക്തമാക്കി. ഹോങ്കോങ്ങിന്റെ മേൽ ചൈന അധീശത്വം പുനഃ സ്ഥാപിച്ചതിന്റെ വാർഷികം കൂടിയാണ് ജൂലൈ 1. എല്ലാത്തരം വിമത പ്രവർത്തനത്തെയും അടിച്ചമർത്തുന്ന ദേശീയ സുരക്ഷാ നിയമം പാസാക്കിയതും ഒരുജൂലൈ ഒന്നിന് തന്നെ.
പണ്ട് കാലത്ത് എല്ലാത്തിനും പാശ്ചാത്യ രാഷ്ട്രങ്ങളെ ആശ്രയിച്ചിരുന്ന കാലം പോയി. ഇപ്പോൾ മറ്റുലോകശക്തികളോട് കിടപിടിക്കുന്ന സാമ്പത്തിക ശക്തിയായി മാറി. ഇക്കാര്യത്തിലെ അഭിമാനമാണ് ഷിയുടെ വാക്കുകളിൽ തുടിച്ചത്.
എക്കാലത്തേക്കും കമ്യൂണിസ്റ്റ് പാർട്ടിയോ?
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നതിന് ശേഷം ഉണ്ടായിട്ടുള്ള ആഭ്യന്തര ഭിന്നതകളെ ഷിയുടെ പ്രഭാഷണത്തിൽ നമുക്ക് സ്വാഭാവികമായും കാണാനാവില്ല. തന്റെ പാർട്ടി അനുഭവത്തിൽ അനേകം ശുദ്ധീകരണങ്ങൾക്ക് സാക്ഷിയാവുകയും നടത്തിപ്പുകാരനാവുകയും ചെയ്ത നേതാവാണ് ഷി. 1970 കൾക്ക് ശേഷം അഴിമതി വിരുദ്ധതയുടെ പേരിൽ പുറത്താക്കിയവർ, തടങ്കലിലായ ഉന്നതതല രാഷ്ട്രീയ എതിരാളികൾ, മുട്ടുകുത്തിച്ച വ്യവസായ പ്രമുഖർ, ഇവരുടെയൊന്നും കഥകൾ ഷിയുടെ പ്രഭാഷണത്തിൽ കേൾക്കാനാവില്ല. അതെല്ലാം സെൻസർ ചെയ്യപ്പെട്ട ചരിത്രമാണ്.
പാർട്ടിയിൽ നിന്ന് പുറത്താക്കിയ പലരും വിദേശത്തും മറ്റും ഇരുന്ന് ഷിയെ വിമർശിക്കുന്നുണ്ട്. കായി ഷിയ എന്ന കമ്യൂണിസ്റ്റ് പാർട്ടി പ്രൊഫസർ അക്കൂട്ടത്തിൽ ഒരാളാണ്. പാർട്ടിക്ക് എക്കാലത്തും ഭരണം തുടരാൻ കഴിയുമെന്നാണ് പാർട്ടി കരുതുന്നത്. എന്നാൽ പാർട്ടിക്ക് അതിന് കഴിയില്ല, ഷിയെ യുഎസിൽ ഇരുന്ന് വിമർശിക്കുന്നു.
എന്നാൽ, പാർട്ടിയുടെ ഇരുമ്പ് മറയ്‌ക്കെതിരെയുള്ള ഏത് ചെറുത്തുനിൽപ്പും, ശക്തമായ നിരീക്ഷണത്തിലൂടെയും സുരക്ഷാ ക്രമീകരണങ്ങളിലൂടെയുമാണ് നേരിടുന്നത്. 1989 ലെ ടിയാനന്മെൻ കൂട്ടക്കൊലയായാലും, മറ്റുപ്രതിസന്ധികളായാലും, നിയന്ത്രണം അണുവിട പാളാൻ അനുവദിക്കില്ല. ടിയാനെന്മെൻ കൂട്ടക്കൊല നടന്ന അതേ ചത്വരത്തിലായിരുന്നു ഇന്ന് ഷിയുടെ പ്രഭാഷണം.
ഒരു പരമ്പരാഗത ചൈനീസ് കുടുംബത്തിലെ കാരണവരെ പോലെയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി. കാരണവർ പറയും പോലെയേ എല്ലാം നടക്കൂ. ഈ കാരണവർ സ്ഥാനത്ത് ഇപ്പോൾ ഷിജിങ് പിങ്ങാണ്. കാരണവരെ ബഹുമാനിച്ചാൽ, ചില ആനുകൂല്യങ്ങളൊക്കെ കിട്ടും. എന്നാൽ, എതിരുനിന്നാൽ, കുടുംബത്തിൽ നിന്ന് തന്നെ കാരണവർ നിങ്ങളെ പുറത്താക്കി കളയും.
തന്റെ മുൻഗാമികളേക്കാൾ പ്രത്യയശാസ്ത്രപരമായി പ്രചോദിതനായ നേതാവാണ് ഷി. വിദ്യാഭ്യാസം, മാധ്യമങ്ങൾ, സ്വകാര്യ വ്യവസായം എന്നിവയിലെല്ലാം പാർട്ടിയുടെ സാന്നിധ്യം അറിയിച്ചതും ഷിയാണ്. ഇപ്പോഴുള്ള പല നേതാക്കൾക്കും ഷിയുടെ അത്രയും സോഷ്യലിസ്റ്റ് പാരമ്പര്യം അവകാശപ്പെടാനാവില്ല. ഷിയുടെ പിതാവ്, ഷി സോങ്ഷുൻ മുതിർന്ന പാർട്ടി നേതാവായിരുന്നു. മറ്റു കമ്യൂണിസ്റ്റ് പ്രുഖരുടെ കുടുംബങ്ങൾ അടങ്ങുന്ന വളപ്പിലാണ് തന്റെ കുട്ടിക്കാലം ഷി ചെലവഴിച്ചത്. 1960 കളിലെ രാഷ്ട്രീയ പ്രതിസന്ധിയാണ് അന്ന് കൗമാരക്കാരനായിരുന്ന ഷിയെ പ്രോചദിപ്പിച്ചത്. ഏഴ് വർഷം ഒരുവിദൂരഗ്രാമത്തിൽ ഗുഹയിൽ താമസിച്ച് കൊണ്ട് കർഷകർക്കൊപ്പം പണിയെടുത്ത് ജീവിച്ചാണ് സോഷ്യലിസത്തിന്റെ ബാലപാഠങ്ങൾ ഷി പഠിച്ചെടുത്തത്. പാർട്ടിയും ജനതയും ഹൃദയം ഹൃദയത്തോടെന്ന പോലെ ആത്മാവ് ആത്മാവിനോടെന്ന പോലെ, ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഷി ഒരു ഫെബ്രുവരി പ്രഭാഷണത്തിൽ പറഞ്ഞത്.
കമ്യൂണിസ്റ്റ് ഇരുമ്പ് മറയും ഷിയുടെ മുൻഗാമികളും
ഗാൽവൻ താഴവരയിലെ സംഘർഷത്തിൽ മരിച്ച പട്ടാളക്കാരും ചൈനക്ക് വെറും നമ്പറുകൾ മാത്രമാണ്. ഇന്ത്യയിൽ വീരമൃത്യുവരിച്ച ജവാന്മാർ ഹീറോകൾ ആയപ്പോൾ ചൈന അവരുടെ പേരുപോലും പുറത്തുവിട്ടിട്ടില്ല. അതാണ് കമ്യൂണിസ്റ്റ് ഇരുമ്പുമറ. രണ്ട് ദശകങ്ങളിലേറെ നീണ്ട ആഭ്യന്തര കലാപങ്ങൾക്കും യുദ്ധങ്ങൾക്കും ശേഷം 1949 ഒക്ടോബർ 1 ന് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന സ്ഥാപിക്കപ്പെട്ടപ്പോൾ മുതൽ നേതാവ് ചൈനീസ് വിമോചനത്തിന് നേതൃത്വം കൊടുത്ത ഗറില്ലാ പോരാളി സാക്ഷാൽ മാവോ സേ തൂങ് തന്നെയായിരുന്നു.
1943 മുതൽ 1976 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ ചെയർമാൻ മാവോ ആയിരുന്നു. ഈ കാലയളവിൽ അദ്ദേഹം , ചെയർമാൻ മാവോ എന്നറിയപ്പെട്ടു. ചൈനീസ് ജനത ഉണർന്നഴുന്നേറ്റു എന്ന മാവോ പ്രഖ്യാപിച്ചു. പക്ഷേ കാര്യങ്ങൾ അങ്ങനെ ആയിരുന്നില്ല. സാമ്പത്തികമായും സാമൂഹികമായും ചൈന പിറകോട്ട് അടിക്കയായിരുന്നു. ചൈനയെ വൻതോതിലുള്ള ഒരു സാമ്പത്തിക ശക്തിയാക്കാനായി മാവോ എടുത്ത തീരുമാനങ്ങളിൽ ഒന്നായിരുന്നു അത്രി ദ്രുത വ്യവസായവത്ക്കരണം ലക്ഷ്യമിട്ടുകൊണ്ടുള്ള 'ഗ്രേറ്റ് ലീപ്പ് ഫോർവേഡ് ' എന്ന പദ്ധതി. അതുപ്രകാരം ചൈനയിലെ ഗ്രാമങ്ങളെ ഒറ്റയടിക്ക് കാർഷിക വൃത്തിയിൽ നിന്ന് വ്യവസായിക വൃത്തിയിലേക്ക് കൊണ്ടുവരാനായിരുന്നു തീരുമാനം.
1958 ജനുവരിയിൽ മാവോ, മഹത്തായ മുന്നേറ്റം എന്ന പേരിൽ രണ്ടാം പഞ്ചവത്സരപദ്ധതി അവതരിപ്പിക്കുകയുണ്ടായി. ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ചുവടു പിടിച്ച് വ്യവസായത്തിനാണ് മാവോ സർക്കാർ ഈ പദ്ധതിയിലും മുൻതൂക്കം നല്കിയത്. ഈ പുതിയ പദ്ധതി അനുസരിച്ച് നേരത്തെയുണ്ടായിരുന്ന ചെറിയ, കർഷക കൂട്ടായ്മകളെ ഏകോപിപ്പിച്ച് വലിയ കർഷക ഗ്രാമ സമുദായങ്ങളെ രൂപീകരിച്ചു. കർഷകരെ മറ്റ് ജോലികളിലേക്കായി നിയോഗിച്ചു. അവരെല്ലാം ഇരുമ്പ്, ഉരുക്ക് വ്യവസായങ്ങളിൽ പണിയെടുക്കാൻ നിർബന്ധിതരായി. ചില സ്വകാര്യ ഭക്ഷ്യ ഉൽപന്നങ്ങൾ നിരോധിച്ചു. കന്നുകാലി വളർത്തലും മറ്റു ചില കാർഷിക വിളകളും സർക്കാരിന്റെ നിയന്ത്രണത്തിലേക്കായി മാറ്റി.
രണ്ടാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി നടന്ന ഗ്രേറ്റ് ലീപ് ഫോർവേർഡ് ഒരു തികഞ്ഞ പരാജയമായിരുന്നു. ഭൂമിയിൽ ഉടമസ്ഥാവകാവശം നിരോധിച്ചതും, കൂട്ടുകൃഷി നിർബന്ധമാക്കിയതും കാർഷിക മേഖലയെ അസ്ഥിരമാക്കി. സ്വകാര്യ കൃഷി ചെയ്തവരെ ഭരണകൂടം നിരന്തരം വേട്ടയാടി. വ്യവസായവത്ക്കരണത്തിന് വനം നശിപ്പിച്ചത് പ്രകൃതി ദുരന്തങ്ങൾക്കും പകർച്ചവ്യാധികൾക്കും ഇടയാക്കി. ഒപ്പം കൊടിയ ക്ഷാമവും. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ദുരന്തമയാണ് ലോകം ഇന്ന് മാവോയുടെ ദ ഗ്രേറ്റ് ലീപ്പ് ഫോർവേഡിനെ നോക്കിക്കാണുന്നത്.
ചൈനയുടെ പട്ടിണി മാറ്റിയത് ഡെങ്
മാവോയുടെ മരണശേഷം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ അധികാരത്തെച്ചൊല്ലി തർക്കങ്ങളുയർന്നു. ഗ്യാങ്ങ് ഓഫ് ഫോർ എന്നറിയപ്പെടുന്ന ഒരു വിഭാഗം, മാവോ പിന്തുടർന്നു വന്ന അതേ രീതി തന്നെ തുടർന്നു പോകാനാണ് താല്പര്യപ്പെട്ടത്. ഈ നാൽവർ സംഘത്തിൽ പ്രമുഖ, മാവോയുടെ അവസാന ഭാര്യ ജിയാങ് ക്വിങ് ആയിരുന്നു. ചെയർമാൻ ഹുവാ ഗുവോഫെങിന്റെ തേതൃത്വത്തിനുള്ള വലതുപക്ഷക്കാരായിരുന്നു എതിർവശത്ത്. ഇതിൽ ഹുവായുടെ നേതൃത്വം ആണ് വിജയിച്ചത്. സോവിയറ്റ് യൂണിയന്റെ ഉപദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക എന്നതായിരുന്നു ഹുവായുടെ നയം. എന്നാൽ ഇതിനെതിരേ നവീകണചിന്താഗതികളുമായി ഡെംഗ് സിയാവോപിംഗിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ രംഗത്തെത്തി. ഇവർ രക്തരഹിതമായ ഒരു വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്തു.
പിൽക്കാലത്ത് ഡെങ്ങ് സിയാവോ പിങ്ങ് കൊണ്ടുവന്ന മുതലാളിത്ത വികസന നയങ്ങൾ ആണ് ചൈനയെ ഇന്നു കാണുന്ന നേട്ടങ്ങളിലേക്ക് നയിച്ചത്. പൂച്ച കറുത്തതായാലും വെളുത്തതായാലും വേണ്ടില്ല... എലിയെ പിടിച്ചാൽ മതി എന്ന ഡെങ്ങിന്റെ നയമാണ് അക്ഷരാർഥത്തിൽ ചൈനയെ രക്ഷിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍