പുരാതന ചക്രവർത്തിമാർ മുതൽ മാവോയും ഇപ്പോൾ ഷീ ജിൻ പിങ്ങുംപിന്തുടരുന്ന യുദ്ധതന്ത്രം; ആണവായുധങ്ങളും ഉപഗ്രഹ മിസൈലുകളും വരെ സ്വന്തമാക്കിയിട്ടും യുദ്ധം ഒഴിവാക്കുവാനുള്ള ശ്രമം; യുദ്ധമൊഴിവാക്കി ലോകം കീഴടക്കാൻ ചൈന ഉപയോഗിക്കുന്നത് സൺ ത്സുവിന്റെ തന്ത്രങ്ങൾ
മറുനാടൻ ഡെസ്‌ക്
ചൈനയുടെ വസന്ത-ശരത് കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു യുദ്ധതന്ത്രജ്ഞനും എശുത്തുകാരനും തത്വചിന്തകനുമായ സൺ ത്സു (സൺ സീ എന്നും ചിലർ പറയാറുണ്ട്) ഓതിക്കൊടുത്ത യുദ്ധമെന്ന കലയുടെ തന്ത്രങ്ങളായിരുന്നു ചൈനയെ എന്നും മുന്നോട്ട് നയിച്ചിരുന്നത്.
ഏഷ്യയിൽ കോളനി സൃഷ്ടിക്കാനെത്തിയ യൂറോപ്യൻ ശക്തികൾക്ക് ഇന്ത്യയുൾപ്പടെയുള്ള പല രാജ്യങ്ങളേയും കീഴടക്കാൻ കഴിഞ്ഞെങ്കിലും, ചൈനയെ തൊടാൻ കഴിയാതിരുന്നതിനും ഒരു കാരണം ഈ യുദ്ധതന്ത്രജ്ഞതയായിരുന്നു. ക്രിസ്തുവിനു മുൻപ് നാലാം നൂറ്റണ്ടിൽ ജീവിച്ചിരുന്നതെന്ന് വിശ്വസിക്കപ്പെടുന്ന ഈ തത്വചിന്തകന്റെ യുദ്ധ ചിന്തകാളായിരുന്നു മാവോയുടേ സമരത്തിന്റെയും കാതൽ. ഇന്നിപ്പോൾ ഷീ പിൻജിങ് പിന്തുടരുന്നതും ഇതേ തത്വശാസ്ത്രങ്ങൾ തന്നെ.
സൺ ത്സുവിന്റെ ജീവിത ചരിത്രവും യുദ്ധചിന്തകളും
ബി സി 512-ൽ ചൈന ഭരിച്ചിരുന്ന ഹെലു ചക്രവർത്തിയുടെ സൈന്യാധിപനായിരുന്ന സൺ ത്സുവിന്റെ നേതൃത്വത്തിൽ അന്ന് ചൈന നിരവധി യുദ്ധങ്ങളാണ് ജയിച്ചിട്ടുള്ളത്. കൃസ്തുവിനു മുൻപ് അഞ്ചാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്നു വിശ്വസിക്കുന്ന സ്പ്രിങ് ആൻഡ് ഓട്ടം ആന്നൽസ് എന്ന കൃതിയിലും ബി. സി 94 ൽ എഴുതപ്പെട്ട ചരിത്ര രേഖകൾ എന്ന കൃതിയിലുമാണ് സൺ ത്സുവിനെ കുറിച്ചുള്ള പരാമർശമുള്ളത്.
നൂറു യുദ്ധങ്ങൾ ജയിക്കുന്നവനല്ല, മറിച്ച് നൂറ് യുദ്ധങ്ങൾ ഒഴിവാക്കുന്നവനാണ് യഥാർത്ഥ യോദ്ധാവ് എന്നാണ് സൺ ത്സുവിന്റെ പ്രമാണം. യുദ്ധം കഴിവതും ഒഴിവാക്കണമെന്നും, മറ്റൊരു നിവർത്തിയില്ലാതെ വന്നാൽ മാത്രമേ ആക്രമിക്കാവൂ എന്നു അദ്ദേഹം പറയുന്നു. ഇനിയുമുണ്ട് സൺ ത്സുവിന്റെ യുദ്ധതന്ത്രങ്ങൾ. ശത്രുവിനോട് ഒരിക്കലും നേരിട്ട് യുദ്ധം ചെയ്യരുത്. അവരെ പരോക്ഷമായി ക്ഷീണിപ്പിക്കണം. ശത്രു രാജ്യത്തെ തകർത്തുകൊണ്ടായിരിക്കരുത് മറിച്ച് കേടുപാടുകളില്ലാതെ വേണം അത് പിടിച്ചെടുക്കുവാൻ എന്നാണ് അദ്ദേഹത്തിന്റെ മതം.
ചൈനയുടെ ആദ്യ ചക്രവർത്തിയായ കിൻ ഷീ ഹുവാങ്ങ് മുതൽ മാവോ സേതൂങ്ങ് വരെ പിന്തുടർന്നിരുന്നത് സൺ ത്സുവിന്റെ യുദ്ധതന്ത്രങ്ങൾ എന്ന ഗ്രന്ഥമായിരുന്നു. പുരാതന ചൈനയിൽ സൈനികരെ തിരഞ്ഞെടുക്കാനുള്ള പരീക്ഷയിൽ ഒരു പ്രധാനപ്പെട്ട ഭാഗമായിരുന്നു ഈ പുസ്തകത്തിൽ നിന്നുള്ള ചോദ്യങ്ങൾ. ഗൊറില്ലാ യുദ്ധത്തെ കുറിച്ചുള്ള മാവോ കൃതികളിലും ഇതിന്റെ സ്വാധീനമുണ്ട്. പിന്നീട് പല ലോക ഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ട ഈ പുസ്തകം ഗൾഫ് യുദ്ധകാലത്ത് അമേരിക്കൻ സൈന്യാധിപനായ കോളിൻ പവൽ പഠിച്ചിരുന്നുവത്രെ.
സൺ ത്സുവിന്റെ തന്ത്രങ്ങൾ പയറ്റി ലോകം കീഴടക്കാൻ മുന്നേറുകയാണ് ചൈന. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വായ്പ നല്കൽ.
രാജ്യങ്ങൾക്ക് നൽകുന്ന വായ്പകൾ
സൺ ത്സുവിന്റെ യുദ്ധതന്ത്രങ്ങളിൽ നേരിട്ടുള്ള യുദ്ധം എന്നത് അവസാന പോംവഴി മാത്രമാണ്. അതിനു മുൻപുള്ള തന്ത്രങ്ങൾക്കാണ് പ്രാധാന്യം. നയതന്ത്ര ബന്ധങ്ങൾ വഴിയും, സാമ്പത്തിക സഹായങ്ങൾ നൽകിയും മറ്റും ഒരു രാജ്യത്തെ കാൽക്കീഴിൽ കൊണ്ടുവരുന്ന നിഴൽ യുദ്ധമുറകളാണ് ആധുനിക ചൈന പയറ്റിക്കൊണ്ടിരിക്കുന്നത്. ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് നൽകുന്ന കൈക്കൂലി മുതൽ നിക്ഷേപങ്ങളും ജോയിന്റ് വെഞ്ചറുകളുമൊക്കെ ഇതിനായി ചൈന ഉപയോഗിക്കുന്നുണ്ട്.
ആധുനിക ആണവായുധങ്ങൾ മുതൽ ബഹിരാകാശ യുദ്ധത്തിനുള്ള കോപ്പുകൾ വരെ കൈയിലുണ്ടെങ്കിലും ചൈന അതൊന്നും ഉപയോഗിക്കുവാൻ ഇഷ്ടപ്പെടുന്നില്ല എന്നതാണ് പരമാർത്ഥം. ഒരുപക്ഷെ 1979 ലെ വിയറ്റ്നാം അധിനിവേശത്തിനു ശേഷം ചൈന നേരിട്ടുള്ള ഒരു യുദ്ധത്തിനിറങ്ങിയിട്ടില്ല. ഈയടുത്ത് ഇന്ത്യൻ അതിർത്തിയിൽ പോലും ഒളിയുദ്ധം നടത്തുകയും ഇന്ത്യൻ സൈന്യം തിരിച്ചടിച്ചപ്പോൾ ഒഴിഞ്ഞുമാറുകയുമാണ് ചെയ്തത്. എന്നാൽ, ഭാവിയിൽ ഒരു യുദ്ധമുണ്ടായാൽ അതിൽ ലോകം കീഴടക്കാനുള്ള ഒരുക്കങ്ങൾ ചൈന നടത്തുന്നുമുണ്ട്.
കേവലം അതിർത്തി യുദ്ധങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതിരിക്കാൻ മാത്രം ചൈന വളർന്നു കഴിഞ്ഞു. ചൈനയുടെ ലക്ഷ്യം ലോകം കീഴടക്കുക എന്നതുമാത്രമാണിപ്പോൾ. അതിനു വേണ്ടത് ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും ശക്തമായ സ്വാധീനവും സാന്നിദ്ധ്യവും ആണ്. സൺ ത്സുവിന്റെ തത്വങ്ങൾ പിന്തുടർന്ന് ഇന്ന് ചൈന ചെയ്യുന്നതും അതുതന്നെയാണ്.
ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ വായ്പ ദാതാവായി മാറിയിരിക്കുന്നു ചൈന. ആഗോള ജി ഡി പിയുടെ തന്നെ 5 ശതമാനത്തിലേറെയാണ് ഇന്ന് വിവിധ രാജ്യങ്ങൾ ചൈനയ്ക്ക് നൽകുവാനുള്ള തുക. 150 ൽ അധികം രാജ്യങ്ങൾക്കായി, ചൈനീസ് സർക്കാരും വിവിധ ചൈനീസ് കമ്പനികളു നേരിട്ടുള്ള വായ്പയായും വാണിജ്യ ക്രെഡിറ്റുകളായുംഇതുവരെ നൽകിയിരിക്കുന്നത് 1.5 ട്രില്ല്യൺ അമേരിക്കൻ ഡോളറിൽ അധികമാണ്. ലോക ബാങ്കോ, അന്താരാഷ്ട്ര നാണയ നിധിയോ പോലും ഇത്രയധികംവായ്പ നൽകിയിട്ടില്ല എന്ന് പറയുമ്പോഴാണ് ചൈന ഇക്കാര്യത്തിൽ കാണിക്കുന്ന അധിക താത്പര്യത്തിന്റെ യാഥാർത്ഥ്യം മനസ്സിലാകുക.
ഈ വായ്പയിൽ അധികവും ചൈന നൽകുന്നത് സെക്യുവേർഡ് ലോണുകളായിട്ടാണ്. അതായത്, വായ്പ വാങ്ങിയ രാജ്യങ്ങൾക്ക് കയറ്റുമതി തുടങ്ങിയ ഇടപാടുകളിലൂടെ ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് ഈ വായ്പ തിരിച്ചടക്കേണ്ടത്. ജിബൂട്ടി, ടോംഗ, മാലിദ്വീപ്, കോംഗോ, കിർഗിസ്ഥാൻ, കമ്പോഡിയ, നൈഗർ, ലാവോസ്, സാമ്പിയ, സമോവ, വനവറ്റു, മംഗോളിയ തുടങ്ങിയ രാജ്യങ്ങൾ അവയുടെ വരുമാനത്തിന്റെ 20 ശതമാനം വരെ ചൈനയുടെ കടം തിരിച്ചടക്കാനാണ് ഉപയോഗിക്കുന്നത്. ഏഷ്യാ പസഫിക് മേഖലയിൽ തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ ഉള്ള രാജ്യങ്ങൾക്ക് മേൽ രാഷ്ട്രീയ അധീശത്വം സ്ഥാപിക്കുന്നതിനായിരുന്നു വായ്പ എന്ന കെണിയുമായി ചൈന ഇറങ്ങിയത്.
പദ്ധതിയിലെ നിക്ഷേപങ്ങൾ
ഇത്തരം വായ്പാ പദ്ധതികളിലൂടെ ചില രാജ്യങ്ങളെ കെണിയിലാക്കിയെങ്കിലും ഇതിലൂടെ വലിയൊരു വിഭാഗത്തെ പിടികൂടാൻ കഴിയില്ലെന്ന് ചൈനയ്ക്ക് മനസ്സിലായപ്പോഴാണ് അവർ ചുവടുമാറ്റം നടത്തിയത്. മറ്റു രാജ്യങ്ങളിൽ വലിയ വലിയ പദ്ധതികൾക്ക് രൂപം കൊടുത്ത് അവയിൽ വൻതുക നിക്ഷേപിക്കുക എന്നതായി പിന്നീടുള്ള തന്ത്രം. അതിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒരാളാണ് പാക്കിസ്ഥാൻ. പാക്കിസ്ഥാന്റെ ഗതാഗത വൈദ്യൂതി നെറ്റ്‌വർക്കുകളുടെ വികസനത്തിനായി ഏകദേശം 46 ബില്ല്യൺ ഡോളറിന്റെ നിക്ഷേപമാണ് ചൈന നടത്തിയിട്ടുള്ളത്. അതുപോലെ കറാച്ചിയിലെ ആണവ പദ്ധതി പ്രധാനമായും ചൈനയുടെ സാമ്പത്തിക സഹായത്തോടെ നടത്തുന്നതുമാണ്.
അതുപോലെ എത്യോപ്യയിലെ ഗതാഗത സംവിധാനത്തിലും ചൈന കാര്യമായ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. അതുപോലെ 2000 മുതൽ 2017 വരെ ശ്രീലങ്ക ചൈനയിൽ നിന്നും വാങ്ങിയത് 12 ബില്ല്യൺ ഡോളറിന്റെ കടമായിരുന്നു. മാത്രമല്ല 2011 ൽ പൂർത്തിയാക്കിയ ഹമ്പൻടോട്ട തുറമുഖത്തിനായി പ്രധാന നിക്ഷേപം നടത്തിയതും ചൈനയായിരുന്നു. പ്രധാനമായും ചൈനീസ് പൗരന്മാരെ തന്നെ ജോലിക്ക് വച്ച് ഒരു ചൈനീസ് കമ്പനി തന്നെയായിരുന്നു ഇതിന്റെ പണി പൂർത്തിയാക്കിയതും. അവസാനം, ബാദ്ധ്യതകൾ തീർക്കുവാൻ ഈ തുറമുഖവും അനുബന്ധ സൗകര്യങ്ങളും ചൈനയ്ക്ക് 99 വർഷത്തെ പാട്ടത്തിനു നൽകേണ്ടതായി വന്നു.
ചൈനയുടെ യഥാർത്ഥ ലക്ഷ്യം എന്താണെന്നറിയുവാൻ ഈ ഒരു കാര്യം മാത്രം മതിയാകും. യുദ്ധമൊന്നും കൂടാതെ തന്നെ ശ്രീലങ്കയുടെ തന്ത്രപ്രധാനമായ ഒരു തുറമുഖം ചൈനയുടെ കൈവശമെത്തി. ഇന്ത്യയുമായി ഏറെ സമീപത്ത് കിടക്കുന്ന ഒരു തുറമുഖമാണ് ഇതെന്നതാണ് ഇതിന്റെ പ്രത്യേകത. സൺ ത്സു പറഞ്ഞതുപോലെ യുദ്ധം ചെയ്ത് രാജ്യത്തെ നശിപ്പിക്കാതെ തന്ത്രപ്രധാനമായ ഒരു ഭാഗം പിടിച്ചെടുത്തു. പാക്കിസ്ഥാനും ഇത്തരത്തിൽ തന്ത്രപ്രധാനമായ ഭാഗങ്ങൾ ചൈനയ്ക്ക് കൈമാറേണ്ടതായി വന്നിട്ടുണ്ട്.
എന്നാൽ, ലോകം കീഴടക്കുവാൻ ചൈന ആയുധമാക്കിയ ഏറ്റവും വലിയ പദ്ധതി ബെൽറ്റ് ആൻഡ് റോഡ് ഇനീഷിയേറ്റീവ് അഥവാ ബി ആർ ഐ എന്ന പദ്ധതിയാണ്. ഏഷ്യയിലേയും യൂറോപ്പിലേയും ആഫ്രിക്കയിലേയും ഏകദേശം70 രാജ്യങ്ങളെ ഉൾപ്പെടുത്തി ആഗോളാടിസ്ഥാനത്തിലുള്ള ഗതാഗത സൗകര്യ വികസനമാണ് ചൈന ഇതിലൂടെ ഉദ്ദേശിക്കുന്നത് എന്നാണ് 2013 ൽ ഈ പദ്ധതി ആരംഭിക്കുമ്പോൾ ചൈന അവകാശപ്പെട്ടത്.
പ്രാദേശികാടിസ്ഥാനത്തിലുള്ള സഹകരണം വർദ്ധിപ്പിക്കുകയും അതുവഴി നല്ലൊരു ഭാവി രൂപപ്പെടുത്തുകയും ചെയ്യുക എന്നാണ് ഇതിന്റെ ഉദ്ദേശ്യ ലക്ഷ്യമായി ചൈന പറയുന്നതെങ്കിലും, ഇത് ആഗോളവിപണിയിൽ ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ചൈനീസ് തന്ത്രമായാണ് പലരും കാണുന്നത്. പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ നൂറാം വാർഷികമായ 2049 ൽ ഇതിന്റെ പണി പൂർത്തിയാക്കുവാനാണ് ചൈനീസ് സർക്കാർ ഉദ്ദേശിക്കുന്നത്. നിലവിൽ 138 രാജ്യങ്ങളൂമായും 30 അന്താരാഷ്ട്ര ഓർഗനൈസേഷനുകളുമായും ചൈന ഇതുമായി ബന്ധപ്പെട്ട കരാറുകൾ ഒപ്പിട്ടിട്ടുണ്ട്.
വളരെയധികം രാജ്യങ്ങൾ പദ്ധതിക്ക് കീഴിൽ വരുന്നുണ്ടെങ്കിലും ഇതിൽ ഉൾപ്പെടുന്ന പ്രധാന രാജ്യങ്ങൾ പോളണ്ട്, ഗ്രീസ്, പോർച്ചുഗൽ, ഇറ്റലി, ആസ്ട്രിയ, ലക്സംബർഗ്, സ്വിറ്റ്സർലാൻഡ്, അർമീനിയ, അസർബൈജാൻ, റഷ്യ എന്നിവയാണ്. ബാൾട്ടിക് രാജ്യങ്ങളെ കെണിയിൽ വീഴ്‌ത്താൻ പരമാവധി ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. എന്നിരുന്നാലും ചൈന ശ്രമം ഉപേക്ഷിച്ചിട്ടില്ല. 2019 ൽ റെയിൽ ബാൾട്ടിക്കയിൽ ചൈന നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ചതായി വാർത്തകൾ വന്നിരുന്നു.
ഇതിൽ ഗൗരവകരമായി കാണേണ്ട മറ്റൊരു കാര്യം, ഈ പദ്ധതികൾ എല്ലാം ഏറ്റെടുത്ത് നടത്തുന്നത് ചൈനീസ് സർക്കാരോ അല്ലെങ്കിൽ ചൈനീസ് കമ്പനികളോ ആയിരിക്കും എന്നതാണ്. ഇതിൽ എന്താണ് ഇത്ര വലിയ പ്രശ്നം എന്ന് ആലോചിക്കുന്നുണ്ടാകും. ഇവിടെയാണ് പഴയ സോവിയറ്റ് യൂണിയന്റെ തന്ത്രം മനസ്സിലാക്കേണ്ടത്. ഓരോ റിപ്പബ്ലിക്കുകളിലും മറ്റു റിപ്പബ്ലിക്കുകളിൽ നിന്നുള്ള തൊഴിലാളികളെ കൊണ്ടു നിറയ്ക്കുമായിരുന്നു അന്ന്. ഇതിന്റെ പ്രധാന ഉദ്ദേശം ചാരവൃത്തിയായിരുന്നു.
ഒരു പ്രദേശത്ത് ധാരാളമായി ചൈനീസ് പൗരന്മാരെ കൊണ്ടു നിറച്ചാൽ ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് അവിടെ പ്രവർത്തിക്കുവാൻ എളുപ്പമായിരിക്കും. ഇവിടെയും സൺ ത്സുവിന്റെ തന്ത്രമാണ് ചൈന ഉപയോഗിക്കുന്നത്. യുദ്ധത്തിൽ ഏറ്റവും സുപ്രധാന ഘടകം ചാരവൃത്തിയാണെന്ന ഉപദേശമാണ് ആധുനിക ചൈന ഇവിടെ അനുസരിക്കുന്നത്. ചാരന്മാർ ഒരിക്കലും അദൃശ്യരാകരുത് മറിച്ച് ചാരവൃത്തി മാത്രമേ അദൃശ്യമാകാവു എന്നാണ് സൺ ത്സു പറഞ്ഞിരിക്കുന്നത്. അതനുസരിച്ച് ഈ കമ്പനികളിൽ വിവിധ തലങ്ങളിൽ ജോലി ചെയ്യുന്ന പലരും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരായിരിക്കും.
സമ്മാനങ്ങളും തേൻകെണികളും
ഈ കെണിയിലും വീഴാത്ത രാജ്യങ്ങളെ വീഴ്‌ത്താനുള്ള മറ്റൊരു പദ്ധതിയാണ് ആ രാജ്യങ്ങളിലെ പ്രധാന വ്യക്തികളെ വരുതിയിലാക്കുക എന്നത്. ഇത്തരം രാജ്യങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയുന്ന വ്യക്തികളെ വിവിധ യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും സെമിനാറുകൾക്കുമൊക്കെയായി ചൈനയിലേക്ക് ക്ഷണിച്ചു വരുത്തും. ഇവരുടെ യാത്രാചെലവും താമസസൗകര്യവുമെല്ലാം ചൈനയായിരിക്കും വഹിക്കുക. അതിനുപുറമേ ഒരിക്കലും മറക്കാൻ കഴിയാത്ത സമ്മാനങ്ങളിലൂടെ അവരെ വരുതിയിലാക്കുകയും ചെയ്യും.
പാശ്ചാത്യരെ കെണിയിൽ വീഴ്‌ത്തിയ തുറന്ന വിപണി
പരോക്ഷയുദ്ധത്തിൽ വിജയിക്കുവാൻ സുന്ദരമായ ഒരു മുഖം ആവശ്യമാണെന്ന സൺ ത്സുവിന്റെ തന്ത്രം ചൈന സ്വീകരിച്ചത് ആഗോളവത്ക്കരണത്തിന്റെ ആരംഭ ദശയിലായിരുന്നു. അതുവരെ പുറത്തുനിന്നും ആർക്കും പ്രവേശനമില്ലാതിരുന്ന ഇരുമ്പുകോട്ടയുടെ കവാടങ്ങൾ തുറന്നിട്ട് മുതലാളിത്തത്തിന് അത്താഴവിരുന്നൊരുക്കുക വഴി ചൈന ചെയ്തതും അതായിരുന്നു. സോവിയറ്റ് യൂണിയന്റെ പതനശേഷം അമേരിക്ക ഒരേയൊരു വൻശക്തിയായി മാറിയകാലത്തായിരുന്നു ആഗോളവത്കരണംനയം കൂടുതൽ വ്യാപകമായത്. ചൈന അത് വിദഗ്ദമായി ഉപയോഗിച്ചു.
ആഗോളവത്ക്കരണത്തോടെ ലോകം മുഴുവൻ തങ്ങളുടെ പാത പിന്തുടരുന്നു എന്ന് പാശ്ചാത്യ രാജ്യങ്ങൾ മൂഢസ്വർഗ്ഗത്തിൽ ആണ്ടപ്പോൾ, ചൈന പുറമേ അങ്ങനെ നടിച്ച്, സ്വന്തം നയപരിപാടി നടപ്പിലാക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വിപണിയിൽ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കാൻ വൻ കോർപ്പറേറ്റുകൾ ശ്രമിച്ചപ്പോൾ, കുറഞ്ഞ ഉദ്പാദന ചെലവ് വാഗ്ദാനം നൽകി ചൈന അവരെ കുരുക്കിലാക്കി.
ഒരുപക്ഷെ കാൾ മാർക്സിന്റെ കാലത്തുണ്ടായിരുന്ന മുതലാളിത്തം നിലനിൽക്കുന്നത് ചൈനയിൽ മാത്രമായിരിക്കും. മറ്റു രാജ്യങ്ങളൊക്കെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മികച്ച വേതനം ഉറപ്പാക്കുന്നതിനുമൊക്കെയുള്ള നിയമങ്ങൾ രൂപപ്പെടുത്തിയപ്പോഴും കമ്മ്യുണിസത്തിന്റെ മറവിൽ കടുത്ത അച്ചടക്കം അടിച്ചേൽപിക്കുന്ന ചൈനയിലെ തൊഴിലാളികൾക്ക് അതൊക്കെ വെറും സ്വപനമാണ്. ഉയിഗൂർ മുസ്ലീമുകളെ കൊണ്ട് അടിമപ്പണി ചെയ്യിക്കുന്ന വാർത്ത വരെ പുറത്തു വന്നുകഴിഞ്ഞു.
ഇത്തരത്തിലുള്ള തൊഴിൽ സംസ്‌കാരം നിലനിൽക്കുന്ന ചൈനയിൽ സ്വാഭാവികമായും ഉദ്പാദന ചെലവ് വളരെ കുറവായ്‌രിരിക്കും. ഇതുകണ്ട് ഇവിടെയ്ക്കെത്തിയ പല വൻകിട കോർപ്പറേറ്റുകൾക്കും ബൗദ്ധിക മോഷണം വരെ നേരിടേണ്ടിവന്നു. അവരുടെ സാങ്കേതിക വിദ്യ സൂത്രത്തിൽ കൈക്കലാക്കി ചൈന മുന്നേറുകയയിരുന്നു. വലിയൊരു വിപണി സ്വപനം കണ്ട് ചൈനയിലെത്തിയ ആഗോള കമ്പനികൾക്ക് പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലും ചൈനീസ് കമ്പനികളുമായി മത്സരിക്കേണ്ട ഗതിയായി.
ഈ തന്ത്രത്തിലൂടെ സാങ്കേതിക വിദ്യ മാത്രമല്ല, ആഗോള വിപണിയിൽ ഒരു സ്ഥാനം ഉറപ്പിക്കുവാനും ചൈനയ്ക്കായി. ഇതോടെ ചൈനയുടെ ഇരുണ്ട മുഖം ഒന്നു വെളുത്തു. മാത്രമല്ല, സമ്പന്നമായ ചൈനയുടെ സഹായം തേടാൻ പല ദരിദ്ര രാഷ്ട്രങ്ങളും ഒരുങ്ങുകയും ചെയ്തു. ഇത് സൺ ത്സുവിന്റെ ഉപദേശപ്രകാരമുള്ള പരോക്ഷയുദ്ധത്തിൻ! ചൈനയെ തയ്യാറാക്കുകയും ചെയ്തു.
അങ്ങനെ ഇന്ന് ചൈന ലോകം കീഴടക്കാനുള്ള ഒരു ഒളിയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ആയുധമെടുക്കാതെയുള്ള യുദ്ധം തന്നെയാണ് ചൈന ആഗ്രഹിക്കുന്നതും. ഒരുപക്ഷെ അതിന്റെ ഭാഗം തന്നെയായിരിക്കും ഇന്ത്യൻ അതിർത്തിയിൽ ഇന്ത്യൻ സൈനികർ തിരിച്ചടിച്ചപ്പോൾ കൂടുതൽ പ്രകോപനത്തിന് തുനിയാതെ ചൈനീസ് സൈന്യം പിന്മാറാനുള്ള കാരണവും. സൺ ത്സു പറഞ്ഞതുപോലെ യുദ്ധം ചെയ്ത് ഒരു രാജ്യത്തെ തകർത്തുകൊണ്ട് പിടിച്ചടക്കുവാനല്ല, മറിച്ച് കേടുപാടുകളില്ലാതെ ഒരു രാജ്യത്തെ കാൽക്കീഴിലാക്കുവാനാണ് ചൈന ശ്രമിക്കുന്നത്. അപ്പോഴും, തങ്ങൾക്ക് നേരേ ഒരു ആക്രമമണം ഉണ്ടായാൽ നേരിടാനുള്ള സൈനിക ബലം ഒരുക്കിവച്ചിട്ടുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍