ക്രിസ്തു മതത്തിന് മുൻപേ കേരളത്തിലെത്തിയ മതവിഭാഗം; മലയാള സംസ്കാരവുമായി ഇഴുകിച്ചേർന്ന് ജീവിച്ച പരദേശികൾ; മലയാളത്തിന്റെ പെണ്ണെഴുത്തിന്റെ തുടക്കമായി യഹൂദപെൺപാട്ടുകൾ സമ്മാനിച്ച സാംസ്കാരിക പൈതൃകം; യഹൂദർ ഇന്ന് കേരളത്തിൽ വെറുക്കപ്പെട്ടവരായോ? വർത്തമാനകാല രാഷ്ട്രീയത്തിൽ മറക്കാൻ ആവശ്യപ്പെടുന്ന ചില ചരിത്ര സത്യങ്ങൾ
രവികുമാർ അമ്പാടി
കേരള രാഷ്ട്രീയത്തിന്, പ്രത്യേകിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഉൾക്കൊള്ളാനാകാത്ത ഒരു അശ്ലീലപദമായി മാറിയിരിക്കുകയാണ് യഹൂദൻ എന്ന വാക്ക്. വെറുക്കപ്പെടേണ്ടവർ എന്ന വാക്കിന്റെ മറുരൂപമായി കൊട്ടിയാഘോഷിക്കപ്പെടുന്ന ഈ ജനതയ്ക്കുമുണ്ടോരു പലായനത്തിന്റെ കഥ. നൂറ്റാണ്ടുകൾക്ക് മുൻപല്ല, സഹസ്രാബ്ദങ്ങൾക്ക് മുൻപ് അരംഭിച്ച പലായനത്തിനൊടുവിൽ ജന്മനാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ചിലർ ചാർത്തിക്കൊടുത്ത പേരോ, കുടിയേറ്റം എന്നും. ക്രിസ്ത്യാനികളും മുസ്ലീങ്ങളും എത്തുന്നതിനു മുൻപേ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ കാലുകുത്തിയവരാണ് യഹൂദർ.
കേരളത്തിലേക്കുള്ള യഹൂദ കുടിയേറ്റം
ക്രിസ്തുവിനു മുൻപ് 722-ൽ അസ്സീറിയക്കാർ ഇസ്രയേൽ രാഷ്ട്രം കീഴടക്കിയപ്പോഴാണ് ആദ്യമായി യഹൂദർ ജന്മനാട് ഉപേക്ഷിച്ച് പലായനം ചെയ്തത്. തൊഴിൽ പരമായി കച്ചവടക്കാരായിരുന്ന ഇവർക്ക് ഒരുപക്ഷേ അന്നത്തേ ലോകത്തിലെ തന്നെ പ്രമുഖ വ്യാപാരകേന്ദ്രമായ മുസ്രിസ് (ഇന്നത്തെ കൊടുങ്ങല്ലൂർ) നന്നായി അറിയുമായിരുന്നിരിക്കാം. അതുകൊണ്ടാകാം അവർ അവിടെത്തന്നെ വന്ന് കപ്പലിറങ്ങിയത്. കറുത്ത യഹൂദന്മാർ എന്നറിയപ്പെടുന്ന ഇവരുടെ പിൻഗാമികളിപ്പോഴും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്.
ഈ കുടിയേറ്റം പക്ഷെ ചരിത്രരേഖകളിലില്ല, ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ യഹൂദകുടിയേറ്റം കേരളത്തിൽ നടക്കുന്നത് ക്രിസ്തുവിന് മുൻപ് 562-ലാണ്. യൂദായിൽ നിന്നുള്ള ഒരുപറ്റം വ്യാപാരികളായിരുന്നു ഈ യഹൂദ സംഘത്തിൽ ഉണ്ടായിരുന്നത്. കണ്ണൂർ ജില്ലയിലെ മാടായിയിൽ ആയിരുന്നു ഇവർ എത്തിയത്. പിന്നീടുണ്ടായ യഹൂദക്കുടിയേറ്റം നടക്കുന്നത് ക്രിസ്തുവിന് മുൻപ് 70-ൽ റോമാക്കാർ യഹൂദരുടെ രണ്ടാമത്തെ ദേവാലയം നശിപ്പിച്ചപ്പോഴായിരുന്നു. സെഫാർദിം എന്ന യഹൂദ ഗോത്രത്തിൽ പെട്ടവർ എത്തിച്ചേർന്നതുകൊച്ചിയിലായിരുന്നു. ഇവരാണ് മട്ടാഞ്ചേരിയിലെ സിനഗോഗ് (യഹൂദപ്പള്ളി) നിർമ്മിച്ചത്.
കറുത്ത യഹൂദരും വെളുത്ത യഹൂദരും
നേരത്തേ സൂചിപ്പിച്ച, അസ്സീറിയൻ ആക്രമണകാലത്ത് കേരളത്തിലെത്തിയ യഹൂദർ അധികവും ചേന്ദമംഗലം, പറവൂർ, മാള എന്നീ ഭാഗങ്ങളിലായാണ് താമസം ആരംഭിച്ചത്. അധികം വൈകാതെ പ്രദേശിക ജനതയുമായി ഇഴുകിച്ചേർന്ന ഇവർ യുദായ മലയാളം എന്നൊരു സങ്കരഭാഷയ്ക്ക് രൂപം നൽകുക വരെ ചെയ്തിരുന്നു. പറവൂർ, മാള, ചേന്ദമംഗലം, മട്ടാഞ്ചേരി എന്നീ പ്രദേശങ്ങളിൽ ഇപ്പോഴും യഹൂദ ദേവാലയങ്ങൾ കാണാം. ആരാധനയിൽ ഒരു നിശ്ചിത എണ്ണം പ്രായപൂർത്തിയായവർ പങ്കെടുക്കണമെന്ന് നിർബന്ധമുള്ളതിനാൽ ഇവയിൽ പലതിലുമിന്ന് ആരാധന നടക്കാറില്ല.
ഇതിൽ മട്ടാഞ്ചേരിയിലെ യഹൂദപ്പള്ളിയേക്കാൾ പഴക്കമുള്ളതായിരുന്നു കടവുംഭാഗം യഹൂദപ്പള്ളി. മട്ടാഞ്ചേരിയിലെ മരക്കടവിലായിരുന്നു ഇത് സ്ഥിതിചെയ്തിരുന്നത്. ഏകദേശം 800 പേർക്ക് വരെ ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കാൻ കഴിയുമായിരുന്ന ഇതിൽ ഹീബ്രു സ്കൂൾ, ഗേറ്റ്ഹൗസ് എന്നിവയും ഉണ്ടായിരുന്നു. അന്നൊക്കെ കൊച്ചീ രാജാവ് ഈ പള്ളിക്ക് മുന്നിലെ കടവിനടുത്തെത്തുമ്പോൾ ഈ പള്ളിയിലെ അൾത്താര തുറന്ന് വച്ച് രാജാവിന് ദർശനത്തിനുള്ള സൗകര്യം ഒരുക്കുമായിരുന്നത്രെ.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇസ്രയേൽ രൂപീകൃതമായപ്പോൾ കേരളത്തിലെ ബഹുഭൂരിഭാഗം യഹൂദന്മാരും തങ്ങളുടെ വാഗ്ദത്ത ഭൂമിയിലേക്ക് മടങ്ങി. ഇവിടങ്ങളിലെ കറുത്ത യഹൂദന്മാർ ഏതാണ് മുഴുവനുമായും നാടുവിട്ടതോടെ ഈ പള്ളിയിലെ പ്രാർത്ഥനകൾ മുടങ്ങി. പിന്നീട് പള്ളിയുടെ അകത്തുണ്ടായിരുന്ന സീലിങ്ങും, തൂണുകളും അൾത്താരയും കോണിപ്പടികളുമുൾപ്പടെയുള്ള സജ്ജീകരണങ്ങളൊക്കെ അഴിച്ചെടുത്ത് ജറുസലേമിലേക്ക് കൊണ്ടുപോയി.
ജറുസലേം മേയറായിരുന്ന ടെഡി കേലെക്കിന്റെ പ്രത്യേക ആഗ്രഹപ്രകാരം ഒരു ഇംഗ്ലീഷ് യഹൂദനായിരുന്നു ഇതെല്ലാം വിലയ്ക്ക് വാങ്ങി ജറുസലേമിൽ എത്തിച്ചത്. നിലവിൽ ജറുസലേമിലെ ഇസ്രയേൽ നാഷണൽ മ്യുസിയത്തിൽ കടവുംഭാഗം പള്ളി അതേ രൂപത്തിലും ഭാവത്തിലും നൂറുകണക്കിന് സന്ദർശകരെ ആകർഷിച്ച് നിലകൊള്ളുന്നു, ഒരിക്കൽ തങ്ങൾക്ക് അഭയമേകിയ കേരളത്തോട് ഒരിക്കലും തീരാത്ത കൃതജ്ഞതയുടേ പ്രതീകമായി.
യഹൂദശാസനം
കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ യഹൂദന്മാർ എത്രയധികം സ്വാധീനംചെലുത്തിയിരുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് യഹൂദശാസനം അഥവാ യഹൂദപ്പട്ടയം. അന്നത്തെ കേരളത്തിന് വിദേശ നാണയം നേടിത്തന്നിരുന്നവരിൽ പ്രമുഖരായിരുന്നു യഹൂദന്മാർ. മാത്രമല്ല, അഭ്യന്തര വ്യാപാരരംഗത്തും അവർ ശോഭിച്ചിരുന്നു. അതിനുള്ള് അംഗീകാരമായി ജോസഫ് റബ്ബാൻ എന്ന യഹൂദ വ്യാപാരിക്ക് നികുതിയും മറ്റും പിരിച്ചെടുക്കാനുള്ളത് ഉൾപ്പടെ 72 അവകാശങ്ങൾ ഏ ഡി 1000-ൽ അന്ന് കേരളം ഭരിച്ചിരുന്ന ചേരവംശ ചക്രവർത്തി ഭാസ്കര രവി ഒന്നാമൻ എഴുതിക്കൊടുത്ത പട്ടയമാണ് യഹൂദശാസനം.
ജോസഫ് റബ്ബാനു പുറമേ അദ്ദേഹത്തിന്റെ മക്കളും മറ്റും ഈ ആനുകൂല്യങ്ങൾക്ക് അർഹരായിരുന്നു. കേരള ചക്രവർത്തി ഒപ്പുവച്ച ഈ ശാസനത്തിൽ അന്ന് കേരളത്തിലെ ഒട്ടുമിക്ക പ്രധാന നാടുവാഴികളും സാക്ഷികളായി ഒപ്പുവച്ചിട്ടുമുണ്ട്. ഇത്തരത്തിലുള്ള വേറെയും ചില യഹൂദശാസനങ്ങൾ ചേന്ദമംഗലം, പറവൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് അന്നത്തെ കേരളത്തിന്റെ സാമൂഹ്യ സാഹചര്യങ്ങളിൽ യഹൂദന്മാർക്ക് ഉണ്ടായിരുന്ന അവഗണിക്കാനാവാത്ത സ്വാധീനവും സ്ഥാനവുംതന്നെയാണ്.
റൂബി ദാനിയേലും യഹൂദപെൺപാട്ടുകളും
കേരളത്തിലെത്തി സ്ഥിരതാമസമാക്കിയ യഹൂദന്മാർ ഇവിടത്തെ കാലാവസ്ഥയോടും സംസ്കാരത്തോടും ഇഴുകിച്ചേർന്നിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് യൂദായ മലയാളമെന്ന സങ്കരഭാഷ. ഹീബ്രുവിനൊപ്പം മലയാളവും കൂട്ടിച്ചേർത്ത് പ്രാദേശികമായ ആശയവിനിമയങ്ങൾക്കായി രൂപപ്പെടുത്തിയ ഈ ഭാഷയിൽ നിരവധി ഗാനങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ തനിമയാർന്ന താളങ്ങൾക്കൊപ്പിച്ചുള്ള ഇത്തരം ഗാനങ്ങൾ യഹൂദപ്പാട്ടുകൾ എന്നറിയപ്പെടുന്നു. യഹൂദ വംശജയായ കേരളീയ വനിത റൂബി ദാനിയൽ ഇവയുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചിരുന്നു.
1912-ൽ കൊച്ചിയിലെ ഫെറി ബോട്ടിലെ ടിക്കറ്റ് വിൽപനക്കാരനായിരുന്ന ഏലിയാഹു ദാനിയലിന്റെ മകളായിട്ടായിരുന്നു ഇവർ ജനിച്ചത്. ലീജാഫത്ത് എന്നായിരുന്നു അമ്മയുടെ പേര്. എറണാകുളത്തെ പ്രശസ്തമായ സെന്റ് തെരേസാസ് കോൺവെന്റിലും, സെന്റ് തെരേസാസ് കോളേജിലുമായി പഠനം പൂർത്തിയാക്കിയ ഇവർ രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഇന്ത്യൻ നേവിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ നേവിയിലെ ആദ്യ മലയാളി വനിതയും ഇവർ തന്നെ.
യഹൂദപെൺപാട്ടുകളുടെ ഒരു ശേഖരം പിന്നീട് ഇവർ ഇറക്കുകയുണ്ടായി. പല യഹൂദ സമൂഹങ്ങളിലും അന്ന് പുരുഷ സദസ്സുകളിൽ സ്ത്രീകൾക്ക് കലാപരിപാടികൾ അവതരിപ്പിക്കാൻ അവകാശം ഉണ്ടായിരുന്നില്ലെങ്കിലും, കേരളീയ യഹൂദ സമൂഹത്തിൽ ആ വിലക്കുണ്ടായിരുന്നില്ല എന്നാണ് ചരിത്രകാരന്മാർപറയുന്നത്. അന്നത്തെ കേരളീയ സാമൂഹ്യ സാഹചര്യങ്ങളും യഹൂദന്മാരുടെ ജീവിത ശൈലിയുമൊക്കെ പ്രതിഫലിക്കുന്നതാണ് യഹൂദ പെൺപാട്ടുകൾ. കൊച്ചി മുസരീസ് ബിനാലെയിലൂടെ പ്രശസ്തമായ '' തട്ടുമെ കേറാനൊരു ഏണിവച്ചു, തങ്കമാർ ചെന്നിരിപ്പാൻ....'' എന്ന വരികൾ ഇത്തരത്തിലുള്ള ഒരു യഹൂദ പെൺപാട്ടിലേതാണ്.
യഹൂദരിലെ വർണ്ണവിവേചനവും യഹൂദഗാന്ധിയും
ആദ്യകാലങ്ങളിൽ ഇസ്രയേലിൽ നിന്നെത്തിയ യഹൂദർ മലബാറി യഹൂദന്മാരെന്നും കറുത്ത യഹൂദന്മാരെന്നും അറിയപ്പെട്ടപ്പോൾ, പിൽക്കാലത്ത് യൂറോപ്പിൽ നിന്നും എത്തിയവർ പരദേശി യഹൂദന്മാർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. യഹൂദമതത്തിൽ ജാതിവ്യവസ്ഥയില്ലെങ്കിൽ പോലും, വർണ്ണവെറി വെളുപ്പിനെ മഹത്വ വത്ക്കരിച്ചപ്പോൾകേരളത്തിലെ യഹൂദന്മാർക്കിടയിൽ വേർതിരിവുണ്ടായി. കറുത്ത യഹൂദന്മാർ നിർമ്മിച്ച കടവുംഭാഗം പള്ളിയിൽ പരദേശി യഹൂദർ പ്രാർത്ഥനയ്ക്ക് എത്തില്ല. അവർക്കായി പ്രത്യേകം നിർമ്മിച്ച പള്ളിയാണ് ഇന്ന് മട്ടാഞ്ചേരിയിലുള്ള യഹൂദപ്പള്ളി.
ഇവിടെ ആരാധനയ്ക്കായി കറുത്ത യഹൂദന്മാർ എത്തിയാലും അവർക്ക് പ്രവേശനം ഇല്ലായിരുന്നു. ഇടയ്ക്ക് കൂട്ടത്തോടെ കറുത്ത യഹൂദന്മാർ പള്ളിക്കുള്ളിലേക്ക് ഇടിച്ചുകയറിയപ്പോൾ വെളുത്തവർ ഇറങ്ങിപ്പോവുകയായിരുന്നു. എത്രധനികനും പ്രമാണിയുമായിരുന്നാൽ പോലും ഒരു കറുത്ത യഹൂദന് വെളുത്ത യഹൂദസ്ത്രീയെ വിവാഹം കഴിക്കാൻ ആവുമായിരുന്നില്ല. ഇതിനെതിരെ ടെൽ അവീവിൽ നിന്നു തന്നെ ഉത്തരവിറങ്ങിയെങ്കിലും വെളുത്ത യഹൂദന്മാർ അത് അനുസരിക്കാൻ തയ്യാറായിരുന്നില്ല.
ഇത്തരമൊരു സാഹചര്യത്തിൽ കറുത്ത യഹൂദന്മാർക്ക് വേണ്ടി പോരാടാനിറങ്ങിയ യഹൂദ നേതാവായിരുന്നു എബ്രഹാം ബറാക്ക് സലേം എന്ന അഭിഭാഷകൻ. യഹൂദമതത്തിൽ അനുശാസിക്കാത്ത വർണ്ണവിവേചനത്തിനെതിരെ മട്ടാഞ്ചേരി പള്ളിയുടെ മുന്നിൽ സത്യാഗ്രഹമിരുന്നതോടെയാണ് അദ്ദേഹം യഹൂദഗാന്ധി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട്, കൊച്ചീ രാജാക്കന്മാർ അനുവദിച്ചിരുന്ന അസംബ്ലി സീറ്റ് ജനകീയ സർക്കാർ എടുത്തുകളഞ്ഞപ്പോൾ അദ്ദേഹം അസംബ്ലിക്ക് മുന്നിലും സത്യാഗ്രഹമിരുന്നിരുന്നു.
എറണാകുളത്തെ ഇന്നത്തെ രാജേന്ദ്ര മൈതാനത്ത് അന്ന് ഒരു ചെറിയ കുന്നുപോലുള്ള ഉയരം കൂടിയ പ്രദേശത്ത് ലോകകാര്യങ്ങൾ സംസാരിക്കുവാനായി അദ്ദേഹം എന്നും വൈകിട്ട് എത്തുമായിരുന്നു. നിരവധി ശ്രോതാക്കളും അദ്ദേഹത്തിനുണ്ടാവുമായിരുന്നു. ഇസ്രയേലിലേക്കുള്ള യഹൂദരുടെ മടക്കയാത്രയെ ആദ്യമാദ്യം നിരുത്സാഹപ്പെടുത്തുകയായിരുന്നു സലേം ചെയ്തത്. പിന്നീട്, കേരളത്തിലെ കറുത്ത യഹൂദർ അനുഭവിക്കുന്ന അവഗണന മനസ്സിലാക്കിയ അദ്ദേഹം മടക്കയാത്രയെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. രാജാജിയുടെ സഹപാഠി കൂടിയായിരുന്ന ഇദ്ദേഹത്തെ രാജാജി അന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചപ്പോൾ, കൊച്ചി വിട്ടുപോകാനുള്ള മടികൊണ്ട് അദ്ദേഹം അത് നിരസിക്കുകയായിരുന്നു.
യഹൂദൻ വെറുക്കപ്പെട്ടവനാകുന്നു
യഹൂദരുടെ ജന്മനാട്ടിലേക്കുള്ള മടക്കയാത്ര തുടങ്ങിയതോടെ ലോകത്തിന്റെ പലഭാഗങ്ങളിലും അവർ അനഭിമതരാകാൻ തുടങ്ങി. ഒരുപക്ഷെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിയുന്ന സംഖ്യ ഇല്ലാതെപോയതിനാലാകണം, സ്വതന്ത്ര്യ ഇന്ത്യയുംഇസ്രയേലിനെതിരായ നിലപാടാണ് എടുത്തിരുന്നത്. 1947-ൽ ഫലസ്തീൻ വിഭജനത്തിനെതിരെ ഐക്യരാഷ്ട്ര സഭയിൽ വോട്ടുചെയ്ത ഇന്ത്യ 1949-ൽ ഇസ്രയേലിനെ യു എൻ അംഗമാക്കുന്നതിനെതിരെയും വോട്ടുചെയ്തിരുന്നു. പിന്നീട് 1950-ലാണ് ഇസ്രയേലിനെ ഔദ്യോഗികമായി ഇന്ത്യ അംഗീകരിക്കുന്നത്.
രാഷ്ട്രീയ സമവാക്യങ്ങളിലെ സംഖ്യകൾ അനുകൂലമാക്കുവാൻ മതരാഷ്ട്രീയവും ഉപകരണമായപ്പോൾ കേരളത്തിലുംയഹൂദന്മാർ വെറുക്കപ്പെട്ടവരായി. ഏതാനും വർഷങ്ങൾക്ക് മുൻപ് പ്രശസ്ത നോവലിസ്റ്റായ സേതു ഒരു പ്രമുഖ വാരികയിൽ പങ്കുവച്ച ഒരു ഓർമ്മക്കുറിപ്പ് ഇതിന് അടിവരയിടുന്നു. മുസരിസ് തുറമുഖത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം എഴുതിയ മറുപിറവി എന്ന നോവലാണ് ചർച്ചാവിഷയം. കേരളത്തിലെ ഒരു ഇടത്തരം നഗരത്തിലെ വായനശാലയിലാണ് ചർച്ച നടക്കുന്നത്.
രണ്ടുമൂന്നുപേർ വേദിയിലെത്തി നോവലിനെ നിശിതമായി വിമർശിക്കുന്നു, നോവലിന്റെ പ്രമേയമോ, രചനാശൈലിയോ ഒന്നുമല്ല വിഷയം. അതിൽ രണ്ട് അദ്ധ്യായങ്ങളോളം മുസിരിസിലുണ്ടായിരുന്ന യഹൂദന്മാരുടെ കഥപറയാൻ നീക്കി വച്ചു എന്നതായിരുന്നത്രെ അവർ നോവലിൽ കണ്ട കുറ്റം. അന്ന് ഫലസ്തീൻ പ്രശ്നം നീറിപ്പുകയുന്ന സമയം. അന്നത്തെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ വീണ്ടും പുനർജ്ജനിച്ചിരിക്കുന്നത്.
ഫലസ്തീനികളെപ്പോലെ ഒരിക്കൽ യഹൂദന്മാർക്കും അവകാശപ്പെട്ടതു തന്നെയായിരുന്നു ആ മണ്ണ്. പലായനത്തിനും കുടിയിറക്കിനും മതവ്യത്യാസങ്ങൾ ഇല്ലെന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. കുടിയിറക്കപ്പെടുന്നവന്റെ വേദന എവിടെയും എന്നും ഒരുപോലെയാണ്, അത് ഫലസ്തീനി ആയാലും യഹൂദൻ ആയാലും.
Stories you may Like
- ഹമാസ് ഭീകരരോ പോരാളികളോ?
- യഹൂദ വിരുദ്ധ കമന്റിട്ട ലണ്ടനിലെ ഇന്ത്യാക്കാരനായ സീനിയർ ഡോക്ടർക്ക് ജോലി നഷ്ടപ്പെട്ടു
- ഇംഗ്ലീഷ് തീവ്ര വലതുപക്ഷ നേതാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
- ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ ഇസ്രയേൽ വിരുദ്ധത വ്യാപിക്കുന്നതായി പരാതി
- ബ്രിട്ടനിലെ ഇസ്രയേൽ വംശജർ അധിവസിക്കുന്ന പ്രദേശങ്ങളിൽ പെട്രോളിങ് ശക്തം
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്