ലോക്ഡൗണും മറ്റുമായി ലോകം കാട്ടിക്കൂട്ടിയതൊക്കെയും അബദ്ധമായിരുന്നോ? സ്‌കൂളുകളും സിനിമാ തിയേറ്ററുകളും ജോലിസ്ഥലങ്ങളും ഒന്നും അടച്ചിടാതെ കോവിഡിനെ അതിജീവിച്ച് ഇതാ ഒരു രാജ്യം; രോഗബാധയുണ്ടായി സമൂഹം കൂട്ടപ്രതിരോധം നേടിയതു വഴി അവർ മഹാമാരിയെ പിടിച്ചുകെട്ടുന്നു; ഇന്നും ഇവർ നടക്കുന്നത് മാസ്‌ക്കില്ലാതെ; സോഷ്യലിസ്റ്റ് മാതൃക പിന്തുടരാൻ നിർദ്ദേശിച്ച മാധ്യമങ്ങളും കളംമാറ്റുന്നു; കേരളത്തിന് ഈ മാതൃക അനുകരിക്കാനാവുമോ? കോവിഡിനെതിരെ സ്വീഡന്റെ അസാധാരണ വിജയഗാഥ
എം മാധവദാസ്
'അസാധാരണമായ കാര്യങ്ങൾ സംഭവിക്കുമ്പോൾ, അസാധാരണമായ നടപടിയും വേണം' എന്ന ചൊല്ല് അന്വർഥമാക്കുകയാണ് സ്വീഡൻ എന്ന സ്‌കാൻഡനേവിയൻ രാഷ്ട്രം. ഒരു കാലത്ത് ലോക്ഡൗണിന് സമ്മതിക്കാതെ സ്വീഡൻ നീങ്ങിയപ്പോൾ, ലോക മാധ്യമങ്ങളും അമേരിക്കൻ ഭരണാധികാരി ട്രംപുമൊക്കെ പറഞ്ഞത് ഇതാ ഇവർ മരിച്ചുവീഴാൻ പോകുന്നുവെന്നായിരുന്നു. ക്യൂബയെയും ബൊളീവിയയെു വിയറ്റ്നാമിനെയുമൊക്കെ ചൂണ്ടിക്കാട്ടി ദ ഗാർഡിയൻ പത്രം പോലും സ്വീഡനെ ഉപദേശിച്ചത് ആ സോഷ്യലിസ്റ്റ് മാതൃക സ്വീകരിക്കാനാണ്. എന്നാൽ സ്വീഡൻ തങ്ങളുടെ നടപടികളുമായി മുന്നോട്ടുപോയി. മൂന്നുമാസം കഴിഞ്ഞു. ഇന്ന് ലോകത്ത് കോവിഡിന്റെ മരണ നിരക്ക് ഏറ്റവും കുറവുള്ള രാജ്യമാണ് സ്വീഡൻ. ബൊളീവിയലൊക്കെ ജനം തെരുവിൽ കടന്ന് മരിക്കുകയും ചെയ്യുന്നു! തീർത്തും അസാധാരണമായിരുന്നു സ്വീഡന്റെ കോവിഡ് പ്രതിരോധം.
കൊറോണക്കാലത്ത് ലോക്ക്ഡൗണിന് വിസമ്മതിച്ച ഒരു രാഷ്ട്രമാണ് സ്വീഡൻ. അങ്ങനെ ഹേർഡ് ഇമ്മ്യുണിറ്റി ( കൂട്ട പ്രതിരോധം) കൈവരിച്ച് സ്വീഡൻ കൊറോണയെ തോൽപ്പിച്ചിരിക്കുന്നു എന്നാണ് വിദഗ്ദ്ധർ പറയുന്നത്. മാർച്ച് മുതൽ രോഗബാധിതരുടെ എണ്ണം ക്രമമായി കുറഞ്ഞുവരികയാണിവിടെ. ഇപ്പോൾ, 1 ലക്ഷം പേരിൽ 28 പേർക്ക് എന്ന നിരക്കിലാണ് രോഗവ്യാപനമുള്ളത്. ബ്രിട്ടനിലിത് 1 ലക്ഷം പേർക്ക് 69 രോഗികൾ എന്നാണെന്നത് ഓർക്കുക. കോപ്പൻഹേഗനിലെ നീൽസ് ബോർ ഇൻസ്റ്റിറ്റിയുട്ടിലെ ശാസ്ത്രജ്ഞനായ പ്രൊഫസർ കിം സ്നെപ്പെൻ പറയുന്നത് സ്വീഡൻ കൊറോണയെ തോൽപ്പിച്ചിട്ടുണ്ടാകാം എന്നാണ്. സ്വീഡിഷ് ജനത ഒരു നിശ്ചിത പരിധിക്കുള്ളിൽ വൈറസിനെതിരെ പ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ട് എന്നതിന് തെളിവുകൾ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അതിനോടൊപ്പം രോഗവ്യാപനം തടയുന്നതിന് അവർ എടുക്കുന്ന നടപടികൾ കൂടി ചേരുമ്പോൾ, രോഗത്തെ നിയന്ത്രിക്കുവാൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു.
ഒരുപക്ഷെ, സ്വീഡനിലേക്ക് ഇനി ഒരിക്കലും തിരിച്ചുവരാനാകാത്തവിധം വൈറസ് തിരിച്ചുപോയിരിക്കുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു. ആദ്യമായി രോഗവ്യാപനം പൊട്ടിപ്പുറപ്പെട്ടപ്പോൾ ലോക്ക്ഡൗണിന് തയ്യാറാകാതെ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ രാജ്യമാണ് സ്വീഡൻ. അയൽരാജ്യങ്ങളേക്കാൽ അഞ്ചും പത്തും ഇരട്ടിയായി മരണനിരക്ക് വർദ്ധിച്ചപ്പോൾ അതിനിശിതമായ വിമർശനമായിരുന്നു സ്വീഡിഷ് ഭരണകൂടം ഏറ്റുവാങ്ങിയത്. ഏപ്രിലിൽ പ്രതിദിനം 115 പേർ മരിക്കുന്നതുവരെ കാര്യങ്ങളെത്തി. ഇതിൽ പകുതി മരണങ്ങളും നടന്നത് കെയർ ഹോമുകളിലായിരുന്നു എന്നത് വിമർശനത്തിന്റെ ശക്തികൂട്ടി.
എന്നാൽ, ഇപ്പോഴത്തെ പ്രതിവാര ശരാശരി മരണസംഖ്യ പൂജ്യമാണ്. ലോക്ക്ഡൗൺ രഹിത പോരാട്ടത്തിന്റെ മുഖമായി അറിയപ്പെട്ടിരുന്ന പകർച്ചവ്യാധി വിദഗ്ദൻ ആൻഡേഴ്സ് ടെഗ്‌നെൽ ഈയിടെ ഒരു അഭിമുഖത്തിൽ പറയുന്നത്, നമ്മൾസ്വയം ഏറ്റെടുക്കുന്ന വ്യക്തി ശുചിത്വം ഒരു സമ്പൂർണ്ണ ലോക്ക്ഡൗണിനേക്കാൾ രോഗവ്യാപനത്തെ നേരിടാൻ ഫലപ്രദമാണ് എന്നാണ്. രോഗവ്യാപന സമയത്താകെ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു തന്നെയിരുന്നു. 50 പേരിൽ അധികം കൂട്ടം കൂടുന്നത് നിരോധിച്ചു. അതുപോലെ 70 വയസ്സിന് മേൽ പ്രായമുള്ളവരോട് സെൽഫ് ഐസൊലേഷന് പോകാൻ നിർദ്ദേശിച്ചു.ഷോപ്പുകളും റെസ്റ്റോറന്റുകളും രോഗവ്യാപനകാലത്ത് മുഴുവൻ തുറന്നു പ്രവർത്തിക്കുകയായിരുന്നു. അതുപോലെ, മാസ്‌ക് ധരിക്കുവാൻ സർക്കാർ നിർദ്ദേശിച്ചതുമില്ല. ഇത്തരത്തിൽ യാതോരു നിയന്ത്രണങ്ങളും ഇല്ലാതെ തന്നെ കോവിഡ് എന്ന മഹാമാരിയെ നിയന്ത്രിക്കാമെന്നതിന് തെളിവാണ് സ്വീഡനിൽ ഇപ്പോൾ കുറഞ്ഞുവരുന്ന രോഗികളുടെ എണ്ണം.ഒരു രാജ്യത്തിലേയും കോവിഡ് മരണനിരക്ക്, അവിടെ എത്രപേർക്ക് രോഗം ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല എന്ന് വ്യക്തമാക്കുകയാണ് ടെഗ്‌നെൽ. രോഗം ബാധിച്ചവരുടെ പ്രായം, അവരുടെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ പിന്നെ ആ രാജ്യത്തെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ കാര്യക്ഷമത എന്നിവയെ ആശ്രയിച്ചാണ് മരണനിരക്ക് കൂടുകയോ കുറയുകയോ ചെയ്യുക.
സ്വീഡന്റെത് എല്ലാവരെയും അമ്പരപ്പിച്ച മുന്നേറ്റം
ലോക്ക്ഡൗൺ ചെയ്യാത്ത സ്വീഡനിൽ രോഗവുംമരണവും കാട്ടുതീപോലെ പടരാൻ പോകുകയാണ് എന്നൊക്കെ ദി ഗാർഡിയൻ ഉൾപ്പടെയുള്ള മാധ്യമങ്ങൾ പ്രചരിപ്പിച്ചു. കോവിഡ് ബാധയിൽ യൂറോപ്പാകെ വിറങ്ങലിച്ചു നിൽക്കുമ്പോഴും ലോക്ക് ഡൗണിന് തയ്യാറാകാത്ത സ്വീഡിഷ് സർക്കാർ പുറത്തുനിന്നും അകത്തുനിന്നും വലിയ തോതിൽ വിമർശനം നേരിട്ടിരുന്നു. തീക്കളി എന്നും റഷ്യ റൂലെറ്റെന്നും വിശേഷിപ്പിക്കപെട്ട നയത്തിൽനിന്നും പിന്നോട്ടുപോകാൻ സ്വീഡൻ ഇപ്പോഴും തയ്യാറായിട്ടില്ല. ആൾത്തിരക്ക് കുറവെങ്കിലും സ്റ്റോക്‌ഹോം ഉൾപ്പടെയുള്ള സ്വീഡിഷ് നഗരങ്ങളിലെ ജനജീവിതം ഇപ്പോഴും ശാന്തമായി ഒഴുകുന്നു. വേണ്ടിവന്നാൽ പാർലമെന്റിന്റെ മുൻകൂർ അംഗീകാരമില്ലാതതന്നെ ലോക്ക്ഡൗൺ ചെയ്യാനുള്ള ഒരു നിയമം പാസ്സാക്കി സ്വീഡിഷ് സർക്കാർ ചില മുൻകരുതൽ എടുത്തിട്ടുണ്ടെങ്കിലും ഇപ്പോഴും സ്വീഡിഷ് നയത്തിൽ മാറ്റമില്ല.
മറ്റ് രാജ്യങ്ങളെപ്പോലെ അതിർത്തികൾ അടയ്ക്കാനോ വിമാനസർവീസ് നിറുത്താനോ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനോ തയ്യാറായിട്ടില്ല. സ്‌കൂളുകളോ സിനിമാ തിയേറ്ററുകളോ ജോലിസ്ഥലങ്ങളോ അടച്ചിട്ടില്ല.ഹൈസ്‌കൂൾ-യൂണിവേഴ്‌സിറ്റി തല വിദ്യാഭ്യാസം ഓൺലൈനാക്കിയിട്ടുണ്ട്. ജനം സ്വയം ബോധ്യപെട്ട് സാമൂഹികഅകലം പാലിക്കുന്നുമുണ്ട്. അമ്പത് പേരിലധികമുള്ള കൂട്ടായ്മകൾ പാടില്ലെന്ന നിർദ്ദേശം ജനം നടപ്പിലാക്കുന്നു. കോവിഡ് പ്രതിരോധം സംബന്ധിച്ച് നിർദ്ദേശങ്ങൾ കൈമാറി ''സ്വന്തം പൗരന്മാരെ വിശ്വസിക്കുക'' എന്നതാണ് സ്വീഡിഷ് സർക്കാരിന്റെ നയം. സ്വീഡൻ ''ശരിക്കും അനുഭവിക്കാൻ പോകുകയാണ്'' എന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപിനെപ്പോലുള്ളവരുടെ പ്രവചനവം പാളി. ലോക്ഡൗൺ നടത്തിയ രാജ്യങ്ങും ലോക്ഡൗൺ നടത്താത്ത സ്വീഡനും തമ്മിൽ രോഗവ്യാപനത്തിൽ യാതൊരു മാറ്റവും ഇല്ല. മാത്രമല്ല മറ്റുരാജ്യങ്ങൾ ലോക്ഡൗൺമൂലം സാമ്പത്തികമായി വല്ലാതെ പിറകോട്ട്പോയപ്പോൾ സ്വീഡനിൽ അതുണ്ടായില്ല. എന്തായിരുന്നു സ്വീഡന്റെ വിജയരഹസ്യം. ലോകം ഇന്ന് ചർച്ചചെയ്യുന്നത് അതാണ്.
മാസ്‌ക് കോവിഡിനെ പ്രതിരോധിക്കുമെന്നതിന് തെളിവുകൾ എന്ത്?
തെളിവുകൾ അടിസ്ഥാനമാക്കിയ യഥാർഥ സയസിന്റെ രീതിശാസ്ത്രമാണ് സ്വീഡൻ പിന്തുടരുന്നത്. ലോകത്തെ ഏറ്റവും സീനിയറായ എപിഡമിയോളജിസ്റ്റുകളിൽ ഒരാളായ പ്രൊഫസർ യൊഹാൻ ഗിസെക്കി (Professor Johan Giesecke/ 72) യാണ് സ്വീഡന്റെ കോവിഡ് പ്രതിരോധത്തിന്റെ സൂത്രധാരൻ. പ്രശസ്ത സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമാല സി രവിചന്ദ്രൻ ഇതേക്കുറിച്ച് ഗിസെക്കിയെ കുറിച്ച് എഴുതിയത് ഇങ്ങനെയാണ്.
പ്രൊഫസർ യൊഹാൻ ഗിസെക്കി സ്വീഡിഷ് സർക്കാരിന്റെയും വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഡയറക്ടർ ജനറലിന്റെയും ഉപദേശകനായിരുന്നു. 1980 കളിൽ എയിഡ്സ് പ്രതിരോധത്തിൽ സജീവമായി പങ്കെടുത്തത്തിട്ടുണ്ട്. ലോക്ക്ഡൗണിന് തയ്യാറാകാതെ കോവിഡ് പ്രതിരോധകാര്യത്തിൽ സ്വീഡൻ കാണിക്കുന്ന സാഹസിക സമീപനത്തിന്റെ പിന്നിലെ മസ്തിഷ്‌കങ്ങളിലൊന്നാണ് ഇദ്ദേഹം. ഗിസെക്കി പറയുന്നതനുസരിച്ച് 2020 ജനുവരിയിൽ തന്നെ സ്വീഡിഷ് സർക്കാർ ഒരു തീരുമാനം എടുത്തിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ കോവിഡ് പ്രതിരോധ കാര്യത്തിൽ തീരുമാനമെടുക്കൂ. പല രാജ്യങ്ങളും തെളിവും സയൻസും പരിഗണിക്കുന്നില്ല. അടിയന്തരഘട്ടങ്ങളിൽ വസ്തുതകളെക്കാൾ ഭയമാണ് മനുഷ്യരെ വഴി നടത്തുക. പകർച്ചവ്യാധി തടയാൻ കൈകൾ കഴുകുന്നതും ശുചിത്വംപാലിക്കുന്നതും സഹായകരമാണെന്ന കാര്യം കഴിഞ്ഞ 150 വർഷമായി നമുക്കറിയാം. പക്ഷെ മാസ്‌ക് ധരിക്കുക തുടങ്ങിയ നടപടികൾക്കൊന്നും സയൻസിന്റെ കൃത്യമായ പിന്തുണയില്ല.
ലോക്ക്ഡൗൺ ഇല്ലെങ്കിൽ കോവിഡ് മൂലം ദശലക്ഷങ്ങൾ മരിച്ചുവീഴുമെന്ന് പ്രവചിച്ചത് ലണ്ടനിലെ ഇംപീരിയൽ കോളേജ് ആയിരുന്നു. എന്നാൽ ഈ പഠനങ്ങൾ വളരെ അയഥാർത്ഥപരമാണെന്നും പിയർറിവ്യുവിന് വിധേയമാക്കപെടാത്ത ഒരു പേപ്പർ ഇത്രമാത്രം സർക്കാർ നയങ്ങളെ സ്വാധീനിക്കുന്നത് ആദ്യമായിട്ടാണെന്ന് ഗിസൈക്കി ചൂണ്ടിക്കാട്ടുന്നു. 'ലോക്ക്ഡൗൺ എങ്ങനെയാണ് രോഗത്തെ തുരത്തുന്നത്? പകർച്ചനിരക്ക് നിയന്ത്രിക്കുന്നതിലൂടെ ആരോഗ്യസംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്താം എന്നതിൽ കവിഞ്ഞ് എന്തു അത്ഭുതമാണ് ലോക്ക്ഡൗൺ ഉണ്ടാക്കുക? ആരംഭത്തിൽ രോഗപ്രതിരോധത്തിന് വേണ്ട തയ്യാറെടുപ്പ് നടത്താൻ സമയം ലഭിക്കും, രോഗിപ്പെരുമഴ(patient flooding) ഒഴിവാക്കി ആരോഗ്യസംവിധാനം തകരാതെ നോക്കാം. അതിനപ്പുറം? താൽക്കാലിക ആശ്വാസം പരിഹാരമാകില്ല. സ്‌കൂളുകളും സ്ഥാപനങ്ങളും തുറക്കുക. ജനജീവിതം മുന്നോട്ടുപോകട്ടെ. കുട്ടികളെ കോവിഡ് വളരെ കുറവായേ ബാധിക്കുന്നുള്ളൂ. ഒന്നാംഘട്ടത്തിൽ രോഗംബാധിച്ച് മുക്തി നേടിയവർ ആരോഗ്യപ്രവർത്തന രംഗത്തുണ്ടാകുന്നത് പിന്നീടങ്ങോട്ട് സഹായകരമാണ്.'- ഇങ്ങനെയാണ് അക്കാലത്ത് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
രോഗബാധയുണ്ടായി സമൂഹം കൂട്ട പ്രതിരോധം നേടുന്നു
സ്വീഡന്റെ ടെക്ക്നിക്ക് ഇങ്ങനെയാണ്. വാക്‌സിൻ വരുന്നതുവരെ വൃദ്ധരെയും ദുർബലരെയും രോഗികളെയും സംരക്ഷിക്കുക, ബാക്കിയുള്ളവർ സാമൂഹിക അകലവും വ്യക്തിശുചിത്വവും പാലിച്ച് മുന്നോട്ടുപോകട്ടെ. നല്ലൊരു പങ്കിനും ക്രമേണ രോഗബാധയുണ്ടായി സമൂഹം കൂട്ടപ്രതിരോധം(herd immunity) നേടട്ടെ. ലോക്ക്ഡൗൺ വഴി രോഗബാധ പിടിച്ചു നിറുത്തിയാലും അയവുകൾ നൽകി തുടങ്ങുന്നത് അനുസരിച്ച് പകർച്ച തിരിച്ചുവരാനുള്ള സാധ്യത ചെറുതല്ല. ആത്യന്തികമായി ലോക്ക്ഡൗൺ ചെയ്ത സമൂഹവും ചെയ്യാത്ത സമൂഹവും ഒരേ ഫലമായിരിക്കും സമ്മാനിക്കുക. അങ്ങനെ വരുമ്പോൾ ലോക്ക്ഡൗൺ ചെയ്യാത്ത സമൂഹങ്ങൾ സാമ്പത്തികമായും സാമൂഹികമായും കുറേക്കൂടി മെച്ചപെട്ട അവസ്ഥയിലായിരിക്കും.
എന്തൊക്കെ ചെയ്താലും കോവിഡ് സുനാമി പോലെ പടരുമെന്ന് ഗിസൈക്കി കരുതുന്നു. ആദ്യ ഘട്ടത്തിലല്ലെങ്കിൽ പിന്നീട്. അതാണ് പകർച്ചവ്യാധികളുടെ സ്വഭാവവും ചരിത്രവും. രോഗം വന്നുപോകട്ടെ. ഒരേസമയം പഠിച്ചുംപയറ്റിയും മാത്രമേ മുന്നോട്ടുപോകാനാവൂ. 76 ദിവസം സമ്പൂർണ്ണമായും ലോക്ക്ഡൗൺ ചെയ്ത ചൈന യഥാർത്ഥത്തിൽ കോവിഡ് മോചിതമായി എന്നുറപ്പുണ്ടോ? ബ്രിട്ടണിൽ ആദ്യഘട്ടത്തിൽ ബോറിസ് ജോൺസൺ സ്വീകരിച്ച നിലപാട് തന്നെയാണ് ശരി. പിന്നീട് സമ്മർദ്ദം കനത്തപ്പോൾ സ്വന്തം നിലപാടിൽ നിന്ന് നേർവിപരീതമായി അദ്ദേഹം രാജ്യം അടച്ചിട്ടു. ലോക്ക്ഡൗൺ തുടങ്ങി മാസം ഒന്നു കഴിയുമ്പോഴും ബ്രിട്ടണിലെ മരണനിരക്ക് ക്രമാനുഗതമായി കൂടുകയാണ്. ലോക്ക്ഡൗൺ ഇല്ലായിരുന്നുവെങ്കിൽ ഇതിലും വളരെ കൂടുമായിരുന്നു എന്നത് ഒരൂഹാപോഹം മാത്രമാണ്. അത് തെളിവിന്റെ അടിസ്ഥാനത്തിലുള്ള ആശങ്കയല്ല. ലോക്ക്ഡൗൺ ഇല്ലായിരുന്നുവെങ്കിലും യു.കെ ഏറെക്കുറെ ഇതേ സ്ഥിതിയിൽ തന്നെയാവും ഇപ്പോഴും. കാരണം അതാണ് സ്വീഡനിൽ കാണുന്നത്.
സ്‌പെയിനിലും ഇറ്റലിയിലും ലോക്ക്ഡൗൺ കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞപ്പോഴായിരുന്നു ഏറ്റവും വലിയ മരണനിരക്ക്. യൂറോപ്പിലെ ഒരു രാജ്യവും രോഗബാധയുടെ കാര്യത്തിൽ പിന്നോട്ടുപോകുന്നില്ല. ജർമ്മനിയും തുർക്കിയുമൊക്കെ മരണനിരക്ക് കുറച്ചാണ് രോഗത്തെ മെരുക്കിയത്. സ്വീഡനിൽ മരണനിരക്ക് ഉയരുന്നത് ലോക്ക്ഡൗണിന് അനുകൂലമായ വാദമായി ഉന്നയിക്കുന്നവരോട് ജിസക്കി പറഞ്ഞിരുന്നത് സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്‌ഹോം 2020 മെയ് മധ്യത്തോടെ കൂട്ടപ്രതിരോധം(herd immunity) നേടിയിട്ടുണ്ടാവും എന്നാണ്. അത് ഇപ്പോൾ ശരിയാവുകയാണ്. അൽപ്പം വൈകിയെന്ന് മാത്രം
ഭീതിവേണ്ട; ഇത് സാധാരണ ഫ്ളൂപോലെയുള്ള അസുഖം
സത്യത്തിൽ കോവിഡ് 19 സാധാരണയുള്ള ഫ്‌ളൂ പോലൊരു രോഗം മാത്രമാണ്. പലരും രോഗം വന്നുപോകുന്നത് പോലും അറിയുന്നില്ല. ആന്റിബോഡി ടെസ്റ്റുകൾ വ്യാപകമായി നടത്തുകയാണെങ്കിൽ സ്വീഡനിലും യു.കെയിലും അമ്പത് ശതമാനത്തിലധികംപേർ ഇതിനകം രോഗം ബാധിച്ച് മുക്തി നേടിയെന്ന് മനസ്സിലാക്കാനാവും. ബ്രിട്ടണിൽ ഇത്രയീഒ പേർ മരിച്ചുവെങ്കിൽ അതിനർത്ഥം അവിടെ ദശലക്ഷക്കണക്കിന് ആൾക്കാർക്ക് രോഗബാധ ഉണ്ടായി എന്നാണ്. സ്വീഡനിലും അങ്ങനെതന്നെ.- ജിസക്കിയുടെ വാദം ഇങ്ങനെയായിരുന്നു.
കോവിഡ് 19 രോഗത്തിന്റെ പുതുമയാണ് മനുഷ്യരെ കൂടുതലും ഭയപെടുത്തുന്നത്. കഴിഞ്ഞ നൂറ് വർഷങ്ങളിൽ ഇങ്ങനെയൊരു അനുഭവം ലോകജനതയ്ക്ക് അന്യമാണ്. മിക്ക കോവിഡ് മരണങ്ങളും കോവിഡ് മൂലമല്ല. മരണനിരക്ക് പ്രചരിപ്പിക്കപെടുന്നതിലും വളരെ കുറവാണ്. നിലവിലുള്ള ലോകശരാശരിയായ 6 ശതമാനമോ ഇറ്റലിയും ഫ്രാൻസും ബൽജിയവും യു.കെയുമൊക്കെ കാണിക്കുന്ന 12-13 ശതമാനമോ അല്ല. മറിച്ച് കേവലം 0.1% മാത്രമാണ്!-ജിസക്കി ചൂണ്ടിക്കാട്ടി. ലോക്ക്ഡൗൺ ശരിക്കും സ്വേച്ഛാധിപത്യ നടപടിയാണ്, സ്വാതന്ത്ര്യനിഷേധമാണ്, ജീവിക്കാനുള്ള ജനങ്ങളുടെ അവകാശമാണ് തടസ്സപെടുന്നത്. ചൈനയ്ക്ക് സാധിക്കുമെങ്കിലും സ്വതന്ത്ര്യ-ജനാധിപത്യ സമൂഹങ്ങൾക്ക് ചേർന്നതല്ല. ഹംഗറിയിലൊക്കെ സ്വേച്ഛാധിപത്യത്തിന്റെ തിരിച്ചുവരവാണ് കാണുന്നത്. ലോക്ക്ഡൗൺ സമൂഹങ്ങളിൽ മരണനിരക്ക് കുറയാൻ കാരണം ലോക്ക്ഡൗൺ മാത്രമല്ല. ദുർബലരും രോഗികളും ആദ്യമാദ്യം മരിക്കുമ്പോൾ മരണനിരക്ക് കൂടുകയും ബാക്കിയുള്ള രോഗികൾ ശക്തമായ രോഗപ്രതിരോധം കാഴ്ചവെക്കുകയും ചെയ്യുമ്പോൾ നിരക്ക് കുറയുകയും ചെയ്യും. ലോക്ക്ഡൗൺ ചെയ്യാത്ത സമൂഹങ്ങളിലും അതേ പ്രവണത കാണാനാവും. ഓരോ തവണ വൈറസ് ആക്രമണം ഉണ്ടാകുമ്പോഴും പ്രസ്തുത പാറ്റേൺ തുടരും.
ലോക്ക്ഡൗണിൽ നിന്ന് പുറത്തുവരുന്നത് അതിലേക്ക് പ്രവേശിക്കുന്നതിലും ദുഷ്‌കരമായിരിക്കും. പുറത്തേക്കുള്ള വഴിയെക്കുറിച്ച് ധാരണയില്ലാതെയാണ് പലരും അടച്ചിട്ടിരിക്കുന്നത്. ജർമ്മനിയും ഫ്രാൻസും ലോക്ക് ഡൗണിൽ അയവു വരുത്തിക്കഴിഞ്ഞു. മെയ് രണ്ടാംവാരത്തോടെ സ്‌പെയിനും ഇറ്റലിയും ആ വഴിക്ക് നീങ്ങും. ലക്ഷക്കണക്കിന് രോഗികളും പതിനായിരക്കണക്കിന് മരണങ്ങൾക്കും ശേഷമാണ് ഈ രാജ്യങ്ങൾ ആശങ്കയോടെ അൺലോക്ക് ചെയ്യുന്നത്. അൺലോക്ക് ചെയ്താലും രോഗബാധയുടെ നിരക്കിൽ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നത് അനുസരിച്ച് വീണ്ടും അടച്ചിടേണ്ടിവരും. ലോക്ക്ഡൗൺ പോളിസിയായി അംഗീകരിച്ചാൽ രോഗബാധ വർദ്ധിച്ചാൽ അടച്ചിട്ടേ മതിയാകൂ. അല്ലാതെ ഇത്രയും നാൾ ചെയ്തു, ഇനി വയ്യാ എന്നു പറയുന്നത് സമ്പൂർണ്ണ പരാജയമാകും.രോഗബാധ വർദ്ധിച്ച് സ്ഥിരപെട്ട് ക്രമേണ കുറഞ്ഞു തുടങ്ങുന്ന പ്രക്രിയ സ്വീഡനിലും സംഭവിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു. അത് ശരിയായി.
മരിച്ചവരുടെ ശരാശരി പ്രായം 81 വയസ്സ്
ബ്രിട്ടന്റെയും സ്വീഡന്റെയും ഉദാഹരണം നോക്കിയാൽ ലോക്ക്ഡൗൺ കാര്യമായ വ്യത്യാസം ഉണ്ടാക്കുന്നില്ലെന്ന് വ്യക്തമാകും. ഇംപീരിയൽ കോളേജ് പേപ്പർ വരുന്നതുവരെ ബ്രിട്ടൻ ശരിയായ പാതയിലായിരുന്നു. പിന്നീട് രാജ്യം അടച്ചിട്ടു. പക്ഷെ രോഗനിരക്ക് വർദ്ധിക്കുകയായിരുന്നു. ലോക്ക്ഡൗൺ ചെയ്ത സ്‌പെയിൻ, ഇറ്റലി, നെതർലൻഡ്‌സ്, ബൽജിയം, യു.കെ തുടങ്ങിയ സമൂഹങ്ങളിലെല്ലാം സ്വീഡനെക്കാൾ കൂടിയ മരണനിരക്കാണുള്ളത്. മറ്റ് സ്‌കാൻഡിനേവിയൻ രാജ്യങ്ങളായ ഡന്മാർക്ക് (8073 രോഗികൾ, 394 മരണം, മരണനിരക്ക്-4.8%), നോർവെ(7361 രോഗികൾ, 191 മരണം, മരണനിരക്ക്-2.6%) ഫിൻലൻഡ്(4284 രോഗികൾ, 172 മരണം, മരണനിരക്ക്-4%) എന്നിവയുമായി തട്ടിച്ചുനോക്കുമ്പോൾ സ്വീഡനിൽ രോഗബാധയും മരണനിരക്കും കൂടുതലാണെന്ന് ജിസെക്കി സമ്മതിക്കുന്നു.
പക്ഷെ ഈ രാജ്യങ്ങളിലെല്ലാം ലോക്ക്ഡൗൺ പിൻവലിച്ചു കഴിയുമ്പോൾ മരണനിരക്ക് വർദ്ധിക്കാനാണ് എല്ലാ സാധ്യതയും. കുറഞ്ഞത് ഒരു വർഷം കഴിഞ്ഞ് മാത്രം മരണസംഖ്യ സംബന്ധിച്ച് കണക്കെടുക്കുന്നതിലേ എന്തെങ്കിലും അർത്ഥമുള്ളൂ. യൂറോപ്പിൽ മറ്റെല്ലായിടത്തുമെന്നപോലെ സ്വീഡനിലും ഏതാനും ആയിരങ്ങൾ മരിക്കും എന്നുറപ്പാണ്. പക്ഷെ എല്ലായിടത്തും സംഭവിക്കുന്നതേ അവിടെയും സംഭവിക്കൂ.- ഗിസക്കി ചൂണ്ടിക്കാട്ടി. പക്ഷേ ഇപ്പോൾ സ്വീഡനിൽ മരണ നിരക്ക് കുറവാണ് എന്നും ഓർക്കണം.
ലോക്ക്ഡൗൺകൊണ്ട് കോവിഡ് ഭീഷണി മറികടക്കാനാകില്ലേ? മറുപടിയായി മെയിൽ ഐടിവിയിലെ ഗുഡ് മോർണിങ്ങ് ബ്രിട്ടൻ എന്ന ടി.വി പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഗിസെക്കി പറഞ്ഞ കാര്യം ശ്രദ്ധേയമാണ്: ''നിങ്ങൾക്ക് തുടർച്ചയായി 18 മാസം ലോക്ക്ഡൗൺ ചെയ്തിരിക്കാനാകുമോ?! ഒരു ജനാധിപത്യസമൂഹത്തിന് അങ്ങനെയൊന്ന് ചിന്തിക്കാനാവില്ല...''. സ്വീഡനിൽ ലോക്ക്ഡൗണില്ലെങ്കിലും പൗരന്മാരിൽ നല്ലൊരു വിഭാഗം വീട്ടിലിരുപ്പാണല്ലോ എന്ന ചോദ്യത്തിന് പൗരബോധംകൊണ്ടാണ് അവരങ്ങനെ ചെയ്യുന്നതെന്നും അതിനായി തെരുവിൽ പൊലീസിനെ വിന്യസിക്കുകയോ രാജ്യം അടച്ചിടുകയോ ചെയ്യേണ്ടതില്ലെന്നും അദ്ദേഹം മറുപടി പറഞ്ഞു. നിങ്ങൾക്ക് തെറ്റ് പറ്റിക്കൂടേ, സ്വീഡനിൽ അസാധാരണമായ തോതിൽ രോഗം പടരില്ലേ, അങ്ങനെയൊരു സാധ്യതയില്ലേ? എന്ന ചോദ്യത്തിന് 'Everything is a possibility, but it is highly unlikely'' എന്നായിരുന്നു മറുപടി. സ്വീഡനിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ശരാശരി പ്രായം 81 ആണ്. അതാകട്ടെ, സ്വീഡനിലെ ശരാശരി ആയൂർദൈർഘ്യത്തിൽ(82.72 വയസ്സ്) നിന്ന് ഏറെ വ്യത്യാസപെടുന്നില്ല. ലോക്ക്ഡൗണിലേക്ക് പോയി രോഗം നിയന്ത്രിച്ച രാജ്യങ്ങളെല്ലാം ഭയക്കുന്നത് അൺലോക്കിന് ശേഷമുള്ള ഒരു രണ്ടാംപകർച്ച ആണ്. സ്വീഡന് അത്തരമൊരു ആശങ്കയില്ല. അത് ഉണ്ടായതുമില്ല.
ഗാർഡിയന്റെ സോഷ്യലിസ്റ്റ് തള്ളുകൾ പൊളിയുന്നു
ഒടുവിൽ കോവിഡ് പ്രതിരോധ കാര്യത്തിൽ ചൈനയ്ക്കും അയർലൻഡിനും സിംഗപ്പൂരിനും പുറമെ സ്വീഡനെയും വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ അഭിനന്ദിച്ചിരിക്കുന്നു. ലോക്ക്ഡൗണുകൾ ഇല്ലാത്ത സമൂഹങ്ങളിലേക്ക് മടങ്ങണമെങ്കിൽ സ്വീഡനാണ് മാതൃക എന്നാണ് WHO പ്രതിനിധി മൈക്ക് റയാന്റെ നിരീക്ഷണം. ഇന്നു സ്വീഡൻ ചെയ്യുന്നത് തന്നെ നാളെ ലോകമെമ്പാടും സ്വീകരിക്കപ്പെടും എന്ന രീതിയിൽ പല പാശ്ചാത്യമാധ്യമങ്ങളും അഭിപ്രായം മാറ്റി തുടങ്ങിയിട്ടുണ്ട്. സ്വീഡനിൽ സാമൂഹിക അകലംപാലിക്കുക എന്നത് അത്ര വിഷമമുള്ള കാര്യമല്ല. ഏകദേശം പകുതി ജനങ്ങളും ഒറ്റമുറികളിൽ ഒറ്റയ്ക്ക് ജീവിച്ച് ശീലിച്ചവരാണ്. മൂന്നിലൊന്ന് മരണങ്ങളും ഉണ്ടായത് വൃദ്ധസദനങ്ങളിലായിരുന്നു. അതിൽതന്നെ മഹാഭൂരിപക്ഷവും 80-90 പ്രായ വിഭാഗത്തിൽപെട്ടവർ. അതേസമയം, കുടിയേറ്റ തൊഴിലാളികൾക്കിടയിൽ രോഗവ്യാപനം താരതമ്യേനെ കൂടുതലാണ്. അൺലോക്ക് ചെയ്യാൻ ശ്രമിക്കുന്ന രാജ്യങ്ങൾ ഏറ്റവുമധികം ഭയക്കുന്നത് വൈറസിന്റെ രണ്ടാംവരവും തുടർവ്യാപനവുമാണ്. പുറമെ, തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥ ഉയർത്തുന്ന വെല്ലുവിളികളും. ഈ രണ്ട് ആശങ്കകളും സ്വീഡനെ കാര്യമായി ബാധിക്കുന്നില്ല. വളരെ കുറഞ്ഞ പരിക്കുകളുമായി സ്വീഡിഷ് സമ്പദ് വ്യവസ്ഥ അതിജീവിക്കും എന്നാണ് വിലയിരുത്തലുകൾ.
ലോക്ക്ഡൗൺ ചെയ്യാത്ത സ്വീഡനിൽ രോഗവുംമരണവും കാട്ടുതീപോലെ പടരാൻ പോകുകയാണ് എന്നൊക്കെ ദി ഗാർഡിയൻ ഉൾപ്പടെയുള്ള മാധ്യമങ്ങൾ പ്രചരിപ്പിച്ചു. സോഷ്യലിസ്റ്റ് രാജ്യങ്ങളാണ് ഇതിന് പോംവഴി എന്നാണ് ഗാർഡിയൻ അടക്കം തള്ളിവിട്ടത്. എന്നാൽ ഇത് ആദ്യഘട്ടത്തിൽ മാത്രമായിരുന്നെന്ന് കാലം തെളിയിച്ചു. ക്യൂബൻ ഡോക്ടർമാരെയും ബൊളിവിയേയും വിയറ്റ്‌നാമിനെയുമൊക്കെ ഉയർത്തിക്കാട്ടിയായിരുന്നു പ്രചരണണം.ഈ രാജ്യങ്ങളെ സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് വ്യവസ്ഥകൾ കോവിഡിനെ പിടിച്ചുകെട്ടി എന്നൊക്കെയായിരുന്നു തള്ളലുകൾ.സോഷ്യലിസ്റ്റ് വിജയഗാഥയായി പ്രചരിപ്പിക്കപെടുന്ന ബൊളിവിയ ഇപ്പോൾ കോവിഡ് സാമൂഹിക വ്യാപനഘട്ടത്തിലാണ്. ഒരു ലക്ഷത്തോളം രോഗകൾ. തലസ്ഥാനമായ ലാ പാസും, മുഖ്യ പട്ടണങ്ങളായ സാന്താക്രൂസിലും കൊച്ചബാംബയിലും രോഗം പടരുകയാണ്. ആരോഗ്യസംവിധാനം തകർന്നടിഞ്ഞു..ചികിത്സ തേടിചെല്ലുന്നവരെ ആശുപത്രികൾ കയ്യൊഴിയുന്നു..ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞു കവിയുന്നു..ആംബുലൻസുകൾക്ക് ആശുപത്രികളിൽ എത്താനാകുന്നില്ല..രോഗികൾ വഴിയരുകിൽ മരിച്ചു വീഴുന്നു...ശവശരീരങ്ങൾ ഉപേക്ഷിക്കപെടുന്നു..ശവപെട്ടികൾ കിട്ടാനില്ല. ഇതാണ് അവസ്ഥ.
പ്രശ്സ്യ എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ സി രവിചന്ദ്രൻ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. 'യൂറോപ്യൻരാജ്യങ്ങളിലും അമേരിക്കയിലുമൊക്കെ കോവിഡ് ആഞ്ഞടിച്ചപ്പോൾ അവിടങ്ങളിലെ ആരോഗ്യസംവിധാനവും ഭരണകൂടങ്ങളും ആദ്യഘട്ടത്തിൽ പകച്ചു നിന്നു. ബൊളിവിയയിലെ സാഹചര്യം പലയിടത്തും ഉണ്ടായി. വൈകാതെ അവർ സ്വന്തം കാലിൽ നിലയുറപ്പിച്ചു. വ്യവസ്ഥകൾ കാര്യക്ഷമമാക്കി. അമേരിക്ക പോലുള്ള രാജ്യങ്ങൾ ദിവസവും പതിനായിരക്കണക്കിന് രോഗികളുമായി മുന്നോട്ടുപോകുന്നു. അപ്പോഴും വെന്റിലേറ്റർ ഉൾപ്പടെയുള്ള സൗകര്യങ്ങളും മരുന്നുകളും മറ്റുള്ളവർക്ക് കയറ്റുമതി ചെയ്യാവുന്ന അവസ്ഥയിലാണവർ. ദശലക്ഷക്കണക്കിന് രോഗികളുമായി മുന്നോട്ടുപോകുന്ന സമൂഹങ്ങളെ സാമൂഹികവ്യാപനം പോലും സംഭവിക്കാത്ത ഘട്ടത്തിലുള്ള സമൂഹങ്ങളുമായി താരതമ്യം ചെയ്ത് നിർവൃതി കൊള്ളുന്നതും പ്രത്യയശാസ്ത്രവിജയങ്ങൾ ആഘോഷിക്കുന്നതും എത്ര അസംബന്ധമാണെന്ന് കോവിഡ് രോഗചരിത്രം നമ്മെ പഠിപ്പിക്കുന്നു.സമ്പൂർണ്ണ ലോക്ക്ഡൗൺ ചെയ്ത, രണ്ടാം വരവിന്റെ മുൾമുനയിൽ നിൽക്കുന്ന പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇപ്പോഴും സ്വീഡന്റെ നില ഏറെ മെച്ചമാണ് ഇക്കാര്യത്തിലൊന്നും അഭിപ്രായം രൂപീകരിക്കാൻ തക്ക അനുഭവമോ ഡേറ്റയോ ഇനിയും കൈവന്നിട്ടില്ലെന്നതാണ് വാസ്തവം.'- രവി ചന്ദ്രൻ തന്റെ ഫേസ്ബ്ുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിന് സ്വീഡനെ മാതൃകയാക്കാൻ കഴിയുമോ?
കോവിഡിന്റെ ആദ്യഘട്ട വ്യാപനത്തിന്റെ കണക്കുകൾവെച്ച് സോഷ്യലിസ്റ്റ് തള്ളുകൾ നടത്തിയ ആഗോള പ്രൊപ്പഗൻഡ തന്നെയാണ് കേരളത്തിലും ഉണ്ടായിരുന്നത്. നാം അതിജീവിച്ചുവെന്നുള്ള വീരവാദങ്ങൾ ഒക്കെയും പൊള്ളായിരുന്നെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. ഈ ഘടത്തിലാണ് കേരളത്തിന് സ്വീഡന്റെ മാതൃക സ്വീകരിക്കാൻ കഴിയമോ എന്ന ചോദ്യം ഉയരുന്നത്. ഇതിന് എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ ഡോ. എം വി മനോഹർ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു.
'സ്വീഡന്റെ മാതൃക കേരളത്തിലും പറ്റുമോ എന്ന ചോദ്യം ഇപ്പോൾ അപ്രസക്തമാണ്. കാരണം ലോക്ഡൗൺ ഇല്ലാതെയാണ് സ്വീഡൻ കോവിഡിനെ നേരിട്ടത്. ആ സമയം കഴിഞ്ഞ് നാം ഇപ്പോൾ സമൂഹ വ്യാപനത്തിൽ എത്തി. മറ്റൊന്ന് സ്വീഡനിലൊക്കെ ജനസാന്ദ്രത വളരെ കുറവാണ്. ഉത്തരവാദിത്വമുള്ള, സർക്കാർ ഒരു കാര്യം പറഞ്ഞാൽ അനുസരിക്കുന്ന സമൂഹമാണ്. നമുടെ സ്ഥിതി അതല്ല. പക്ഷേ സ്വീഡൻ ചെയ്ത ഒരു കാര്യം നമുക്ക് ചെയ്യാവുന്നതേയുള്ളൂ. അതാണ് റിവേഴസ് ക്വാറന്റൈൻ. അതായത് രോഗാണു ദുർബല ശരീരമുള്ളവരെ പ്രത്യേകം സംരക്ഷിക്കുക. വൃദ്ധരെയും കുട്ടികൾക്കും ഗർഭിണികൾക്കും പ്രത്യേക പരിരക്ഷ കൊടുക്കുക. മറ്റുള്ളവർക്ക് ഈ രോഗം വന്ന് മാറി അവർ ഹേർഡ് ഇമ്യൂണിറ്റിയിലേക്ക് മാറും. അങ്ങനെ നാം കൂട്ട പ്രതിരോധം കൈവരിക്കും. പക്ഷേ ഇതിനും കൃത്യമായ ഡാറ്റകൾ ഇല്ല.'
എന്തായാലും ഒരു കാര്യം വ്യക്തമാണ്. ലോക്ഡൗൺ ഈ വൈറസിന് യാതൊരു പ്രതിവിധിയുമല്ല. ഇതുവരെ നാം കാട്ടിക്കൂട്ടിയതൊക്കെ അബദ്ധമായിരുന്നോ എന്നുവരെ സ്വീഡന്റെ അനുഭവം സൂചിപ്പിക്കുന്നു. പക്ഷേ ആ നാട്ടിലുള്ളപോലെ ഒരു കൃത്യമായ പകർച്ചവ്യാധി വിദഗ്ധൻ പോലും നമുക്കില്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും സമാനമായ അവസ്ഥയാണ്. ഇനിയും നാം വീട്ടിൽ അടച്ചിരുന്നാൽ സാമ്പത്തികമായി രാജ്യം തകരുകയാണ് ഫലം ഉണ്ടാവുക.
അതുകൊണ്ടുതന്നെ ലഭ്യമായ മുൻ കരുതലുകൾ എടുത്തുകൊണ്ട് സമ്പദ് വ്യവസ്ഥ തകരാതെ നോക്കുക മാത്രമാണ് നമുക്ക് മുന്നിൽ ഇനിയുള്ള പോംവഴി. എന്തായാലും സ്വീഡിഷ് മാതൃകയുടെ സ്വാധീനം കൊണ്ടാവണം അടിച്ചിടൽ ഒരു പോംവഴിയല്ല എന്ന നിലപാട് കേന്ദ്രം എടുത്തിട്ടുണ്ട്. പ്രദേശിക ലോക്ഡൗണുകളും വേണ്ട എന്നാണ് കേന്ദ്ര നിലപാട്. എവിടെയെങ്കിലും കോവിഡ് റിപ്പോർട്ട് ചെയ്താൽ വഴി അടച്ചുകളയുന്ന പാകൃത രീതി തിരുത്താൽ നമുക്കം സമയമായെന്ന് ചുരുക്കം.
അവംലംബം: ബിബിസി, ഗാർഡിയൻ, ഡെയിലിമെയിൽ തുടങ്ങിയ മാധ്യമ റിപ്പോർട്ടുകൾ
സി രവിചന്ദ്രന്റെ വീഡിയോയും ഫേസ്‌ബുക്ക പോസ്റ്റുകളും
Stories you may Like
- സ്വാതന്ത്ര്യം ആഘോഷമാക്കുന്ന സ്വീഡന്റെ കഥ!
- യുക്രെയിൻ റഷ്യ യുദ്ധത്തിനിടെ നാറ്റോയുടെ 32 മത്തെ മെമ്പറായി ചേർന്ന് സ്വീഡൻ
- ലോകത്തെ ആദ്യ ഇ ഹൈവേയുമായി സ്വീഡൻ; വാഹനങ്ങൾ തന്നെ ചാർജ്ജാവും
- വനിതാ ഫുട്ബോൾ ലോകകപ്പിൽ യു.എസ്. പ്രീക്വാർട്ടറിൽ പുറത്ത്
- യുക്രെയിനിൽ വിജയിച്ചാൽ റഷ്യ ഉന്നം വയ്ക്കുന്ന രാജ്യങ്ങളിൽ ആദ്യത്തേത് നോർവേ തന്നെ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍