ഭൂമിയുടെ നല്ലൊരു പങ്കും കടലെടുക്കും എന്നത് വെറും പ്രവചനമല്ല; 2070ൽ മാലി മുങ്ങും; 2050ഓടെ ബംഗ്ലാദേശിന്റെ 20 ശതമാനം കടലെടുക്കും; ലണ്ടനും ന്യൂയോർക്കും ആംസ്റ്റർഡാമുമൊക്കെ മുങ്ങുന്ന നഗരങ്ങളുടെ പട്ടികയിൽ; നമ്മുടെ ശംഖുമുഖത്തും വലിയതുറയിലും കടൽ ഭൂമി തിന്നുന്നതിന്റെ തോത് ലോക ശരാശരിയേക്കാൾ; ട്രംപ് കണ്ണുവെക്കുന്ന ഗ്രീൻലാൻഡിന്റെ മഞ്ഞുരുകൽ കൂടിയാകുമ്പോൾ മൂന്നിലൊന്നു ഭൂപ്രദേശങ്ങളും കടലിലേക്ക് നീങ്ങും; 2100 ആകുമ്പോൾ 200 കോടി ജനങ്ങൾ കാലാവസ്ഥാ അഭയാർഥികളാവും!
മറുനാടൻ ഡെസ്‌ക്
പാരീസ്: പലതരത്തിലുള്ള അഭയാർഥി പ്രവാഹങ്ങൾ ലോകം കണ്ടിട്ടുണ്ട്. യുദ്ധവും മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമൊക്കെയായി. എന്നാൽ ഇവയെയൊക്കെ കവച്ചുവെക്കുന്ന, വലിയൊരു അഭയാർഥി പ്രവാഹത്തിനാണ് ഒരു നുറ്റാണ്ടിനുള്ളിൽ ലോകം സാക്ഷിയാവാൻ പോകുന്നത്. അവരാണ് കാലാവസ്ഥാ അഭയാർഥികൾ. രാഷ്ട്രീയ നേതൃത്വം ഇനിയും ഗൗരവത്തിൽ എടുത്തിട്ടില്ലെങ്കിലും ക്ലൈമറ്റ് റഫ്യൂജീസിനെ എങ്ങനെ നേരിടണം എന്നതാണ് ഐക്യരാഷ്ട്ര സഭക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ആഗോളതാപനം മൂലം ധ്രുവപ്രദേശങ്ങളിലെ മഞ്ഞ് ഉരുകുന്നതിനാൽ സമുദ്രനിരപ്പ് ഉയരുകയും അതിന്റെ ഫലമായി ലോകത്തിലെ മൂന്നിലൊന്ന് ഭാഗങ്ങളും മുങ്ങിപ്പോവുമെന്നുമാണ് പുതിയ കണക്കുകൾ പറയുന്നത്. ഇതോടെ ലോകമെമ്പാടമുള്ള 200 കോടി ജനങ്ങളെലാണ് മാറ്റിപ്പാർപ്പിക്കേണ്ടി വരിക. ലോകം കണ്ട എറ്റവും വലിയ അഭയാർഥി പ്രവാഹം! നാടും വീടും വെള്ളത്തിൽ മുങ്ങിയ 200 കോടി ജനങ്ങൾ.
2100 ആകുമ്പോൾ രണ്ടുമുതൽ 2.7 മീറ്റർ വരെ ജലം കടലിൽ പൊങ്ങുമെന്നാണ് കണക്ക്. ലണ്ടനും ന്യൂയോർക്കും, ആംസ്റ്റർഡാം പോലുള്ള വലിയ നഗരങ്ങൾ തൊട്ട് മാലിദ്വീപും, ഗ്രീൻലാൻഡും, ബംഗ്ലാദേശിന്റെയും, ഓസ്ട്രേലിയയുടെ പല ഭാഗങ്ങളുമെല്ലാം നൂറ്റാണ്ടിനുള്ളിൽ മുങ്ങുന്ന പ്രദേശങ്ങളുടെ ലിസ്റ്റിലാണ്. ഈജിപ്തിലെ അലക്സാണ്ട്രിയ, സോളമൻ ദ്വീപുകൾ, തുവ്വാലു ആ പട്ടിക നീളുകയാണ്. ഇന്ത്യയിൽ ഗുജറാത്ത് തീരത്തെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. കേരളത്തിലും കടൽനിരപ്പ് ഗണ്യമായി ഉയരുകയാണ്. നമ്മുടെ ഏറ്റവും സുന്ദരവും വലുതുമായ ബീച്ചുകളിൽ ഒന്നായ ശംഖുമുഖം പാടെ കടലെടുത്ത് പോയിട്ട് വർഷം ഒന്നു കഴിയുന്നു. ശംഖുമുഖത്തും വലിയതുറയിലും കടൽ ഭൂമി തിന്നുന്നതിന്റെ തോത് ലോക ശരാശരിയേക്കാൾ കൂടുതലാണെന്നത് കേരളീയരെയും ഭീതിയിലാക്കുന്നതാണ്. സമുദ്രനിരപ്പിനേക്കാൾ താഴ്ന്ന് കിടക്കുന്ന ആലപ്പുഴക്കും ആഗോള താപനത്തിൽ ഭയക്കാൻ ഏറെയുണ്ട്. കടൽ ഉള്ളോട്ട് കയറിവരുന്ന, ആഗോളവ്യാപകമായ പ്രതിഭാസം ആലപ്പുഴയിൽ എത്രത്തോളം ഉണ്ടാകും എന്നതിന്റെ ശരിയായ പഠനങ്ങളും നടന്നിട്ടില്ല.
ആദ്യം മുങ്ങുന്നത് മാലി
ആഗോളതാപനത്തിന്റെ തൊട്ടടുത്ത ഇര നമ്മുടെ അയൽക്കാരായ, ഇന്ത്യൻ മഹാസമുദ്രത്തിലെ പവിഴപ്പുറ്റുകൾ ചേർന്നുണ്ടാക്കിയ മാലി ദീപാണ്. 2070 ഓടെ മാലി ദ്വീപ് പൂർണ്ണമായി മുങ്ങിപ്പോവുമെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പങ്കുവെക്കുന്നത്. 2010ൽ കോപ്പൻഹേഗനിൽ യുഎൻ കാലാവസ്ഥാ ഉച്ചകോടി നടക്കുമ്പോൾ, അവരോട് അഭ്യർത്ഥിക്കാനായി മാലി കാബിനറ്റ് ചേർന്നത് വെള്ളത്തിന് അടിയിലായിരുന്നു. എല്ലാ മന്ത്രിമാരും അണ്ടർ വാട്ടറിൽ പോയി സ്‌കൂബയൊക്കെ വച്ചാണ് കാബിനറ്റ് ചേർന്നത്. ഇത് ലൈവായി ടെലികാസ്റ്റ് ചെയ്തു. 'ലോകം അറിയണം. ഞങ്ങൾ മുങ്ങുന്ന ജനതയാണ്. ഈ രാജ്യം ഇതാ മുങ്ങാൻ പോവുന്നു. രക്ഷിക്കണേ' എന്ന വലിയ സന്ദേശമാണ് മാലി അന്ന് നൽകിയത്.
മാലിദ്വീപിലെ സമ്പന്നർ ഓസ്ട്രേലിയയിലും ഇന്ത്യയിലും അടക്കം വ്യാപകമായി സ്ഥലം വാങ്ങിക്കുകയാണ്. പക്ഷേ പാവപ്പെട്ടവർ എങ്ങോട്ട് പോവും. നിലവിൽ നാലേകാൽ ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. 2070 ആവുമ്പോൾ ഇത് 10 ലക്ഷം ആകും. ഈ പത്തുലക്ഷം പേർ എവിടെപ്പോകും എന്നാണ് ചോദ്യം. അവരുടെ വീടും വസ്തുവകകളും മാത്രമല്ല രാജ്യം തന്നെയാണ് മൊത്തമായി ഒലിച്ചുപോകുന്നത്. സമാനതകൾ ഇല്ലാത്ത ദുരന്തം! ശരാശരി മൂന്നടിയാണ് മാലിയുടെ ഉയരം. അവിടുത്തെ ഏറ്റവും ഉയർന്ന സ്ഥലം പോലും രണ്ടര മീറ്റർ മാത്രമാണുള്ളത്. പവിഴപ്പുറ്റുകൾ ചേർന്ന് രൂപപ്പെട്ട ഈ കൊച്ചു ദ്വീപിന് ഉയരുന്ന കടൽ ജലത്തിനുമുന്നിൽ പിടിച്ചു നിൽക്കുന്നില്ല. അതുകൊണ്ടുതന്നെ കാർബൺ ഉൽസർജ്ജനം കുറച്ചുകൊണ്ട് തങ്ങളെ രക്ഷിക്കൂവെന്നാണ് മാലി ലോകത്തോട് കേഴുന്നത്. പക്ഷേ മാലിയുടെ നിലവിളി പക്ഷേ ലോകം വേണ്ട രീതയിൽ ഉൾക്കൊണ്ടിട്ടില്ല.
ബംഗ്ലാദേശിലെ അഞ്ചുകോടി അഭയാർഥികൾ ഇന്ത്യയിലേക്കോ?
2050 ആവുമ്പോൾ ബംഗ്ലാദേശിന്റെ 10 മുതൽ 20 ശതമാനം വരെ പ്രദേശങ്ങൾ വെള്ളത്തിന് അടിയിലാവുമെന്ന ഞെട്ടിപ്പിക്കുന്ന മുന്നറിയപ്പ് ശാസ്ത്രലോകം വളരെ നേരത്തെ നൽകിയിട്ടുണ്ട്. 20 ശതമാനം കര വെള്ളത്തിൽ പോവുമ്പോൾ അവർ എങ്ങോട്ടുപോവുമെന്ന ചോദ്യത്തിന് ആർക്കും മറുപടിയില്ല. മൂന്നുമുതൽ 5 കോടി ജനങ്ങളാണ് ബംഗ്ലാദേശിൽ ഇങ്ങനെ അഭയാർഥികൾ ആവുക. ഇവിടെയാണ് ഇന്ത്യക്കുള്ള യാഥാർഥ ഭീഷണിയെന്ന് അമൃത്യസെന്നിനെപ്പോലുള്ള ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നുണ്ട്. 2050-2070 കാലഘട്ടത്തിൽ ബംഗ്ലാദേശിൽനിന്നും വരുന്ന അഞ്ചുകോടിയോളം പേരുടെ അഭയാർഥി പ്രവാഹത്തിൽ വലിയൊരു പങ്കും നേരിടേണ്ടി വരിക ഇന്ത്യയായിരിക്കുമെന്ന് സെൻ വിലയിരുത്തുന്നു.
കാരണം തൊട്ടടുത്ത പാക്കിസ്ഥാൻ ബംഗ്ലാദേശിന് ശത്രുരാഷ്ട്രമാണ്. റോഹീങ്ക്യകളേപ്പാലും അംഗീകരിക്കാത്ത മ്യാന്മാറിലേക്ക് അവർ പോകില്ല. പിന്നെയുള്ള ആശ്രയം ഇന്ത്യ തന്നെ. ഇപ്പോൾ തന്നെ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്കുള്ള കുടിയേറ്റം ഏറെയുണ്ട്. അസമിൽ സർക്കാർ പൗരത്വപട്ടികയൊക്കെ കൊണ്ടുവന്ന് പരിഹരിക്കാൻ ശ്രമിക്കുന്ന ഈ പ്രശ്നം, വരും വർഷങ്ങളിൽ എല്ലാ പിടുത്തവും വിടും. സ്വതവേ ദുർബലമായ ഇന്ത്യയുടെ അവസ്ഥ ഈ ജനങ്ങൾകൂടിയാവുന്നതോടെ എന്താവും എന്ന് കണ്ട് അറിയേണ്ടിയിരിക്കുന്നു.
ഗ്രീൻലൻഡ് എന്ന ഒഴുകുന്ന ഐസ് കട്ട ഇല്ലാതാവുന്നു
ഒരു ഒഴുകുന്ന ഐസ് കട്ടയെന്നാണ് ഗ്രീൻലൻഡിനെ കലാവസ്ഥാ ശാസ്ത്രജഞർ വിശേഷിപ്പിക്കാറുള്ളത്. ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡിനെ അമേരിക്ക വാങ്ങുമോ എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ലോകം ചർച്ച ചെയ്ത പ്രധാന വാർത്തകളിൽ ഒന്ന്. ഗ്രീൻലൻഡ് വാങ്ങാൻ തയ്യാറാണെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയാണ് ഈ ചർച്ചകൾക്ക് വഴിവച്ചത്. ട്രംപിന്റെ നിർദ്ദേശം ഗ്രീൻലൻഡിന്റെ നിയന്ത്രണമുള്ള രാജ്യമായ ഡെന്മാർക്ക് തള്ളിക്കളഞ്ഞു എന്നു മാത്രമല്ല ഈ നിർദ്ദേശം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പോലും ഉലയ്ക്കാനും ഇടയാക്കി.
പക്ഷേ ഗ്രീൻലൻഡ് എന്ന രാജ്യം നിലനിൽക്കുമോ എന്ന ചോദ്യമാണ് ശാസ്ത്രലോകം ഉന്നയിക്കുന്നത്. ആർട്ടിക് അന്റാർട്ടിക് ധ്രുവപ്രദേശങ്ങളെ മാറ്റിനിർത്തിയാൽ ഏറ്റവുമധികം മഞ്ഞുപാളികളുള്ള മേഖലയാണ് ഗ്രീൻലൻഡ്. ഗ്രീൻലൻഡിലെ മഞ്ഞുപാളികൾ ഭീഷണി നേരിടുകയാണെന്നത് പുതിയ അറിവല്ല. ആഗോളതാപനം ശക്തമായപ്പോൾ മുതൽ ആദ്യ ആഘാതമേറ്റുവാങ്ങിയ പ്രദേശമാണ് ഗ്രീൻലൻഡ്. 2012 ൽ ഉണ്ടായ റെക്കോഡ് താപനിലയും അതേ തുടർന്നുണ്ടായ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മഞ്ഞുരുകലും നേരിട്ടപ്പോൾ മുതൽ ഗ്രീൻലൻഡ് അക്ഷരാർഥത്തിൽ ഉരുകി ഒലിക്കുകയാണ്.
ഈ വർഷം വേനൽക്കാലത്ത് മാത്രമുണ്ടായ ഗ്രീൻലൻഡിലെ മഞ്ഞുരുക്കത്തിലൂടെ ലോകത്താകെമാനം കടൽജലനിരപ്പ് ഒരു മില്ലീ മീറ്റർ വർധിച്ചിട്ടുണ്ടെന്ന് കൊളറാഡോ സർവകലാശാല ഗവേഷകനായ ടെഡ് സാംബോസ് പറയുന്നു. ഏതാണ്ട് 360 ജിഗാ ടൺ ജലമാണ് ഈ വേനലിൽ ഗ്രീൻലൻഡിൽ നിന്ന് അറ്റ്ലാന്റിക്കിലേക്ക് ഉരുകിയൊലിച്ചെത്തിയത്. ഇങ്ങനെ എത്തുന്ന ജലം സൃഷ്ടിക്കുന്ന സമുദ്രനിരപ്പ് വർധന മാത്രമല്ല പ്രതിസന്ധി. അനിയന്ത്രിതമായി കടലിലേക്കെത്തുന്ന തണുത്ത ജലം സമുദ്രത്തിലെ സർക്കുലേഷൻ പ്രതിഭാസത്തെ തന്നെ ബാധിക്കും. ഇതാകട്ടെ സമുദ്ര ജീവികളുടെ ആവാസവ്യവസ്ഥ മുതൽ ഭൂമിയുടെ കാലവസ്ഥ വരെ മാറിമറിയാൻ കാരണമാകും.
അതേസമയം ഗ്രീൻലൻഡ് ട്രംപ് വാങ്ങിയാലും ഇല്ലെങ്കിലും ആ ദ്വീപിൽ സംഭവിക്കുന്ന ഇപ്പോഴത്തെ മാറ്റങ്ങളുടെ ഉത്തരവാദി ട്രംപും അമേരിക്കയും തന്നെയാണെന്ന് വ്യാപകമായ വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു. ഗ്രീൻലൻഡിലെ മാറ്റങ്ങൾക്കു മാത്രമല്ല അവിടുത്തെ മഞ്ഞുരുക്കം മൂലം കടൽജലനിരപ്പുയർന്നുണ്ടാകുന്ന ലോകവ്യാപകമായ പ്രത്യാഘാതങ്ങൾക്കും ഉത്തരവാദി അമേരിക്കയും ട്രംപും ആണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ഇതോടെ ആ രാജ്യത്തും മറ്റിടങ്ങളിലും യുഎസിനെതിരെ വൻ പ്രതിഷേധവും ഉയരുന്നുണ്ട്. ലോകത്ത് ഏറ്റവുമധികം കാർബൺ ബഹിർഗമനം നടത്തുന്ന രാജ്യമെന്ന നിലയിലും കാലാവസ്ഥാ വ്യതിയാനത്തെ പൂർണമായി തള്ളിക്കളഞ്ഞ് കൊണ്ടു നടപ്പാക്കുന്ന നയങ്ങൾ മൂലവും ലോകത്തുണ്ടാവുന്ന മാറ്റങ്ങൾക്ക് പ്രധാന കുറ്റവാളി അമേരിക്ക തന്നെയാണെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.
ലോകത്തെ പടിച്ചു കുലുക്കുന്ന ആൻഡ്‌ലോ ഫോബിയ
ലോകത്തിലെ ഒരുപാട് രാജ്യങ്ങളെ പിടിച്ചുകുലുക്കുന്ന എറ്റവും വലിയ ഫോബിയകളിൽ ഒന്നാണിത്. ആൻഡ്‌ലോ ഫോബിയ (antlophobia). പ്രളയത്തെക്കുറിച്ചുള്ള ഭീതിയാണിത്. ഈ ഭീതിയിൽ ജീവിക്കുന്ന രാജ്യങ്ങൾ ലോകത്ത് ഒരുപാടുണ്ട്. പക്ഷേ നിത്യജീവിതത്തിൽ അങ്ങനെ അനുഭവപ്പെട്ടുന്ന പ്രശ്നമല്ല ആഗോള താപനം. ലോകം എന്നത് വൈവിധ്യങ്ങളുടെ ഒരു പാക്കേജാണ്. ചിലയിടത്ത് ചൂട കൂടുന്നു, ചിലയിടത്ത് വരൾച്ച, ചിലയിടത്ത് അതി ശൈത്യം അങ്ങനെ. ഒരിടത്ത് ചൂട് എന്നു പറഞ്ഞാൽ ലോകത്ത് എല്ലായിടത്തും ചൂട് എന്ന അവസ്ഥയില്ല. പക്ഷേ നമ്മൾ ശരാശരി ഒരു കണക്കെടുക്കുമ്പോൾ ഭൂമിയുടെ ചൂട് കൂടിക്കൊണ്ടിരിക്കയാണ്. ഭൂമിയുടെ അന്തരീക്ഷത്തിന്റെ ചൂട് കഴിഞ്ഞ നൂറ്റമ്പതുവർഷങ്ങളായി വലിയതോതിൽ കൂടിക്കൊണ്ടുവരികയാണ്. ഒരു ഡിഗ്രി വ്യത്യാസം പോലും വലിയ മാറ്റം ഉണ്ടാക്കും.
ഭൂമിയുടെ താപനില കൂടിക്കൊണ്ടരിക്കയാണെന്നതിൽ ഇന്ന് ശാസ്ത്രലോകത്ത് തകർക്കമില്ല. ലോകമെമ്പാടുമുള്ള കാലാവസ്ഥാ സ്റ്റേഷനുകളിൽ നിന്ന് ലഭിക്കുന്ന വിവരം ഇതാണ്. കഴിഞ്ഞ 150 വർഷമായി ചൂട് കൂടിക്കൊണ്ടിരിക്കയാണെങ്കിലും കഴിഞ്ഞ നാൽപ്പതുവർഷമായാണ് നാം ഇത് ശ്രദ്ധിക്കാൻ തുടങ്ങിയത്. 1780ശേഷം 1.1 ഡിഗ്രിയാണ് ചൂട് കൂടിയത്. ഇതുമൂലം ആർട്ടിക്കിൽ ഐസ് മലകൾ തന്നെ ഇല്ലാതാവാനുള്ള സാധ്യതയുണ്ട്. ഭൂമിയുടെ സമുദ്രനിരപ്പ് 68.3 മീറ്റർ ശരാശരി ഉയരുമെന്നും, അയ്യായിരം വർഷത്തിനുള്ളിൽ ഇത് യാഥാർഥ്യമാവുമെന്നാണ് പ്രവചനം. അതിന്റെ തുടക്കമാണ് മാലിയും ബംഗ്ലാദേശും. 2050 മുതലുള്ള നൂറ്റാണ്ടുകൾ കലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതങ്ങളാണ് കൊണ്ടുവരിക.
പുറം തിരിഞ്ഞ് നിന്ന് ട്രംപും മോദിയും
ലോകത്തെ മുക്കിക്കൊല്ലുന്ന ആഗോള താപനത്തെനെതിരെ കിണഞ്ഞ് പരിശ്രമിക്കുകയാണ് യൂറോപ്യൻ രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും. അതിനുള്ള നടപടികളാണ് ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറക്കുകയും അതുവഴി ഹരിതഗൃഹ വാതകങ്ങളുടെ ഉൽസർജ്ജനം നിയന്ത്രിക്കുകയും. അതിനായി പെട്രാളിയം ഉൽപ്പന്നങ്ങളുടെ അടക്കം ഉപഭോഗം കുറക്കുന്നതിനുള്ള പാരീസ് ഉടമ്പടിയിൽനിന്ന് ഏകപക്ഷീയമായി പിന്മാറുകയാണ,് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്ക ചെയ്തത്. ചൈനയെ വളർത്താനുള്ള തന്ത്രങ്ങളാണ് ഇതെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണം. ആഗോളതാപനം എന്നൊന്ന് ഇല്ലെന്നും ഇത് വെറും കാലാവസ്ഥാ വ്യതിയാനമാണെന്നും അതിനാൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കുന്നതടക്കമുള്ള തീരുമാനങ്ങൾ അമേരിക്കയ്ക്ക് ബാധകമല്ലെന്നുമാണ് ട്രംപ് പറയുന്നത്. വളരുന്ന ശക്തിയായ ചൈനയെ കൂടുതൽ സാമ്പത്തിക ശക്തിയാക്കാനുള്ള ചിലരുടെ ഗൂഢാലോചനയാണ് ഇതിന്റെ പിറകിലെന്നും ട്രംപ് ആരോപിക്കുന്നു.
ഇതുതന്നെയാണ് ആഗോള താപനം സംബന്ധിച്ച ചർച്ചകളിലെ പ്രധാന പ്രശ്നം. 97 ശതമാനം ശാസ്ത്രജ്ഞരും ആഗോള താപനം ശരിയാണെന്ന് അംഗീകരിക്കുമ്പോൾ ട്രംപം നമ്മുടെ മോദിയും അടക്കമുള്ള രാഷ്ട്രീയനേതാക്കൾ കാര്യമായി എടുക്കുന്നില്ല. യുഎസിൽ റിപ്പബ്ലിക്കൻസ് ആഗോളതാപനത്തെ സംശയിക്കുമ്പോൾ ഡെമോക്രാറ്റുകൾ അംഗീകരിക്കുന്നു. ഈയിടെ ഒരു സർവേയിൽ കണ്ടത് നാൽപ്പതു ശതമാനം അമേരിക്കയിലെ ജനങ്ങൾ ആഗോള താപനത്തെ സംശയിക്കുന്നു എന്നാണ്. അതായത് ഇത് ചൈനയെ സഹായിക്കാനാണ് എന്ന് പറഞ്ഞാൽ അമേരിക്കയിൽ കൈയടി കിട്ടും. അമേരിക്കയുടെ വ്യവസായ വളർച്ചയാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് ട്രംപ് പറയുന്നത്. ഹരിതഗൃഹ വാതകങ്ങൾ തള്ളുന്നതിൽ ഒന്നാമത് ചൈനയാണ്. 28 ശതമാനം. രണ്ടാം സ്ഥാനം 18 ശതമാനമുള്ള അമേരിക്കക്കാണ്. യൂറോപ്യൻ രാജ്യങ്ങൾ നാമ മാത്രമായ ശതമാനക്കണക്കിലാണ്, കാർബൺ എമിഷൻ നടത്തുന്നത്. പക്ഷേ അവരാണ് ലോകം മുങ്ങാതിരിക്കാനുള്ള നടപടികളിൽ ഏറ്റവും കൂടുതൽ സഹകരിക്കുന്നത്. ഫോസിൽ ഇന്ധനങ്ങൾ പൂർണ്ണമായും നിർത്തലാക്കി വൈദ്യുതി, സൗരോർജം, കാറ്റ് തുടങ്ങിയവയിലേക്ക് മാറാനാണ് ഈ രാജ്യങ്ങൾ ശ്രമിക്കുന്നത്.
ഇന്ത്യ ആറുശതമാനം കാർബൺ എമിഷൻ നടത്തുന്നുണ്ട്. പക്ഷേ ഇന്ത്യയും ആഗോളതാപനത്തോട് പുറം തിരിഞ്ഞ് നിൽക്കയാണ്. ആഗോള താപനം പെരുപ്പിച്ച് കാട്ടുന്ന പ്രതിഭാസമാണെന്നാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറയുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കാലവസ്ഥാവ്യതിയാനം മാത്രമേയുള്ളൂ. 'തണുപ്പുനേരിടാനുള്ള ശേഷി കുറഞ്ഞുവരികയാണെന്ന് നമ്മുടെ അപ്പൂപ്പന്മാരൊക്കെ പറയുന്ന അത്രയേ ഇതുള്ളൂ. കാലാവസ്ഥയല്ല മാറിയത് നമ്മളാണ് മാറിയത്. പ്രകൃതിക്കെതിരെ യുദ്ധം ചെയ്യാതെ നാം ഒത്തുപോവണം.' - നരേന്ദ്ര മോദി ഈയിടെ പറഞ്ഞതും ഇതാണ്. പാരീസ് ഉടമ്പടിയുടെ ഒരു കാര്യവും ഇന്ത്യ ഇപ്പോൾ ശ്രദ്ധിക്കാറുമില്ല. എന്നാൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു കാലത്ത് ആഗോള താപനത്തെ ശക്തമായ അനുകൂലിച്ച വ്യക്തിയാണ് മോദിയെന്നതും ഓർക്കണം.
വികസ്വര രാജ്യങ്ങൾക്ക് പറയത്തക്ക യാതൊരു വിലക്കും പാരീസ് ഉച്ചകോടി ഏർപ്പെടുത്തിയിട്ടില്ല. അത് അവരുടെ വികസനത്തെ ബാധിക്കും എന്നതിനാലാണ്. 20 ശതമാനം രാജ്യം മുങ്ങാൻ പോകുന്ന ബംഗ്ലാദേശിന് പറയത്തക്ക വിലക്കുകൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല. വികസിത രാജ്യങ്ങൾ നഷ്ടം സഹിച്ചും, ഈ ദുരന്തത്തെ നേരിടണം എന്ന ഉദാത്തമായ ആശയമായിരുന്നു അത് മുന്നോട്ട് വെച്ചത്. എന്നാൽ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ഉന്നയിച്ച് അത് തകർക്കയാണ് ട്രംപിനെപ്പോലുള്ള രാഷ്ട്രീയക്കാർ. ഏറ്റവും വിചിത്രം, ന്യൂയോർക്ക് അടക്കമുള്ള അമേരിക്കയുടെ പല നഗരങ്ങളും മുങ്ങുന്ന ലിസ്റ്റിൽ ആണെന്നതാണ്. പക്ഷേ ട്രംപിന് അത് മനസ്സിലാവുന്നില്ല. അല്ലെങ്കിൽ ജനപ്രിയ പ്രാദേശിക രാഷ്ട്രീയത്തിനുവേണ്ടി ഇത് മനസ്സിലായില്ലെന്ന് അദ്ദേഹം നടിക്കുന്നു. അതോടെ ആഗോളതാപനം ഒരുരാഷ്ട്രീയ വിഷയം കൂടിയാവുകയാണ്.
റഫറൻസ്:
മുങ്ങുന്ന മാലി- പ്രഭാഷണം- സി രവിചന്ദ്രൻ
ആഫ്റ്റർ പാരീസ് സമ്മിറ്റ്- ലേഖനം ബിബിസി-ഡേവിഡ് എഡ്വേഡ് ആർച്ചർ
റഫ്യൂജീസ് ഓഫ് ന്യൂ ഇറ- ലേഖനം- അമൃത്യാസെൻ
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍