മാർക്സിസം ലോകത്ത് ഏറ്റവും പ്രസക്തമായ തത്വശാസ്ത്രമാണെന്ന് ഉറക്കെ പറയാൻ ധൈര്യം കാട്ടിയ സന്ന്യാസിവര്യൻ; കാവിയെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ നിലപാടെടുത്ത പോരാളി; എല്ലാ സ്വത്തുക്കളും പ്രകൃതി വിഭവങ്ങളും മനുഷ്യർ ഒരുമിച്ച് പങ്കിടണം എന്ന് ആഹ്വാനം ചെയ്ത മനുഷ്യസ്നേഹി; അന്തരിച്ച സ്വാമി അഗ്നിവേശിന് അന്ത്യവിശ്രമം ഒരുക്കുക ഗുരുഗ്രാമിലെ ബെഹൽപയിലെ അഗ്നിലോക് ആശ്രമത്തിൽ; സംസ്കാര ചടങ്ങുകൾ വൈകിട്ട് നാലിന്
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച സാമൂഹിക പ്രവർത്തകൻ സ്വാമി അഗ്നിവേശിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് നടക്കും. ഗുരുഗ്രാമിലെ ബെഹൽപയിലെ അഗ്നിലോക് ആശ്രമത്തിൽ ഇന്നു വൈകിട്ട് 4 നാണ് സംസ്കാരം. ഭൗതിക ശരീരം ജന്തർമന്ദിർ റോഡിലെ ഓഫിസിൽ രാവിലെ പൊതുദർശനത്തിനു വെച്ചു. രാജ്യത്തെ പുരോഗമന വാദികൾ കാവി വത്ക്കരണത്തെ കുറിച്ച് ആശങ്ക പൂണ്ടിരുന്ന വേളയിലും അവർക്ക് ആവേശവും ഊർജ്ജവുമായ കാവിധാരിയായിരുന്നു സ്വാമി അഗ്നിവേശ്.
രാഷ്ട്രീയ മുതലെടുപ്പിൽ നിന്നും കാവിയെ മോചിപ്പിക്കാൻ ശ്രമിച്ച സന്ന്യാസി മാത്രമായിരുന്നില്ല സ്വാമി അഗ്നിവേശ്. കഷ്ടതകളിൽ നിന്നും ജനതയെ മോചിപ്പിക്കാൻ അവസാനം വരെ പോരാടിയ വിപ്ലവകാരി കൂടിയായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ട് ഡൽഹി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെപ ശ്യാം റാവു എന്ന് പൂർവ്വാശ്രമത്തിൽ അറിയപ്പെട്ട അഗ്നിവേശ് കൃത്യം 81 വയസ് പിന്നിട്ടിട്ട് പത്തുദിവസം തികഞ്ഞിരുന്നു.
രണ്ടുവർഷം മുമ്പ് ഝാർഖണ്ഡിൽ നിരായുധനായ ഒരു സന്ന്യാസിയെ ആയുധധാരികൾ വളഞ്ഞിട്ട് മർദ്ദിച്ചതിന്റെ പരിക്കുകളുടെ ഫലമായിരുന്നു ഇതിഹാസ തുല്യമായ ഒരു ജീവിതത്തിന് ഇന്നലെ വിരാമമായത്. അഗ്നിവേശ് വെറുമൊരു മനുഷ്യനായിരുന്നില്ല. ഇന്ത്യൻ ഭൂതകാലത്തിന്റെ പൈകൃകം പേറുന്ന ഒരു തലമുറയെ ആ പൈതൃകം കൈമോശം വരാതെ പുരോഗതിയുടെ പടവുകൾ താണ്ടാൻ പ്രാപ്തമാക്കാൻ പരിശ്രമിച്ച സാമൂഹിക പരിഷ്കർത്താവായിരുന്നു അദ്ദേഹം. പത്രങ്ങൾ വായിക്കാത്തവരോ ടെലിവിഷൻ കാണാത്തവരോ പോലും അഗ്നിവേശിനെ കണ്ടാൽ തിരിച്ചറിയാൻ പ്രയാസമില്ല. സ്വാമി വിവേകാനന്ദന്റെ കലണ്ടർ പെയിന്റിങ് ആരെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ, നിറം, വസ്ത്രം, നിലപാട് എന്നിവയാൽ അവർ അഗ്നിവേശിനെ തിരിച്ചറിയും.
ആര്യസമാജത്തിന്റെ പിരിഞ്ഞ വിഭാഗത്തിന്റെ ആഗോള തലവനായിരുന്നു സ്വാമി അഗ്നിവേശ്. അരനൂറ്റാണ്ടിലേറെക്കാലം സന്ന്യാസത്തിന്റെ പവിത്രതയും ബഹുമാനവും വീണ്ടെടുക്കാൻ പോരാടി. സന്യാസിയുടെ കാവിയെ, അധികാരത്തിലേക്ക് നടന്ന് കയറാൻ മത- ദേശീയത ഇത് വിജയകരമായി ഉപയോഗിച്ച രാഷ്ട്രീയ അവസരവാദികൾക്കെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം.
കാവിയുടുത്ത കമ്മ്യൂണിസ്റ്റ്
കമ്മ്യൂണിസ്റ്റ് എന്നും സോഷ്യലിസ്റ്റ് എന്നും മാവോയിസ്റ്റ് എന്നുമെല്ലാം തരത്തിനനുസരിച്ച് അഗ്നിവേശിനെ എതിരാളികൾ വിമർശിക്കാറുണ്ട്. എന്നാൽ, എല്ലാ മനഷ്യരും ഒരുമിക്കണമെന്നും എല്ലാവരും തുല്യരാണെന്നുമാണ് വേദങ്ങൾ പഠിപ്പിക്കുന്നത് എന്ന് സ്വാമി പല അവസരങ്ങളിലും ചൂണ്ടിക്കാണിച്ചിരുന്നു. എല്ലാ സ്വത്തുക്കളും പ്രകൃതി വിഭവങ്ങളും മനുഷ്യർ ഒരുമിച്ച് പങ്കിടണം. അതിന്റെ ഉടമസ്ഥത എല്ലാവർക്കുമാണ് എന്ന് വേദങ്ങൾ പറയുന്നു. ഷെയറിംഗ് ആൻഡ് കെയറിംഗ് ആണ് വേദങ്ങളുടെ അന്തസ്സത്ത. അത്യാഗ്രഹമല്ല,ആവശ്യമാണ് അടിസ്ഥാനമാക്കേണ്ടത് എന്നാണ് വേദങ്ങൾ പറയുന്നത്. ഇത് കാൾമാർക്സ് പറഞ്ഞതിന് തുല്യമാണ് എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. വർഷങ്ങൾക്കു മുമ്പ് കാൾ മാക്സ് സ്വകാര്യ സ്വത്ത് സംബന്ധിച്ച് പറഞ്ഞത് ഇതുമായി ചേർത്തു വയ്ക്കാവുന്നതാണ് എന്നായിരുന്നു സ്വാമി അഗ്നിവേശിന്റെ നിലപാട്. മാർക്സിസം ലോകത്ത് ഏറ്റവും പ്രസക്തമായ തത്വശാസ്ത്രമാണെന്ന് എക്കാലവും വിശ്വസിച്ച ആളാണ് സ്വാമി അഗ്നിവേശ്. .പ്രകൃതി വിഭവങ്ങൾ എല്ലാവരുടേതുമാണ് എന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു.
യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ നിന്നും വിശ്വമാനവികതയിലേക്ക്
വളരെ യാഥാസ്ഥിതികമായ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് അഗ്നിവേശ് ജനിച്ചത്. ആന്ധ്രയിലെ ശ്രീകാകുളത്തായിരുന്നു ജനനം. വേപ ശ്യാം കുമാർ റാവു (വി എസ്.കെ.റാവു )എന്നായിരുന്നു പൂർവാശ്രമത്തിൽ പേര്. അദ്ധ്യാപകൻ, അഭിഭാഷകൻ, രാഷ്ട്രീയനേതാവ്, മന്ത്രി എന്നിങ്ങനെ ഒരു സന്യാസിക്കു ചേരാത്ത വേഷങ്ങളിലൊക്കെ പയറ്റുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത അഗ്നിവേശ് അവസാനം വരെ എതിർപ്പുകളെ നേരിട്ടാണു മുന്നേറിയത്. അഗ്നിവേശിന്റെ നിലപാടുകൾ പലപ്പോഴും ഹിന്ദു സന്യാസിമാരിൽ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. പുരി ജഗന്നാഥ ക്ഷേത്രം അഹിന്ദുക്കൾക്കും തുറന്നുകൊടുക്കണമെന്ന് 2005ൽ സ്വീകരിച്ച നിലപാട് ഹിന്ദു സന്യാസിമാരെ പ്രകോപിപ്പിച്ചു. ഹിന്ദു സമൂഹത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന പ്രസ്താവനകൾ പുറപ്പെടുവിക്കും മുൻപ് സ്വാമി അഗ്നിവേശ് പലവട്ടം ചിന്തിക്കണമെന്നു സുപ്രീംകോടതി മുന്നറിയിപ്പു നൽകി. 2008ൽ അഗ്നിവേശിന്റെ നിലപാടുകളോടു വിയോജിച്ച് ഇന്ത്യയിലെ ആര്യസമാജ് പ്രതിനിധി സഭയിലെ 19ൽ 17 സ്വാമിമാരും വോട്ട് രേഖപ്പെടുത്തി അദ്ദേഹത്തെ പുറത്താക്കി.
ശാസ്ത്രബോധവും മനുഷ്യസ്നേഹവും കൈമുതലാക്കിയ സന്ന്യാസി
ഡൽഹിയിലും ചുറ്റുവട്ടത്തുമുള്ള ക്വാറികളിൽ നിലനിൽക്കുന്ന അടിമപ്പണിക്ക് എതിരെ ബോണ്ടഡ് ലേബർ ലിബറേഷൻ ഫ്രണ്ട് എന്ന സംഘടനയ്ക്കു രൂപം നൽകിയാണ് സാമൂഹികപ്രവർത്തനത്തിൽ സജീവമാകുന്നത്. ഡൽഹിയിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ വൻതുക മുടക്കി പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കാൻ തെരുവുകുട്ടികളുമായി ഹോട്ടലുകളിൽ കയറിയിറങ്ങി അഗ്നിവേശ്.
മധ്യപ്രദേശിൽ മാവോയിസ്റ്റുകളുമായി ചർച്ചയ്ക്കു മുൻകയ്യെടുത്ത അഗ്നിവേശ് ദൂരദർശനിലും ലോക്സഭാ ടിവിയിലും ശാസ്ത്രബോധം വളർത്തുന്ന പരമ്പരകൾ ചെയ്തു. ബിഹാറിലെ മദ്യനിരോധനം ദേശവ്യാപകമായി നടപ്പാക്കാനുള്ള പ്രചാരണത്തിൽ പങ്കുചേരാൻ ജനതാദളി(യു)ൽ ചേർന്നു. എന്നാൽ ഒരു രാഷ്ട്രീയകക്ഷിയിലും ഉറച്ചുനിൽക്കാൻ അദ്ദേഹത്തിന് ആകുമായിരുന്നില്ല. അധർമത്തിനും അനീതിക്കുമെതിരെ മുൻപിൻ നോക്കാതെ എടുത്തു ചാടുന്ന പോരാളിയായിരുന്നു അഗ്നിവേശ്. സന്യാസം അതിനൊരിക്കലും തടസ്സമായില്ല.
ബഹുമുഖ പ്രതിഭ
നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതൽ 1968 വരെ കൊൽക്കത്തയിലെ സെന്റ് സേവ്യർ കോളേജിൽ ബിസ്സിനസ്സ് മാനാജ്മെന്റിൽ അദ്ധ്യാപകനായിരുന്നു. 1968 ൽ വീടും ജോലിയും ഉപേക്ഷിച്ച് ഹരിയാനയിലേക്ക് വന്നു. അവിടെ ആര്യസമാജത്തിൽ ചേരുകയും സന്യാസം സ്വീകരിക്കുകയും ചെയ്തു. ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം അവിടെ വെച്ച് രൂപീകരിച്ചു. 1977 ൽ ഹരിയാനയിലെ നിയമസഭാംഗമാവുകയും വിദ്യാഭ്യാസ മന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങൾ, ജാതി വിരുദ്ധ സമരങ്ങൾ, തൊഴിൽ സമരങ്ങൾ, മദ്യത്തിനെതിരായുള്ള പ്രചരണം, സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രത്യാകിച്ചും അവരുടെ വിദ്യാഭ്യാസത്തിനും വേദപാരയണത്തിനുമുള്ള അവകാശത്തിനായുള്ള പോരാട്ടം തുടങ്ങി നിരവധി സാമൂഹിക മുന്നേറ്റങ്ങൾക്ക് അഗ്നിവേശ് ചുക്കാൻ പിടിച്ചിട്ടുണ്ട്.
'വേദിക സോഷ്യലിസം' (1974), 'റിലീജിയൺ റെവല്യൂഷൺ ആൻഡ് മാർക്സിസം', വൽസൻ തമ്പുവുമായി ചേർന്നെഴുതിയ 'ഹാർവസ്റ്റ് ഓഫ് ഹൈറ്റ്:ഗുജറാത്ത് അൻഡർ സീജ്','ഹിന്ദുയിസം ഇൻ ന്യൂ ഏജ്'(2005) എന്നിവയാണ് പ്രധാന കൃതികൾ.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍