രത്തൻടാറ്റയുടെ വലംകൈ; നഷ്ടത്തിലായ കണ്ണൻദേവനെ വിപണിയിൽ ഒന്നാമതെത്തിച്ച തന്ത്രജ്ഞൻ; മുംബൈ താജ് ഹോട്ടൽ പാക്ക് ഭീകരർ ആക്രമിച്ചപ്പോൾ അതിഥികളെയും ജീവനക്കാരെയും രക്ഷിക്കാനും ഹോട്ടലിനെ പൂർവസ്ഥിതിയിലെത്തിക്കാനും മുന്നിൽനിന്നു പ്രവർത്തിച്ച ക്രൈസിസ് മാനേജർ; വിട പറഞ്ഞ ആർ.കെ. കൃഷ്ണകുമാർ സൗമ്യതയും അച്ചടക്കവും കാത്തുസൂക്ഷിച്ച കോർപ്പറേറ്റ് നേതാവ്
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: രത്തൻ ടാറ്റയുടെ വലംകൈയായിരുന്നു കഴിഞ്ഞ ദിവസം അനത്രിച്ച ആർകെ കൃഷ്ണകുമാർ എന്ന ടാറ്റ സൺസ് മുൻഡയറക്ടർ ആർ.കെ. കൃഷ്ണകുമാർ. എല്ലാ അർത്ഥത്തിലും ഒരു ക്രൈസിസ് മാനേജറായിരുന്നു അദ്ദേഹം. തലശ്ശേരി സ്വദേശിയായ കൃഷ്ണകുമാർ സ്വപ്രയത്ന്നം കൊണ്ടാണ് ഇന്നത്തെ നേട്ടങ്ങൾ കൈയെത്തി പിടിച്ചത്. മുംബൈ താജ് ഹോട്ടൽ പാക്കിസ്ഥാൻ ഭീകരർ ആക്രമിപ്പോൽ പോലും പതറാതെ നിന്നു നേരിട്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
അതേസമയം സാധുക്കക്കൾക്കടിയിലെ ദൈവദൂതൻ കൂടിയാണ് അദ്ദേഹം. ടാറ്റ വ്യവസായസാമ്രാജ്യത്തിലെ നെടുംതൂണായി പ്രവർത്തിക്കുന്ന കാലത്ത് ഒരിക്കൽ ആർ.കെ. കൃഷ്ണകുമാർ മൂന്നാർ തേയിലത്തോട്ടം സന്ദർശിച്ചു. അന്നവിടെ ഒരു തൊഴിലാളിയുടെ മകൾ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണെന്ന് യാദൃച്ഛികമായി ഡോക്ടർ പറഞ്ഞറിഞ്ഞു. അടുത്ത നിമിഷം അദ്ദേഹം, താൻ വന്ന ഹെലികോപ്റ്റർ കൊച്ചിയിലേക്കയച്ച് സ്പെഷലിസ്റ്റ് ഡോക്ടറെ വരുത്തി ആ കുട്ടിയുടെ ജീവൻ രക്ഷിച്ചു. ലായത്തിൽ താമസിക്കുന്ന തൊഴിലാളികൾ അദ്ദേഹത്തെ അന്നു ദൈവദൂതനെന്നാണു വിശേഷിപ്പിച്ചത്.
മൂന്നാറിൽ മാത്രമല്ല, ടാറ്റ കമ്പനികളുടെ ആസ്ഥാനമായ ബോംബെ ഹൗസിലും കൃഷ്ണകുമാറിനു രക്ഷാദൂതന്റെ പരിവേഷമായിരുന്നു. 'കെകെ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട അദ്ദേഹം പ്രതിസന്ധിഘട്ടങ്ങളിൽ കമ്പനിക്ക് താങ്ങും വളർച്ചയിൽ വഴികാട്ടിയുമായിരുന്നു. രത്തൻടാറ്റയുടെ വലംകൈയായി അറിയപ്പെട്ട കൃഷ്ണകുമാർ ടാറ്റ ടീയുടെ എംഡി ആയശേഷമാണു ബ്രിട്ടനിലെ ബഹുരാഷ്ട്ര തേയിലക്കമ്പനിയായ ടെറ്റ്ലിയെ ഏറ്റെടുക്കുന്നത്. ഒരു വൻകിട ബ്രിട്ടിഷ് കമ്പനിയെ ടാറ്റ ഏറ്റെടുത്തത് ഇന്ത്യൻ ബിസിനസ് രംഗത്ത് അന്നു വലിയ സംഭവമായിരുന്നു. ഈ ഏറ്റെടുക്കലോടെയാണ് ടാറ്റ ഗ്ലോബൽ ബവ്റിജസ് ലോകത്തെ രണ്ടാമത്തെ വലിയ തേയിലക്കമ്പനിയായി മാറിയത്.
നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്കു കുതിക്കുകയായിരുന്ന കണ്ണൻ ദേവൻ കമ്പനിയെ ജെയിംസ് ഫിൻലേയിൽനിന്ന് വിലയ്ക്കുവാങ്ങി ലാഭകരമാക്കിയതും എട്ടോളം രാജ്യങ്ങളിൽ പരന്നുകിടന്ന ടെറ്റ്ലി എന്ന തേയിലക്കമ്പനിയെ ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമാക്കിയതും അദ്ദേഹത്തിന്റെ വൈദഗ്ധ്യം വ്യക്തമാക്കുന്നു. തേയിലയ്ക്ക് വില വളരെ കുറഞ്ഞ സമയമാണത്. ജെയിംസ് ഫിൻലേയുടെ ഉടമസ്ഥതയിൽ കണ്ണൻദേവൻ നഷ്ടത്തിലേക്കു പതിച്ചു. ഇതിനെ ഏറ്റെടുത്ത് ലാഭത്തിലാക്കാൻ ടാറ്റ നടപടി തുടങ്ങി. പ്രശ്നം പരിഹരിക്കാൻ ടാറ്റയിലെ വിദഗ്ദ്ധർ തലപുകഞ്ഞു.
ഈ സമയത്തായിരുന്നു കൃഷ്ണകുമാറിന്റെ ബുദ്ദിപ്രവർത്തിച്ചത്. തോട്ടത്തിൽവെച്ചുതന്നെ തേയില പായ്ക്കു ചെയ്യുകയെന്ന ആശയം മുന്നോട്ടുവന്നു. അങ്ങനെ ബ്രിട്ടീഷുകാർ പരാജയപ്പെട്ടിടത്ത് ഇന്ത്യൻ കമ്പനി വിജയിച്ചു. ഇതിനുള്ള ആശയവും ഊർജവും പകർന്നത് കൃഷ്ണകുമാറായിരുന്നു. പുതുമ നഷ്ടപ്പെടാതെ തേയില ഉപഭോക്താക്കളിലെത്തിക്കുകയായിരുന്നു ലക്ഷ്യം. അതുവരെ ഒരു തേയിലക്കമ്പനിയും പരീക്ഷിക്കാത്ത പദ്ധതി.
സാധാരണ ലേലത്തിൽ പോകുന്ന തേയില അഞ്ചും ആറും മാസം കഴിഞ്ഞാണ് ഉപഭോക്താവിന്റെ കൈയിലെത്തിയിരുന്നത്. കൃഷ്ണകുമാർ ആവിഷ്കരിച്ച പുതിയ ആശയത്തിലൂടെ കണ്ണൻദേവൻ തേയില 15 ദിവസത്തിനകം ഉപഭോക്താക്കൾക്ക് കിട്ടിത്തുടങ്ങി. ഈ നൂതന വിപണനതന്ത്രം നഷ്ടത്തിലായിരുന്ന കമ്പനിയെ ലാഭത്തിലെത്തിച്ചു. വിപ്ലവാത്മകമായ പരീക്ഷണം രണ്ടുവർഷം കൊണ്ട് കണ്ണൻദേവൻ കമ്പനിയെ കേരളത്തിലെ തേയില വിപണിയിൽ ഒന്നാം സ്ഥാനത്തെത്തിച്ചു. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ടാറ്റ ടീ ബ്രിട്ടീഷ് കമ്പനിയായ ടെറ്റ്ലിയെ അന്ന് 1870 കോടിയിലേറെ രൂപയ്ക്ക് ഏറ്റെടുത്തത്. അന്ന് ഒരു ഇന്ത്യൻ കമ്പനിയുടെ ഏറ്റവും വലിയ വിദേശ ഏറ്റെടുക്കലായിരുന്നു ഇത്.
ഇന്ത്യൻ ഹോട്ടൽസിന്റെ എംഡിയും പിന്നീടു വൈസ് ചെയർമാനുമായ കൃഷ്ണകുമാറാണു യുഎസിലും ബ്രിട്ടനിലും ഉൾപ്പെടെ അനേകം വിദേശ ഹോട്ടലുകൾ ഏറ്റെടുക്കാൻ കരുക്കൾ നീക്കിയത്. ബ്രിട്ടനിലെ കോറസ് സ്റ്റീലും ജഗ്വാർ ലാന്റ് റോവറും ഏറ്റെടുത്തതിനു പിന്നിൽ കൃഷ്ണകുമാറിന്റെ ബുദ്ധിയും തന്ത്രങ്ങളുമായിരുന്നു. 2007ൽ ടാറ്റ സൺസ് ബോർഡിലെത്തിയത് ഇതിനുള്ള അംഗീകാരമത്രേ. പിൽക്കാലത്ത് അദ്ദേഹം രത്തൻ ടാറ്റ ചാരിറ്റബിൾ ട്രസ്റ്റിന്റെ ട്രസ്റ്റിയുമായി.
1997ൽ അസമിലെ തേയിലത്തോട്ടത്തിൽ നിന്നു ടാറ്റ ടീ സീനിയർ മാനേജർ ബർദലോയിയെ ഉൾഫ ഭീകരർ തട്ടിക്കൊണ്ടു പോയി 15 കോടി രൂപയ്ക്കു വിലപേശിയപ്പോൾ മോചിപ്പിക്കാൻ മുൻകയ്യെടുത്തത് കൃഷ്ണകുമാറായിരുന്നു. ബർദലോയിയെ വിട്ടയച്ചപ്പോൾ കെകെ തിരുവനന്തപുരത്തുവന്നു പഴവങ്ങാടി ഗണപതി കോവിലിൽ 1,001 തേങ്ങയടിച്ചു. 2008ൽ മുംബൈ താജ് ഹോട്ടൽ പാക്ക് ഭീകരർ ആക്രമിച്ചപ്പോൾ അതിഥികളെയും ജീവനക്കാരെയും രക്ഷിക്കാനും പിന്നീടു ഹോട്ടലിനെ പൂർവസ്ഥിതിയിലെത്തിക്കാനും മുന്നിൽനിന്നു പ്രവർത്തിച്ചതും ഇതേ കൃഷ്ണകുമാറായിരുന്നു.
'രത്തൻ ടാറ്റയുടെ വലംകൈ' എന്നായിരുന്നു ടാറ്റ സൺസിന്റെ ഡയറക്ടറായിരുന്ന, തലശ്ശേരിക്കാരൻ ആർ.കെ. കൃഷ്ണകുമാറിനെ ദേശീയ ബിസിനസ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. രത്തൻ ടാറ്റയുടെ സ്വന്തം കെ.കെ. (കൃഷ്ണകുമാർ). കഴിഞ്ഞ ഏതാനും ദശാബ്ദങ്ങൾക്കിടയിൽ, രത്തൻ ടാറ്റ കഴിഞ്ഞാൽ ടാറ്റാഗ്രൂപ്പിലെ ഏറ്റവും ശക്തനായിരുന്നു ഞായറാഴ്ച മുംബൈയിൽ അന്തരിച്ച കൃഷ്ണകുമാർ. രത്തൻ ടാറ്റയുടെ മനസ്സറിഞ്ഞ സഹപ്രവർത്തകൻ.
മാഹി സ്വദേശി ആർ.കെ. സുകുമാരന്റെയും തലശ്ശേരി മൂർക്കോത്ത് സരോജിനിയുടെയും മകനായി തമിഴ്നാട്ടിലെ പോത്തന്നൂരിലാണ് കൃഷ്ണകുമാർ ജനിച്ചത്. െഎ.പി.എസുകാരനായിരുന്ന അച്ഛൻ ചെന്നൈ കമ്മിഷണറായായിരുന്നു. ചെന്നൈ ലയോള കോളേജിൽനിന്ന് ബി.എ. പാസായി. പ്രസിഡൻസി കോളേജിൽനിന്ന് എം.എ. ഇക്കണോമിക്സ് പാസായത് മികച്ച വിദ്യാർത്ഥിക്കുള്ള പുരസ്കാരത്തോടെ. ഇതോടെ, കോളേജ് പ്രിൻസിപ്പലിന്റെ താത്പര്യപ്രകാരമാണ് കൃഷ്ണകുമാറിനെ ടാറ്റ നേരിട്ട് ജോലിക്കെടുത്തത്.
1963-ൽ ടാറ്റ അഡ്മിനിസ്ട്രേറ്റീവ് സർവീസിലായിരുന്നു തുടക്കം. 25-ാം വയസ്സിൽ ടാറ്റയിൽ ചേർന്ന അദ്ദേഹം 50 വർഷത്തിനുശേഷം 75-ാം വയസ്സിലാണ് വിരമിച്ചത്. 1982-ൽ ടാറ്റ ടീയുടെ (ഇപ്പോൾ ടാറ്റ ഗ്ലോബൽ ബിവറേജസ്) സീനിയർ മാനേജ്മെന്റ് ടീമിൽ എത്തിയതോടെ രത്തൻ ടാറ്റയുമായി അടുത്തു. രത്തൻ ടാറ്റയുടെ നിക്ഷേപകസ്ഥാപനമായ ആർ.എൻ.ടി. അസോസിയേറ്റ്സിലും ഗ്രൂപ്പിന്റെ ട്രസ്റ്റുകളിലും സജീവമായിരുന്നു.
സൗമ്യതയും അച്ചടക്കവും കാത്തുസൂക്ഷിക്കുന്ന കോർപ്പറേറ്റ് നേതാവായി വളർന്ന കൃഷ്ണകുമാർ പ്രതിസന്ധികളിൽ ടാറ്റാഗ്രൂപ്പിന്റെ ശക്തിയായി. താജ്ഹോട്ടൽ ശൃംഖലകളുടെ കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ്, ടാറ്റ ടീ എന്നിവയ്ക്ക് നേതൃത്വം നൽകിയ അദ്ദേഹം ടാറ്റാഗ്രൂപ്പിനുവേണ്ടി ഒട്ടേറെ ഏറ്റെടുക്കലുകൾക്ക് ചുക്കാൻപിടിച്ചു. മൂന്നാറിൽ തേയിലത്തോട്ടങ്ങളുടെ വികസനവും അവിടത്തെ തൊഴിലാളികളുടെ ക്ഷേമത്തിനും മുൻകൈയെടുത്തു. കെ.കെ. വ്യക്തിഗത മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണെന്ന് രത്തൻ ടാറ്റതന്നെ പറഞ്ഞിട്ടുണ്ട്.
1997-ൽ അസമിൽ ഉൾഫാ തീവ്രവാദികൾ ടാറ്റ ടീ ജീവനക്കാരെ തടവിലാക്കിയപ്പോഴും 2008-ൽ മുംബൈ ഭീകരാക്രമണത്തിൽ തീവ്രവാദികൾ താജ്മഹൽ ഹോട്ടലിൽ ആക്രമണം നടത്തിയപ്പോഴും പ്രശ്നപരിഹാരത്തിന് നേതൃത്വം നൽകിയത് കൃഷ്ണകുമാറായിരുന്നു. ഉൾഫ തീവ്രവാദികൾ ടാറ്റ ടീയിലെ തൊഴിലാളികളെ ബന്ദികളാക്കിയപ്പോൾ ഭീഷണിക്കുവഴങ്ങാതെ ഇന്റലിജൻസിന്റെ സഹായത്തോടെ തൊഴിലാളികളെ മോചിപ്പിക്കാൻ നേതൃത്വം നൽകി. തുടർന്ന് തൊഴിലാളികൾക്കും ഈ പ്രദേശത്തെ പാവപ്പെട്ടവർക്കും വൈദ്യസഹായം ഉൾപ്പെടെ ഒട്ടേറെ സഹായങ്ങൾ ചെയ്തതോടെ തീവ്രവാദികളുടെ നിലപാട് മാറി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്