കള്ളുഷാപ്പിൽ ജോലി; ഒഴിവു സമയങ്ങളിലെല്ലാം പശ്ചിമഘട്ട മലനിരകളിലേക്ക് ഒറ്റയ്ക്കും കൂട്ടായുമുള്ള യാത്രകൾ നടത്തിയത് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ; വാൽപ്പാറയിൽ എത്തിയപ്പോൾ ആത്മഹത്യാ കുറിപ്പ് തയ്യാറാക്കി; വീട്ടിലെത്തി കഴിച്ചത് തെങ്ങിനുള്ള കീടനാശിനി; ബഫർസോൺ ചർച്ചകൾക്കിടെ 'പോറ്റമ്മയ്ക്ക്' വേണ്ടി രക്തസാക്ഷിത്വം വരിച്ച് ജയപാലൻ; നെല്ലിയാമ്പതിയുടെ സംരക്ഷകൻ മായുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: ബഫർസോണിലെ കർഷക ആശങ്കകൾ ചർച്ചയാകുമ്പോൾ പശ്ചിമഘട്ട മലനിരകളെ പോറ്റമ്മയായി കരുതണമെന്നും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ആത്മഹത്യാ കുറിപ്പെഴുതി സമൂഹ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്ത് പരിസ്ഥിതി പ്രവർത്തകൻ ജീവനൊടുക്കിയത് ചർച്ചകൾക്ക് പുതിയ തലം നൽകുന്നു. നല്ലേപ്പിള്ളി അഞ്ചാം മൈൽ അയ്യാവുചള്ള പരേതനായ വേലായുധന്റെ മകൻ കെ.വി.ജയപാലൻ (53) ആണ് ഇന്നലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ലോക പൈതൃക പട്ടികയിൽ ഇടം നേടിയ പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾപ്പെടുത്തണമെന്നും അതു നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റണമെന്നും ജയപാലൻ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
''പശ്ചിമഘട്ടമലനിരകളിൽ മാലിന്യം വലിച്ചെറിയുന്നവർ ഒന്നോർക്കുക, അമ്മയുടെ മുഖത്ത് ചവിട്ടുന്നതിന് സമമാണിത്''-വിനോദസഞ്ചാരകേന്ദ്രങ്ങളിലെ മാലിന്യനിക്ഷേപത്തിനെതിരേ കെ.വി. ജയപാലന്റെ ഉറച്ച ശബ്ദമായിരുന്നു അത്. ''സ്വന്തം അമ്മ കഴിഞ്ഞാൽ തന്റെ മറ്റൊരമ്മ പശ്ചിമഘട്ടമാണ്'' എന്ന് വാക്കിലും പ്രവൃത്തിയിലും തെളിയിച്ച പരിസ്ഥിതിപ്രവർത്തകനായിരുന്നു ജയപാലൻ. മരിക്കുന്നതിനുമുമ്പ് തയ്യാറാക്കിയ കുറിപ്പിലും ജയപാലൻ ആഹ്വാനം ചെയ്തത് പശ്ചിമഘട്ടസംരക്ഷണത്തിനായി അണിചേരാനായിരുന്നു. ഒരു സമരമുറയെന്ന രീതിയിൽ താൻ തിരഞ്ഞെടുക്കുന്ന ഈ മാർഗം, പശ്ചിമഘട്ടത്തിനായുള്ള മുറവിളി കേൾക്കേണ്ടവരുടെ കാതിലെത്തണമെന്നും ജയപാലൻ കുറിപ്പിൽ പറയുന്നു.
'ഗ്രീനറി ഗാർഡ്സ് ഓഫ് ഇന്ത്യ' എന്ന പരിസ്ഥിതി സംഘടനയുടെ സ്ഥാപകനാണു ജയപാലൻ. പശ്ചിമഘട്ടസംരക്ഷണത്തിനായി താൻ നടത്തിയ നിരന്തരയാത്രകളും ശുചീകരണപ്രവർത്തനങ്ങളും ലക്ഷ്യത്തിലെത്തിക്കാനാണ് ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ആത്മഹത്യാക്കുറിപ്പ്. അവസാനം സന്ദർശിച്ച വാൽപ്പാറ അക്കാമല പുല്ലുമേട്ടിൽവച്ചാണ് മൊബൈൽ ഫോണിൽ കുറിപ്പ് തയ്യാറാക്കിയത്. ഇതിനുശേഷം വെള്ളിയാഴ്ച വീട്ടിൽ തിരിച്ചെത്തി ഉച്ചയോടെ വിഷം കഴിക്കുകയായിരുന്നു. വാൽപ്പാറയിൽ വച്ച് എന്താണ് സംഭവിച്ചതെന്ന് പൊലീസും അന്വേഷിക്കുന്നുണ്ട്. അസ്വാഭാവികമായതൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
പശ്ചിമഘട്ട ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനായി പരിസ്ഥിതിപ്രവർത്തകർക്കിടയിലും സുഹൃത്തുക്കൾക്കിടയിലും നിരന്തര ബോധവത്കരണം നടത്തിയിരുന്ന ജയപാലൻ അതിന്റെ പ്രാധാന്യം സമൂഹം വേണ്ടവിധം തിരിച്ചറിയാതെ പോകുന്നതിൽ ദുഃഖിതനായിരുന്നു. ആറുവർഷംമുമ്പ് രൂപവത്കരിച്ച പരിസ്ഥിതിപ്രവർത്തകരുടെ സാമൂഹികമാധ്യമക്കൂട്ടായ്മയാണ് 'ഗ്രീൻ ഗാഡ്സ് ഓഫ് ഇന്ത്യ'. നെല്ലിയാമ്പതിയിലെത്തുന്ന വിനോദസഞ്ചാരികൾ പുറന്തള്ളുന്ന പ്ലാസ്റ്റിക് അടക്കമുള്ള അജൈവമാലിന്യങ്ങൾ ശേഖരിച്ച് നടത്തിയ ശ്രമങ്ങളിലൂടെ സംഘടന ജനശ്രദ്ധ നേടി. പിന്നീട് 'നേച്വർ ഗാഡ്സ് ഓഫ് ഇന്ത്യ' എന്ന് പേര് മാറ്റിയ കൂട്ടായ്മ പശ്ചിമഘട്ടമലനിരകളിലെ മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. പ്രകൃതിസംരക്ഷണപ്രവർത്തനങ്ങൾ നടത്താനും വനഭാഗങ്ങളിൽ വന്യമൃഗങ്ങൾക്ക് ദോഷമാകുന്ന മാലിന്യങ്ങൾ നീക്കാനുമാണ് സംഘടന തുടങ്ങിയത്.
നെല്ലിയാമ്പതിയിൽ 'സീറോ പ്ലാസ്റ്റിക്' എന്ന ലക്ഷ്യവുമായി എല്ലാ മാസവും ചുരം പാതയോരങ്ങളിലും വനഭാഗങ്ങളിലും പ്ലാസ്റ്റിക് കുപ്പികൾ, ചില്ലുകുപ്പികൾ, കവറുകൾ എന്നിവ ശേഖരിച്ചുനീക്കാൻ സംഘം മുന്നിട്ടിറങ്ങി. നെല്ലിയാമ്പതിയിൽ തുടക്കത്തിൽ ദിവസം 140-ലധികം ചാക്ക് മാലിന്യമാണ് ശേഖരിച്ചിരുന്നത്. ഇതുവരെ ഏഴ് ടണ്ണിലധികം ശേഖരിച്ചു. ഇപ്പോൾ 25 ചാക്കിലും താഴെയായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. വാൽപ്പാറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'ടാർഗറ്റ് സീറോ' കൂട്ടായ്മയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലേക്കും പരിസ്ഥിതിപ്രവർത്തനം വ്യാപിപ്പിച്ചിരുന്നു.
ശനിയാഴ്ച ഉച്ചയോടെയാണു തെങ്ങിനുള്ള കീടനാശിനി കഴിച്ചതിനെത്തുടർന്നു ബന്ധുക്കളും നാട്ടുകാരും ചേർന്നു നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ജയപാലൻ ഇന്നലെ രാവിലെ 8 മണിയോടെ മരിച്ചു. അസ്വസ്ഥത പ്രകടിപ്പിച്ച ജയപാലനെ വീട്ടുകാർ ആദ്യം കൊഴിഞ്ഞാമ്പാറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധചികിത്സയ്ക്കായി പാലക്കാട് യാക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു. കരിക്കുതെങ്ങിലെ കീടാക്രമണം തടയാനുപയോഗിക്കുന്ന കീടനാശിനിയാണ് ജയപാലന്റെ ഉള്ളിൽ ചെന്നതെന്ന് ലാബ് പരിശോധനാറിപ്പോർട്ടിൽ വ്യക്തമായതായി ആശുപത്രി അധികൃതർ പറയുന്നു.
കൊഴിഞ്ഞാമ്പാറ കുന്നങ്കാട്ടുപതി കള്ളുഷാപ്പിലെ തൊഴിലാളിയാണ് ജയപാലൻ. കള്ളുഷാപ്പ് തൊഴിലാളിയായി പ്രവർത്തിക്കുന്നതിനിടെ ഒഴിവുസമയങ്ങളിലെല്ലാം പശ്ചിമഘട്ടമലനിരകളിലേക്ക് ഒറ്റയ്ക്കും കൂട്ടായുമുള്ള യാത്രകൾ ജയപാലൻ നടത്തിയിരുന്നു. പരിസ്ഥിതിലോലവിഷയത്തിലടക്കം പശ്ചിമഘട്ടസംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള തടസ്സങ്ങൾ നീക്കാൻ മടിക്കരുതെന്നാണ് ആത്മഹത്യാ കുറിപ്പിലൂടെ ജയപാലൻ ആഹ്വാനം ചെയ്യുന്നത്. ''ജൂണിൽ ആരംഭിക്കുന്ന മഴയുടെ ദൈർഘ്യവും അതിതീവ്രമഴയും പ്രളയസാഹചര്യവും നമ്മോടു പറയുന്നത്, നമ്മുടെ പോറ്റമ്മയായ പശ്ചിമഘട്ടമലനിരകൾ മതിയായ മഞ്ഞുകാലമോ വേനൽക്കാലമോ ഇല്ലാതെ സ്വാഭാവികത നഷ്ടപ്പെട്ട് അത്യാസന്നനിലയിലേക്ക് നീങ്ങുകയാണെന്നാണ്''-ജയപാലൻ വ്യക്തമാക്കുന്നു.
ഭാര്യ: ലത. മക്കൾ: ജയേഷ് (കോയമ്പത്തൂർ സ്വകാര്യ കോളേജ് വിദ്യാർത്ഥി), പൂജ. മരുമകൻ: ഹരിപ്രസാദ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് ചിറ്റൂർ പുഴയോരത്തെ ശോകശാന്തികവാടത്തിൽ നടന്നു.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍