ഇന്ന് പുലർച്ചെയോടെ ആംബുലൻസ് എത്തിയപ്പോൾ കാത്തുനിന്നത് നൂറുകണക്കിന് നാട്ടുകാർ; മൃതദേഹം കണ്ടതും വാവിട്ടുകരഞ്ഞ് ഉമ്മയും സഹോദരനും ബന്ധുക്കളും; കണ്ണീരടക്കാൻ പാടുപെട്ട് പഴയ സഹപാഠികളും ഉറ്റബന്ധുക്കളും; ന്യൂസിലാന്റിൽ മതവെറിയന്റെ വെടിയേറ്റുവീണ് അന്ത്യനിദ്ര പൂകിയ പെൺകൊടിക്ക് നാടിന്റെ യാത്രാമൊഴി; പാരമ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുറങ്ങുന്ന ചേരമാൻ ജുമാ മസ്ജിദ് കബറിസ്ഥാനിൽ അൻസിക്ക് അന്ത്യനിദ്ര
കെ എം അക്ബർ
തൃശൂർ: വംശീയ വെറിയുടെ രക്തസാക്ഷി അൻസിക്ക് നാടിന്റെ യാത്രാമൊഴി. ദിവസങ്ങൾക്ക് മുമ്പ് ന്യൂസിലാൻഡിൽ ഉണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ട മലയാളി യുവതി ആൻസിയുടെ മൃതദേഹം ഇന്ന് പുലർച്ചെയോടെയാണ് നാട്ടിൽ എത്തിച്ചത്. വൻകരകൾക്കപ്പുറം ന്യൂസിലാന്റിലുണ്ടായ ദുരന്തത്തെകുറിച്ച് അറിഞ്ഞിട്ടും കഴിഞ്ഞിട്ടും ഉൾക്കൊള്ളാൻ കഴിയാതെ മരവിച്ചു നിന്ന നാട്ടിലേക്ക് പുലർച്ചേയാണ് മൃതദേഹവും വഹിച്ചു കൊണ്ടുള്ള ആംബുലൻസ് എത്തിയത്. മൃതദേഹം ഇന്ന് എത്തുമെന്ന് അറിഞ്ഞ് നേരം പുലരുംമുമ്പേതന്നെ നൂറുകണക്കിന് പേരാണ് അൻസിയെ അവസാനമായി ഒരുനോക്കുകാണാൻ കാത്തുനിന്നത്. വിവരമറിഞ്ഞ് ദൂരെ നിന്നുപോലും നിരവധിപേർ എത്തി.
കണ്ണെത്താ ദൂരത്ത് നടന്ന ദുരന്തം തട്ടിയെടുത്ത തങ്ങളുടെ പ്രിയപ്പെട്ടവളുടെ മുഖം അവസാനമായി ഒരു നോക്ക് കാണാനുള്ള ദിവസങ്ങൾ നീണ്ട കാത്തിരിപ്പിലായിരുന്നു അൻസിയുടെ കുടുംബവും ആ നാടും. പുലർച്ചെ കൊടുങ്ങല്ലൂർ ലോകമലേശ്വരത്തുള്ള നാസറിന്റെ വീട്ടിലും പിന്നീട് ടികെഎസ് പുരത്തെ സ്വന്തം വീട്ടിലും പൊതു ദർശനത്തിനു വെച്ച് അൻസിയുടെ മൃതദേഹം കാണാൻ നാടൊന്നാകെ എത്തുകയായിരുന്നു.
കളിച്ചുവളർന്ന വീട്ടിലേക്ക് പൊന്നോമനയുടെ മൃതദേഹം എത്തിയപ്പോൾ വാവിട്ടു കരയുകയായിരുന്നു ഉമ്മയും സഹോദരനും അടുത്ത ബന്ധുക്കളുമെല്ലാം. ദുരേനിന്നുപോലും പണ്ട് കൂടെ പഠിച്ച സഹപാഠികളും മറ്റുമെത്തി. പലരും വിതുമ്പിക്കരഞ്ഞു. തങ്ങളിലൊരാളായി ആഹ്ളാദത്തോടെ കഴിഞ്ഞ കൂട്ടൂകാരിക്ക് നേരിട്ട ദുരന്തം അറിഞ്ഞവർക്കെല്ലാം അവിശ്വസനീയമായിരുന്നു അൻസിയുടെ വേർപാട്. കൂട്ടുകാരികൾ പലരും ദുഃഖം താങ്ങാതെ പൊട്ടിക്കരഞ്ഞുപോയി അവളെ അവസാനമായി കണ്ടപ്പോൾ.
മേത്തല കമ്മ്യൂണിറ്റി ഹാളിലും മൃതദേഹം പൊതുദർശനത്തിന് വെച്ചു. വിദ്യാഭ്യാസ മന്ത്രി പ്രാഫ. സി രവീന്ദ്രനാഥ്, ഇന്നസെന്റ് എം പി, യു ഡി എഫ് കൺവീനറും ചാലക്കുടിയിലെ സ്ഥാനാർത്ഥിയുമായ ബെന്നി ബെഹനാൻ, എം എൽ എ മാരായ വി.ആർ സുനിൽ കുമാർ, ഇ.ടി ടൈസൺ, നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ആർഡിഒ കാർത്ത്യായനി ദേവി റീത്ത് സമർപ്പിച്ചു.
സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അൻസിയെ അവസാനമായി കാണാൻ എത്തിയിരുന്നു. അൻസി പഠിച്ച വിദ്യാലയങ്ങളിലെ അദ്ധ്യാപകരും, സഹപാഠികളും അന്ത്യാഞ്ജലിയർപ്പിച്ചു. എളന്തിക്കര ശാരദ വിദ്യാമന്ദിറിലെ കുരുന്നു വിദ്യാർത്ഥികളും അൻസിക്ക് അന്തിമോപചാരമർപ്പിച്ചു.
പിന്നീട് ചേരമാൻ ജുമാ മസ്ജിദ് ഖബറിസ്ഥാനിലേക്ക് കൊണ്ടുപോയി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രൗഢിയും പാരമ്പര്യവും ഉള്ള പുരാതന മുസ്ളീം പ്രാർത്ഥനാലയത്തിൽ തന്നെയാണ് അൻസിക്കും അന്ത്യവിശ്രമം ഒരുക്കിയത്. ഖലീൽ ബുഖാരി തങ്ങൾ മയ്യിത്ത് നിസ്ക്കാരത്തിനും, സയ്യിദ് മുനവ്വറലി തങ്ങൾ പ്രാർത്ഥനയ്ക്കും നേതൃത്വം നൽകി. തുടർന്ന് നടന്ന അനുശോചന യോഗത്തിൽ ചേരമാൻ ജുമാ മസ്ജിദ് പ്രസിഡന്റ് ഡോ. പി.എ മുഹമ്മദ് സഈദ് അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുനവ്വറലി തങ്ങൾ, ഇമാംസൈഫുദ്ദീൻ അൽ ഖാസിമി, സെക്രട്ടറി എസ്.എ അബ്ദുൾ കയ്യും എന്നിവർ സംസാരിച്ചു.
മാർച്ച് 15ന് ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ച് ടൗണിലെ അൽനൂർ ജുമാ മസ്ജിജിദിൽ ജുമാ നിസ്ക്കാരത്തിനിടയിലുണ്ടായ ഭീകരാക്രമണത്തിലാണ് അൻസി കൊല്ലപ്പെട്ടത്. വെടിവെയ്്പ്പിനെ തുടർന്ന് റെഡ് ക്രോസ് പുറത്തിറക്കിയ കാണാതായതായവരുടെ ലിസ്റ്റിൽ കൊടുങ്ങല്ലൂർ സ്വദേശിനിയും ന്യൂസിലാന്റിലെ ലിൻകോൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയുമായ അൻസിയുടെ പേരും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, ആക്രമണം നടന്ന വെള്ളിയാഴ്ച്ച ഇന്ത്യൻ സമയം ആറ് മണിയോടെ നാട്ടിലേക്ക് വന്ന അൻസിയുടെ ഭർത്താവ് നാസറിന്റെ ഫോൺ വിളിയിലായിരുന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതീക്ഷ. വെടിവെയ്പ്പിനിടയിൽ കാലിന് പരിക്കേറ്റ അൻസി ആശുപത്രിയിൽ ആണെന്നായിരുന്നു സന്ദേശം.
അന്നേദിവസം ഉച്ചവരെ മകൾക്ക് ഒന്നും പറ്റിയില്ലെന്ന പ്രതീക്ഷയിലും പ്രാർത്ഥനയിലും ആയിരുന്നു അൻസിയുടെ മാതാവും, സഹോദരനും, നാസറിന്റെ കുടുംബവും പിടിച്ചു നിന്നത്. എന്നാൽ വൈകുന്നേരമായതോടെ പ്രതീക്ഷ അസ്ഥാനത്തായി. അൻസിയുടെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് എത്തിയതോടെ നാട് നടുങ്ങി, പിന്നെ തേങ്ങി. കൊടുങ്ങല്ലൂർ ടികെഎസ് പുരത്തുള്ള അൻസിയുടെ വീട്ടിലും, മാടവന തിരുവള്ളൂരിലുള്ള നാസറിന്റെ വീട്ടിലും ബന്ധുക്കളാലും നാട്ടുകാരാലും നിറഞ്ഞു.
ആശ്വാസവാക്കുകൾക്ക് മുന്നിൽ കണ്ണീരടക്കാൻ അൻസിയുടെ ബന്ധുക്കൾക്കായിരുന്നില്ല. പിന്നീട് അൻസിയെ അവസാനമായി ഒന്നു കാണാനുള്ള കാത്തിരിപ്പിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. ആദ്യം നാട്ടിലേക്ക് കൊണ്ടുവരാതെ ന്യൂസിലാൻഡിൽ തന്നെ സംസ്കരിക്കാമെന്ന് ന്യൂസിലാൻഡ് സർക്കാർ അഭ്യർത്ഥിച്ചിരുന്നു. എന്നാലും മകളെ ഒരുനോക്കു കാണണമെന്ന് ഉമ്മയും മറ്റും പറഞ്ഞതോടെ സംസ്ഥാന സർക്കാർ ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാൻ നടപടിയെടുക്കുകയായിരുന്നു.
Stories you may Like
- താരതമ്യേന സുരക്ഷിതമായ രാജ്യങ്ങൾ ഇവയൊക്കെ
- മാസ്റ്റർ ഓഫ് ചേസ്..! ലോകകപ്പിൽ വീണ്ടും വിരാട് കോലി മാജിക്ക്
- ദുബായിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം സഫിയയ്ക്ക് വിട്ടുനൽകി കുടുംബം
- വിമാനത്തിലിരുന്ന് കപ്പിൽ മൂത്രമൊഴിച്ചെന്ന് പരാതി; 53-കാരന് പിഴയിട്ട് കോടതി
- ഫാത്തിമയ്ക്ക് കണ്ണീരോടെ യാത്രാമൊഴിയേകി ജന്മനാട്, മരണമൊഴി പിതാവിന് കുരുക്കാകും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍