കോവിഡ് വാക്സിൻ ആശുപത്രികളിലേക്ക് എത്തി തുടങ്ങി; കെയർ ഹോം താമസക്കാർക്ക് ഈ ആഴ്ച്ച തന്നെ വിതരണം; നേരത്തേ കോവിഡ് വന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കില്ല; യു കെയിലെ കോവിഡ് വാക്സിനേഷനേറ്റവും പുതിയ വിവരങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
ബ്രിട്ടന് ആശ്വാസമേകുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. കോവിഡിന്റെ രണ്ടാം വരവ് കനക്കുകയും ശൈത്യകാലം എത്തുകയും ചെയ്തതോടെ എൻ എച്ച് എസ് ആശുപത്രികളെല്ലാം നിറഞ്ഞു കവിയും എന്ന ആശങ്കയ്ക്ക് അറുതി വന്നിരിക്കുന്നു.
ശത്യകാലത്തോടൊപ്പം എത്തിയിരുന്ന ഫ്ളൂവിനെ കാര്യമായി തടയുവാൻ കഴിഞ്ഞു എന്നതാണ് അതിൽ ഒരു പ്രധാന കാരണം. ഫ്ളൂ ബാധ 90 ശതമാനത്തോളം തടയുവാൻ കഴിഞ്ഞു എന്നാണ് ആരോഗ്യ വകുപ്പ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. ഇതിനുപുറമേ, ബ്രിട്ടനെ മുൾമുനയിൽ നിർത്തിയിരുന്ന കോവിഡിനെ പ്രതിരോധിക്കുവാനുള്ള വാക്സിനേഷന്റെ ആദ്യ സ്റ്റോക്കും എത്തിച്ചേർന്നിരിക്കുന്നു.
ഫ്ളൂവിനെ തകർത്തത് കോവിഡിനെതിരെയുള്ള മുൻകരുതലുകൾ
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും, എല്ലാ പ്രായക്കാരിലും കോവിഡ് വ്യാപന നിരക്കിൽ കാര്യമായ കുറവ് ദൃശ്യമാകുന്നുണ്ട്. രണ്ടാം വരവിന്റെ മൂർദ്ധന്യഘട്ടം പിന്നിട്ടുകഴിഞ്ഞു എന്നുതന്നെയാണ് ഈ രംഗത്തെ പ്രമുഖർ വിശ്വസിക്കുന്നത്. അതേസമയം, സാധാരണ ശൈത്യകാലങ്ങളിൽ എൻ എച്ച് എസ് ആശുപത്രികൾക്ക് മീതെ അശനിപാതമായി എത്താറുള്ള ഫ്ളൂ ഇത്തവണ കാര്യമായിട്ടില്ല എന്നത് മറ്റൊരു ആശ്വാസദായകമായ കാര്യമാണ്. ഫ്ളൂവിന്റെ വ്യാപനവും കോവിഡിന്റെ രണ്ടാം വരവു ചേർന്ന് ഈ ശൈത്യകാലം നരകതുല്യമാക്കുമെന്നായിരുന്നു പലരും പ്രകടിപ്പിച്ചിരുന്ന അശങ്ക.
ഈ ആശങ്ക അകന്നതോടെ ടയർ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ക്രിസ്ത്മസ്സിന് പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകൾ കോവിഡ് വ്യാപനം ത്വരിതപ്പെടുത്തിയേക്കാം എന്നൊരു ഭയവും നിലനിൽക്കുന്നു. വാക്സിൻ വിതരണം ശരിയായി നടക്കുകയും, ക്രിസ്ത്മസ്സിനു ശേഷം കോവിഡ് വ്യാപനത്തിൽ കാര്യമായ വർദ്ധനവ് ഇല്ലാതെയിരിക്കുകയും ചെയ്താൽ ജനുവരി മദ്ധ്യത്തോടെ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി തുടങ്ങിയേക്കും.
പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ കണക്ക് പ്രകാരം ഇന്നലെ 1 ലക്ഷം പേരിൽ 1.2 പേർ മാത്രമാണ് ഫ്ളൂ ബാധിച്ച് ഡോക്ടർമാരെ കാണാൻ എത്തിയത്. താരതമ്യേന ഫ്ളൂ ബാധ കുറവായിരുന്ന കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 1 ലക്ഷം പേരിൽ 10.6 പേർ എന്നനിരക്കിലായിരുന്നു. കഴിഞ്ഞയാഴ്ച്ച ബ്രിട്ടനിൽ ആകമാനം 600 ഫ്ളൂ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒമ്പത് മാസത്തെ സാമൂഹിക അകലം പാലിക്കൽ, കൂടുതൽ വൃത്തിയോടെയുള്ള ജീവിതശൈലി, ഫേസ് മാസ്ക് തുടങ്ങിയ കോവിഡ് പ്രതിരോധ ഉപാധികളാണ് ഫ്ളൂവിന്റെ വ്യാപനത്തെ ഇത്രയും ഫലവത്തായി തടഞ്ഞതെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദർ പറയുന്നു.
കൂടുതൽ പേർ ഈ വർഷം ഫ്ളൂവിനുള്ള വാക്സിൻ എടുത്തു എന്നതും ഒരു കാരണമായേക്കാം. ബ്രിട്ടനിൽ മാത്രമല്ല, ആസ്ട്രേലിയയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. കോവിഡിന്റെ ഭീതി ഡെമോക്ലീസിന്റെ വാൾ പോലെ തലയ്ക്ക് മീതെ തൂങ്ങുമ്പോഴും, ഫ്ളൂവിനെ കാര്യമായി ഭയക്കേണ്ടതില്ലാത്ത ഒരു ശൈത്യകാലമാണ് ഈ വർഷം യൂറോപ്പിലാകെ.
കോവിഡ് വാക്സിനേഷൻ ആദ്യം നൽകുന്നത് കെയർഹോം അന്തേവാസികൾക്ക്
ഫൈസറിന്റെ കൊറോണാ വാക്സിന്റെ ആദ്യ ബാച്ച് ബ്രിട്ടനിൽ എത്തിയതോടെ ഇത് നൽകേണ്ടുന്നവരുടെ മുൻഗണനാ ക്രമവും നിശ്ചയിക്കപ്പെട്ടു. ഇത് ആദ്യമായി നൽകുക കെയർഹോം അന്തേവാസികൾക്കായിരിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഏതാനും ദിവസങ്ങൾക്കുള്ളിൽ വിതരണം ആരംഭിക്കും. വിതരണം എളുപ്പത്തിലാക്കുന്നതിനായി, ഇപ്പോൾ വന്നിരിക്കുന്ന പാക്കറ്റുകൾ പൊട്ടിച്ച് ചെറിയ പാക്കുകൾ ആക്കുകയാണിപ്പോൾ
സോഷ്യൽ കെയർ അന്തേവാസികൾക്ക് ആദ്യം വാക്സിൻ നൽകുവാനുള്ള പദ്ധതി വാക്സിൻ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണങ്ങൾ മൂലം പാളം തെറ്റിയിരുന്നു. വളരെ കനം കുറഞ്ഞ ആർ എൻ എ സ്ട്രാൻഡുകളാണ് ഈ വാക്സിനിൽ ഉള്ളത്. ഇതിന്റെ ഒരു തുള്ളി കൊഴുപ്പിൽ പൊതിഞ്ഞിരിക്കുകയാണ്.അതായത്, വളരെയധികം അസ്ഥിരമായ ഒരു ഘടനയാണ് ഈ വാക്സിനുള്ളത്. അതുകൊണ്ടു തന്നെ വളരെയധികം തണുത്ത അന്തരീക്ഷത്തിൽ (70 ഡിഗ്രി) വേണം ഇത് സൂക്ഷിക്കുവാൻ. അല്ലെങ്കിൽ, നേർത്ത ഡി എൻ എ സ്ട്രാൻഡ് പൊട്ടിപ്പോകുവാൻ ഇടയുണ്ട്.
ഇത്തരമൊരു അന്തരീക്ഷത്തിൽ സൂക്ഷിക്കേണ്ടിവരുന്നതിനാലും, ഇത് വിവിധ സഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കാക്കി ഇപ്പോൾ ഇംഗ്ലണ്ടിലെ പ്രധാനപ്പെട്ട 50 ആശുപത്രികളിലായിരിക്കും ഈ വാക്സിൻ വിതരണം ചെയ്യുവാനാണ് തീരുമാനിച്ചത്. അതായത്, കെയർ ഹോം അന്തേവാസികൾക്ക് ആദ്യം നൽകുക എന്ന പദ്ധതി ഉപേക്ഷിക്കേണ്ടതായി വരും. എന്നാൽ ആരോഗ്യ വകുപ്പ് അധികൃതർ ഇപ്പോൾ പുതിയൊരു രീതി ആവിഷ്കരിച്ചിരിക്കുകയാണ്. ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി അഥോറിറ്റിയുടെ അംഗീകാരത്തോടെ ഏതാനും ദിവസങ്ങൾക്കുള്ളിൽ കെയർ ഹോമുകളിൽ വാക്സിനേഷൻ വിതരണം ചെയ്തു തുടങ്ങും.
കോവിഡ് വന്ന് സുഖം പ്രാപിച്ചവർക്ക് ഇമ്മ്യുണിറ്റി പാസ്സ്പോർട്ട് നൽകരുതെന്ന് ലോകാരോഗ്യ സംഘടന
കൊറോണാ വാക്സിൻ യാഥാർത്ഥ്യമായ സാഹചര്യത്തിൽ വാക്സിൻ എടുത്തവർക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ യാത്രചെയ്യാൻ സഹായിക്കുന്ന ഇ-വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ നൽകാൻ ലോകാരോഗ്യ സംഘടന ഉദ്ദേശിക്കുന്നു. അതേസമയം, രോഗം വന്ന് ഭേദമായവരിൽ രൂപപ്പെടുന്ന ആന്റിബോഡികൾ ഇത്തരത്തിലുള്ള ഇമ്മ്യുണിറ്റി പാസ്സ്പോർട്ടുകൾ നൽകാനൊരു കാരണമാക്കരുതെന്നും യു എൻ പറഞ്ഞു.അത് രോഗവ്യാപനം തടയുന്നതിൽ ഫലവത്തായ പങ്ക് വഹിക്കുന്നില്ല എന്നതാൺ കാരണം.
ഫൈസറിന്റെ വാക്സിൻ ഒരു യാഥാർത്ഥ്യമാവുകയും, മൊഡേണയും ആസ്ട്രാസെനേകയും അവരുടെ അന്തിമ പരീക്ഷണത്തിന്റെ വിവരങ്ങൾ സഹിതം അംഗീകാരത്തിനായി അപേക്ഷിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ, പക്ഷെ അമിതാവേശം കാണിച്ച് യാത്രാ നിയന്ത്രണങ്ങൾ ഉൾപ്പടെയുള്ളവയൊന്നും തന്നെ പെട്ടെന്ന് നീക്കം ചെയ്യരുത് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍