കോവിഡ് വാക്സിൻ ആശുപത്രികളിലേക്ക് എത്തി തുടങ്ങി; കെയർ ഹോം താമസക്കാർക്ക് ഈ ആഴ്ച്ച തന്നെ വിതരണം; നേരത്തേ കോവിഡ് വന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കില്ല; യു കെയിലെ കോവിഡ് വാക്സിനേഷനേറ്റവും പുതിയ വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ
ബ്രിട്ടന് ആശ്വാസമേകുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. കോവിഡിന്റെ രണ്ടാം വരവ് കനക്കുകയും ശൈത്യകാലം എത്തുകയും ചെയ്തതോടെ എൻ എച്ച് എസ് ആശുപത്രികളെല്ലാം നിറഞ്ഞു കവിയും എന്ന ആശങ്കയ്ക്ക് അറുതി വന്നിരിക്കുന്നു.
ശത്യകാലത്തോടൊപ്പം എത്തിയിരുന്ന ഫ്ളൂവിനെ കാര്യമായി തടയുവാൻ കഴിഞ്ഞു എന്നതാണ് അതിൽ ഒരു പ്രധാന കാരണം. ഫ്ളൂ ബാധ 90 ശതമാനത്തോളം തടയുവാൻ കഴിഞ്ഞു എന്നാണ് ആരോഗ്യ വകുപ്പ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. ഇതിനുപുറമേ, ബ്രിട്ടനെ മുൾമുനയിൽ നിർത്തിയിരുന്ന കോവിഡിനെ പ്രതിരോധിക്കുവാനുള്ള വാക്സിനേഷന്റെ ആദ്യ സ്റ്റോക്കും എത്തിച്ചേർന്നിരിക്കുന്നു.
ഫ്ളൂവിനെ തകർത്തത് കോവിഡിനെതിരെയുള്ള മുൻകരുതലുകൾ
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും, എല്ലാ പ്രായക്കാരിലും കോവിഡ് വ്യാപന നിരക്കിൽ കാര്യമായ കുറവ് ദൃശ്യമാകുന്നുണ്ട്. രണ്ടാം വരവിന്റെ മൂർദ്ധന്യഘട്ടം പിന്നിട്ടുകഴിഞ്ഞു എന്നുതന്നെയാണ് ഈ രംഗത്തെ പ്രമുഖർ വിശ്വസിക്കുന്നത്. അതേസമയം, സാധാരണ ശൈത്യകാലങ്ങളിൽ എൻ എച്ച് എസ് ആശുപത്രികൾക്ക് മീതെ അശനിപാതമായി എത്താറുള്ള ഫ്ളൂ ഇത്തവണ കാര്യമായിട്ടില്ല എന്നത് മറ്റൊരു ആശ്വാസദായകമായ കാര്യമാണ്. ഫ്ളൂവിന്റെ വ്യാപനവും കോവിഡിന്റെ രണ്ടാം വരവു ചേർന്ന് ഈ ശൈത്യകാലം നരകതുല്യമാക്കുമെന്നായിരുന്നു പലരും പ്രകടിപ്പിച്ചിരുന്ന അശങ്ക.
ഈ ആശങ്ക അകന്നതോടെ ടയർ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ക്രിസ്ത്മസ്സിന് പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകൾ കോവിഡ് വ്യാപനം ത്വരിതപ്പെടുത്തിയേക്കാം എന്നൊരു ഭയവും നിലനിൽക്കുന്നു. വാക്സിൻ വിതരണം ശരിയായി നടക്കുകയും, ക്രിസ്ത്മസ്സിനു ശേഷം കോവിഡ് വ്യാപനത്തിൽ കാര്യമായ വർദ്ധനവ് ഇല്ലാതെയിരിക്കുകയും ചെയ്താൽ ജനുവരി മദ്ധ്യത്തോടെ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി തുടങ്ങിയേക്കും.
പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ കണക്ക് പ്രകാരം ഇന്നലെ 1 ലക്ഷം പേരിൽ 1.2 പേർ മാത്രമാണ് ഫ്ളൂ ബാധിച്ച് ഡോക്ടർമാരെ കാണാൻ എത്തിയത്. താരതമ്യേന ഫ്ളൂ ബാധ കുറവായിരുന്ന കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 1 ലക്ഷം പേരിൽ 10.6 പേർ എന്നനിരക്കിലായിരുന്നു. കഴിഞ്ഞയാഴ്ച്ച ബ്രിട്ടനിൽ ആകമാനം 600 ഫ്ളൂ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒമ്പത് മാസത്തെ സാമൂഹിക അകലം പാലിക്കൽ, കൂടുതൽ വൃത്തിയോടെയുള്ള ജീവിതശൈലി, ഫേസ് മാസ്ക് തുടങ്ങിയ കോവിഡ് പ്രതിരോധ ഉപാധികളാണ് ഫ്ളൂവിന്റെ വ്യാപനത്തെ ഇത്രയും ഫലവത്തായി തടഞ്ഞതെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദർ പറയുന്നു.
കൂടുതൽ പേർ ഈ വർഷം ഫ്ളൂവിനുള്ള വാക്സിൻ എടുത്തു എന്നതും ഒരു കാരണമായേക്കാം. ബ്രിട്ടനിൽ മാത്രമല്ല, ആസ്ട്രേലിയയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. കോവിഡിന്റെ ഭീതി ഡെമോക്ലീസിന്റെ വാൾ പോലെ തലയ്ക്ക് മീതെ തൂങ്ങുമ്പോഴും, ഫ്ളൂവിനെ കാര്യമായി ഭയക്കേണ്ടതില്ലാത്ത ഒരു ശൈത്യകാലമാണ് ഈ വർഷം യൂറോപ്പിലാകെ.
കോവിഡ് വാക്സിനേഷൻ ആദ്യം നൽകുന്നത് കെയർഹോം അന്തേവാസികൾക്ക്
ഫൈസറിന്റെ കൊറോണാ വാക്സിന്റെ ആദ്യ ബാച്ച് ബ്രിട്ടനിൽ എത്തിയതോടെ ഇത് നൽകേണ്ടുന്നവരുടെ മുൻഗണനാ ക്രമവും നിശ്ചയിക്കപ്പെട്ടു. ഇത് ആദ്യമായി നൽകുക കെയർഹോം അന്തേവാസികൾക്കായിരിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഏതാനും ദിവസങ്ങൾക്കുള്ളിൽ വിതരണം ആരംഭിക്കും. വിതരണം എളുപ്പത്തിലാക്കുന്നതിനായി, ഇപ്പോൾ വന്നിരിക്കുന്ന പാക്കറ്റുകൾ പൊട്ടിച്ച് ചെറിയ പാക്കുകൾ ആക്കുകയാണിപ്പോൾ
സോഷ്യൽ കെയർ അന്തേവാസികൾക്ക് ആദ്യം വാക്സിൻ നൽകുവാനുള്ള പദ്ധതി വാക്സിൻ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണങ്ങൾ മൂലം പാളം തെറ്റിയിരുന്നു. വളരെ കനം കുറഞ്ഞ ആർ എൻ എ സ്ട്രാൻഡുകളാണ് ഈ വാക്സിനിൽ ഉള്ളത്. ഇതിന്റെ ഒരു തുള്ളി കൊഴുപ്പിൽ പൊതിഞ്ഞിരിക്കുകയാണ്.അതായത്, വളരെയധികം അസ്ഥിരമായ ഒരു ഘടനയാണ് ഈ വാക്സിനുള്ളത്. അതുകൊണ്ടു തന്നെ വളരെയധികം തണുത്ത അന്തരീക്ഷത്തിൽ (70 ഡിഗ്രി) വേണം ഇത് സൂക്ഷിക്കുവാൻ. അല്ലെങ്കിൽ, നേർത്ത ഡി എൻ എ സ്ട്രാൻഡ് പൊട്ടിപ്പോകുവാൻ ഇടയുണ്ട്.
ഇത്തരമൊരു അന്തരീക്ഷത്തിൽ സൂക്ഷിക്കേണ്ടിവരുന്നതിനാലും, ഇത് വിവിധ സഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കാക്കി ഇപ്പോൾ ഇംഗ്ലണ്ടിലെ പ്രധാനപ്പെട്ട 50 ആശുപത്രികളിലായിരിക്കും ഈ വാക്സിൻ വിതരണം ചെയ്യുവാനാണ് തീരുമാനിച്ചത്. അതായത്, കെയർ ഹോം അന്തേവാസികൾക്ക് ആദ്യം നൽകുക എന്ന പദ്ധതി ഉപേക്ഷിക്കേണ്ടതായി വരും. എന്നാൽ ആരോഗ്യ വകുപ്പ് അധികൃതർ ഇപ്പോൾ പുതിയൊരു രീതി ആവിഷ്കരിച്ചിരിക്കുകയാണ്. ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി അഥോറിറ്റിയുടെ അംഗീകാരത്തോടെ ഏതാനും ദിവസങ്ങൾക്കുള്ളിൽ കെയർ ഹോമുകളിൽ വാക്സിനേഷൻ വിതരണം ചെയ്തു തുടങ്ങും.
കോവിഡ് വന്ന് സുഖം പ്രാപിച്ചവർക്ക് ഇമ്മ്യുണിറ്റി പാസ്സ്പോർട്ട് നൽകരുതെന്ന് ലോകാരോഗ്യ സംഘടന
കൊറോണാ വാക്സിൻ യാഥാർത്ഥ്യമായ സാഹചര്യത്തിൽ വാക്സിൻ എടുത്തവർക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ യാത്രചെയ്യാൻ സഹായിക്കുന്ന ഇ-വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ നൽകാൻ ലോകാരോഗ്യ സംഘടന ഉദ്ദേശിക്കുന്നു. അതേസമയം, രോഗം വന്ന് ഭേദമായവരിൽ രൂപപ്പെടുന്ന ആന്റിബോഡികൾ ഇത്തരത്തിലുള്ള ഇമ്മ്യുണിറ്റി പാസ്സ്പോർട്ടുകൾ നൽകാനൊരു കാരണമാക്കരുതെന്നും യു എൻ പറഞ്ഞു.അത് രോഗവ്യാപനം തടയുന്നതിൽ ഫലവത്തായ പങ്ക് വഹിക്കുന്നില്ല എന്നതാൺ കാരണം.
ഫൈസറിന്റെ വാക്സിൻ ഒരു യാഥാർത്ഥ്യമാവുകയും, മൊഡേണയും ആസ്ട്രാസെനേകയും അവരുടെ അന്തിമ പരീക്ഷണത്തിന്റെ വിവരങ്ങൾ സഹിതം അംഗീകാരത്തിനായി അപേക്ഷിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ, പക്ഷെ അമിതാവേശം കാണിച്ച് യാത്രാ നിയന്ത്രണങ്ങൾ ഉൾപ്പടെയുള്ളവയൊന്നും തന്നെ പെട്ടെന്ന് നീക്കം ചെയ്യരുത് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'ബ്ലൗസിനു മേലെ കൂടെ സിറിഞ്ച് പുഷ് പോലും ചെയ്യാതെ ഇഞ്ചക്ഷൻ എടുക്കാൻ ഉള്ള ടെക്നോളജി നിങ്ങടെ കയ്യിൽ ഉണ്ടായിരുന്നിട്ടാണോ? 'ആശാന് അടുപ്പിലുമാകാം': ആരോഗ്യമന്ത്രി വാക്സിൻ എടുക്കുന്ന ചിത്രം കണ്ട് വിമർശിച്ചവർക്ക് വിശദീകരണം; സ്ത്രീയാണെന്ന പരിഗണന കൊടുക്കണ്ടേ? ഇത്ര മണ്ടന്മാരുണ്ടോ എന്ന് ചോദിച്ച് ഡോ. മുഹമ്മദ് അഷീൽ
- വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവധു മരിച്ചു; അന്ത്യം വിവാഹാനന്തര ചടങ്ങുകൾക്കിടെ; ഹൃദയാഘാതം മരണ കാരണമെന്ന് ഡോക്ടർമാർ
- പഞ്ചനക്ഷത്ര ഹോട്ടലിലെ പിണറായി-ആർ എസ് എസ് ചർച്ച സ്ഥിരീകരിച്ച ജയരാജ ബുദ്ധിക്ക് പിന്നിൽ പാർട്ടി പക! പിജെ ആർമിയെ വെട്ടിയൊതുക്കുന്നവർക്ക് പണി കൊടുത്ത് കണ്ണൂരിലെ കരുത്തന്റെ ഇടപെടൽ; എംവി ഗോവിന്ദനെ തിരുത്തി പി ജയരാജൻ; കണ്ണൂരിലെ സിപിഎമ്മിലെ വിഭാഗീയത ആളിക്കത്തുമ്പോൾ
- ഒരു രാഷ്ട്രീയ വിമോചന പ്രക്രിയയാണ് എന്ന് മട്ടിൽ ലൈംഗിക അതിക്രമത്തിന് തുനിയുന്ന പുരോഗമന വാദി; ഇടതു- പുരോഗമന മുഖംമൂടിയിട്ട മനുഷ്യാവകാശത്തിലും തുല്യനീതിയിലും ഫേസ്ബുക് വിപ്ലവം നടത്തുന്ന ഒരു കപട മുഖം കൂടി പൊളിഞ്ഞു; റൂബിൻ ഡിക്രൂസിന്റെ ക്രൂരതയിലുള്ളത് പുരുഷാധിപത്യത്തിന്റെ നേർ ചിത്രം; പീഡന പരാതി ചർച്ചയാകുമ്പോൾ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നിയമസഭാ തിരഞ്ഞെടുപ്പ്: ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് 20 ട്വന്റി കേരള; മലമ്പുഴയിൽ റഹിം ഒലവക്കോട് മത്സരിക്കും; മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും കിഴക്കമ്പലം മോഡൽ ഭക്ഷ്യ സുരക്ഷ സൂപ്പർ മാർക്കറ്റുൾപ്പെടെ ഇരുപത് വാഗ്ദാനങ്ങൾ
- ഞങ്ങൾക്ക് ശരീരം വിൽക്കണം; നിങ്ങളാരാണ് തടയാൻ? ലോക്ഡൗണിനെതിരെ തെരുവിലിറങ്ങി ജാഥ നയിച്ച് ഡച്ച് വേശ്യകൾ
- കോവിഡ് പ്രതിസന്ധി മോഹൻലാലിന് വീണ്ടും 'ഭരത്' പുരസ്കാരം എത്തിക്കുമോ? പ്രിയൻ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന് ഏഴ് നോമിനേഷനുകൾ; മമ്മൂട്ടിയുടെ ട്രിപ്പിൾ നേട്ടത്തിനൊപ്പമെത്താൻ വീണ്ടു ലാലേട്ടന് അവസരം; സംവിധായക കുപ്പായത്തിൽ ക്യാമറയ്ക്ക് പിന്നിൽ 'ബറോസിനെ' കാണുമ്പോൾ സൂപ്പർ താരത്തെ തേടി അവാർഡ് എത്തുമോ?
- സ്കൂൾ വിദ്യാർത്ഥിക്കു നേരെ സദാചാര ഗുണ്ടായിസം നടത്തിയ സംഭവം; വിദ്യാർത്ഥിയുടെ പിതാവ് പരാതിയിൽ ഉറച്ച് നിന്നതോടെ ഡിവൈഎഫ്ഐ നേതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്: സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നതിന് ആൺകുട്ടിയെ തല്ലിച്ചതച്ച ജിനീഷിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
- സംസാര വൈകല്യത്തേയും കാഴ്ചയിലെ തകരാറും വകവയ്ക്കാതെ പഠിച്ച് മുന്നേറുന്ന മിടുമിടുക്കി; സ്ഥിരമായി മദ്യ ലഹരിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുന്ന പിതാവിനെതിരെ എഫ് ബിയിൽ ലൈവിട്ടത് പീഡനം പരിധി കടന്നപ്പോൾ; സോഷ്യൽ മീഡിയാ ഇടപെടലിൽ 'അച്ഛൻ' അകത്ത്; പിതാവിന്റെ കളി കണ്ട് ഞെട്ടി സാക്ഷര കേരളം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് സാധാരണ കിട്ടാത്ത ട്രിപ് കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ ഹാപ്പി; കൈയിൽ രണ്ടായിരത്തിന്റെ നോട്ടെന്ന് പറഞ്ഞ് യുവതി ഡ്രൈവറെ കൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു; ചങ്ങരംകുളത്ത് പെട്രോളടിക്കാൻ കാശ് ചോദിച്ചപ്പോൾ കണ്ടത് പതിയെ ഫോണും വിളിച്ച് സ്കൂട്ടാകുന്ന യുവതിയെ; തുടർന്നും നാടകീയസംഭവങ്ങൾ
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്‍
- യു എ ഇ രാജകുമാരി വീടുവിട്ടപ്പോൾ ഭരണാധികാരി സഹായം ചോദിച്ചത് മോദിയുടെ; ഞൊടിയിടയിൽ ഇന്ത്യൻ സേന പിടികൂടി കൈമാറി പകരം ഉറപ്പിച്ചത് യു എ ഇയിൽ കഴിഞ്ഞ ബ്രിട്ടീഷുകാരനായ ആയുധ ഇടപാടുകാരനെ; ഇന്ത്യയും യു എ ഇയും തമ്മിലുള്ള ബന്ധം ഉറപ്പിച്ചതിന്റെ രഹസ്യം തുറന്ന് യു എൻ റിപ്പോർട്ട്
- ലക്ഷ്വറി ഹോട്ടലിൽ ശ്രീ എം ഒരു സ്യൂട്ട് ബുക് ചെയ്യുന്നു; ആർഎസ്എസ് നേതാക്കൾ നേരത്തെ എത്തി; കോടിയേരി പിന്നാലെ വന്നു; രാത്രി വൈകി എസ്കോർട്ടില്ലാതെ പിണറായിയും; നടന്നത് അതീവ രഹസ്യ യോഗവും; പിണറായി-ആർഎസ്എസ് ചർച്ചയുടെ ഇടനിലക്കാരനായത് ശ്രീ എമ്മോ? ദിനേഷ് നാരായണന്റെ പുസ്തകം ചർച്ചയാകുമ്പോൾ
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍