നിങ്ങൾ അമിതവണ്ണത്താൽ ബുദ്ധിമുട്ടുന്ന വ്യക്തിയാണോ ? വ്യായാമം ചെയ്യാൻ സമയമില്ലാത്തയാളാണോ ? മെയ്യനങ്ങാതെ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ആശ്വാസവാർത്ത; വ്യായാമത്തിന്റെ രസതന്ത്രം ശാസ്ത്രജ്ഞർ മനസ്സിലാക്കിയിരിക്കുന്നു; മാത്രമല്ല, മറവിരോഗം, കാഴ്ചശക്തി കുറയൽ തുടങ്ങിയവയും തടയാൻ കഴിയും; വ്യായാമത്തിന്റെ ഗുണങ്ങൾ ഗുളികരൂപത്തിൽ നിങ്ങളിലേക്കെത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
''പൊണ്ണത്തടിയനെ എന്തിനുകൊള്ളാം.. വലിയപുരയ്ക്കൊരു തൂണിനുകൊള്ളാം...'' മനുഷ്യകുലത്തിലെ ഒരു വ്യക്തിയേപ്പോലും സ്പർശിക്കാതെ പോയിട്ടില്ല കുഞ്ചൻ നമ്പ്യാരുടെ ആക്ഷേപശരങ്ങൾ. അമിതവണ്ണത്താൽ ദൈനംദിന ജീവിതത്തിൽ ഏറെ കഷ്ടപ്പാട് അനുഭവിക്കുന്നവരുടെ ദുഃഖം ഒരുതരി ഹാസ്യത്തിൽ പൊതിഞ്ഞിട്ടാണെങ്കിലും കുഞ്ചൻ നമ്പ്യാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. സാധാരണ വണ്ണമുള്ളവരെ പോലെ ഇരിക്കാനോ, നടക്കാനോ, ഓടാനോ ഒന്നും കഴിയാതെ, മറ്റു പല രോഗങ്ങൾക്കും കാരണമായേക്കാവുന്ന അമിതവണ്ണവും പേറി നടക്കുന്നവർക്ക് അത് കുറയ്ക്കുവാൻ ഏറ്റവും അധികം ആവശ്യമായത് ദിവസേന വ്യായാമം ചെയ്യുക എന്നത് മാത്രമാണ്.
വ്യായാമം നല്ല ആരോഗ്യം കാത്തുസൂക്ഷിക്കുവാൻ ഏറെ സഹായിക്കുന്നു എന്ന് നാം മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അതിനെ കുറിച്ച് കൂടുതലൊന്നും നമുക്ക് അറിയില്ല. സർക്കാരിന്റെ കണക്കുകൾ അനുസരിച്ച്, ബ്രിട്ടനിലെ പ്രായപൂർത്തിയായവരിൽ മൂന്നിൽ രണ്ട് പേർക്ക് മാത്രമാണ് ശാസ്ത്രം നിഷ്കർഷിക്കുന്ന ആഴ്ച്ചയിൽ 150 മിനിറ്റ് വ്യായാമം എന്നത് എചെയ്യുവാൻ കഴിയുന്നത്. ഏറെ കഷ്ടപ്പാടുകളില്ലാത്ത നടത്തം പോലുള്ള വ്യായാമങ്ങളുടെ കണക്കാണിത്. ഇതിന് ഒരു പരിഹാരമാവുകയാണ്.
വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ ഊറുന്ന ഒരു പ്രത്യേക ഹോർമോൺ തൂങ്ങിക്കിടക്കുന്ന മാംസപേശികളിലെ അമിത കൊഴുപ്പിനെ എരിച്ചു കളയുകയാണ്. അതുപോലെ ശാരീരികമായി അദ്ധ്വാനിക്കുമ്പോൾ ഓർമ്മശക്തി വർദ്ധിപ്പിക്കുന്ന ഒരു പ്രോട്ടീനും ഉദ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇവയുടെ രാസ രഹസ്യം ഇപ്പോൾ ലബോറട്ടറിയിൽ വെളിപ്പെട്ടിരിക്കുന്നു എന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്.
കായിക വ്യായാമത്തിലൂടെ ലഭിക്കുന്ന ഈ പ്രയോജനങ്ങളെ അല്ലെങ്കിൽ, അവയുടെ രാസരഹസ്യത്തെ മരുന്നുകളാക്കി മാറ്റുവാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. ഇത് യാഥാർത്ഥ്യമായാൽ അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, കാഴ്ച്ച്ചശക്തി നഴ്ടപ്പെടൽ, ഓസ്റ്റിയോപൊറോസിസ് എന്നിവയ്ക്ക് ഫലപ്രദമായ ചികിത്സ നൽകാൻ ആകുമെന്നാണ് അവർ അവകാശപ്പെടുന്നത്. ഈ വ്യായാമ ഗുളികകൊണ്ട് മറവിരോഗം വരെ ചികിത്സയ്ക്കാമത്രെ.
കായികമായി വളരെ സജീവമായ എലികളിൽ നിന്നെടുത്ത രക്തം കാര്യമായി ശരീരം അനങ്ങാതെ അമിതവണ്ണം വന്ന എലികളിൽ കുത്തിവച്ചായിരുന്നു അമേരിക്കയിൽ ഈ പഠനം നടന്നത്. രക്തം സ്വേീകരിച്ച പൊണ്ണത്തടിയൻ എലികൾ അതിനുശേഷം വളരെ സമർത്ഥരായി മാറി എന്ന് നേച്ചർ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. കൂട്ടിൽ നിന്നും പുറത്തേക്കുള്ള വഴികണ്ടെത്തുന്നത് അടക്കമുള്ള ഓർമ്മശക്തി പരീക്ഷണങ്ങളിലും ഒരുകാലത്ത് മണ്ടന്മാരായിരുന്ന ഈ എലികൾ വിജയിച്ചു എന്നും ജേർണലിൽ വന്ന റിപ്പോർട്ടിൽ പറയുന്നു.
നമ്മൾ അതികഠിനമായി ശാരീരിക അദ്ധ്വാനമോ വ്യായാമമോ ചെയ്യുമ്പോൾ വലിയ അളവിൽ ശരീരത്തിൽ ഉദ്പാദിപ്പിക്കപ്പെടുന്ന ക്ലസ്റ്ററിൻ എന്ന പ്രോട്ടീനാണ് നമുക്ക് വ്യായാമം മൂലം ലഭിക്കുന്ന മിക്ക പ്രയോജനങ്ങൾക്കും കാരണമെന്നാണ് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ കണ്ടെത്തിയത്. വ്യായാമം നടത്തുന്ന മൃഗങ്ങളുടെ രക്തത്തിൽ അല്ലാത്തവയേക്കാൾ 20 ശതമാനം ക്ലസ്റ്ററിനാണ് കൂടുതലായി കണ്ടെത്തിയത്.
മറ്റൊരു പഠനത്തിൽ ക്ലസ്റ്ററിൻ മസ്തിഷ്ക്ക വീക്കത്തെ ചെറുക്കുന്നതായി കണ്ടെത്തി. ഇത് വളരെയേറെ പ്രാധാന്യമുള്ള ഒരു കണ്ടുപിടുത്തം തന്നെയാണ്. കാരണം ഗുരുതരമായ മസിതിഷ്ക്ക വീക്കം കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുകയും പല അവയവങ്ങളേയും പ്രവർത്തനരഹിതമാക്കുകയും ചെയ്യും. ഇത് അല്‍ഷമേഴ്സ് രോഗത്തിന് കാരണമാകുന്ന ഒരു പ്രധാന കാരണം കൂടിയാണ്. ക്ലസ്റ്ററിന് മനുഷ്യരുടെ മസ്തിഷ്കത്തേയും ഉത്തേജിപ്പിക്കാൻ കഴിയും എന്നകാര്യത്തിൽ ഉറപ്പൊന്നുമില്ല. പക്ഷെ ആളുകൾ വ്യായാമം ചെയ്യുമ്പോൾ ക്ലസ്റ്ററിന്റെ അളവ് വർദ്ധിക്കുന്നു എന്ന് ശാസ്ത്രജ്ഞർക്ക് തെളിയിക്കാൻ ആയിട്ടുണ്ട്.
അതുപോലെതന്നെ, എലികൾക്ക് നൽകിയ രീതിയിൽ മനുഷ്യർക്ക് രക്തം കുത്തിവയ്ക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ, ക്ലറ്ററിന്റെ പ്രഭാവത്തെ അനുകരിക്കുന്ന ചികിത്സകൾ കണ്ടെത്താനുള്ള വഴിയൊരുങ്ങിയിട്ടുണ്ട്. ക്ലറ്ററിന്റെ പ്രഭവം പ്രതിഫലിപ്പിക്കാൻ കഴിവുള്ള ഒരു കൃത്രിമ മരുന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്റ്റാൻഫോർഡിലെ ഗവേഷകർ. എന്നാൽ ഇത് മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങുന്നതിന് കുറഞ്ഞത് ഏഴു വർഷമെങ്കിലും കഴിയണം എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്.
അതിനിടയിൽ ബോസ്റ്റണിലെ ഡാനാ-ഫാർബർ കാൻസർ ഇൻസ്റ്റിറ്റിയുട്ടിലെ ശാസ്ത്രജ്ഞർ വ്യായാമ സമയത്ത് മാംസപേശികൾ പുറത്തുവിടുന്ന ഐറിസിൻ എന്നൊരു ഹോർമോൺ കണ്ടെത്തി. അത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു എന്നാണ് കരുതപ്പെടുന്നത്. എലികളിൽ ഈ ഹോർമോൺ കുത്തിവെച്ചപ്പോൾ, ശരീരത്തിന് വണ്ണം വയ്ക്കുന്നതിന് കാരണമായ വെളുത്ത കൊഴുപ്പ്, ശരീരത്തിൻ! ഊർജ്ജം നൽകാനായി കത്തിയെരിയുന്ന തവിട്ടുനിറമുള്ള കൊഴുപ്പായി മാറി എന്ന് അവർ പറയുന്നു.
ശരീരത്തിൽ ഊർജ്ജം സംരക്ഷിച്ചു വയ്ക്കാനാണ് വെളുത്ത കൊഴുപ്പ് ഉപയോഗിക്കുന്നത്. അത് തവിട്ടുനിറമുള്ള കൊഴുപായി മാറി എരിഞ്ഞടങ്ങി ഊർജ്ജം ശരീരത്തിന് നൽകും. എന്നാൽ, ഇവ മാറ്റം സംഭവിക്കാതെ വെളുത്ത കൊഴുപ്പായി തുടരുമ്പോഴാണ് ശരീരത്തിന് അമിതമായ തോതിൽ വണ്ണം വയ്ക്കുക. മറ്റൊരു ഗവേഷണത്തിൽ ഐറിസിൻഅസ്ഥികൾക്ക് ബലം ഏകുമെന്ന് ഇവർ 2018-ൽ കണ്ടെത്തിയിരുന്നു. ഇതും വ്യായാമത്തിൽ നിന്നും ലഭിക്കുന്ന മറ്റൊരു പ്രയോജനമാണ്.
ക്ലിനിക്കൽ ആൻഡ് എക്സ്പെരിമെന്റൽ ഒഫ്താൽമോളജി എന്ന ജേർണലിൽ കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യായാമം ചെയ്ത് കഴിഞ്ഞ ഉടനെ റെറ്റിനയിലേക്ക് പോകുന്ന രാസ സന്ദേശങ്ങൾ തിരിച്ചറിഞ്ഞതായി ഇവർ റിപ്പോർട്ട് ചെയ്തിരുന്നു. ഐ എൽ -6, ബി ഡി എൻ എഫ് തുടങ്ങിയ പ്രോട്ടീനുകളാണ് ഈ രാസ സന്ദേശത്തിൽ അടങ്ങിയിരിക്കുന്നത്. ഇത് പ്രായാധിക്യത്തിൽ കാഴ്ച്ചശക്തികുറയുന്ന എ എം ഡി എന്ന രോഗത്തിന്റെ ചികിത്സയ്ക്ക് ഉപയോഗയോഗ്യമാണെന്ന് ആസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയിരുന്നു.
വ്യായാമത്തിന്റെ മറ്റൊരു പ്രയോജനമാണ് കാഴ്ച്ച ശക്തി കുറയുന്നത് തടയാൻ കഴിയുമെന്നത്. വ്യായാമം ചെയ്യാൻ തീര വയ്യാത്ത പ്രായമേറിയവർക്കുള്ള ചികിത്സയ്ക്കായി ഇത് ഉപയോഗിക്കാൻ കഴിയുമെന്നാണ് ആസ്ട്രേലിയൻ ഗവേഷകർ പറയുന്നത്. മറ്റു പലയിടങ്ങളിലും ഇപ്പോൾ വ്യായാമത്തിന്റെ രാസ രഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്. ഇതെല്ലാം ഫലം കണ്ടാൽ അധികം വൈകാതെ നമുക്ക് വ്യായാമം ചെയ്യാതെ തന്നെ ആരോഗ്യം സംരക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍