കോവിഡിന്റെ മരുന്ന് വിതരണത്തിന് റെഡി; മരണസംഖ്യ പകുതിയായി കുറയ്ക്കുമെന്ന് പ്രതീക്ഷ; ഓമിക്രോൺ അപകടകാരിയല്ലെന്ന പുതിയ റിപ്പോർട്ടുകൾക്ക് പിന്നാലെ മരുന്നു കൂടി ശരിയായതോടെ കോവിഡിനെ മെരുക്കാനായേക്കും; കോവിഡിലെ ബ്രിട്ടീഷ് മാതൃകയിൽ പ്രതീക്ഷ
മറുനാടൻ മലയാളി ബ്യൂറോ
കൊറോണയെന്ന കുഞ്ഞൻ വൈറസിന് ഇനി പഴയതുപോലെ മനുഷ്യരെ വലയ്ക്കാൻ ആകില്ലെന്നതിന്റെ ചില സൂചനകൾ പുറത്തുവരുന്നു. കഴിഞ്ഞയാഴ്ച്ച പ്രസിദ്ധീകരിച്ച അഞ്ച് പഠന റിപ്പോർട്ടുകളും സ്ഥാപികുന്നത് ഓമിക്രോൺ അത്ര അപകടകാരിയല്ലെന്നു തന്നെയാണ്. ഇതിൽ മൂന്ന് പഠനങ്ങൾ നടന്നത് ബ്രിട്ടനിലാണ്. എന്നിരുന്നാലും വരും നാളുകളിൽ ആശുപത്രികളിൽ തിരിക്ക് വർദ്ധിക്കുമെന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നു. ഓമിക്രോണിന്റെ വ്യാപനശേഷി തർക്കമറ്റ സംഗതിയാണ്. പ്രതിദിനം 1,20,000 ൽ അധികം പേരെ ഇത് ബാധിക്കും എന്നാണ് കണക്കുകൂട്ടുന്നത്.
ഇതിൽ ചെറിയൊരു ശതമാനത്തിനു തന്നെ രോഗം ഗുരുതരമായി ആശുപത്രിയെ സമീപിക്കേണ്ട സാഹചര്യമുണ്ടായാൽ എൻ എച്ച് എസിന് മേൽ സമ്മർദ്ദം ഏറുമെന്നത് ഉറപ്പാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടേ എണ്ണം അഭൂതപൂർവ്വമായി കുതിച്ചുയരും എന്നുതന്നെയാണ് ചിലർ ഇപ്പോഴും പ്രവചിക്കുന്നത്. ചില റിപ്പോർട്ടുകൾ പറയുന്നത് ഇതിന്റെ സൂചനകൾ ഇപ്പോൾ തന്നെ കണ്ടുതുടങ്ങി എന്നാണ്. സർക്കാരിന്റെ ശാസ്ത്രോപദേശക സമിതിയുടെ, ജനുവരി അവസാനമാകുമ്പോഴേക്കും പ്രതിദിനം 10,000 പേരെങ്കിലും ആശുപത്രികളിൽ കോവിഡിന് ചികിത്സതേടിയെത്തുമെന്നും പ്രതിദിന മരണസംഖ്യ 6000 ആയി ഉയരുമെന്ന നിഗമനത്തെ ഇതുവരെ ആരോഗ്യരംഗത്തെ പ്രമുഖർ ആരും തന്നെ ഖണ്ഡിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ആശുപത്രി പ്രവേശനം എത്രകണ്ട് വർദ്ധിച്ചാലും 2020 മാർച്ചിലും 2021 ജനുവരിയിലും ദൃശ്യമായത്ര ഭീകരദൃശ്യങ്ങൾ ഇനി ആവർത്തിക്കില്ല എന്ന് ഏതാണ്ട് ഉറപ്പാണ്. രാജ്യത്താകമാനമുള്ള ആശുപത്രികളിൽ നടക്കുന്ന ഒരു നിശബ്ദ വിപ്ലവത്തിന്റെ ഫലമാണിത്. അതിഗുരുതരമായ കോവിഡ് ബാധിച്ചവരെ പോലും രക്ഷിച്ചെടുക്കാനായ ചില ഫലവത്തായ ചികിത്സകൾ ഇവിടങ്ങളിൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടക്കുകയാണ്. റിക്കവറി പോലുള്ള ക്ലിനിക്കൽ ട്രയലുകളിൽ ബ്രിട്ടനിൽ നിന്നും 45,000 എൻ എച്ച് എസ് രോഗികളിൽ വിവിധ മരുന്നുകൾ പ്രയോഗിക്കുകയും അതിൽ ചിലത് ആയിരക്കണക്കിന് ആളുകളുടേ ജീവൻ രക്ഷിക്കുകയും ചെയ്തെന്ന് റിപ്പോർട്ടുകൾ പറയുന്നു.
നിലവിൽ, ആരോഗ്യ രംഗത്തിന്റെ കൈവശം ചില മികച്ച ചികിത്സാ രീതികളും മരുന്നുകളും ഉണ്ടെന്നും അതുകൊണ്ടു തന്നെ മരണം ഒഴിവാക്കാം എന്നുമാത്രമല്ല, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരെ രോഗം ഭേദമാക്കി എത്രയും പെട്ടെന്ന് പറഞ്ഞു വിടാനും കഴിയുമെന്ന് റോയൽ ഡെവൺ ആൻഡ് എക്സീറ്റർ എൻ എച്ച് എസ് ഫൗണ്ടേഷനിലെ കോവിഡ് വിഭാഗം മേധാവി ഡോ. ഡേവിഡ് സ്ട്രെയിൻ പറയുന്നു. വെറും മരുന്നുകൾ മാത്രമല്ല, ഡോക്ടർമാരും നഴ്സുമാരും പറയുന്നത് അവർ കോവിഡിനെ കൂടുതലായി മനസ്സിലാക്കിയിരിക്കുന്നു എന്നാണ്.
പലരും കഴിഞ്ഞ 18 മാസങ്ങളായി നിത്യവും കോവിഡ് രോഗികളെ ചികിത്സിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അതിന്റെ ഗതിവിഗതികൾ ഇവർ നന്നായി മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. ബാർട്സ് ഹെൽത്ത് എൻ എച്ച് എസ് ട്രസ്റ്റിലെ ഒരു ഡോക്ടർ പറഞ്ഞത് അവരുടെ ആശുപത്രിയിൽ ഓമിക്രോൺ ബാധിച്ച നിരവധി പേരുണ്ടെന്നാണ്. അതിൽ ഒരു അർബുധ രോഗിയും ഉൾപ്പെടുന്നു. എന്നിരുന്നാലും അവരാരും തന്നെ ഇപ്പോൾ അതിതീവ്ര പരിചരണ വിഭാഗത്തിലോ കൃത്രിമ ശ്വാസം ആവശ്യമായ നിലയിലോ അല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കോവിഡ് കേസുകൾ പെരുകി വരുന്ന ലണ്ടൻ നഗരത്തിൽ കഴിഞ്ഞ ഒരാഴ്ച്ചയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ എത്തുന്ന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്.
സ്വഭാവത്തിൽ ചില മാറ്റങ്ങൾ വരുത്തിയ ചില കോവിഡ് ചികിത്സരീതികൾ ഇപ്പോൾ ബ്രിട്ടീഷ് ആശുപത്രികളിൽ മരണസംഖ്യ കാര്യമായി കുറയ്ക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.അക്യുട്ട് മെഡിസിനിൽ വിദഗ്ദരായ ചിലർ ഇത്തരത്തിൽ കാര്യക്ഷമമായ രീതിയിൽ കോവിഡ് ചികിത്സിക്കാൻ ഉപയോഗിക്കാവുന്നചില മരുന്നുകളെ കുറിച്ചും പറഞ്ഞു. ഇംപീരിയൽ കോളേജ് ലണ്ടനിലെ ഒരു ഇന്റൻസീവ് കെയർ സ്പെഷ്യലിസ്റ്റായ പ്രോഫസർ ആന്റണി ഗോർഡോൻ പറഞ്ഞത് സാധാരണയായി ഹൃദ്രോഗത്തിന് ഉപയോഗിക്കുന്ന ഒരു മരുന്ന് പരീക്ഷണങ്ങളിൽ ഫലം കണ്ടു എന്നാണ്.
കൊളസ്ട്രോൾ കുറയ്ക്കുവാനായി ഇപ്പോൾ തന്നെ ബ്രിട്ടനിൽ നിരവധിപേർക്ക് നിർദ്ദേശിക്കുന്ന പ്രതിദിനം ഒരു ഗുളികവീതം കഴിക്കേണ്ടുന്ന ഈ മരുന്ന രക്തക്കുഴലുകളിലെ വീക്കവും രക്തം കട്ടപിടിക്കുന്നതും തടയുന്നു. കോവിഡ് ബാധയുടെ ഏറ്റവും സങ്കീർണ്ണമായ അവസ്ഥകളാണിവ രണ്ടും. സ്റ്റാറ്റിൻസ് എന്ന ഈ മരുന്ന് ഫലവത്താണെന്ന് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ സാൻ ഡീഗോ സ്കൂൾ ഓഫ് മെഡിസിൻ, 10,000 കോവിഡ് രോഗികളിൽ നടത്തിയ പരീക്ഷണത്തിലും വിജയിച്ചതായി കഴിഞ്ഞ ജൂലായിൽ തന്നെ വാർത്ത പുറത്തുവന്നിരുന്നു.
പ്രൊഫസർ ഗോർഡോൻ പറയുന്നതനുസരിച്ച് ഇപ്പോൾ ആശുപത്രികളിലുള്ള 2,500 രോഗികൾക്കാണ് സ്റ്റാറ്റിൻ നൽകുന്നത്. ഒരു മെഡിക്കൽ ട്രയലിന്റെ ഭാഗമായിട്ടാണ് ഇത് നൽകുന്നത്. ഒരു വർഷത്തിനകം ഇതിന്റെ ഫലം ലഭിക്കും. ഇത് പൂർണ്ണമായും വിജയിക്കുകയാണെങ്കിൽ കോവിഡിന്റെ ചികിത്സ എളുപ്പമായി തീരും. വിലക്കുറഞ്ഞതും ലഭിക്കാൻ എളൂപ്പമുള്ളതുമായ ഈ മരുന്ന് ഒരുപക്ഷെ മാനവരാശിയുടെ രക്ഷകനായി മാറിയേക്കാം. മറ്റു ചില ചികിത്സാ രീതികളും പരീക്ഷണ ഘട്ടത്തിലുണ്ട്. സാധാരണയായി അധിക ഓക്സിജൻ ആവശ്യമായി വരുന്ന കോവിഡ് രോഗികൾക്ക് നൽകുന്ന വിലകുരാഞ്ഞ സ്റ്റിറോയ്ഡിന്റെ കൂടുതലളവിലുള്ള ഡോസ് നൽകിക്കൊണ്ടുള്ള ചികിത്സാ രീതിയാണ് യൂണീവേഴ്സിറ്റി ഓഫ് ഓക്സ്ഫോർഡ് പരീക്ഷിക്കുന്നത്.
ശ്വാസകോശത്തിലെ വീക്കം തടയുകയും തന്മൂലം ഓക്സിജൻ ഉള്ളിലേക്കെടുക്കുന്ന പ്രക്രിയ സുഗമമാക്കുകയുമാണ് ഈ മരുന്ന് ചെയ്യുന്നത്. നിലവിൽ നൽകുന്ന അളവിൽ നൽകിയാൽ തന്നെ മരണസംഖ്യ മൂന്നിലൊന്നോളം കുറയ്ക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അളവ് വർദ്ധിപ്പിക്കുകയാണെങ്കിൽ ഇനിയും മരണസംഖ്യ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. ദക്ഷിണാഫ്രിക്കയിൽ കോവിഡ് ചികിത്സയുടെ ഭാഗമായി ഈ മരുന്ന് കൂടിയ അളവിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും, ഇതിന്റെ ഫലസിദ്ധിയെ കുറിച്ച് ഒരു അനുമാനത്തിലെത്താൻ ഇനിയും കുറച്ചുനാൾ കൂടി കാത്തിരിക്കേണ്ടിവരും.
കോവിഡിനെ ചെറുക്കാനുള്ള പുതിയ മരുന്നുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് മരുന്നുദ്പാദകർ. എന്നാൽ, വളരെ ഫലവത്തായ രണ്ടു മരുന്നുകൾ ഇപ്പോൾ തന്നെ ലഭ്യമാണെന്നാണ് ചില ഡോക്ടർമാർ പറയുന്നത്. അർത്രിറ്റിസിന്റെ ചികിത്സയിൽ ഉപയോഗിക്കുന്ന ടോസിലിസുമാൻ, സാരിലുമാബ് എന്നീ മരുന്നുകൾ കോവിഡ് രോഗികളെ മരണത്തിൽ നിന്നും രക്ഷിക്കുമെന്ന് ഇവർ പറയുന്നു. ഈ രണ്ടു മരുന്നുകളും സൈറ്റോകിൻ കോശങ്ങൾ ശരീരത്തിൽ വ്യാപിക്കുന്നതിനെ തടയും. പ്രതിരോധസംവിധാനം ആക്രമിക്കപ്പെട്ടു എന്ന് ബോദ്ധ്യമാകുമ്പോൾ അത് പുറത്തുവിടുന്ന, വീക്കത്തിനു കാരണമാകുന്ന കോശങ്ങളാണ് സൈറ്റോകിൻ കോശങ്ങൾ.
ശരീരത്തിലെ പ്രതിരോധ സംവിധാനം കോവിഡിനെതിരെ അമിതമായി പ്രതികരിച്ചാൽ ശരീരത്തിനകത്ത് ഒരു സൈറ്റോകിൻ സുനാമി തന്നെ ഉണ്ടാകാൻ ഇടയുണ്ട്. അത് ആത്യന്തികമായി അവയവങ്ങളെ പ്രവർത്തന രഹിതമാകും. ഈ രണ്ടു മരുന്നുകൾ, സൈറ്റോകിനിന്റെ വ്യാപനം തടഞ്ഞ് അത്തരമൊരു അവസ്ഥ വരാതെ നോക്കുന്നു. ഈ രണ്ടു മരുന്നുകളും സാധാരണയായി നൽകുന്ന ചില സ്റ്റിരോയ്ഡുകളൂം ചേർത്ത് നൽകുമ്പോൾ മരണസംഖ്യ മൂന്നിലൊന്നോളം കുറയ്ക്കാൻ കഴിഞ്ഞു എന്നാണ് എൻ എച്ച് എസ് വൃത്തങ്ങൾ പറയുന്നത്.
കോവിഡ് ചികിത്സയെ കുറിച്ച് ശുഭകരമായ വാർത്തകൾ പുറത്തുവരുമ്പോഴും വാക്സിന്റെ കാര്യത്തിൽ ഒരു അലംഭാവവും ബ്രിട്ടൻ കാണിക്കുന്നില്ല. വീടുകൾ കയറിയിറങ്ങിയുള്ള വാക്സിൻ പദ്ധതിക്ക് ഒരുങ്ങുകയാണ് ബ്രിട്ടീഷ് സർക്കാർ. രാജ്യവ്യാപകമായി തന്നെ ഇത്തരത്തിലുള്ള ഒരു പദ്ധതി തുടങ്ങുന്നകാര്യം ആരോഗ്യവകുപ്പും, എൻ എച്ച് എസും പ്രധാനമന്ത്രിയുടെ ഓഫീസും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഇതോടെ വാക്സിൻ കേന്ദ്രങ്ങളിലേക്ക് എത്താൻ ബുദ്ധിമുട്ടുള്ള, ഉൾനാടൻ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും വാക്സിൻ ലഭിക്കുന്ന സാഹചര്യമുണ്ടാകും.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇനി ഒരു ഊഴവുമില്ല! കുഞ്ഞാലി മരക്കാറോടെ എല്ലാ ഊഴവും ഞാൻ നിർത്തി
- സൂര്യനിൽ ഗർത്തം രൂപപ്പെട്ടത് നമ്മളറിഞ്ഞത് ഏതാണ്ട് 15 കോടി കിലോമീറ്ററുകൾക്ക് അപ്പുറത്ത്
- എന്റെ പെരുമാറ്റത്തിനു മാറ്റം വരാൻ കാരണം കൊറോണയാകാം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്