സംഭവിച്ചിരിക്കുന്നത് അപൂർവ്വമായ ഇരട്ട ജനിതകമാറ്റം; വ്യാപനശേഷി വർദ്ധിക്കുന്നതിനൊപ്പം ഭാഗികമായെങ്കിലും വാക്സിനെയും പ്രതിരോധിക്കാനാകും; കൊറോണയുടെ ഇന്ത്യൻ വകഭേദത്തെ കുറിച്ചറിയാം
മറുനാടൻ മലയാളി ബ്യൂറോ
ബ്രിട്ടനിൽ 73 കോവിഡ് രോഗികളിൽ ഇന്ത്യ ഇനം കൊറോണയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് ബ്രിട്ടനിൽ വിലക്ക് ഏർപ്പെടുത്തി. മാത്രമല്ല, ഈ മാസം 25 ന് ബ്രിട്ടീഷ് പ്രധാനമന്ത്രി നടത്താനിരുന്ന ഇന്ത്യൻ സന്ദർശനവും റദ്ദ് ചെയ്തിരിക്കുന്നു. ഇത്രയും കർശന നടപടികൾ സ്വീകരിക്കാൻ മാത്രം അപകടകാരിയാണോ ഇന്ത്യൻ വകഭേദം?
ജിനൊമിക് സ്വീക്വെൻസിങ്, ജനിതക ഘടന, ജനിതകമാറ്റം
ഒരു ജീവിയുടെ ജനിതക ഘടന പഠിക്കുന്ന പ്രക്രിയയാണ് ജീനോമിക് സ്വീക്വെൻസിങ് എന്നത്. ലോകത്തിൽ തന്നെ ഇതിനുള്ള കഴിവു നേടിയ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള 10 ദേശീയ ലബോറട്ടറികൾ ചേർന്ന ഇന്ത്യൻ സാർസ്-കോവ്-2 കൺസോർഷ്യം ഓൺ ജിനോമിക്സ് (ഐ എൻ എസ് എ സി ഒ ജി) എന്ന സംഘമാണ് ഇന്ത്യയിൽ ജിനോമിക് സ്വീക്വെൻസിങ് ചെയ്യുന്നത്.
ഏതൊരു ജീവിയിയുടെയും സ്വഭാവസവിശേഷതകളും അതുപോലെ പെരുമാറ്റ രീതികളുമൊക്കെ തീരുമാനിക്കുന്നത് അതിന്റെ ജനിതക ഘടനയാണ്. ഇക്കാര്യത്തിൽ കോവിഡിന് കാരണമാകുന്ന സാർസ്-കോവ്-2 എന്ന് ഔദ്യോഗിക നാമമുള്ള കൊറോണ വൈറസിന്റെ കാര്യത്തിലും അതുതന്നെയാണ് യാഥാർത്ഥ്യം. എന്നാൽ, വൈറസുകളെ പോലെയുള്ള സൂക്ഷ്മ ജീവികളുടെ ജനിതകഘടനയിൽ കൂടെക്കൂടെ ചില മാറ്റങ്ങൾ സംഭവിക്കും. ഒരു വ്യക്തിയിൽ നിന്നും മറ്റൊരു വ്യക്തിയിലേക്ക് പടരുമ്പോൾ, പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് ജീവിക്കുവാനുള്ള പ്രകൃതിദത്തമായ ഒരു കഴിവാണ് ഈ ജനിതകമാറ്റം.
തികച്ചും സ്വാഭാവികമായ ജനിതകമാറ്റം സാധാരണയായി ഒരു വൈറസിന്റെയും പെരുമാറ്റ രീതികളിലോ സ്വഭാവ സവിശേഷതകളിലോ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാറില്ല. പുതിയ ആവാസകേന്ദ്രവുമായി പൊരുത്തപ്പെട്ടുപോകാൻ ഒന്നുകൂടി എളുപ്പമാകും എന്നതല്ലാതെ കാര്യമായ പ്രസക്തി ഇതിനില്ല താനും. എന്നാൽ, ജനിതകഘടനയിൽ വരുന്ന ചില സുപ്രധാന മാറ്റങ്ങൾ വൈറസിന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ തന്നെ വരുത്തും. നേരത്തേ ബ്രിട്ടനിലെ കെന്റിൽ കണ്ടെത്തിയതും, ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയതുമൊക്കെ ഇത്തരത്തിലുള്ള നിർണ്ണായക ജനിതകമാറ്റങ്ങൾ സംഭവിച്ചവയാണ്.
ഇന്ത്യയിൽ ജനിതക മാറ്റം സംഭവിച്ച വൈറസ്
കോവിഡിന്റെ ആദ്യ വ്യാപനകാലം മുതൽ തന്നെ ഈ വിഷയത്തിൽ ഏറെ ഗവേഷണങ്ങൾ നടത്തിയ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. രണ്ടാം വരവിലെ ഹോട്ട്സ്പോട്ടായ മഹാരാഷ്ട്രയിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ നടത്തിയ ജിനോമിക് സ്വീക്വെൻസിംഗാണ് ഈ പുതിയ ഇനത്തിന്റെ കണ്ടെത്തലിന് കാരണമായത്. മഹാരാഷ്ട്രയിലെ മൊത്തം കേസുകളിൽ ഏകദേശം 15 നും 20 ഇടയിൽ ശതമാനം ഈ ഇനത്തിൽ പെട്ട വൈറസ് മൂലം ഉണ്ടായതാണെന്നാണ് ഇപ്പോഴത്തെ നിഗമനം.
സാധാരണയായി സംഭവിക്കുന്ന ജനിതകമാറ്റം ഏറെ അപകടകരമാകാറില്ല. എന്നാൽ, കെന്റ് ഇനത്തേയും, ദക്ഷിണാഫ്രിക്കൻ ഇനത്തെയും പോലെ ഇവിടെയും ജനിതകമാറ്റം സംഭവിച്ചിരിക്കുന്നത് വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിലാണ്. മനുഷ്യ ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ, കോശങ്ങളി കടിച്ചുതൂങ്ങിക്കിടക്കാനും പിന്നീട് കോശങ്ങൾക്കുള്ളിലേക്ക് പ്രവേശിക്കുവാനും വൈറസുകളെ സഹായിക്കുന്നത് കുന്തമുനകളുടെ ആകൃതിയിലുള്ള സ്പൈക്ക് പ്രോട്ടീനുകളാണ്. അതായത്, വൈറസ് വ്യാപനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഭാഗത്താണ് ജനിതകമാറ്റം സംഭവിച്ചിരിക്കുന്നത് എന്നർത്ഥം. ഓരോ ജനിതകമാറ്റവും വൈറസിൽ സംഭവിക്കുന്നത് അതിന്റെ നിലനിൽപ്പിനായാണ് എന്ന പ്രകൃതി നിയമം കണക്കിലെടുത്താൽ, സ്പൈക്ക് പ്രോട്ടീനിൽ സംഭവിച്ച മാറ്റം വൈറസിന്റെ വ്യാപനശേഷി വർദ്ധിപ്പിക്കുംഎന്ന അനുമാനത്തിലായിരിക്കും എത്തിച്ചേരുക.
വാക്സിനെ പ്രതിരോധിക്കാൻ ഇതിനാകുമോ?
ഒരിക്കൽ രോഗം വന്ന് സുഖപ്പെട്ടാലും അല്ലെങ്കിൽ വാക്സിൻ സ്വീകരിക്കുമ്പോഴും മനുഷ്യ ശരീരത്തിൽ, വൈറസുകളെ ചെറുക്കുന്നതിനുള്ള ന്യുട്രൽ ആന്റിബോഡികൾ എന്ന പ്രതിരോധ സൈന്യം രൂപപ്പെടുകയാണ് ചെയ്യുക. ഇത്തരത്തിൽ, വ്യത്യസ്തമായ രോഗകാരികളെ പ്രതിരോധിക്കാൻ വ്യത്യസ്ത തരത്തിലുള്ള ആന്റിബോഡികളായിരിക്കും ഉണ്ടാവുക. മനുഷ്യ ശരീരത്തിൽ പുറത്തുനിന്നും പ്രവേശിക്കുന്ന ഒരു സൂക്ഷ്മാണുവിന്റെ ജനിതകഘടന മനസ്സിലാക്കിയാണ് ആന്റിബോഡികൾ അവയെ തിരിച്ചറിയുന്നതും പ്രതിരോധിക്കുന്നതും.
മനുഷ്യകോശങ്ങൾക്കുള്ളിലേക്ക് പ്രവേശിക്കുവാൻ സഹായിക്കുന്ന സ്പൈക്ക് പ്രോട്ടീനുകളിലെ ജനിതകമാറ്റം, ആന്റിബോഡികൾക്ക് ഇവയെ തിരിച്ചറിയുവാൻ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കും. അതുകൊണ്ടുതന്നെ ആന്റിബോഡികളെ കബളിപ്പിച്ച് ഇവയ്ക്ക് കോശങ്ങൾക്കുള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞെന്നുവരാം. അതുകൊണ്ടാണ് സുപ്രധാന ജനിതകമാറ്റങ്ങൾ സംഭവിച്ച വൈറസുകൾ ഭാഗികമായിട്ടാണെങ്കിലും വാക്സിനുകൾക്കെതിരെ പ്രതിരോധശേഷി കൈവരിക്കുന്നത്.
ഇ 484 ക്യൂ, എൽ 425 എന്നീ രണ്ട് തരത്തിലുള്ള ജനിതകമാറ്റങ്ങളാണ് ഇന്ത്യൻ വകഭേദത്തിൽ കണ്ടെത്തിയിരിക്കുന്നത്. അതായത്, ബി. 1.617 എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ വൈറസിൽ നടന്നിരിക്കുന്നത് ഇരട്ട ജനിതകമാറ്റമാണെന്നർത്ഥം. അതായത്, വ്യാപന ശേഷിക്കൊപ്പം പ്രഹരശേഷിയും വർദ്ധിച്ചിട്ടുണ്ടാകാം എന്ന അനുമാനത്തിൽ എത്തിച്ചേരാൻ ഈ സാഹചര്യം നിർബന്ധിതമാക്കുന്നു എന്നർത്ഥം. ദക്ഷിണാഫ്രിക്കൻ-ബ്രസീൽ ഇനങ്ങളിൽ കണ്ടെത്തിയ ഇ 484 കെ എന്ന ജനിതകമാറ്റത്തോട് സമാനതകളുള്ളതാണ് ഇന്ത്യൻ ഇനത്തിലെ ഇ 484 ക്യൂ എന്ന ജനിതകമാറ്റം.
ഇരട്ട ജനിതകമാറ്റം ആശങ്കപ്പെടേണ്ട ഒന്നാണോ?
വൈറസുകളിൽ ജനിതകമാറ്റം സാധാരണമായ ഒന്നാണ്. അത് കാര്യമായ വ്യത്യാസങ്ങൾ ഒന്നും ഉണ്ടാക്കത്തതിനാൽ അതിനെ കാര്യമായി പരിഗണിക്കാറുമില്ല. എന്നാൽ, ചില സുപ്രധാന ജനിതകമാറ്റങ്ങൾ, വൈറസിന്റെ സ്വഭാവസവിശേഷതകളിലും പെരുമാറ്റ രീതികളിലും കാതലായ മാറ്റങ്ങൾ വരുത്തും അത്തരം ജനിതകമാറ്റങ്ങളാണ് സാധാരണയായി പഠന വിഷയമാക്കാറുള്ളത്. ഇത്തരത്തിലുള്ളജനിതകമാറ്റങ്ങളെ കുറിച്ചുള്ള പഠനങ്ങളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്ന പ്ലാറ്റ്ഫോം ആയ ജിസെഡിൽ ഇത്തരത്തിൽ സംഭവിച്ച ജനിതകമാറ്റങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
ഇരട്ടവ്യതിയായം വിരളമെങ്കിലും തീർത്തും അസാധാരണമല്ല, ജിസെഡിൽ ഇത്തരത്തിൽ ഇരട്ടവ്യതിയാനം സംഭവിച്ച 43 വൈറസുകൾ പരാമർശിക്കപ്പെടുന്നുണ്ട്. സാധാരണയായി ഇരട്ട ജനിതകമാറ്റം എന്നു പറയുമ്പോൾ, അത് കേവലം രണ്ട് ജനിതകമാറ്റങ്ങൾ മാത്രം സംഭവിച്ചു എന്നല്ല വിവക്ഷിക്കുന്നത്. സുപ്രധാനമായ രണ്ട് ജനിതകമറ്റങ്ങൾ സംഭവിച്ചു എന്നാണ്. ബ്രിട്ടനിൽ കണ്ടെത്തിയ കെന്റ് ഇനത്തിൽ രണ്ട് പ്രധാന മാറ്റങ്ങൾ ഉൾപ്പറെ ഒമ്പത് ജനിതകമാറ്റങ്ങളാണ് സംഭവിച്ചിരുന്നത്. ഇന്ത്യൻ ശാസ്ത്രജ്ഞന്മാരുടേ കണ്ടെത്തലുകൾ ഇനിയും ജിസെഡിൽ അപ്ലോഡ് ചെയ്തിട്ടില്ല. അതിനു ശേഷമായിരിക്കും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ഇതിനെ കുറിച്ച് കൂടുതൽ വിശദമായി പഠിക്കുക.
ഇന്ത്യയിലെ രണ്ടാം വരവിനു പുറകിൽ ഈ പുതിയ ഇനമാണോ?
ഇന്ത്യയിൽ കൊറോണയുടെ രണ്ടാം വരവ് അതിവേഗം ശക്തിപ്രാപിക്കുകയാണ്. ഒന്നാം വരവിലും തീവ്രതയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഇതിനു കാരണം ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് ആണെന്ന അഭ്യുഹങ്ങളും പരക്കുന്നുണ്ട്. എന്നാൽ, അങ്ങനെയല്ല എന്നാണ് ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂലാർ ബയോളജിയിലെ ഡയറക്ടർ ഡോ. രാകേഷ് മിശ്ര പറയുന്നത്. മഹാരഷ്ട്രയിൽ നിന്നെടുത്ത സാമ്പിളുകളിൽ 15 മുതൽ 20 ശതമാനം വരെ മാത്രം സാമ്പിളുകളിലാണ് ഈ ഇനത്തിലെ പെട്ട വൈറസുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.
ആയിരക്കണക്കിന് സാമ്പിളുകൾ ജിനോമിക് സ്വീക്വെൻസിംഗിന് വിധേയമാക്കിയപ്പോൾ 230 പേരിൽ മാത്രമായിരുന്നു ഈ ഇനം വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. എന്നിരുന്നാലും അതീവ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇനി ഒരു ഊഴവുമില്ല! കുഞ്ഞാലി മരക്കാറോടെ എല്ലാ ഊഴവും ഞാൻ നിർത്തി
- സൂര്യനിൽ ഗർത്തം രൂപപ്പെട്ടത് നമ്മളറിഞ്ഞത് ഏതാണ്ട് 15 കോടി കിലോമീറ്ററുകൾക്ക് അപ്പുറത്ത്
- എന്റെ പെരുമാറ്റത്തിനു മാറ്റം വരാൻ കാരണം കൊറോണയാകാം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്