ഭൂമിയിലെ ജീവന്റെ അവസാന തുടിപ്പും തുടച്ചു നീക്കാൻ അവൻ വരും; മൃഗങ്ങളിൽ നിന്നും മനുഷ്യനിലേക്ക് പകരുന്ന ഒരു മാഹാമാരി വരാനിരിക്കുന്നു; ന്യുക്ലിയർ ബോംബും കാലാവസ്ഥ വ്യതിയാനവും ഒന്നുമില്ലാതെ ലോകം അവസാനിക്കാൻ ഇടയുള്ളത് എങ്ങനെയെന്നറിയാം
മറുനാടൻ മലയാളി ബ്യൂറോ
ഭൂമിയിൽ ജീവന്റെ അവസാന തുടിപ്പും നിലയ്ക്കുന്നതിനെ കുറിച്ച് നിരവധി ആശങ്കകൾ പല കാലങ്ങളിലായി ഉയർന്നു വന്നിട്ടുണ്ട്. മനുഷ്യൻ അണുബോംബ് കണ്ടുപിടിച്ചപ്പോഴും, കാലാവസ്ഥാ വ്യതിയാനം വർദ്ധിക്കുവാൻ തുടങ്ങിയപ്പോഴുമൊക്കെ ഇത്തരത്തിലുള്ള ആശങ്കകൾ ഉയര്‍ന്നു വന്നിട്ടുള്ളതാണ്. മാത്രമല്ല, ലോകാവസാന കഥകൾ കടുംനിറക്കൂട്ടുകളിൽ വരച്ചുകാട്ടി ഭക്തിയുടെ ഭ്രാന്തേറ്റി മനുഷ്യരെ കൊലക്ക് കൊടുത്ത നിരവധി കൾട്ടുകളേയും നാം കഴിഞ്ഞകാലങ്ങളിൽ കണ്ടു. ഇതെല്ലാം സൂചിപ്പിക്കുന്നത് മനുഷ്യരിൽ സഹജമായി ഉള്ള മരണംഭയത്തെയാണ്. എന്നെങ്കിലും ഒരിക്കൽ വരും എന്നുറപ്പുള്ളപ്പോൾ പോലും എല്ലാവരുംഭയക്കുന്നു മരണമെന്ന കോമാളിയെ.
മരണഭയം എന്നതിനുപരി അതിനെ ജീവിക്കുവാനുള്ള ആവേശം എന്നു വിളിക്കുന്നതായിരിക്കും നല്ലത്. ഭൂമിയെ സ്വന്തമാക്കി ഇവിടെ വാഴാൻ തുടങ്ങിയ കാലം മുതൽ മനുഷ്യൻ ഭൂമിയേയും ഇവിടെയുള്ള മറ്റെല്ലാത്തിനേയും തന്റെ സുഖസൗകര്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു. ഭാവനകൾ നിറം പിടിപ്പിച്ച കൊച്ചുകൊച്ചു കഥകളിലൂടെ നമ്മുടെ പ്രപിതാക്കന്മാർ നമ്മളേ പറഞ്ഞു മനസ്സിലാക്കിയ പ്രകൃതിയുടെ സന്തുലനത്തിന്റെ പ്രാധാന്യത്തെയൊക്കെ നാം അന്ധവിശ്വാസങ്ങളായി ചിരിച്ചു തള്ളി. ആധുനിക ശാസ്ത്രത്തിന്റെ ചിറകേറി അനന്തതയിലേക്ക് പറക്കുമ്പോൾ നാം ഓർത്തില്ല, അനാവശ്യമായി ആസ്വദിക്കുന്ന സ്വാതന്ത്ര്യം നമ്മുടെ നാശത്തിലെ കലാശിക്കൂ എന്ന്.
ആധുനിക ശാസ്ത്രം കൈവരിച്ചു എന്ന് നാം അവകാശപ്പെടുന്ന നേട്ടങ്ങൾ തന്നെയായിരിക്കും ഭൂമിയിൽ മനുഷ്യകുലത്തിന്റെ അന്ത്യം കുറിക്കുക എന്ന് അസന്നിഗ്ദമായി പറയുകയാണ് പ്രമുഖ പാരിസ്ഥിതി പ്രവർത്തകനും മാധ്യമപ്രവർത്തകനുമായ ജോൺ വിഡൽ. എന്നാൽ, അത് സംഭവിക്കുക ആണവായുധങ്ങളിലൂടെയോ കാലാവസ്ഥാ വ്യതിയാനത്തിലൂടെയോ ആയിരിക്കില്ല എന്നും അദ്ദേഹം പറയുന്നു. മറിച്ച് അത് സംഭവിക്കുക മൃഗജന്യ രോഗങ്ങളിലൂടെയായിരിക്കും.
എന്താണ് മൃഗജന്യ രോഗങ്ങൾ അഥവാ സൂണോട്ടിക് ഡിസീസസ്
ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികൾ കാരണമുണ്ടാകുന്ന രോഗങ്ങൾ തന്നെയാണ് മൃഗജന്യ രോഗങ്ങൾ എന്നു പറയുന്നത്. എന്നാൽ ഇവ മനുഷ്യരിലേക്ക് പടരുക ജലം വഴിയോ വായു വഴിയോ ആയിരിക്കില്ല മറിച്ച്, മൃഗങ്ങൾ വഴി ആയിരിക്കും. അതും, പ്രധാനമായും ഒരു കശേരുമൃഗ (നട്ടെല്ലുള്ള മൃഗം)ത്തിൽ നിന്നായിരിക്കും. രോഗകാരിളായ സൂക്ഷ്മാണുക്കളുടെ സാന്നിദ്ധ്യം ഭൂമിയിൽ നിഷേധിക്കാൻ കഴിയാത്ത ഒരു വസ്തുത തന്നെയാണ്. ഇവയിൽ മിക്കവാറും അണുക്കൾ സുഖസുഷുപ്തിയിൽ ആണ്ടിരിക്കുന്നത് വന്യജീവികളുടെ ശരീരത്തിനുള്ളിലാണ്.
പ്രകൃതി നൽകിയ സ്വാഭാവിക ആവസസ്ഥാനമായ വന്യജീവികളുടെ ശരീർത്തിനുള്ളിൽ ഇവ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. എന്നാൽ, അവിടെ നിന്നും മാറി, അതേ സാഹചര്യത്തിൽ ജീവിക്കാത്ത, അതേ ശരീരഘടനയില്ലാത്ത മനുഷ്യർ ഉൾപ്പടെയുള്ള മറ്റു ജീവിവർഗങ്ങളിൽ എത്തുമ്പോൾ ഈ സൂക്ഷ്മാണുക്കൾ മാരകങ്ങളായി മാറുന്നു. ഇത്തരത്തിൽ മൃഗങ്ങളിലേക്ക് കുടികയറിയ വൈറസുകൾ മൂലമുണ്ടായ മൃഗജന്യ രോഗങ്ങളാണ് എബോളയും എയ്ഡ്സുമെല്ലാം. ഇപ്പോൾ ലോകത്തെ മൊത്തം അഴികൾക്കുള്ളിലടച്ച കോവിഡും ഇത്തരത്തിലുള്ള ഒരു രോഗമാണ്.
മൃഗജന്യ രോഗങ്ങൾ ആരംഭിക്കുന്നതെങ്ങനെ ?
കോവിഡിന് ,മുൻപായി, ലോകവ്യാപകമായി ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കിയ മഹാമാരിയായിരുന്നു എയ്ഡ്സ്. ആഫ്രിക്കൻ വനാന്തരങ്ങളിൽ നിന്നും ഈ വൈറസിനെ മനുഷ്യ സമൂഹത്തിൽ എത്തിച്ചത് ചിലരുടെ ഒടുങ്ങാത്ത ലൈംഗികാസക്തിയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇപ്പോൾ ലോകം ഭയക്കുന്ന കൊറോണ എന്ന ഇത്തിരിക്കുഞ്ഞൻ വൈറസ്. മാംസഭക്ഷണത്തിലൂടെയാകാം ഇത് മനുഷ്യരിലെത്തിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ രണ്ടു രോഗങ്ങളുടെയും വ്യാപന രീതിയും, ലക്ഷണങ്ങളും എല്ലാം തികച്ചും വ്യത്യസ്തമാണെങ്കിലും ഇവ രണ്ടും ആത്യന്തികമായി കലാശിക്കുക മനുഷ്യന്റെ മരണത്തിലായിരിക്കും.
എന്നാൽ, ഈ രണ്ട് വൈറസുകൾ മാത്രമല്ല, വന്യജീവികൾക്കുള്ളിൽ മനുഷ്യരേയും കാത്തിരിക്കുന്നത്. ഡിനോസറുകളുടെ കാലം മുതൽക്കുള്ള പല വൈറസുകളും ഇപ്പോഴും സുഖസുഷുപ്തിയി ഉറങ്ങുന്നുണ്ടെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. ആർട്ടിക്ക് മേഖകലകളിലെ മഞ്ഞുപാളികൾക്കിടയിൽ പോലും ഇത്തരത്തിലുള്ള മാരക വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. ആയുസ്സ് ഏറെയുള്ള വവ്വാൽ പോലുള്ള പല വന്യജീവികളിലും ഇത്തരത്തിലുള്ള വൈറസുകളുണ്ട്. ഇവിടെ നിന്നാണ് ഇവ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്.
മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തിന്റെ സ്വഭാവം മാറിയത് അപകടകരമായി
പ്രകൃതി കൃത്യമായ നിർവ്വചനത്തോടെയാണ് ഓരോ ജീവികളുടെയും ജീവിത ചക്രം നിശ്ചയിച്ചിട്ടുള്ളത്. ഓരോ ആവാസ വ്യവസ്ഥകളും അവർക്കായി കണ്ടെത്തിയിട്ടുണ്ട്. ഇതേ പ്രകൃതി നിയമം തന്നെയാണ് കൊടുങ്കാട്ടിലെ വേട്ടയാടൽ ഉപേക്ഷിച്ച് മനുഷ്യരെ നദീതീരത്തെ സമതലങ്ങളിൽ എത്തിച്ചതും കൃഷിക്കാരാക്കിയതും. സ്വന്തം ജീവിതം കൂടുതൽ സുഖപ്രദമാക്കുവാനുള്ള മനുഷ്യന്റെ ത്വര അവന് നിരവധി ശാസ്ത്രീയ നേട്ടങ്ങൾ നേടിക്കൊടുത്തു. എന്നാൽ, അപ്പോൾ അവൻ മറന്നത് പ്രകൃതിയുടെ നിയമങ്ങളും ചട്ടക്കൂടുകളുമായിരുന്നു.
കാർഷിക ആവശ്യങ്ങൾക്കും പുതിയ ആവാസമേഖലകൾ തേടിയുമൊക്കെ മനുഷ്യൻ വനനശീകരണത്തിൽ ഏർപ്പെട്ടപ്പോൾ അവൻ വന്യജീവികളുമായി കൂടുതൽ അടുത്തു വരികയായിരുന്നു. ഇത് ഇത്തരം മാരക വൈറസുകൾ മനുഷ്യരിലേക്ക് പ്രവേശിക്കുന്നത് കൂടുതൽ എളുപ്പമാക്കി. ഒപ്പം, മാറിവന്ന മനുഷ്യന്റെ ജീവിത ശൈലി ഈ രോഗകാരികളുടെ വ്യാപനത്തിന് ആക്കം കൂട്ടി. ഇതിന് ഉത്തമ ഉദാഹരണമാണ് എയ്ഡ്സ് എന്ന മാരക രോഗത്തിന് കാരണമായ എച്ച് ഐ വി വൈറസിന്റെ വ്യാപനം.
എയ്ഡ്സിൽ നിന്നും നാം പഠിക്കാത്തത്
എഴുപതുകളിലും എൺപതുകളിലും ലോകമാകെ കത്തിപ്പടർന്ന ഒരു മഹാമാരിയായിരുന്നു എയ്ഡ്സ്. അന്നും ഇന്ന് കോവിഡിന്റെ കാര്യത്തിലെന്നപോലെ നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ അതിന്റെ ആവിർഭാവത്തെ സംബന്ധിച്ച് ഉയര്‍ന്നുവന്നു. ഇന്ന് ചൈനയാണ് പ്രതിക്കൂട്ടിലെങ്കിൽ അന്ന് അമേരിക്കയായിരുന്നു. സി അീ അമേരിക്കൻ ലബോറട്ടറികളിൽ ഉദ്പാദിപ്പിച്ച് ലോകത്ത് പരത്തിയതാണ് ഈ മാരകവൈറസ് എന്നായിരുന്നു അന്ന് ഏറെ പ്രചാരത്തിലുണ്ടായിരുന്ന സിദ്ധാന്തം.
എന്നാൽ, പതിറ്റാണ്ടുകൾ നീണ്ട പഠനം തെളിയിച്ചത് ആഫ്രിക്കൻ കാടുകളിലെ ഒരു പാവം ചിംബാൻസിയിൽ നിന്നാണ് ഈ രോഗം പൊട്ടിപ്പുറപ്പെട്ടത് എന്നാണ്. അജ്ഞാതനായ ഏതോ ഒരു വേട്ടക്കാരന്റെ കൂരമ്പുകൊണ്ട് ജീവൻ വെടിഞ്ഞ ഈ ചിംബാൻസി പിന്നീട് അവന്റെ ഭക്ഷണമായി. പൂർണ്ണമായും പാകംചെയ്യാതെ കഴിച്ച ഈ ചിംബാൻസിയുടെ മാംസത്തിലൂടെയോ രക്തത്തിലൂടെയോ ഈ വൈറസ് ഈ വേട്ടക്കാരന്റെ ശരീരത്തിലെത്തി മ്യുട്ടേഷന് വിധേയമാകുകയായിരുന്നു. പിന്നീട് ശരീര സ്രവങ്ങളിലൂടെ ഇത് മറ്റ് മനുഷ്യരിലേക്ക് പകർന്നു.
ആഫ്രിക്കയിലെ ഉൾനാടൻ ഗ്രാമങ്ങളിലൂടെ പടർന്ന ഈ വൈറസ് പിന്നീട് കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിൽ എത്തിച്ചേര്‍ന്നു. അവിടന്ന്, 1960 കളുടെ ആദ്യം തന്നെ ഇവ ആഫ്രിക്കയിൽ വ്യാപകമാകാൻ തുടങ്ങി. അന്ന് ആഫ്രിക്ക വികസനത്തിന്റെ ആരംഭത്തിലായിരുന്നു. അവിടെനിന്നും വിമാനമാർഗവും കപ്പൽ മാർഗവുമൊക്കെയായാൺ' ഇത് പാശ്ചാത്യ നാടുകളിൽ എത്തിച്ചേരുന്നത്. 1970 കളിൽ മനുഷ്യരുടെ ആഗോളയാത്രകൾ വർദ്ധിച്ചതും പിന്നെ അന്ന് ഉയര്‍ന്നു വന്ന ലൈംഗിക അരാജകത്വ വാദവുമെല്ലാം പാശ്ചാത്യ നാടുകളിൽ ഇത് വ്യാപകമാകുന്നതിന് വഴിയൊരുക്കി.
ലോകമാകമാനമായി 32 ദശലക്ഷം പേരുടെ മരണത്തിന് വഴിയൊരുക്കുകയും 75 ദശലക്ഷം പേരെ ബാധിക്കുകയും ചെയ്ത ഈ മഹാമാരി ഒരു നോർവീജിയൻ നാവികനിലൂടെയും ഒരു കനേഡിയൻ വിമാനത്തീലെ ഫ്ലൈറ്റ് അറ്റൻഡന്റിലൂടെയുമാണ് ആദ്യമായി പാശ്ചാത്യനാടുകളിൽ എത്തിയതെന്നും സ്ഥിരീകരിക്കപ്പെട്ടു. ഇതുന് സമാനമായതായിരുന്നു എബോളയുടെ വ്യാപനവും. പട്ടികളേയും ചിംബാൻസികളേയും വേട്ടയാടി തിന്നിരുന്ന ഒരു കൂട്ടം ആഫ്രിക്കൻ യുവാക്കളിലൂടെയാണ് എബോള വൈറസ് ലോകത്ത് വ്യാപിച്ചത്. ഇന്ന്, ഈ വൈറസ് ആദ്യമായി ബാധിച്ച ഗ്രാമത്തിലെ ജനങ്ങൾ വനങ്ങളിൽ നിന്ന് എന്തെങ്കിലും ഭക്ഷിക്കാൻ കൂടി ഭയപ്പെടുകയാണ്.
അതുപോലെ മറ്റൊരു മഹാമാരിയായ നിപ്പ ആരംഭിക്കുന്നത് എണ്ണപ്പനകൃഷിക്കായി ഇന്തോനേഷ്യൻ കാടുകൾ നശിപ്പിച്ചതിൽ നിന്നാണ്. ഇവിടം ആവാസകേന്ദ്രങ്ങളാക്കിയ വവ്വാലുകൾ വനം നശിപ്പിക്കപ്പെട്ടതോടെ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പറന്നണഞ്ഞത് മാരകമായ വൈറസുകളേയും പേറിയായിരുന്നു. ചില മനുഷ്യരുടെ ഭക്ഷണ വൈകൃതത്തിന് ഇരയായപ്പോൾ ഇവ ഈ വൈറസുകളെ മനുഷ്യന് ദാനം നൽകുകയും ചെയ്തു.
നമ്മുടെ പശ്ചിമഘട്ടത്തിൽ പോലും ഇത്തരം മാരക വൈറസുകളെ ശരീരത്തിലൊളിപ്പിച്ച് ജീവിക്കുന്ന നിരവധി വന്യജീവികൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അവിടങ്ങളിൽ നടക്കുന്ന വനനശീകരണം നമ്മളേ അവയോട് കൂടുതൽ അടുപ്പിക്കുകയാണ്. ഈയിടെ വിവാദമായ പുള്ളിപ്പുലിയെ കൊന്നു തിന്നതുപോലുള്ള ഭക്ഷണ വൈകൃതങ്ങൾ ഒരു നിമിഷനേരത്തെ സന്തോഷവും ആവേശവും നൽകുമെങ്കിലും ഭാവിയിൽ മരണവുമായെത്തുന്ന നിരവധി അപകടകാരികളായ ജീവികളേയും അവ നമുക്ക് നൽകുമെന്ന് ഓർക്കുക.
ആധുനിക ശാസ്ത്രത്തിന്റെ നേട്ടങ്ങളിൽ അഭിരമിക്കുമ്പോഴും പ്രകൃതിയുടെ നിയമങ്ങൾ മറക്കാതിരിക്കുക എന്നതുമാത്രമാണ് മനുഷ്യകുലത്തിന്റെ സർവ്വ നാശം ഒഴിവാക്കുവാനുള്ള ഒരേയൊരു വഴി. എബോളയും, നിപ്പയും, എയ്ഡ്സും, ഇപ്പോൾ കോവിഡുമൊക്കെപോലെയുള്ള നിരവധി രോഗങ്ങൾ ലോകത്തിന്റെ പലഭാഗത്തായി ഇപ്പോൾ തന്നെ നിലനിൽക്കുന്നു. ഇവയിൽ ചിലതിനൊക്കെ പ്രതിരോധമരുന്നുകൾ കണ്ടെത്തിയെങ്കിലും പലതിനും അതില്ല.
മാത്രമല്ല, ഇപ്പോൾ പുറത്തുവന്നതിലും അപകടകാരികളായ വൈറസുകളാണ് ഇപ്പോഴും വന്യജീവികളിൽ സുഖ സുഷുപ്തിയിൽ ആണ്ടിരിക്കുന്നത്. അവയെ ഉണർത്താൻ ശ്രമിക്കുന്നത് മനുഷ്യന്റെ നാശത്തിന് കാരണമാകുമെന്ന ബോധത്തോടെ ജീവിക്കുക എന്നതുമാത്രമാണ് ഇന്ന് നമുക്ക് മുൻപിലുള്ള ഏക പോം വഴി.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇനി ഒരു ഊഴവുമില്ല! കുഞ്ഞാലി മരക്കാറോടെ എല്ലാ ഊഴവും ഞാൻ നിർത്തി
- സൂര്യനിൽ ഗർത്തം രൂപപ്പെട്ടത് നമ്മളറിഞ്ഞത് ഏതാണ്ട് 15 കോടി കിലോമീറ്ററുകൾക്ക് അപ്പുറത്ത്
- എന്റെ പെരുമാറ്റത്തിനു മാറ്റം വരാൻ കാരണം കൊറോണയാകാം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍