11 ദിവസം കൊണ്ട് സ്തനാർബുദം തുടച്ച് നീക്കാമോ...? രണ്ട് കാൻസർ മരുന്നുകൾ സംയോജിപ്പിച്ചുള്ള പരീക്ഷണം വമ്പൻ വിജയം; ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ആവേശം
ആരോഗ്യരംഗം ഏറെ പുരോഗതി പ്രാപിച്ചിട്ടും വിവിധ രോഗങ്ങളെ തീർത്തും ഇല്ലാതാക്കിയിട്ടും ഇന്നും കാൻസറിനെ പൂർണമായും മെരുക്കാൻ നമുക്ക് സാധിച്ചിട്ടില്ല. അതിനാൽ കാൻസർ ഇന്നും ഒരു പേടിസ്വപ്നമായി അവശേഷിക്കുകയാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്തനാർബുദമാണ് ഏറ്റവും വലിയ പേക്കിനാവ്.സ്തനാർബുദത്തിനായി പലവിധ ചികിത്സകൾ ഇന്ന് നിലവിലുണ്ടെങ്കിലും അവയൊന്നും പൂർണമായം ഫലപ്രദമാണെന്ന് ഉറപ്പ് പറയാനാവില്ല. എന്നാൽ ഇപ്പോഴിതാ സ്താനാർബുദ ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിച്ച് കൊണ്ട് പുതിയൊരു ചികിത്സാ രീതി വികസിപ്പിച്ചെടുത്തുവെന്ന അവകാശവാദവുമായി ചില ഗവേഷകർ രംഗത്തെത്തിയിരിക്കുകയാണ്. ഇതു പ്രകാരം 11 ദിവസങ്ങൾ കൊണ്ട് സ്തനാർബുദം ചികിത്സിച്ച് മാറ്റാമെന്നാണ് തെളിഞ്ഞിരിക്കുന്നത്. രണ്ട് കാൻസർ മരുന്നുകൾ സംയോജിപ്പിച്ച് കൊണ്ടുള്ള ഇതു സംബന്ധിച്ച പരീക്ഷണം വൻ വിജയമായിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇതോടെ ലോകമെമ്പാടുമുള്ള സ്ത്രീകൾ ആവേശത്തിലും ആശ്വാസത്തിലുമായിരിക്കുകയാണ്.
ആംസ്ട്രർഡാമിലെ യൂറോപ്യൻ ബ്രെസ്റ്റ് കാൻസർ കോൺഫറൻസിൽ വച്ചാണ് പുതിയ കണ്ടുപിടിത്തത്തെക്കുറിച്ച് യുകെയിലെ ഡോക്ടർമാരുടെ ടീം പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇത് തികച്ചും അപ്രതീക്ഷിതമായ കണ്ടുപിടിത്തമായിരുന്നുവെന്നാണ് അവർ വ്യക്തമാക്കുന്നത്. പുതിയ സംവിധാനത്തിലൂടെ ആയിരക്കണക്കിന് അർബുദരോഗിണികളെ കീമോതെറാപ്പിയിൽ നിന്ന് മോചിപ്പിക്കാൻ സാധിക്കുമെന്നും അവർ അവകാശപ്പെടുന്നു.സ്തനാർബുദം മൂർധന്യാവസ്ഥയിലെത്തി 23 യുകെ ഹോസ്പിറ്റലുകളിൽ ചികിത്സയിൽ കഴിയുന്ന നിരവധി സ്ത്രീകൾക്ക് ഈ മരുന്ന് നൽകിയിട്ടുണ്ടെന്നും ഡോക്ടർമാർ പറയുന്നു. ഈ പരീക്ഷണത്തിൽ ഭാഗഭാക്കായ 87 ശതമാനം സ്ത്രീകളിലും സ്തനാർബുദം ഏതാണ്ട് ശമിച്ചുവെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. അതായത് ഇവരിൽ കാൻസർ കോശങ്ങൾ പെരുകുന്നതിൽ കുറവുണ്ടായിട്ടുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്.ചില സ്ത്രീകളിൽ അത്ഭുതകരമായ ഫലങ്ങളാണ് ഈ മരുന്ന് കഴിച്ചത് മൂലമുണ്ടായിരിക്കുന്നത്.മരുന്ന് കഴിച്ച 11 ശതമാനം സ്ത്രീകളിൽ സ്തനാർബുദം പൂർണമായും മാറിയത് സർജന്മാരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 17 ശതമാനം പേരിൽ സ്തനാർബുദം കാര്യമായ രീതിയിൽ ചുരുങ്ങുകയും ചെയ്തിരുന്നു.
നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന രണ്ട് കാൻസർ മരുന്നുകളായ തൈവെർബ്, ഹെർസെപ്റ്റിൻ എന്നിവ കൂട്ടിക്കലർത്തിയാണ് പുതിയ ചികിത്സ ഡോക്ടർമാർ പരീക്ഷിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്റർ, ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ റിസർച്ച് എന്നിവിടങ്ങളിലെ ഗവേഷകന്മാരാണ് ഇത് സംബന്ധിച്ച പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയിരിക്കുന്നത്. ശസ്ത്രക്രിയക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ ട്യൂമറുകൾ ചുരുക്കുകയായിരുന്നു ഈ പരീക്ഷണത്തിലൂടെ ഗവേഷകർ ലക്ഷ്യമിട്ടിരുന്നത്.തുടർന്ന് ശസ്ത്രക്രിയക്കൊരുങ്ങിയപ്പോൾ അർബുദം ചില സ്ത്രീകളിൽ ചുരുങ്ങിയതായും മറ്റു ചിലരിൽ തീർത്തും ഇല്ലാതാതായും ഗവേഷകർ കണ്ടെത്തുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരെ 3 സെന്റീമീറ്റർവരെ വിസ്തൃതിയിലുണ്ടായിരുന്ന അർബുദം വരെ ഇത്തരത്തിൽ ചുരുങ്ങിയിരുന്നു.കട്ടിയായ അർബുദം 11 ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമായിരിക്കുന്നത് ഇതു വരെ കേട്ട് കേൾവി പോലുമില്ലാത്ത കാര്യമാണെന്നാണ് മാഞ്ചസ്റ്ററിലെ കാൻസർ സർജനായ നിഗെൽ ബുൻഡ്രെഡ് പറയുന്നത്.ഇത് ഞെട്ടിപ്പിക്കുന്ന കണ്ടുപിടിത്തമാണെന്നും അദ്ദേഹം പറയുന്നു.
ഇപ്പോൾ ഇത് സംബന്ധിച്ച പരീക്ഷണം ചെറിയതോതിലുള്ളതാണെന്നും അതായത് വെറും 257 സ്ത്രീകളെ പങ്കെടുപ്പിച്ച പരീക്ഷണത്തിൽ 66 പേരിൽ മാത്രമാണ് ഈ മരുന്ന് പരീക്ഷിച്ചിരിക്കുന്നതെന്നും വ്യാപകമായ ഉപയോഗത്തിന് ഇത് സംബന്ധിച്ച കൂടുതൽ ടെസ്റ്റുകൾ അനിവാര്യമാണെന്നും ഗവേഷകർ പറയുന്നു. HER2 പോസിറ്റീവ് ഫോം കാൻസറുള്ള സ്ത്രീകൾക്കാണ് പ്രസ്തുത മരുന്ന് നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള സ്തനാർബുദം വർഷം തോറും ഏകദേശം ബ്രിട്ടനിലെ 8000 സ്ത്രീകളെ ബാധിക്കുന്നുണ്ട്.ഹെർസെപ്റ്റിൻ സ്ത്രീകൾക്ക് നൽകുന്നത് ഡ്രിപ്പിലൂടെയാണ്. ഇത് ചിലപ്പോൾ കീമൊതെറാപ്പിക്കൊപ്പവും നൽകാറുണ്ട്. തൈവെർബ് ലാപാടിനിബ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. സ്തനാർബുദം ബാധിച്ചവർക്ക് ഗുളിക രൂപത്തിലാണിത് നൽകുന്നത്. മറ്റ് ചികിത്സകൾ പരാജയപ്പെടുമ്പോഴാണിത് നൽകുന്നത്. ഈ രണ്ടു മരുന്നുകളും കൂട്ടിക്കലർത്തി നൽകിയാൽ രോഗം തുടക്കത്തിൽ തന്നെ ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.സ്തനാർബുദം ബാധിച്ചവർക്ക് സർജറി നടത്തിയാലും കാൻസർ കോശങ്ങളെ പൂർണമായും നീക്കം ചെയ്യാനാവില്ല. ഈ മരുന്നിന്റെ 11 ദിവത്തെ കോഴ്സിന് വെറും 1,50,000 രൂപ മാത്രമേ ചെലവ് വരുന്നുള്ളൂവെന്ന പ്രത്യേകതയുമുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍