ലക്ഷണമില്ലാത്ത കോവിഡ് രോഗികൾ അപകടമേയല്ല; പോസിറ്റീവ് ആയാലും പകരുകയില്ല; ലോക്ക്ഡൗൺ കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായില്ല; കോവിഡ് കാല മണ്ടത്തരങ്ങൾ ഓരോന്നായി തെളിവ് സഹിതം പുറത്തുവരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കോവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകളിൽ ലോകമാകമാനമൂള്ള മനുഷ്യർ ഏറെ ഭയപ്പാടോടെയായിരുന്നു നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകാത്ത കൊറോണ എന്ന കുഞ്ഞൻ വൈറസിനെ കുറിച്ച് ചിന്തിച്ചിരുന്നത്. ഭയം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള നിരവധി സിദ്ധാന്തങ്ങളും ഈ വൈറസിനെ കുറിച്ച് പുറത്തുവന്നു. ഓരോ പുതിയ കണ്ടുപിടുത്തങ്ങളും ഭീതി നിറഞ്ഞ മനസ്സോടെയായിരുന്നു നമ്മൾ വായിച്ചതും ശ്രവിച്ചതും. കോവിഡിന്റെ ഭീതിയൊഴിഞ്ഞ നാളുകളിൽ, ഈ മഹാമാരിയെ കുറിച്ചുള്ള കൂടുതൽ സത്യങ്ങൾ പുറത്തുവരികയാണ്.
ലക്ഷണം പ്രകടിപ്പിക്കാത്ത കോവിഡ് രോഗികൾ രോഗം പടർത്തും എന്ന സിദ്ധാന്തം ഊതിപ്പെരുപ്പിച്ച ഒന്നായിരുന്നു എന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞർ പറയുന്നത്. 30,000 ൽ അധികം പേരിൽ നടത്തിയ പഠനത്തിലായിരുന്നു, ലക്ഷണമ്പ്രകടിപ്പിക്കാത്ത രോഗികൾ രോഗം പടർത്താനുള്ള സാഹചര്യം, 68 ശതമാനം കുറവാണെന്ന് കണ്ടെത്തിയത്. ജനങ്ങളെ നിർബന്ധപൂർവ്വം മാസ്ക് ധരിപ്പിക്കുവാനും അതുപോലെ ലോക്ക്ഡൗൺ നടപ്പിലാക്കുവാനുമായി ലോകമെമ്പാടുമുള്ള ഭരണകൂടങ്ങൾ പറഞ്ഞിരുന്ന ഒരു കാര്യം ലക്ഷണം പ്രകടിപ്പിക്കാത്ത രോഗികളും രോഗം പരത്തും എന്നതായിരുന്നു.
മൊത്തം രോഗവ്യാപനത്തിന്റെ മൂന്നിലൊന്ന്, ലക്ഷണം പ്രകടിപ്പിക്കാത്ത രോഗികൾ വഴിയാണെന്നും അന്ന് പറഞ്ഞിരുന്നു. ചില ശാസ്ത്രജ്ഞർ പറഞ്ഞിരുന്നത്, ലക്ഷണം പ്രകടിപ്പിക്കാത്തവർ ലക്ഷണം പ്രകടിപ്പിക്കുന്നവരെ പോലെ തന്നെ രോഗം പടരുന്നതിനു കാരണമാകും എന്നായിരുന്നു. എന്നാൽ, ഇപ്പോൾ അമേരിക്കയും ബ്രിട്ടനും ഉൾപ്പടെ 42 രാജ്യങ്ങളിലായി നടത്തിയ പഠനത്തിൽ തെളിഞ്ഞത് ലക്ഷണം പ്രകടിപ്പിക്കാത്ത രോഗികളിൽ നിന്നുള്ള വ്യാപനംമൊത്തം രോഗവ്യാപനത്തിന്റെ 14 ശതമാനം മാത്രമായിരുന്നു എന്നാണ്.
42 രാജ്യങ്ങളിലായി 2020 ഏപ്രിലിനും 2021 ജൂലായ്ക്കും ഇടയിലായി കോവിഡ് ബാധിച്ച 28,426 വ്യക്തികളിൽ നടത്തിയ 130 പഠനങ്ങളുടെ ഫലങ്ങൾ ക്രോഡീകരിച്ച് വിശകലനം ചെയ്താണ് ശാസ്ത്രജ്ഞർ ഇക്കാര്യംകണ്ടെത്തിയത്. ഇവരിൽ 12,000 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചെങ്കിലും അവർ ലക്ഷണം പ്രകടിപ്പിച്ചിരുന്നില്ല.
മൊത്തം കോവിഡ് രോഗികളിൽ തന്നെ 14 മുതൽ 50 ശതമാനം വരെ ലക്ഷണം പ്രകടിപ്പിക്കാത്തവർ ആയിരുന്നു എന്നും പഠന റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, രോഗം പരത്തുന്നതിൽ അവർ കാര്യമായ പങ്കൊന്നു വഹിച്ചിട്ടില്ലെന്നും സ്വിറ്റ്സർലാൻഡിലെ യൂണിവേഴ്സിറ്റി ഓഫ് ബേണിലെ പ്രൊഫസർ ഡയാന ഗാർസിയ പറയുന്നു. 130 പഠനങ്ങളിലും സ്വീകരിച്ച മെത്തഡോളജി വ്യത്യസ്തമായിരുന്നു എന്ന്സഹ ഗവേഷകനായ പ്രൊഫസർ നിക്കോള ലോ പറഞ്ഞു. ഏതെങ്കിലും ഒരു പഠനരീതിയെ മാത്രം ആശ്രയിച്ചാൽ വസ്തുതകൾക്ക് കൃത്യത കുറയും എന്നതിനാലാണ് ഇത്തരമൊരു സമീപനം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്ലോസ് മെഡിസിൻ ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന് അടിസ്ഥാനമായ പഠനങ്ങൾ ഏറെയും അമേരിക്കയും യൂറോപ്പും കേന്ദ്രീകരിച്ചാണ് നടത്തിയിട്ടുള്ളത്. 130 പഠനങ്ങളിൽ 45 എണ്ണം വീതം ഈ രണ്ടു ഭൂഖണ്ഡങ്ങളിലായിരുന്നു നടത്തിയത്. ലക്ഷണം പ്രദർശിപ്പിക്കാത്ത കോവിഡിനെ കുറിച്ചുള്ള അനാവശ്യമായ ആശങ്ക പല രാജ്യങ്ങളിലും ജനങ്ങൾ ആഴ്ച്ചയിൽ രണ്ടു തവണ വീതം കോവിഡ് പരിശോധനക്ക് വിധേയരാകണം എന്ന നയം കൊണ്ടുവരാനും ഇടയാക്കി എന്ന് റിപ്പോർട്ടിൽ പറയുന്നു. കൃത്യമായ ഇടവേളകളിലുള്ള രോഗ പരിശോധന രോഗവ്യാപനം തടയുവാൻ ഏറ്റവും അനുയോജ്യം എന്നായിരുന്നു അക്കാലത്ത് പ്രചരിപ്പിച്ചിരുന്നത്.
വെളുക്കാൻ തേച്ചത് പാണ്ടായിലോക്ക്ഡൗൺ
അതിനിടയിലെ ഇറ്റലിയിൽ നടന്ന മറ്റൊരു പഠനത്തിന്റെ റിപ്പോർട്ടിൽ പറയുന്നത് മഹാവ്യാധിയുടെ ആഘാതം ലോക്ക്ഡൗൺ മൂലം മൂന്നിരട്ടിയായി വർദ്ധിച്ചു എന്നാണ്. രോഗവ്യാപനത്തിന്റെ ആദ്യ നാളുകളിൽ ബ്രിട്ടനിലെ ശാസ്ത്രോപദേശക സമിതി മുൻപോട്ടു വച്ച, ഏറെ വിവാദമായ നിർദ്ദേശങ്ങളോട് ഏതാണ്ട് സമാനമായ രീതിയിൽ ഉള്ളതാണ് ഈ റിപ്പോർട്ടും. 2020-21 കാലഘട്ടത്തിലെ ഏഴുമാസക്കാലയളവിൽ എത്രമാത്രം ആളുകൾ അവരുടെ വീടുകൾ വിട്ട് പുറത്തിറങ്ങി എന്ന വിവരം ഫേസ്ബുക്കിലൂടെയും ഗൂഗിളിലൂടെയും ശേഖരിച്ചായിരുന്നു ഇറ്റാലിയൻ ശാസ്ത്രജ്ഞർ ഈ പഠനം നടത്തിയത്.
അക്കാലത്ത് ഇറ്റലിയിൽ ട്രാഫിക് സിഗ്നൽ സമ്പ്രദായത്തിലുള്ള ലോക്ക്ഡൗൺ ആയിരുന്നു നിലനിന്നിരുന്നത്. ഏറ്റവും കടുത്ത നിയന്ത്രണങ്ങളോടു കൂടിയ റെഡ് സോൺ, കുറച്ച് നിയന്ത്രണങ്ങൾ മാത്രമുള്ള ഗ്രീൻ സോൺ, ഇവയ്ക്കിടയിൽ ആംബർ സോണും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ കാഠിന്യത്തെഅവഗണിച്ചുകൊണ്ട്, ലോക്ക്ഡൗൺ കാലത്ത് തന്നെ ആളുകളുടെ സഞ്ചാരം ക്രമമായി സാവധാനം വർദ്ധിച്ചു വന്നു എന്നാണ് ഈ പഠന റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, ഏറ്റവും കർക്കശമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന റെഡ് സോണുകളിൽ യാത്രകൾ ഏതാണ്ട് പൂർണ്ണമായി തന്നെ മുടങ്ങിയതായും, വീടുകളിൽ ഇരുന്നവർ അനുഭവിച്ച മാനസികാഘാതം വളരെ വലുതായിരുന്നതായും അവർ കണ്ടെത്തി. കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളേക്കാൾ നല്ലത് ചെറിയ ചെറിയ നിയന്ത്രണങ്ങളാണ് എന്നാണ് ഈ പഠനം നടത്തിയ ശാസ്ത്രജ്ഞർ പറയുന്നത്.
മാത്രമല്ല, കർക്കശമായ നിയന്ത്രണങ്ങൾ ദീർഘകാലത്തേക്ക് നടപ്പാക്കുക എന്നത് തികച്ചും അപ്രയോഗികമാണെന്ന ഒരു അഭിപ്രായംലോക്ഡൗണിന്റെ ആരംഭകാലത്തു തന്നെ ഉയർന്നിരുന്നു. എന്നാൽ, അത് സ്ഥാപിക്കാൻ ആവശ്യമായ തെളിവുകൾ അന്ന് ലഭ്യമായിരുന്നില്ല. ഏതാണ്ട് സമാനമായ രീതിയിലുള്ള നിർദ്ദേശം നൽകിയ ബ്രിട്ടനിലെ ശാസ്ത്രോപദേശക സമിതി പിന്നീട് രോഗവ്യാപനം കടുത്തപ്പോൾ നിലപാടിൽ മാറ്റം വരുത്തുകയായിരുന്നു.
പ്ലോസ് ഡിജിറ്റൽ ഹെൽത്ത് ജേർണലിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടിന് അടിസ്ഥാനമായ പഠനം ഇറ്റലിയിലെ 20 മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു നടത്തിയിരുന്നത്. 2020 നവംബറിനും 2021 മെയ് മാസത്തിനും ഇടയിലായി ഫേസ്ബുക്കിൽ നിന്നും ഗൂഗിളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം നടത്തിയത്. ഫേസ്ബുക്കിലെ അനോനിമൈസ്ഡ് ലൊക്കേഷൻ ഡാറ്റാ ഉപയോഗിച്ച് ആളുകളുടെ ഫോണുകൾ ട്രാക്ക് ചെയ്തായിരുന്നു അവരുടെ നീക്കങ്ങളുടെ വിവരം ശേഖരിച്ചത്. അവർ വീടുകളീൽ ഉള്ളപ്പോൾ, സ്വന്തം വൈ ഫൈയിൽ ലോഗ് ഇൻ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ ഗൂഗിളിനെ ആശ്രയിച്ച് വീടിനുള്ളിൽ ചെലവഴിച്ച സമയകാലയളവും ശേഖരിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍