നിങ്ങളുടെ ബോഡി ക്ലോക്ക് സമയം തെറ്റിക്കാതെ കൃത്യമായി ഓടുന്നുണ്ടോ? ഇടയ്ക്കിടെ നിങ്ങൾ ബാറ്ററി മാറിയിടുന്നുണ്ടോ? മനുഷ്യ ജീവിതത്തെ മുഴുവൻ നിയന്ത്രിക്കുന്ന ബോഡി ക്ലോക്കിന്റെ നമ്മൾ അറിയാത്ത കഥ
മറുനാടൻ ഡെസ്ക്
ബോഡി ക്ലോക്ക് അഥവാ ജൈവ ഘടികാരം എന്ന് കേട്ടിട്ടുണ്ടോ ? നിങ്ങളുടെ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളും, മുൻകൂട്ടി നിശ്ചയിച്ച പദ്ധതി പ്രകാരം മുൻപോട്ട് കൊണ്ടുപോകുന്നത് ജൈവഘടികാരത്തിന്റെ സ്പന്ദനങ്ങളാണ്. നിങ്ങൾ ദീർഘദൂര വിമാനയാത്രകഴിഞ്ഞിറങ്ങുമ്പോൾ സംഭവിക്കുന്ന ജെറ്റ് ലാഗിനു കാരണം ഈ ജൈവ ഘടികാരത്തിലെ സമയം, പുറത്തെ സമയവുമായി പൊരുത്തപ്പെടാത്തതുകൊണ്ടാണ്. നിങ്ങളുടെ ഭക്ഷണം, ഉറക്കം, ലൈംഗികത ഇവയെല്ലാം നിയന്ത്രിക്കുന്നത് ജൈവഘടികാരം തന്നെയാണ്.
നമ്മുടെ ജീവിതത്തിന്റെ താളം ക്രമീകരിക്കുന്നത് ഈ ജൈവ ഘടികാരമാണ്. നമ്മൾ എത്രത്തോളം വ്യക്തതയോടെ ചിന്തിക്കുന്നു എന്നതു മുതൽ നമ്മുടെ ദഹനവ്യുഹം അടുത്ത ഭക്ഷണം സ്വീകരിക്കാൻ എപ്പോൾ തയ്യാറാകുന്നു എന്നതുവരെ എല്ലാം നിയന്ത്രിക്കുന്നത് ഇതു തന്നെയാണ്. നമുക്ക് രോഗങ്ങൾ പിടിപെടുന്നത് എപ്പോഴെന്നോ, മാംസപേശികൾ എപ്പോൾ ദൃഢമാകണമെന്നോ ഒക്കെനിശ്ചയിക്കുന്നതും അദൃശ്യമായ ഈ ഘടികാരമാണ്. നമ്മുടെ ലൈംഗിക ശേഷിയേയും മുൻഗണനകളേയും വരെ ഇത് സ്വാധീനിക്കും. മാത്രമല്ല, നമ്മുടെ ആശയവിനിമയ കഴിവിനേയും മറ്റു നൈപുണികളേയും ഉണർത്തുന്നതും ഇതാണ്.
ഇതിനെ കുറിച്ചുള്ള പഠനങ്ങൾ ഇപ്പോൾ പല പാശ്ചാത്യ യൂണിവേഴ്സിറ്റികളിലും പുരോഗമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി, നമ്മുടെ ആരോഗ്യത്തെ കൂടുതൽ മെച്ചപ്പെടുത്താൻ ജൈവഘടികാരത്തെ എങ്ങനെ കൂടുതൽ കൃത്യതയുള്ളതാക്കാം എന്നതിനെ കുറിച്ചുള്ള ചില പഠന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. നിങ്ങളുടെ ജൈവ ഘടികാരത്തെ മെച്ചപ്പെടുത്താൻ ദൈന്യദിനേന ചെയ്യേണ്ട നാലു കാര്യങ്ങളാണ് ഇതിന്റെ ഭാഗമായി ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ശരീരത്തിന്റെ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനത്തിനായി നമ്മുടെ ജൈവ ഘടികാരത്തെ എല്ലാ ദിവസവും റീസെറ്റ് ചെയ്യേണ്ടതുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ജൈവഘടികാരത്തിലെ സമയവും ബാഹ്യ സമയവും തമ്മിൽ ഒത്തുപോകേണ്ടതുണ്ട്. അതിനുള്ള ഏറ്റവും നല്ല മാർഗ്ഗം ദിവസവും അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ഉദയത്തിനു ശേഷവും അസ്തമനത്തിനു മുൻപുമായി ശരീരത്തെ വെയിൽ കൊള്ളിക്കുക എന്നതാണ്.
കിടന്നതിനു ശേഷം ഉറങ്ങുന്നതിനു മുൻപായി സ്മാർട്ട്ഫോൺ, ഐ പാഡ് എന്നിവ ഉപയോഗിക്കുന്ന ശീലമുണ്ടെങ്കിൽ അതിൽ നിന്നും വരുന്ന പ്രകാശം ജൈവഘടികാരത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അതിന്റെ സമയക്രമീകരണത്തെ തെറ്റിക്കുമെന്നും ഒരു വാദം ഉയർന്നിരുന്നു. യഥാർത്ഥത്തിൽ ഇവയിൽ നിന്നൊക്കെ വരുന്ന പ്രകാശം, ഏറ്റവും കുറഞ്ഞ പകൽ വെളിച്ചത്തേക്കാൾ വളരെ കുറവാണ് അതുകൊണ്ടു തന്നെ ഇവയ്-ക്ക് നിങ്ങളുടെ ജൈവഘടികാരത്തെ സ്വാധീനിക്കാൻ കഴിയില്ല.
ഇത്തരത്തിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ശീലമാക്കിയവർക്ക് ഏതാനും മിനിറ്റുകൾ മാത്രമാണ് ഉറക്കം വൈകുന്നത്. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ എറെ വേവലാതി വേണ്ട എന്ന് ഗവേഷകർ പറയുന്നു. സ്മാർട്ട് ഫോൺ പോലുള്ളവ ഉപയോഗിക്കുന്ന നേരത്ത് മനസ്സ് കൂടുതൽ ജാഗരൂകമാകുന്നതിനാലാണ് ഉറക്കം വൈകുന്നതെന്നും അവർ പറയുന്നു. ഇത്തരം ഉപകരണങ്ങളിൽ നിന്നുള്ള നേരിയ പ്രകാശത്തിന് നിങ്ങളുടെ ജൈവഘടികാരത്തെ സ്വാധീനിക്കാൻ കഴിയില്ല.
അതുപോലെ പ്രവർത്തി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും ഉറക്കത്തിനായി കൃത്യമായ ഒരു സമയപ്പട്ടിക കാത്തു സൂക്ഷിക്കുക. ഇത് നിങ്ങളുടെ ജൈവ ഘടികാരത്തിന്റെ കൃത്യത വർദ്ധിപ്പിക്കാൻ സഹായിക്കും. ആധുനിക മനുഷ്യന്റെ പുതിയ വിചാരങ്ങളിൽ ഒന്നാണ് ചെയ്യുവൻ ആഗ്രഹിക്കുന്ന ഏതൊരു കാര്യവും ഏത് സമയത്തും ചെയ്യാൻ കഴിയുമെന്നത്. എന്നാൽ ഇത് തികച്ചും തെറ്റായ ഒരു ധാരണയാണെന്നാണ് ഗവേഷകർ പറയുന്നത്. രത്രികാലങ്ങളിലെ ഷിഫ്റ്റ് ഉറക്കത്തെ മാത്രമല്ല, നമ്മുടെ ജൈവ ഘടികാരത്തിന്റെ പ്രവർത്തനങ്ങളേയും തടസ്സപ്പെടുത്തുന്നു.
നമ്മൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എപ്പോഴും ചെയ്യാൻ ആയെന്നു വരില്ല. അതിന് നമ്മുടെ ശരീരം തയ്യാറാകണം. അതിനായി ആയിരക്കണക്കിന് ജീനുകൾ സജീവമാവുകയും നിർജ്ജീവമാകുകയും വേണം,അതും കൃത്യമായ ഒരു ക്രമത്തിൽ. പ്രോട്ടീനുകൾ, എൻസൈമുകൾ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് മറ്റു ധാതുക്കൾ എന്നിവ ആഗിരണം ചെയ്യപ്പെടുകയും അവയെല്ലാം വിഘടിക്കപ്പെടുകയും ഊർജ്ജം ഉദ്പാദിപ്പിക്കപ്പെടുകയും വേണം. വളർച്ച മുതൽ പ്രത്യൂദ്പാദനം വരെയുള്ള നമ്മുടെ ഓരോ പ്രവർത്തനങ്ങള്‍ക്കും ഇതെല്ലാം അനിവാര്യമാണ്. മാതമല്ല, ഇതെല്ലാം കൃത്യമായ സമയങ്ങളിൽ നടക്കുകയും വേണം. ഇതാണ് വളരെ കൃത്യതയോടെ നമ്മുടെ ജൈവ ഘടികാരം നിയന്ത്രിക്കുന്നത്.
മസ്തിഷ്കത്തിലെ സൂപ്രകിയാസ്മാറ്റിക് ന്യുക്ലിയസ്സുകളിലാണ് ഈ ഘടികാരം സ്ഥിതി ചെയ്യുന്നത് എന്ന് ഗവേഷകർ പറയുന്നു. തികച്ചും സ്വതന്ത്രമായി സ്പന്ദിച്ച് അവ 24 മണിക്കൂറും ഒരു താളം രൂപീകരിക്കുന്നു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഒരു ഘടികാരത്തിന് നമ്മുടെ പഴയ ഘടികാരങ്ങളെ പോലെ ദിനേന വൈൻഡിങ് പോലുള്ള പ്രക്രിയകൾ ചെയ്യേണ്ടതുണ്ട്. എസ് സി എന്നിൽ ഉള്ളത് മാസ്റ്റർ ക്ലോക്ക് ആണെങ്കിൽ നമ്മുടെ കരൾ, മാംസപേശികൾ, പാൻക്രിയാസ് തുടങ്ങിയ, ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലേയും ഓരോ കോശങ്ങളിലും ചെറു ഘടികാരങ്ങൾ ഉണ്ട്. ഇതെല്ലാം മസ്തിഷ്കത്തിലെ പ്രധാന ക്ലോക്കുമായി തുലനാവസ്ഥയിൽ ആയിരിക്കണം.
ഈ ഘടികാരത്തിന്റെ കൃത്യത പരിപാലിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സൂര്യോദയത്തിനു ശേഷവും അസ്തമനത്തിനു ശേഷവും ശരീരത്തെ വെയിൽ കൊള്ളിക്കുക എന്നത്. ഇതുവഴി പുറത്തെ സമയവുമായി ജൈവഘടികാരത്തിലെ സമയത്തിന് താദാത്മ്യം പ്രാപിക്കാൻ കഴിയും എന്ന് ഗവേഷകർ പറയുന്നു. അതുപോലെ ദിവസവും ഒരേ സമയത്ത് ഉറങ്ങുക, ഉണരുക, ഭക്ഷണം കഴിക്കുക തുടങ്ങിയ ശീലങ്ങളും ഈ ഘടികാരത്തിന് കൃത്യതയേകും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍