ലോകാരോഗ്യ സംഘടന ഭയക്കുന്നത് ഈ ഒൻപത് രോഗങ്ങളെ; കോവിഡിനേക്കാൾ നാശം വിതക്കാൻ ഒരുങ്ങി ഇവർ; ലോകം ആശങ്കയോടെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നത് ഈ മാരക രോഗങ്ങളെ; ഈ മഹാമാരികൾ നമ്മളെ എങ്ങനെ ബാധിക്കും?
മറുനാടൻ മലയാളി ബ്യൂറോ
കോവിഡിന്റെ ഇരുണ്ടകാലങ്ങൾ ചരിത്രമായി മാറിയതോടെ, അത് ഒരു അടിയന്തര പ്രാധാന്യം അർഹിക്കുന്ന ആരോഗ്യ പ്രശ്നമല്ലാതായി മാറിക്കഴിഞ്ഞു. എന്നാൽ, മറ്റൊരു മഹാമാരി നമ്മളെ കാത്ത് ഒളിഞ്ഞിരിപ്പുണ്ട് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മനുഷ്യകുലത്തിന് അത്യധികം ഭീഷണി ആയേക്കുമെന്ന് ഭയക്കുന്ന ഒൻപത് രോഗകാരികളെ ലോകാരോഗ്യ സംഘടന അതി സൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. ഇവ മൂലമുണ്ടാകുന്ന മഹാമാരികൾ കണ്ടെത്താനുള്ള പരിശോധനകൾ, ചികിത്സാ മാർഗ്ഗങ്ങൾ, വാക്സിനുകൾ എന്നിവ കണ്ടെത്താനുള്ള ഗവേഷണങ്ങളും അതിവേഗം നടക്കുന്നുണ്ട്.
എന്നാൽ, ഒരു പ്രധാന ഭീഷണി അധികൃതർ ഒഴിവാക്കി, പക്ഷിപ്പനി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിവേഗം പടർന്ന് പിടിക്കുന്ന പക്ഷിപ്പനി അധികം വൈകാതെ മനുഷ്യരിലേക്കും പടർന്നേക്കാം എന്ന് ചില കോണുകളിൽ നിന്നും മുന്നറിയിപ്പുകൾ ഉയർന്നിട്ടുണ്ട് എന്നതും ഓർക്കണം. നിലവിൽ, ഇത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അത്രവേഗം പടർന്ന് പിടിക്കുകയില്ലെങ്കിലും ഇതിന്റെ രോഗകാരികൾക്ക് മ്യുട്ടേഷൻ അഥവാ ഉൽപരിവർത്തനം സംഭവിച്ചാൽ ഒരുപക്ഷെ സ്ഥിതി ഗുരുതരമായേക്കാം.
ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ നടത്തിയ ഒരു പഠനത്തിൽ പുറത്ത് വന്നത് ഇത് പിടിപെടുന്ന 20 പേരിൽ ഒരാൾ വീതം മരിക്കും എന്നായിരുന്നു. ഭാവികാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിന് മാത്രമായിട്ടാണ് ഈ കണക്ക് എന്നും അതല്ലാതെ ഒരു പ്രവചനം അല്ലെന്നും അധികൃതർ പറയുന്നു.അതേസമയം, ഒരു പ്രതിസന്ധി സൃഷ്ടിക്കാൻ കെല്പുള്ള ഒൻപത് പകർച്ച വ്യാധികളെ ലോകാരോഗ്യ സംഘടന ഇപ്പോൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.
അടുത്ത മഹാമാരിക്ക് ഏറ്റവും അധികം സാധ്യത ഒരുക്കുന്നത് രൂപഭേദം വന്ന ഇൻഫ്ളുവൻസ ആയിരിക്കും എന്നാണ് ശാസ്ത്രജ്ഞർപറയുന്നത്. എന്നാൽ, ഏറ്റവുമധികം ഭയക്കേണ്ട രോഗങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനക്കാരൻ നമ്മുടെ കോവിഡ് തന്നെയാണ്. 2020-ൽ ലോകഥ്റ്റെ നിശ്ചലമാക്കിയ ഇതിനെ ഇനിയും പൂർണ്ണമായും ഭൂമുഖത്ത് നിന്നും തുടച്ചു നീക്കാൻ ആയിട്ടില്ല. ഏത് നിമിഷവും വർദ്ധിച്ച ശക്തിയോടെ ഇത് വീണ്ടും ആഞ്ഞടിച്ചേക്കം എന്ന് കരുതുന്നവർ ശാസ്ത്രലോകത്ത് കുറവല്ല.
ക്രിമിയൻ- കോംഗോ ഹെമോറജിക് പനിയാണ് ലിസ്റ്റിലെ അടുത്ത പേരുകാരൻ. 40 ശതമാനം വരെ മരണനിരക്കുള്ള ഈ രോഗം സാധാരണയായി മനുഷ്യന്റെ ശരീര സ്രവങ്ങളിലൂടെയാണ് പകരുക. വൃത്തിയാക്കാത്ത ആശുപ്ത്രി ഉപകരണങ്ങളിലൂടെയും ഇത് പകരാം. എബോളക്ക് സമാനമായ പേശീ വേദന , ഉദര വേദന, തൊണ്ടയിൽ അസ്വസ്ഥത, ഛർദ്ദി തുടങ്ങിയവയാണ് ഇതിന്റെയും ലക്ഷണങ്ങൾ. കിലപ്പോൾ അതിവേഗം ഉയരുന്ന ശരീര താപനില, കഴുത്ത് വേദന, പുറം വേദന തുടങ്ങിയവയും അനുഭവപ്പെടാം. ഇന്നലെ നമീബിയയിൽ ഒരു വ്യക്തി ഈ രോഗം മൂലം മരണമടഞ്ഞതായി ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടുണ്ട്.
എബോള വൈറസ് രോഗവും മാർബർഗ് വൈറസ് രോഗവും
ശരീരാവയവങ്ങളും രക്തക്കുഴലുകളും പ്രവർത്തന രഹിതമാകുന്ന ഈ രണ്ട് രോഗങ്ങളും ബാധിച്ചവരിൽ പകുതി പേരുടെ ജീവൻ എടുക്കാൻ മാത്രം മാരകമായവയാണ്. രോഗബാധയുള്ള വ്യക്തിയെ സ്പരിശിക്കുക വഴിയും, ശരീര സ്രവങ്ങളിലൂടെയും ഇത് പകരാം. ഇതിൽ മാർബർഗ് ആണ് ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും ഭീകരനായ രോഗകാരി. ബാധിച്ചവരിൽ 88 ശതമാനം പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു. മാത്രമല്ല, മുഖം കുഴിഞ്ഞും കണ്ണുകൾ ഉന്തിയുമൊക്കെ രോഗികൾക്ക് വികൃത രൂപം ഉണ്ടാവുകയും ചെയ്യും.
എലികളിൽ നിന്നും പകരുന്ന ലാസ്സാ പനിയാണ് മറ്റൊന്ന്. ഈ രോഗം ബാധിച്ചവരിൽ 80 ശതമാനം പേരും ലക്ഷണം പ്രദർശിപ്പിക്കുകയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. അതേസമയം മരണനിരക്ക് വെറും 1 ശതമാനം മാത്രമേയുള്ളു. നൈജീരിയയിലെ ഒരു സ്ഥിരം പകർച്ച വ്യാധിയായ ഈ പനി ഇപ്പോൾ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങിയിട്ടുണ്ട്. യു കെ യിൽ ഇതുവരെ 11 പേരിലാണ് ഈ രോഗം കണ്ടെത്തിയത്.
മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രം (മേർസ്) അതുപോലെ സീവിയർ അക്യുട്ട് റെസ്പിരേറ്ററി സിൻഡ്രം (സാർസ്) എന്നിവയാണ് ഭയക്കേണ്ട മറ്റ് രണ്ട് രോഗങ്ങൾ. ഒട്ടക പനി എന്നുകൂടി അറിയപ്പെടുന്ന മേർസ് വളരെ വിരളമാനെങ്കിലും അതി കഠിനമായ ശ്വാസോച്ഛസ പ്രശ്നങ്ങൾക്ക് വഴി തെളിക്കും. ഒട്ടകങ്ങളിലാണ് ഇതിന് കാരണമാകുന്ന വൈറസുകൾ ഉള്ളത് എന്നാണ് അനുമാനിക്കുന്നത്. പനി, ചുമ, ശ്വാസ തടസ്സം, അതിസാരം, ഛർദ്ദി എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
അതുപോലെ തന്നെ ഭാവിയിൽ ഭയക്കേണ്ട രണ്ട് രോഗങ്ങൾ ആയിട്ടാണ് നിപ്പയേയും ഹെനിപവൈറൽ രോഗത്തേയും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. അതുപോലെ തന്നെ ഭയക്കേണ്ട മറ്റൊന്നാണ് സബ് സഹാറൻ ആഫ്രിക്കയിലെ വളർത്ത് മൃഗങ്ങളിൽ കണ്ടു വരുന്ന റിഫ്റ്റ് വാലി ഫീവർ എന്നയിനം പനി. രോഗബാധയേറ്റ മൃഗങ്ങളുടെ രക്തം, മറ്റു ശരീരസ്രവങ്ങൾ എന്നിവയിൽ കൂടി ഇത് മനുഷ്യരിലേക്കും വ്യാപിക്കാം. പനി, ജലദോഷം, മേലുവേദന തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. എന്നാൽ, ഇതുവരെ ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടർന്നതായി കണ്ടെത്തിയിട്ടില്ല.
ആർ എൻ എ വൈറസ് വിഭാഗത്തിൽ പെടുന്ന സിക്ക വൈറസ് ആണ് ഭയക്കേണ്ട മറ്റൊരു രോഗകാരി. പെൺ കൊതുകുകളുടെ ദംശനത്തിലൂടെയാണ് ഇത് പടരുന്നത്. വളരെ വിരളമായി രോഗ ബാധിതരായ വ്യക്തികളുമായി നടത്തുന്ന ലൈംഗിക ബന്ധത്തിലൂടെയും ഇത് വ്യാപിക്കാം.
എന്നാൽ, ഇതിനേക്കാൾ ഒക്കെ പ്രാധാന്യം, ഇനിയും തിരിച്ചറിയാത്ത, കണ്ടെത്താത്ത ഒരു രോഗകാരി മൂലം ഉണ്ടാകാവുന്ന ഡിസീസ് എക്സ് എന്ന രോഗമാണ്. ഇതിനെയാണ് ലോകാരോഗ്യ സംഘടന ഏറ്റവും അധികം ഭയക്കുന്നതും. നിലവിൽ ഒരു സാങ്കല്പിക രോഗം എന്ന വിഭാഗത്തിൽ പെടുത്താവുന്ന ഇതിനെ മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുകൾക്കാണ് ഇപ്പോൾ ലോകാരോഗ്യ സംഘടന ഒരുങ്ങുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍