അഫ്രിക്കയെ വെറുതെ കുറ്റം പറയരുത്; മൂന്ന് ഡോസ് വാക്സിൻ എടുത്ത് ഇസ്രയേലി ഡോക്ടർക്ക് ഓമിക്രോൺ പിടിച്ചത് ലണ്ടനിൽ വച്ച്; സ്കോട്ട്ലാൻഡിലെ 9 കേസുകൾക്കും ദക്ഷിണാഫ്രിക്കൻ ബന്ധമില്ല; പുതിയ വകഭേദം ലോകമെങ്ങും എത്തിക്കഴിഞ്ഞു
മറുനാടൻ മലയാളി ബ്യൂറോ
ബൂസ്റ്റർ ഡോസ് ഉൾപ്പടെ മൂന്ന് ഡോസ് വാക്സിനും എടുത്ത ഇസ്രയേലി ഡോക്ടറിൽ ഓമിക്രോണിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. നവംബർ 23 ന് ലണ്ടനിൽ വെച്ചു നടന്ന 1250 പേർ പങ്കെടുത്ത ഒരു കൊൺഫറൻസിൽ വച്ചാണ് തനിക്ക് ഇത് ബാധിച്ചതെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറയുന്നു. നവംബർ 19 ന് ലണ്ടനിലെത്തെ എലാഡ് മാവോർ എന്ന 45 കാരൻ ഐലിങ്ടണിൽ ഒരു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. കിഴക്കൻ ലണ്ടനിലെ ന്യുഹാമിൽ നടന്ന എക്സെൽ ലണ്ടൻ എന്ന മൂന്നു ദിവസം നീണ്ടു നിന്ന കോൺഫറൻസിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഈ ഇസ്രയേലി ഡോക്ടർ.
ടെൽ അവീവിനടുത്തുള്ള ഷേബ മെഡിക്കൽ സെന്ററിൽ കാർഡിയോളജിസ്റ്റായ ഇയാൾക്ക് നവംബർ 27 നായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. തൊണ്ടയിൽ അസ്വസ്ഥതകളും പനിയും പേശീ വേദനയുമായിരുന്നു ലക്ഷണം. അതിനു മുൻപായി നവംബർ 20,21, 24 തീയതികളിൽ ഇയാൾ പി സി ആർ പരിശോധനകൾക്ക് വിധേയനായെങ്കിലും എല്ലാത്തിലും നെഗറ്റീവ് ആയിരുന്നു ഫലം. പിന്നീറ്റ് ജോലിയിൽ പ്രവേശിച്ച ഉടനെയായിരുന്നു ലക്ഷണം പ്രദർശിപ്പിക്കാൻ തുടങ്ങിയത്. തുടർന്ന് നടന്ന പരിശോധനയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്.
രോഗം ബാധിച്ച സമയവും പി സി ആർ പരിശോധന പോസിറ്റീവ് ആയ സമയവും തമ്മിലുള്ള ഇടവേള കണക്കിലെടുത്താൽ കോൺഫറൻസിന്റെ അവസാന ദിവസമോ അല്ലെങ്കിൽ വിമാനത്താവളത്തിൽ വെച്ചോ ആയിരിക്കാം തനിക്ക് രോഗം ബാധിച്ചതെന്ന് ഡോക്ടർ പറയുന്നു. കോൺഫറൻസ് നടന്ന മൂന്നു ദിവസങ്ങളിലും താൻ സഞ്ചരിച്ചിരുന്നത് ട്യുബ് വഴിയും ഡോക്ക്ലാൻഡ്സ് ലൈറ്റ് റെയിൽ വഴിയും ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്നലെ അമേരിക്കയിൽ ഓമിക്രോണിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ ഒരു വ്യക്തിയിലായിരുന്നു ഇത് സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ നടപ്പിലാക്കീയ പുതിയ നിയന്ത്രണങ്ങൾ മാർച്ച് വരെ തുടരും എന്നും ചില റിപ്പോർട്ടുകൾ പറയുന്നു. നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനു മുൻപായി ബൂസ്റ്റർ വാക്സിനേഷൻ പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ, മറ്റൊരു ലോക്ക്ഡൗൺ ഇനി ആവശ്യം വരില്ലെന്നും ബോറിസ് ജോൺസൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
അതിനിടയിൽ ഡിസംബർ മാസത്തിൽ ആളുകൾ ഒത്തുചേരുന്നത് പരമാവധി പരിമിതപ്പെടുത്തണമെന്ന് യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസിമേധാവി ഡോ. ജെന്നി ഹാരിസിന്റെ പ്രസ്താവന കൂടുതൽ വിവാദങ്ങൾക്ക് കാരനമായി. ഇനിയും കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നതിനുള്ള മുന്നോടിയായിട്ടാണ് ഭരണകക്ഷി എം പിമാർ പോലും ഈ പ്രസ്താവനയെ കാണുന്നത്. ക്രിസ്ത്മസ്സ് പാർട്ടികൾ ഒഴിവാക്കപ്പെട്ടേക്കും എന്ന ആശങ്കയും സജീവമാണ്. ഇത് പബ്ബുകളേയും ക്ലബ്ബുകളേയും പ്രതികൂലമായി ബാധിക്കും . ഇനി പാർട്ടികൾ നടന്നാൽ തന്നെ പിറ്റേന്ന് അതിൽ പങ്കെടുത്തവർ തൊഴിലിടങ്ങളിലെത്തുമ്പോൾ ലാറ്ററൽ ഫ്ളോ പരിശോധനക്ക് വിധേയരാകേണ്ടി വന്നേക്കാം.
മുൻകരുതൽ നടപടി എന്നോണം ബ്രിട്ടനിലെ ഏറ്റവും വലിയ വെൽത്ത് മാനേജ്മെന്റ് സ്ഥാപന്മായ ബ്രൂവിൻ ഡോൾഫിൻ, അവരുടെ ലണ്ടൻ ഓഫീസിലെ ജീവനക്കാരോട് ഡിസംബർ 10 മുതൽ ജനുവരി 7 വരെ ഓഫീസിൽ നിന്നും വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഗൂഗിൾ, ബ്രിട്ടനിലുള്ള അവരുടെ ജീവനക്കാരോട് 2022 വരെ ഒത്തുചേരലുകളിലും പാർട്ടികളിലും പങ്കെടുക്കുമ്പോൾ കൂടുതൽ കരുതലെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 15 പേരിൽ കൂടുതൽ പങ്കെടുക്കുന്ന പാർട്ടികൾ ഉപേക്ഷിക്കുവാനാണ് ഇവരോട് നിർദ്ദേശിച്ചിരിക്കുന്നത്. അതുപോലെ നേരിട്ട് നടത്തുന്ന ബിസിനസ്സ് മീറ്റിംഗുകൾക്കും മറ്റും കമ്പനി ഡയറക്ടറുടെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടയിൽ, ബ്രിട്ടനിൽ എത്തുന്ന എല്ലാവരും അഞ്ചു ദിവസത്തെ ക്വാറന്റൈന് വിധേയരാകണമെന്ന് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി നിർദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. അതുപോലെ വാക്സിനേഷൻ എടുത്തവരാണെങ്കിൽ കൂടി യാത്രയ്ക്ക് മുൻപായി പി സി ആർ പരിശോധനക്ക് വിധേയരാകണമെന്നും ഈ നിർദ്ദേശത്തിൽ പറയുന്നു. നിലവിലെ നിയമങ്ങളിൽ ഉള്ള പഴുതുകൾ ഉപയോഗിച്ച് ആളുകൾ ഐസൊലേഷൻ ഒഴിവാക്കുന്നത് രോഗവ്യാപനം വർദ്ധിക്കാൻ ഇടയാക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
അതിനിടയിൽ, ഓമിക്രോൺ വകഭേദത്തെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തുന്നതിനു മുൻപേ അത് ബ്രിട്ടനിൽ ഉണ്ടായിരുന്നു എന്ന ഞെട്ടിക്കുന്ന റിപ്പൊർട്ട് പുറത്തുവന്നു. സ്കോട്ട്ലാൻഡിൽ സ്ഥിരീകരിച്ച മിക്ക കേസുകളും ബന്ധപ്പെട്ടിരിക്കുന്നത നവംബർ 20 ന് നടന്ന ഒരു പരിപാടിയുമായാണ്. ദക്ഷിണാഫ്രിക്ക ഈ വകഭേദത്തെ കണ്ടെത്തി ലോകത്തിന് മുന്നറിയിപ്പ് നൽകുന്നതിനും നാലു ദിവസം മുൻപ് നടന്ന ഒരു സ്വകാര്യ ചടങ്ങിൽ നിന്നാണ് സ്കോട്ട്ലാൻഡിൽ ഓമിക്രോൺ സ്ഥിരീകരിച്ച 10 പേരിൽ ഒമ്പത് പേർക്കും രോഗബാധയുണ്ടായതെന്ന് നിക്കോള സ്റ്റർജൻ സ്ഥിരീകരിച്ചു.
നവംബർ 23 നായിരുന്നു ഇവരുടെ സാമ്പിളുകൾ പരിശോധിച്ചത്. ഗ്ലാസ്ഗോ, ക്ലൈഡ്, ലനാർക്ക്ഷയർ എന്നിവിടങ്ങളിലുള്ള ഇവരിൽ ആരും തന്നെ അടുത്തകാലത്തൊന്നും വിദേശയാത്രകൾ നടത്തിയിട്ടുമില്ല. ഈ ഞെട്ടിക്കുന്ന വാർത്ത ഇപ്പോൾ ഉയർത്തുന്നത് മറ്റൊരു സംശയമാണ്. കോപ് 26 നടക്കുന്നതിനിടയിലായിരിക്കണമീ വകഭേദം ബ്രിട്ടനിലെത്തിയത് എന്നതാണ് ഇപ്പോഴത്തെ സംശയം. അതല്ലെങ്കിൽ നവംബർ 13 ന് എഡിൻബർഗിൽ നടന്ന സ്കോട്ട്ലാൻഡ് -ദക്ഷിണാഫ്രിക്ക റഗ്ബി മത്സര സമയത്തായിരിക്കും എന്നും ഊഹിക്കപ്പെടുന്നു. ഈ രണ്ട് ഊഹങ്ങളും നിക്കോള സ്റ്റർജൻ തള്ളിക്കളയുന്നില്ല.
അതിനർത്ഥം ബ്രിട്ടൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്രാ നിരോധനം പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ ഓമിക്രോണിന്റെ സാന്നിദ്ധ്യം രാജ്യത്തുണ്ടായിരുന്നു എന്നതാണ്.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇന്ത്യൻ ദമ്പതികളുടെ മകൻ ബ്രിട്ടനിൽ ചർച്ചാ വിഷയമാകുമ്പോൾ
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- സൂര്യ പ്രതലത്തിൽ വീണ്ടും അതിഭയങ്കര സ്ഫോടനം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍