Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോകത്താദ്യം കോവിഡ് വാക്സിൻ എടുത്തയാൾ ഹൃദയാഘാതം മൂലം മരിച്ചു; വില്ല്യം ഷേക്സ്പിയറുടെ മരണത്തെ ന്യായീകരിക്കുമ്പോഴും വാക്സിൻ എടുത്തവർക്ക് ഹൃദയാഘാതം ഉണ്ടാവുമെന്ന റിപ്പോർട്ടുകളും പുറത്തേക്ക്

ലോകത്താദ്യം കോവിഡ് വാക്സിൻ എടുത്തയാൾ ഹൃദയാഘാതം മൂലം മരിച്ചു; വില്ല്യം ഷേക്സ്പിയറുടെ മരണത്തെ ന്യായീകരിക്കുമ്പോഴും വാക്സിൻ എടുത്തവർക്ക് ഹൃദയാഘാതം ഉണ്ടാവുമെന്ന റിപ്പോർട്ടുകളും പുറത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോവിഡ് വാക്സിൻ ഉയർത്തുന്ന ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ പുതിയ വിവാദങ്ങൾ ഉയർന്നുവരുന്ന പശ്ചാത്തലത്തിലാണ് മറ്റൊരു ഞെട്ടിക്കുന്ന് റിപ്പോർട്ട് കൂടി പുറത്തുവരുന്നത്. ലോകത്തിലാദ്യമായി, ഒരു അംഗീകൃത കോവിഡ് വാക്സിൻ എടുത്ത വ്യക്തി ഹൃദയാഘാതം മൂലം മരണമടഞ്ഞു എന്നതാണ് ആ റിപ്പോർട്ട്. ബ്രിട്ടണിലെ കവൻട്രിയിലെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ വച്ച് വി-ദിനമായ ഡിസംബർ 8 നായിരുന്നു ബിൽ എന്ന് വിളിക്കപ്പെടുന്ന വില്ല്യം ഷേക്സ്പിയർ എന്ന 81 കാരൻ ഫൈസർ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. ഇയാളാണ് ഇപ്പോൾ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്.

റോൾസ് റോയ്സിലെ മുൻ ജീവനക്കാരനും പാരിഷ് കൗൺസിലറുമായ ബിൽ, താൻ വാക്സിനെടുത്ത അതേ യൂണിവേഴ്സിറ്റി ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്. കുറച്ച് കാലമായി അയാൾ ഈ ആശുപത്രിയിൽ വിവിധ രോഗങ്ങൾക്കായി ചികിത്സയിലായിരുന്നു. ഭാര്യയും രണ്ട് മക്കളും നാല് പേരക്കുട്ടികളും അദ്ദേഹത്തിനുണ്ട്. ആദ്യമായി വാക്സിൻ എടുക്കാൻ അവസരം ലഭിച്ചതിൽ ബിൽ സന്തോഷവാനായിരുന്നു എന്നും, തനിക്ക് ലഭിച്ച വാർത്താ പ്രാധാന്യം അദ്ദേഹം ശരിക്കും ആസ്വദിച്ചിരുന്നു എന്നും അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. മാത്രമല്ല, മറ്റുള്ളവരെ വാക്സിൻ എടുക്കാൻ പ്രേരിപ്പിക്കാറുമുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

ഈ മരണവുമായി ബന്ധമില്ലെങ്കിലും, ഓക്സ്ഫോർഡ് വാക്സിൻ എടുത്തവർക്ക് ഹൃദയാഘാതത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്ന് പറയാതെ പറയുകയാണ് ചില ഡോക്ടർമാർ. ഓക്സ്ഫോർഡ് വാക്സിൻ എടുത്തതിനുശേഷം മൂന്നുപേർ ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും അതിൽ ഒരാൾ മരണമടയുകയുംചെയ്ത സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പുണ്ടായിട്ടുള്ളത്.

30 വയസ്സിനു മേൽ പ്രായമുള്ള രണ്ട് സ്ത്രീകളും 40 വയസ്സുള്ള ഒരു പുരുഷനുമാണ് വക്സിൻ എടുത്തശേഷം രക്തധമനികളിൽ രക്തം കട്ടപിടിക്കുന്നതുമൂലമുണ്ടാകുന്ന ഐഷേമിക് സ്ട്രോക്സ് വന്നതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. നേരത്തേ റിപ്പോർട്ട് ചെയ്യപ്പെട്ടത് മുഴുവൻ സെറിബ്രൽ വീനസ് ത്രോംബോസിസ് (തലച്ചോറിലെ സിരകളിൽ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ടത്) കേസുകളായിരുന്നു. എന്നാൽ ഇതാദ്യമായാണ് ഹൃദയത്തിൽ നിന്നുള്ള ധമനിയിൽ രക്തം കട്ടപിടിക്കുന്നതുമൂലമുണ്ടാകുന്ന ഐഷെമിക് സ്ട്രോക് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

രക്തം കട്ടപിടിക്കുകവഴി തലച്ചോറിലേക്കുള്ള രക്തമൊഴുക്കും ഓക്സിജൻ വിതരണവും തടസ്സപ്പെടുന്നതുമൂലമുണ്ടാകുന്ന ഇത്തരം ഹൃദയാഘാതങ്ങൾ സാധാരണയാണ്. അതേസമയം നാഷണൽ ഹോസ്പിറ്റൽ ഫോർ ന്യുറോളജി ആൻഡ് ന്യുറോസർജറിയിലെ വിദഗ്ദർ പറയുന്നത് വാക്സിനുമായി ബന്ധപ്പെട്ട ഇത്തരം സംഭവങ്ങൾ വളരെ വിരളമാണെന്നും അതിനേക്കാൾ അധികമായി ഇത്തരം ജൃദയാഘാതം വരുവാൻ സാധ്യതയുള്ളത് കോവിഡ് പിടിപെട്ടവർക്കാണെന്നുമാണ്. എന്നിരുന്നാലും, വാക്സിൻ എടുത്ത് 4 ദിവസത്തിനും 28 ദിവസത്തിനും ഇടയിൽ ആരെങ്കിലും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നുണ്ടോ എന്ന് ഡോക്ടർമാർ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും അവർ പറയുന്നു,

ആർക്കെങ്കിലും അത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടായാൽ അവരെ വളരെ വിരളമായ വാക്സിൻ ഉത്തേജിത ത്രോംബോസിസ് ആൻഡ് ത്രോംബോസിറ്റോപെനിയ (വി ഐ ടി ടി) എന്ന രോഗലക്ഷണത്തിനുള്ള പരിശോധനകൾക്ക് വിധേയരാക്കണമെന്നും വിദഗ്ദർ പറയുന്നു. ഇത്തരത്തിലുള്ള ആഘാതം വന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മൂന്നു പേരിൽ ഒരാളായ ഏഷ്യൻ വംശജയ്ക്ക് വാക്സിൻ എടുത്ത് ആറു ദിവസത്തിനുശേഷം തലയുടെ വലത്തുഭാഗത്ത് കണ്ണുകൾക്ക് ചുറ്റുമായി വേദന അനുഭവപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഈ വനിതയാണ് മരണമടഞ്ഞത്.

വീണ്ടും അഞ്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ശരീരത്തിനാകെ ക്ഷീണമനുഭവപ്പെടാൻ ആരംഭിച്ചു. തലയോട്ടിയിലെ അമിത സമ്മർദ്ദം കുറയ്ക്കാൻ അവർ തലച്ചോർ ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയും ചെയ്തു. എന്നാൽ, ഇതുകൊണ്ടൊന്നും അവരെ രക്ഷിക്കാനായില്ല. ഇതേ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച വെള്ളക്കാരിയായ മറ്റൊരു സ്ത്രീക്ക് 12 ദിവസത്തിനകം ഇടതുകൈയുടെ സ്വാധീനം നഷ്ടപ്പെടുകയും ഇടതുകണ്ണിന്റെ കാഴ്‌ച്ചക്ക് തകരാറുണ്ടാവുകയും ചെയ്തു. മൂന്നാമത്തെയാൾ ഏഷ്യൻ വംശജനായ ഒരു പുരുഷനാണ്.

സെറെബ്രൽ വീനസ് ത്രോംബോസിസ് നേരത്തേ തന്നെ വി ഐ ടി ടിയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിലുംസർവ്വസധാരണമായ ഐഷോമിക് സ്ട്രോക്കും ഇപ്പോൾ ഇതിന്റെ ഭാഗമായി ചേർക്കെണ്ട സാഹചര്യമാണെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. ഈ രണ്ട് തരത്തിലുള്ള ത്രോംബോസിസുകളും വളരെ വിരളമാണെങ്കിലും, വാക്സിൻ എടുത്തവരുടെ കാര്യത്തിൽ ഡോക്ടർമാർ കുറേക്കൂടി ജാഗ്രത പുലർത്തേണ്ടതുണ്ടെന്നാണ് ഇവർ പറയുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP