Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഴുവൻ ജനങ്ങൾക്കും ആദ്യഘട്ട വാക്സിനേഷൻ കഴിഞ്ഞു; മൂന്നിൽ രണ്ട് ജനതയും രണ്ടാം ഡോസും എടുത്തു ഗ്രീൻ പാസ്സ്പോർട്ടും നേടി; ഏറെ വൈകാതെ സകല നിയന്ത്രണങ്ങളും മാറ്റി സ്വാതന്ത്ര്യം പ്രഖ്യാപിക്കും; കോവിഡിനെ ബഹുദൂരം മുൻപിൽ നടന്നു ഇസ്രയേൽ കീഴടക്കിയ കഥ

മുഴുവൻ ജനങ്ങൾക്കും ആദ്യഘട്ട വാക്സിനേഷൻ കഴിഞ്ഞു; മൂന്നിൽ രണ്ട് ജനതയും രണ്ടാം ഡോസും എടുത്തു ഗ്രീൻ പാസ്സ്പോർട്ടും നേടി; ഏറെ വൈകാതെ സകല നിയന്ത്രണങ്ങളും മാറ്റി സ്വാതന്ത്ര്യം പ്രഖ്യാപിക്കും; കോവിഡിനെ ബഹുദൂരം മുൻപിൽ നടന്നു ഇസ്രയേൽ കീഴടക്കിയ കഥ

മറുനാടൻ മലയാളി ബ്യൂറോ

യുദ്ധമായാലും സമാധാനമായാലും തീരെ പ്രതീക്ഷിക്കാത്ത നേരത്തുള്ള ധൃതഗതിയിലുള്ള നടപടികളാണ് എന്നും ഇസ്രയേലിനെ ലോകശ്രദ്ധ നേടിക്കൊടുത്തിട്ടുള്ളത്. കോവിഡ് കാലത്തും ഇസ്രയേൽ ആ പതിവ് തെറ്റിച്ചില്ല. മറ്റു പല രാജ്യങ്ങളിലും വാക്സിൻ പദ്ധതി ഇഴഞ്ഞു നീങ്ങുമ്പോൾ തങ്ങളുടെ മുഴുവൻ ജനതയ്ക്കും ആദ്യ ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞിരിക്കുകയാണ് ഇസ്രയേൽ. മൂന്നിൽ രണ്ടുപേർക്ക് രണ്ടാം ഡോസും നൽകിക്കഴിഞ്ഞതോടെ ഗ്രീൻ പാസ്സ്പോർട്ട് ആവിഷ്‌കരിക്കാൻ തുടങ്ങുകയാണ് ഇസ്രയേൽ.

ജിമ്നേഷ്യങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, നീന്തൽക്കുളങ്ങൾ, ബാറുകൾ തുടങ്ങിയവ ഗ്രീൻ പാസ്സ്പോർട്ട് ഉള്ളവർക്കായി തുറന്നു കൊടുത്ത് സമ്പദ്ഘടന ഉയർത്തിക്കൊണ്ടുവരുവാനാണ് ഇസ്രയേൽ ഉദ്ദേശിക്കുന്നത്. 8.6 മില്ല്യൺ ജനസംഖ്യയുള്ള ഇസ്രയേലിന്റെ വാക്സിൻ പദ്ധതി, ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ വാക്സിൻ പദ്ധതിയായിരുന്നു. വാക്സിനേഷൻ പദ്ധതിയുടെ വിജയവും , മൂന്നാം ലോക്ഡൗണിന്റെ അവസാനവും മാർച്ച് 23 ന് നടക്കുന്ന പൊതുതെരീഞ്ഞെടുപ്പിൽ തന്നെ പിന്തുണയ്ക്കുമെന്നാണ് ഇപ്പോൾ പ്രധാനമന്ത്രി ബെഞ്ചമിൻ നേതന്യാഹൂവിന്റെ വിശ്വാസം.

ഇസ്രയേൽ ആവിഷ്‌കരിച്ച ഗ്രീൻ പാസ്സ്പോർട്ട് എന്ന ആശയം മറ്റു പല ലോകരാഷ്ട്രങ്ങളും ഏറ്റെടുത്തുകഴിഞ്ഞു. കഴിഞ്ഞദിവസം ബ്രിട്ടീഷ പ്രധാനമന്ത്രി ഇതിനോട് സമാനമായ കോവിഡ്-സ്റ്റാറ്റസ് സർട്ടിഫിക്കേഷനെ കുറിച്ച് ആലോചിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട്, സ്വകാര്യത, വിവേചനം തുടങ്ങി നിരവധി വസ്തുതകൾ ഉണ്ടെന്നും അവയെല്ലാം നല്ലതുപോലെ പരിശോധിച്ചതിനു ശേഷം മാത്രമേ ഒരു തീരുമാനത്തിലെത്തുകയുള്ളു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും, ഏറ്റവും ആധുനികമായ വിവരശേഖര സംവിധാനങ്ങളും ഉള്ള ഇസ്രയേൽ വിപണി വിലയിലും കൂടുതൽ നൽകിയും വിവരങ്ങളുടെ കൈമാറ്റം വാഗ്ദാനം ചെയ്തും വലിയ അളവിൽ തന്നെ ഫൈസർ വാക്സിനും ബയോൻ ടേക് വാക്സിനും വാങ്ങിക്കൂട്ടിയിരുന്നു. കഴിഞ്ഞ ഞായറാഴ്‌ച്ചയിലെ കണക്കനുസരിച്ച് 3.2 മില്ല്യൺ ഇസ്രയേലി പൗരന്മാർക്ക് ഗ്രീൻ പാസ്സ്പോർട്ടിന് അർഹത ലഭിച്ചിട്ടുണ്ട്. ഇതിൽ വാക്സിന്റെ രണ്ടാം ഡോസ് ഒരാഴ്‌ച്ച മുൻപ് ലഭിച്ച 2.6 മില്ല്യൺ ആളുകളും കോവിഡ് രോഗം വന്ന്രോഗമുക്തി നേടിയ 7 ലക്ഷം പേരും ഉൾപ്പെടും.

നിരത്തുകൾക്ക് സമീപമുള്ള ഷോപ്പിങ് മാളുകളും കടകളും ഞായറാഴ്‌ച്ച മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, അവിടെ ജനക്കൂട്ടത്തിന്റെ കാര്യത്തിൽ ചില നിയന്ത്രണങ്ങൾ ഉണ്ട്. എന്നാൽ, ജിമ്മുകൾ, സ്വിമ്മിങ് പൂളുകൾ, ഹോട്ടലുകൾ, സാംസ്‌കാരിക വേദികൾ തുടങ്ങിയവ രണ്ട് ഡോസും വാക്സിൻ സ്വീകരിച്ച് ഗ്രീൻ പാസ്സ്പോർട്ട് നേടിയവർക്ക് വേണ്ടി മാത്രമായിരിക്കും തുറക്കുക. വളരെ കരുതലോടെയാണ് ഇസ്രയേൽ മുന്നോട്ട് പോകുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നേതന്യാഹു ഇന്നലെ പ്രസ്താവിച്ചു.

നൂറുപേരിൽ 88.77 പേർക്കും ഇസ്രയേലിൽ വാക്സിന്റെ ഒരു ഡോസെങ്കിലും നൽകിക്കഴിഞ്ഞിരിക്കുന്നു. കൂടുതൽ വാക്സിൻ നൽകിയ രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള ബ്രിട്ടനിൽ ഇത് 100 ൽ 27.34 പേർക്കാണ് ലഭിച്ചിരിക്കുന്നത്. വാക്സിൻ പദ്ധതി പൂർണ്ണ വിജയമായിട്ടും കോവിഡ് വ്യാപനം തടയുവാനുള്ള മുൻകരുതൽ എന്ന നിലയിൽ, പ്യുരിം ഒഴിവുദിനങ്ങളിൽ വ്യാഴാഴ്‌ച്ചമുതൽ ഞായറാഴ്‌ച്ച വരെ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി 8.30 മുതൽ രാവിലെ 5 മണിവരെയായിരിക്കും കർഫ്യൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP