റഷ്യയിലെ യഥാർത്ഥ കോവിഡ് മരണം മൂന്നിരട്ടിയിലേറെ; വുഹാനിലെ യഥാർത്ഥ രോഗികൾ പത്തിരട്ടിയിലേറെ; കോവിഡിലെ നുണക്കെട്ടുകൾ അഴിയുമ്പോൾ സത്യം പറയുന്ന ഇന്ത്യയും അമേരിക്കയും ഹീറോകൾ
മറുനാടൻ മലയാളി ബ്യൂറോ
നിലവിലുള്ള ഭരണ സമ്പ്രദായങ്ങളിൽ ഏറ്റവും മികച്ചത് ജനാധിപത്യ ഭരണസമ്പ്രദായം തന്നെയാണെന്ന് വീണ്ടും തെളിയുകയാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തന്നെയാണ് ഭരണകൂട സുതാര്യതയ്ക്കും മുന്നിൽ നിൽക്കുന്നത്.
ജനങ്ങളോട് കടപ്പെട്ട, അവരോടുള്ള ബാദ്ധ്യതയും ഉത്തരവാദിത്തവും കാത്തുസൂക്ഷിക്കുന്ന ശക്തമായ ജനാധിപത്യ സമ്പ്രദായങ്ങൾ തന്നെയാണ് ഇന്ത്യയേയും അമേരിക്കയേയും എന്നും വ്യത്യസ്തരാക്കിയിട്ടുള്ളത്. പോരായ്മകൾ എന്തൊക്കെയുണ്ടെങ്കിലും, താരതമ്യേന മികച്ച മനുഷ്യാവകാശ സംരക്ഷണവും, സുതാര്യതയും അതുപോലെ നീതിന്യായ സംവിധാനങ്ങളിലെ നിഷ്പക്ഷതയും ഈ രണ്ടു രാജ്യങ്ങളിലും പുലരുന്നുണ്ട്. ഈ സമ്പ്രദായത്തിന്റെ മഹത്വം ഒരിക്കൽ കൂടി തെളിയുകയാണ് ഈ കൊറോണക്കാലത്തും.
മരണക്കണക്ക് ഒളിപ്പിച്ചുവച്ച് റഷ്യ
കമ്മ്യുണിസ്റ്റ് സമ്പ്രദായം തകർത്തെറിഞ്ഞ് സോവിയറ്റ് യൂണിയനിൽ നിന്നും അടർന്ന് സ്വതന്ത്രമായി നിന്നെങ്കിലും റഷ്യയിൽ ഇന്നും ജനാധിപത്യം ഒരു കൈപ്പാടകലെത്തന്നെയാണ്. തെരഞ്ഞെടുപ്പുകളും മറ്റും മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും പ്രതിപക്ഷ നേതാവിനെ വിഷം കുത്തിവച്ച് കൊല്ലാൻ ശ്രമിക്കുന്നിടത്തുവരെ എത്തിനിൽക്കുകയാണ് റഷ്യയിലെ സോ കോൾഡ് ജനാധിപത്യം.
തികഞ്ഞ ഏകാധിപതിയായി വാഴുന്ന പുട്ടിനു കീഴിൽ ഭരണകൂടത്തിന് സുതാര്യത തീരെയില്ലെന്ന് തെളിയുകയാണ് ഈ കൊറോണക്കാലത്ത്. നേരത്തേ റിപ്പോർട്ട് ചെയ്തതിന്റെ മൂന്നിരട്ടിയിലധികം പേർ റഷ്യയിൽ കോവിഡിനു കീഴടങ്ങി മരണം വരിച്ചുവെന്ന് റഷ്യ ഇപ്പോൾ സമ്മതിക്കുന്നു. പുതിയ വിവരമനുസരിച്ച് 1,86,000 പേരാണ് ഇതുവരെ റഷ്യയിൽ കോവിഡിന് കീഴടങ്ങി മരണം വരിച്ചത്. ജനസംഖ്യാടിസ്ഥാനത്തിൽ താരതമ്യം ചെയ്യുമ്പോൾ അമേരിക്കയേക്കളും ബ്രിട്ടനേക്കാളും ഉയർന്ന മരണനിരക്കാണിത്.
കോവിഡിനെ എതിരിടുന്നതിൽ പശ്ചിമയൂറോപ്യൻ രാജ്യങ്ങളേക്കാൾ മികച്ച പ്രകടനമാണ് റഷ്യ കാഴ്ച്ച വയ്ക്കുന്നത് എന്നായിരുന്നു പുടിന്റെ അവകാശവാദം. അപ്പോഴും റഷ്യൻ കാര്യങ്ങൾ നിരീക്ഷിക്കുന്ന പല നിരീക്ഷകരും റഷ്യ യഥാർത്ഥ കണക്കല്ല പുറത്തുവിടുന്നത് എന്ന് ആരോപിച്ചിരുന്നു. അത് ശരിവയ്ക്കുന്ന റിപ്പോർട്ടാണ് റോസ്റ്റാറ്റ് സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി പുറത്തുവിട്ടത്. ഔദ്യോഗിക രേഖകൾ പ്രകാരം 55,265 പേർ കോവിഡ് മൂലം മരണമടഞ്ഞപ്പോൾ ഏജൻസിയുടെ കണക്ക് പ്രകാരം 1,86,057 പേരാണ് റഷ്യയിൽ കോവിഡിന് കീഴടങ്ങി മരണം വരിച്ചത്.
ഈ വ്യത്യാസം വരുവാനുള്ള കാരണം റോസ്റ്റാറ്റ് വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും സർക്കാർ കണക്കുകൾ മരണശേഷം നടത്തുന്ന ഓട്ടോപ്സിയിൽ കാരണം കോവിഡെന്ന് രേഖപ്പെടുത്തിയവരുടെ പേരുകൾ മാത്രമടങ്ങിയതാണ് എന്നാണ് ഒരു വിശദീകരണം. എന്നാൽ ഏജൻസിയുടെ കണക്കിൽ കോവിഡുമായി ബന്ധപ്പെട്ട എല്ലാ മരണങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. റഷ്യയുടെ അതിവിസ്തൃതമായ ഭൂതലവിസ്തീർണ്ണവും കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നതിൽ തെറ്റുപറ്റാനുള്ള ഒരു കാരണമായി ചിലർ പറയുന്നുണ്ട്.
പുതിയ മരണസംഖ്യ പുറത്തായതോടെ അമേരിക്കക്കും ബ്രസീലിനും പുറകിലായി മൂന്നാം സ്ഥാനത്താണ് കോവിഡ് മരണങ്ങളുടെ കാര്യത്തിൽ റഷ്യ. അതേസമയം ജനസംഖ്യാടിസ്ഥാനത്തിൽ കണക്കാക്കുകയാണെങ്കിൽ ബെൽജിയവും സാൻ മാരിനോയും മാത്രമാണ് റഷ്യയേക്കാൾ മുന്നിലുള്ളത്. പഴയ കണക്കുകൾ പ്രകാരം 1 ലക്ഷം പേരിൽ 37.8 പേരാണ് റഷ്യയിൽ മരിച്ചതെങ്കിൽ പുതിയ കണക്ക് പ്രകാരം ഇത് 128.7 ആയി ഉയർന്നിട്ടുണ്ട്. ബ്രിട്ടനിൽ ഇത് 107.11 ഉം അമേരിക്കയിൽ 102.34 ഉം ആണ്.
കൊറോണക്കണക്കുകൾ ഇരുമ്പുമറയ്ക്കുള്ളിൽ ഒതുക്കി ചൈന
ഇന്ത്യയിലെ കമ്മ്യുണിസ്റ്റുകാർ അഭിപ്രായ സ്വാതന്ത്ര്യത്തിനു വെണ്ടി വാദിക്കുന്നവരാണെങ്കിലും ചൈനയിലെ കമ്മ്യുണിസ്റ്റ് ഭരണകൂടത്തിന് അതിനോട് അത്ര പ്രതിപത്തിയില്ല. അഭിപ്രായ സ്വാതന്ത്ര്യം മാത്രമല്ല, അറിയാനുള്ള സ്വാതന്ത്ര്യവും ചൈനയിൽ പരിമിതമാണ്. എന്ത് പറയണമെന്നത് പോലെ ജനങ്ങൾ എന്ത് അറിയണമെന്നുള്ള കാര്യവും സർക്കാർ തീരുമാനിക്കും. കോവിഡ് പൊട്ടിപ്പുറപ്പെട്ട ആദ്യകാലത്ത് അതിന്റെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയ പത്തോളം മാധ്യമപ്രവർത്തകർ ഇപ്പോഴും ജയിലിലാണ്. കാരണം അത്തരം വാർത്തകൾ ജനങ്ങൾ അറിയേണ്ട വാർത്തകളല്ലെന്ന് സർക്കാർ തീരുമാനിച്ചു.
അതുപോലെത്തന്നെയാണ് കോവിഡ് രോഗികളുടെ കണക്കും ചൈന മൂടിവച്ചത്. ഇന്ന് ലോകത്തെയാകെ ദുരിതത്തിലാഴ്ത്തിയ ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ട വുഹാനിൽ, ഔദ്യോഗിക കണക്കുകൾ പ്രകാരം 50,354 പേർക്കാണ് ഇക്കഴിഞ്ഞ ഞായറാഴ്ച്ച വരെ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ, ചൈനയുടെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നടത്തിയ പഠനത്തിൽ വെളിവാകുന്നത് ചുരുങ്ങിയത് അഞ്ചുലക്ഷം പേർക്കെങ്കിലും ഇവിടെ രോഗബാധ ഉണ്ടായിട്ടുണ്ടെന്നാണ്.
രക്ത സീറം സാമ്പിളുകൾ പരിശോധിച്ച് നേരത്തേ ഉണ്ടായ രോഗവ്യാപനത്തിന്റെ ആഴം അളക്കുന്ന പഠനമായിരുന്നു അവർ നടത്തിയത്. ബെയ്ജിങ്, ഷാങ്ങ്ഹായ് എന്നിവ ഉൾപ്പടെ നിരവധി നഗരങ്ങളിൽ ഈ പഠനം നടന്നു.ഇതിൽ വുഹാനിൽ നിന്നെടുത്ത സാമ്പിളുകളിൽ അന്റിബോഡിയുടെ സാന്നിദ്ധ്യം ഉള്ളവരുടെ എണ്ണം വളരെ അധികമാണെന്ന് കണ്ടു. ഏകദേശം 11 ദശലക്ഷം ആളുകൾ താമസിക്കുന്ന വുഹാനിൽ 4.43 ശതമാനം പേരിലാണ് ആന്റിബോഡിയുടെ സാന്നിദ്ധ്യം കാണപ്പെട്ടത്.
ചൈന കൊറോണയുടെ ആദ്യ വരവിനെ നിയന്ത്രണ വിധേയമാക്കിയതിനു ഒരു മാസത്തിനു ശേഷമാണ് ഈ പഠനം നടത്തിയതെന്ന് സി ഡി സി വൃത്തങ്ങൾ അറിയിച്ചു. വുഹാൻ സ്ഥിതിചെയ്യുന്ന ഹുബേയ് പ്രവിശ്യയിലെ മറ്റു നഗരങ്ങളിൽ 0.44 ശതമാനം പേരിൽ മാത്രമാണ് ആന്റിബോഡിയുടെ സാന്നിദ്ധ്യം കണ്ടെത്താനായത്. ഈ പ്രവിശ്യയ്ക്ക് പുറത്താകട്ടെ ഇത് തീരെ കുറവായിരുന്നു. 12,000 പേരെ പഠനവിധേയമാക്കിയതിൽ രണ്ടുപേരിൽ മാത്രമാണ് ആന്റിബോഡി കണ്ടെത്തിയത്.
ഈ പഠന റിപ്പോർട്ട് ഏതെങ്കിലും ശാസ്ത്ര ജേർണലുകളിൽ പ്രസിദ്ധീകരിച്ചോ എന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലാണ് ഇത് പ്രസിദ്ധീകരിച്ചു വന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍