പ്രമേഹ രോഗികൾക്ക് നോമ്പ് എടുക്കാമോ? സാധാരണക്കാരുടെ സംശയങ്ങൾക്ക് ഉത്തരവുമായി ഡോ. ജമാൽ ടി എം
എനിക്ക് നോമ്പ് എടുക്കാമോ ഡോക്ടർ ? പ്രമേഹം ചികിത്സിക്കുന്ന ഡോക്ടർമാർ റമളാൻ മാസത്തിൽ സ്ഥിരമായി കേൾക്കുന്ന ചോദ്യം ആണിത്. അതോടൊപ്പം തന്നെ പ്രമേഹ രോഗവുമായും മറ്റു രോഗവുമായും ബന്ധപ്പെട്ടുള്ള നിരവധി സംശയങ്ങളും നോമ്പിനോട് അനുബന്ധിച്ച് സർവ്വ സാധാരണമാണ്. ഒറ്റവാക്കിൽ ഒരു ഉത്തരം നൽകാൻ കഴിയാത്ത ചോദ്യമാണ് പ്രമേഹ രോഗിക്ക് നോമ്പ് എടുക്കാമോ ഇല്ലയോ എന്നത്. അക്കാര്യത്തിൽ ഒരു തീരുമാനം എടുക്കുന്നതിനു മുന്നേ ഓരോ രോഗിയേയും അവരുടെ അസുഖത്തിന്റെ നിലവിലെ സ്ഥിതിയും അസുഖം മൂലം നിലവിൽ ഉള്ള പ്രശ്നങ്ങളും എല്ലാം പരിഗണിച്ചു കൊണ്ട് മാത്രമേ അതിനു ഒരു ഉത്തരം നൽകാൻ കഴിയൂ.
സാധാരണയായി രോഗികൾ ഉന്നയിക്കാറുള്ള ചില ചോദ്യങ്ങൾ ഇവയെല്ലാം ആണ്
1. നോമ്പ് എടുക്കുന്നതിൽ കുഴപ്പം ഉണ്ടോ ?
2. മരുന്നുകൾ നിർത്താൻ കഴിയുമോ?
3. ഡോസിൽ വ്യത്യാസം വരുത്തേണ്ടതുണ്ടോ?
4. മരുന്നിന്റെ സമയ ക്രമം എങ്ങനെയാണ്?
5. ബിപി, കൊളസ്റ്ററോൾ തുടങ്ങിയ അസുഖങ്ങളുടെ മരുന്ന് തുടരാമോ?
6. ഷുഗർ കുറഞ്ഞു പോവാൻ സാധ്യത ഉണ്ടോ?
7. ഭക്ഷണത്തിന് മുന്നേ കഴിക്കേണ്ട മരുന്നുകൾ എങ്ങനെ കഴിക്കും?
8. രക്തം പരിശോധിക്കാൻ സൂചി കൊണ്ട് കുത്തിയാൽ നോമ്പ് മുറിയില്ലേ?
മേൽ പറഞ്ഞ ചോദ്യങ്ങളിലേക്കു വരാം.
എനിക്ക് നോമ്പ് എടുക്കാമോ ?
നോമ്പ് എടുക്കുമ്പോൾ ഉള്ള പ്രധാന പ്രശ്നം ഷുഗർ കുറഞ്ഞു പോവാൻ ഉള്ള സാധ്യത തന്നെയാണ്. പിന്നെ നിർജലീകരണം മൂലമുള്ള പ്രശ്നങ്ങളും. സാധാരണ പ്രമേഹ രോഗികൾ രാവിലെയോ രാവിലെയും വൈകീട്ടുമോ ചിലപ്പോൾ മൂന്നു നേരമോ മരുന്നുകൾ കഴിക്കുന്നവരായിരിക്കും. എല്ലാ ദിവസവും പ്രാതലിനു മുന്നെയോ ശേഷമോ മരുന്നുകൾ കഴിക്കുന്ന ആൾ ഉച്ചക്ക് കാര്യമായി തന്നെ ഭക്ഷണം കഴിക്കുന്നു. ചിലപ്പോൾ അതിനിടയിൽ ഒരു ചെറു ഭക്ഷണവും ഉണ്ടാവാം. രാവിലെ കഴിച്ച മരുന്നിന്റെ പ്രവർത്തനം മൂലം ഷുഗർ നില ഉച്ച ആവുമ്പോഴേക്കും വളരെ താഴ്ന്നു തുടങ്ങും. ഈ സമയത്താണ് ഉച്ച ഭക്ഷണം കഴിച്ചു വീണ്ടും നമ്മൾ ഷുഗർ നില താഴാതെ പിടിച്ചു നിർത്തുന്നത്. എന്നാൽ നോമ്പ് സമയത്ത് ഈ ഉച്ച ഭക്ഷണം ഇല്ലാത്തതിനാൽ ഉച്ച മുതൽ ഷുഗർ താഴാനുള്ള പ്രവണത ഉണ്ടാവും. വൈകുന്നേരം വരെ ഒരു ഭക്ഷണവും ഇല്ലാതിരിക്കുന്ന കാരണം ആ സമയത്ത് ഷുഗർ അപകടകരമാം വിധം താഴ്ന്നു പോവാൻ സാധ്യത വളരെ കൂടുതലാണ് . ഇതാണ് നോമ്പ് സമയത്ത് പ്രമേഹ രോഗികൾ നേരിടുന്ന പ്രധാന വെല്ലുവിളി. താരതമ്യേന ദീർഘ കാലമായി രോഗികൾ അല്ലാത്ത, ശക്തി കുറഞ്ഞ മരുന്നുകൾ കൊണ്ട് പ്രമേഹം നിയന്ത്രിച്ചു നിർത്തുന്ന, മറ്റു കാര്യമായ അസുഖങ്ങൾ ഒന്നും ഇല്ലാത്ത ആളുകൾക്ക് നോമ്പ് എടുക്കുന്നതിൽ ഒരു തടസ്സവും ഇല്ല. Metformin, Pioglitazone, Sitagliptin, Vildagliptin, Acarbose, Voglibose തുടങ്ങിയ മരുന്നുകൾ മാത്രം കഴിക്കുന്ന ആളുകൾക്ക് ആ മരുന്നുകൾ എല്ലാം അതെ പടി തുടർന്നു കൊണ്ട് തന്നെ നോമ്പ് എടുക്കാം. ഇവയൊന്നും ഷുഗർ നില അപകടകരമാം വിധം താഴ്തുകയില്ല. ഉച്ചക്ക് Acarbose/ Voglibose വല്ലതും പതിവായി കഴിക്കുന്നവർക്ക് ഉച്ച ഭക്ഷണം ഇല്ലാത്തതു കൊണ്ട് അതിന്റെ ആവശ്യം ഇല്ല. രാവിലെ കഴിക്കേണ്ട മരുന്നുകൾ അത്താഴ സമയത്തും വൈകീട്ടത്തെ മരുന്നുകൾ നോമ്പ് തുറന്നും കഴിക്കാം.
മരുന്നിന്റെ ഡോസ് വ്യത്യാസം വരുത്തേണ്ടതുണ്ടോ?
കൂടുതൽ ശക്തിയേറിയ Sulfonylurea വിഭാഗത്തിലെ മരുന്നുകൾ കഴിക്കുന്നവർക്കും ഇൻസുലിൻ ഉപയോഗിക്കുന്നവർക്കുമാണ് നോമ്പിനു പ്രശ്നങ്ങൾ വരുന്നത് . ഷുഗർ ക്രമാതീതമായി താഴ്ന്നു പോവാൻ സാധ്യത ഇത്തരക്കാരിൽ വളരെ കൂടുതൽ ആണ്. ഇവ പൂർണ്ണമായും ഒഴിവാക്കി മേൽ പറഞ്ഞ സുരക്ഷിതമായ മരുന്നുകളിലേക്ക് മാറിയാൽ ഷുഗർ നിയന്ത്രണം നഷ്ടപ്പെട്ടു അതുമൂലമുള്ള പ്രശ്നങ്ങളും ഉണ്ടാവാം. ഇത്തരം മരുന്നുകൾ എടുക്കുന്നവർ നോമ്പ് നോൽക്കുന്നത് പൊതുവേ റിസ്ക് ആയാണ് കരുതപ്പെടുന്നത്.
എന്നാൽ ഭൂരിഭാഗം രോഗികളും ചുരുങ്ങിയ പക്ഷം Sulfonylurea വിഭാഗത്തിലെ ഏതെങ്കിലുമൊരു മരുന്ന് കഴിക്കുന്നവരായിരിക്കും. അതാണ് മിക്കവരും തന്നെ 'നോമ്പ് ഒഴിവാക്കുക' എന്ന നിർദ്ദേശത്തിൽ പെട്ട് പോകുന്നതും. ഇത്തരക്കാരിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തി നോമ്പ് എടുക്കാം എന്നതിന് പ്രത്യേകിച്ച് മാർഗനിർദ്ദേശങ്ങൾ ഒന്നും തന്നെ നിലവിൽ ഇല്ല. എന്നാൽ സാധാരണ ഡോക്ടർമാർ ചെയ്യാറുള്ള ചില കാര്യങ്ങൾ ഉണ്ട്. മരുന്നിന്റെ അളവിലും സമയക്രമത്തിലും ചില മാറ്റങ്ങൾ ഒക്കെ വരുത്തിയാൽ ഇത്തരം ആളുകൾക്കും താരതമ്യേന വലിയ പ്രശ്നങ്ങൾ ഇല്ലാതെ നോമ്പ് എടുക്കാം. സ്വന്തം അനുഭവങ്ങളിൽ നിന്നും അങ്ങനെയാണ് തോന്നിയിട്ടുള്ളത്.
ആദ്യത്തെ നിർദ്ദേശം 'അത്താഴം' എന്ന് വിളിക്കപ്പെടുന്ന പുലർച്ചെയുള്ള ഭക്ഷണം പരമാവധി താമസിച്ചു കഴിക്കുക എന്നതാണ്. അത്താഴം കഴിക്കൽ പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുള്ള കാര്യമാണെങ്കിലും മതപരമായി നിർബന്ധമില്ല, എന്നാൽ പ്രമേഹ രോഗികൾ ഒരു കാരണവശാലും അത്താഴം കഴിക്കാതെ നോമ്പ് എടുക്കരുത്. അത്താഴം നോമ്പ് ആരംഭിക്കുന്ന സുബഹി ബാങ്കിന്റെ സമയത്തിന് തൊട്ടു മുന്നേ ആക്കിയാൽ അത്രയും നല്ലത്. സാധാരണ കഴിക്കുന്ന മരുന്നുകൾ വച്ച് പ്രമേഹം കാര്യമായി നിയന്ത്രണത്തിൽ അല്ലാത്ത ആളുകൾ അവരുടെ പതിവ് മരുന്നുകൾ അതെ പടി കഴിച്ചാലും വലിയ പ്രശ്നങ്ങൾ കാണാറില്ല. പക്ഷെ നോമ്പ് തുടങ്ങിയ ആദ്യ ദിവസങ്ങളിൽ തന്നെ 2 3 തവണ ഷുഗർ നോക്കൽ നിർബന്ധമാണ്.
സ്വന്തമായി ഗ്ലൂക്കോമീറ്റർ ഉള്ളവർ അത്താഴം കഴിച്ചു 2 മണിക്കൂർ കഴിഞ്ഞു ഷുഗർ നോക്കണം. അല്ലാത്തവർ ലാബിൽ പോയി കഴിയുന്നത്ര നേരത്തെ നോക്കാൻ ശ്രമിക്കണം. പിന്നെ ഉച്ച സമയത്തും നോമ്പ് തുറക്കുന്നത്തിനു കുറച്ചു മുൻപായും ഒരു തവണ കൂടി ടെസ്റ്റ് ചെയ്തു ആ റിപ്പോർട്ടുകൾ ചികിത്സിക്കുന്ന ഡോക്ടറെ കാണിക്കേണ്ടതാണ്. അത് വച്ച് നിങ്ങളുടെ ഡോക്ടർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാൻ കഴിയും.
ഉച്ച സമയത്ത് ഷുഗർ നില താഴ്ന്ന അവസ്ഥയിൽ ആണെങ്കിൽ മരുന്നുകളുടെ അളവ് കുറച്ചില്ലെങ്കിൽ വൈകുന്നേരമാവുമ്പോഴേക്കും അപകടകരമാം വിധം ഷുഗർ താഴാൻ സാധ്യതയുണ്ട്. ഉച്ച സമയത്തും വൈകുന്നേരവും സുരക്ഷിതമായ നിലയിൽ ആണ് ഷുഗർ എങ്കിൽ അതെ ഡോസ് തുടരാം. പക്ഷെ എല്ലാ ദിവസവും ഏതാണ്ട് ഒരേ പോലെയുള്ള, ഒരേ അളവിൽ ഉള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. മാത്രമല്ല കഴിയുന്നത്ര ദിവസങ്ങളിൽ എല്ലാം ഷുഗർ നോക്കി കുഴപ്പമില്ല എന്നുറപ്പ് വരുത്തേണ്ടതുണ്ട്.
എന്നാൽ Sulfonylureas, Insulin തുടങ്ങിയ മരുന്നുകൾ ഉപയോഗിച്ച് ഷുഗർ കൃത്യമായ നിയന്ത്രണത്തിൽ പോവുന്ന ആളുകൾ അതെ അളവിൽ മരുന്ന് തുടർന്നാൽ ഉച്ചക്കോ വൈകുന്നേരമോ ഷുഗർ താഴ്ന്നു പോവാൻ സാധ്യത വളരെ കൂടുതലാണ്. ഇത്തരക്കാരിൽ മരുന്നിന്റെ അളവ് കുറക്കേണ്ടതുണ്ട്. സ്വന്തം ഡോക്ടറുടെ നിർദ്ദേശ പ്രകാരം മരുന്ന് ഡോസ് കുറച്ച ശേഷം നേരത്തെ പറഞ്ഞ അതേ സമയങ്ങളിൽ ഷുഗർ ചെക്ക് ചെയ്തു ഡോക്ടറെ കാണുക. രാവിലത്തെ ഡോസ് കുറയ്ക്കുന്നത് കാരണം ഭക്ഷണം കഴിഞ്ഞു 2 മണിക്കൂർ കഴിഞ്ഞു ചെയ്യുന്ന ഷുഗർ അൽപ്പം കൂടാൻ സാധ്യതയുണ്ട്. ചില മരുന്നുകൾ പുതുതായി ചേർത്ത് അത് പരിഹരിക്കാം. എങ്കിൽ പോലും പൊതുവേ നോമ്പ് കാലത്തെ ഷുഗർ നിയന്ത്രണം നോമ്പില്ലാത്ത കാലത്തേ പോലെ അത്ര സ്മൂത്ത് ആയിരിക്കില്ല,
ഇൻസുലിൻ എടുക്കുന്ന രോഗികളിൽ കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടാണ്. മാർക്കറ്റിൽ ലഭ്യമായ ഇന്സുലിനുകളിൽ വില കുറവായ 30/70 കോമ്പിനേഷൻ ഇൻസുലിൻ എടുക്കുന്നവരിൽ ഷുഗർ താഴ്ന്നു പോവാനുള്ള സാധ്യത വളരെ കൂടുതലാണ്. താരതമ്യേന കുറച്ചു കൂടി സുരക്ഷിതമായ ഷോർട്ട് ആക്ടിങ് ഇന്സുലിനുകൾ കൂടിയ വില കാരണം പൊതുവേ സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തവയാണ്.
എന്നാലും നോമ്പുള്ള 30 ദിവസങ്ങളിലേക്കെങ്കിലും അത്തരം ഇന്സുലിനിലേക്ക് മാറുന്നതാണ് കൂടുതൽ നല്ലത്. ഏതു തന്നെ ആയാലും ഡോസ് കുറച്ചെടുത്ത് അടിക്കടി ചെക്ക് ചെയ്തു വേണ്ട മാറ്റങ്ങൾ വരുത്തേണ്ടതായി വരും.
നോമ്പ് എടുക്കുന്നവർ ഷുഗർ കുറയുമ്പോൾ ഉള്ള ലക്ഷണങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം. പതിവിലേറെ വിശപ്പും ക്ഷീണവും തോന്നുക, കൈ വിറയ്ക്കുക, ശരീരം വല്ലാതെ വിയർക്കുക തുടങ്ങിയവ കണ്ടാൽ നോമ്പ് ഉടനെ അവസാനിപ്പിക്കേണ്ടതാണ്. കൂടുതൽ സമയം കാത്തിരുന്നാൽ ചിലപ്പോൾ ബോധക്കേട് സംഭവിക്കാം.
പൊതുവേ പ്രശ്നങ്ങളില്ലാതെ സുരക്ഷിതമായി നോമ്പ് എടുക്കാവുന്നത് ആർക്കെല്ലാം എന്ന് നേരത്തെ വ്യക്തമാക്കിയല്ലോ.
ഇനി നോമ്പ് എടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്ന ആളുകൾ ആരൊക്കെയെന്നു നോക്കാം
1. സ്ഥിരമായി ഷുഗർ ലെവൽ 150 – 300 നു ഇടയിലോ HbA1C 810 നിലയിൽ നിൽക്കുന്നവർ
2. ഷുഗർ മൂലം കണ്ണ്, കിഡ്നി തുടങ്ങിയവയുടെ പ്രവർത്തന തകരാർ ഉള്ളവർ
3. കൂടുതൽ സമയങ്ങളിലും തനിച്ചാവാൻ സാധ്യത ഉള്ളവർ
4. 75 വയസിനു മുകളിൽ പ്രായം ഉള്ളവർ
5. മറ്റു ഗുരുതരമായ അസുഖങ്ങൾ ഉള്ളവർ
നിർബന്ധമായും നോമ്പ് ഒഴിവാക്കേണ്ട ആളുകൾ :
1. വെറും വയറ്റിൽ തന്നെ ഷുഗർ 300 കളിലോ HbA1c 10 നു മുകളിലോ ഉള്ള ആളുകൾ
2. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ എപ്പോഴെങ്കിലും ഷുഗർ അപകടകരമാം വിധം താഴ്ന്നിട്ടുള്ളവർ
3. ഇടയ്ക്കിടെ ഷുഗർ താഴ്ന്നു പോവുന്നവർ
4. ഷുഗർ നാഡി ഞരമ്പുകളെ ബാധിച്ചു ഷുഗർ കുറയുമ്പോൾ സാധാരണ ഉണ്ടാവുന്ന ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ തന്നെ ഷുഗർ കുറഞ്ഞു പോവുന്ന ആൾക്കാർ
5. Diabetic ketoacidosis / Hyperosmolar coma ഉണ്ടായവർ
6. വളരെ കടുത്ത ശാരീരിക അധ്വാനം ഉള്ള ജോലി ചെയ്യുന്നവർ
7. Type 1 പ്രമേഹം ഉള്ളവർ
8. ഗർഭിണികൾ
9. ഡയാലിസിസ് ചെയ്യുന്നവർ
10. കാര്യമായ ഓർമ പിശകുള്ളവർ
ഇത്തരം ആളുകൾക്ക് നോമ്പ് എടുക്കാതിരിക്കാൻ മതപരമായ വിലക്കുകളില്ലലോ.
മരുന്നുകൾ നിർത്താൻ കഴിയുമോ ?
നോമ്പ് കാലത്ത് മരുന്നുകൾ നിർത്തുക എന്നത് പലപ്പോഴും രോഗികൾ ചെയ്യാറുള്ള അപകടകരമായ ഒരു പ്രവണതയാണ്. നോമ്പ് എടുക്കുന്ന കാരണം ഷുഗർ ഒരിക്കലും കൂടില്ല എന്നത് മണ്ടൻ ചിന്താഗതിയാണ്.
ചികിത്സിക്കുന്ന ഡോക്ടർ പറയാതെ ഒരു കാരണവശാലും മരുന്നുകൾ നിർത്താൻ പാടുള്ളതല്ല. ബിപി, കൊളസ്റ്ററോൾ, തൈറോയ്ഡ് തുടങ്ങി സ്ഥിരമായി കഴിക്കുന്ന ഏതു മരുന്നും അത് പോലെ തുടരേണ്ടതാണ്. ഏതെങ്കിലും മരുന്നുകൾ ഉച്ച സമയത്ത് ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം രാവിലെക്കോ വൈകുന്നേരത്തേക്കോ മാറ്റാവുന്നതാണ്. ചില മരുന്നുകൾ ഭക്ഷണത്തിന് കുറച്ചു മുന്നെയോ ശേഷമോ കഴിക്കേണ്ടവ അതെ സമയക്രമം പാലിക്കാൻ ഒരു പക്ഷെ നോമ്പ് കാലത്ത് കഴിഞ്ഞെന്നു വരില്ല. കഴിയുമെങ്കിൽ അത് പോലെ തന്നെ കഴിക്കുക, അല്ലാത്തവർ നോമ്പിനു മുടക്കം വരാത്ത രൂപത്തിൽ നോമ്പ് തുടങ്ങുന്നതിനു തൊട്ടു മുന്നെയോ ശേഷമോ കഴിക്കുക .
രക്തം പരിശോധിക്കാൻ എടുത്താൽ നോമ്പ് മുറിയുമോ?
ഇത് പരക്കെയുള്ള ഒരു സംശയം ആണ്. രക്തം എടുക്കുന്നതുകൊണ്ട് ഒരു കാരണവശാലും നോമ്പിനു കുഴപ്പം സംഭവിക്കുന്നില്ല.
നോമ്പും വ്യായാമവും –
സാധാരണ ചെയ്യാറുള്ള നടത്തം പോലെയുള്ള ചെറുകിട വ്യായാമങ്ങൾ തുടരാവുന്നതാണ്. കഴിയുന്നതും രാവിലെ ആവുന്നതാണ് നല്ലത്. വൈകുന്നേരങ്ങളിൽ ഷുഗർ കുറഞ്ഞു പോവാൻ സാധ്യത കൂടുതലാണ്. വ്യായാമം ചെയ്യുന്നത് കഴിയുന്നതും മറ്റുള്ളവരുടെ കൂടെ ആവുന്നതും ഒരു മുൻകരുതൽ എന്ന നിലക്ക് നല്ലതാണ്.
കടുത്ത ശാരീരിക അധ്വാനം വരുന്ന വ്യായാമങ്ങൾ ഒഴിവാക്കേണ്ടതാണ്. നോമ്പ് കാലത്തെ രാത്രി നമസ്കാരമായ തറാവീഹ് ഒരു വ്യായാമമായി കൂട്ടാവുന്നതാണ്. നമസ്കാരത്തിന്റെ ഭാഗമായി തുടർച്ചയായുള്ള കുനിയലും നിവരലും ഒരു വ്യായാമമായി പരിഗണിക്കാം. മറ്റു വ്യായാമങ്ങൾ അതിനനുസരിച്ച് കുറയ്ക്കാവുന്നതാണ്.
നോമ്പിന്റെ ഭക്ഷണക്രമം എങ്ങനെ ആയിരിക്കണം?
പകൽ സമയത്ത് നോമ്പ് എടുക്കുന്നത് വൈകുന്നേരം സ്വയം മറന്നു ഭക്ഷണം കഴിക്കാനുള്ള ലൈസൻസ് അല്ല എന്ന് പ്രത്യേകം ഓർക്കേണ്ടതുണ്ട്. നോമ്പ് അല്ലാത്ത കാലത്തുള്ള എല്ലാ ഭക്ഷണ നിയന്ത്രണങ്ങളും നോമ്പ് കാലത്തും ബാധകമാണ്. മധുരം പൂർണ്ണമായും ഉപേക്ഷിക്കേണ്ടതുണ്ട്. രാവിലെ അത്താഴ സമയത്ത് സാവധാനം ദഹിക്കുന്ന ഭക്ഷങ്ങൾ ആയ ഗോതമ്പ്, ഓട്സ്, തവിട് കളയാത്ത ധാന്യ വർഗങ്ങൾ, പച്ചക്കറികൾ , പയറു വർഗങ്ങൾ എന്നിവ ഉൾപ്പെടുത്തുക. അവ ദഹനം സാവധാനത്തിൽ ആക്കുകയും പെട്ടന്ന് വിശപ്പ് തോന്നാതിരിക്കാൻ സഹായിക്കുകയും ചെയ്യും.
ധാരാളം വെള്ളം കുടിക്കൽ അത്യാവശ്യമാണ്. വെയിലത്ത് ജോലി ചെയ്യുന്ന നോമ്പുകാർക്ക് നിർജലീകരണം വരാൻ സാധ്യത കൂടുതലാണ്. പൊതുവേ മൂത്രത്തിലെ അണുബാധ, വൃക്കയിലെ കല്ല് രോഗങ്ങൾ തുടങ്ങിയവയും അസിഡിറ്റി സംബന്ധമായ രോഗങ്ങളും കൂടുതലായേക്കാം.
നോമ്പ് തുറക്കുന്ന സമയത്ത് ഭക്ഷണം പതിവിൽ കവിഞ്ഞു കഴിക്കാൻ പാടില്ല എന്ന് പറഞ്ഞുവല്ലോ . വൈകുന്നേരം കഴിക്കാൻ ഉള്ള മരുന്നുകൾ നോമ്പ് തുറന്ന ഉടനെ കഴിക്കാം. കൂടുതൽ ഭക്ഷണം കഴിച്ചേ തീരു എന്ന് തോന്നുന്നവർ ചുരുങ്ങിയ പക്ഷം ഏതാനും മണിക്കൂറുകളുടെ ഇടവേള ഇട്ടു കഴിക്കുന്നതാണ് അഭികാമ്യം. ഈത്തപ്പഴം നോമ്പ് കാലത്തെ ഒരു പ്രധാന പഴ വർഗമാണ്. അത് കഴിക്കാമോ എന്ന് പലരും ചോദിക്കാറുണ്ട്. നൂറു ഗ്രാം വരെ ഈത്തപ്പഴം ഒരു ദിവസം കഴിക്കാം. അതുകൊണ്ട് ഷുഗർ കാര്യമായി വർധിക്കുന്നില്ല എന്നാണു പഠനങ്ങൾ കാണിക്കുന്നത്. മറ്റു പഴ വർഗങ്ങളും നോമ്പ് തുറക്കുന്ന സമയത്തെ പ്രധാന വിഭവങ്ങളിൽ ഒന്നാണ്. ചെറിയ അളവിൽ മാത്രം എല്ലാ പഴങ്ങളും ഒന്ന് രുചിച്ചു നോക്കി അവസാനിപ്പിക്കാം.
നോമ്പ് എടുക്കുന്നവർക്കുള്ള ചില പൊതുവായ നിർദ്ദേശങ്ങൾ മാത്രം ആണ് ഇവ. ഓരോ രോഗിയും വ്യത്യസ്തമാണ്. ചികിത്സിക്കുന്ന ഡോക്ടറുടെ നിർദ്ദേശം മാനിക്കുക. എന്ത് കാര്യവും സ്വന്തം ഡോക്ടറോട് ചോദിച്ചു മാത്രം തീരുമാനിക്കുക. എല്ലാവർക്കും സുരക്ഷിതവും സുഖപ്രദവുമായ ഒരു നോമ്പ് കാലം ആശംസിക്കുന്നു.
(ഇൻഫോ ക്ലിനിക്ക് എന്ന ഡോക്ടർമാർ നടത്തുന്ന ഫേസ്ബുക്ക് കൂട്ടായ്മയിൽ പ്രസിദ്ധീകരിച്ചത്. കൂടുതൽ ടിപ്പുകൾ ലഭിക്കാനായി ഇൻഫോ ക്ലിനിക്കിന്റെ ഫേസ്ബുക്ക് പേജ് വായിക്കുക.)
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്