മൊബൈൽ ഫോൺ കിടയ്ക്കകരുകിൽ വച്ചുറങ്ങിയ മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടത് രാത്രി ഒന്നേമുക്കാലിന്; നാലു മണി മുതൽ ലൈവ് സംപ്രേഷണവുമായി ചാനലുകൾ; ലിസി ആശുപത്രി വരെ റോഡൊരുക്കി പൊലീസ്; കേരളം ഒറ്റക്കെട്ടായി നീല പാത്രത്തിൽ സൂക്ഷിച്ച ഹൃദയത്തിന് വേണ്ടി പ്രാർത്ഥിച്ചത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൂട്ടായ പ്രയത്നം വിഫലമായില്ല. ഡോക്ടർമാരും ആശുപത്രിയും സർക്കാരും പൊതു ജനങ്ങളും എല്ലാം മറന്ന് ഒന്നിച്ചപ്പോൾ തിരുവനന്തപുരത്തുനിന്നെത്തിച്ച ഹൃദയം മാറ്റിവയ്ക്കാൻ ലിസി ആശുപത്രിയിൽ നടക്കുന്ന ശസ്ത്രക്രിയ പൂർണ്ണ വിജയം. ഹൃദ്രോഗബാധിതനായ ചാലക്കുടി പരിയാരം ആച്ചാടൻ വീട്ടിൽ മാത്യു ആന്റണിക്കയ്ക്ക് ഇനി ജീവിതത്തിൽ പുതു തുടക്കം. ആന്റണിയിൽ തുന്നിച്ചേർത്ത അഡ്വ. നീലകണ്ഠ ശർമയുടെ ഹൃദയം യന്ത്രസഹായമല്ലാതെ പ്രവർത്തിച്ചു തുടങ്ങി.
ഡോ.ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയുടെ മൂന്നാം ഘട്ടവും വിജയകരമായി അവസാനിച്ചു. ഇതോടെ മലയാളിയുടെ ആകാംഷയോടെയുള്ള കാത്തിരിപ്പിനും അവസാനിമായി. ആറ് മണിക്കൂറിലേറെ സമയമെടുത്താണ് ഡോ.ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിൽ സങ്കീർണ്ണമായ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. മലയാളിയുടെ മണിക്കൂറുകൾ നീണ്ട പ്രാർത്ഥനയാണ് ഫലം കാണുന്നത്.
തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച അഡ്വ. നീലകണ്ഠ ശർമയുടെ ഹൃദയമാണു നാവിക സേനയുടെ ഡ്രോണിയർ വിമാനത്തിൽ കൊച്ചിയിലെത്തിച്ചു മാറ്റിവച്ചത്. എയർ ആബുലൻസിന്റെ സഹായത്തോടെ കേരളത്തിൽ നടക്കുന്ന ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയാണ് ഇത്. ചാലക്കുടിയിലെ ഓട്ടോറിക്ഷാഡ്രൈവറായ മാത്യുവിന് മാറ്റിവെയ്ക്കാനുള്ള ഹൃദയം കണ്ടെത്തുന്നതിനായി സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിൽ അപേക്ഷ നൽകി ഇരിക്കുകയായിരുന്നു. മസ്തിഷ്കമരണം സംഭവിച്ച നീലകണ്ഠ ശർമയുടെ ബന്ധുക്കൾ സമ്മതം അറിയിച്ചതോടെ മാത്യുവിനായി ജീവൻ തുടിക്കുന്ന ഈ ഹൃദയം കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു. ഇതിനായി പൊലീസും നാട്ടുകാരും എല്ലാ പിന്തുണയുമായി അണിനിരന്നു.
മസ്തിഷ്ക മരണം സംഭവച്ച ഒരാളുടെ ഹൃദയം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്താൽ നാല് മണിക്കൂർ മാത്രമേ ജീവന്റെ തുടിപ്പ് അതിൽ അവശേഷിക്കൂ. അതുകൊണ്ട് തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ മസ്തിഷ്ക മരണമുണ്ടായാൽ മാത്രമേ രോഗികൾക്ക് ഗുണം ചെയ്യൂ. ഇതാണ് ഇവിടെ മാറ്റി മറിക്കപ്പെട്ടത്. എല്ലാ സംവിധാനങ്ങളും ഒരുമിച്ചപ്പോൾ കേരളത്തിലെ ആരോഗ്യ രംഗത്ത് പുതിയൊരു തുടക്കമായി അത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവരുടെ കൈയൊപ്പും ഇതിന് തുണയായി.
ഹൃദയത്തിന്റെ ആകാശയാത്രയ്ക്ക് മുഖ്യമന്ത്രി ഒപ്പിട്ടത് രാത്രി 1.45ന്
ഈ നിർണ്ണായക നേട്ടത്തിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടക്കമിട്ടത് വെള്ളിയാഴ്ച പുലർച്ചെ ഒന്നേമുക്കാലിന്. അവയവമാറ്റത്തിനു നാവികസേനയിൽ നിന്നു വിമാനം വിട്ടുകിട്ടാൻ കൊച്ചിയി!ലെ ലിസി ആശുപത്രി അധികൃതർ മുഖ്യമന്ത്രിയുടെ സഹായം തേടിയതു വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു. ഉടൻ തന്നെ മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി നാവികസേനയ്ക്കുള്ള അപേക്ഷ തയാറാക്കാൻ നിർദ്ദേശം നൽകി.
കിടക്കയ്ക്കരികിൽ മൊബൈൽ ഫോണും വച്ചാണു മുഖ്യമന്ത്രി കിടന്നുറങ്ങിയത്. അപേക്ഷയുടെ ഫയലുമായി ക്ലിഫ് ഹൗസിലെത്തിയ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ വിളിച്ചുണർത്തി ഒപ്പിട്ടുവാങ്ങി. അപ്പോൾ തന്നെ എറണാകുളം കലക്ടർക്ക് അതു ഫാക്സ് ചെയ്തു. കലക്ടർ എം. രാജമാണിക്യവുമായി നേരത്തെ മുഖ്യമന്ത്രി സംസാരിച്ചിരുന്നു. ഹെലികോപ്റ്റർ ആംബുലൻസിനാണ് ആദ്യം അപേക്ഷ നൽകിയതെങ്കിലും ഇന്നലെ ഉച്ചയോടെ മുഖ്യമന്ത്രി തന്നെ ഇടപെട്ടു തീരുമാനം മാറ്റി. ഇവിടേയും ഉമ്മൻ ചാണ്ടി ടച്ചുണ്ടായിരുന്നു.
ഒന്നര മണിക്കൂറോളം സമയമെടുക്കുമെന്നതും കാലാവസ്ഥ മോശമായാൽ യാത്ര റദ്ദാക്കേണ്ടിവരുമെന്നതും പരിഗണിച്ചാണു ഡോണിയർ വിമാനം തന്നെ ആംബുലൻസ് ആയി ഉപയോഗിക്കാൻ തീരുമാനിച്ചത്. നിയമസഭയിലെ തിരക്കുകൾ മാറ്റിവച്ചും ആംബുലൻസുമായി ബന്ധപ്പെട്ട ഓരോ നീക്കവും മുഖ്യമന്ത്രി തന്നെ നേരിട്ട് നിരീക്ഷിച്ചു. എല്ലാം ഭംഗിയാണെന്ന് ഉറപ്പാക്കി. അതിന്റെ ഫലവും കണ്ടു. തിരുവനന്തപുരത്തെ ശ്രീ ചിത്രാ ആശുപത്രിയിൽ നിന്ന് ഒരു മണിക്കൂർ 15 മിനിറ്റുകൊണ്ട് ഹൃദയം കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തിച്ചു. കേരളത്തിന്റെ ആരോഗ്യരംഗത്ത് ചരിത്ര നേട്ടമാണ് ഈ ദൗത്യം.
അടിയന്തരഘട്ടങ്ങളിൽ അവയവദാനത്തിനു റോഡ് വഴിയുള്ള ആംബുലൻസ് യാത്രയിലെ പ്രയാസങ്ങൾ ഈ രംഗത്തു പ്രവർത്തിക്കുന്ന ഡോക്ടർമാർ സർക്കാരിനെ അറിയിച്ചിരുന്നു. എയർ ആംബുലൻസിന്റെ സാധ്യതകൾ പരിശോധിച്ചു. എന്നാൽ നാവികസേന കൃത്യസമയത്ത് സഹായവുമായി എത്തി. വിദേശരാജ്യങ്ങളിലൊക്കെ എയർ ആംബുലൻസ് സാധാരണമായിക്കഴിഞ്ഞു. കേരളത്തിൽ തുടർന്നും ഇത്തരം ഘട്ടങ്ങളിൽ എയർ ആംബുലൻസ് സേവനം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളി നെഞ്ചിടിപ്പോടെ പ്രാർത്ഥിച്ചു, ഏല്ലാവരും ഒറ്റക്കെട്ടായി
ഇന്നു രാവിലെയായിരുന്നു അഡ്വ. നീലകണ്ഠ ശർമയുടെ മസ്തിഷ്ക മരണം. ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെത്തുടർന്നു കൊച്ചിയിൽനിന്നുള്ള ഡോക്ടർമാരുടെ സംഘം തിരുവനന്തപുരത്തേക്കു തിരിച്ചു. മുഖ്യമന്ത്രിയുടെ പ്രത്യേക ആവശ്യപ്രകാരം സജ്ജമാക്കിയ നാവികസേനയുടെ 244 ഡോണിയർ വിമാനത്തിൽ ഉച്ചയ്ക്ക് 1 മണിയോടെ സംഘം കൊച്ചിയിൽ നിന്ന് തിരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഒരിക്കൽ കൂടി പരിശോധന നടത്തി. തുടർന്നാണ് ഹൃദയം എടുക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചത്. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ നിന്നുമുള്ള ഡോക്ടർമാരുടെ സംഘം കൂടി ശ്രീചിത്രയിലെത്തി 2.45 ഓടെ ശസ്ത്രക്രിയ തുടങ്ങി.
കരളിന് ക്ഷതം സംഭവിച്ചതിനാൽ ഹൃദയവും വൃക്കളും ശസ്ത്രക്രയിലുടെ പുറത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഹൃദയം എടുത്തത് ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപ്പുറവും വൃക്കകൾ എടുത്തത് കിംസ് ആശുപത്രിയിലെ ഡോ. വേണുഗോപാലുമായിരുന്നു. ശ്രീചിത്രയിലെ ന്യൂറോ സർജന്മാരായ മാത്യു എബ്രഹാമും ഡോ. ഈശ്വറും നേതൃത്വം നൽകി. ഡോ. ജേക്കബാണ് അനസ്തേഷ്യയ്ക്ക് നേതൃത്വം നൽകിയത്. ആറരയോടെ ശസ്ത്രക്രിയ പൂർത്തിയായി. 6.35ന് അവയങ്ങൾ ആശുപത്രിയിൽ നിന്ന് പുറപ്പെട്ടു. 6.35 ന് ഹൃദയം വഹിച്ചുകൊണ്ടുള്ള വാഹനം വിമാനത്താവളത്തിലേക്ക് തിരിച്ചു. 7.52ന് എറണാകുളത്ത് ലിസി ആശുപത്രിയിലെത്തി. ശസ്ത്രക്രിയ പൂർത്തിയായി രാത്രി 10.25ന് ഹൃദയം പുതിയ ശരീരത്തിൽ സ്പന്ദിച്ചു തുടങ്ങി.
വൈകിട്ട് നാല് മുതൽ ചാനലുകൾ ലൈവായി മരണത്തിൽ നിന്ന് ജീവനിലേക്കുള്ള ആ യാത്രയുടെ വിശേഷങ്ങൾ പങ്കുവച്ചതോടെ കേരളം മൊത്തം പ്രാർത്ഥനയിലായി. ഓഫീസിലും വാഹനത്തിലുമൊക്കെയായിരുന്നവർ ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും ദൗത്യത്തിൽ പങ്കാളിയായി. എഫ്.എം. റേഡിയോ നിലയങ്ങളും മറ്റും ഗതാഗത ക്രമീകരണങ്ങളുടെ വിശദാംശങ്ങൾ അതിവേഗം ജനങ്ങളിലേക്ക് എത്തിച്ചു. 'ട്രാഫിക്ക്' സിനിമയിലേതിന് സമാനമായ രംഗങ്ങളാണ് പിന്നീട് അരങ്ങേറിയത്. തിരുവനന്തപുരത്ത് യാത്രയ്ക്ക് ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ തന്നെ കൊച്ചിയിലും ചർച്ചകൾ തുടങ്ങി. ജില്ലാ കളക്ടർ എം.ജി. രാജമാണിക്യത്തിന്റെ നേതൃത്വത്തിൽ സർക്കാർ സംവിധാനങ്ങൾ പെട്ടെന്ന് ഉണർന്ന് പ്രവർത്തിച്ചു. പൊലീസിന്റെ ഗതാഗത ക്രമീകരണങ്ങൾ പലർക്കും അസൗകര്യങ്ങൾ സൃഷ്ടിച്ചെങ്കിലും എല്ലാവരും ഏകമനസ്സോടെ സഹകരിച്ചു. വാഹനമൊഴുകുന്ന എറണാകുളം എം.ജി. റോഡ് പെട്ടെന്നുതന്നെ ഒഴിപ്പിക്കപ്പെട്ടു. 90 കിലോ മീറ്റർ വേഗത്തിലാണ് ഹൃദയവും വഹിച്ചുള്ള വാഹനം ലിസി ആശുപത്രിയിലേക്ക് പറന്നത്.
രാത്രി 7.39 ന് തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർ ആംബുലൻസ് വെല്ലിങ്ടൺ ഐലന്റിലെ നാവികസേനയുടെ വിമാനത്താവളത്തിലേക്ക് പറന്നിറങ്ങി. എറണാകുളം ലിസി ആശുപത്രിയിലേക്ക് ഹൃദയം റോഡ് മാർഗം കൊണ്ടുപോകാനുള്ള ആംബുലൻസും എസ്കോർട്ട് പോകാനുള്ള പൊലീസ് വാഹനങ്ങളും ഒരു മണിക്കൂർ മുമ്പേ സജ്ജമായി വിമാനത്താവളത്തിലെത്തിയിരുന്നു.
രാത്രി 7.39 നാവികസേനയുടെ വിമാനത്താവളത്തിനു പുറത്തേക്ക് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനവ്യൂഹം ചീറിയെത്തി. ഈ സമയം തേവര മുതൽ കലൂർ വരെയുള്ള റോഡിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. റോഡിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സമയമായിട്ടുപോലും എം.ജി റോഡ് ഒഴിച്ചെടുക്കാൻ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചു. നാവികസേന വിമാനത്താവളം മുതൽ ലിസി ആശുപത്രി വരെ എട്ടു കിലോമീറ്റർ ദൂരം. വഴിക്കണ്ണുമായി നാട്ടുകാർ എം.ജി റോഡിലേക്ക്....
രാത്രി 7.40 ഹൃദയവുമായി വാഹനവ്യൂഹം അറ്റ്ലാന്റിസ് ജംഗ്ഷൻ കടന്നു. വഴിയോരത്തു കാണാൻ നിന്നവരുടെ മൊബൈൽഫോണുകൾ മിന്നിത്തെളിഞ്ഞു. ചിത്രങ്ങളുടെ വെള്ളിവെളിച്ചവും കടന്ന് ആംബുലൻസുൾപ്പെട്ട വാഹനവ്യൂഹം എം.ജി റോഡിലൂടെ പാഞ്ഞു. ലിസി ആശുപത്രിയിലെ ആന്റണി ജോസഫായിരുന്നു ആംബുലൻസിന്റെ ഡ്രൈവർ. 80 90 കിലോ മീറ്റർ വേഗത്തിലാണ് ആംബുലൻസ് പാഞ്ഞത്.
രാത്രി 7.41 ഉച്ചത്തിലുള്ള സൈറണിന്റെ അകമ്പടിയോടെ വാഹനവ്യൂഹം വുഡ് ലാന്റ് ജംഗ്ഷനും മഹാരാജാസ് കോളേജ് ഗ്രൗണ്ടും പിന്നിടുന്നു. ഈ സമയം വഴിയിൽ വന്നുപെട്ട ഒരു കെ.എസ്.ആർ.ടി.സി ബസ് വഴിയൊരുക്കി മാറി നിന്നു.
രാത്രി 7.42 വാഹനവ്യൂഹം ഷേണായീസ് ജംഗ്ഷൻ പിന്നിട്ട് പത്മ ജംഗ്ഷനിലേക്ക് നീങ്ങുന്നു. ഈ സമയത്തുകൊച്ചി മെട്രോയുടെ പണികൾക്കു വേണ്ടിയുള്ള തിരക്കുകളും നിലച്ചു. ഇടുങ്ങിയ വഴിയിലെങ്ങും യാത്രയ്ക്ക് തടസമുണ്ടാക്കുന്ന വാഹനങ്ങളില്ലെന്ന് വഴിയോരങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഉറപ്പു വരുത്തിയിരുന്നു.
രാത്രി 7.43 ഹൃദയവുമായി വാഹനവ്യൂഹം എം.ജി റോഡിൽ നിന്ന് ബാനർജി റോഡിലേക്ക് പ്രവേശിച്ചു. സിഗ്നൽ ലൈറ്റുകൾ പോലും ഈ സമയം ആകാംക്ഷയോടെ കാത്തു നിന്നു. വാഹനവ്യൂഹം നോർത്ത് പാലത്തിലേക്ക് കുതിക്കുന്നു.
രാത്രി 7.44 നോർത്ത് പാലം കടക്കുന്ന വാഹനം ലിസി ആശുപത്രിയിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞു. ഇവിടെ വാഹന വ്യൂഹത്തിന് വേഗം അല്പമൊന്നു കുറഞ്ഞു. ബാനർജി റോഡിൽ നിന്ന് ലിസി ആശുപത്രിയിലേക്കുള്ള വഴിയിലൂടെ പിന്നെയും ആംബുലൻസ് പാഞ്ഞു.
രാത്രി 7.45 തിരുവനന്തപുരത്ത് ശ്രീചിത്രയിൽ നിന്ന് ഹൃദയവുമായി കൊച്ചി നാവിക വിമാനത്താവളത്തിലെത്തിയ വിദഗ് ദ്ധ സംഘം എറണാകുളം ലിസി ആശുപത്രിയുടെ കവാടത്തിലേക്ക് എത്തിക്കഴിഞ്ഞു. പാരാമെഡിക്കൽ സംഘം എല്ലാ സജ്ജീകരണങ്ങളുമായി അത്യാഹിത വിഭാഗത്തിന് മുന്നിൽ കാത്തുനിന്നിരുന്നു.
രാത്രി 7.47 ലിസി ആശുപത്രിയിൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിച്ചു. 15 അംഗ സംഘത്തിന്റെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയ പൂർത്തിയാകാൻ നാലു മണിക്കൂറിലേറെ സമയം വേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആറു മണിക്കൂർ കൊണ്ട് എല്ലാം ഭംഗയായതോടെ പുതിയ ചരിത്രവുമായി.
ഡയലേറ്റഡ് കാർഡിയോ മയോപ്പതി എന്ന രോഗാവസ്ഥയെ തുടർന്ന് ചാലക്കുടി പരിയാപുരം സ്വദേശി മാത്യു അച്ചാടനാണ് (47) ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഹൃദയം ക്രമാതീതമായി വികസിക്കുന്നതിനാൽ രോഗി അവശ നിലയിലായിരുന്നു. അനുയോജ്യമായ ഹൃദയം ലഭിച്ചതോടെ ഇന്നലെ രാവിലെ മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനകൾ മുഴുവൻ പൂർത്തിയാക്കി ശസ്ത്രക്രിയയ്ക്ക് തയ്യാറാക്കി.
ഈ മാസം ആറിനാണ് കുളിമുറിയിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് നീലകണ്ഠ ശർമയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ശർമ്മയുടെ ആരോഗ്യനില 17ന് വഷളായി. 22ാം തീയതി ശർമ്മയുടെ മസ്തിഷ്ക മരണം ചിത്രയിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു. മസ്തിഷ്കമരണം സ്ഥിരീകരിക്കാനുള്ള അപ്നിയ ടെസ്റ്റിന്റെ ഫലം രണ്ട് തവണ നെഗറ്റീവായിരുന്നു. പിന്നീടാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.
തുടർന്ന് ശർമയുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് ഡോക്ടർമാർ ബന്ധുക്കളുമായി ചർച്ച നടത്തി. അവയവദാനത്തിന് ശർമയുടെ ഭാര്യ ലത സമ്മതം അറിയിച്ചു. തുടർന്നാണ് ഹൃദയംമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ലിസി ആശുപത്രിയിലെ നാലംഗ ഡോക്ടർമാരുടെ സംഘം കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്