28.80 രൂപയ്ക്ക് അമൊക്സിസില്ലിൻ വാങ്ങി വിൽക്കുന്നത് 70 രൂപയ്ക്ക്; 7.80 രൂപയുടെ പാരസെറ്റാമോൾ വിൽക്കുന്നത് 18 രൂപയ്ക്ക്; നാലു രൂപയുടെ വേദന സംഹാരി വിൽക്കുന്നത് 30 രൂപയ്ക്ക്! മരുന്നു കമ്പനികളുടെ ഈ കൊള്ളയടിക്ക് ഒത്താശ പാടുന്ന സർക്കാർ ജൻഔഷധി, നീതി, കാരുണ്യ എന്നൊക്കെ പറഞ്ഞു നടത്തുന്ന തട്ടിപ്പ് എന്നു ജനം തിരിച്ചറിയും? ഒരു മെഡിക്കൽ സ്റ്റോർ ഉടമ തുറന്നെഴുതുന്നു
വിവിധ പേരുകളിൽ വിലകുറച്ചു മരുന്നു വിൽക്കുന്ന സ്ഥാപനങ്ങൾ നമുക്കുണ്ട്. ജൻഔഷധിയും നീതിയും കാരുണ്യയും തുടങ്ങി വിവിധ പേരുകളിൽ മരുന്നു വിൽപ്പന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ മരുന്നുകമ്പനികൾ നടത്തുന്ന കൊള്ള തടയാൻ എന്തുകൊണ്ടു സർക്കാർ നടപടി സ്വീകരിക്കുന്നില്ല എന്ന ചോദ്യമാണ് ഉയരുന്നത്. പൊതുജനത്തിന്റെ കണ്ണിൽ മണ്ണിടാനായി ജനഔഷധി .. നീതി...കാരുണ്യ ..തുടങ്ങിയ പേരു കളിൽ കേന്ദ്ര .. സംസ്ഥാന സർക്കാരുകൾ ജനറിക് മരുന്നുകൾ വില കുറച്ചു കൊടുക്കുന്നു എന്ന് വരുത്തി മറുവശത്തു അനധികൃത വ്യാപാരത്തിന് പച്ചക്കൊടി കാണിക്കുകയാണ്. മെഡിക്കൽ സ്റ്റോർ ഉടമയായ എം പി പ്രേംജിയുടെ കുറിപ്പിലേക്ക്...
സർക്കാർ കുറച്ചു കാലമായി ഡോക്ടർമാർ മരുന്നുകളുടെ രാസനാമം മാത്രം എഴുതണം എന്ന് പറയുന്നു. അതു ചെയ്യാത്ത ഡോക്ടർമാരെ ശിക്ഷിക്കുമെന്നും.. ഇത് ആരെ സംരക്ഷി ക്കാൻ വേണ്ടിയാണ്. രാസനാമം എഴുതുന്നത് നല്ലത് തന്നെ. ഫാർമസിസ്റ്റുകൾ അതിനെ സ്വാഗതം ചെയ്യുന്നു. പൊതുജനത്തിന് അത് ഗുണം ചെയ്യുമെങ്കിൽ മാത്രം. ഇന്നത്തെ അവസ്ഥയിൽ അതിനു വിദൂരസാധ്യത മാത്രമേയുള്ളൂ. ചില ഉദാഹരണങ്ങൾ താഴെ ചേർക്കുന്നു.
അണുബാധ തടയാനും ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടാനും ഉപയോഗിക്കുന്ന ആന്റി ബയോടിക് ( Antibiotic ) വിഭാഗത്തിൽ പെടുന്ന അമൊക്സിസില്ലിൻ ( Amoxicillin ) എന്ന മരുന്ന് വില വ്യത്യാസം നോക്കുക. ഡോക്ടർ നിങ്ങൾക്ക്കുറിച്ച്തരാൻ ഉദ്ദേശിച്ചത് ദേശീയനിലവാരമുള്ള കമ്പനിയുടെ മോക്സ് (Mox ) എന്ന മരുന്ന് ആയിരിക്കാം. എന്നാൽ നിങ്ങൾക്ക് ആശുപത്രി ഫാർമസിയിൽ നിന്നോ മരുന്നുകടയിൽനിന്നോ ലഭിക്കുക ജെനെറിക് ( Generic )വിഭാഗത്തിൽ പെടുന്ന കമ്പനിയുടെ അൽമോക്സ് (Almox) എന്ന മരുന്നായിരിക്കും. (നിങ്ങളാണ്കച്ചവടക്കാരാൻ എങ്കിൽ നിങ്ങളും ചെയ്യുക ഇത് തന്നെയായിരിക്കും. കൂടുതൽ ലാഭം ഉണ്ടാക്കാനാണല്ലോ ആശുപത്രിയും മരുന്നുകടയും തുടങ്ങുന്നത്.? )
MOX 500mg Capsule 10 എണ്ണത്തിന്റെ വിൽപ്പനവില : 89 രൂപ 72 പൈസ. ഇത് കച്ചവടക്കാരന് കിട്ടുന്നവില : 69 രൂപ 10 പൈസ. ഈ മരുന്ന് വിറ്റാൽ കിട്ടുന്ന ലാഭം 11 രൂപ 13 പൈസ. എന്നാൽ ALMOX 500 mg Capsule 10 എണ്ണത്തിന്റെ വിൽപ്പന വില : 59 രൂപ 85 പൈസ. ഇത് കച്ചവടക്കാരന് കിട്ടുന്നവില : 30 രൂപ 50 പൈസ. ഈ മരുന്ന് വിറ്റാൽ കിട്ടു ന്ന ലാഭം 29 രൂപ 35 പൈസ. രണ്ടും അമൊക്സിസില്ലിൻ എന്ന മരുന്ന്തന്നെ. ( ഏകദേശം 100 ശതമാനം ലാഭം.)
കുട്ടികൾക്കുള്ള അമോക്സിസിലിൻ 250 മില്ലി സിറപ്പ് 28.രൂപ 80 പൈസയ്ക്ക് വാങ്ങി 70 രൂപയ്ക്കു വിൽക്കുന്നു. അപ്പോൾ മരുന്നിന്റെ ജനറിക് പേര് എഴുതുന്നതുകൊണ്ട് ഗുണം ജനത്തിനോ? അതോ ആശു പത്രി ഫാർമസികൾക്കും ഔഷധ വ്യാപാരികൾക്കുമൊ ? ചിന്തിക്കുക.
- രക്ത സമ്മർദ്ദത്തിന് ഉപയോഗിക്കുന്ന അംലോഡിപ്പിൻ 5 മില്ലി 7 രൂപ 58 പൈസക്ക് വാങ്ങി 32 രൂപ 78 പൈസക്ക് വിൽക്കുന്നു.
- പരാസിറ്റാമോൾ 650 മില്ലി. 7 രൂപ 80 പൈസയ്ക്ക് വാങ്ങി 18 രൂപയ്ക്കു കൊടുക്കുന്നു.
- പ്രമേഹ രോഗികൾ ഉപയോഗിക്കുന്ന മെഡ്ഫോമിൻ 500 മില്ലി 10 രൂപ 80 പൈസയ്ക്ക് വാങ്ങി 19 രൂപ 50 പൈസയ്ക്ക് കൊടുക്കുന്നു.
- വേദന സംഹാരിയായ നിമുസുലൈഡ് 4 രൂപയ്ക്കു വാങ്ങി 30 രൂപയ്ക്കു വയ്ക്കുന്നു.
- ചുമയ്ക്കുള്ള മരുന്ന് 19 രൂപ 50 വാങ്ങി 39 രൂപയ്ക്കു വിൽക്കുന്നു.
- ഗ്യാസ് ട്രബിളിന് ഉപയോഗിക്കുന്ന ഒമേപ്രാസോൾ ഗുളിക 15 രൂപ 80 പൈസയ്ക്ക് വാങ്ങി 36 രൂപ 50 പൈസയ്ക്ക് കൊടുക്കുന്നു.
- അലെർജിക്കു ഉപയോഗിക്കുന്ന സെറ്റിരിസിൻ ഗുളിക 2 രൂപ 90 പൈസയ്ക്ക് വാങ്ങി 16 രൂപയ്ക്കു വിൽക്കുന്നു.
- താരൻ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന കെറ്റോകൊണസോൾ ഷാംപൂ 78 രൂപയ്ക്കു വാങ്ങി 230 രൂപയ്ക്കു വിൽക്കുന്നു.
- വേദന സംഹാരി ഓയിൽമെന്റുകൾ 20.രൂപ 50 പൈസയ്ക്ക് വാങ്ങി 70 രൂപയ്ക്കു വിൽക്കുന്നു.
- മറ്റൊരെണ്ണത്തിന് കൊടുക്കേണ്ട വില 28 രൂപ 35 പൈസയും വിൽക്കുന്നത് 79 രൂപയ്ക്കും.
- ജലദോഷത്തിനു നൽകുന്ന ഗുളിക വാങ്ങുന്നത് 10 രൂപയ്ക്കും വിൽക്കുന്നത് 21 രൂപയ്ക്കും.
- പനിക്കും ജലദോഷത്തിനും ഉള്ള ഗുളികയാകട്ടെ 8 രൂപയ്ക്കു വാങ്ങി 25 രൂപയ്ക്കു വിൽക്കുന്നു.
- വിരശല്യത്തിന് കൊടുക്കുന്ന ആൽബൺഡസോൾ ഗുളിക വാങ്ങുന്നത് 2 രൂപ 90 പൈസ യ്ക്കും വിൽക്കുന്നത് 7 രൂപ 15 പൈസയ്ക്കും.
- കുട്ടികൾക്കുള്ള ആൽബൺഡസോൾ സിറപ്പ് 8 രൂപയ്ക്കു വാങ്ങി 17 രൂപയ്ക്കു വിൽക്കുന്നു.
ശ്രദ്ധിച്ചാൽ മനസ്സിലാകും ഈ മരുന്നുകൾ ഒന്നും തന്നെ 25 ശതമാനത്തിൽ താഴെ ലാഭത്തിൽ ഒതുങ്ങുന്നവയല്ല എന്ന്. 100 മുതൽ മുന്നൂറ് ശതമാനം വരെ ലാഭമാണ് ഇവിടെ കച്ചവടക്കാരന് കിട്ടുന്നത്. ഇവയുടെ വില ഉൽപ്പാദന ചെലവിനു ആനുപാതികമായി കുറച്ചാൽ അനാവശ്യ മരുന്നെഴുത് ഇല്ലാതാകും. അമിത ലാഭം പ്രതീക്ഷിച്ചുള്ള കച്ചവടം ഇല്ലാതാകും. ഔഷധ വിൽപ്പന ശാലകൾ തമ്മിലുള്ള മത്സരം ഇല്ലാതാകും. ( പല സ്ഥലത്തും ഹോട്ടലിലേക്ക് ആളെ വിളിച്ചു കയറ്റുന്നതുപോലെയാണ് മരുന്ന് വാങ്ങാൻ ആളുകളെ വിളിച്ചുകൊണ്ടുപോകുന്നത്. )
ഇപ്രകാരം മിക്കവാറും എല്ലാ മരുന്നിനും തത്തുല്യമായ ജെനെറിക് മരുന്നുകൾ ലഭ്യമാണ്. മരുന്നുകളുടെ വില ഏകീകരണം വന്നപ്പോൾ ബ്രാൻടെഡ് കമ്പനികളുടെ മരുന്നിന്റെ വില്പ ന വിലയ്ക്ക് സമാനമായ വില ജെനെറിക് കമ്പനികളുടെ മരുന്നുകൾക്കും നിശ്ചയിച്ചു. അതു മൂലം കച്ചവടക്കാരും കമ്പനികളും ആശുപത്രികളും രക്ഷപ്പെട്ടു. പൊതുജനം കഴുതയായി. ചില പ്രദേശങ്ങളിൽ 5 മുതൽ 40 ശതമാനം വരെ കിഴിവ് എന്ന് പറഞ്ഞു വില കുറച്ചു നല്കുന്നത് ഇത്തരം മരുന്നുകളാണ്.
പൊതുജനത്തിന്റെ കണ്ണിൽ മണ്ണിടാനായി ജനഔഷധി .. നീതി...കാരുണ്യ ..തുടങ്ങിയ പേരു കളിൽ കേന്ദ്ര .. സംസ്ഥാന സർക്കാരുകൾ ജനറിക് മരുന്നുകൾ വില കുറച്ചു കൊടുക്കുന്നു എന്ന് വരുത്തി മറുവശത്തു അനധികൃത വ്യാപാരത്തിന് പച്ചക്കൊടി കാണിക്കുന്നു.കാരണം ഭാരതത്തിൽ മരുന്നുകളുടെ വില നിർണ്ണയിക്കുന്നത് കേന്ദ്ര ഗവർമെന്റിന്റെ വളം, രാസപദാർത്ഥങ്ങൾ വകുപ്പിന്റെ കീഴിൽ ദേശീയ ഔഷധ വിലനിർണ്ണയ സമിതിയാണ്. ( മരുന്നുകൾ ആരോഗ്യവകുപ്പിന്റെ കീഴിലല്ല. ഔഷധങ്ങൾ രാസവളങ്ങളോ രാസവസ്തുക്കളോ ആയിട്ടാ കാം ഇവർ കാണുന്നത്.) ബ്രാൻഡഡ് കമ്പനി മരുന്നുകൾ ഉണ്ടാക്കുന്നതിനു വരുന്ന ചിലവും ജനറിക് മരുന്നുകൾ ഉണ്ടാക്കുന്നതിനു വരുന്ന ചിലവും ഇവർക്ക് നന്നായിഅറിയാം.എന്നാൽ മരുന്ന് കമ്പനികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് ഒന്ന് മാത്രമാണ് വില നിർണ്ണയത്തിൽ മാന്യമായ സമീപനം സ്വീകരിക്കാത്തതിന് കാരണമായി കാണുന്നത്. ബ്രാൻഡഡ് കമ്പനി മരുന്നുകൾക്ക് 17 മുതൽ 25 ശതമാനം വരെ മാത്രം കമ്മീഷൻ ( ലാഭ വിഹിതം ) ലഭിക്കു മ്പോൾ ജനറിക് മരുന്നുകൾക്ക് 200 മുതൽ 400 ശതമാനം വരെ ലാഭവിഹിതമാണ് മരുന്ന് കച്ചവടക്കാർക്ക് ലഭിക്കുന്നത്. അതുപോലെ തന്നെ പ്രൊപ്പഗാണ്ട കമ്പനികൾ 30 മുതൽ 50 ശതമാനംവരെ കമ്മീഷൻ ഡോക്ടർക്കും മരുന്ന് വില്പന ക്കാർക്കുമായി വീതിച്ചുനൽകുന്നു. അതിനു സഹായകമായ രീതിയിലാണ് ഭാരതത്തിൽ വില നിർണ്ണയം നടക്കുന്നത്. ഇത്തരത്തി ൽ കോടികൾ ലാഭമുണ്ടാക്കാൻ കമ്പനികളെ സഹായിക്കുകയും മറുവശത്തു ജനഔഷധി പോലെ ജനത്തെ പറ്റിക്കുന്ന പ്രസ്ഥാനങ്ങൾ നടത്തുകയും ചെയ്യുന്ന കപട രാഷ്ട്രീയം കളിക്കു ന്നു. ഇത്തരം ഷോപ്പുകൾ പ്രവർത്തിക്കുന്നത് നഗരങ്ങളിൽ ആയതിനാൽ ഗ്രാമീണജനത്തിന് അത് ഗുണകരമാകുന്നുമില്ല.ഇവയിലൂടെ വിതരണം ചെയ്യപ്പെടുന്ന മരുന്നുകളുടെ ഗുണനില വാരവും ശ്രദ്ധിക്കേ ണ്ടതുണ്ട്. പച്ചക്കറിയും പലവ്യഞ്ജനങ്ങളും ( അരിയും പഞ്ചസാരയും പരിപ്പും പയറും പോ ലെ ) ഒന്നാംതരം, രണ്ടാംതരം, മൂന്നാം തരം എന്ന് പറയുന്നതുപോലെ മരു ന്നുൽപ്പാദിപ്പിക്കുന്ന രാസപദാർത്ഥങ്ങളിലും തരം തിരിവുകൾ ഉണ്ട്. ഇപ്രകാരം മൂന്നാം തരം വസ്തുക്കൾ ഉപയോഗിച്ചാണ് മരുന്നുകൾ ഉണ്ടാക്കുന്നതെങ്കിൽ കുറഞ്ഞ വിലയ്ക്ക് അവ നൽ കാൻ കഴിയും. ഒപ്പം മരുന്ന് കഴിച്ചു മാറാ രോഗിയാകാൻ മനുഷ്യനും ഇടയാകും. ( ഈ ഒരു വസ്തുത നിലനില്കുന്നതു കൊണ്ടാണ് ഒരു വിഭാഗം ഡോക്ടർമാർ ജനറിക് പേരുകൾ എഴുതാൻ വിമുഖത കാണിക്കുന്നത്.)
ജെനെറിക് മരുന്നുകളുടെ വില പ്രമുഖകമ്പനികളുടെ മരുന്നുകളെക്കാൾ കുറയാൻ കാര ണം....(1 ) ജെനെറിക് വിഭാഗത്തിൽപെട്ട മരുന്ന് വിപണനത്തിനായി കമ്പനികളുടെ പ്രതിനിധി കൾ(Medical Representative ) ജോലി ചെയ്യുന്നില്ല.ആയതിനാൽ അവർക്ക് പ്രതി മാസവേതനം.. പ്രോത്സാഹകധനം (Incentive ) എന്നിവ നല്കേണ്ടതില്ല.( 2) മരുന്ന് വിൽപ്പനശാലകൾക്ക് കാലാ വധികഴിഞ്ഞ മരുന്നുകൾ തിരിച്ചെടുത് അവയുടെ നഷ്ടപരിഹാരം നല്കേണ്ടതില്ല.(3 ).മരുന്ന് വിൽപ്പന കൊഴുപ്പിക്കാനായി ഡോക്ടർമാർക്ക് സാമ്പിൾമരു ന്നുകൾ നൽകേണ്ടതില്ല. (4) മരു ന്നുകളെക്കുറിച്ചു ഡോക്ടർമാരെ പഠിപ്പിക്കുന്നതിനായി ചാർട്ടുകളും ലഘുപുസ്തകങ്ങളും തയ്യാ റാക്കി നൽകേണ്ടതില്ല.(5). എല്ലാ മാസവും കമ്പ നിപ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്ത് അവലോകനം നടത്തുകയും നല്ല കച്ച വടം നടത്തിയവർക്ക് പാരിതോഷികം നൽകേണ്ടതില്ല. (6)ഡോക്ടർമാരുടെ വീട്ടിലെ അടുക്കള മുതൽ പരിശോധന മുറിയിലെ പേനയും പേപ്പറും വരെ യുള്ള ചിലവുകളും വിദേശയാത്ര, കാർ, ടിവി. ഫ്രിഡ്ജ് തുടങ്ങിയ പാരിതോഷികങ്ങളും വിൽപ്പ ന അനുസ രിച്ചുള്ള കമ്മീഷനും നൽകേണ്ടതില്ല.( ഇവിടെ മരുന്ന് കമ്പനികൾ മേൽപറഞ്ഞ രീ തിയിൽ വിനിയോഗിക്കുന്ന പണംമുഴുവൻ പിരിച്ചെടുക്കുന്നത് രോഗികളായി ചികിത്സ തേടി യെത്തുന്ന ഇന്നാട്ടിലെ പാവപ്പെട്ട ജനത്തിന്റെ കൈയിൽനിന്നും ആണ്..).
മേൽപറഞ്ഞ കാര്യങ്ങൾക്കൊന്നിനും ജെനെറിക് കമ്പനി പണം ചിലവഴിക്കേണ്ടി വരുന്നില്ല. അപ്പോൾ ഈ വ്യത്യാസം മരുന്നുകളിൽ പ്രതിഫലിക്കണ്ടേ..? അങ്ങനെയാകുമ്പോൾ ജെനെ റിക് മരുന്നുകളുടെ വില്പനവില കുറയണ്ടെ ..?.
ജെനെറിക് മരുന്നുകൾ മോശമാണ്എന്നോ ഗുണനിലവാരം ഇല്ലാത്തതാണ് എന്നോ അല്ല പറ ഞ്ഞുവരുന്നത്. അവയുടെ വിലയിലെ വ്യത്യാസം മാത്ര മാണ്.നല്ല കമ്പനികൾ നിർമ്മിക്കുന്ന ജെനെറിക് മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുകയാണെങ്കിൽ അത് ജനത്തിന് ഏറെ ഗു ണകരമാണ്. എന്നാൽ ഇപ്പോൾ തിരുവനന്തപുരത്തും കൊച്ചിയിലും രണ്ടു മരുന്ന് പരിശോധന കേന്ദ്രം മാത്രമേ കേരളത്തിൽ ഉള്ളൂ. ആയതിനാൽ ജെനെറിക് എന്ന് പറഞ്ഞു വരുന്ന മരുന്നു കളുടെ മുഴുവൻ ഗുണനിലവാരം.. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന അളവിൽ രാസവസ്തു പ്രസ്തുത മരുന്നിൽ ഉണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള സംവിധാനം ഇന്ന് നിലവിൽ ഇല്ല. കമ്പനി കൾ നൽകുന്നരേഖയുടെ അടിസ്ഥാനത്തിൽ അവ വിപണനം ചെയ്യാൻ അനുവാദം നല്കപ്പെടു ന്നു. ഇപ്രകാരം വിപണനം ചെയ്യപ്പെട്ട മരുന്ന് എന്തെങ്കിലും കാരണവശാൽ ഗുണനിലവരമില്ലാ തതാണ് എന്ന്കണ്ടു നിരോധിച്ചാൽ നഷ്ടപരിഹാരം തേടാനുള്ള സാഹചര്യ വും ഇപ്പോൾ നില വിൽഇല്ല. ഇക്കാര്യങ്ങളിലൊക്കെ ഉചിതമായ നടപടികൾ നടപ്പിലാക്കിയ ശേഷംമാത്രം മരുന്നു കളുടെ രാസനാമം എഴുതു ന്നതല്ലേ പൊതുജനത്തിന് ഗുണം ലഭിക്കുക. ഒരു സംശയം. ?
എല്ലാ മരുന്ന് വിൽപ്പന ശാലകളിലൂടെയും മരുന്നുകൾ വില കുറച്ചു കൊടുക്കുന്നതിനുള്ള സം വിധാനമാണ് ഉണ്ടാകേണ്ടത്. അല്ലാതെ ജെനെറിക് മരുന്നുകൾമാത്രം തിരഞ്ഞെടുത്തു നീതി... കാരുണ്യ.. ജൻഔഷധി എന്നിങ്ങനെ വിവിധ പേരുകളിൽ മരുന്ന് കച്ചവടസ്ഥാപങ്ങൾ തുടങ്ങി വിലകുറച്ചു കൊടുത്ത് മറ്റു വിൽപ്പനക്കാരെല്ലാം കൊള്ളലാഭമെടുക്കുന്നവരാണ് എന്ന പ്രതീതി ജനങ്ങൾക്കിടയിൽ ഉണ്ടാക്കുകയല്ല വേണ്ടത്. ജീവൻ രക്ഷ ഔഷധങ്ങൾ ഭീമമായ പരസ്യവും പ്രചാരണ തന്ത്രങ്ങളും ഉപയോഗിച്ച് പാരിതോഷികങ്ങളും ഭീമമായ കമ്മീഷനും നൽകി വിൽപ്പന നടത്തേണ്ടവയാണോ എന്ന് മാനുഷികമൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന കമ്പനികളും പുനർവിചിന്തനം ചെയ്യണം .
ഇതുപോലെ തന്നെ ശ്രദ്ധേയമായ ഒരു കാര്യമാണ് പാരസെറ്റമൊൾ ഗുളികയുടെ വിലയിലെ തട്ടിപ്പ്. ആരും ഇത് ശ്രദ്ധിക്കുന്നില്ല. 500 mg പാരസെറ്റമൊൾ 10.00 രൂപയ്ക്ക് കിട്ടുമ്പോൾ 650 mg പാരസെറ്റമൊൾ ഗുളികയ്ക്ക് 18.രൂപ 00 പൈസ കൊടുക്കേണ്ടി വരുന്നു. (500 ഗ്രാം പഞ്ചസാര 10.00 രൂപയ്ക്ക് കിട്ടുമെങ്കിൽ 650 ഗ്രാം പഞ്ചസാരയ്ക്ക് ആരെങ്കിലും 18.00 രൂപ കൊടുക്കുമോ.?). ആരുമറിയാതെ മരുന്നുകമ്പനികൾ ഏറ്റവും കൂടുതൽ ചിലവുള്ള പാരസെറ്റമൊൾ ഗുളിക മാത്രം വിറ്റു ലക്ഷങ്ങൾ ഇങ്ങനെ തട്ടിയെടുക്കുന്നു. ഇതൊക്കെ നോക്കുകയും നടപടിയെടുക്കു കയും ചെയ്യേണ്ട ഔഷധ നിയന്ത്രണ വിഭാഗം ഉച്ചമയക്കത്തിലും..
- മരുന്നുമാഫിയക്കെതിരെ നിരന്തരം പോരാടുന്ന ലേഖകൻ കേരള ഫാർമസിസ്റ്റ്സ് ഓർഗനൈസേഷൻ സെക്രട്ടറി കൂടിയാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്