നമ്മുടെ ഗ്രന്ഥശാലകൾ കരിയർ കോച്ചിങ് ആൻഡ് മെന്ററിങ് സെന്റർ ആക്കി മാറ്റാം; പഠനം ഉൾപ്പടെയുള്ള അവസരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, അവക്ക് വേണ്ട പരിശീലനം, കാമ്പൈൻഡ് സ്റ്റഡിക്കുള്ള സംവിധാനം ഇവ ഒക്കെ ഒരുക്കിയാൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വന്നിരുന്നു പരസ്പരം സംസാരിക്കാനും പറ്റിയ കോഫി ഷോപ്പുകൾ ആക്കി ബ്രാൻഡ് ചെയ്താൽ പുതിയതലമുറയെ വീണ്ടും ഇവിടെ എത്തിക്കാം; കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിന്റെ ഭാവിയെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
ആയിരിത്തി തൊള്ളായിരത്തി എഴുപത്തി നാലിലോ എഴുപത്തി അഞ്ചിലോ ആയിരിക്കണം അമ്മാവൻ എന്നെ വെങ്ങോലയിൽ കർഷക ഗ്രന്ഥാലയത്തിൽ അംഗത്വം എടുക്കാൻ കൊണ്ടുപോയത്. വെങ്ങോലയുടെ അഭിമാനവും ലാൻഡ്മാർക്കും ആയ ശങ്കരപ്പിള്ളയുടെ ചായക്കടയുടെ അടുത്തുള്ള വാടകക്കെട്ടിടത്തിൽ ആണ് അന്ന് ഗ്രന്ഥശാല പ്രവർത്തിക്കുന്നത്. വൈകീട്ട് ഞാൻ അവിടെ ചെല്ലുമ്പോൾ എൻ എ ഗംഗാധരൻ എന്നൊരാളാണ് ലൈബ്രെറിയൻ ആയി അവിടെ ഉള്ളത്. എന്റെ പേര് ചോദിച്ചു, അംഗത്വം എടുത്തു. ആദ്യമായി ഒരു പുസ്തകവും എടുത്തു തന്നു. ഡിറ്റക്ടീവ് നോവൽ വേണം എന്നായിരുന്നു ആഗ്രഹം, പക്ഷെ കിട്ടിയത് അച്ചുതണ്ട് എന്നോ മറ്റോ പേരുള്ള ഒരു നോവൽ ആയിരുന്നു.
പിന്നെ ലൈബ്രറിയിൽ പോക്ക് പതിവായി. കൂടുതലും വെള്ളി, ശനി, ഞായർ തീയതികളിൽ ആണ്. അന്നൊക്കെ ലൈബ്രറിയിൽ നല്ല തിരക്കാണ്. പുസ്തകം എടുക്കാൻ കുറേപ്പേർ, കാരംസ് കളിക്കാൻ വേറെ ചിലർ, ചെസ്സ് കളിക്കുന്ന രണ്ടുപേർ, പേപ്പർ വായിക്കുന്നവർ ചിലർ. ഇതൊന്നും കൂടാതെ സംസാരിച്ചിരിക്കാൻ രാജനും തോമസും ഉൾപ്പടെ ഉള്ള യുവാക്കൾ. വിദ്യാഭ്യാസം ഓക്ക് നേടി തൊഴിൽ ഒന്നും ആകാതെ ഇരിക്കുകയാണ് അവർ അന്ന്. അവരുടെ സംസാരത്തിൽ നിന്നാണ് ഞാൻ രാഷ്ട്രീയവും പൊതുവിജ്ഞാനവും ഒക്കെ കൂടുതൽ പഠിച്ചത്.
കാലം മുമ്പോട്ട് പോയി, ഞാൻ വെങ്ങോല വിട്ടു, ഗംഗാധരനും രാജനും തോമസിനും ഒക്കെ സർക്കാർ ജോലികൾ കിട്ടി.
കഴിഞ്ഞ വർഷം ഞാൻ വീണ്ടും വെങ്ങോലയിൽ കർഷക ഗ്രന്ഥാലയത്തിൽ എത്തി. കാലം നാല്പത് വർഷം കഴിഞ്ഞു. ലൈബ്രറിക്കിപ്പോൾ സ്വന്തമായ സ്ഥലം ഉണ്ട്, കെട്ടിടം ഉണ്ട്, കൂടുതൽ സൗകര്യങ്ങൾ ഉണ്ട്, ടി വി ഉണ്ട്, പുസ്തകങ്ങൾ ഉണ്ട്, കമ്പൂട്ടർ ഉണ്ട്.
ഒരു കാര്യത്തിൽ മാത്രം മാറ്റമില്ല. ഗംഗാധരൻ ഇപ്പോഴും ലൈബ്രറിയുടെ ആത്മാവായി അവിടെ ഉണ്ട്. സർക്കാർ ജോലിയിൽ മൂന്നു പതിറ്റാണ്ടു കഴിഞ്ഞു റിട്ടയർ ചെയ്തതതിന് ശേഷം വീണ്ടും വെങ്ങോലയിൽ എത്തിയപ്പോൾ ഗ്രന്ഥാലയത്തിന്റെ കാര്യം നോക്കാൻ അദ്ദേഹം വീണ്ടും അവിടെ എത്തി.
മറ്റൊരു കാര്യത്തിൽ ഏറെ മാറ്റം ഉണ്ട്. വായനക്കാർ ആയി അവിടെ അധികം ആളൊന്നുമില്ല.
ഇത് വെങ്ങോലയുടെയോ കർഷക ഗ്രന്ഥാലയത്തിന്റെയോ മാത്രം കഥയല്ല. കേരളത്തിൽ ആയിരക്കണക്കിന് ഗ്രന്ഥശാലകൾ പൊതുവായിട്ടുണ്ട് (സ്കൂൾ, കോളേജ് ലൈബ്രറികൾ കൂടാതെ). അവക്കൊക്കെ ഭൗതികമായ കൂടുതൽ സൗകര്യങ്ങൾ കഴിഞ്ഞ നാല്പത് വർഷത്തിൽ ഉണ്ടായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ രംഗത്തും നാം നമ്പർ 1 ആണ്.
പക്ഷെ അപൂർവ്വം, ഒരു പക്ഷെ അഞ്ചു ശതമാനത്തിൽ താഴെ ലൈബ്രറികളിൽ ഒഴിച്ച് രണ്ടു കാര്യങ്ങൾ പൊതുവാണ്.
അൻപത് വയസ്സ് കഴിഞ്ഞ തലമുറയാണ് ഇപ്പോഴും ഈ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.
പുസ്തകങ്ങൾ കൂടിയിട്ടും വായിക്കാൻ ഒരിടത്തും ആളില്ല.
ഡെമോഗ്രാഫി ഈസ് ഡെസ്ടിനി എന്നാണ് ചൊല്ല്. ഒരു പ്രസ്ഥാനം നിലനിൽക്കുമോ എന്നറിയുന്നതിന് അതിലേക്ക് യുവാക്കൾ വരുന്നുണ്ടോ എന്ന് നോക്കിയാൽ മതി.
കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ കാര്യത്തിൽ ഇത് നൂറു ശതമാനം ശരിയാണ്. ഇവിടേക്ക് യുവാക്കൾ വരുന്നില്ല. ഗ്രന്ഥശാല പ്രസ്ഥാനം മരണ ശയ്യയിൽ ആണ്. സർക്കാർ നൽകുന്ന ഗ്രാന്റുകളും എം എൽ എ, എം പി ഫണ്ടുകളും നൽകുന്ന ഓക്സിജൻ ഉപയോഗിച്ച് പഴ തലമുറ ഒരു കർമ്മവും ധർമ്മവും പോലെ ഇതുകൊണ്ട് നടക്കുന്നു.
ചില കാര്യങ്ങൾ നാം ആത്മാർഥമായി ചിന്തിക്കണം.
1. നമ്മുടെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് ഒരു ഭാവിയുണ്ടോ ?
2. ഇല്ലെങ്കിൽ ഇതൊക്കെ നാം കൊണ്ട് നടക്കേണ്ട കാര്യമുണ്ടോ ?
3. ആയിരക്കണക്കിന് കെട്ടിടങ്ങളും കമ്മിറ്റികളും ഒക്കെയുള്ള ഈ പ്രസ്ഥാനത്തെ നമുക്ക് എങ്ങനെയാണ് സമൂഹത്തിന് വേണ്ടി ഉപയോഗിക്കാൻ പറ്റുന്നത് ?
എന്റെ ഉത്തരം ഞാൻ പറയാം.
1. വായനശാല, അല്ലെങ്കിൽ ഗ്രന്ഥ ശേഖരം, എന്ന നിലയിൽ ഇനി കേരളത്തിൽ മാത്രമല്ല ഗ്രന്ഥശാലകൾക്ക് ഭാവിയില്ല. കർഷക ഗ്രന്ഥാലയത്തിൽ മാത്രമല്ല ലോകത്തെല്ലായിടത്തും ഇത് തന്നെയാണ് സ്ഥിതി. പുതിയ തലമുറക്ക് വായനാശീലം ഇല്ല എന്നോ കുറയുന്നു എന്നതോ ഒന്നുമല്ല കാര്യം. ഒരു ദിവസം ശരാശരി പുതിയ തലമുറ നമ്മൾ പണ്ട് വായിച്ചിരുന്നതിന്റെ എത്രയോ ഇരട്ടി വായിക്കുന്നു. നമ്മൾ അറിഞ്ഞതിലും എത്രയോ കാര്യങ്ങൾ അവർ അറിയുന്നു. നമ്മുടെ ലൈബ്രറികൾക്ക് അവരുടെ വായനാശീലത്തെ തൃപ്തിപ്പെടുത്തുന്ന വസ്തുക്കൾ അവർക്കിഷ്ടപ്പെട്ട രൂപത്തിലും സാങ്കേതിക വിദ്യയിലും കൊടുക്കാൻ പറ്റുന്നില്ല എന്നതാണ് പ്രശ്നം. ഇത് നമ്മുടെ കുറവാണ്, പുതിയ തലമുറയുടേതല്ല.
2. ഇപ്പോഴത്തെ തരത്തിൽ നമ്മുടെ ഗ്രന്ഥശാലകൾ കൊണ്ടുനടക്കുന്നത് യാതൊരു സാമൂഹ്യ പ്രയോജനവും ഇല്ലാത്ത കാര്യമാണെന്നാണ് എന്റെ അഭിപ്രായം. കേരളത്തിലെ തൊണ്ണൂറു ശതമാനം ഗ്രന്ഥശാലകളും പൂട്ടിയാലും കേരളത്തിലെ വായനാലോകത്തിന് ഒന്നും സംഭവിക്കാൻ പോകുന്നില്ല.
3. അതേ സമയം നമ്മുടെ വായനശാലകളെ നമുക്ക് പുതിയലോകത്തിന് വേണ്ട സംവിധാനങ്ങൾ ആയി മാറ്റിയെടുക്കാം. ഉദാഹരണത്തിന് നമ്മുടെ ഓരോ ഗ്രാമത്തിലും പണ്ട് ഗ്രാമത്തിൽ നിന്നും പഠിച്ചു പുറത്തുപോയി ജോലി ചെയ്തു തിരിച്ചു വന്ന ആളുകൾ ഉണ്ട്. ഗ്രാമത്തിന് വേണ്ടിയും പുതിയ തലമുറക്ക് വേണ്ടിയും ഏറെ കാര്യങ്ങൾ ചെയ്യാനുള്ള അറിവ് അവരിൽ ഉണ്ട്. പക്ഷെ തൽക്കാലം അതൊക്കെ വീടുകൾക്കുള്ളിൽ സീരിയലുകളിൽ കുടുങ്ങിക്കിടക്കുകയാണ്. ഗ്രന്ഥശാലകളെ ക്ളബ്ബുകൾ ആക്കി മാറ്റി ഇവരെ മോചിപ്പിച്ചാൽ അവർക്കും സമൂഹത്തിനും ഗുണം ഉണ്ടാകും.
നമ്മുടെ ഗ്രന്ഥശാലകൾ കരിയർ കോച്ചിങ് ആൻഡ് മെന്ററിങ് സെന്റർ ആക്കി മാറ്റാം. പഠനം ഉൾപ്പടെ ഉള്ള അവസരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, അവക്ക് വേണ്ട പരിശീലനം, കാമ്പൈൻഡ് സ്റ്റഡിക്കുള്ള സംവിധാനം ഇവ ഒക്കെ ഒരുക്കിയാൽ, നമ്മുടെ കപട സദാചാരം ഒക്കെ മാറ്റി വച്ച് ചെറുപ്പക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വന്നിരുന്നു പരസ്പരം സംസാരിക്കാനും പറ്റിയ കോഫി ഷോപ്പുകൾ ആക്കി ബ്രാൻഡ് ചെയ്താൽ പുതിയ തലമുറയെ വീണ്ടും ഇവിടെ എത്തിക്കാം.
നമ്മുടെ ഗ്രാമങ്ങളിൽ ആയിരക്കണക്കിന് മറുനാട്ടുകാരുണ്ട്. ഇവരെ നമ്മുടെ സമൂഹവും ആയി അടുപ്പിക്കാനുള്ള ഒന്നും നമ്മൾ ഇപ്പോൾ ചെയ്യുന്നില്ല. അവരെ നമ്മുടെ ഭാഷ പഠിപ്പിക്കാൻ, നമുക്ക് അവരുടെ ഭാഷ പഠിക്കാൻ, അവരുടെ കൾച്ചറൽ പ്രോഗ്രാമുകൾ നടത്താൻ, അവർക്കും നാട്ടുകാർക്കും പരസ്പരം സംസാരിക്കാൻ ഒക്കെ ഉള്ള വേദിയാക്കി ഒരു ലോക്കൽ കൾച്ചറൽ ഇന്റഗ്രേഷൻ സെന്റർ ആക്കി ഗ്രന്ഥശാലകൾ മാറ്റിയെടുക്കാം.
ചിന്തിച്ചാൽ ചെയ്യാവുന്ന മറ്റു പലതും ഉണ്ട്. ഇന്ന് എനിക്കിത്രയും ചിന്ത മതി, ബാക്കി നാട്ടിൽ ആയിരക്കണക്കിന് ഗ്രന്ഥശാല പ്രവർത്തകർ ഉണ്ടല്ലോ അവർ ചിന്തിക്കട്ടെ. വേണമെങ്കിൽ ഒന്നോ രണ്ടോ ഐഡിയ നിങ്ങൾക്കും പറയാം..
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്