'ആറ്റിൽ കളഞ്ഞാലും അളന്നു കളയണം' എന്നാണ് പഴംചൊല്ല്; അതുപോലെ കേരളത്തിലെ ഭക്ഷണ സാധനങ്ങളുടെ കലോറി നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്; പത്തു സദ്യയും ബീഫും ബിരിയാണിയും കഴിച്ച് പത്തു മീറ്റർ പോലും നടക്കാതെയുള്ള ജീവിതം അത്ര എളുപ്പത്തിൽ തീർന്നുപോകാൻ നമ്മുടെ ആരോഗ്യ രംഗത്തെ വളർച്ച നമ്മളെ അനുവദിക്കുമെന്ന് തോന്നുന്നില്ല; കലോറിയിൽ സദ്യ ഉണ്ണുമ്പോൾ: മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
രണ്ടു വർഷം കൂടുമ്പോൾ ഒരു കംപ്ലീറ്റ് മെഡിക്കൽ ചെക്ക് അപ്പ് നാല്പത് വയസ്സ് കഴിഞ്ഞപ്പോൾ മുതലുള്ള ഒരു ആചാരമാണ്. ഇപ്പോൾ അൻപത്തി അഞ്ചായ സ്ഥിതിക്ക് അത് ഇനി വർഷത്തിൽ ഒന്ന് വീതമാക്കണം. ജീവിതശൈലിയിലെ ദോഷം കൊണ്ട് പ്രഷറും ഷുഗറും ഒക്കെയായി പകരാവ്യാധികൾ ഓരോന്ന് നമ്മുടെ ശരീരത്തെ ആക്രമിക്കുന്ന സമയമാണ്.
പതിനഞ്ച് വർഷമായി ഞാൻ എറണാകുളത്തെ ലൂർദ്ദ് ആശുപത്രിയിലാണ് ചെക്ക് അപ്പ് നടത്തുന്നത്. അവിടെ ഷാജു എന്ന ഡോക്ടർക്കാണ് ഇതിന്റെ ചാർജ്ജ്. വളരെ സൗഹാർദപൂർവം പ്രൊഫഷണലായിട്ടാണ് ആദ്യത്തെ തവണ മുതൽ അദ്ദേഹം ഇടപെടുന്നത്. രാവിലെ ആറുമണിക്ക് അവിടെ എത്തിയാൽ എല്ലാ പരിശോധനകളുടെയും ആദ്യത്തെ ഫലത്തിന്റെ അടിസ്ഥാനത്തിൽ വേണ്ട സ്പെഷ്യലിസ്റ്റുമാരെ കാണിച്ച് ഉച്ചക്ക് രണ്ടുമണിയോടെ നമുക്ക് പ്രാഥമിക റിപ്പോർട്ടും ലഞ്ചും തന്നു പറഞ്ഞയക്കും. വിശദമായ റിപ്പോർട്ട് ഒരാഴ്ചക്കകം ഇ-മെയിലിൽ അയക്കുകയും ചെയ്യും. നിങ്ങളിൽ നാല്പത് കഴിഞ്ഞവർ തീർച്ചയായും ഇത്തരത്തിൽ പരിശോധന നടത്തണം. അധികം ചിലവൊന്നുമില്ല, അത് നൽകുന്ന മുന്നറിയിപ്പുകൾ, ആത്മവിശ്വാസം, വിദഗ്ദ്ധോപദേശം എല്ലാം കണക്കാക്കിയാൽ നല്ല റിട്ടേൺ ഓൺ ഇൻവെസ്റ്റ്മെന്റ് ആണ്. ലൂർദ്ദിൽ മാത്രമല്ല കേരളത്തിലെ വൻകിട ആശുപത്രികളിലെല്ലാം ഇതിന് സൗകര്യമുണ്ട്. ഇനി വൈകിക്കേണ്ട.
അല്പം പൊണ്ണത്തടിയും അമിതഭാരവും ഉള്ളതുകൊണ്ട് ഒരു ഡയറ്റീഷ്യനുമായിട്ടുള്ള കൺസൾട്ടേഷൻ എപ്പോഴുമുണ്ട്. കേരളത്തിൽ ഞാൻ കണ്ടിട്ടുള്ള എല്ലാ ഡയറ്റീഷ്യന്മാരുടെയും പൊതു പരിചയം കേരളീയ ഭക്ഷണങ്ങളും ആയിട്ടല്ല. അതുകൊണ്ടു തന്നെ ഓരോ തവണയും ഞാൻ ഇക്കാര്യം അവരോട് ചോദിക്കും, പുതിയതായി അറിവുകൾ നേടാനുള്ള ആഗ്രഹം കൊണ്ടാണ്. 'മാഡം, രണ്ടു കൂട്ടം പായസവും കൂട്ടി ഒരാൾ ഒരു കേരള സദ്യ ഉണ്ടാൽ അയാൾ എത്ര കലോറി അകത്താക്കിയിട്ടുണ്ടാകും ?' 'ഇത്തിരി കടല പിണ്ണാക്കും, ഇത്തിരി കാടി വെള്ളവും' പോലെ ഇത്തിരിയായിട്ടാണ് മലയാളികൾ സദ്യ ഉണ്ണുന്നതെങ്കിലും എണ്ണയിൽ വറുത്തതും, എണ്ണ ഒഴിച്ചുണ്ടാക്കുന്നതുമായ വിഭവങ്ങൾ ഒരു വശത്ത്, രണ്ടു ഗ്ലാസ് പായസം ഉണ്ടാക്കുന്ന പഞ്ചസാര ആക്രമണം മറുവശത്ത്. കുന്നോളം ചോറുണ്ടാക്കുന്ന കാർബോ ഹൈഡ്രേറ്റ് ആക്രമണം വേറെ. ഇതെത്രെയാണെന്ന് ആർക്കും കണക്കില്ല.
പണ്ടാണെങ്കിൽ ഓണക്കാലത്ത് ഒറ്റ സദ്യ ഉണ്ടാൽ മതിയായിരുന്നു. ഇപ്പോൾ ഓഫീസിൽ, ക്ലബ്ബിൽ, റെസിഡന്റ് അസോസിയേഷനിൽ, വീട്ടിൽ എന്നിങ്ങനെ നാലു സദ്യയിൽ നിന്നാൽ ഭാഗ്യം. നല്ല സാമൂഹ്യ ബന്ധങ്ങൾ ഉള്ളവർക്ക് പത്തോ അതിൽ കൂടുതലോ സദ്യയുടെ ആക്രമണം നേരിടണം.
ഇതിപ്പോൾ സദ്യയുടെ മാത്രം കാര്യമല്ല. ഓണത്തിനും വിഷുവിനും മാത്രമുണ്ടായിരുന്ന കായ വറുത്തത് ഇപ്പോൾ സ്ഥിര ഭക്ഷണമായി. കേരളത്തിൽ അങ്ങോളമിങ്ങോളം റോഡരികിൽ പ്രൈം ലൊക്കേഷനുകളിൽ കായയും കപ്പയും വറുത്തതിനുള്ള കടകൾ നടത്തുന്നതിൽ നിന്ന് തന്നെ അതിന്റെ വ്യാപാരം എത്രയുണ്ടെന്ന് മനസിലാക്കാം. തെക്കൻ കേരളത്തിലേക്ക് പോകുന്പോൾ 'പത്തുരൂപക്ക് ചെറുകടി' എന്ന ബോർഡുകൾ ഓരോ അഞ്ചു കിലോമീറ്ററിലും ഉണ്ട്, പരിപ്പുവട മുതൽ പക്കോഡ വരെ. ഇതിന്റെയൊക്കെ കലോറി എത്രയാണെന്ന് വല്ല പഠനവും ഉണ്ടോ?
(ബിരിയാണി, ബീഫ് തുടങ്ങിയ നോൺ വെജ് ആക്രമണം വേറെയുണ്ട്, അതിനെപ്പറ്റി പിന്നീടൊരിക്കൽ പറയാം). 'ഇതൊക്കെ അറിയാമെങ്കിൽ ചേട്ടന് പിന്നെ ഇതങ്ങ് കഴിക്കാതിരുന്നു കൂടെ, ഞങ്ങളെക്കൊണ്ട് കലോറി അളന്നു നോക്കേണ്ട വല്ല കാര്യവും ഉണ്ടോ?.' ഈ വസ്തുക്കൾക്കെല്ലാം മലയാളിയുടെ നൊസ്റ്റാൾജിയയുടെ രുചിയുള്ളതിനാലും പണ്ട് ആഗ്രഹിച്ചു കിട്ടാതിരുന്നതിന്റെ വിഷമം ഉള്ളതിനാലും പെട്ടെന്ന് നിറുത്തുക എളുപ്പമല്ല.
'ആറ്റിൽ കളഞ്ഞാലും അളന്നു കളയണം' എന്നാണ് പഴംചൊല്ല്. അതുപോലെ കേരളത്തിലെ ഭക്ഷണ സാധനങ്ങളുടെ കലോറി നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്. യൂറോപ്പിൽ സൂപ്പർമാർക്കറ്റിൽ കയറി ഒരു സാലഡ് വാങ്ങിയാൽ പോലും അതിന്റെ താഴെ കലോറി എത്ര എന്ന് എഴുതിയിട്ടുണ്ടാകും. ഒരു പാക്കറ്റ് ഉഴുന്ന് വടയുടെ താഴെ അതിന്റെ കലോറി എഴുതി വെക്കാൻ എന്താണ് പ്രയാസം?
ആരോഗ്യരംഗത്ത് കേരളം നന്പർ വൺ ആണ്. കേരളത്തിലെ ആളുകളുടെ ശരാശരി ആയുസ് കൂടുകയാണ്. അതേസമയം ആശുപത്രി ചെലവ് പടിപടിയായി കൂടുന്നു. ഒരാളുടെ ആയുഷ്ക്കാലത്തെ ആശുപത്രി ചെലവിന്റെ തൊണ്ണൂറു ശതമാനവും അയാളുടെ അവസാനത്തെ പത്തു വർഷത്തിൽ ആണ് ഉണ്ടാകുന്നത് എന്നാണ് വികസിത രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ പറയുന്നത്. അവിടേക്കാണ് കേരളം നടന്നു നീങ്ങുന്നത്, പക്ഷെ അതിനുള്ള സാന്പത്തിക തയ്യാറെടുപ്പുകൾ ഒരു ശരാശരി മലയാളി നടത്തിയിട്ടില്ല. ഒരു വീടുണ്ടാക്കുക, കുട്ടികളുടെ വിദ്യാഭ്യാസം നടത്തുക, അവരുടെ വിവാഹം ആർഭാടമായി നടത്തുക, ശേഷ ജീവിതം മരണം വരെ വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് ശരാശരി മലയാളിയുടെ ചിന്തയും പ്ലാനിങ്ങും.
പക്ഷെ, പത്തു സദ്യയും ബീഫും ബിരിയാണിയും കഴിച്ച് പത്തു മീറ്റർ പോലും നടക്കാതെയുള്ള ജീവിതം അത്ര എളുപ്പത്തിൽ തീർന്നുപോകാൻ നമ്മുടെ ആരോഗ്യ രംഗത്തെ വളർച്ച നമ്മളെ അനുവദിക്കുമെന്ന് തോന്നുന്നില്ല. ചുരുങ്ങിയത് ആൻജിയോപ്ലാസ്റ്റി മുതൽ ഡയാലിസിസ് വരെ, പറ്റിയാൽ കിഡ്നി ട്രാൻസ്പ്ലാന്റ് മുതൽ മുട്ട് മാറ്റിവെക്കൽ വരെ, വേണ്ടി വന്നാൽ ഓപ്പൺ ഹാർട്ട് മുതൽ ലിവർ ട്രാൻസ്പ്ലാന്റ്റ് വരെ സാദ്ധ്യതകൾ അനവധിയാണ്. ഇതിനെയൊക്കെ പഞ്ചായത്തുകൾ തോറും ഡയാലിസിസ് യൂണിറ്റ് ഉണ്ടാക്കിയല്ല നാം പ്രതിരോധിക്കേണ്ടത്, ആരോഗ്യകരമായ ജീവിതശൈലി ആളുകളെ പഠിപ്പിച്ചാണ്. അതില്ലെങ്കിൽ ഉണ്ടാക്കിയ വീടും വിറ്റ്, മക്കൾക്ക് ഭാരമായി, ജീവിതം ദുരിതമാകാൻ പോകുന്നതിനെ പറ്റി ആളുകളെ പഠിപ്പിച്ചാണ് പ്രതിരോധിക്കേണ്ടത്, വേണമെങ്കിൽ പേടിപ്പിച്ചും.
ഇനിയുള്ള കാലത്ത് ഇവിടെയാണ് നമ്മുടെ ആരോഗ്യ നയം ശ്രദ്ധ കൊടുക്കേണ്ടത്. അതിന്റെ തുടക്കം നമ്മുടെ ഭക്ഷണ സാധനങ്ങളെ ശരിയായി മനസിലാക്കുക എന്നതാണ്. (വിഷമടിച്ച പച്ചക്കറി, മായം ചേർത്ത പലവ്യഞ്ജനം, പ്രിസർവേറ്റിവുകൾ ചേർത്ത നിർമ്മിത വസ്തുക്കൾ എന്നിങ്ങനെ വിഷയങ്ങൾ വേറെയും ഉണ്ട്). കപ്പയും താറാവും കണ്ണുമടച്ച് മൂക്കറ്റം വെട്ടി വിഴുങ്ങുന്ന ചേട്ടൻ തന്നെ വേണം ഇത് പറയാൻ എന്നായിരിക്കും ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്. എനിക്ക് ഏറ്റവും വേഗത്തിലും കൂടുതലായും ആവശ്യം വരാൻ പോകുന്ന വിഷയത്തെപ്പറ്റി ഞാനല്ലാതെ വേറെ ആരാണ് അഭിപ്രായം പറയേണ്ടത്?.
ആയതിനാൽ ഈ വർഷം ഈ വിഷയത്തിൽ കൂടുതൽ ലേഖനങ്ങൾ പ്രതീക്ഷിക്കാം...
Stories you may Like
- നിയമസഭയ്ക്ക് നാണക്കേടായി ഓണസദ്യ വിളമ്പൽ
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- വിശ്വാസം തെറ്റിയെങ്കിലും മുഖ്യമന്ത്രിയുടെ 'ഓണഘോഷം' മിത്തായില്ല
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്