മക്കയേയും മദീനയേയും തകർക്കാൻ എന്താണ് ഹൂത്തിക്ക് ഇത്ര വാശി? വിശുദ്ധ നഗരങ്ങൾ രക്ഷപ്പെട്ടത് സൗദിയുടെ കൃത്യമായ ഇടപെടൽ മൂലം; ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കവേ ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറ മാന്താൻ ഹൂത്തികൾ പദ്ധതിയിടുന്നത് എന്തുകൊണ്ട്? സൗദിയുടെ ചടുലനീക്കങ്ങൾക്കൊടുവിൽ ഐക്യരാഷ്ട്ര സഭയുടെ ശക്തമായ ഇടപെടലും
മറുനാടൻ മലയാളി ബ്യൂറോ
ജിദ്ദ: ഇറാൻ പിന്തുണയോടെ യെമനിലെ ഹൂത്തികൾ വിശുദ്ധ നഗരങ്ങളായ മക്കയ്ക്കും ജിദ്ദയ്ക്കും നേരെ തൊടുത്തു വിട്ട രണ്ട് മിസൈലുകൾ സൗദി തകർത്ത പശ്ചാത്തലത്തിൽ ഹൂത്തികളെ നിരായുധീകരിക്കാൻ നടപടി കൈക്കൊള്ളണമെന്ന് യുഎൻ സെക്യൂരിറ്റി കൗൺസിലിനോട് സൗദി ആവശ്യപ്പെട്ടു. ഹൂത്തികൾ മക്കയെ ലക്ഷ്യമിടുന്നത് ഇറാന് വേണ്ടിയാണെന്നും ആരോപണമുണ്ട്. പുണ്യ നഗരത്തെ തകർത്ത് ഇസ്ലാമിക ലോകത്തിന് പുതിയ തലസ്ഥാനമുണ്ടാക്കാനാണ് ശ്രമമെന്നാണ് വിലയിരുത്തൽ. ഷിയാ-സുന്നി പോരിന്റെ മറ്റൊരു വശമാണ് നടക്കുന്തെന്നും ആക്ഷേപം സജീവമാണ്.
ഇസ്ളാമിക വിശ്വാസത്തിന്റെ അടിക്കല്ലായ മക്കയെ നശിപ്പിക്കാനും ആഗോള ഇസ്ളാമിന്റെ കേന്ദ്ര സ്ഥാനം ഇറാൻ ആക്കി മാറ്റാനും ശ്രമങ്ങൾ നടക്കുന്നതായി സൗദി അറേബ്യ മുമ്പും ആരോപിച്ചിട്ടുണ്ട്. ഐസിസ് ഭീകരരുടെ ഉദ്ദേശവും ഇസ്ലാമിക ആസ്ഥാനം പിടിച്ചെടുക്കാനും പുതിയ ഇസ്ളാമിക ആസ്ഥാനം സ്ഥാപിക്കലുമാണ്. ഇതിന് സമാനമായ നീക്കം വർഷങ്ങളായി ഇറാനും നടത്തുന്നു. സൗദിക്കെതിരേയും മക്കക്കെതിരേയും ഒരു ഇസ്ളാമിക ലോകത്തിനായുള്ള ശ്രമം ഇറാൻ മുമ്പും നടത്തിയിരുന്നു. മക്കക്കും മക്ക അടിസ്ഥാനപ്പെടുത്തിയുള്ള ഇസ്ളാമിക ലോകത്തിനും ബദൽ ഉണ്ടാക്കാൻ ഇറാൻ ആഗ്രഹിക്കുന്നുവെന്നാണ് വിലയിരുത്തൽ. ഇറാന്റെ നീക്കം അറബ് മേഖലയിൽ ഭാവിയിൽ വിശുദ്ധ നഗരങ്ങൾക്കായുള്ള മറ്റൊരു രക്ഷചൊരിച്ചിൽ ആകുമോ എന്നാണ് ആശങ്ക. മക്ക ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഒരു സ്വതന്ത്ര ഇസ്ളാമിക ഭരണത്തിൽ വേണമെന്ന ആവശ്യം ഇറാൻ ഉന്നയിച്ചിരുന്നു.
യെമനിൽ സുന്നി ഭരണകൂടവും ഷിയാ വിമതരും തമ്മിലാണ് പോരാട്ടം നടക്കുന്നതെന്നു പ്രത്യക്ഷത്തിൽ തോന്നാം. എന്നാൽ അവർ മേഖലയിലെ രണ്ടു പ്രബല രാഷ്ട്രീയ മത സാമ്പത്തിക ശക്തികളായ സൗദി അറേബ്യയ്ക്കും ഇറാനും വേണ്ടി നിഴൽ യുദ്ധം നടത്തുന്നവരാണെന്നുള്ളതാണ് യാഥാർഥ്യം. സുന്നി ഭരണകൂടത്തിനു സൗദി പിന്തുണ നൽകുമ്പോൾ ഹൂതികൾക്കു പിന്നിലുള്ളത് ഇറാനാണ്. യെമനെ വേദിയാക്കി സൗദിയും ഇറാനും ഇപ്പോൾ നടത്തുന്ന നിഴൽ യുദ്ധം പതിറ്റാണ്ടുകൾ പഴക്കമുള്ള അവരുടെ പ്രാദേശിക പകയുടെ പരിഷ്ക്കരിച്ച പതിപ്പാണ്. ഇസ്ലാമിക ലോകത്ത് സൗദി അറേബ്യയ്ക്കുള്ള നേതൃത്വ പദവിയെ ഇറാൻ ഒരിക്കലും നേരിട്ടു ചോദ്യം ചെയ്തിട്ടില്ല. എന്നാൽ മറ്റു പല വഴിക്കും അവർ തങ്ങളുടെ നീരസം പ്രകടിപ്പിച്ചിരുന്നു. 1987 ജൂലൈ 3-ന് ഇറാനിൽ നിന്നെത്തിയ ഹജ്ജ് സംഘം മക്കയിൽ വച്ച് നടത്തിയ പ്രതിഷേധ പ്രകടനം അത്തരത്തിലുള്ള ഒന്നായിരുന്നു.
ഇസ്ലാമിന്റെ ശത്രുക്കൾക്കെതിരെയുള്ള പ്രതിഷേധമെന്ന പേരിൽ വമ്പനൊരു ജാഥയാണ് അവരന്നവിടെ സംഘടിപ്പിച്ചത്. കനത്ത സുരക്ഷാ ക്രമീകരണത്തോടെ തുടങ്ങിയ പ്രകടനം പക്ഷേ സൗദി പൊലീസിന്റെ ഇറാൻ സംഘത്തിനു നേർക്കുള്ള വെടി വെയ്പ്പിൽ കലാശിക്കുകയാണ് ഉണ്ടായത്. യൂദ്ധം തന്നെയായി മാറിയ ആ സാഹചര്യത്തിൽ 300-ഓളം വരുന്ന ഇറാനികൾക്കും 150-ഓളം മറ്റുള്ളവർക്കും ജീവൻ നഷ്ടമായി. അതിൽ 100-ഓളം പേർ സൗദി സുരക്ഷാ സേനയിലെ അംഗങ്ങൾ തന്നെയായിരുന്നു. അന്ന് മുതൽ തന്നെ മക്കയോടും മദീനയോടും ഇറാന് പകയുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇറാനിലെ പല തീർത്ഥാടന കേന്ദ്രങ്ങളും ആക്രമങ്ങളിൽ തകർക്കപ്പെട്ടിരുന്നു. ഇതിന് പിന്നിൽ സൗദിയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇതും മക്കയോടും മദീനയോടും ഇറാനുള്ള വൈരാഗ്യം കൂട്ടി. ഇതെല്ലാമാണ് ഹൂത്തികളിലൂടെ ഈ പുണ്യ നഗരങ്ങളെ ഇറാൻ ലക്ഷ്യമിടുന്നതിന് കാരണമെന്നാണ് വിലയിരുത്തൽ.
ഇതിന് വേണ്ടിയുള്ള പോരാട്ടമാണ് ഹൂത്തികൾ ഇറാന് വേണ്ടി നടത്തുന്നതെന്നാണ് ആരോപണം. നിരന്തരം ആക്രമണം നടത്തി സൗദിയെ അസ്ഥിരപ്പെടുത്തുകയാണ് ഇറാൻ പിന്തുണയുള്ള ഹൂത്തികളുടെ ലക്ഷൃം. ഗൾഫ് മേഖലയുടെ പ്രധാന വരുമാന സ്രോതസായ എണ്ണക്കുനേരെയും ഹൂത്തികൾ ആക്രമണം ആരംഭിച്ച പശ്ചാത്തലത്തിലും യുദ്ധ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിലും സൽമാൻ രാജാവ് മക്കയിൽ ഉച്ചകോടി വിളിച്ചുചേർത്തിട്ടുണ്ട്. മക്കയെ തകർത്ത് സൗദിയുടെ ആത്മീയ അടിത്തര തകർക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ. നാല് വർഷം മുമ്പ് യമനിൽ ആഭൃന്തര സംഘർഷം ആരംഭിച്ചത് മുതലാണ് ഹൂത്തി വിമതർ സൗദി അറേബൃക്കുനേരെ ബാലസ്റ്റിക്ക് മിസൈൽ ആക്രമണം തുടങ്ങിയത്.
യമനിൽ വിമത പ്രവർത്തനം നടത്തുന്ന ഹൂത്തികൾക്കെതിരെ സൗദി അറേബൃയുടെ നേതൃത്വത്തിലുള്ള സഖൃ സേന നടപടികൾ തുടങ്ങിയതോടെയാണ് ഹൂത്തികൾ സൗദി അറേബൃയെ ലക്ഷൃമാക്കി മിസൈൽ വർഷം തുടങ്ങിയത്. നാല് വർഷത്തിനിടെ 230ഓളം മിസൈലുകൾ സൗദി അറേബൃക്കുനേരെ ഹൂത്തികൾ ലക്ഷൃമിട്ടതായാണ് കണക്ക്. ഇതുവരെ സൗദിക്കുനേരെ തൊടുത്തുവിട്ട മിസൈലുകളെല്ലാം ലക്ഷൃ സ്ഥാനത്ത് എത്തും മുമ്പ് സൗദി സേനക്ക് തകർക്കാനായിട്ടുണ്ട്. രണ്ട് വർഷം മുമ്പ് മക്ക ലക്ഷൃമിട്ട് ഹൂത്തികൾ മിസൈൽ ആക്രമണം നടത്തിയിരുന്നെങ്കിലും അന്നും തായിഫിൽവെച്ച് സേന തകർത്തിരുന്നു. തിങ്ങളാഴ്ചയിലെ മിസൈൽ ആക്രമണത്തിന് മുമ്പ് ഏറ്റവും അവസാനമായി ആക്രമണമുണ്ടായത് കഴിഞ്ഞ ആഴ്ച റിയാദ് പ്രവിശൃയിലെ അഫീഫ്, ദവാത്മി എന്നിവിടങ്ങളിലെ എണ്ണപൈപ്പ്ലൈനിലെ പമ്പിങ് നിലയത്തിനുനേരെയായിരുന്നു.
ഇന്നലെ അതിരാവിലെ തകർത്ത മിസൈലുകൾ പതിച്ചത് തായിഫിൽ നിന്ന് മക്കയിലേക്ക് നീളുന്ന വാദി ജലീൽ താഴ്വരയിലാണെന്ന് അറബ് സഖ്യ സേന വാക്താവ് പറഞ്ഞു. റമസാന്റെ പവിത്രത കാത്ത് സൂക്ഷിക്കാതെ പുണ്യ നഗരത്തിന് നേരെ നടത്തുന്ന ഇറാൻ പിന്തുണയുള്ള ഹൂത്തി ആക്രമണങ്ങൾ ലോക രാഷ്ട്രങ്ങൾ അപലപച്ചിട്ടുണ്ട്. വിശുദ്ധ നഗരത്തെ സംരക്ഷിക്കാൻ ലോക മുസ്ലിം രാഷ്ട്രങ്ങൾ രംഗത്ത് വരേണ്ട സമയമാണിതെന്നും സൗദി പറഞ്ഞു. ചുവപ്പ് വര ലംഘിച്ചിരിക്കെ ഇറാൻ, ആക്രമണങ്ങളെ അപലപിക്കുന്നതിൽ കാര്യമില്ല. ഇനിയൊരു പ്രകോപനം ഉണ്ടായാൽ ടെഹ്റാനു നേരെ കടുത്ത തിരിച്ചടി ഉണ്ടാകുമെന്നും സൗദി മുന്നറിയിപ്പ് നൽകി. യുഎൻ രക്ഷാസമിതിയുടെ വെടിനിർത്തൽ കരാർ ലംഘിച്ചാണ് രണ്ട് പ്രധാന ഇന്ധന സംഭരണ ശാലക്ക് നേരെ ഹൂത്തികൾ കഴിഞ്ഞ ദിവസം ഡ്രോൺ ആക്രമണം നടത്തിയത്.
മധ്യ കിഴക്കൻ മേഖലയിലെ യുദ്ധാന്തരീക്ഷം ക്രൂഡ് ഓയിൽ നീക്കത്തെ പ്രതികൂലമായി ബാധിക്കും. യുഎഇ സമുദ്രാതിർത്തിയിൽ സൗദി കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണവും എണ്ണ വിതരണ ശാലകൾക്ക് നേരെയുള്ള അട്ടിമറിയും പുണ്യ നഗരങ്ങൾ ലക്ഷ്യം വെച്ചുള്ള മിസെയിലും ആഗോള വിപണയിൽ എണ്ണവില വർധിപ്പിച്ചു. മേഖലയിൽ ടെഹ്റാൻ ഉയർത്തുന്ന പ്രശ്നങ്ങൾ മുഖ്യ വിഷയമായെടുത്ത് മെയ് 30ന് മക്കയിൽ അറബ് രാഷ്ടങ്ങളുടെ അടിയന്തര ഉച്ചകോടി വിളിച്ചിരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍