മോദിയുടെ ഇന്ത്യയ്ക്കു ബൈഡന്റെ വരവ് സന്തോഷവാർത്തയല്ല; ട്രംപിന്റെ തോളിൽ കയ്യിട്ട് ഇവനെന്റെ സുഹൃത്തെന്നു പറഞ്ഞ മോദിക്ക് ബൈഡന്റെയും കമലയുടെയും വിശ്വാസം നേടുക എളുപ്പമല്ല; വീണ്ടും മൻഹാട്ടൻ സ്ക്വയറിൽ നിന്നും അഹമ്മദാബാദ് മോട്ടറെ സ്റ്റേഡിയത്തിലേക്ക് ദൂരം കൂടുമ്പോൾ രാജ്യാന്തര ബന്ധങ്ങൾ ഊഷ്മളമാകാൻ സമയമെടുക്കും; ഏറ്റുമുട്ടാൻ കാശ്മീർ വിഷയമാകും
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ലോക വമ്പനായ അമേരിക്ക കാലങ്ങളായി ഇന്ത്യയുമായി അത്ര തുറന്ന ചങ്ങാത്തം അല്ലായിരുന്നുവെന്ന പേരുദോഷം പതിയെ മാറിവന്നത് ട്രംപും മോദിയും കൈകോർത്തതോടെയാണ്. തുടക്കത്തിൽ ട്രംപും ഇന്ത്യയോട് അടുപ്പം കാട്ടാൻ മടികാട്ടി നിന്നെങ്കിലും വ്യക്തിത്വത്തിൽ ഏറെ സമാനതകൾ ഉള്ള ട്രംപും മോദിയും സാവകാശം അടുക്കുക ആയിരുന്നുവെന്നതാണ് വാസ്തവം.
മുൻപൊരിക്കലും ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും തമ്മിൽ ഉണ്ടാകാത്ത നിലയിലേക്ക് ആ ഊഷ്മള സൗഹൃദം വളർന്നു. പോപ്പുലറിസം എന്ന പുത്തൻ ആശയത്തിന്റെ പ്രചാരകരായ ഇരുവരും ജനസഹസ്രങ്ങൾ ഇളകിമറിയുന്ന ന്യുയോർക്കിലെ മൻഹാട്ടൻ സ്ക്വയറും അഹമ്മദാബാദിലെ മോട്ടറെ സ്റ്റേഡിയവും തങ്ങളുടെ ജനസമ്മതിക്കുള്ള അളവ് കോലാക്കി മാറ്റിയപ്പോൾ അതിന്റെ ഗുണം ലഭിച്ചത് ഇന്ത്യ - അമേരിക്ക സൗഹൃദത്തിനു കൂടിയാണ്.
ഇന്ത്യയിൽ എത്തിയപ്പോൾ പാക്കിസ്ഥാനെ ഭീകര രാഷ്ട്രം എന്ന് വിളിക്കാൻ ട്രംപ് തയ്യാറായത് മോദിയുടെ മനസ് അറിഞ്ഞു തന്നെയാണ്. മൻഹാട്ടനിൽ മോദി നേടിയ കയ്യടിയും അഹമ്മദാബാദിൽ ഒരുലക്ഷത്തിലേറെ ആളുകൾ തിങ്ങി നിറഞ്ഞ സ്റ്റേഡിയം ഉയർത്തിയ ആർപ്പുവിളികളും മോദിയും ട്രംപും തമ്മിൽ ഉള്ള അകലം കുറച്ചെങ്കിൽ ഇപ്പോൾ ഇരു സ്ഥലങ്ങളും തമ്മിൽ വീണ്ടും പഴയ അകാലത്തിലേക്കു മടങ്ങുകയാണ് എന്ന് അനുമാനിക്കേണ്ടി വരും.
ബാരാക് ഒബാമ പ്രസിഡന്റ് ആയിരുന്നപ്പോൾ ഇന്ത്യൻ സൗഹൃദം അത്ര മെച്ചമായിരുന്നില്ല എന്നത് പരസ്യമാണ്. അക്കാലത്തു സെനറ്റിൽ ഫോറിൻ പോളിസി രൂപം നൽകുന്നതിൽ വൈസ് പ്രസിഡന്റ് പദവിയിൽ ഇരുന്നു ബൈഡൻ ഉൾപ്പെടെ ഉള്ളവർ വഹിച്ച നിർണായക റോളാണ് ഇപ്പോൾ അദ്ദേഹം പ്രസിഡന്റ് പദവിയിൽ എത്തുമ്പോൾ ഇന്ത്യ ബന്ധത്തെ ചൊല്ലി ആശങ്ക ഉയരാൻ കാരണമായി മാറുന്നത്.
കസേരയിൽ എത്തുന്നത് പരിചയ സമ്പന്നൻ
ജോർജ് ഡബ്ല്യു ബുഷിന് ശേഷം ദീർഘകാലം സെനറ്റർ, വിദേശനയ വിദഗ്ധൻ എന്ന പദവികൾ വഹിച്ച ഒരാൾ അധികാരക്കസേരയിൽ എത്തുമ്പോൾ അമേരിക്കയുടെ ശബ്ദം കൂടുതൽ ശക്തമാകും എന്നുറപ്പാണ്. ഒബാമയുടെ കീഴിൽ വൈസ് പ്രസിഡന്റ് ആയിരുന്ന ബൈഡനെ കാര്യങ്ങൾ ആരും അധികം പഠിപ്പിക്കേണ്ട എന്നതും അദ്ദേഹത്തിന്റെ നയങ്ങളിൽ തെളിഞ്ഞു നിൽക്കും.
എന്നാൽ സ്വന്തം രാജ്യത്ത് അനേകം കുഴപ്പങ്ങൾ പരിഹരിക്കാൻ ഉള്ളപ്പോൾ തിരക്ക് പിടിച്ചു വിദേശ നയത്തിൽ അടിമുടി മാറ്റം വരുത്താൻ അദ്ദേഹത്തിന് സമയം ലഭിച്ചേക്കില്ല. ഇത് ഇന്ത്യയ്ക്കു സൗഹൃദം മെച്ചമാക്കാൻ ആവശ്യത്തിന് സമയം നൽകും എന്ന് പ്രതീക്ഷിക്കുന്നവരുടെ എണ്ണം ഉയർത്താൻ കാരണമാകും.
മറുപടിയായി ട്രംപിന്റെ തോളിൽ കയ്യിട്ട് ഇവന്റെ പ്രിയ മിത്രം എന്ന് മോദിയും തിരിച്ചടിപ്പോൾ ഏഷ്യയിലെ വളരുന്ന സാമ്പത്തിക ശക്തിയെ തന്റെ കയ്യിൽ ഒതുക്കത്തിൽ കിട്ടിയ സന്തോഷം ട്രംപും മറച്ചു വച്ചില്ല. ഇണങ്ങിയും പിണങ്ങിയും നിന്നിരുന്ന ഇന്ത്യ - അമേരിക്ക ബന്ധം ശക്തിപ്പെടുത്താൻ പല കാലങ്ങളായി ഇരുപക്ഷവും ശ്രമിക്കുന്നുണ്ടെങ്കിലും നയപരമായ കാര്യങ്ങളിൽ തട്ടി അമേരിക്കയ്ക്ക് പലപ്പോഴും പിന്നോക്കം പോകേണ്ടി വന്നിട്ടുണ്ട്.
എന്നാൽ കുതിച്ചുയരുന്ന ഇന്ത്യൻ കമ്പോള ശക്തി കണ്ടില്ലെന്നു നടിച്ചു മാറിനിൽക്കാൻ അമേരിക്കയ്ക്കു കഴിയുകയുമില്ല. എങ്കിലും ഓരോ കാലത്തും എത്തുന്ന അമേരിക്കൻ പ്രസിഡന്റിന്റെ വ്യക്തിപരമായ താൽപ്പര്യങ്ങൾ ഇത്തരം നയപരമായ കാര്യങ്ങളിൽ നിർണായകവുമാണ്. ഇവിടെയാണ് പുതിയ പ്രസിഡന്റ് ജോ ബൈഡന്റെയും വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെയും വരവ് ഇന്ത്യയ്ക്കു നിർണായകമാകുന്നത്.
മോദിയുടെ വ്യക്തിപരമായ കോട്ടം എന്നതിലുപരി ഇന്ത്യയുടെ പൊതു താൽപര്യത്തിൽ ട്രംപിന്റെ നേർ വിപരീത ശൈലിയുള്ള ജോ ബൈഡന്റെ തീരുമാനങ്ങൾ ഏറെക്കുറെ തിരിച്ചടികൾ സമ്മാനിച്ചാകും പ്രതിഫലിക്കുക എന്നുറപ്പിക്കാം. ഏറ്റവും ചുരുങ്ങിയത് ആദ്യ കാലങ്ങളിൽ എങ്കിലും. ട്രംപിന്റെ വിശ്വസ്ഥൻ എന്ന തരത്തിൽ പെരുമാറിയ മോദിയോട് കയ്യകലം കാട്ടാൻ ബൈഡൻ തീർച്ചയായും തയ്യാറാകും എന്നുറപ്പ്. അഥവാ മോദി ഇന്ത്യൻ രാഷ്ട്രീയത്തിലെ കുശാഗ്ര ബുദ്ധി പുറത്തെടുക്കേണ്ടി വരും. അവിടെയും ഡെമോക്രാറ്റ് പ്രസിഡന്റുമാരുടെ കർക്കശ്യ സ്വഭാവ രീതികൾ കുറേക്കൂടി കൂടുതലായി ബൈഡണിൽ നിന്നും പ്രതീക്ഷിക്കേണ്ടി വരും.
കാരണം വ്യക്തിപരമായും അത്തരം ജീവിത സാഹചര്യങ്ങൾ കടന്നാണ് ബൈഡന്റെ വരവ് എന്നത് തന്നെ. അറിയപ്പെടുന്ന മനുഷ്യാവകാശ വക്താവ് എന്ന നിലയിൽ ബൈഡൻ ഇന്ത്യയുടെ കാശ്മീർ നയം കണ്ണും പൂട്ടി അംഗീകരിക്കാൻ സാധ്യത കുറവാണ്. നയപരമായും രാഷ്ട്രീയമായും ഇന്ത്യക്കു സ്വന്തം ചുവട് പിന്നോട്ട് വയ്ക്കാനും കഴിയില്ല. ഇതോടെ രണ്ടു പക്ഷവും ഏറ്റുമുട്ടാൻ കാശ്മീർ വീണ്ടും കാരണമായി മാറും. ഇക്കാര്യത്തിൽ ബൈഡനു വൈസ് പ്രസിഡന്റ് കമലയുടെ തുറന്ന പിന്തുണയും ഉണ്ടാകും എന്നുറപ്പാണ്. കാരണം ഇതിനകം തന്നെ കാശ്മീർ വിഷയത്തിൽ കമല പരസ്യമായി തന്റെ മോദി വിരുദ്ധ നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്.
കമലയുടെ നിലപാട് നിർണായകം
ഇന്ത്യൻ വംശജ എന്ന നിലയിൽ സെനറ്റർ പദവിയിൽ കമല അമേരിക്കയിലെ ഇന്ത്യക്കാർക്ക് ഗുണം ചെയ്യുന്ന ഒട്ടേറെ കാര്യങ്ങളിൽ നേരിട്ടുള്ള ഇടപെടൽ നടത്തിയിരുന്നു. അതിനാൽ തന്നെ കമലയുടെ സ്ഥാനാർത്ഥിത്വം ഇന്ത്യൻ സമൂഹം അമേരിക്കയിൽ ആഘോഷമാക്കുകയും ചെയ്തിരുന്നു. കമല സ്ഥാനാർത്ഥിയായി എത്തിയതോടെ ഇന്ത്യൻ സമൂഹത്തിന്റെ കാതലായ പിന്തുണയും ബൈഡനു ലഭിച്ചെന്നാണ് അനുമാനം.
എച്ച് വൺ ബി വിസാ പ്രശ്നം പരിഹരിക്കുന്നതിൽ കമലയുടെ ഇടപെടലുകൾ ശ്രദ്ധേയമാണ്. തുടക്കകാലത്തു ഡൊണാൾഡ് ട്രംപ് ഈ വിസ വിഷയത്തിൽ ഇന്ത്യയോട് എതിർപ്പ് കാട്ടിയാണ് നീങ്ങിയതെങ്കിലും പിന്നീട് മോദിയുടെ ഇടപെടലുകൾ വഴിയാണ് ട്രംപ് മനസ് മാറ്റാൻ തയ്യാറായതും അതുവഴി ഇരുവരും കൂടുതൽ അടുത്തതും.
എന്നാൽ സെനറ്റർ പദവിയിൽ നിന്നും വൈസ് പ്രസിഡന്റ് ആകുന്ന കമലയ്ക്കു രാജ്യതാൽപര്യങ്ങളാകും കൂടുതൽ ശ്രദ്ധിക്കേണ്ടിയും പരിഗണിക്കേണ്ടിയും വരിക. അവിടെ ബൈഡനു തുറന്ന പിന്തുണ നൽകാൻ മാത്രമേ കമലയ്ക്കു കഴിയൂ. പ്രത്യേകിച്ചും നാലു വർഷം കഴിഞ്ഞാൽ രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഇപ്പോഴേ കമലയുടെ പേര് ചർച്ച ചെയ്തു തുടങ്ങിയ സാഹചര്യത്തിൽ അവരുടെ ഓരോ നീക്കവും നൂലിഴ കീറി പരിശോധിക്കപ്പെടും എന്നുറപ്പാണ്.
കഴിഞ്ഞ വർഷം ഇന്ത്യൻ വിദേശ കാര്യ മന്ത്രി ജയശങ്കർ അമേരിക്കയിൽ എത്തിയപ്പോൾ പരസ്യ വിമർശവുമായി എത്തിയ കമലാ ഹാരിസിന്റെ നടപടി കൗതുകമുണർത്തിയിരുന്നു. ഇന്ത്യയോട് മമത കാട്ടുമ്പോൾ തന്നെ മോദിയുടെ ഭരണത്തോടു ഇഷ്ടക്കേട് കാട്ടുക എന്ന നയമാകും കമല കയ്യിൽ കരുതുക എന്നാണ് പൊതു അനുമാനം. മോദി സർക്കാരിന്റെ കാശ്മീർ നയമാണ് കമലയെ അന്ന് ജയ്ശങ്കറിനെ പരസ്യമായി എതിർക്കാൻ പ്രേരിപ്പിച്ചത്.
ഇതിന് അമേരിക്കൻ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് പ്രതിനിധി പ്രമീള ജയപാലിനൊപ്പം വേദി പങ്കിടാൻ വിസമ്മതിച്ചാണ് ജയശങ്കർ മറുപടി നൽകിയത്. പ്രമീളയാണ് ഇന്ത്യൻ സർക്കാരിനെ വിമർശിച്ചത് പ്രമേയം അവതരിപ്പിച്ചത് എന്ന കാരണത്താലാണ് ജയശങ്കർ അത്തരം ഒരു തീരുമാനം എടുത്തതും. ഇത്തരം ഉരസലുകൾ മാറി സൗഹൃദം പൂത്തുലയുക അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ അത്ര എളുപ്പമല്ലെന്ന് പൂർവ്വകാല ചരിത്രങ്ങൾ പഠിപ്പിക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്