264 ഇലക്ടൊറൽ കോളേജ് വോട്ടുമായി വൈറ്റ്ഹൗസിലേക്ക് യാത്ര തുടങ്ങി ജോ ബൈഡൻ; നിയമകുരുക്കുകളും കലാപവുമായി വഴിമുടക്കി ട്രംപ്; കേട്ടറിവ് പോലുമില്ലാത്ത വിചിത്രമായ സാഹചര്യങ്ങളിലൂടെ അമേരിക്കൻ ജനാധിപത്യം നീങ്ങുമ്പോൾ ജനങ്ങളോട് ശാന്തരാകാൻ ആഹ്വാനം ചെയ്ത് ബൈഡൻ; കാണാമറയത്തൊളിച്ച് ട്രംപ്; അമേരിക്കയിൽ ജനാധിപത്യത്തിനും വൈറസ് ബാധിച്ചപ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ഏറെ പാടിപുകഴ്ത്തിയിട്ടുള്ള ഒന്നാണ് അമേരിക്കൻ ജനാധിപത്യം. ഒരുപക്ഷെ, നിലവിലെ ഭരണ സംവിധാനങ്ങളിൽ ഏറ്റവും നീതിയുക്തവും, സുതാര്യവും, അതുപോലെ ഏറ്റവുമധികം സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നതുമായ ഒരു ഭരണ സമ്പ്രദായം. ഏന്നാൽ, അമേരിക്കൻ ജനതയേ ഏറെ ദുരിതത്തിലാഴ്ത്തിയ കൊറോണ വൈറസ്, ഈ മനോഹരമായ ജനാധിപത്യ സമ്പ്രദായത്തേയും ജീർണ്ണിപ്പിച്ചുവോ എന്നാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങൾ കാണുമ്പോൾ പലരും അതിശയിക്കുന്നത്.
പെൻസിൽവാനിയയിലെ ഫലം ഇന്ന് പ്രഖ്യാപിക്കും എന്ന അറിയിപ്പ് വന്നതോടുകൂടിയാണ് പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകുന്ന സ്ഥിതിവിശേഷം സംജാതമായത്. ഇവിടെ ട്രംപ് 2 പോയിന്റിന് മുന്നിട്ട് നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ, ലീഡുകൾ മാറി മറിയുന്ന പെൻസിൽവാനിയയിൽ ബൈഡന് ജയിക്കാനായാൽ, 270 ഇലക്ടറൽ കോളേജ് വോട്ടോടെ വൈറ്റ്ഹൗസിലേക്കുള്ള യാത്ര ഉറപ്പാക്കാൻ കഴിയും. എന്നാൽ, പെൻസിൽവാനിയായിലെ വോട്ടുകൾ മുഴുവൻ ലഭിച്ചാലും, വേറെയും 33 വോട്ടുകൾ കൂടി നേടിയാലെ ട്രംപിന്റെ സ്വപ്നം പൂവണിയൂ. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്.
നേരത്തേ 2 പോയിന്റിന് ലീഡ് ചെയ്യുകയായിരുന്ന ട്രംപിന്റെ ഭൂരിപക്ഷം ഇവിടെ കുറഞ്ഞുവരികയായിരുന്നു. നഗര മേഖലകൾ എണ്ണാൻ തുടങ്ങിയപ്പോഴാണ് ബൈഡൻ മേൽക്കൈ നേടാൻ ആരംഭിച്ചത്. പെൻസിൽവാനിയയിൽ മൊത്തം 20 ഇലക്ടറൽ കോളേജ് വോട്ടുകളാണ് ഉള്ളത്. ബൈഡൻ ഇത് നേടിയാൽ പ്രസിഡണ്ട് സ്ഥാനം ഉറപ്പാക്കാം. പ്രസിഡണ്ട് സ്ഥാനത്തിന് 270 ഇലക്ടറൽ കോളേജ് വോട്ടുകളാണ് ആവശ്യമായുള്ളത്. ഇപ്പോൾ തന്നെ ബൈഡന് 264 വോട്ടുകൾ ലഭിച്ചിട്ടുണ്ട്.
അതേസമയം ട്രംപിന് ഇതുവരെ നേടാനായത് 214 ഇലക്ടറൽ വോട്ടുകൾ മാത്രമാണ്. അതായത്, പെൻസിൽവാനിയയിൽ ജയിച്ചാലും ജോർജിയ, നോർത്ത് കരോലിന, അരിസോണ, നെവേഡ തുടങ്ങിയ ഏതെങ്കിലും സംസ്ഥാനങ്ങളിൽ കൂടി ജയിച്ചാലെ ട്രംപിന് വിജയം ഉറപ്പു വരുത്താൻ കഴിയു. ഇവിടങ്ങളിലെ ഫലം ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നേരത്തേ ട്രംപ് സ്വീകരിച്ച നിയമനടപടികൾ മൂലം ഫിലാഡൽഫിയയിലും പിറ്റ്സ്ബർഗിലും വോട്ടെണ്ണൽ കുറച്ചു സമയത്തേക്ക് നിർത്തിവയ്ക്കേണ്ടതായി വന്നു. എന്നാൽ, പിന്നീട് അനുകൂല ഉത്തരവ് വന്നതോടെ വോട്ടെണ്ണൽ പുനരാരംഭിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വൈകുന്നതിലുള്ള ആശങ്കയും, വഷളാകുന്ന ക്രമസമാധാന പ്രശ്നവും ഒരു പക്ഷെ അമേരിക്ക് ഇതിനു മുൻപെങ്ങും അഭിമുഖീകരിക്കാത്ത ഒരു സാഹചര്യമാണ്. ഔദ്യോഗിക പ്രഖ്യാപനം വരെ ശാന്തതയോടെ, സമചിത്തത കൈവിടാതെ കാത്തിരിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ രംഗത്തെത്തി. ചില സമയങ്ങളിൽ, ജനാധിപത്യം എന്നത് അതീവ സങ്കീർണ്ണമായ ഒരു പ്രക്രിയയാണ്. ക്ഷമയാണ് അത്തരം സന്ദർഭങ്ങളിൽ ആവശ്യം. അദ്ദേഹം ഓർമ്മിപ്പിച്ചു.
പെൻസിൽവാനിയയിൽ ട്രംപിന്റെ ലീഡ് കുറഞ്ഞുവരുമ്പോൾ, ജോർജിയയിൽ ബൈഡൻ പിടിമുറുക്കുകയാണ്. പെൻസിൽവാനിയ മാത്രം ജയിച്ചാൽ മതി ഇനി ബൈഡന്. അല്ലെങ്കിൽ നെവേഡയും അരിസോണയും. എന്നാൽ, ഇവയ്ക്ക് പുറമേ നോർത്ത് കരോലിന കൂടി ജയിച്ചാലേ ട്രംപിന് ഒരു തുടർഭരണം കണികാണാൻ കിട്ടുകയുള്ളു. ബുധനാഴ്ച്ച രാവിലെ 2 മണിക്ക്, താൻ ജയിച്ചു എന്ന പ്രഖ്യാപനം നടത്തിയതിനു ശേഷം ട്രംപ് എവിടെയാണെന്നതിനെ കുറിച്ച് ഒരു വിവരവുമില്ല. സ്വന്തം പാർട്ടിക്കാർ തന്നെ ആ പ്രഖ്യാപനത്തെ തള്ളിക്കളഞ്ഞിരുന്നു. ഇന്ന് വൈകിട്ട് 6:30 ന് വൈറ്റ് ഹൗസ് പ്രസ്സ് റൂമിൽ അദ്ദേഹം മാധ്യമങ്ങളെ അഭിമുഖീകരിക്കും എന്നാണ് കരുതുന്നത്.
അമേരിക്കയിലെ ഓരോ വോട്ടും പരിശുദ്ധമായ ഒന്നാണെന്ന് എടുത്തു പറഞ്ഞ ബൈഡൻ, ഈ വോട്ടുകളാണ് ആരായിരിക്കണം അമേരിക്കയെ നയിക്കേണ്ടത് എന്നു തീരുമാനിക്കുന്നത് എന്ന് പറഞ്ഞു. അതുകൊണ്ടു തന്നെ അവസാനത്തെ വോട്ടും എണ്ണണമെന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതായി അദ്ദേഹം പ്രസ്താവിച്ചു. വോട്ടെണ്ണൽ തടസ്സപ്പെടുത്തുന്ന ട്രംപിനെതിരെയുള്ള വിമർശനമായിരുന്നു അത്.
അതിനിടയിൽ, ചില മൂന്നാം ലോക രാജ്യങ്ങളിൽ മാത്രം ഇതുവരെ കണ്ടിട്ടുള്ള ബൂത്ത് പിടുത്തം പോലുള്ള കലാപരിപാടികൾക്കും ഈ വർഷം അമേരിക്കൻ തെരഞ്ഞെടുപ്പ് വേദിയായി. മിച്ചിഗൻ, അരിസോണ, നെവേഡ എന്നിവിടങ്ങളിൽ ആയുധധാരികളായി എത്തിയ ട്രംപ് അനുകൂലികൾ വോട്ടെണ്ണൽ തടസ്സപ്പെടുത്താൻ ശ്രമിച്ചു. അതിനിടയിൽ വോട്ടെണ്ണൽ തടസ്സപ്പെടുത്താൻ ആവശ്യപ്പെട്ടുകൊണ്ട് ട്വീറ്ററിൽ പ്രത്യക്ഷപ്പെട്ട ട്രംപ്, ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്ന സംസ്ഥാനങ്ങൾക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകി.
കോവിഡ് പ്രതിസന്ധിയിൽ കൂടുതൽ പേർ പോസ്റ്റൽ വോട്ടുകൾ തെരഞ്ഞെടുത്തതിനാൽ പോസ്റ്റൽ വോട്ടുകളുടെ എണ്ണം ഇത്തവണ വർദ്ധിച്ചു. വോട്ടെണ്ണലിന് കാലതാമസം വരുവാൻ ഒരു കാരണം ഇതാണ്. മറ്റൊരു കാരണം, മിക്ക സംസ്ഥാനങ്ങളിലും സ്ഥാനാർത്ഥികൾ വിജയിക്കുന്നത് വളരെ നേരിയ മാർജിനിൽ ആണെന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഓരോ വോട്ടും എണ്ണേണ്ടത് അത്യാവശ്യമായി മാറുന്നു. സാധാരണ ഗതിയിൽ, ഭൂരിപക്ഷത്തെ സ്വാധീനിക്കാൻ മാത്രമുള്ള പോസ്റ്റൽ വോട്ടുകൾ ഉണ്ടാവാറില്ലാത്തതുകൊണ്ട് പെട്ടെന്ന് തന്നെ ഫലം അറിയാൻ കഴിയുമായിരുന്നു. ഇത്തവണ ഓരോ വോട്ടും എണ്ണിക്കഴിയേണ്ടതുവരെ കാത്തിരിക്കേണ്ടതായി വരുന്നു.
ഏറെ പുറകിൽ നിൽക്കുമ്പോഴും ട്രംപ് ക്യാമ്പ് ആത്മവിശ്വാസം കൈവിടുന്നില്ല എന്നതാണ് അമേരിക്കയെ ആശങ്കയിലാഴ്ത്തുന്നത്. വെള്ളിയാഴ്ച്ച രാത്രിയോടെ അമേരിക്ക മനസ്സിലാക്കും, പ്രസിഡണ്ട് ട്രംപും വൈസ് പ്രസിഡണ്ട് പെൻസുമായിരിക്കും ഇനിയുള്ള നാല് വർഷം അമേരിക്ക ഭരിക്കാൻ പോകുന്നത് എന്നാണ് ട്രംപിന്റെ പ്രചാരണ ചുമതലയുള്ള ജേസൺ മില്ലെർ ഇന്നലെ പറഞ്ഞത്. ബൈഡന് ഭൂരിപക്ഷം ലഭിച്ച മിക്ക സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് അഴിമതി നടന്നിട്ടുണ്ടെന്നും ട്രംപ് ക്യാമ്പ് ആരോപിക്കുന്നു.
ജോർജിയയിൽ, അനുവദിച്ച സമയത്തിനു ശെഷം രേഖപ്പെടുത്തിയ വോട്ടുകൾ, വോട്ടെണ്ണലിൽ ഉൾപ്പെടുത്തി, നെവേഡയിൽ, നിലവിൽ താമസക്കാരല്ലാത്ത ആയിരക്കണക്കിന് പേർ വോട്ട് രേഖപ്പെടുത്തി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളുമായാണ് ട്രംപ് പക്ഷം കോടതിയിൽ എത്തിയിരിക്കുന്നത്. മുൻപെങ്ങും കേട്ടിട്ടില്ലാത്ത് നടപടികളും, പ്രതിസന്ധികളുമായി അമേരിക്കൻ ജനാധിപത്യം പുതിയ വെല്ലുവിളികൾ അഭിമുഖീകരിക്കുകയാണ്. ലോകത്തിനു മുന്നിൽ തന്നെ ഒരുപക്ഷെ, തീർത്താൽ തീരാത്ത കളങ്കമായി മാറിയേക്കാം ഈ തെരഞ്ഞെടുപ്പ്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍