സൗഹൃദ രാഷ്ട്ര പദവിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പാക് ഉത്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ഇന്ത്യയുടെ ഇരട്ട പ്രഹരം; പാക്കിസ്ഥാൻ ഇന്ത്യയിൽ വിൽപനയ്ക്ക് എത്തിക്കുന്ന ഉത്പന്നങ്ങൾക്ക് കസ്റ്റംസ് നികുതി കൂട്ടിയത് 200 ശതമാനം; ലോകത്തിലെ പല രാഷ്ട്രങ്ങളും വൻ വിപണിയായി കാണുന്ന ഇന്ത്യ അയൽക്കാരോട് തിരിച്ചടിക്കുന്നത് വ്യാപാരയുദ്ധം പ്രഖ്യാപിച്ചു തന്നെ; രാജ്യത്തെ വിപണി മുതലാക്കുന്ന ചൈനയ്ക്കും താക്കീതായി ഇന്ത്യയുടെ പുതുതന്ത്രം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: പുൽവാമയിൽ 40 ഇന്ത്യൻ സൈനികരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ തുടർച്ചയായ രണ്ടാംദിവസവും നടപടികൾ കടുപ്പിച്ച ഇന്ത്യ. ജയ്ഷെ മുഹമ്മദിന്റെ നേതൃത്വത്തിൽ നടന്ന ഭീകരാക്രമണത്തിന് പാക്കിസ്ഥാൻ ആണ് എല്ലാ സഹായവും നൽകുന്നതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ തന്നെ പാക്കിസ്ഥാനെ സൗഹൃദരാഷ്ട്ര പദവിയിൽ നിന്ന് ഇന്ത്യ ഒഴിവാക്കുകയും ചെയ്തു. നയതന്ത്ര തലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്ന നടപടികൾക്ക് ഇതോടെ ഇന്ത്യ തുടക്കം കുറിക്കുകയായിരുന്നു. ഇതിന്റെ അടുത്ത പടിയെന്നോണം ഇന്ന് പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി തീരുവ ഒറ്റയടിക്ക് 200 മടങ്ങ് വർദ്ധിപ്പിക്കുകയായിരുന്നു. ഇതോടെ പാക് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ കമ്പോളസാധ്യത തീരെ ഇല്ലാതാകുന്ന സ്ഥിതിയാണ് ഉണ്ടാവുക.
ഇന്ത്യയിൽ തീവ്രവാദി ആക്രമണങ്ങൾക്ക് ഒളിഞ്ഞും തെളിഞ്ഞും സഹായം നൽകുന്ന രാജ്യമാണ് പാക്കിസ്ഥാൻ. ഈ സന്ദേശം ലോകമാകെ പടർന്നതോടെ പുൽവാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യയെ അനുകൂലിച്ച് അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടെ നിരവധി ലോക രാഷ്ട്രങ്ങൾ പാക്കിസ്ഥാനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തി. ഇന്ത്യയുടെ സൗഹൃദ രാഷ്ട്രങ്ങളെല്ലാം പാക്കിസ്ഥാനെതിരെ നിലപാടെടുത്തു. ഇന്ത്യക്കൊപ്പമാണ് ഞങ്ങളെന്ന നിലപാടും സ്വീകരിച്ചു. ഭീകരപ്രവർത്തനത്തെ സഹായിക്കുന്ന നിലപാട് ഉപേക്ഷിക്കണമെന്ന് അമേരിക്ക ശക്തമായ താക്കീതും നൽകി.
ഇത്തരത്തിൽ നയതന്ത്ര ഒറ്റപ്പെടുത്തലിന് ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുന്നതിനിടെയാണ് ഇപ്പോൾ പാക്കിസ്ഥാന് ഇരുട്ടടിയായി ഇന്ത്യ അടുത്ത നീക്കമായി കസ്റ്റംസ് തീരുവ ഒറ്റയടിക്ക് 200 മടങ്ങ് കൂട്ടുന്നത്. ഇതോടെ പാക് ഉത്പന്നങ്ങൾ വാങ്ങാൻ ഇന്ത്യയിൽ ആളില്ലാത്ത സ്ഥിതിയാകും. ലോകത്തെ ചൈനയുൾപ്പെടെ പാക്കിസ്ഥാനുമായി കൂടുതൽ സൗഹൃദം കൽപിക്കുന്ന പല രാജ്യങ്ങൾക്കും ശക്തമായ താക്കീതു കൂടിയാണ് ഇതെന്ന സൂചനയാണ് ഇന്ത്യ നൽകുന്നത്.
ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് ശനിയാഴ്ച വൈകീട്ട് ട്വിറ്ററിലൂടെ പാക്കിസ്ഥാന് ഇറക്കുമതി ചുങ്കം 200ശതമാനം കൂട്ടാൻ തീരുമാനിച്ച വിവരം പ്രഖ്യാപിച്ചത്. യാതൊരു വിവേചനവും കൂടാതെ ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര ബദ്ധം ഉറപ്പാക്കുന്നതായിരുന്നു സൗഹൃദ രാഷ്ട്ര പദവി. ആദ്യഘട്ടമെന്ന നിലയിൽ ഇന്നലെ ഈ പദവിയിൽ നിന്ന് പാക്കിസ്ഥാനെ നീക്കിയതിന് പിന്നാലെയാണ് ഇന്ന് ഇറക്കുമതിച്ചുങ്കത്തിൽ ഇരട്ടപ്രഹരം നൽകിയിട്ടുള്ളത്. സാമ്പത്തികമായി വളരെ ഞെരുക്കത്തിലുള്ള രാജ്യമാണ് പാക്കിസ്ഥാൻ എന്നതിനാൽ ഇത്തരത്തിൽ ഇന്ത്യ സൃഷ്ടിക്കുന്ന വ്യാപാരപ്രഹരം അവർക്ക് സമ്മർദ്ദം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തലുകൾ.
പ്രധാനമായും പഴവർഗങ്ങൾ, സിമന്റ്, തുകൽ, രാസവസ്തുക്കൾ, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയാണ് ഇന്ത്യ പാക്കിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇവയ്ക്കുള്ള ചുങ്കമാണ് ഉയരുക. ഇരു രാജ്യങ്ങളും തമ്മിൽ ശരാശരി പ്രതിവർഷം 200 കോടി ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. അതേസമയം, ഇന്ത്യ പാക്കിസ്ഥാനിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ കാര്യത്തിലും ഇത്തരത്തിൽ പാക്കിസ്ഥാൻ നിലപാടെടുത്തേക്കുമെന്ന സൂചനകളും വരുന്നുണ്ട്. പരുത്തി, ഡൈകൾ, രാസവസ്തുക്കൾ, പച്ചക്കറികൾ, ഇരുമ്പുരുക്ക് തുടങ്ങിയവയാണ് ഇന്ത്യ പാക്കിസ്ഥാനിലേക്ക് കയറ്റി അയക്കുന്ന പ്രധാന വിഭവങ്ങൾ.
നയതന്ത്ര ലോകത്ത് പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്ന ശ്രമങ്ങൾക്ക് കൂടുതൽ കരുത്തു പകരുന്നതാകും പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. ഒറ്റയടിക്ക് 200 ശതമാനം കൂട്ടിയതോടെ എല്ലാ പാക് ഉത്പന്നങ്ങളും ഇനി കൂടിയ വിലയ്ക്കേ ഇന്ത്യയിൽ വിൽക്കാൻ കഴിയൂ. ഒരു തരത്തിൽ ഉപരോധത്തിന്റെ തന്നെ ഫലം ചെയ്യുന്ന നിലയിലാണ് ഇന്ത്യയുടെ പുതിയ നയതന്ത്ര നീക്കമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് എല്ലാം ആളും അർത്ഥവും നൽകുന്ന രാഷ്ട്രമാണ് പാക്കിസ്ഥാൻ എന്നതിനാൽ അവർക്കെതിരെ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളാൻ ഇന്ന് സർവകക്ഷി യോഗത്തിലും തീരുമാനം ഉണ്ടായിരുന്നു. രാജ്യം ഒറ്റക്കെട്ടാണ് എന്ന സന്ദേശം നൽകിയാണ് ഇന്നത്തെ യോഗത്തിൽ എല്ലാ കക്ഷികളും പാക് പിന്തുണയോടെയുള്ള ഇന്ത്യയിലെ ഭീകരാക്രമണത്തെ അപലപിച്ചത്. ഇതിന്റെ പിന്നാലെയാണ് കേന്ദ്രസർക്കാർ പുതിയ നടപടി കൈക്കൊണ്ടതെന്നതും ശ്രദ്ധേയമാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍