ഏഴു പതിറ്റാണ്ടു നീണ്ടു നിന്ന ആ ബന്ധത്തിന് റ്റാറ്റ പറയാൻ ഷപ്പൂർജി പല്ലോൻജി ഗ്രൂപ്പ്; മിസ്ത്രിയും ടാറ്റയും വഴി പിരിയുന്നു; എസ്പി. ഗ്രൂപ്പിന്റെ കൈവശമുള്ള 1.75 ലക്ഷം കോടി രൂപ വിലമതിക്കുന്ന 18.4 ശതമാനം ഓഹരികൾ ടാറ്റാ സൺസ് വാങ്ങും; പാഴ്സി ബന്ധത്തിന് അപ്പുറത്തേക്കുള്ള നിക്ഷേപങ്ങൾക്ക് താൽപ്പര്യമില്ലാതെ രത്തൻ ടാറ്റയും; പ്രതിസന്ധി കാലത്ത് 1.75 ലക്ഷം കോടിയുടെ ഓഹരികൾ വാങ്ങാൻ പണം കണ്ടെത്തുന്നതും ടാറ്റ സൺസിന് മുന്നിൽ വലിയ വെല്ലുവിളി
മറുനാടൻ ഡെസ്ക്
മുംബൈ: ടാറ്റാ ഗ്രൂപ്പുമായുള്ള ഏഴു പതിറ്റാണ്ടുകളുടെ ആത്മബന്ധത്തിന് ഫുൾസ്റ്റോപ്പിടാൻ ഷപ്പൂർജി പല്ലോൻജി ഗ്രൂപ്പ്. മിസ്ത്രി കുടുംബവുമായുള്ള ബിസനസ് പങ്കാളിത്തം ടാറ്റാ സൺസും അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. ടാറ്റാ സൺസ് ലിമിറ്റഡിലെ 18.4 ശതമാനം ഓഹരിയുമായി പങ്കുചേരാൻ തയ്യാറാണെന്ന സൂചനയാണ് നൽകിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് വൈരാഗ്യം അവസാനിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് നിരീക്ഷകർ പറയുന്നു. ടാറ്റാ സൺസിലെ രണ്ട് ഗ്രൂപ്പുകളുടെയും സഹവർത്തിത്വം അസാധ്യമാണെന്ന് നിഗമനത്തിലെത്തിയതായി കോടീശ്വരനായ വ്യവസായി പല്ലോഞ്ചി മിസ്ത്രിയുടെ നേതൃത്വത്തിലുള്ള ഷാപൂർജി പല്ലോഞ്ചി ഗ്രൂപ്പ് ചൊവ്വാഴ്ച പറഞ്ഞു.
ടാറ്റ സൺസിൽ എസ്പി. ഗ്രൂപ്പിനുള്ള ഓഹരികൾ വാങ്ങാൻ തയ്യാറെന്ന് ടാറ്റ ഗ്രൂപ്പ് സുപ്രീംകോടതിയെ അറിയിച്ചതിനു പിന്നാലെ വിൽപ്പനക്ക് തയ്യാറാണെന്ന് എസ് പി ഗ്രൂപ്പും അറിയിച്ചത്. എസ്പി. ഗ്രൂപ്പിന് ഫണ്ട് കണ്ടെത്താൻ ടാറ്റ സൺസിലെ ഓഹരികൾ പണയപ്പെടുത്താൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ടാറ്റയുടെ അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്. പല്ലോൻജി മിസ്ത്രിയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള എസ്പി. ഗ്രൂപ്പിന് ടാറ്റ സൺസിൽ 18.4 ശതമാനം ഓഹരികളാണുള്ളത്. ഇതിന് 1.75 ലക്ഷം കോടി രൂപയെങ്കിലും മൂല്യമുണ്ടെന്നാണ് കണക്കാക്കുന്നത്. ഇടപാട് നടന്നാൽ, ടാറ്റ സൺസിന്റെ ഉടമകളുടെ കടബാധ്യത കൂടും.
എസ്പി. ഗ്രൂപ്പിന്റെ കമ്പനികൾ മൂലധന പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ തങ്ങളുടെ കൈവശമുള്ള ടാറ്റ സൺസ് ഓഹരികളിൽ ഒരു ഭാഗം പണയപ്പെടുത്തി അടിയന്തര ധന സമാഹരണം നടത്താനായിരുന്നു എസ്പി. ഗ്രൂപ്പിന്റെ ശ്രമം. ഇതിനായി കനേഡിയൻ നിക്ഷേപക കമ്പനിയായ ബ്രൂക്ക്ഫീൽഡുമായി എസ്പി. ഗ്രൂപ്പ് ധാരണയുണ്ടാക്കുകയും ചെയ്തിരുന്നു. ടാറ്റ സൺസിലെ ഓഹരികൾ വിൽക്കുകയാണെങ്കിൽ വിപണി വിലയ്ക്ക് വാങ്ങുന്നതിന് ടാറ്റ ഗ്രൂപ്പിന് ആദ്യ അവസരം വേണമെന്ന് ആർട്ടിക്കിൾ ഓഫ് അസോസിയേഷനിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അതുകൊണ്ട് ഓഹരികൾ പണയപ്പെടുത്തുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് ടാറ്റ സൺസ് സുപ്രീംകോടതിയെ സമീപിച്ചത്.
ഓഹരികൾ പണയപ്പെടുത്തുന്നതിലൂടെ ടാറ്റ സൺസിന്റെ നയങ്ങൾക്കു ചേരാത്ത കമ്പനികളുടെ കൈവശം ഗ്രൂപ്പിന്റെ ഓഹരികൾ എത്തിപ്പെടുന്നതു തടയുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കൽ സന്നദ്ധത അറിയിച്ചത്. ഒക്ടോബർ 28-ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും. കാലാവധി തീരുന്ന കടപ്പത്രത്തിന്റെ പണം നൽകുന്നതിനടക്കം എസ്പി. ഗ്രൂപ്പിന് വലിയ തോതിൽ പണം കണ്ടെത്തേണ്ടതുണ്ട്. ഇതാണ് ടാറ്റ സൺസ് ഓഹരികൾ പണയപ്പെടുത്തുന്നതിലേക്ക് ഗ്രൂപ്പിനെ നയിച്ചിരിക്കുന്നത്. അതേസമയം, വ്യവസ്ഥകൾ പ്രകാരം ഓഹരികൾ വിൽക്കുന്നതിനാണ് തടസ്സമുള്ളതെന്നും പണയപ്പെടുത്തുന്നതിൽ പ്രശ്നമില്ലെന്നുമാണ് എസ്പി. ഗ്രൂപ്പിന്റെ വാദം.
ടാറ്റ ടൺസുമായുള്ള പ്രശ്നങ്ങളെ തുടർന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായിരുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമ യുദ്ധത്തിൽ ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണൽ ടാറ്റ സൺസ് എക്സിക്യൂട്ടീവ് ചെയർമാനായി മിശ്രിയെ പുനർനിയമിച്ചിരുന്നു. ഈ സ്ഥാനത്തേക്കുള്ള എൻ.ചന്ദ്രശേഖറിന്റെ നിയമനം അനധികൃതമാണെന്നും ട്രിബ്യൂണൽ വിധിക്കുകയുണ്ടായി.
ടാറ്റ സൺസിന്റെ ആറാമത് ചെയർമാനായിരുന്നു മിശ്രി. 2016 ഒക്ടോബറിലാണ് അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയത്. രത്തൻ ടാറ്റ 2012 ൽ ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിച്ചതിനെ തുടർന്നായിരുന്നു മിശ്രിയുടെ സ്ഥാനാരോഹണം. ട്രിബ്യൂണലിന്റെ മുംബൈ ബഞ്ച് ജൂലൈ 9 ലെ വിധിയെ ചോദ്യം ചെയ്താണ് മിശ്രി ക്യാമ്പ് അപ്പീൽ നൽകിയത്. മുംബൈ ബഞ്ച് മിശ്രിയുടെ ഹർജി തള്ളിയിരുന്നു. അതുപോലെ കമ്പനി ബോർഡും, രത്തൻ ടാറ്റയും ക്രമക്കേട് കാട്ടിയെന്ന ആരോപണങ്ങളും എൻസിഎൽടി തള്ളിയിരുന്നു.
ചെയർമാൻ പദവിയിൽ നിന്ന് നീക്ക് രണ്ടുമാസത്തിന് ശേഷം മിശ്രിയുടെ കുടംബം നയിക്കുന്ന സ്ഥാപനങ്ങൾ ന്യൂനപക്ഷ ഓഹരി ഉടമകൾ എന്ന നിലയിൽ ട്രിബ്യൂണലിനെ സമീപിച്ചു. ടാറ്റ സൺസ്, രത്തൻ ടാറ്റ, ചില ബോർഡ് അംഗങ്ങൾ എന്നിവർക്കെതിരെയായിരുന്നു ഹർജി. കമ്പനി നിയമപ്രകാരമല്ല തന്നെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതെന്നായിരുന്നു മിശ്രിയുടെ പ്രധാന വാജം. ടാറ്റ സൺസിന്റെ മാനേജ്മെന്റ് ക്രമക്കേടുകളും അപ്പീലിൽ എടുത്തുകാട്ടി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍