കാറുകളുടേയും ഇരുചക്രവാഹനങ്ങളുടേയും ട്രാക്ടറുകളുടേയും വിൽപ്പന കുറഞ്ഞത് ഗണ്യമായി; കാർഷിക ഉൽപ്പാദന ഉപഭോഗം ഇടിഞ്ഞത് 70 ശതമാനം; നാല് വർഷം കൊണ്ട് റയിൽ മാർഗമുള്ള ചരക്ക് നീക്കം കുറഞ്ഞത് 32 ശതമാനം; റിയൽ എസ്റ്റേറ്റും തൊഴിൽ മേഖലയും നേരിടുന്നതും വമ്പൻ പ്രതിസന്ധി; അഞ്ച് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയെന്ന മോദിയുടെ ലക്ഷ്യം പകൽക്കിനാവോ? കാത്തിരിക്കുന്നത് വമ്പൻ സാമ്പത്തിക മാന്ദ്യം; റിസർവ്വ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ കേന്ദ്രം കൈവയ്ക്കുന്നത് പ്രതിസന്ധി രൂക്ഷമായപ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ആർബിഐയുടെ കരുതൽ ധനശേഖരത്തിൽ നിന്നും കേന്ദ്ര സർക്കാർ പണം എടുക്കുന്നത് ധനക്കമ്മി നികത്താനെന്ന് സൂചന. രാജ്യം നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. റിസർവ്വ് ബാങ്ക് കൂടെ നിന്നില്ലെങ്കിൽ എല്ലാം അവതാളത്തിലാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ തിരിച്ചറിഞ്ഞിരുന്നു. ഇത് മനസ്സിലാക്കി ഇടപെടലുകളും നടത്തി. ഇതാണ് ഫലം കാണുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യൻ സബദ് വ്യവസ്ഥയ്ക്ക് താൽകാലിക ആശ്വാസമാണ് റിസർവ്വ് ബാങ്കിന്റെ നടപടി.
റിസർവ് ബാങ്കിന്റെ പക്കലുള്ള അധിക കരുതൽ ധനത്തിൽ 1.76 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറാമെന്ന മുൻ ആർബിഐ ഗവർണർ ബിമൽ ജലാൻ സമിതിയുടെ ശുപാർശയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര ബോർഡ് അംഗീകരിക്കുന്നത്്. ശുപാർശ ആർബിഐ കേന്ദ്ര ബോർഡ് അംഗീകരിച്ചതോടെ അടുത്ത വർഷം മാർച്ചിനുള്ളിൽ കേന്ദ്ര സർക്കാരിന് ബജറ്റിൽ പ്രതീക്ഷിച്ചതിലും 64 ശതമാനം അധികതുക റിസർവ് ബാങ്കിൽ നിന്ന് ലഭിക്കും. റിസർവ് ബാങ്കിന്റെ 201819 സാമ്പത്തിക വർഷത്തിലെ നീക്കിയിരിപ്പായ 1,23,414 കോടി രൂപയും പുതുക്കിയ സാമ്പത്തിക മൂലധന ചട്ടക്കൂട് (ഇസിഎഫ്) പ്രകാരം കണ്ടെത്തിയ 52,637 കോടി രൂപയും ഉൾപ്പെടെ 1,76,051 കോടി രൂപയാണ് ഇത്തരത്തിൽ കൈമാറാൻ തിങ്കളാഴ്ച ചേർന്ന ബോർഡ് യോഗം തീരുമാനിച്ചത്. ആർബിഐയുടെ പക്കൽ ഒൻപതു ലക്ഷം കോടി രൂപയുടെ കരുതൽ ധനം ഉണ്ടെന്നായിരുന്നു കണക്കുകൾ. ആഗോള ചട്ടം അനുസരിച്ച് അധികത്തുക സർക്കാരിന് കൈമാറണമെന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച് ആർബിഐയും കേന്ദ്ര സർക്കാരും തമ്മിൽ തർക്കം ഉടലെടുത്തതോടെയാണ് വിഷയം പഠിക്കാൻ ബിമൽ ജലാൻ സമിതിയെ നിയോഗിച്ചത്.
മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 3.3 ശതമാനമാണ് ധനകമ്മിയായി നിശ്ചയിച്ചിരിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കാൻ ആർബിഐയുടെ പക്കലുള്ള അധിക കരുതൽ ധനം ഉപകരിക്കുമെന്നാണു വിലയിരുത്തൽ. റിസർവ് ബാങ്കിന്റെ പക്കലുള്ള അധിക മൂലധനം രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് മൂലധന സഹായം നൽകാൻ ഉപയോഗിക്കണമെന്നാണ് കേന്ദ്ര നിലപാട്. കരുതൽ ധനം കൈമാറുന്നത് സംബന്ധിച്ച് ആർബിഐ മുൻ ഗവർണർ ഉർജിത് പട്ടേലും സർക്കാരും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. ഉർജിത് പട്ടേലിന്റെ രാജിയിലേക്കു നയിച്ചതും ഇത്തരം അഭിപ്രായഭിന്നതകളായിരുന്നു. റിസർവ്വ് ബാങ്കിന്റെ കരുതൽ ധനം എടുക്കുന്നത് സമീപഭാവിയിൽ സംഭവിച്ചേയ്ക്കാവുന്ന സാമ്പത്തികമാന്ദ്യത്തിന്റെ സൂചനയെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.
മുമ്പിലുള്ളത് വമ്പൻ പ്രതിസന്ധി
2006ലെ ആഗോളസാമ്പത്തികമാന്ദ്യത്തെ അതിജീവിച്ച ഇന്ത്യയ്ക്ക് ഇത്തവണ അതിന് സാധ്യമായേക്കില്ലെന്ന ആശങ്ക ശക്തമാണ്. അതുകൊണ്ടുതന്നെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയെന്ന മോദിയുടെ ലക്ഷ്യം പകൽക്കിനാവായി തുടരുമെന്ന വിലയിരുത്തൽ സജീവമായി. മൂന്ന് സാമ്പത്തിക വർഷം വളർച്ചാ നിരക്ക് 10 ശതമാനം ആയി തുടർന്നാൽ മാത്രമേ അഞ്ച് ട്രില്യൺ ഡോളറെന്ന ലക്ഷ്യത്തിലെത്താൻ കഴിയൂ. ഉപഭോക്തൃ സൂചികയിലെ തളർച്ചയും സമ്പദ്വ്യവസ്ഥ തകിടം മറിഞ്ഞതിന്റെ സൂചനയാണ് നൽകിയത്. തന്ത്രപ്രധാനമായ മേഖലകളിലെല്ലാം തുടർച്ചയായ ഓരോ പാദത്തിലും തളർച്ചയാണ് നേരിടുന്നത്. കാറുകൾ, ഇരുചക്രവാഹനങ്ങൾ, ട്രാക്ടറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ വിൽപ്പന ഗണ്യമായി കുറഞ്ഞു.
ട്രാക്ടറുകളുടെ വിൽപ്പനയിലുണ്ടായ കുറവ് കാർഷിക മേഖലയിലെ പ്രതിസന്ധിയാണ് സൂചിപ്പിക്കുന്നത്. ഉൽപ്പാദന മേഖലയിലെ ഉപഭോഗം 70 ശതമാനത്തോളമാണ് ഇടിഞ്ഞത്. കഴിഞ്ഞ നാല് വർഷവും റയിൽ മാർഗമുള്ള ചരക്ക് നീക്കം 32 ശതമാനം കുറഞ്ഞു. ഏഴ് വർഷം മുമ്പ് പണിപൂർത്തിയാക്കിയ വീടുകൾ ഇനിയും വിറ്റഴിച്ചിട്ടില്ലെന്നത് റിയൽഎസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി വ്യക്തമാക്കുന്നു. തൊഴിൽ മേഖലയിലെ പ്രതിസന്ധിയാണ് ഏറ്റവും രൂക്ഷമായി തുടരുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ കുറവ് 9.1 ദശലക്ഷമാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2012ൽ 474 ദശലക്ഷം തൊഴിലാളികളുടെ സ്ഥാനത്ത് ഇപ്പോൾ 465 ദശലക്ഷം മാത്രമാണുള്ളത്. കാർഷിക മേഖലയിലെ തൊഴിലാളികളുടെ എണ്ണം 26.7 ദശലക്ഷമായി കുറഞ്ഞു. ഉൽപ്പാദന മേഖലയിലെ തൊഴിലാളികളുടെ എണ്ണം 3.5 ദശലക്ഷമായി കുറഞ്ഞു. നിർമ്മാണം, സേവനം എന്നീ മേഖലകളിലെ തൊഴിലാളികളുടെ എണ്ണം യഥാക്രമം 3.6, 17.1 ദശലക്ഷമായി കുറഞ്ഞു.
ഉരുക്ക് ഉൾപ്പെടെയുള്ള ഘനവ്യവസായങ്ങളും ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്. ടാറ്റാ സ്റ്റീൽ കഴിഞ്ഞ ആറ് മാസത്തിനിടെ മൂലധന നിക്ഷേപത്തിൽ 17 ശതമാനം കുറവ് വരുത്തി. സമാനമായ തീരുമാനങ്ങളാണ് എസ്സാർ, മിത്തൽ എന്നീ കമ്പനികളും സ്വീകരിച്ചത്. തൊഴിൽ മേഖലയിൽ ഏറെ സംഭാവന ചെയ്യുന്ന ചെറുകിട, ഇടത്തരം (എംഎസ്എംഇ) വ്യവസായങ്ങളും രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നത്. എംഎസ്എംഇ സ്ഥാപനങ്ങൾക്കുള്ള വായ്പാ തോതിലും ഗണ്യമായ കുറവുണ്ടായതായി ആർബിഐ രേഖകളും വ്യക്തമാക്കുന്നു. വിനോദസഞ്ചാരം, ഹോട്ടൽ, റസ്റ്റോറന്റുകൾ എന്നീ മേഖലകളിലെ വായ്പകളും കുറഞ്ഞു. ഖാരിഫ് വിളകളുടെ കൃഷിയിലുണ്ടായ 5.3 ശതമാനം കുറവ് കാർഷിക മേഖലയിലെ പ്രതിസന്ധിയുടെ സൂചകമാണ്. നെല്ല് ഉൾപ്പെടെയുള്ള കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവിലയിൽ നാല് ശതമാനം വർധന മാത്രമാണ് വരുത്തിയത്. എന്നാൽ ഉൽപ്പാദന ചെലവിൽ 17 ശതമാനം വർധനയുണ്ടായി. ഇത് ഗുരുതര പ്രതിസന്ധിയിലേക്ക് വിരൽ ചൂണ്ടുന്ന ഘടകങ്ങളാണ്.
റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ നിന്നും പണമെടുത്ത് ഈ പ്രതിസന്ധി പരിഹരിക്കാനാണ് നീക്കം. കരുതൽ ധനശേഖരത്തിന്റെ സിംഹഭാഗവും കൈക്കലായാൽ പിടിച്ചു നിൽക്കാനാകുമെന്ന പ്രതീക്ഷ പ്രധാനമന്ത്രി മോദിക്കുമുണ്ട്.
9 ലക്ഷം കോടിയിലധികമാണ് ആർബിഐയുടെ കരുതൽ ധനശേഖരം
മൂന്ന് വിഭാഗത്തിൽ ഉൾപ്പെടുന്ന കരുതൽ ധനശേഖരമാണ് ആർബിയുടെ പക്കലുള്ളത്. വിദേശ വിനിമയ നിരക്ക്, സർക്കാർ ബോണ്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട മൂല്യാധിഷ്ടിത കരുതൽ ധനശേഖരം, ആസ്തികളുമായി ബന്ധപ്പെട്ട ആസ്തി വികസന കരുതൽ ധനശേഖരം, അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന കണ്ടിജൻസി കരുതൽ ധനശേഖരം. 2018 ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം 9 ലക്ഷം കോടിയിലധികമാണ് ആർബിഐയുടെ കരുതൽ ധനശേഖരം. ഇതിൽ 6.9 ലക്ഷം കോടിയിലധികം രൂപയും മൂല്യാധിഷ്ഠിത കരുതൽ ധനശേഖരമാണ്. മൂല്യാധിഷ്ഠിത കരുതൽ ധനശേഖരത്തിൽ നിന്നും പണം സർക്കാരിന് നൽകാനുള്ള ചട്ടം ഇപ്പോഴില്ല. ഇതുകൂടി മറികടക്കാനാണ് ബിമൽ ജലാൻ കമ്മിഷനെ മോദി സർക്കാർ നിയോഗിച്ചത്. ഇതോടെ റിസർവ്വ് ബാങ്കിന് ജലാൻ കമ്മീഷന്റെ വഴിയേ നീങ്ങേണ്ടിയും വന്നു.
ആർബിഐയുടെ കരുതൽ ധനശേഖരത്തിന്റെ അളവ്, സർക്കാരിന് ലഭിക്കാവുന്ന വിഹിതം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് മോദി സർക്കാർ ആർബിഐ മുൻ ഗവർണർ ബിമൽ ജലാൻ അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്. ധനവകുപ്പ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗേയും സർക്കാർ പ്രതിനിധിയായി കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു. ഈ സമിതിയാണ് ആർബിഐയുടെ കരുതൽ ധനശേഖരത്തിന്റെ അളവ് കുറച്ച് സർക്കാരിന് നൽകണമെന്ന നിർദ്ദേശം നൽകുന്നതും. രാജ്യ എത്രത്തോളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നുവെന്നതിന്റ് തെളിവാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ആർബിഐയുടെ കരുതൽ ധനശേഖരത്തിൽ നിന്നുള്ള വിഹിതം ഘട്ടം ഘട്ടമായി നൽകാനാണ് കമ്മിറ്റിയുടെ ശുപാർശ. കരുതൽ ധനശേഖരത്തിന്റെ വിഹിതം ഘട്ടം ഘട്ടമായല്ല മറിച്ച് ഒരു ഘട്ടമായി വേണമെന്ന നിർദ്ദേശം സുഭാഷ് ചന്ദ്ര ഗാർഗെ മുന്നോട്ടുവച്ചെങ്കിലും ബിമൽ ജലാൻ കമ്മിഷനിലെ മറ്റ് അംഗങ്ങൾ ഇതിനെ എതിർത്തു.
എങ്കിലും സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള ഉത്തേജക പാക്കേജിന് ഈ തുക വലിയൊരു സഹായകമാകും. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട കണ്ടിജൻസി കരുതൽ ധനശേഖരം മാനദണ്ഡങ്ങൾ അനുശാസിക്കുന്നതിനെക്കാൾ കൂടുതലുണ്ടെന്നാണ് സർക്കാർ വാദിക്കുന്നത്. എന്നാൽ അത്യവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള ഫണ്ട് മാത്രമേയുള്ളൂവെന്നാണ് ആർബിഐ ഇക്കാര്യത്തിൽ പറഞ്ഞിരുന്നത്. എന്നിട്ടും മൂല്യാധിഷ്ഠിത കരുതൽ ധനശേഖരത്തിൽ നിന്നും പണം ആവശ്യപ്പെടാനുള്ള നീക്കങ്ങൾ മോദി സർക്കാർനടത്തി. ഇത് കൈമാറാൻ കഴിയില്ലെന്ന നിലപാടാണ് ആർബിഐ സ്വീകരിച്ചത്. ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് ബിമൽ ജലാന്റെ അധ്യക്ഷതയിൽ പ്രത്യേക സമിതി രൂപീകരിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്