ചൈനയിൽ നിരവധിപേർ വീടുകളിൽ നിന്നും കുടിയിറക്കപ്പെടുന്നു; ജോലി കഴിഞ്ഞ് തിരികെ എത്തുമ്പോൾ കാണുന്നത് വീടിനുള്ളിൽ പുതിയ താമസക്കാർ; മുട്ടത്തോട് എന്നർത്ഥം വരുന്ന ഒരു ചൈനീസ് സ്റ്റാർട്ട് അപിന്റെ തകർച്ചയിൽ തെരുവിലായത് ആയിരങ്ങൾ; മറ്റൊരു ചൈനീസ് ദുരന്തകഥ കൂടി
മറുനാടൻ മലയാളി ബ്യൂറോ
ഏതൊരു രാജ്യത്തിന്റെയും നിലനിൽപ് ആ രാജ്യത്തെ യുവതയിലാണ്. അശാന്തമായ യൗവ്വനം, ശത്രുക്കളേക്കാൾ ഭയക്കേണ്ടതാണ്. ചൈന എന്നും പിന്തുടർന്നിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയ യുദ്ധവിദഗ്ദനും തത്വചിന്തകനുമായ സൺ ത്സുവിന്റെ വാക്കുകളാണിത്. ഇന്ന് ചൈന അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നവും ചൈനയുടെ അശാന്ത യൗവ്വനം തന്നെയാണ്. പഠനത്തിനും മറ്റുമായി പാശ്ചാത്യ രാജ്യങ്ങളിലെത്തി ജീവിതം അനുഭവിച്ചറിഞ്ഞ യുവാക്കൾ ഇന്ന് സ്വാതന്ത്ര്യത്തിനായി ദാഹിക്കുകയാണ്. എന്നാൽ കരാളമുഷ്ടിയാൽ എല്ലാ മുന്നേറ്റങ്ങളും തച്ചുതകർക്കാൻ ശ്രമിക്കുകയുമാണ്.
അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആലിബാബയുടെ ഉടമ ജാക്ക് മായുടെ തിരോധാനം. പിതിയ ആശയങ്ങളെ സർക്കാർ അടിച്ചമർത്തുകയാണെന്ന് അദ്ദേഹം പറഞ്ഞതിൽ പിന്നെ അദ്ദേഹത്തെ കുറിച്ച് യാതോരു വിവരവുമില്ല. ആലിബാബയെ പോലെവലിയൊരു അന്താരാഷ്ട്ര കോർപ്പറേറ്റിന്റെ അധിപന്റെ അവസ്ഥ ഇതാണെങ്കിൽ, തികച്ചും സാധാരണക്കാരായവരുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളു.
അടിച്ചമർത്തപ്പെട്ട സ്വാതന്ത്ര്യ ബോധം നൽകുന്ന വേദനയ്ക്ക് പുറമേയാണ് കോവിഡ് വിതച്ച നാശനഷ്ടങ്ങൾ. ദുരന്തത്തിന്റെ പൂർണ്ണചിത്രം ഇരുമ്പുമറയ്ക്ക് പുറത്തേക്ക് പൂർണ്ണമായും എത്തിയിട്ടില്ലെങ്കിലും അത് ജനങ്ങൾക്കിടയിൽ കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് വുഹാൻ ഡയറി പോലുള്ള നിരവധി പുസ്തകങ്ങളിലൂടെയും ഒറ്റപ്പെട്ട ലേഖനങ്ങളിലൂടെയും ലോകം അറിഞ്ഞു കഴിഞ്ഞു. അതിനിടയിലാണ് ആയിരക്കണക്കിന് യുവാക്കൾ വീട് നഷ്ടപ്പെട്ട് തെരുവിലാകുന്നത്.
ബെയ്ജിംഗിലെ ഷിയോവുയേയും അയാളുടെ ഭാര്യയും ഒരു ദിവസം ജോലി കഴിഞ്ഞ് അവരുടെ വാടക വീട്ടിലെത്തുമ്പോൾ കാണുന്നത് ഒരു പുരുഷനും സ്ത്രീയും കൂടി അവരുടെ വീടിന്റെ പൂട്ട് പൊളിച്ച് മറ്റൊരു പൂട്ടിടുന്നതാണ്. അവർ ആ വിടിന്റെ ഉടമസ്ഥരായിരുന്നു. മാസങ്ങളായി ഷിയാവു വാടക തന്നിട്ടില്ല എന്നതാണ് അതിന് കാരണമായി വീട്ടുടമസ്ഥൻ പറഞ്ഞത്. എന്നാൽ, ഓരോ തവണയും ആറു മാസത്തെ വാടക മുൻകൂറായി നൽകുന്ന ഷിയാവുയേയ്ക്ക് അതൊരു ഞെട്ടലായിരുന്നു.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിൽ വാടക നൽകാത്തതിന്റെ പേരിൽ ആയിരക്കണക്കിന് ആളുകളേയാണ് ചൈനയിലെ വിവിധ നഗരങ്ങളിൽ കുടിയൊഴിച്ചത്. ഇവരിൽ അധികവും ഗ്രാമങ്ങളിൽ നിന്നും നല്ലൊരു ഭാവി ആഗ്രഹിച്ച് നഗരങ്ങളിൽ കുടിയേറിയ ചെറുപ്പക്കാരായിരുന്നു. കടുത്ത ശൈത്യത്തിന് നടുവിൽ ഇവരിൽ മിക്കവരും തെരുവുകളിലേക്കിറങ്ങാൻ നിർബന്ധിതരായി. അതിനിടയിൽ വീട്ടിൽ നിന്നും കുടിയിറക്കപ്പെട്ട ഒരാൾ ആത്മഹത്യ ചെയ്യുകയും ചെയ്തു. അതേസമയം വീട്ടുടമസ്ഥരും തങ്ങൾക്ക് നിരവധി മാസങ്ങളിലെ വാടക ലഭിച്ചിട്ടില്ലെന്ന് പരാതിപ്പെടുന്നു.
ഡാൻകേ അഥവാ മുട്ടത്തോട്
ഈ സംഭവങ്ങൾക്കെല്ലാം പിന്നിൽ ചൈനയിൽ അധിവേഗം വളർന്നു വന്ന ഒരു സ്റ്റാർട്ട് അപ് കമ്പനിയായിരുന്നു. ഡാൻകേ അപ്പാർട്ട്മെന്റ് എന്ന ആപ്പ് ആയിരുന്നു കമ്പനിയുടെ മുഖമുദ്ര. മുട്ടത്തോട് എന്നർത്ഥം വരുന്ന ഡാൻകേ എന്ന പദം സൂചിപ്പിച്ചിരുന്നത് സുരക്ഷിതമായി അന്തിയുറങ്ങാൻ ഒരിടം എന്നതിനെയായിരുന്നു. ഇവർ, ചൈനയിലെ പല കെട്ടിടമുടമകളിൽ നിന്നും കെട്ടിടങ്ങൾ മൊത്തമായി വാടകയ്ക്ക് എടുത്ത്, അത് ചെറിയ യൂണിറ്റുകളായി തിരിച്ച് താരതമ്യേന കുറഞ്ഞ വാടകയ്ക്ക് നൽകുന്ന ബിസിനസ്സിലായിരുന്നു.
2015 ൽ ഇത് പുറത്തിറങ്ങിയ ഉടനെ തന്നെ ചൈനയിലെ ചെറുപ്പക്കാർക്കിടയിൽ വളരെയധികം പ്രചാരം നേടി. ചൈനയിലെ നഗരവത്ക്കരണം അതിന്റെ മൂർദ്ധന്യഘട്ടത്തിൽ എത്തിയ ഈ സമയത്ത് ആയിരക്കണക്കിന് ആളുകളാണ് മെച്ചപ്പെട്ട തൊഴിൽ തേടി നഗരങ്ങളിലേക്ക് വന്നുകൊണ്ടിരുന്നത്. ഇത്തരക്കാർക്ക് കുറഞ്ഞ വാടകയ്ക്ക് ലഭിക്കുന്ന കിടപ്പാടങ്ങൾ സൗകര്യപ്രദമായ ഒന്നായിരുന്നു. അതുകൊണ്ടുതന്നെ അവർ കൂടുതലായി ഈ ആപ്പിനെ ആശ്രയിക്കാൻ തുടങ്ങി.
ഡാൻകെയുടെ വളർച്ച
മുൻപ് സൂചിപ്പിച്ചതുപോലെ 2013 ന് ശേഷം ഗ്രാമങ്ങളിൽ നിന്നും ചെറുപ്പക്കാരുടെ ഒഴുക്ക് നഗരങ്ങളിലേക്ക് വൻ തോതിൽ തന്നെനടന്നു. ഓരോ വർഷവും ആയിരക്കണക്കിന് ചെറുപ്പക്കാരായിരുന്നു ഇങ്ങനെ വന്നുകൊണ്ടിരുന്നത്. മാത്രമല്ല, കൂടുതൽ മെച്ചപ്പെട്ട ജോലിക്കും ജീവിത സൗകര്യങ്ങൾക്കുമൊക്കെയായി ഒരു നഗരം വിട്ട് മറ്റൊന്നിൽ ചേക്കേറുന്നവരുടെ എണ്ണം കാര്യമായി വർദ്ധിക്കുകയും ചെയ്തു. എന്നാൽ മഹാനഗരങ്ങളിലെ വാടക പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.
ഇവിടെയാണ് ഡാൻകെ കുറഞ്ഞ വാടകയ്ക്ക് താമസമൊരുക്കി ബിസിനസ്സ് രംഗത്തേക്ക് കടന്നു വരുന്നത്. വാടക കുറവാണെന്നു മാത്രമല്ല, ഒരു വർഷത്തേയോ ആറു മാസത്തേയോ വാടക ഒന്നിച്ച് മുൻകൂറായി അടച്ചാൽ ആകർഷകമായ കിഴിവും കമ്പനി വാഗ്ദാനം നൽകിയിരുന്നു. ഇതിനായി, കമ്പനിക്ക് പങ്കാളിത്തമുള്ള ബാങ്കുകൾ വായ്പ നൽകാനും തയ്യാറായി മുന്നോട്ട് വന്നു. ഇതും യുവാക്കൾക്ക് അനുഗ്രഹമായി. ഓൺലൈൻ വഴി മാത്രം വായ്പ നൽകുന്ന വി ബാങ്കിൽ നിന്നുമാത്രം ം1,60,000 പേരാണ് മുൻകൂറായി വാടക നൽകുവാനായി വായ്പ എടുത്തത് എന്നറിയുമ്പോഴാണ് എത്രയധികം പേർ ഈ കമ്പനി നൽകുന്ന സൗകര്യം ഉപയോഗിച്ചു മനസ്സിലാക്കാൻ കഴിയുന്നത്.
ഇങ്ങനെ പരോക്ഷമായ വായ്പയിലൂടെ തങ്ങളുടെ മൂലധനം വർദ്ധിപ്പിച്ച കമ്പനി അഞ്ച് വർഷങ്ങൾക്കൊണ്ട് ചൈനയിലെ 13 വൻനഗരങ്ങളിൽ തങ്ങളുടെ സ്ഥാനമുറപ്പിച്ചു. ആരംഭത്തിൽ 2,400 അപ്പാർട്ടുമെന്റുകളാണ് കമ്പനി ഇത്തരത്തിൽ വാടകയ്ക്ക് നൽകിയിരുന്നതെങ്കിൽ 2020 ജനുവരി ആകുമ്പോഴേക്കും 4,15,000 അപ്പാർട്ടുമെന്റുകൾ കമ്പനി നൽകിക്കഴിഞ്ഞു. മാത്രമല്ല, ന്യുയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ റെജിസ്റ്റർ ചെയ്ത കമ്പനി 149 മില്ല്യൺ യു എസ് ഡോളറിന്റെ മൂലധന സമാഹരണം നടത്തുകയും ചെയ്തു.
മുട്ടത്തോട് തകരുന്നു
കഴിഞ്ഞ നവംബറോടെയാണ് ഡാൻകെയെ കുറിച്ചുള്ള അപ്രിയ വാർത്തകൾ പുറത്തുവരാൻ തുടങ്ങിയത്. ട്വിറ്ററിന് സമാനമായ വീബോ എന്ന സമൂഹമാധ്യമത്തിലൂടെയായിരുന്നു ആദ്യ വാർത്തകൾ പുറത്തുവന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും പുറത്തുവന്ന ഒറ്റപ്പെട്ട സംഭവങ്ങ്ളിൽ, വാടക നൽകാത്തതിന് വീട്ടുടമസ്ഥർ വാടകക്കാരെ ഇറക്കിവിട്ട കഥകളായിരുന്നു അധികവും. ഈ ബെയ്ജിങ് ആസ്ഥാനമായുള്ള കമ്പനി കരാർ പ്രകാരമുള്ള വാടക നൽകുന്നില്ലെന്ന ചില വീട്ടുടമസ്ഥരുടെ പരാതികളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
വാടകയ്ക്ക് താമസിക്കുന്നവരിൽ മിക്കവരും ഒരു വർഷത്തേയോ ആറു മാസത്തേയോ ഒക്കെ വാടക മുൻകൂറായി നൽകിയ ശേഷമാണ് വാടക നൽകിയില്ലെന്നതിന്റെ പേരിൽ പുറത്താക്കപ്പെടുന്നത്. അതേസമയം, ഇവരിൽ നിന്നും പിരിച്ച വാടക, കമ്പനി വീട്ടുടമസ്ഥർക്ക് നൽകുന്നുമില്ല. ഇത്തരത്തിൽ പുറത്താക്കപ്പെട്ട യുവതി തന്റെ ദുരനുഭവം പങ്കുവച്ചുകൊണ്ട് വീബോയിൽ എത്തിയിരുന്നു. തന്റെ സാധനങ്ങളെല്ലാം വീട്ടുടമസ്ഥൻ വലിച്ച് പുറത്തിട്ട്, വീട് അടച്ചുപൂട്ടുകയായിരുന്നു എന്നാണവർ പറഞ്ഞത്.
നേരത്തേ പരാമർശിച്ച ഷിയോവുയേ താരതമ്യേന ഭാഗ്യംചെയ്ത വ്യക്തിയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരായൈരുന്ന അയാൾക്കുംഭാര്യയ്ക്കുംകാര്യമായ സാമ്പത്തിക പ്രശ്നങ്ങൾ ഒന്നും തന്നെയില്ലാതിരുന്നതിനാൽ, വീട്ടുടമസ്ഥനുമായി പുതിയൊരു കരാർ ഉണ്ടാക്കി വാടക നൽകി അതേ വീട്ടിൽ താമസിക്കാൻ സാധിച്ചു. എന്നാൽ, പലരുടെയും അവസ്ഥ അതായിരുന്നില്ല.
തുടക്കക്കാർക്ക് താരതമ്യേന കുറഞ്ഞ വേതനം മാത്രം ലഭിക്കുന്ന ചൈനയിൽ, വായ്പ എടുത്ത് ഒരുവർഷത്തെ വരെ വാടക മുൻകൂറായി നൽകിയവർക്ക് വായ്പ തിരിച്ചടക്കലും വീണ്ടും വാടകകൊടുക്കലുമൊക്കെ ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. കടുത്ത ശൈത്യത്തിൽ നിന്നും രക്ഷപ്പെടാൻ ഫാസ്റ്റ് ഫുഡ് സെന്ററിന്റെ വരാന്തയിലും മറ്റും ഉറങ്ങുന്നവരുടെ കഥകൾ പരക്കാൻ തുടങ്ങിയതോടെ ജനരോഷം ഇരമ്പി. ഇതിനിടയിൽ ഇത്തരത്തിൽ പുറത്താക്കപ്പെട്ട ഒരു വ്യക്തി, അപ്പർട്ട്മെന്റിന് തീ കൊളുത്തി അവിടെനിന്നും ചാടി മരിക്കുകയും ചെയ്തു.
ഡാൻകെയുടെ തകർച്ചക്ക് പിന്നിൽ
വായ്പയിൽ ഊന്നിയുള്ള മൂലധന സമാഹരണമായിരുന്നു കമ്പനിയുടെ തകർച്ച്ക്ക് പ്രധാന കാരണം എന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. ചൈനയിലെ സാധാരണക്കാരായ ചെറുപ്പക്കാർ സ്മാർട്ട് ഫോൺ ഉപയോഗത്തിലും ഓൺലൈൻ ഇടപാടുകളിലുമൊക്കെ സമർത്ഥരായിരുന്നു എങ്കിലും അവർക്ക് സാമ്പത്തികശാസ്ത്രത്തിന്റെ ഉള്ളുകള്ളികൾ മനസ്സിലാക്കാൻ കഴിയാതെ പോയി എന്നും അവർ വിലയിരുത്തുന്നു. കരുതൽ മൂലധനം ഇല്ലാതെ, പരോക്ഷ വായ്പയിലൂടെ ലഭിച്ച പണം മുഴുവൻ ബിസിനസ്സ് വ്യാപനത്തിനായി മുതൽ മുടക്കുകയായിരുന്നു കമ്പനി.
അതിനിടയിലാണ് വില്ലൻ കൊറോണയുടെ രൂപത്തിലെത്തുന്നത്. കോവിഡ് ചൈനയുടേ സാമ്പത്തിക മേഖലയിൽ ഉണ്ടാക്കിയ തിരിച്ചടി ഇവിടെയും തൊഴിൽ നഷ്ടങ്ങൾക്ക് വഴിയൊരുക്കി എന്നുമാത്രമല്ല, പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ട്ക്കപ്പെടാതെയും ആയി. ഇത് ഡാൻകേയുടെ സ്വാഭാവിക പോണമൊഴുക്കിനെ തടസ്സപ്പെടുത്തി.. ഇതാണ് കമ്പനി തകരുവാൻ കാരണമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ, ഈ കമ്പനിയുടെ തകർച്ച സാമ്പത്തിക രംഗത്തേക്കാൾ അധികം വിപരീതമായി ബാധിച്ചത് സാമൂഹ്യ രംഗത്തെയായിരുന്നു.
ചൈനീസ് സർക്കാർ ഡാൻകെയുടെ ഇടപാടുകളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും അത് എങ്ങുമെത്തിയിട്ടില്ല. സാമ്പത്തിക നഷ്ടത്തോടൊപ്പം തലചായ്ക്കൻ ഉണ്ടായിരുന്ന ഒരിടം കൂടി നഷ്ടപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും നടപടി ഉണ്ടായിട്ടില്ല. ഇത്നിസ്സഹായരായ ലക്ഷക്കണക്കിന് ആളുകളെ, പ്രത്യേകിച്ച് ചെറുപ്പക്കാരെ രോഷാകുലരാക്കിയിട്ടുണ്ട്.അതേസമയം ഡാൻകെ, അവർ സാമ്പത്തികമായി തകർന്നു എന്ന വാർത്ത വെറും കെട്ടുകഥയാണെന്ന് പറഞ്ഞ് നിഷേധിക്കുകയാണ്. അപ്പോഴും, നൽകേണ്ട വാടക കുടിശ്ശിക എപ്പോൾ നൽകുമെന്നോ, അതിന്റെ പേരിൽ പുറത്താക്കപ്പെട്ടവരുടെ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നോ ഉള്ളതിനെ കുറിച്ച് കമ്പനി വ്യക്തമായ ഒരു ഉത്തരം നൽകുന്നുമില്ല.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്