സാമ്പത്തിക മാന്ദ്യം കൈയിൽ നിൽക്കാതായപ്പോൾ ശരണം മന്മോഹൻ സിങ്; ഓഹരി വിപണിയിൽ ഒറ്റയടിക്ക് കുതിപ്പിന് ഇടയാക്കിയ നിർമ്മലയുടെ പ്രഖ്യാപനങ്ങൾക്ക് പിന്നിൽ മന്മോഹൻ മാജിക്; ജിഎസ്ടി സുഗമമാക്കിയതും വായ്പാ മേള സംഘടിപ്പിക്കലും മുൻ പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച്; മോദിക്ക് കീഴിൽ സാമ്പത്തിക രംഗം കരകയറില്ലെന്ന് വിദേശബാങ്കുകൾ ആശങ്കപ്പെടുമ്പോൾ പ്രതീക്ഷയായി സിങ്; മോദിയുടെ 'കോട്ടിട്ട് കുളിക്കുന്ന നേതാവ്' ബിജെപി സർക്കാറിന്റെ രക്ഷകനാകുമ്പോൾ
മറുനാടൻ ഡെസ്ക്
ഡൽഹി: മാന്ദ്യം നേരിടുന്ന ഇന്ത്യൻ സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാൻ തീവ്ര ശ്രമം തുടരുകയാണ് കേന്ദ്ര സർക്കാർ. പുറമെ പ്രശ്നങ്ങൾ ഒന്നുമില്ല ആഗോള തലത്തിൽ നേരിടുന്ന പ്രതിസന്ധിയുടെ ഭാഗം മാത്രമാണ് ഇന്ത്യയിലും എന്നാണ് ധനമന്ത്രി ഉൾപ്പടെ അവകാശപ്പെടുന്നത് എങ്കിലും സംഗതി അങ്ങനെ അല്ല. മോദി കൊട്ടിഘോഷിച്ച പല പദ്ധതികളും വമ്പൻ പരാജയം ഏറ്റുവാങ്ങുമ്പോൾ കരകയറാൻ ധനമന്ത്രി പ്രഖ്യാപിരിക്കുന്ന ഇളവുകളെല്ലാം തന്നെ വീണ്ടും മന്മോഹൻ സിങ്ങിനെ ആശ്രയിച്ചുള്ളത് തന്നെ. ഇന്ത്യയിൽ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാർ കോൺഗ്രസും നെഹ്റുവും മന്മോഹനുമൊക്കെ ആണ് എന്ന് പറയുമ്പോൾ തന്നെ വീണ്ടും കോൺഗ്രസിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ബിജെപി
സാമ്പത്തിക മാന്ദ്യം പരിഹരിക്കാൻ അഞ്ചിന മാർഗ്ഗനിർദ്ദേശങ്ങൾ ആണ് മന്മോഹൻ സിങ് നിർദ്ദേശിച്ചത്. ജിഎസ്ടി യുക്തിസഹമാക്കണം, തകർന്ന് കിടക്കുന്ന കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കണം, പണ ലഭ്യത വർധിപ്പിക്കണം, ടെക്സ്റ്റയിൽ, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്, ഹൗസിങ് മേഖലയെ വളർച്ചയിലേക്ക് തിരികെയെത്തിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിക്കണം. എളുപ്പത്തിൽ വായ്പ ലഭ്യമാക്കണം എന്നിങ്ങനെയാണ് മുൻ പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് അമേരിക്ക ചൈന വ്യാപാരയുദ്ധത്തിന്റെ ഗുണഭോക്താക്കളാവുക എന്നതായിരുന്നു. ഇന്ത്യക്ക് ആയിരുന്നു അമേരിക്ക ചൈന വിഷയത്തിൽ ഏറ്റവും അധികം ഗുണം കിട്ടേണ്ടിയിരുന്നത് എങ്കിലും അതിന് ഇന്ത്യക്ക് കഴിയുന്നില്ല എന്ന വിമർശനം ആഗോള തലത്തിൽ തന്നെ ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ നടത്തിയ ജിഎസ്ടിയെ കുറിച്ചുള്ള പ്രഖ്യാപനം ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നൂലാമാലകൾ ഒഴിവാക്കി ലളിതമാക്കാനും യുക്തിസഹമാക്കാനുമുള്ള തീരുമാനം എടുത്തു എന്നാണ് മന്ത്രി പറഞ്ഞത്.ജി.എസ്.ടിയിൽ വൻ ഇളവുകളാണ് ഇന്നലെ പ്രഖ്യാപിച്ചത്. ടൂറിസം മേഖലയിലെ വളർച്ച തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു മിക്ക പ്രഖ്യാപനങ്ങളും. ഹോട്ടൽ മുറികളുടെ നികുതി കുറച്ചതാണ് അതിൽ പ്രധാനപ്പെട്ടത്. ടൂറിസം മേഖലയിൽ ഉൾപ്പടെ കേരളത്തിനും ഇത് ഗുണകരമാകും. വായ്പ ലഭ്യത വളരെ മോശം അനുപാദത്തിലാണ് എന്നതും മറ്റൊരു ആരോപണമായിരുന്നു. ഇതിലും പരിഹാരമായി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്നത് മന്മോഹന്റെ ചുവട് പിടിച്ച് തന്നെയാണ്.
വ്യവസായങ്ങൾക്ക് ബാങ്കുകളിൽ നിന്ന് കൂടുതൽ വായ്പ ലഭ്യമാക്കുമെന്നും ഇതിനായി വായ്പാ മേള നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. വിവിധ പാർപ്പിട നിർമ്മാണ പദ്ധതികൾക്കായി പതിനായിരം കോടി രൂുപ നീക്കി വയ്ക്കുമെന്നായിരുന്നു മറ്റൊരു പ്രധാന പ്രഖ്യാപനം. ടെക്സ്റ്റയിൽ രംഗത്തെ കയറ്റുമതിക്കായി ജനുവരി ഒന്നു മുതൽ പുതിയ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.ടെക്സ്റ്റൈൽ, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ്, ഹൗസിങ് മേഖലകളെ വളർച്ചയിലേക്ക് തിരികെ കൊണ്ടു വരാൻ പ്രത്യേകം പദ്ധതികൾ ആവിഷ്കരിക്കണം എന്ന നാലാമത്തെ നിർദ്ദേശം പാലിച്ചാണ് ടെക്സ്റ്റൈൽ മേഖലയ്ക്ക് ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചത്. ഹൗസിങ് മേഖലയിൽ പതിനായിരം കോടി അനുവദിച്ചതും ഈ നിർദ്ദേശങ്ങൾ സർക്കാർ സ്വീകരിച്ചു എന്നതിന് തെളിവാണ്.
ആദ്യ ഘട്ടങ്ങളിൽ കേന്ദ്ര സർക്കാരിന് എതിരെ മന്മോഹൻ സിങ് ഉയർത്തിയ ആരോപണങ്ങൾ എല്ലാ തന്നെ വളരെ നെഗറ്റീവ് സമീപനത്തോടെയാണ് സർക്കാർ സമീപിച്ചിരുന്നത്. എന്നാൽ കാര്യങ്ങൾ കൂടുതൽ രൂക്ഷതയിലേക്ക് പോയപ്പോൾ രാജ്യതാൽപര്യം സംരക്ഷിക്കാൻ മന്മോഹൻ സിങ്ങിന്റെ നിർദ്ദേശങ്ങൾ തന്നെ സ്വീകരിക്കുകയാണ് കേന്ദ്രം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോൾ കാര്യങ്ങൾ കൈവിട്ട് പോകും എന്നും മറ്റ് കാര്യങ്ങൾ പറഞ്ഞ് ശ്രദ്ധ തിരിക്കൽ വിലപ്പോവില്ല എന്ന തിരിച്ചറിവാണ് ഇപ്പോൾ മന്മോഹൻ പറയുന്നതിൽ കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് അത് അംഗീകരിക്കുന്നതിലേക്ക് എത്തി നിൽക്കുന്നത്.
ഇന്ത്യയിൽ നിന്ന് വിദേശ നിക്ഷ്പകർ ഓഹരികൾ കൂട്ടത്തോടെ വിറ്റഴിച്ചതും ദീർഘകാലം മോദിയെ പുകഴത്തിയിരുന്ന അമേരിക്കൻ നിക്ഷേപ ബാങ്ക് പോലും ഇപ്പാൾ മോദിക്കെതിരെ വന്ന സാഹചര്യത്തിലാണ് കേന്ദ്രം മന്മോഹനെ അനുസരിക്കുന്നത്. ഇത്തരമൊരു പ്രതിസന്ധി മുൻകൂട്ടി കണ്ട മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ പാർലമെന്റിലെ പഴയ പ്രസംഗം വീണ്ടും ചർച്ചയാകുന്നത്. നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തെ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുമെന്ന് പറഞ്ഞ മന്മോഹൻ സിംഗിനെ കുളിമുറിയിൽ കോട്ടിട്ട് കുളിക്കുന്ന വിഡ്ഢി എന്നാണ് മോദി വിളിച്ചത്. പിന്നീട് സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് മന്മോഹൻ സിങ് സംസാരിച്ചപ്പോഴെല്ലാം ബിജെപി അദ്ദേഹത്തിന് നേരെ വിമർശനമുയർത്തി. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കായി രാഷ്ട്രീയം മാറ്റി വെച്ച് മന്മോഹൻ സിങ് പറയുന്നത് കേൾക്കു എന്ന് സഖ്യകക്ഷിയായ ശിവസേന വരെ പറയുകയുണ്ടായി.
ഇന്ത്യയിൽ നിന്ന് വിദേശ നിക്ഷേപങ്ങൾ കൂട്ടത്തോടെ പിൻവാങ്ങുന്നു എന്നതാണ് ഇപ്പോൾ മന്മോഹനെ അനുസരിക്കുന്നതിലേക്ക് നയിച്ചത്. 2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ സാമ്പത്തിക രംഗം വൻ കുതിച്ചുചാട്ടമുണ്ടാക്കും എന്ന പ്രതീക്ഷയിൽ കഴിഞ്ഞ ആറു വർഷത്തിനിടെ 45 ബില്യൺ ഡോളറിനുള്ള (3.2 ലക്ഷം കോടി രൂപ) ഇന്ത്യൻ ഓഹരികൾ വാങ്ങിയ വിദേശനിക്ഷേപകർ ഇപ്പോൾ അവ വിറ്റഴിക്കുന്ന തിരക്കിലാണ്.
ഈ വർഷം ജൂൺ മുതൽ 4.5 ബില്യൺ ഡോളറിന്റെ ഇന്ത്യൻ ഓഹരികൾ വിദേശ അന്താരാഷ്ട്ര ധനകാര്യ മാനേജർമാർ വിറ്റഴിച്ചതായും ഇത് 1999-നു ശേഷമുള്ള ഏറ്റവും വലിയ കൊഴിഞ്ഞുപോക്കാണെന്നും ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. മുമ്പ് നരേന്ദ്ര മോദിയിൽ നിക്ഷേപകർക്കുണ്ടായിരുന്ന വിശ്വാസവും അനുഭാവവും നഷ്ടപ്പെട്ടു കഴിഞ്ഞതായി ലണ്ടൻ ആസ്ഥാനമായുള്ള ലൊംബാർഡ് ഓഡിയർ ഇൻവെസ്ന്റ് മാനേജേഴ്സിലെ മുഖ്യനിക്ഷേപക തന്ത്രജ്ഞൻ സൽമാൻ അഹ്മദ് പറയുന്നു.
സമീപകാലത്ത് ഇന്ത്യൻ സാമ്പത്തിക രംഗം നേരിടുന്ന തകർച്ചയാണ് വിദേശനിക്ഷേപകരെ രാജ്യത്തുനിന്ന് അകറ്റുന്നത്. 2013 മുതൽക്കുള്ള ഏറ്റവും മോശം അവസ്ഥയിലേക്ക് സമീപകാലത്ത് സാമ്പത്തികസ്ഥിതി കൂപ്പുകുത്തി. 2019 രണ്ടാംപാദത്തിലെ വളർച്ചാനിരക്ക് വെറും അഞ്ചു ശതമാനമാണെന്ന റിപ്പോർട്ട് സ്ഥിതി ദയനീയമാണെന്നതിന്റെ തെളിവാണ്. നിക്ഷേപസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നരേന്ദ്ര മോദി പരാജയപ്പെട്ടുവെന്ന പൊതുവികാരമാണ് വൻകിട വിദേശനിക്ഷേപകർക്കുള്ളത്. ഇത് ഓഹരിവിപണിയിലും പ്രതിഫലിക്കുന്നു. രാജ്യത്ത് ചുവടുറപ്പിച്ച ആമസോൺ, നെറ്റ്ഫ്ളിക്സ് പോലുള്ള ബഹുരാഷ്ട്ര കമ്പനികൾ വിപലീകരണ പദ്ധതികളിൽ സൂക്ഷ്മത പുലർത്തുന്നത് തൊഴിൽവിപണിയിലും ആശങ്ക സൃഷ്ടിക്കുന്നു.
വാഹന വിപണി തകരുകയും മൂലധന നിക്ഷേപം കുത്തനെ ഇടിയുകയും ചെയ്തു. തൊഴിലില്ലായ്മാ നിരക്ക് 45 വർഷത്തെ ഏറ്റവുംമോശം അവസ്ഥയിലാണ്. ലോകത്തെ ഏറ്റവും മോശം വായ്പാ അനുപാതവും ഇപ്പോൾ ഇന്ത്യയിലാണ്. അന്തർദേശീയ വിപണിയിൽ ഇന്ധനവില വർധിക്കുക കൂടി ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്.അന്തർദേശീയ രംഗത്ത് അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യയുദ്ധം നിലനിൽക്കുമ്പോൾ അത് മുതലെടുക്കാൻ ഏറ്റവും സാധ്യത ഇന്ത്യക്ക് ആയിരുന്നു എന്ന് ബിബിസി ഉൾപ്പടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അതിന് പോലും ഇന്ത്യക്കു കഴിയുന്നില്ല എന്നതാണ് സ്ഥിതി.
ദീർഘകാലം മോദിക്ക് പിന്തുണ നൽകിയിരുന്ന അമേരിക്കൻ നിക്ഷേപക ബാങ്കായ ജെഫ്റീസ് ഫിനാൻഷ്യൽ ഗ്രൂപ്പ് പ്രതിനിധി ക്രിസ്റ്റഫർ വുഡ് പറയുന്നത് നിലവിലെ അവസ്ഥയിൽ ഇന്ത്യയിൽ നിക്ഷേപിക്കുന്നത് ബുദ്ധിപരമല്ലെന്നാണ്. സമീപകാലത്തൊന്നും മോദിക്ക് ഇന്ത്യൻ വിപണക്ക് ശക്തിപകരാൻ കഴിയുമെന്ന് കരുതുന്നില്ലെന്നും ഇന്തൊനേഷ്യൻ ഓഹരികൾ വാങ്ങുന്നതാവും നല്ലതെന്നും അദ്ദേഹം പറയുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിൽ മോദിയെ 'ലോകത്ത് സാമ്പത്തിക വളർച്ചയ്ക്ക് ഏറ്റവുമധികം പിന്തുണനൽകുന്ന നേതാവ്' എന്നു വിശേഷിപ്പിച്ചയാളാണ് ക്രിസ്റ്റഫർ വുഡ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്