ഗഗൻയാന് പിന്നാലെ സൂര്യയാനവും ലക്ഷ്യമിടുന്ന ഇന്ത്യയെ നോക്കി അന്തംവിട്ട് ഒരുകാലത്ത് രാജ്യത്തെ അടക്കിവാണ ബ്രിട്ടീഷുകാർ; ഇന്ത്യ അതിവേഗം കുതിക്കുന്നെന്നും ഇനിയെങ്കിലും ദരിദ്ര രാജ്യമെന്നു വിളിക്കരുതെന്ന് ഐഎസ്ആർഒ; 124 കോടി രൂപ ഇന്ത്യ ചെലവിടുന്ന ആകാശയാത്ര നോക്കി അന്ധാളിപ്പോടെ ലോക ശക്തികൾ; സാമ്പത്തിക രംഗത്ത് ബ്രിട്ടനെയും കടത്തിവെട്ടിയ ഇന്ത്യ ലോകശക്തികളുടെ പട്ടികയിൽ ഇനി പിന്നോട്ടില്ല
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ലോകത്തിന്റെ രണ്ടു വാണിജ്യ കേന്ദ്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്ഥവും എന്നാൽ സമാനതകൾ ഉള്ളതുമായ ഓരോ പ്രഖ്യാപനങ്ങൾ ഉണ്ടായ ദിവസമാണ് ഇന്നലെ. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര സാമ്പത്തിക ഉപദേശക സ്ഥാപനമായ പ്രൈസ് വാട്ടർ കൂപ്പർ പറയുന്നു, ഈ വർഷം ഇന്ത്യ ബ്രിട്ടന് മുന്നിൽ കടക്കുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ഉറപ്പിക്കാം. ഏകദേശം അതേസമയം തന്നെ കൊച്ചിയിൽ നടന്ന സ്വകാര്യ ചടങ്ങിൽ സ്കൂൾ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യവേ ഐഎസ്ആർഓ ചെയർമാൻ കെ ശിവൻ പറയുന്നു ഗഗൻ യാനിനു ശേഷം സൂര്യ സഞ്ചാരത്തിന് ലക്ഷ്യമിടുന്ന ഇന്ത്യയെ ഇനി എങ്കിലും ദരിദ്ര രാജ്യമെന്നു വിളിക്കരുതെന്ന്.
ഇന്ത്യയെപ്പോലെ ഒരു വികസ്വര രാജ്യം കോടിക്കണക്കിനു രൂപ ബഹിരാകാശ ഗവേഷണത്തിന് മുടക്കുന്നത് ശരിയല്ലെന്ന ലോക ശക്തികളുടെ വാക്കുകൾ കേട്ട് തഴമ്പിച്ച ഇന്ത്യൻ സമൂഹത്തിന്റെ പ്രതിധ്വനിയായി വിദ്യാർത്ഥികൾ ഇതേ ചോദ്യം ആവർത്തിച്ചപ്പോഴാണ് കെ ശിവൻ ഇക്കാര്യത്തിൽ രാജ്യത്തിന്റെ വീക്ഷണം പങ്കിട്ടത്. അമ്പതു വർഷം മുൻപ് ഇന്ത്യ കൂടുതൽ ദരിദ്രമായിരുന്ന കാലഘട്ടത്തിലാണ് ഐഎസ്ആർഓ ആരംഭിച്ചതെന്നും അതിന്റെ ഫലമാണ് ഇന്ത്യൻ ജനത ഇപ്പോൾ അനുഭവിക്കുന്ന ആധുനിക ശാസ്ത്ര സാങ്കേതിക സൗകര്യങ്ങൾ രൂപപ്പെട്ടതെന്നും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ബ്രിട്ടൻ അടക്കമുള്ള വൻശക്തി രാജ്യങ്ങൾ ഉപഗ്രഹ വിക്ഷേപത്തിനു പോലും ഇന്ത്യയെ ആശ്രയിക്കുന്ന സാഹചര്യത്തിൽ ഐഎസ്ആർഓ ചെയർമാന്റെ വാക്കുകൾക്ക് അന്താരാഷ്ട്ര തലത്തിൽ പോലും പ്രാധാന്യമേറുകയാണ്.
ഇന്ത്യ ഗഗൻ യാൻ പദ്ധതിയുടെ ഭാഗമായി അടുത്ത വർഷം ആളില്ലാത്ത ബഹിരാകാശ വാഹനവും തൊട്ടടുത്ത വർഷം മൂന്നു പേരുമായി സഞ്ചരിക്കുന്ന വാഹനവും ബഹിരാകാശത്ത് എത്തും. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി റോക്കറ്റ് വേഗതയിൽ സാധ്യമാകുന്നതാണ് ലോകം കൂടുതൽ അതിശയത്തോടെ വീക്ഷിക്കുന്നത്. ഇത്തരം പദ്ധതികൾ സാവധാനം ലോക ശക്തികൾക്കിടയിൽ ഇഴയുമ്പോഴാണ് ഇന്ത്യ ഈ കുതിപ്പ് നടത്തുന്നത് എന്നതാണ് കൂടുതൽ ആവേശം പകരുന്നത്.
ഏകദേശം 124 കോടി രൂപയാണ് ഈ പദ്ധതിക്കായി ഇന്ത്യ ചെലവിടുന്നത്. പാവപ്പെട്ടവൻ ബിരിയാണി ആഗ്രഹിക്കുന്നതും കഴിക്കുന്നതും തെറ്റാണോ എന്നാണ് തമാശയായി ഈ ഗവേഷണ പദ്ധതിയുടെ സാംഗത്യം ചോദ്യം ചെയ്ത കുട്ടികളെ ഐഎസ്ആർഓ ചെയർമാൻ നേരിട്ടത്. ലോകം മുന്നോട്ടു കുതിച്ചപ്പോൾ ഇന്ത്യ പിന്നോട്ടിറങ്ങാതെ നിന്നതും ഇത്തരം ഗവേഷണ പദ്ധതികളിൽ പണം മുടക്കാൻ രാജ്യം സന്നദ്ധമായതു കൊണ്ടാണെന്നും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.
ഏകദേശം കൊച്ചിയിൽ അദ്ദേഹം സംസാരിച്ചതിന് ഒപ്പം തന്നെയാണ് ലണ്ടനിൽ നിന്നും ഓരോ ഇന്ത്യക്കാരനും ആവേശം പകരുന്ന മറ്റൊരു വാർത്തയും ലോകം കേട്ടത്. ലോക പഞ്ച ശക്തികളിൽ ഒരാളായി ഇന്ത്യ ഈ വർഷം ഉയർത്തപ്പെടുമ്പോൾ സ്ഥാന നഷ്ടം സംഭവിക്കുക ബ്രിട്ടന് ആണെന്നാണ് പ്രൈസ് വാട്ടർ കൂപ്പറിന്റെ നിരീക്ഷണം. ഇന്ത്യ മുന്നിൽ കയറുമ്പോൾ ഫ്രാൻസിനും പിന്നിൽ ഏഴാം സ്ഥാനത്തു ഇരിക്കാനാകും ബ്രിട്ടന്റെ നിയോഗം എന്നും വിലയിരുത്തപ്പെടുന്നു.
ഏറെ വർഷങ്ങളായി ഇന്ത്യൻ വളർച്ച നിരീക്ഷണം ചെയ്യുന്ന ലോക സാമ്പത്തിക സംഘടനയായ ലോക ബാങ്കിന്റെയും മറ്റും നിരീക്ഷണത്തിൽ ഇന്ത്യയുടെ മുന്നേറ്റം പ്രവചിക്കപ്പെടുമ്പോഴും ലോക ഓഡിറ്റിങ് സ്ഥാപങ്ങളായ പ്രൈസ്വാട്ടർ കൂപ്പേഴ്സും ഡിലോയ്റ്റും കെപിഎംജിയും നടത്തുന്ന കണ്ടെത്തലുകൾക്ക് ലോക ബിസിനസ് സമൂഹം നൽകുന്ന മാനങ്ങൾ ഏറെ വലുതാണ്. രാജ്യാന്തര നിക്ഷേപ ഒഴുക്കിൽ ഇത്തരം വെളിപ്പെടുത്തലുകൾ സൃഷ്ടിക്കുന്ന സ്വാധീനവും ഏറെ വലുതാണ്.
സാധാരണ തിരഞ്ഞെടുപ്പ് വർഷങ്ങളിൽ രാജ്യ വളർച്ച തടസ്സപ്പെടുന്ന മുൻകാല അനുഭവങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇന്ത്യ പങ്കിടുന്ന വളർച്ച വിശേഷങ്ങൾ. രണ്ടു വർഷം മുൻപ് ലോക ശക്തികളിൽ ഫ്രാൻസിനെ മറികടന്ന ഇന്ത്യ ഇപ്പോൾ ബ്രിട്ടനെ ലക്ഷ്യം വയ്്്ക്കുന്നത് കൗതുകത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. എന്നാൽ സ്ഥിര വളർച്ചയുടെയും നിക്ഷേപത്തിന്റെയും ജനസംഖ്യയുടെയും ഒക്കെ അടിസ്ഥാനത്തിൽ ലോക സാമ്പത്തിക പട്ടികയിൽ ഫ്രാൻസും ബ്രിട്ടനും കാലാകാലങ്ങളിൽ തങ്ങളുടെ സ്ഥാനങ്ങൾ പങ്കു വയ്ക്കപ്പെട്ടിരുന്നതെങ്കിൽ കൂടുതൽ സുസ്ഥിര വളർച്ച കാട്ടുന്ന ഇന്ത്യയെ ഇനി പിന്നോട്ടിറക്കുക അസാധ്യമാണെന്ന തിരിച്ചറിവും ലോക ശക്തികൾക്ക് ഞെട്ടൽ സമ്മാനിക്കുകയാണ്. എത്ര കഠിന അധ്വാനം ചെയ്യുന്ന വളർച്ച ലക്ഷ്യമിട്ടാലും ഫ്രാൻസിന്റെയും ബ്രിട്ടന്റെയും ആഭ്യന്തര രാഷ്ട്രീയ, സാമ്പത്തിക കാരണങ്ങൾ ആ രാജ്യങ്ങളെ കൂടുതൽ പിന്നോട്ടിറക്കുമോ എന്ന ആശങ്കയാണ് ഇതോടൊപ്പം വളരുന്നത്.
ഇപ്പോൾ ബ്രിട്ടൻ അസ്വസ്ഥതയോടെ നോക്കുന്ന ബ്രക്സിറ്റിനു ശേഷം രാജ്യത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാൻ ഒരാൾക്കും കഴിയാതിരിക്കെ ഇന്ത്യക്കു പിന്നാലെ കൂടുതൽ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ ലോക ശക്തി പട്ടികയിൽ കുതിപ്പ് നടത്തുമോ എന്ന ആകാംഷയും ഉയരുകയാണ്. ഫ്രാൻസിൽ പൊട്ടിപുറപ്പെട്ടിരിക്കുന്ന പ്രസിഡന്റിനു എതിരായ യെല്ലോ വെസ്റ്റ് സമരം ഉൾപ്പെടയുള്ള ആഭ്യന്തര അസ്വസ്ഥകൾ അവർക്കു സമ്മാനിക്കുന്ന നഷ്ടങ്ങളും ചെറുതല്ലെന്നു ലോകം നിരീക്ഷിക്കുന്നു.
ആഭ്യന്തര രാഷ്ട്രീയ കുഴപ്പങ്ങളിലൂടെ ഏറെ നാളുകളായി ഫ്രാൻസിന്റെ സഞ്ചാരം പൗണ്ടും യൂറോയും തമ്മിലുള്ള വിനിമയത്തിൽ യൂറോ കാട്ടുന്ന സ്ഥിരത ഇക്കാര്യത്തിൽ ഫ്രാൻസിന് മുൻതൂക്കം നൽകും. ഇതിനിടയിലാണ് ഇന്ത്യ പോലുള്ള രാജ്യങ്ങൾ സുസ്ഥിര രാഷ്ട്രീയ പാതയിൽ നീങ്ങുന്നതിന്റെ ഗുണം ലോകം തിരിച്ചറിയുന്നതും. മാത്രമല്ല, പാശ്ചാത്യ രാജ്യങ്ങൾ മുൻകാലങ്ങളിൽ ചെയ്തിരുന്നത് പോലെ ഏതു സർക്കാർ അധികാരത്തിൽ എത്തിയാലും സാമ്പത്തിക നയങ്ങളിൽ തുടർച്ച ഉണ്ടാകുന്നതും ഇന്ത്യൻ വളർച്ചയ്ക്ക് വേഗം നൽകുന്ന പ്രധാന കാരണങ്ങളിൽ ഒന്നായി മാറുകയാണ്.
പ്രൈസ് വാട്ടർ കൂപ്പർ ഇന്നലെ പുറത്തു വിട്ട കണക്കുകളിൽ ബ്രിട്ടന്റെ ജിഡിപി വളർച്ച 1.6 ശതമാനവും ഫ്രാൻസിന്റേത് 1.7 ശതമാനവും ആണെന്നിരിക്കെ ഇന്ത്യ 7.6 ശതമാനം വളർച്ചയാണ് ഈ വർഷം ലക്ഷ്യമിടുന്നത്. ലോക നിക്ഷേപക സ്ഥാപങ്ങൾക്കു ഈ കണക്കുകൾ കാണാതിരിക്കാനാവില്ല. ഇന്ത്യൻ വിപണിയുടെ ചെറിയൊരു അംശം പോലും ഇനിയും കടന്നു ചെന്നിട്ടില്ലാത്ത മേഖലകളിൽ കോടിക്കണക്കിനു രൂപയുടെ നിക്ഷേപ സാധ്യതകളാണ് ബഹുരാഷ്ട്ര സ്ഥാപനങ്ങൾ സ്വപ്നം കാണുന്നത്.
ലോക സാമ്പത്തിക രംഗത്ത് കനത്ത ആഘാതങ്ങൾ സംഭവിക്കില്ല എന്ന ധാരണയിൽ ഇന്ത്യയ്ക്ക് കൂടുതൽ ഉറച്ച കാൽവയ്പുകളോടെ മുന്നോട്ടു പോകാം എന്നതാണ് പ്രൈസ് വാട്ടർ കൂപ്പർ നൽകുന്ന പ്രധാന പ്രതീക്ഷ. ആഗോള വിപണിയിൽ എണ്ണ വില സുസ്ഥിര പ്രകടിപ്പിക്കുന്നത് ഏറ്റവും വലിയ ഇറക്കുമതി രാജ്യം കൂടിയായ ഇന്ത്യക്കു ഗുണകരമായി മാറുകയാണ്. ഇത്തരത്തിൽ അനുകൂല ഘടകങ്ങൾ ഏറെയാണ് ഇന്ത്യക്കൊപ്പം.
അടുത്തിടെ ഇന്ത്യ നടത്തിയ സാമ്പത്തിക പരിഷ്ക്കരമായ ജിഎസ്ടി പോലുള്ള നടപടികൾ നേട്ടം നൽകുന്നതും അടുത്ത തെരഞ്ഞെടുപ്പിന് ശേഷം വരുന്ന സർക്കാരിന് ഭരണപരമായ അനായാസം നൽകുന്ന ഘടകം കൂടിയായിരിക്കും എന്നാണ് സാമ്പത്തിക ലോകത്തിന്റെ നിഗമനം. ലോക സാമ്പത്തിക കണക്കിൽ അമേരിക്ക (19.39 ട്രില്യൺ ഡോളർ), ചൈന (12.23 ട്രില്യൺ ഡോളർ), ജപ്പാൻ (4.87 ട്രില്യൺ ഡോളർ), ജർമനി (3.67 ട്രില്യൺ ഡോളർ) എന്നിവയാണ് ഇപ്പോൾ ഇന്ത്യക്കു മുന്നിൽ ഉള്ളത്. രണ്ടു വർഷം മുൻപ് നടന്ന ഈ കണക്കെടുപ്പിൽ ഇന്ത്യയുടെ വിഹിതം 2.59 ട്രില്യൺ ഡോളറും ബ്രിട്ടന്റേത് 2.62 ട്രില്യൺ ഡോളറും ആയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്