ആദായനികുതിയിലെ സ്ലാബ് മാറ്റത്തിൽ പണി കിട്ടിയത് ശമ്പളക്കാർക്ക്;നിരക്കിലെ കുറവുകൾ നിബന്ധനകൾക്കു വിധേയം; വിവിധ വകുപ്പുകളിലെ കിഴിവുകളും ഇനി കിട്ടാൻ പോകുന്നില്ല; സ്ലാബ് മാറ്റത്തിലെ പ്രതിസന്ധികൾ ഇവയെല്ലാം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആദായ നികുതി നിരക്കു കുറച്ചുവെന്ന ആശ്വസിക്കുമ്പോൾ തിരിച്ചടിയാകുന്നത് ശമ്പളക്കാർക്കാണ്. ബജറ്റ് പ്രഖ്യാപനം കേട്ട് ആശ്വസിച്ച ഉദ്യോഗസ്ഥരെയാണ് പുതിയ അദായ നികുതി നിരക്ക് വലച്ചിരിക്കുന്നത്. നിരക്കിലെ കുറവുകൾ നിബന്ധനകൾക്കു വിധേയമാണ്. കുറഞ്ഞ നിരക്കിന്റെ ആനുകൂല്യം വേണമെങ്കിൽ വിവിധ വകുപ്പുകളിൽപ്പെടുന്ന കിഴിവുകൾ പലതും എടുക്കാൻ പാടില്ല.
നഷ്ടമാകുന്ന കിഴിവുകൾ
ശമ്പളത്തിൽ നിന്നുമുള്ള 50,000 രൂപയുടെ സ്റ്റാൻഡേഡ് ഡിഡക്ഷൻ, ലീവ് ട്രാവൽ കൺസഷൻ, ഹൗസ് റെന്റ് അലവൻസ്
10 (14) വകുപ്പിൽ പറയുന്ന അലവൻസുകൾ (ചിലതൊഴികെ)
ഭവന വായ്പാ പലിശ (2 ലക്ഷം രൂപവരെ)
എൽഐസി, പിപിഎഫ്, കുട്ടികളുടെ ട്യൂഷൻ ഫീസ് എന്നിവയ്ക്കൊക്കെ ഇളവു ലഭിക്കുന്ന 80 സി (ഒന്നര ലക്ഷം രൂപ വരെ)
മെഡി ക്ലെയിമിനുള്ള 80 ഡി വകുപ്പു പ്രകാരമുള്ള 50,000 രൂപ വരെ കഴിവുകൾ
80 സിസിസി, 80 സിസിഡി, 90 ഡിഡിബി, 80 ഇ, 80 ഇഇ, 80 ഇഇഎ, 80 ജി,80 ജിജി മുതലായ കിഴിവുകൾ
ബിസിനസ് വരുമാനക്കാർക്ക് 31 (1) (iia) മുതലായ വകുപ്പുകൾ പ്രകാരമുള്ള അധിക ഡിപ്രിസിയേഷനും 35 (2എഎ) 35എഡി 35 സിസിസി വകുപ്പുകൾ പ്രകാരമുള്ള കിഴിവുകളും ഫാമിലി പെൻഷൻകാർക്ക് 15,000 രൂപയുടെ കിഴിവും ഉണ്ടാവില്ല. ആദായ നികുതി നിരക്കു കുറച്ചുവെന്ന പ്രഖ്യാപനം കേട്ട് ആശ്വസിക്കാൻ വരട്ടെ. നിരക്കിലെ കുറവുകൾ നിബന്ധനകൾക്കു വിധേയമാണ്. കുറഞ്ഞ നിരക്കിന്റെ ആനുകൂല്യം വേണമെങ്കിൽ വിവിധ വകുപ്പുകളിൽപ്പെടുന്ന കിഴിവുകൾ പലതും എടുക്കാൻ പാടില്ല.
നഷ്ടമാകുന്ന കിഴിവുകൾ
ശമ്പളത്തിൽ നിന്നുമുള്ള 50,000 രൂപയുടെ സ്റ്റാൻഡേഡ് ഡിഡക്ഷൻ, ലീവ് ട്രാവൽ കൺസഷൻ, ഹൗസ് റെന്റ് അലവൻസ്
10(14) വകുപ്പിൽ പറയുന്ന അലവൻസുകൾ (ചിലതൊഴികെ)
ഭവന വായ്പാ പലിശ (2 ലക്ഷം രൂപവരെ)
എൽഐസി, പിപിഎഫ്, കുട്ടികളുടെ ട്യൂഷൻ ഫീസ് എന്നിവയ്ക്കൊക്കെ ഇളവു ലഭിക്കുന്ന 80 സി (ഒന്നര ലക്ഷം രൂപ വരെ)
മെഡി ക്ലെയിമിനുള്ള 80 ഡി വകുപ്പു പ്രകാരമുള്ള 50,000 രൂപ വരെ കഴിവുകൾ.80 സിസിസി, 80 സിസിഡി, 90 ഡിഡിബി, 80 ഇ, 80 ഇഇ, 80 ഇഇഎ, 80 ജി,80 ജിജി മുതലായ കിഴിവുകൾ. ബിസിനസ് വരുമാനക്കാർക്ക് 31 (1) (iia) മുതലായ വകുപ്പുകൾ പ്രകാരമുള്ള അധിക ഡിപ്രിസിയേഷനും 35 (2എഎ) 35എഡി 35 സിസിസി വകുപ്പുകൾ പ്രകാരമുള്ള കിഴിവുകളും.ഫാമിലി പെൻഷൻകാർക്ക് 15,000 രൂപയുടെ കിഴിവും ഉണ്ടാവില്ല. വകുപ്പുകളിൽപ്പെടുന്ന കിഴിവുകൾ പലതും എടുക്കാൻ പാടില്ല.
അംഗീകൃത പെൻഷൻ സ്കീമിലേക്കുള്ള 80 സിസിഡി (2) പ്രകാരമുള്ള കിഴിവ് ലഭിക്കും.
ഇളവുകൾ എടുത്തുള്ള വരുമാനത്തിനുമേൽ കൂടിയ നിരക്കിൽ നികുതി നൽകണോ അതോ ഇളവുകളില്ലാതെയുള്ള വരുമാനത്തിന്മേൽ കുറഞ്ഞ നിരക്കിൽ നികുതി അടയ്ക്കണോ എന്ന് നികുതിദായകനു തീരുമാനിക്കാം. റിട്ടേൺ നൽകേണ്ട തീയതി 2021 ജൂലൈ 31നകം തിരഞ്ഞെടുക്കണമെന്നു മാത്രം. ഓഡിറ്റ് ബാധ്യതയുള്ളവർക്ക് 2021 സെപ്റ്റംബർ 30 വരെ സമയമുണ്ട്.
ഓഡിറ്റ് പരിധിയിൽ മാറ്റം
ഓഡിറ്റ് പരിധി ഒരു കോടിയിൽ നിന്ന് 5 കോടി രൂപയാക്കി. രണ്ടു നിബന്ധനകളുണ്ട്. പണമായുള്ള വരവ് മൊത്തം വിറ്റുവരവിന്റെ 5 ശതമാനത്തിൽ കൂടാൻ പാടില്ല. മൊത്തം ചെലവിന്റെ 5 ശതമാനത്തിലധികം പണമായി പാടില്ല.
അതായത് വരവിന്റെ 95 ശതമാനവും ചെലവിന്റെ 95 ശതമാനവും ബാങ്ക് വഴിയാണെങ്കിൽ മാത്രമേ 5 കോടിയിൽ താഴെ വിറ്റുവരവുള്ളവർക്ക് ഓഡിറ്റ് ഒഴിവിന്റെ ആനുകൂല്യമുള്ളൂ. (ആനുമാനിക സമ്പ്രദായത്തിൽ നികുതി അടയ്ക്കുന്നവർക്ക് 2 കോടി രൂപ വരെ ഓഡിറ്റ് ഒഴിവ് തുടരുന്നുണ്ട്).
ആദായനികുതി ബാധ്യത ഇനി എങ്ങനെ ?
പുതിയ ആദായ നികുതി പരിഷ്കരണം നടപ്പാക്കുകയാണെങ്കിലും, നികുതി ദായകന് നിലവിലെ രീതി തന്നെ തുടരാനുള്ള അവസരമുണ്ട്.
2 രീതികൾ ഓരോന്നും എത്രത്തോളം നികുതി ബാധ്യതയാണുണ്ടാക്കുക, ഇളവുകൾ പരമാവധി പ്രയോജനപ്പെടുത്തിയുള്ള പഴയ രീതിയാണോ ഇളവുകളില്ലാതെ കുറഞ്ഞ നിരക്കിലുള്ള പുതിയ രീതിയാണോ നല്ലത് ? പലവിധത്തിലുള്ള വരുമാനക്കാരുടെ ഉദാഹരണങ്ങൾ നോക്കാം.
ഓഹരി: നികുതി ഉടമ നൽകണം
ഓഹരിയിൽ നിന്നുള്ള ലാഭവിഹിതത്തിന് ഓഹരി ഉടമ തന്നെ നികുതി നൽകണം. മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള വരുമാനത്തിനും നികുതി നൽകണം. മ്യൂച്വൽ ഫണ്ടിന്റെ കാര്യത്തിൽ ചെലവുകൾക്ക് 57ാം വകുപ്പു പ്രകാരമുള്ള കിഴിവ് വരുമാനത്തിന്റെ 20 ശതമാനമായി പരിമിതപ്പെടുത്തും. 2003 മുതലാണ് ഓഹരിയിൽ നിന്നുള്ള ലാഭവിഹിതത്തിന് കമ്പനി ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് നൽകണമെന്ന നിയമം കൊണ്ടുവന്നത്.
വിവാദ് സെ വിശ്വാസ് സ്കീം
ആദായനികുതി അപ്പീലുകൾ തീർപ്പാക്കാനുള്ള വിവാദ് സെ വിശ്വാസ് സ്കീം ഉപയോഗപ്പെടുത്തുന്നവർ നികുതി മുഴുവനും അടയ്ക്കണം. 2020 മാർച്ച് 31നകം അടച്ചാൽ പലിശ, പിഴ മുഴുവൻ ഒഴിവാകും. അതിനു ശേഷം 2020 ജൂൺ 30വരെ സ്കീം പ്രകാരം നികുതിക്കു പുറമെ കുറച്ചു തുകകൂടി അടയ്ക്കേണ്ടി വരും.
ഏതു രീതി തിരഞ്ഞെടുക്കണം?
പുതിയ നികുതി നിരക്കുകൾ പ്രഖ്യാപിച്ചപ്പോൾ ഇളവുകളോടു കൂടിയ പഴയ രീതിയിൽ തുടരാനുള്ള അവസരം നൽകിയതോടെ ഏതു രീതിയാകും ഗുണകരമെന്നത് പലർക്കും ആശയക്കുഴപ്പമായി. 80 സി പ്രകാരമുള്ള 1.5 ലക്ഷം രൂപ പൂർണമായി ഉപയോഗപ്പെടുത്താനുള്ളവർക്ക് 50,000 രൂപ അടിസ്ഥാന കിഴിവുകൂടി ചേരുന്നതോടെ 2 ലക്ഷം രൂപയുടെ ഇളവുകൾ ലഭിക്കും.
അങ്ങനെയുള്ളവരിൽ രണ്ടു വിഭാഗവും തുല്യ നികുതിയിലെത്തുക ആകെ വരുമാനം 12,25,000 രൂപയിലെത്തുമ്പോഴാണ്. അപ്പോൾ ഇരുവിഭാഗത്തിനും നികുതി ബാധ്യത 1,24,800 രൂപ (4,800 രൂപ സെസ് ഉൾപ്പെടെ) ആകും. അതിനു മുകളിലേക്കു വരുമാനം ഉയർന്നാൽ മാത്രമേ ഇളവുകൾ ഉപേക്ഷിച്ചുകൊണ്ടുള്ള പുതിയ നികുതി സ്ലാബിലേക്കു മാറേണ്ടതുള്ളൂ.
കാരണം 2 ലക്ഷം രൂപ ഇളവുകൾ കഴിച്ച് 10,25,000 രൂപയ്ക്കു മാത്രമേ പഴയ രീതിയിൽ നികുതി കൊടുക്കേണ്ടതുള്ളൂ. ഇതിനു പുറമേ, മെഡിക്ലെയിം ഇൻഷുറൻസ്, ഭവന വായ്പാ പലിശ എന്നിവയുമുള്ളവരാണെങ്കിൽ കുടുതൽ ഇളവു ലഭിക്കുമെന്നതിനാൽ പുതിയ രീതിയിലേക്കു മാറുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതില്ല.
അതേ സമയം, 80 സി, ഭവനവായ്പാ പലിശ തുടങ്ങിയ കിഴിവുകൾ ലഭിക്കാനില്ലാത്തവരും ശമ്പളവരുമാനക്കാർക്കുള്ള 50,000 രൂപയുടെ അടിസ്ഥാന കിഴിവിന് അർഹരല്ലാത്തവരുമാണെങ്കിൽ പുതിയ രീതി ഗുണകരമായേക്കാം. പക്ഷേ, ഇതു രണ്ടും തമ്മിൽ കണക്കു കൂട്ടി വ്യത്യാസം മനസ്സിലാക്കിയ ശേഷമേ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ. ഉദാഹരണമായി 7.5 ലക്ഷം രൂപ വരുമാനമുള്ള വ്യക്തിക്ക് 80 സി പ്രകാരം ഒരു ലക്ഷം രൂപയും 50,000 രൂപ അടിസ്ഥാന കിഴിവും ലഭ്യമാണെങ്കിൽ പഴയ രീതി പ്രകാരം 32,500 രൂപയാണ് നികുതി വരിക. ഇത് പുതിയ നിരക്കുകളിലാവുമ്പോൾ 37,500 രൂപ വരും.
പ്രോവിഡന്റ് ഫണ്ട് വിഹിതം കൂടിയാൽ നികുതി
തൊഴിലുടമ അംഗീകൃത പ്രോവിഡന്റ് ഫണ്ടിലേക്കു നൽകുന്ന വിഹിതത്തിന്, ശമ്പളത്തിന്റെ 12 ശതമാനത്തിൽ കൂടിയാൽ മാത്രമെ ജീവനക്കാരന് നികുതി ബാധ്യതയുള്ളൂ.അംഗീകൃത സൂപ്പർ ആനുവേഷൻ ഫണ്ടിലേക്കുള്ള വിഹിതത്തിന് ഒന്നര ലക്ഷം വരെ നികുതി കിഴിവുണ്ട്. നാഷനൽ പെൻഷൻ ഫണ്ടിലേക്കുള്ളതിന് ശമ്പളത്തിന്റെ 14% വരെ കിഴിവുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍