കറൻസി നോട്ടുകൾ കൂടാതെയുള്ള പുതിയ വിനിമയ മാർഗം; ഇ-രൂപയ്ക്ക് പലിശ ലഭിക്കില്ല; ആവശ്യമുള്ളപ്പോൾ ബാങ്ക് നിക്ഷേപം പോലെയുള്ള പണത്തിലേക്ക് ഇത് മാറ്റാം; രാജ്യത്തെ ധന സംബന്ധമായ ഇടപാടുകൾ കൂടുതൽ സുഗമവും വേഗമുള്ളതാക്കാനും ഇനി ഡിജിറ്റൽ രൂപ; ഇ-റുപ്പീ എത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: കാത്തിരിപ്പിനൊടുവിൽ ഡിജിറ്റൽ റുപ്പീ (ഇ-റുപ്പീ) എത്തുന്നു. മുംബൈയും ഡൽഹിയും ഉൾപ്പെടെ നാല് നഗരങ്ങളിലെ റീട്ടെയിൽ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമാണ് ഇ-റുപ്പീ ആദ്യ ഘട്ടത്തിൽ ഉപയോഗിക്കാൻ കഴിയുക. ഡിസംബർ ഒന്നു മുതൽ ഇ-റുപ്പീ എത്തും. നിയമപരമായ അംഗീകാരത്തിന്റെ അടിസ്ഥാനത്തിലുള്ള പണത്തെ പ്രതിനിധീകരിക്കുന്ന ഡിജിറ്റൽ ടോക്കണിന്റെ രൂപത്തിലായിരിക്കും ഇ-റൂപ്പീ. ഡിജിറ്റൽ രൂപ സൃഷ്ടിക്കൽ, വിതരണം, റീട്ടെയിൽ ഉപയോഗം എന്നിവയുടെ മുഴുവൻ പ്രക്രിയയുടെയും കരുത്ത് പരീക്ഷണഘട്ടത്തിൽ പരിശോധിക്കും. ഇതിൽനിന്നുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇ-റുപ്പീ ടോക്കണിന്റെയും ആർക്കിടെക്ചറിന്റെയും വ്യത്യസ്ത സവിശേഷതകളും പ്രയോഗങ്ങളും ഭാവി ഘട്ടത്തിൽ പരീക്ഷിക്കപ്പെടും.
രാജ്യത്തെ ധന സംബന്ധമായ ഇടപാടുകൾ കൂടുതൽ സുഗമവും വേഗമുള്ളതാക്കാനും ഡിജിറ്റൽ രൂപ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇപ്പോഴുള്ള കറൻസി നോട്ടുകൾ കൂടാതെയുള്ള വിനിമയ മാർഗമായിരിക്കും ഇ-രൂപ. ഇതിന്റെ പ്രത്യേകത എന്തെന്നാൽ, ഇ-രൂപയ്ക്ക് പലിശ ലഭിക്കില്ല. അതേസമയം, ആളുകൾക്ക് ആവശ്യമുള്ളപ്പോൾ ബാങ്ക് നിക്ഷേപം പോലെയുള്ള പണത്തിലേക്ക് ഇത് മാറ്റാവുന്നതാണ്. ഇന്ത്യൻ കറൻസിയുടെ ഡിജിറ്റൽ രൂപമായ ഇ-റുപ്പീ സൗകര്യം മുംബൈയ്ക്കും ഡൽഹിക്കും പുറമെ ബംഗളൂരുവിലും ഭുവനേശ്വറിലുമാണു ഡിസംബർ ഒന്നു മുതൽ ലഭ്യമാകുക.
പിന്നീട് അഹമ്മദാബാദ്, ഗാങ്ടോക്ക്, ഗുവാഹതി, ഹൈദരാബാദ്, ഇൻഡോർ, കൊച്ചി, ലഖ്നൗ, പട്ന, ഷിംല എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും. ആവശ്യാനുസരണം കൂടുതൽ ബാങ്കുകളെയും ഉപയോക്താക്കളെയും സ്ഥലങ്ങളെയും ഉൾപ്പെടുത്തുന്നതിനായി പദ്ധതിയുടെ വ്യാപ്തി ക്രമേണ വിപുലീകരിക്കും. പങ്കാളികളാകുന്ന ഉപയോക്താക്കളും വ്യാപാരികളുമുള്ള ഒരു ക്ലോസ്ഡ് യൂസർ ഗ്രൂപ്പിനെ (സി യു ജി) പ്രതിനിധീകരിക്കുന്ന സ്ഥലങ്ങളാണ് പ്രാരംഭ ഘട്ടത്തിൽ ഉൾപ്പെടുകയെന്ന് ആർ ബി ഐ അറിയിച്ചു. നിലവിലെ കറൻസി നോട്ടുകൾക്കുപുറമെയായിരിക്കും ഇറുപ്പി വിനിമയം. ഇടപാടുകൾ കൂടുതൽ സുഗമവും വേഗത്തിലുമാകുമെന്ന് ആർബിഐ അറിയിച്ചു.
പദ്ധതിയിൽ പങ്കാളിത്തത്തിനായി എട്ട് ബാങ്കുകളെയാണ് ആർ ബി ഐ കണ്ടെത്തിയിരിക്കുന്നത്. നാല് നഗരങ്ങളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ സി ഐ സി ഐ ബാങ്ക്, യെസ് ബാങ്ക്, ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക് എന്നിവയാണ് ആദ്യ ഘട്ടത്തിലുണ്ടാവുക. തുടർന്ന് ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച് ഡി എഫ് സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയും പദ്ധതിയുടെ ഭാഗമാകും. നിലവിൽ പേപ്പർ കറൻസിയും നാണയങ്ങളും വിതരണം ചെയ്യുന്ന അതേ മൂല്യങ്ങളിൽ ഇ-റുപ്പീയും ലഭ്യമാകും. ഇത് ബാങ്ക് പോലുള്ള ഇടനിലക്കാർ വഴി വിതരണം ചെയ്യും. 'പങ്കാളികളായ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നതും മൊബൈൽ ഫോണുകളിലും മറ്റു ഡിവൈസുകളിലുള്ള ഡിജിറ്റൽ വാലറ്റ് മുഖേന ഉപയോക്താക്കൾക്ക് ഇ-റൂപ്പീ ഉപയോഗിച്ച് ഇടപാട് നടത്താൻ കഴിയുമെന്നാണ് ആർ ബി ഐ വ്യക്തമാക്കിയിരിക്കുന്നത്.
വ്യക്തികൾ തമ്മിലും (പി2പി) വ്യക്തിയിൽനിന്ന് വ്യാപാരിയിലേക്കും (പി2എം) ഇടപാട് നടത്താം. വ്യാപാര സ്ഥാപനങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്യുആർ കോഡുകൾ ഉപയോഗിച്ച് പേയ്മെന്റുകൾ നടത്താം. ''ഇ-റുപ്പീ വിശ്വാസവും സുരക്ഷയും പോലുള്ള ഫിസിക്കൽ ക്യാഷിന്റെ സവിശേഷതകൾ വാഗ്ദാനം ചെയ്യും. പണത്തിന്റെ കാര്യത്തിലെന്നപോലെ, ഇതിനു പലിശയൊന്നും ലഭിക്കില്ല. ബാങ്കുകളിലെ നിക്ഷേപം പോലെയുള്ള മറ്റു പണത്തിലേക്ക് പരിവർത്തനം ചെയ്യാം,''ആർ ബി ഐ പറഞ്ഞു.
ഇ-റുപ്പീ രണ്ടു തരം
ഉപയോഗത്തെയും ഡിജിറ്റൽ രൂപ നിർവഹിക്കുന്ന പ്രവർത്തനങ്ങളെയും അടിസ്ഥാനമാക്കി, വിവിധ തലത്തിലുള്ള പ്രവേശനക്ഷമത കണക്കിലെടുത്ത്, ഡിജിറ്റൽ രൂപയെ പൊതു ഉദ്ദേശ്യം (റീട്ടെയിൽ), മൊത്തവ്യാപാരം എന്നിങ്ങനെ രണ്ടു വിശാലമായ വിഭാഗങ്ങളായാണ്
ആർ ബി ഐ തിരിച്ചിരിക്കുന്നത്.
റീട്ടെയിൽ ഇ-റുപ്പീ പ്രധാനമായും റീട്ടെയിൽ ഇടപാടുകൾക്കായി ഉദ്ദേശിച്ചിട്ടുള്ള, പണത്തിന്റെ ഇലക്ട്രോണിക് പതിപ്പാണ്. ഇതു സ്വകാര്യ മേഖല, സാമ്പത്തികേതര ഉപയോക്താക്കൾ, ബിസിനസുകൾ എന്നിങ്ങനെ എല്ലാവരുടെയും ഉപയോഗത്തിനു സാധ്യതയുള്ളതായിരിക്കും. സെൻട്രൽ ബാങ്കിന്റെ നേരിട്ടുള്ള ബാധ്യതയായതിനാൽ പേയ്മെന്റിനും സെറ്റിൽമെന്റിനുമായി സുരക്ഷിതമായ പണത്തിലേക്കു പ്രവേശനമുണ്ടാകുകയും ചെയ്യും.
മൊത്തവ്യാപാര സി ബി ഡി സി, തിരഞ്ഞെടുത്ത ധനകാര്യ സ്ഥാപനങ്ങളിലേക്കുള്ള നിയന്ത്രിത പ്രവേശനത്തിനായി ആവിഷ്കരിച്ചിട്ടുള്ളതാണ്. ഗവൺമെന്റ് സെക്യൂരിറ്റീസ് (ജി-സെക്) സെഗ്മെന്റ്, ഇന്റർ-ബാങ്ക് മാർക്കറ്റ്, ക്യാപിറ്റൽ മാർക്കറ്റ് എന്നിവയിൽ ബാങ്കുകൾ നടത്തുന്ന സാമ്പത്തിക ഇടപാടുകൾക്കുള്ള സെറ്റിൽമെന്റ് സംവിധാനങ്ങളെ പ്രവർത്തനച്ചെലവ്, കൊളാറ്ററൽ, ലിക്വിഡിറ്റി മാനേജ്മെന്റ് എന്നിവയുടെ കാര്യത്തിൽ കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാക്കാൻ ഇതിനു കഴിവുണ്ട്.
ഫിസിക്കൽ ക്യാഷ് മാനേജ്മെന്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രവർത്തനച്ചെലവുകൾ കുറയ്ക്കുക, സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുക, പേയ്മെന്റ് സംവിധാനത്തിൽ ദൃഢതയും കാര്യക്ഷമതയും നൂതനത്വവും കൊണ്ടുവരൽ എന്നിവ ഇ റുപ്പീയുടെ നേട്ടങ്ങളാകുമെന്നാണ് വിലയിരുത്തൽ.
എല്ലാം നിയന്ത്രിക്കുക റിസർവ്വ് ബാങ്ക്
ഇന്ത്യൻ കറൻസിയുടെ ഡിജറ്റൽ പതിപ്പാണ് 'ഇ-റുപ്പി'. ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് പ്രചാരം നേടിയതിന് പിന്നാലെ ഇന്ത്യൻ രൂപയുടെ ഡിജറ്റൽ പതിപ്പിനെ കുറിച്ചുള്ള ചർച്ചകളും ഉയർന്നിരുന്നു. തുടർന്ന് 202-23 സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് അവതരണ വേളയിലാണ് രാജ്യത്ത് ഡിജിറ്റൽ കറൻസി അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ഇതിനായി ബ്ലോക്ക്ചെയിൻ അടക്കമുള്ള സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിസർവ് ബാങ്ക് 'ഇ-റുപ്പി'യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത്.
ഇടപാടുകൾക്കും വിനിയോഗത്തിനുമായി നിയമപരമായ അവകാശത്തോടെ ആർബിഐ ഡിജിറ്റൽ രൂപത്തിൽ പുറത്തിറക്കുന്ന കറൻസിയാണ് സിബിഡിസി (സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി- CBDC). പേപ്പർ രൂപത്തിൽ ഇറക്കുന്ന കറൻസിക്ക് സമാനമായി ഇത് എവിടെയും ഉപയോഗിക്കാനാകും. ആർക്കു വേണമെങ്കിലും കൈമാറ്റം ചെയ്യാനുമാകും. പേപ്പർ കറൻസിയിൽ പരസ്പരം നേരിട്ടാണ് കൈമാറുണമെങ്കിൽ സിബിഡിസിയിൽ അത് ഓൺലൈൻ മുഖേനയാണെന്നുള്ള വ്യത്യാസം മാത്രമേയുള്ളൂ.
പേടിഎം, ഗൂഗിൾ പേ, വാട്സാപ്പ് പേ, ഫോൺ പേ എന്നിവ പോലുള്ള ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സിബിഡിസിയും തമ്മിലുള്ള പ്രധാന വ്യത്യാസം സെറ്റിൽമെന്റ് സംവിധാനത്തിലാണ്. അതായത്, യുപിഐ മുഖാന്തിരം ഗൂഗിൾ പേ പോലുള്ള ആപ്പുകൾ വഴി പണമിടപാട് ഓൺലൈൻ ആയി നടത്താമെങ്കിലും അതിന്റെ സെറ്റിൽമെന്റ് ഇത്തരം ആപ്പുകളിൽ ലിങ്ക് ചെയ്തിട്ടുള്ള ബാങ്കുകളിൽ തമ്മിലായിരിക്കും. അതായത് നിലവിലെ ഡിജിറ്റൽ പണമിടപാടിൽ ഉത്തരവാദിത്തം ബാങ്കുകൾക്ക് ആണെങ്കിൽ സിബിസിഡി ഉപയോഗപ്പെടുത്തിയുള്ള ഓൺലൈൻ ഇടപാടിന്റെ ചുമതല റിസർവ് ബാങ്കിനാണെന്ന് സാരം.
സിബിഡിസിയിൽ രണ്ടു ഇടപാടുകാർ തമ്മിൽ നേരിട്ടു നടത്തുന്ന കൈമാറ്റം ആയതിനാൽ സെറ്റിൽമെന്റ് പരാജയമാകുക പോലെയുള്ള റിസ്കുകൾ ഒന്നും തന്നെയില്ല. കൂടാതെ സിബിഡിസിയിൽ ഇടപാടുകൾ വളരെ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുകയും ചെയ്യും. ഇതോടെ കയറ്റുമതി ചെയ്യുന്നവർക്കും അതുപോലെ രാജ്യാന്തര വിനിമയം നടത്തുന്നവർക്കും തത്സമയം തന്നെ മധ്യസ്ഥരില്ലാതെ ഇടപാടുകൾ പൂർത്തിയാക്കാനാവും.
ബാങ്ക് അക്കൗണ്ട്
കൂടാതെ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഇ-റൂപ്പി ഉപയോഗപ്പെടുത്തിയ കൈമാറ്റം സാധിക്കും. ഇതും മറ്റ് ഓൺലൈൻ പേയ്മെന്റിൽ നിന്നും ഇ-റുപ്പിയെ വേറിട്ടതാക്കുന്നു. അതായത് ബാങ്ക് അക്കൗണ്ടിൽ കിടക്കുന്ന പണത്തിന്റെ ഡിജിറ്റൽ രൂപമെന്നതിനേക്കാൾ ഉപരിയായി തനിച്ച് മൂല്യമുള്ളതാണ് ഇ-റുപ്പിയെന്ന് സാരം. അതുപോലെ അക്കൗണ്ടിലെ പണവും ഇ-റുപ്പിയായി മാറ്റിയെടുക്കാനാകും. ഇതിനായി മൊബൈൽ ഫോണിൽ പ്രത്യേക സിബിസിഡി വോലറ്റ് അവതരിപ്പിച്ചേക്കും.
ക്രിപ്റ്റോ കറൻസി പ്രചാരം നേടിയതോടെ ഉയർന്നുവന്ന വെല്ലുവിളികൾ നേരിടുന്നതിനും എന്നാൽ ബ്ലോക്ക്ചെയിൻ പോലെയുള്ള നവീന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഡിജിറ്റൽ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനുമാണ് സിബിഡിസി പുറത്തിറക്കുന്നത് എന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. ഇതിനോടൊപ്പം കറൻസി അച്ചടി, വിതരണം, സൂക്ഷിക്കൽ എന്നിവയിലുള്ള ചെലവും ലാഭിക്കാനാകും. കൂടാതെ സ്വകാര്യ ക്രിപ്റ്റോ ആസ്തികളും ഡിജിറ്റൽ കറൻസിയും തമ്മിൽ കൃത്യമായ തരംതിരിവ് വ്യക്തമാക്കുന്നതിലൂടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടാൻ കഴിയുമെന്നാണ് പ്രതീക്ഷ.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്