2000 സ്ക്വയർ ഫീറ്റിന്റെ ഒരു വീട് പണിയുന്ന സാധാരണക്കാർ പോലും സാധനങ്ങൾ നേരിട്ട് ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെ പിടിമുറുക്കി കേന്ദ്ര സർക്കാർ; 5000 രൂപയിൽ താഴെയുള്ള വസ്തുക്കൾ സമ്മാനമെന്ന് പറഞ്ഞ് നികുതി വെട്ടിക്കുന്നത് തടയാൻ ചൈനയിൽ നിന്നുള്ള എല്ലാ ഉൽപ്പനങ്ങൾക്കും 50 ശതമാനം തീരുവ ഏർപ്പെടുത്തും; ആലിബാബ അടക്കമുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കു പിടിവീഴും; ഇന്ത്യാക്കാരുടെ ചൈനീസ് പ്രേമത്തിന് കേന്ദ്രസർക്കാർ തടയിടുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: എന്തിനും ഏതിനും ചൈന. ചൈനീസ് ഉത്പനങ്ങളുടെ വമ്പൻ വിപണിയാണ് ഇന്ത്യ. എന്നാൽ ഇന്ത്യയുമായി ചൈന അന്നും ഇന്നും എന്നും നല്ല നയതന്ത്രബന്ധം പുലർത്തുന്നുമില്ല. അങ്ങനെ ഇന്ത്യയ്ക്കെതിരെ ശീതയുദ്ധം തുടരുന്ന ചൈനക്കെതിരെ വിപണിയിൽ ശക്തമായ നിയന്ത്രങ്ങൾ കൊണ്ടുവരാൻ കേന്ദ്ര നീക്കം. വീടുവിൽക്കുന്നവർ പോലും എല്ലാം ചൈനയിൽ നിന്ന് നേരിട്ട് വാങ്ങുന്നു. ഇത് മൂലം വലിയ നികുതി കുറവ് കേന്ദ്ര സർക്കാരിനുണ്ടാകുന്നു. ഇത് മനസ്സിലാക്കിയാണ് നീക്കം. ആലിബാബ പോലുള്ള ചൈനീസ് വ്യാപാര സൈറ്റുകൾ സജീവമായതും കേന്ദ്ര സർക്കാരിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണയിൽ നിന്ന് ചൈനയെ ഓടിക്കുകയാണ് ലക്ഷ്യം.
ചൈനയിൽ നിന്നു ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് അധിക നികുതി ഈടാക്കാനാണ് നീക്കം നടത്തുന്നത്. ചൈനീസ് ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്ന് ഓർഡർ ചെയ്ത ഉൽപന്നങ്ങൾക്ക് 50 ശതമാനം വരെ നികുതിയും കസ്റ്റംസ് തീരുവയും ചുമത്തിയേക്കുമെന്നാണ് അറിയുന്നത്. കുറഞ്ഞ വിലയ്ക്ക്, നികുതി വെട്ടിച്ച് ഇറക്കുമതി ചെയ്യുന്ന ചൈനീസ് സാധനങ്ങൾ വാങ്ങുന്നത് തടയുകയാണ് മുഖ്യ ലക്ഷ്യം. ഇതുവഴി ചൈനയിൽ നിന്നുള്ള കള്ളക്കടത്ത് തടയാനും സാധിക്കും. പല ചൈനീസ് ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളും ഇന്ത്യക്കാർ ഓർഡർ ചെയ്യുന്ന സാധനങ്ങൾ 'സമ്മാനങ്ങൾ' എന്ന ലേബലിലാണ് അയക്കുന്നത്. 5,000 രൂപയിൽ താഴെ മൂല്യമുള്ള സമ്മാനങ്ങൾക്ക് നികുതി ഇല്ല. ഇതും ഇന്ത്യയുടെ നികുതി നഷ്ടം കൂട്ടുന്നു.
2000 സ്ക്വയർ ഫീറ്റിന്റെ ഒരു വീട് പണിയുന്ന സാധാരണക്കാർ പോലും സാധനങ്ങൾ നേരിട്ട് ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെയാണ് കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കുന്നത്. 5000 രൂപയിൽ താഴെയുള്ള വസ്തുക്കൾ സമ്മാനമെന്ന് പറഞ്ഞ് നികുതി വെട്ടിക്കുന്നത് തടയാൻ ചൈനയിൽ നിന്നുള്ള എല്ലാ ഉൽപ്പനങ്ങൾക്കും 50 ശതമാനം തീരുവ ഏർപ്പെടുത്തുണമെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ. ആലിബാബ അടക്കമുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കും പിടിവീഴും. ഇന്ത്യാക്കാരുടെ ചൈനീസ് പ്രേമത്തിന് കേന്ദ്രസർക്കാർ തടയിടുന്നത് ആഭ്യന്തര ഉത്പാദനത്തിന് പുതിയ ഉണർവ്വ് നൽകാനാണ്.
ഫ്ളിപ്കാർട്ട്, ആമസോൺ എന്നിവയുൾപ്പടെ ഇന്ത്യൻ ഓൺലൈൻ റീട്ടെയിലർമാർ പ്രതിദിനം വിതരണം ചെയ്യുന്നത് 10 ലക്ഷം ഉൾപന്നങ്ങളാണ്. എന്നാൽ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രതിദിനം എത്തുന്നത് 200,000 ഉൽപന്നങ്ങളാണ്. അതേസമയം, ഈ വർഷം ആദ്യത്തിൽ തന്നെ കേന്ദ്ര സർക്കാർ അവരെ നിയന്ത്രിക്കാൻ തുടങ്ങിയതോടെ ചൈനീസ് ഇറക്കുമതി കുറഞ്ഞിട്ടുണ്ട്. ഇത് മനസ്സിലാക്കിയാണ് കൂടുതൽ നികുതി ഏർപ്പെടുത്തുന്നത്. ഇതിലൂടെ ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയും. ഇത് രാജ്യത്തിന്റെ ആഭ്യന്തര വിപണിക്ക് കരുത്താകുകയും ചെയ്യും. എന്തിന് ഏതിനും വിലകുറവായതു കൊണ്ടാണ് ആളുകൾ ചൈനീസ് ഉത്പന്നങ്ങൾക്ക് പിന്നാലെ പോകുന്നത്.
അധിക നികുതിയിൽ നിന്ന് ഒഴിവാക്കുന്ന നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ചൈനയിൽ നിന്നുള്ള നിരവധി ചരക്കുകൾ പിടിച്ചെടുത്തിട്ടുണ്ട്. പല സ്മാർട് ഫോണുകളും ഇലക്ട്രോണിക്സ് ഉൽപന്നങ്ങളും ചൈനയിൽ നിന്ന് നേരിട്ടു ഇറക്കുമതി ചെയ്യുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇന്ത്യയിൽ വിൽക്കുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് ചൈനയിൽ സ്മാർട് ഫോണുകൾ വിതരണം ചെയ്യുന്നത്. അധിക തീരുവ ചുമത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ചൈനീസ് റീട്ടെയിലർമാരായ ക്ലബ് ഫാക്ടറി, അലിഎക്സ്പ്രസ്സ്, ഷെയ്ൻ എന്നിവരെ ബാധിക്കും. ഈ ഇറക്കുമതി തടയാൻ പേയ്മെന്റ് ഗേറ്റ്വേകൾ കൊണ്ടുവരാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ട്. ഇത്തരം ചൈനീസ് ഉൾപന്നങ്ങൾക്ക് ഉപഭോക്താവ് പണം നൽകുമ്പോൾ തന്നെ ഐജിഎസ്ടി, കസ്റ്റംസ് തീരുവ എന്നിവ വിലയോടൊപ്പം നൽകേണ്ടിവരും.
ചൈനീസ് ഓൺലൈൻ വിപണിയിൽ നിന്ന് വാങ്ങുന്ന വിവിധ തരം ഉൽപന്നങ്ങൾക്കായി ഒരു മിശ്രിത നികുതി ചുമത്തണോ അതോ പ്രത്യേക നികുതി ചുമത്തണോ എന്ന് സർക്കാർ തീരുമാനിച്ചിട്ടില്ല. എല്ലാ ഉൽപന്ന വിഭാഗങ്ങൾക്കും ഒരു ഫ്ളാറ്റ് നിരക്ക് പ്രഖ്യാപിച്ചാൽ മറ്റു പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് സാമ്പത്തിക നിയമ വിദഗ്ദ്ധർ പറയുന്നത്. ചൈനയിൽ നിന്ന് ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ഇകൊമേഴ്സ് കമ്പനികൾ വഴി ഉൾപന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. എന്നാൽ ഈ ഉൽപന്നങ്ങളോട് മൽസരിക്കാൻ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് സാധിക്കുന്നില്ല.
ന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ചൈനീസ് കമ്പനികൾ അത്ഭുതം ജനിപ്പിക്കുന്ന കുതിപ്പാണ് ഒരുവർഷത്തിൽ ഉണ്ടാക്കിയത്. 2017ലെ ആദ്യപാദത്തിൽ തന്നെ ഇന്ത്യൻ മൊബൈൽ വിപണിയുടെ 51 ശതമാനം ചൈനീസ് കമ്പനികൾ കരസ്തമാക്കി കഴിഞ്ഞിരുന്നു. സാംസങ്ങ് മൊബൈൽസ് ആണ് ഇപ്പോഴും ഏറ്റവും കൂടുതൽ മൊബൈൽ വിൽക്കുന്നവർ. ഇവരുടെ വിപണി വിഹിതം 28 ശതമാനം വരും. എന്നാൽ ചൈനീസ് സ്മാർട്ട്ഫോൺ കമ്പനികൾ ശരിക്കും കൈയടക്കിയിരിക്കുന്നത് ഇന്ത്യൻ ഫോൺ കമ്പനികളുടെ വിപണി വിഹിതമാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് ഇടപെടൽ.
ഇന്ത്യൻ മൊബൈൽ വിപണിയിലെ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ അഞ്ച് മൊബൈൽ കമ്പനികളിൽ ഉണ്ടായിരുന്ന ഇന്ത്യൻ കമ്പനികളായ ലാവ, കാർബൺ, മൈക്രോമാക്സ് എന്നിവ പിന്നോട്ട് നീങ്ങിയപ്പോൾ, ആ സ്ഥാനത്തേക്ക് ചൈനീസ് കമ്പനികളായ ഷവോമി, വിവോ, ഓപ്പോ എന്നിവർ കടന്നുവന്നു. ചൈനീസ് കുത്തൊഴുക്കിലും തങ്ങളുടെ സ്ഥാനം നിലനിർത്താൻ മറ്റൊരു വിദേശ കമ്പനിയായ ലെനോവയ്ക്ക് സാധിച്ചു. ഓപ്പോ, വിവോ എന്നിവർ വൻ വർദ്ധനവാണ് വിൽപ്പനയിൽ ഉണ്ടാക്കിയത്. പരസ്യ തന്ത്രങ്ങളാണ് ഈ കമ്പനികൾക്ക് വളർച്ച ഉണ്ടാക്കുന്നത് എന്നാണ് റിപ്പോർട്ട്. വിവോ ഐപിഎല്ലിന്റെ ടൈറ്റിൽ സ്പോൺസർമാരായും, ഓപ്പോ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസറായതും ഇരു കമ്പനികളെയും തുണയ്ക്കുന്നുണ്ട്.
ടെക്നോളജി പരമാവധി ഉപയോഗിക്കുക എന്നാൽ അത് വിലകുറച്ച് നൽകുക എന്ന നയവും, ബ്രാന്റ് ഉണ്ടാക്കിയെടുക്കാൻ നടത്തുന്ന വലിയ നിക്ഷേപവും ഇന്ത്യൻ കമ്പനികൾക്ക് മുകളിൽ ആധിപത്യം സൃഷ്ടിക്കാൻ ചൈനീസ് കമ്പനികൾക്ക് തുണയാകുന്നു. ഒപ്പം ചൈനീസ് കമ്പനികളെ അപേക്ഷിച്ച് ഇന്ത്യൻ കമ്പനികൾക്ക് പ്രവർത്തന ചെലവ് കൂടിവരുന്നു എന്നതും ഇന്ത്യൻ കമ്പനികളുടെ പിന്നോട്ട് പോക്കിനെ പരാമർശിച്ച് ഇന്ത്യ റൈറ്റിങ് റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നികുതി കൂട്ടുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍