34,924 കോടിയുമായി 'ക്രിപ്‌റ്റോ രാജ്ഞി' മുങ്ങിയതോടെ നട്ടം തിരിഞ്ഞത് 175 രാജ്യങ്ങളിലെ നിക്ഷേപകർ; വൺകോയിൻ അധികം താമസിയാതെ ബിറ്റ്‌കോയിനെ മറികടക്കുമെന്ന സുന്ദരിയുടെ വാഗ്ദാനത്തിൽ നിറഞ്ഞത് തട്ടിപ്പിന്റെ സാധ്യതകൾ; സൗന്ദര്യത്തിലും വാക്ചാതുരിയിലും ഇന്ത്യക്കാരെ മയക്കാൻ രുജാ ഇഗ്നാറ്റോവ എത്തുമോ? ബിറ്റ് കോയിന്റെ വിലക്ക് സുപ്രീംകോടതി മാറ്റുമ്പോൾ ചതിക്കുഴികൾ വീണ്ടുമെത്താൻ സാധ്യത
മറുനാടൻ മലയാളി ബ്യൂറോ
ന്യൂയോർക്ക്: ഇന്ത്യയിൽ ഇനി ക്രിപ്‌റ്റോ കറൻസി നിയമ വിരുദ്ധമല്ല. നേരത്തെ ഇത് അങ്ങനെയായിരുന്നില്ല. മുമ്പ് നിയമവിരുദ്ധമാണെങ്കിലും ബിറ്റ്കോയിൻ ഇടപാടിന്റെ പേരിൽ നിയമവിരുദ്ധമായി ഇന്ത്യയിൽ മറിഞ്ഞത് കോടികളാണ്. ചിലർക്ക് ജീവനും നഷ്ടമായി. മലപ്പുറത്തെ പെരിന്തൽമണ്ണക്കാരൻ അബ്ദുൾ ഷുക്കൂർ 250 കോടി രൂപയിലേറെ ബിറ്റ്കോയിന്റെ പേരിൽ സമാഹരിച്ചുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഈ ബിറ്റ്കോയിന്റെ വിലയിടിഞ്ഞു തുടങ്ങിയതോടെയാണ് ഷുക്കൂർ പ്രതിസന്ധിയിലായതും പണം നഷ്ടമായവർ ചേർന്ന് അദ്ദേഹത്തെ മർദ്ദിച്ചു കൊലപ്പെടുത്തിയതും. ഈ കൊലപാതകം അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടിയ വാർത്തയായിരുന്നു. ഇത് ബിറ്റ് കോയിന്
ഈ ഷുക്കൂറിന്റെ കൊലപാതകത്തിൽ ഒരു പങ്ക് ഷുക്കൂർ പോലും ഒരുപക്ഷേ അറിയാത്ത വിദേശ വനിതയ്ക്ക് ഉണ്ട്. ബിറ്റ്കോയിന് ബദലായി വൺ കോയിൻ എന്ന ക്രിപ്റ്റോ കറൻസി പുറത്തിറക്കിയ ക്രിപ്‌റ്റോക്വീൻ എന്നറിയപ്പെടുന്ന രുജാ ഇഗ്നാറ്റോവയാണ് ഈ യുവതി. ബിറ്റ്കോയിന് ബദലായി ഇവർ പുറത്തിറക്കിയ വൺകോയിൻ ആഗോള വിപണി പിടിച്ചടക്കിയപ്പോൾ തന്നെയാണ് ബിറ്റ്കോയിന് ഇന്ത്യയിൽ വിലയിടിഞ്ഞ് തുടങ്ങിയതും. ഇതിന്റെ ഫലമാണ് ഷുക്കൂറിന്റെ കൊലപാതകവും. അതേസമയം കേരളത്തിൽ നിക്ഷേപരെ കബളിപ്പിച്ച ഷുക്കൂറിന്റെ മാതൃകയാണ് ആഗോള തലത്തിൽ ക്രിപ്റ്റോക്വീൻ രുജ ഇഗ്‌നാറ്റോവ നടത്തുന്നതും. ഒന്നും രണ്ടുമല്ല 175 രാജ്യങ്ങളിലെ നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയിരിക്കയാണ് ഇഗ്‌നാറ്റോവ. ഇത്തരത്തിലുള്ളവർ വീണ്ടും കേരളത്തിൽ സജീവമാകും.
പുറത്തുവന്ന കണക്കുകൾ പ്രകാരം ക്രിപ്റ്റോ കറൻസിയിലൂടെ 4.9 ബില്ല്യൻ ഡോളർ (ഏകദേശം 34924.99 കോടി രൂപ)യുമായാണ് ഇഗ്‌നാറ്റോവ അപ്രത്യക്ഷമായത്. ആഗോള വ്യാപകമായി നിക്ഷേപം സ്വീകരിക്കുകയായിരുന്നു ഇഗ്‌നാറ്റോവ. അമേരിക്കയുടെ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷൻ ഇവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോയിക്കഴിഞ്ഞു. ഇത്തരം മാതൃകകൾക്ക് ഇനി ഇന്ത്യയും വിളനിലമായി മാറും. ബിറ്റ്‌കോയിൻ തരംഗത്തിനിടെയാണ് കൊട്ടിഘോഷിച്ചാണ് ഇവർ തന്റെ പുതിയ ക്രിപ്റ്റോകറൻസിയായി വൺകോയിൻ (OneCoin) രുജാ അവതരിപ്പിച്ചത്. ശരിക്കും താരപരിവേഷത്തോടെയാണ് ഇവർ ക്രിപ്റ്റോ കറൻസി അവതരിപ്പിച്ചത്. ഡോക്ടർ രുജാ, ഡോക്ടർ ഇഗ്നാറ്റോവ എന്നിങ്ങനെയുള്ള പേരുകളിലാണ് ഇവർ നിക്ഷേപ സംഗമങ്ങളിൽ പ്രസംഗിക്കുക. വൺകോയിൻ അധികം താമസിയാതെ ബിറ്റ്‌കോയിനെ മറികടക്കുമെന്നടക്കമായിരുന്നു ഇവരുടെ വാഗ്ദാനം.
2016ൽ വെംബ്ലിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത പലരും അവരുടെ വലയിൽ വീഴുക തന്നെ ചെയ്തു. ഗ്ലാസ്‌കോയിൽ നിന്നുള്ള ബെൻ മക്ആഡം മാത്രം നിക്ഷേപിച്ചത് 10,000 യൂറോയാണ്. കൂടാതെ ബൾഗേറിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ കമ്പനിക്ക് തന്റെ കുടുംബാംബങ്ങളെ പറഞ്ഞു മനസിലാക്കി എത്തിച്ചുകൊടുത്ത പണത്തിന്റെ മൂല്യം ഏകദേശം 220,000 പൗണ്ടാണ്. 2017ലാണ് രുജ അപ്രത്യക്ഷയായത്. ദക്ഷിണ കൊറിയ, ഹോങ്കോങ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കാര്യമായ വൺകോയിന് ലഭിച്ചിരുന്നു. വിയറ്റ്‌നാം, ബെംഗ്ലാദേശ്, യുഗാണ്ട തുടങ്ങിയ പാവപ്പെട്ട രാജ്യങ്ങളിൽ നിന്നു പോലുമുള്ള ആളുകൾ അവരുടെ തട്ടിപ്പിൽ പെട്ടുവെന്നാണ് കാണാനാകുന്നത്. വൻ തുകയാണ് പല രാജ്യങ്ങളിൽ നിന്നും അവരെ വിശ്വസിച്ചു നൽകിയിരിക്കുന്നത്. ഈ വർഷം ആദ്യമാണ് രുജയ്‌ക്കെതിരെ അമേരിക്ക കള്ളപ്പണക്കേസ് (money laundering) ചുമത്തിയിരിക്കുകയാണ്. ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് വൺകോയിനെ നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ഇന്ത്യയിലും ചർച്ചയായി. എന്നിട്ടും സുപ്രീംകോടതി ബിറ്റ് കോയിനെ അംഗീകരിച്ചത് ഏറെ ഞെട്ടലോടെയാണ് പലരും ഉൾക്കൊള്ളുന്നത്.
ഹൈ-ടെക് മുഖംമൂടിയിൽ നടക്കുന്ന തട്ടിപ്പുകൾ വ്യാപകമാണ് എന്നതിന്റെ തെളിവാണ് വൺ കോയിൻ തട്ടിപ്പും. ഇത്തരം തട്ടിപ്പുകളിൽ എല്ലാത്തരം ആളുകളും വീണുപോകുകയും ചെയ്യുന്നു. 2016ൽ ബിറ്റ്‌കോയിൻ വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്ന തോന്നൽ സൃഷ്ടിക്കുന്നതിൽ ഒരു പരിധിവരെ വിജയിച്ചിരുന്നു. എന്നാൽ, അന്ന് മുതൽ തട്ടിപ്പു സാധ്യത മുന്നിൽ കണ്ട് ഇന്ത്യൻ സർക്കാർ ഇക്കാര്യത്തിൽ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വൻ വാഗ്ദാനങ്ങൾ നടത്തിയും വീരവാദങ്ങൾ മുഴക്കിയുമാണ് ഇത്തരം ഇടപാടുകൾ എത്തുന്നത്. അത്തരം വാഗ്ദാനങ്ങൾ നൽകാൻ മിടുക്കിയായിരുന്നു രുജ ഇഗ്‌നേറ്റ. ക്രിപ്‌റ്റോ എന്നത് അന്തിമ വാക്കാകാൻ പോകുന്നു തുടങ്ങിയ പ്രചാരണങ്ങളിൽ വീഴാതെ രക്ഷപ്പെട്ടവർ ഭാഗ്യമുള്ളവരാണ്. എന്നാൽ, രുജയുടേതു പോലെയുള്ള കമ്പനികളല്ല, മറിച്ച് നിരവധി ബഹുമാനിക്കപ്പെടുന്ന കമ്പനികൾ ഉൾക്കൊള്ളുന്നതാണ് ലിബ്രയുടെ പിന്നിലുള്ള പ്രവർത്തകർ. കൂടാതെ വിവിധ രാജ്യങ്ങളിലെ അധികാരികളുടെ സമ്മതത്തോടെയായിരിക്കും ഇത് ആവതരിപ്പിക്കുക എന്നും അവർ പറയുന്നു. എന്നാൽ, ഈ കറൻസി സുരക്ഷിതമായിരിക്കുമെന്നും എങ്ങാനും വിജയിച്ചാൽ രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ തകർക്കില്ലെന്നും മറ്റും അധികാരികളെ മനസിലാക്കിക്കൊടുക്കുക എന്നത് എളുപ്പമായിരിക്കില്ല.
അടുത്തിടെ ഫേസ്‌ബുക്കിന്റെ ക്രിപ്‌റ്റോ കറൻസിക്ക് എതിർപ്പുമായി ഫ്രാൻസും ജർമനിയും രംഗത്തുവന്നിരുന്നു. ഈ വിഷയത്തിൽ യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്തിയെന്ന് ഫേസ്‌ബുക്കിന്റെ ക്രിപ്‌റ്റേ കറൻസി മേധാവി. അനുകൂലമായ താരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മേധാവി ബെർഡ്‌റൻഡ് പെരസ്. യൂറേപ്യൻ യൂണിയനിലെ ഫ്രാൻസ് ജർമനി എന്നിവരുടെ എതിർപ്പ് ശക്തമായി കൊണ്ടിരിക്കുകയാണ്. എന്ത് വിലകൊടുത്തും ക്രിപ്‌റ്റോ കറൻസി വരുന്നതിനെ തടയുമെന്ന് ഇവർ പറഞ്ഞിരുന്നു. തങ്ങളുടെ കറൻസി നടപ്പിലാക്കാൻ ഓൺലൈൻ വ്യാപാരികൾ, സാമ്പത്തിക സ്ഥാപനങ്ങൾ, എന്നിവരുമായും ഫേസ്‌ബുക്ക് ചർച്ചകൾ നടത്തി കൊണ്ടിരിക്കുകായണ്. ബ്ലോക്ക് ചെയിൻ ടെക്‌നോളജിയുടെ സഹായത്തോടെയാണ് ഡിജിറ്റൽ കറൻസി പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത്. 2020 ജൂണിൽ ആരംഭിക്കാനാകുമെന്നാണ് ഫേസ്‌ബുക്ക് പ്രതീക്ഷിക്കുന്നത്. ഇതിനിടെയാണ് ഇന്ത്യയിലും വിപണം തുറക്കുന്നത്.
സ്വർണത്തിൽ അധിഷ്ടിധമായ ക്രിപ്‌റ്റോ കറൻസി യുഎഇയിൽ പുറത്തിറങ്ങിയേക്കുമെന്ന റിപ്പോർട്ടുകളും് പുറത്തുവരുന്നുണ്ട്. ഗോൾഡൻ എം എന്ന ഗ്രൂപ്പാണ് കോയിൻ എം എന്ന ക്രിപ്റ്റോ കറൻസി പുറത്തിറക്കാൻ തയ്യാറായിട്ടുള്ളത്. പുതിയ ക്രിപ്‌റ്റോ കറൻസിയിലൂടെ നിക്ഷേപം ഒഴുകിയെനത്തുമെന്നാണ് ഗോൾഡൻ എം ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഈ പുതിയ ക്രിപ്റ്റോ കറൻസിയെല്ലാം എത്രകണ്ട് വിശ്വസനീയമാണ് എന്ന കാര്യത്തിൽ ആഗോള തലത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഈ ആശയക്കുഴപ്പത്തിനിടെയാണ് വൺകോയിൻ തട്ടിപ്പുകൾ അടക്കം പുറത്തുവരുന്നതും. എന്നാൽ ഇവർക്കെല്ലാം പുതിയ സാധ്യതയായി മാറും ഇന്ത്യയിൽ വിപണി സാധ്യത തുറക്കുന്നത്. ക്രിപ്‌റ്റോകറൻസി പൂർണമായി നിരോധിച്ച ആർബിഐ നടപടി ന്യായീകരണമില്ലാത്തതും, അനധികൃതവുമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇതിന് മറുവാദവുമായി സുപ്രീംകോടതിയിൽ ആർബിഐ പറഞ്ഞത്, ക്രിപ്‌റ്റോ കറൻസികൾ പൂർണമായി നിരോധിച്ചിട്ടില്ലെന്നും, ആർബിഐ അംഗീകരിച്ച ധനകാര്യസ്ഥാപനങ്ങൾ ഇതുപയോഗിച്ചുള്ള കൈമാറ്റം നടത്തരുതെന്നാണ് ഉത്തരവിറക്കിയത് എന്നുമാണ്. ഒപ്പം, അദൃശ്യമായ ഈ ഇടപാടുകൾ നിയന്ത്രിക്കാൻ ഒരു ഏജൻസിയുമില്ലെന്നിരിക്കെ, തീവ്രവാദഗ്രൂപ്പുകളും, കള്ളപ്പണക്കാരും ഇത് ഉപയോഗിക്കുമെന്നും ആർബിഐ വാദിച്ചു. എന്നാലിത് തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിരോധനം നീക്കിയത്.
2018 ഏപ്രിലിലാണ് ക്രിപ്‌റ്റോകറൻസികൾ നിരോധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിറക്കിയത്. ബാങ്കുകളോ മറ്റ് ധനകാര്യസ്ഥാപനങ്ങളോ ബിറ്റ്‌കോയിനുകൾ പോലുള്ള കറൻസികൾ ഉപയോഗിക്കുകയോ സേവനങ്ങൾക്കോ പണത്തിന് പകരമോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും ആർബിഐ നിർദ്ദേശിച്ചിരുന്നു. സ്വന്തമായി രൂപമില്ലാത്ത, പൂർണമായും ക്രിപ്‌റ്റോ രൂപത്തിൽ, ഡിജിറ്റൽ അഥവാ വിർച്വൽ കറൻസിയായി വിനിമയം ചെയ്യപ്പെടുന്ന ക്രിപ്‌റ്റോ കറൻസികൾ, രാജ്യത്തെ ധനസമ്പ്രദായത്തെത്തന്നെ അട്ടിമറിക്കുമെന്ന് ഭയന്നാണ് ഇത് നിരോധിക്കാൻ ആർബിഐ തീരുമാനിച്ചത്. ഇതോടെ വീണ്ടും ക്രിപ്‌റ്റോകറൻസിയുടെ മൂല്യം രാജ്യത്ത് ഉയരും. വന്മൂല്യവർധന രേഖപ്പെടുത്തിയ ക്രിപ്‌റ്റോകറൻസികൾ പിന്നീട്, പല ലോകരാജ്യങ്ങളും ഇതിനെ നിരോധിക്കാനോ, വിലക്കാനോ തുടങ്ങിയതോടെ മൂല്യത്തകർച്ച നേരിട്ടതാണ്. ബിറ്റ് കോയിൻ മാത്രമല്ല, എഥിറിയം, റിപ്പിൾസ് എക്‌സ്-ആർ-പി, ലൈറ്റ് കോയിൻ എന്നിവയും ക്രിപ്‌റ്റോ കറൻസികളിൽ പെടും.
എന്താണ് ക്രിപ്‌റ്റോ കറൻസി?
സതോഷി നകോമോട്ടോ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ജാപ്പനീസ് പൗരനാണ് 2009-ൽ ബിറ്റ് കോയിൻ സൃഷ്ടിച്ചത്. ഇത് ഒരു വ്യക്തിയല്ല, ഒരു ഗ്രൂപ്പാണെന്നൊക്കെ അഭ്യൂഹങ്ങളുണ്ട്. ലോകത്ത് ആദ്യമായി അൽഗോരിതങ്ങളാൽ നിയന്ത്രിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുകയും, ഭൗതിക രൂപമില്ലാത്തതുമായ ക്രിപ്‌റ്റോ കറൻസിയുടെ സിദ്ധാന്തവും വിനിമയവും തീരുമാനിച്ചത് ഈ ഗ്രൂപ്പാണെന്നാണ് വാദം. വാങ്ങുന്നയാൾക്കും വിൽക്കുന്നയാൾക്കും മാത്രം അറിയുന്ന, നിഗൂഢമായ കോഡ് ഭാഷയിൽ വിർച്വൽ ലോകത്ത് മാത്രം സൃഷ്ടിക്കപ്പെടുകയും സൂക്ഷിക്കുകയും ചെയ്യുന്ന യഥാർത്ഥമല്ലാത്ത നാണയമാണ് ക്രിപ്‌റ്റോ കറൻസി.
ബിറ്റ്‌കോയിൻ, എഥിറിയം, റിപ്പിൾസ് എക്‌സ്-ആർ-പി, ലൈറ്റ് കോയിൻ എന്നിങ്ങനെയാണ് ഇതുവരെ ക്രിപ്‌റ്റോ കറൻസികൾ രൂപം കൊണ്ടിട്ടുള്ളത്. ഇവ ഒരു രാജ്യത്തിന്റെയോ, അന്താരാഷ്ട്ര ഏജൻസികളുടെയോ കേന്ദ്രബാങ്കിന്റേതോ അല്ല. അതിനാൽ ഒരു രാജ്യത്തെ സർക്കാരോ സ്ഥാപനങ്ങളോ ഇതിന് ഗ്യാരന്റി വാഗ്ദാനം ചെയ്യില്ല. ഇതിന്റെ മൂല്യം ഒന്നുകിൽ കുത്തനെ കുതിച്ച് കയറാം. അതും അവിശ്വസനീയമായ രീതിയിൽ. ഒരു ബിറ്റ്‌കോയിന്റെ മൂല്യം ഇരുപതിനായിരം യുഎസ് ഡോളർ വരെയായിട്ടുണ്ട്. അതേസമയം, അതുപോലെ അത് ഇടിഞ്ഞിട്ടുമുണ്ട്. നമ്മുടെ കയ്യിലിരിക്കുന്ന നോട്ടിന് മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് നിയന്ത്രണമുണ്ട്. അതുപോലെയല്ല ക്രിപ്‌റ്റോ കറൻസി. അതിന് മേൽ പുറത്തുനിന്നുള്ള ഒരു ഏജൻസിക്കും നിയന്ത്രണമില്ല. ഇടപാടുകാർക്കാണ് ഇതിന്റെ മേൽ നിയന്ത്രണം.
രണ്ട് തരത്തിൽ ബിറ്റ് കോയിൻ കൈമാറാം, അല്ലെങ്കിൽ സ്വന്തമാക്കാം. സങ്കീർണമായ ഗണിത അൽഗോരിതങ്ങൾ തുറക്കുന്നത് വഴി സ്വന്തം പ്രയത്‌നത്തിന് പ്രതിഫലമായി ബിറ്റ്‌കോയിൻ കിട്ടും. ഇതിനെ വിളിക്കുന്നത് ബിറ്റ് കോയിൻ മൈനിങ് എന്നാണ്, അഥവാ ബിറ്റ് കോയിൻ ഖനനം. ബിറ്റ് കോയിൻ കയ്യിലുള്ള വ്യക്തിയിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ പണം കൊടുത്തു വാങ്ങുന്നതാണ് മറ്റൊന്ന്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍