പി എം സാദിഖലി - രാഷ്ട്രീയക്കാർക്കിടയിലെ കലാപ്രേമി: ചിത്രകലയെ സ്നേഹിക്കുന്ന യൂത്ത് ലീഗ് അധ്യക്ഷനെ അറിയുക
കുട്ടിക്കാലത്തേക്ക് കൈപിടിച്ചു നടത്തുന്ന നല്ല ഓർമകളെ ചിലപ്പോഴൊക്കെ എത്ര ശ്രമിച്ചാലും മനസ്സിൽ നിന്ന് പുകച്ചുചാടിക്കാനാകില്ല. ഹൃദയത്തിനുള്ളിൽ മായാത്ത കുറെ ചിത്രങ്ങളായി അവ ചുരുണ്ടു കിടക്കും. അക്ഷരങ്ങളിലൂടെ ആ ഓർമകളെ വാരിപ്പുണരുന്ന ചിലരുണ്ട്. അവയിൽ ചിലത് ലോക സാഹത്യങ്ങളാകും. മറ്റു ചിലത് ചരിത്രത്തിൽ കൊത്തിവെക്കപ്പെട്ട ജീവചരിത്രങ്ങളാകും. മനസ്സിനുള്ളിൽ നിന്ന് ഇറങ്ങിപ്പോകാത്ത കുട്ടിക്കാലത്തെ നൊസ്റ്റാൾജിയ കലർന്ന ചില ഓർമകളെ വർണങ്ങൾ കൊണ്ട് തിരിച്ചുപിടിക്കാൻ ഇടക്കൊക്കെ തിരക്കു പിടിച്ച രാഷ്ട്രീയ ജീവിതത്തിനിടയിൽ സമയം കണ്ടെത്തുന്ന ആളാണ് പി എം സ്വാദിഖലി എന്ന യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ്.
നാട്ടികക്കാരനായ പിഎം സാദിഖലി എന്ന രാഷ്ട്രീയക്കാരൻ എല്ലാവർക്കും സുപരിചതനാണ്. പക്ഷേ സാദിഖ് എന്ന ചിത്രകാരനെ കുറിച്ച് പലർക്കും പരിചയമുണ്ടാവില്ല. കുട്ടിക്കാലത്ത് നിരവധി സമ്മാനങ്ങളും അഭിനന്ദനങ്ങളും നേടിത്തന്ന ചിത്രകലയെ രാഷ്ട്രീയത്തിരക്കുകൾക്കിടയിൽ പലപ്പോഴും മടക്കി വെക്കേണ്ടി വന്നു. എന്നാലും ഇടയ്ക്ക് ഒഴിവുണ്ടാകുമ്പോൾ കാൻവാസിൽ വർണങ്ങൾ വിതറി കുട്ടിക്കാലത്തെയും ജീവിതാനുഭവങ്ങളെയും തിരിച്ചുപിടിക്കുകയാണ് അദ്ദേഹം. ചുരുങ്ങിയ കാലംകൊണ്ട് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച് യൂത്ത് ലീഗിനെ ജന ഹൃദയങ്ങളിലെത്തിച്ച അദ്ദേഹം, അധികമാരും അറിയപ്പെടാത്ത തന്റെ വരയുടെ ലോകത്തെ കുറിച്ച്, താൻ പ്രണയിച്ച വർണക്കൂട്ടുകളെ കുറിച്ച് തുറന്നുപറയുകയാണ്.....
നാട്ടിക മാപ്പിള സ്കൂളിൽ പഠിക്കുമ്പോൾ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് സത്താറിന്റെ വരകൾ കണ്ടിട്ടാണ് വരയോടുള്ള താൽപര്യം കൂടിയത്. ദിനേന വ്യത്യസ്തമായ ചിത്രങ്ങൾ വരച്ചുകൊണ്ടിരിക്കുന്ന പ്രകൃതമായിരുന്നു സത്താറിന്റേത്. പല സമയത്തും ഞാനത് ശ്രദ്ധയോടെ നോക്കിയിരിക്കും. മികച്ച ചിത്രങ്ങൾ കാണുമ്പോൾ കൂട്ടുകാർക്കിടയിൽ കാണിച്ച് അവനെ അഭിനന്ദിക്കാനും മടിക്കാറില്ല. സത്താറിന്റെ ചിത്ര രചന കണ്ട് ഞാനും വര തുടങ്ങി. ആദ്യമൊക്കെ കുറച്ച് പ്രയാസമുണ്ടായിരുന്നെങ്കിലും പിന്നീട് കുറച്ചുസമയം കൊണ്ടുതന്നെ പല ചിത്രങ്ങളും വരച്ചു തീർക്കാൻ സാധിച്ചു. പിന്നെ പിന്നെ വരയോടും വർണങ്ങളോടും പ്രണയം കൂടിക്കൂടിവരികയായിരുന്നു.
ആദ്യത്തെ മികച്ച ചിത്രം
എന്റെ വീടിനടുത്തു തന്നെയാണ് കാവിൽ മൂസക്കാക്ക. എല്ലാദിവസവും മീനും തുലാസുമായി കാവിൽ വന്നിരിക്കും. എല്ലാവരും അത് വാങ്ങാൻ വേണ്ടി കാവിലേക്ക് എത്തുകയാണ് പതിവ്. അത് ജീവിതത്തിൽ നിന്ന് മറക്കാൻ കഴിയാത്ത ഒരു ചിത്രമാണ്. ഓർത്തെടുക്കാൻ രസമുള്ള നല്ല അനുഭവം. പലപ്പോഴും ഇക്കയുടെ നിൽപ്പും ഇരുപ്പുമൊക്കെ നോക്കി ഞാൻ ചിത്രം വരച്ചു നോക്കും. അങ്ങനെ ഒരാഴ്ച നീണ്ട നിരീക്ഷണത്തിനൊടുവിൽ ഇക്ക മീൻ കൊണ്ടുവന്ന് ത്രാസും തൂക്കി നിൽക്കുന്നതിന്റെയും നാട്ടുകാർ വരിനിന്ന് മീൻ വാങ്ങുന്നതിന്റെയും ഒരു മികച്ച ഒരു ചിത്രം ഒപ്പിച്ചെടുത്തു. ഇക്കക്ക് തന്നെയാണ് ആദ്യം ആ ചിത്രം കാണിച്ചുകൊടുത്തതും. മീൻ മണക്കുന്ന പരുക്കൻ കൈകൊണ്ട് പുറത്തുതട്ടി ഇക്ക പറഞ്ഞു, ഇനി എന്നേക്കാൾ നല്ല ചിത്രം വരയ്ക്കണം ട്ടോ എന്ന്.. നാട്ടിലെ പലരും ആ ചിത്രം കണ്ട് അഭിനന്ദിച്ചു. വര നാട്ടുകാർക്കും ഇഷ്ട്പ്പെടുന്നുണ്ടെന്ന് മനസിലായതോടെ വരയെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങി.
നാട്ടിലെ ബാങ്ക് ഉദ്യോഗസ്ഥനായ ഉശസ് രവിയാണ് ചിത്ര രചനയിൽ ഏറെ താൽപര്യം തോന്നിയ ഒരു വ്യക്തി. എംഎസ്എഫിൽ പ്രവർത്തിക്കുന്ന സമയത്ത് നാമ്പ് സുവനീറിന് വേണ്ടി വരച്ച ചിത്രം കണ്ടാണ് സ്ക്രീൻ പ്രിന്റിംഗിന്റെ രീതി മനസിലാക്കിയത്. ഉശസ് രവി ഇതിനായി നല്ല പ്രോത്സാഹനവും നൽകി. പിന്നീട് എംഎസ്എഫിന്റെ ജില്ലാ സെക്രട്ടറിയായിരിക്കുന്ന സമയത്ത് ഫാസിസത്തിനെതിരെ ചിന്തയും ശക്തിയും എന്ന പ്രമേയത്തിലുള്ള തന്റെ സ്ക്രീൻ പ്രന്റിങ് ഏറെ ശ്രദ്ധ നേടി. പല പ്രമുഖ നേതാക്കളും അന്ന് അഭിനന്ദനമറിയിച്ചിരുന്നു.
പിന്നീട് കൂടുതൽ ശ്രദ്ധ ഓയിൽ പെയിന്റിംഗിലായിരുന്നു. ഒഎൻവി കുറുപ്പിന്റെ ശാർങ്ങക പക്ഷികൾ കവിതയുടെ കവർ പേജ് കണ്ട് ആ ചിത്രമൊന്ന് വരച്ചു നോക്കി. മൂന്ന് പക്ഷികൾ നിൽക്കുന്ന ആ പെയിന്റിങ് ഫേസ്ബക്കിലിട്ടിരുന്നു. അതുകണ്ട് പലരും അഭിനന്ദനമറിയിക്കാൻ വിളിച്ചിരുന്നു.
നളിനി ടീച്ചറുടെ അഭിനന്ദനം
പൊതുവെ സ്കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോൾ രാഷ്ട്രീയപ്രവർത്തനവുമായി നടക്കുന്നവർ അത്ര പഠിപ്പിസ്റ്റൊന്നും ആവില്ല. അത്ര മോശമല്ലാത്ത പഠിപ്പുണ്ടെങ്കിലും സകൂളിലെ ഹെഡ് ടീച്ചർ നളിനി ടീച്ചർക്ക് എന്നെ നല്ല ഇഷ്ടായിരുന്നു. തന്റെ ചിത്ര രചനയിലുള്ള കഴിവ് വളർത്താൻ നളിനി ടീച്ചർ കൂടുതൽ പ്രത്സാഹനം നൽകിയിരുന്നു. രാഷ്ട്രീയപ്രവർത്തനം സ്കൂളുകളിൽ സജീവമായ കാലമാണ്. മിക്ക ക്ലാസുകളിലും എംഎസ്എഫിന് വേണ്ടി പ്രസംഗിക്കാൻ പോകും. ടീച്ചർ തന്റെ പ്രസംഗം പലപ്പോഴും ശ്രദ്ധിച്ചിരുന്നു. മിക്ക ടീച്ചർമാർക്കും സ്കൂൾ പഠന കാലത്ത് രാഷ്ട്രീക്കാരോട് അൽപം ദേഷ്യം പുറമെ കാണിക്കുമെങ്കിലും പലരുടേയും ഉള്ളിൽ വലിയ സ്നേഹമായിരിക്കും.
സ്കൂളിലെ ത്ന്നെ മറ്റൊരു അദ്ധ്യാപകനായ വാസുദേവൻ മാഷാണ് എന്നിലെ ചിത്രകാരനെ വെളിച്ചത്തിലെത്തിച്ച മറ്റൊരും വ്യക്തി. വരച്ച ചിത്രത്തിൽ ഇനി എന്തൊക്കെ ചെയ്താൽ കൂടുതൽ ഭംഗിയാക്കാം എന്നതാണ് മാഷ് പറഞ്ഞുതരാറുള്ളത്. അങ്ങനെ മാഷിന്റെ നിർദ്ദേശങ്ങൾ കേട്ട് ഹൈസ്കൂൾ തലത്തിൽ ചിത്ര രചനാ മത്സരത്തിൽ പങ്കെടുത്തു. രണ്ടു വർഷവും സമ്മാനവും കരസ്ഥമാക്കി. നളിനി ടീച്ചർ സ്കൂളിൽ നിന്നും വിരമിക്കുന്ന സമയത്ത് അസംബ്ലിയിൽ വച്ച് സ്കൂളിലെ ഏറ്റവും നല്ല കുട്ടിക്കുള്ള സമ്മാനവും ഏറ്റുവാങ്ങി. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത മുഹൂർത്തമായിരുന്നു അത്.
മുനീർ സാഹിബുമൊത്തുള്ള ചിത്ര വിശേഷം
എംഎസ്എഫിൽ പ്രവർത്തിക്കുന്ന സമയത്താണ് മുനീർ സാഹിബിനെ(മന്ത്രി.എംകെ മുനീർ)നെ അടുത്തറിയുന്നത്. മികച്ച ഒരു കലാകാരനാണ് അദ്ദേഹം. പാട്ട്,അഭിനയം, ചിത്ര രചന എന്നിവയിലെല്ലാം നല്ല കഴിവുള്ള വ്യക്തി. ഒരിക്കൽ ഞാൻ വരച്ച പെൻസിൽ ഡ്രോയിങ് കണ്ട് മുനീർ സാഹിബ് വിളിച്ച് അഭിനന്ദിച്ചു. പിന്നീട് മുനീർ സാഹിനെ കാണുമ്പോഴെല്ലാം സംസാരം ചിത്ര കലയെ കുറിച്ചാവും. നമുക്ക് ഒരു ചിത്ര പ്രദർശനം നടത്തണമെന്ന് മുനീർ സാഹിബ് പലപ്പോഴും പറയുമായിരുന്നു. പക്ഷേ തിരക്കുകൾ കാരണം അത് നടക്കാതെ പോയി. എന്തായാലും അടുത്തുതന്നെ ചിത്ര പ്രദർശനം നടത്തണമെന്നാണ് ആഗ്രഹം.
അരിക്കിരി പൂരം
ഞങ്ങളുടെ നാട്ടിലെ പ്രമുഖ ഉത്സവമാണ് അരിക്കിരിപൂരം. എന്റെ വീടിനടുത്തൂടെയാണ് അമ്പലത്തിലേക്ക് ആനകൾ പോകുക. പാടത്തിലൂടെ ആനകൾ വരിയായി പോകുന്നത് കാണാൻ തന്നെ വലിയ രസമാണ്. കുട്ടിക്കാലത്തിന്റെ മരിക്കാത്ത ചില ഓർമകളിൽ ആ ആനകളുടെ ചിത്രമുണ്ട്. പൂരത്തിന്റെ തലേന്നാൾ പെങ്ങൾ നേരത്തെ തന്നെ എണീപ്പിക്കും. പിന്നെ അന്ന് മുഴുക്കെ പൂരത്തിന് വരുന്ന ആനകളെ നോക്കിയിരിക്കലാണ് പണി. ചെറിയൊരു പുസ്തകമെടുത്ത് ആ ദൃശ്യങ്ങളൊക്കെ വരയാൻ ശ്രമിക്കും. അങ്ങനെ വരഞ്ഞ എത്രയോ പേജുകൾ ചിത്രം നന്നായിട്ടില്ലെന്ന് വിചാരിച്ച് കീറികളഞ്ഞിട്ടുണ്ട്. എന്നാലും വര നിർത്തിയില്ല.
ആനകൾ പാടങ്ങളിലൂടെ നടന്നുപോകുന്നത് കാണാൻ തന്നെ നല്ല ഭംഗിയാണ്. പാപ്പാന്റെ പിന്നാലെ ഞങ്ങളും നടന്ന് നീങ്ങും. കൊയ്ത്തുകഴിഞ്ഞ കാലത്തായിരിക്കും പൂരം ഉണ്ടാകുക. ആ സമയത്ത് ദൂരെ നിന്നു നോക്കുമ്പോൾ പാടങ്ങൾ സ്വർണനിറത്തിൽ കിടക്കുന്നത് കാണാം. ആ ഒരു ദൃശ്യത്തെ ഞാൻ മനോഹരമായി വരച്ചു. എന്നിട്ട് നാട്ടിലെ ചേട്ടന്മാർക്കും, ഇക്കാക്കമാർക്കുമെല്ലാം കാണിച്ചുകൊടുത്തു. അവരെല്ലാം നിറഞ്ഞ പ്രത്സാഹനവും നൽകി. ഇനിയും വരയ്ക്കണം...നല്ലൊരു ചിത്രകാരനാവണമെന്നും പറഞ്ഞു അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും അവർ മറന്നില്ല.
പക്ഷേ, കാലം പിഎം സാദിഖലിയെ അറിയപ്പെട്ട ചിത്രകാരനാക്കിയില്ല. രാഷ്ട്രീയത്തിലിറങ്ങാനായിരുന്നു വിധി. എന്നാലും വരയോടുള്ള ഉള്ളിലെ പ്രണയത്തിന് ഒരു കുറവും വന്നിട്ടില്ല. തന്റെ വരകൾ പ്രദർശനങ്ങൾക്ക് വച്ചില്ലെങ്കിലും വലിയ ആനന്ദം നൽകുന്നുണ്ട്. തിരക്കുപിടിച്ച വേദികളിൽ വരെ ചുമ്മാ വരച്ചു കൊണ്ടിരിക്കാറുണ്ടെന്നും ചെറു പുഞ്ചിരിയോടെ അദ്ദേഹം സമ്മതിക്കുന്നു.
'അരിക്കിരി പൂരത്തെ കുറിച്ച് വരഞ്ഞ ചിത്രം ഫേസ് ബൂക്ക് പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. അതോടൊപ്പം അദ്ദേഹം ഇത് കൂടി എഴുതി ചേർത്തു...
ഇന്ന് ജനുവരി 30, അരിക്കിരി പൂരം ഉറഞ്ഞുതുള്ളുന്ന ദിവസം. പക്ഷേ കുട്ടിക്കാലത്തെ പഴയ ആ പാടങ്ങളില്ല. വീടുകൾ ആ പാടങ്ങളെ അപഹരിച്ചെടുത്തിരിക്കുന്നു..ആനകൾ പണ്ടത്തെ പോലെ വരുന്നുണ്ട്...പോകുന്നുണ്ട്...പക്ഷേ അവയുടെ പിന്നാലെ ആർത്തുല്ലസിച്ച് നടക്കുന്ന പഴയ കുട്ടികൾ അപ്രത്യക്ഷരായിരിക്കുന്നു..വീട്ടുമുറ്റത്ത് നടക്കുന്ന പൂരത്തിന്റെ ദൃശ്യങ്ങൾ ലൈവായി ടി വിക്ക് മുമ്പിൽ ചമ്രം പടിഞ്ഞിരുന്ന തിരക്കിലാണ് അവരെല്ലാവരും.'......
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്