മക്കയിലെ പ്രമുഖ വ്യവസായിയുടെ മകൾ; ആദ്യ ഭർത്താവ് മരിച്ചപ്പോൾ മൂന്നാമതായി വിവാഹം ചെയ്തത് സ്വന്തം മാനേജരെ; 25ാം വയസിൽ മുഹമ്മദ് നബി വിവാഹം കഴിച്ചത് നാൽപ്പതുകാരിയായ ഖദീജയെ; മാണിക്യ മലരായ പൂവിയുടെ പിന്നാമ്പുറ കഥ തേടുമ്പോൾ...
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മാണിക്യ മലരായ പൂവീ... എന്ന ഗാനം വിവാദത്തിൽ പെട്ടിരിക്കുന്ന സമയമാണ്. വർഷങ്ങളായി മലബാറിലെ മാപ്പിളപ്പാട്ട് വേദികളിൽ ഏവരുടെയും ഹൃദയം കവർന്ന മാപ്പിളഗാനമാണ് ഇത്. ഇതിൽ മുഹമ്മദ് നബിയുടെ ജീവിതത്തെ കുറിച്ച് പറയുന്ന വരികളാണ് വിവാദത്തിന് ഇടയാക്കിയത്. ഇപ്പോൾ അഡാറ് ലവിലൂടെ ലോകം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന ഗാനമായി മാറി. ഇതിനിടെയാണ് രസംകൊല്ലിയായി കേസെത്തുന്നത്. മലബാറിലെ മാപ്പിള സമൂഹം നെഞ്ചേറ്റിയ ഗാനം അങ്ങനെ വിവാദത്തിൽ ഇടംപിടിച്ചു.
1978ൽ പി.എം.എ ജബ്ബാർ എഴുതി തലശ്ശേരി റഫീഖ് ആകാശവാണിയിൽ പാടി പ്രശസ്തമായതാണ് 'മാണിക്യമലരായ പൂവി മഹതിയാം ഖദീജ ബീവി...' എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട്. ഒമർ ലുലുവിനും സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർക്കും എതിരെ വിഷയത്തിൽ കേസെടുക്കുകയുമുണ്ടായി. ഈ സാഹചര്യത്തിൽ പാട്ടിൽ പരാമർശിക്കപ്പെടുന്ന വിഷയങ്ങൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും മറ്റ് മതപണ്ഡിതരും പരാമർശിക്കുന്നുണ്ട്.
പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് പാട്ടു കിടക്കുന്നത്. മക്കയിലെ പ്രമുഖ വ്യവസായിയുടെ മകൾ ആദ്യ ഭർത്താവ് മരിച്ചപ്പോൾ മൂന്നാം വിവാഹം ചെയ്തത് മുഹമ്മദ് നബിയെ ആയിരുന്നു. അന്ന് മുഹമ്മദ് നബിക്ക് 25 വയസ് പ്രായമേ ഉണ്ടായിരുന്നൂള്ളു. ഖദീജക്ക് ആകട്ടെ നാൽപതു വയസും. ഈ വിവാഹത്തിന്റെ കാര്യം പറഞ്ഞതാണ് വിവാദമായി മാറിയത്. ഇതുമായി ബന്ധപ്പെട്ട ഇകെ സുന്നി പത്രമായ സുപ്രഭാതത്തിൽ ഹൈദരാലി വാഫി എഴുതിയ ലേഖനത്തിൽ പറയുന്നത് ഇങ്ങനെയാണ്:
മക്കയിലെ ഉന്നത കുലജാതനായ ഖുവൈലിദ് ബിൻ നൗഫൽ ഖുറൈശി കുടുംബത്തിലെ ഫാത്വിമ എന്നവരെ വിവാഹം ചെയ്തു. ഈ ദമ്പതികളുടെ മകളാണ് ഖദീജ ബീവി(റ). സൗന്ദര്യവും തറവാടിത്തവും കുലീനതയും നിറഞ്ഞ മഹതിയെ പതിനഞ്ചാം വയസ്സിൽ അബൂഹാല ബിൻ സുറാറതുതമീമി വിവാഹം ചെയ്തു. ഇവർക്ക് രണ്ട് പെൺമക്കളുണ്ടായി. പിന്നീട് ഇയാൾ മരണപ്പെട്ടു. തുടർന്ന് ബനൂമഖ്സൂമിലെ അതീഖ് ബിൻ ആഇദ് എന്നയാളും മഹതിയെ വിവാഹം ചെയ്തു. ഈ ദാമ്പത്യത്തിൽ ഒരു ആൺകുട്ടിയുമുണ്ടായി. എന്നാൽ, അതീഖും മരണപ്പെട്ടു. സമ്പന്നയായിരുന്നു ഖദീജ ബീവി(റ). രണ്ട് ദാമ്പത്യങ്ങൾക്കും ശേഷം മഹതി കച്ചവടകാര്യങ്ങളിൽ സജീവശ്രദ്ധ പതിപ്പിച്ചു.
പൊതുവേ നല്ല അലിവുള്ള മനസ്സും കാരുണ്യവതിയുമായിരുന്നു മഹതി. നാട്ടിലെ സാധുക്കളെ സഹായിക്കുന്നതിലും നല്ല കാര്യങ്ങളുമായി സഹകരിക്കുന്നതിലും വലിയ താൽപര്യം കാണിച്ചിരുന്നു. തന്റെ കച്ചവടസംരംഭം മെച്ചപ്പെടുത്താനായി അവർ പല വഴികളിലൂടെ ശ്രമം നടത്തി വരുമ്പോഴാണ് ബനൂഹാശിമിലെ മുഹമ്മദ്(സ്വ) എന്ന് പേരുള്ള യുവാവിനെ കുറിച്ച് കേട്ടത്. സത്യസന്ധൻ, നല്ല സ്വഭാവക്കാരൻ, നല്ല പെരുമാറ്റം. പൊതുവേ അറബികൾക്കിടയിൽ നല്ല പേര്. അക്കാലത്തെ ജീർണതകളൊന്നും ബാധിച്ചിട്ടില്ലാത്ത ബീവി സ്വാഭാവികമായും ഇതേ മഹത്വങ്ങളുള്ള ആ യുവാവിനെ തന്റെ കച്ചവടസംഘത്തെ നയിക്കാനായി ഏൽപ്പിച്ചു.
മൈസറ എന്ന ജോലിക്കാരനെ സഹായി ആയി നിയമിക്കുകയും ചെയ്തു. ശാമിൽ നിന്ന് കച്ചവടം കഴിഞ്ഞ് വന്നപ്പോൾ സാധാരണ കിട്ടാറുള്ളതിനേക്കാൾ വലിയ ലാഭം കിട്ടിയപ്പോൾ ഖദീജബീവി(റ) ആ യുവാവിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചു. അമാനുഷികതകൾ ഏറെയുള്ള ആളാണ് തന്റെ പുതിയ മാനേജർ എന്ന് മനസ്സിലാക്കിയ ബീവി തന്റെ കൂട്ടുകാരിയായ നഫീസത്ത് ബിൻത് മുനബ്ബഹ് എന്നവരെ മുഹമ്മദ്(സ്വ)യെ കാണാനായി അയച്ചു. ഇരുവരും തമ്മിലുള്ള സംസാരത്തെ തുടർന്ന് പിതൃവ്യൻ അബൂത്വാലിബിന്റെയും കുടുംബത്തിന്റെയും അനുഗ്രഹാശിസ്സുകളോടെ ഇരുവരും തമ്മിലുള്ള കല്യാണം നടക്കുകയായിരുന്നു. ആ സമയത്ത് മുഹമ്മദ്(സ്വ)ക്ക് ഇരുപത്തിയഞ്ചും മഹതിക്ക് നാല്പതും വയസ്സായിരുന്നു . ഈ ദാമ്പത്യത്തിൽ സൈനബ്(റ), റുഖയ്യ(റ), ഉമ്മുകുൽസൂം(റ), ഫാത്വിമ(റ) എന്നീ പെൺകുട്ടികളും അബ്ദുല്ല(റ), ഖാസിം(റ) എന്നീ ആൺമക്കളും ജനിച്ചു. ആൺമക്കൾ ബാല്യത്തിൽ തന്നെ ഇഹലോകവാസം വെടിഞ്ഞു. പെൺകുട്ടികളിൽ മുതിർന്നവർ മൂന്ന് പേരും പ്രവാചകതിരുമേനി(സ്വ) ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ ദേഹവിയോഗം ചെയ്തു. ചെറിയമകൾ ഫാത്വിമ(റ) പ്രവാചകരുടെ വഫാതിന് ശേഷം ആറ് മാസം കൂടി ജീവിച്ചിരുന്നു.
ഖദീജബീവി(റ)യുടെ ചരിത്രം പുതിയ തലമുറ വളരെ ഏറെ മനസ്സിലാക്കേണ്ടതുണ്ട്. കച്ചവടത്തിൽ പ്രാവീണ്യം നേടിയ ഒരു സ്ത്രീക്ക് യോജിച്ച ഒരു മാനേജറെ കിട്ടിയപ്പോൾ തോന്നിയ സാധാരണമായ വാണിജ്യവിവാഹമായിരുന്നില്ല ഇരുവരുടേതും. ബീവിയുടെ പിതൃവ്യനായി വറഖത്ത് ബിൻ നൗഫൽ എന്ന് പറയുന്ന ഒരാളുണ്ടായിരുന്നു. അറേബ്യയിലെ അനാചാരങ്ങളിലും തിന്മകളിലും മനസ്സ് മടുത്ത് പൊതുവേ ശാന്തജീവിതം നയിക്കുന്ന ഒരാൾ. ബീവി ഇടക്ക് ഇദ്ദേഹത്തെ സന്ദർശിക്കുകയും പണ്ഡിതോചിതമായ ചർച്ചകളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഒരിക്കൽ മഹതി ചെന്നത് ഒരു സ്വപ്നത്തിന് വിശദീകരണം തരണം എന്ന ആവശ്യവുമായിട്ടായിരുന്നു. ഉജ്ജ്വലശോഭയോടെ പ്രകാശിക്കുന്ന ഒരു സൂര്യൻ തന്റെ വീട്ടിൽ ഉദിച്ച് നിൽക്കുന്നതായിരുന്നു സ്വപ്നം. വറഖത്ത് അന്ന് പറഞ്ഞ മറുപടി ശ്രദ്ധേയമാണ്. 'പ്രിയപ്പെട്ട ഖദീജാ, ഒരു പ്രവാചകന്റെ ആഗമനം ഏത് സമയത്തും പ്രതീക്ഷിക്കാം. ഞാൻ മനസ്സിലാക്കിയതനുസരിച്ച് ആ പ്രവാചകൻ വരിക തന്നെ ചെയ്യും. നീ ആ പ്രവാചകനെ വിവാഹം കഴിക്കുകയും ചെയ്യും.'
കച്ചവടം കഴിഞ്ഞ് മടങ്ങിയെത്തിയ മുഹമ്മദ്(സ്വ)യെ കണ്ടപ്പോഴും മൈസറത്ത് നൽകിയ വിശദീകരണം കേട്ടപ്പോഴും മഹതിക്ക് മനസ്സിൽ ആ പഴയ സ്വപ്നമുണ്ടായിരുന്നു. തുടർന്ന് വറഖത്തിന്റെ അടുക്കൽ പോയി സംസാരിച്ച ശേഷമാണ് നഫീസയെ വിവാഹാലോചനയുമായി പറഞ്ഞയച്ചത്. ഇരുവരും സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല വിവാഹത്തിന് സമ്മതിച്ചത്. മക്കയിലെ പ്രമുഖരെല്ലാം ആ വിവാഹത്തിന് സന്നിഹിതരായിരുന്നു. ഇരുപത്തിയഞ്ച് വയസ്സുള്ള ചോരത്തിളപ്പുള്ള ഒരു യുവാവ് മധ്യവയസ്സിലേക്ക് കടക്കുന്ന നാൽപ്പതുകാരിയുമായി നടത്തിയ വിവാഹം എന്നതിലുപരി ഇലാഹിയ്യായ ഒരു നിയോഗത്തിന്റെ പൂർത്തീകരണമായിരുന്നു ആ ബന്ധം.
ഇസ്ലാം മതത്തിന്റെ പ്രവാചകനെന്ന തരത്തിലാണ് മുഹമ്മദ്(സ്വ)യെ ലോകം മനസ്സിലാക്കാൻ ശ്രമിക്കുന്നത്. എന്നാൽ, മനുഷ്യകുലത്തിന് തന്നെ നിയുക്തരായ അന്ത്യപ്രവാചകരാണ് മുഹമ്മദ് മുസ്തഫ(സ്വ). മാനവികതയുടെ ചക്രവർത്തിയായ പ്രവാചകപുംഗവരുടെ ആദ്യപത്നി എന്ന നിലയിൽ ലോകമാകെയുള്ള വിശ്വാസികളുടെ ഉമ്മയാണ് ഖദീജബീവി(റ). അവർ അനന്യസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമയാണ്. ഇസ്ലാമിന് മുമ്പ് തന്നെ ത്വാഹിറ അഥവാ വിശുദ്ധ എന്ന് അറബ് ലോകം മഹതിയുടെ ഔന്നത്യത്തെ മാനിച്ച് കൊണ്ട് വിളിച്ചിരുന്നു.
നഫീസ വിവാഹാലോചനയുമായി എത്തിയപ്പോൾ അവിടുന്ന് സംസാരിച്ചത് ഇപ്രകാരമാണ്: ''ഖദീജയെ പോലെ ഒരു ഉന്നതസ്ത്രീയെ വിവാഹം കഴിക്കാവുന്ന ഒന്നും എന്റെ കൈയിലില്ല. ദരിദ്രൻ, അനാഥൻ. എങ്ങനെ അവരെ ഞാൻ വിവാഹം കഴിക്കും.''
നഫീസ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു: ''അതൊന്നും പ്രശ്നമല്ലാ എങ്കിലോ? അവരുടെ മാന്യത, സമ്പത്ത്, സൗന്ദര്യം എന്നിവയ്ക്കപ്പുറം അവരുടെ വ്യക്തിജീവിതത്തിലേക്കാണ് താങ്കളെ ക്ഷണിക്കുന്നത്. ഖദീജയാണ് താങ്കളെ കല്യാണാലോചന നടത്തുന്നത്. അപ്പോഴോ?''
''ശരി അങ്ങനെ എങ്കിൽ പിതൃവ്യൻ അബൂത്വാലിബിന് വിരോധമില്ലെങ്കിൽ എനിക്ക് സമ്മതമാണ്.'' (ഥബഖാതുൽ കുബ്റാ). തുടർന്ന് നടന്ന നിക്കാഹിന്റെ സദസ്സിൽ വച്ച് അബൂത്വാലിബ് ഇങ്ങനെ പ്രസംഗിച്ചു: ഇബ്റാഹീ(അ)മിന്റെയും ഇസ്മാഈലി(അ)ന്റെയും സന്താനപരമ്പരയിൽ ഞങ്ങൾക്ക് ജന്മം തന്ന അല്ലാഹുവിന് സ്തുതി.
മഅ്ദ് എന്നവരുടെ തറവാട്ടിൽ, മുളറിന്റെ പരമ്പരയിൽ ജനിച്ചവർ. കഅ്ബാലയത്തിന്റെ നടത്തിപ്പുകാർ തുടങ്ങിയ മഹത്വം ഉള്ള കുടുംബാംഗമാണ് എന്റെ മകൻ. വിശുദ്ധഹറമിന്റെ നാട്ടിൽ ഇത് പോലെ മറ്റൊരു യുവാവിനെ നിങ്ങൾക്ക് കിട്ടുകയില്ല. 500 ദിർഹം മഹ്റാണ് എന്റെ മകൻ വാഗ്ദാനം ചെയ്യുന്നത്. ഇപ്പോൾ ദരിദ്രനെങ്കിലും ധനം നിഴൽ പോലെ മെലിഞ്ഞും തെളിഞ്ഞുമിരിക്കും. അതിനാൽ വിവാഹത്തിന് എന്റെ അനുഗ്രഹങ്ങളും പ്രാർത്ഥനകളും.
ഈ വേളയിൽ വറഖത് എഴുന്നേറ്റ് നിന്ന് ഇങ്ങനെ സംസാരിച്ചു: 'നിങ്ങൾ പറഞ്ഞതെല്ലാം വാസ്തവം തന്നെ. ഔന്നത്യവും മഹത്വവും നിറഞ്ഞ് നിൽക്കുന്ന അറബ് വംശത്തിന്റെ പാരമ്പര്യത്തിന്റെ വേരായ ഖുറൈശികളോട് ഒരു വിവാഹബന്ധം എന്നത് വലിയ അഭിമാനമുള്ള കാര്യമാണ്. പറയപ്പെട്ട മഹ്റിന് ഖദീജത് ബിൻത് ഖുവൈലിദിനെ മുഹമ്മദ്ബിൻ അബ്ദുല്ല(സ്വ)ക്ക് വിവാഹം ചെയ്തുകൊടുക്കുന്നു. തുടർന്ന് മഹതിയുടെ എളാപ്പ അംറ് ബിൻ അസദും ഇതേ വാചകം ആവർത്തിച്ചു. അങ്ങനെയാണ് നിക്കാഹ് നടന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്