Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഇതെന്റെ അവസാന ഗാനം; ഇനി ഒരു റെക്കോർഡിങ്ങും ഉണ്ടാകില്ല; സ്റ്റേജ് ഷോകളും ഇല്ല; എനിക്കു പ്രായമായി': മലയാളത്തിൽ താരാട്ടു പാട്ടു പാടി എസ് ജാനകി സംഗീതലോകത്തോടു വിട പറയുന്നു; ഗാനകോകിലത്തിന്റെ അവസാന ഗാനം 'പത്തു കൽപ്പനകൾ'ക്കു വേണ്ടി

'ഇതെന്റെ അവസാന ഗാനം; ഇനി ഒരു റെക്കോർഡിങ്ങും ഉണ്ടാകില്ല; സ്റ്റേജ് ഷോകളും ഇല്ല; എനിക്കു പ്രായമായി': മലയാളത്തിൽ താരാട്ടു പാട്ടു പാടി എസ് ജാനകി സംഗീതലോകത്തോടു വിട പറയുന്നു; ഗാനകോകിലത്തിന്റെ അവസാന ഗാനം 'പത്തു കൽപ്പനകൾ'ക്കു വേണ്ടി

തിരുവനന്തപുരം: ഒരിക്കലും മറക്കാനാകാത്ത ഒട്ടേറെ ഗാനങ്ങൾ സംഗീതപ്രേമികൾക്കു സമ്മാനിച്ച എസ് ജാനകി സംഗീതലോകത്തോടു വിട പറയുന്നു. മലയാള സിനിമയായ 'പത്തു കൽപ്പനകൾ'ക്കു വേണ്ടി താരാട്ടു പാട്ടു പാടിയാണു സംഗീതലോകത്തോടു ജാനകി വിട പറയുന്നത്.

മതിയാവോളം പാടിയെന്നും ഇനി വേണ്ടത് വിശ്രമമാണെന്നും ദക്ഷിണേന്ത്യയുടെ ഗാനകോകിലം വ്യക്തമാക്കി. 60 വർഷം നീണ്ടുനിന്ന സംഗീത ജീവിതത്തിനാണ് ഇതോടെ അവസാനമാകുന്നത്.

അനൂപ് മേനോനും മീര ജാസ്മിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണു 'പത്തു കൽപനകൾ'. ചിത്രത്തിലെ താരാട്ടു പാട്ടിനു മിഥുൻ ഈശ്വറാണു സംഗീതം പകർന്നത്. ഈ ചിത്രത്തിലേതു തന്റെ അവസാനത്തെ ഗാനമാണ്. ഇനി ഒരു റെക്കോഡിങ്ങും ഉണ്ടാകില്ല. സ്റ്റേജ് ഷോകളിലും ഇനി പാടില്ല. എനിക്ക് പ്രായമായി. നിരവധി ഭാഷകളിൽ പാടാനുള്ള ഭാഗ്യമുണ്ടായി. മതിവരുവോളം പാടി. ഇനി വിശ്രമമാണ് ആവശ്യം. അതിനായി കരിയർ വിടുകയാണെന്നും ജാനകി പറഞ്ഞു.

1957 ലാണ് എസ് ജാനകി സിനിമാ സംഗീതലോകത്തേക്ക് കടക്കുന്നത്. മലയാളം തെലുങ്ക് തമിഴ് ഭാഷകളിലായി 48,000 ത്തോളം ഗാനങ്ങൾ പാടി. നാലു ദേശീയ അവാർഡും 32 സംസ്ഥാന അവാർഡും ഈ അനുഗൃഹീത ഗായികയ്ക്കു ലഭിച്ചിട്ടുണ്ട്. അവസാന ഗാനമായി എന്തുകൊണ്ടാണ് ഒരു മലയാളഗാനം തെരഞ്ഞെടുത്തതെന്ന ചോദ്യത്തിന് ഇതൊരു മുൻകൂട്ടിയുള്ള തീരുമാനമായിരുന്നില്ലെന്ന് ജാനകി പറഞ്ഞു. 'സംഗീതജീവിതം ഒരുദിവസം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കുമ്പോഴാണ് ഈ ഗാനം എന്നെതേടിയെത്തിയത്. അതൊരു താരാട്ടായിരുന്നു. എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒന്ന്. അത് പാടി റെക്കോർഡ് ചെയ്തതിന് ശേഷം മറ്റ് ഓഫറുകളൊന്നും ഞാൻ സ്വീകരിച്ചില്ല- എസ് ജാനകി പറഞ്ഞു.

1957ൽ പുറത്തിറങ്ങിയ വിധിയിൻ വിളയാട്ട് എന്ന തമിഴ് ചിത്രത്തിലൂടെയാണ് എസ് ജാനകി പിന്നണി രംഗത്തേക്ക് കടന്ന് വരുന്നത്. ചലപതി റാവുവായിരുന്നു ഗാനത്തിന് ഈണം നൽകിയത്. എംഎൽഎൽ എന്ന ചിത്രത്തിലൂടെ എസ് ജാനകി തെലുങ്ക് ചിത്രത്തിന് വേണ്ടി പാടി. പിന്നീടാണ് തെന്നിന്ത്യയ്ക്ക് പുറമേ നിന്നും ജാനകിയെ തേടി അവസരങ്ങൾ എത്തിയത്.

ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, സംസ്‌കൃതം, കൊങ്ങിണി, തുളു, ജർമ്മൻ ഭാഷകളിലെല്ലാം ജാനകി തന്റെ സ്വരസാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിലേക്ക് സംഗീത സംവിധായകൻ എം എസ് ബാബുരാജാണ് ജാനകിയെ മലയാളത്തിൽ എത്തിച്ചത്. കുട്ടികളുടെ ശബ്ദത്തിൽ പാടാനുള്ള പ്രത്യേക കഴിവും ഈ ഗായികയ്ക്കുണ്ട്. പുരസ്‌കാരങ്ങൾ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നാല് തവണ എസ് ജാനകിയെ തേടി എത്തിയിട്ടുണ്ട്. 2013ൽ പത്മഭൂഷൺ പുരസ്‌കാരം നൽകാൻ സർക്കാർ തീരുമാനിച്ചുവെങ്കിലും വൈകി പോയി എന്ന കാരണത്താൽ അവർ പുരസ്‌കാരം തിരികെ അയക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP