'ഉയരെ' ഉന്നതങ്ങളിൽ തന്നെ; ആസിഡ് ആക്രമണ ഇരയുടെ കഥ പറഞ്ഞ് ഞെട്ടിച്ച് സഞ്ജയും ബോബിയും; നവാഗത സംവിധായകൻ മനു അശോകന് കൈയടിക്കാം; താര ഫാൻസുകാരുടെ ഓരിയിടലിൽ തളരാതെ പാർവതി; അഭിനയം വെച്ചുനോക്കുമ്പോൾ ഇവർ ശരിക്കും ലേഡി സൂപ്പർസ്റ്റാർ തന്നെ; പ്രണയപ്പകമൂലം കാമുകിയെ പച്ചക്ക് കൊളുത്തുന്നവരുള്ള കേരളത്തിൽ ഇത് സാമൂഹിക ക്ഷേമ വകുപ്പ് മൂൻകൈയെടുത്ത് സൗജന്യമായി കാണിക്കേണ്ട ചിത്രം
എം മാധവദാസ്
അവസാനം ആസിഡ് ആക്രമണത്തിലെ ഇരയുടെ കഥയും മലയാളത്തിൽ ചലച്ചിത്രമായി! പാണ്ടിപ്പടങ്ങളെ തോൽപ്പിക്കുന്ന രീതിയിലുള്ള താരാഭാസങ്ങളും, ന്യൂജൻ എന്ന പേരിലുള്ള ഒരേ അച്ചിലുള്ള കഥകളും കേട്ട് ഓക്കാനം വരുന്ന മലയാള സിനിമയിൽ, തീർത്തും വ്യത്യസ്തമായ പ്രമേയവുമായി വന്ന സഞ്ജയ്- ബോബി തിരക്കഥാ ഇരട്ടകളെ സമ്മതിക്കണം. എന്റെ വീട് അപ്പൂന്റേം, നോട്ട്ബുക്ക,് ട്രാഫിക്ക്, അയാളും ഞാനും തമ്മിൽ, മുംബൈ പൊലീസ് തുടങ്ങിയ തീർത്തും വ്യത്യസ്തമായ കഥകളിലൂടെ, മലയാള ചലച്ചിത്ര മേഖലയുടെ അമ്പരിപ്പിക്കുന്ന പ്രതിഭാദാരിദ്ര്യം കുറച്ചൊന്ന് പരിഹരിക്കാൻ ശ്രമിച്ച സഞ്ജയ്ക്കും ബോബിക്കും തന്നെയാണ് 'ഉയരെ' എന്ന കൊച്ചു ചിത്രത്തെ ഹൃദ്യമാക്കിയതിന്റെ ആദ്യ ക്രഡിറ്റ്. 'ട്രാഫിക്കി'ലൂടെ നവതരംഗം മലയാളത്തിൽ കൊണ്ടുവന്ന രാജേഷ് പിള്ളയുടെ ശിഷ്യനായ മനു അശോകൻ എന്ന നവഗാത സംവിധായകൻ, മലയാളത്തിന്റെ പ്രതീക്ഷ കൂടിയാണ്.
പക്ഷേ ഈ പടത്തിലെ യഥാർഥ താരം നടി പാർവതിയാണ്. പാർവതിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു മികച്ച കഥാപാത്രമാണ് ഈ ചിത്രത്തിലെ പല്ലവി. പാതിവെന്തമുഖവുമായി നിറഞ്ഞാടുന്ന പാർവതി അഭിനയം വെച്ചുനോക്കുമ്പോൾ ശരിക്കും ലേഡി സൂപ്പർസ്റ്റാർ തന്നെയാണ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും തൊട്ട് ദിലീപിന്റെ ഫാൻസ്വരെ ആഞ്ഞു കൂവിയിട്ടും, ട്രെയിലറിനും ടീസറിനും കൂട്ടത്തോടെ ഡിസ്ലൈക്ക് ബട്ടണമർത്തിയിട്ടും ഈ പാർവതി ചിത്രം ജനങ്ങൾ ഏറ്റെടുത്തിരിക്കയാണ്. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരാളെ തകർക്കാൻ ചിലർ ഇറങ്ങിത്തിരിച്ചാൽ അതിനു വഴങ്ങുന്നവരല്ല മലയാള ചലച്ചിത്ര പ്രേമികൾ എന്ന് തെളിയിക്കേണ്ടത് അത്യാവശ്യമാണ്. ആ രീതിയിൽ നോക്കുമ്പോൾ ഈ ചിത്രത്തിന്റെ സാമ്പത്തിക വിജയം ഒരു അനിവാര്യതയാണ്. അതുപോലെ തന്നെ അതീവ സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയത്തിലൂടെ, നമ്മുടെ ഉള്ളുപൊള്ളിച്ചുകൊണ്ടാണ് ചിത്രം കടന്നുപോകുന്നത്.
പ്രണയപ്പകമൂലം പ്രണയിനിയെ പച്ചക്ക് കൊളുത്തിയ രണ്ടു സംഭവങ്ങൾ ഈയിടെ മാത്രം ഉണ്ടായ നാടാണ് നമ്മുടെ പ്രബുദ്ധ കേരളം. ഒട്ടും പരിഷ്ക്കരിക്കാതെ 'മെയിൽ ഷോവനിസറ്റ് പിഗ്' എന്ന വിളിക്കാവുന്ന അവസ്ഥയിലാണ് ചില മലയാളി ചെറുപ്പക്കാരുടെയെങ്കിലും മസ്തിഷ്ക്കങ്ങൾ. അവർ തങ്ങൾക്കും ചുറ്റം കറങ്ങുന്ന ഉപഗ്രഹങ്ങളായിട്ടാണ് പ്രണയിനികളെയും കാണുന്നത്. എന്ത് വസ്ത്രം ധരിക്കണമെന്നും ഹെയർ സ്റ്റൈൽ എങ്ങനെ മാറ്റണമെന്നുമൊക്കെ കാമുകനോട് സമ്മതം വാങ്ങേണ്ട അവസ്ഥ. പ്രണയ നിരാസം എന്നത് അവരിൽ പലർക്കും താങ്ങാൻ കഴിയില്ല.
ഹൈലി അമ്പീഷ്യസായ പെൺകുട്ടികളെ ഹൈലി പൊസസ്സീവായ ആൺകുട്ടികളും തമ്മിലുള്ള ബാഡ് കെമിസ്ട്രിയാണ് ഈ ചിത്രം ചൂണ്ടിക്കാണിക്കുന്നത്. പരസ്പരം ഒരു ബ്രീത്തിങ്ങ് സ്പേസ് അനുവദിച്ചു കൊടുത്താലേ ഇരുവർക്കും ഉയരങ്ങളിലേക്ക് പറക്കാൻ സാധിക്കൂ. ഇരുവർക്കും ചിരിച്ചു കൊണ്ടിരിക്കാൻ സാധിക്കൂ. ഈ വിഷയം അതിശക്തമായി പറയുന്ന ചിത്രമാണിത്. അതുകൊണ്ടുതന്നെ കേരളത്തിലെ മുഴുവൻ കാമ്പസുകളിലും സാമൂഹിക ക്ഷേമ വകുപ്പ് മുൻകൈ എടുത്ത് സൗജന്യമായി പ്രദർശിപ്പിക്കേണ്ട ചിത്രമാണിത്. ആയിരം വാക്കുകളേക്കാൾ കരുത്തുള്ളതാണ് ഒരു ദൃശ്യം എന്നാണെല്ലോ പൊതുവെ പറയുക.
ഉയരങ്ങളിൽ പറക്കുന്ന സ്ത്രീകൾ
ഒറ്റവാക്കിൽ പറഞ്ഞാൽ ഉയരങ്ങളിൽ പറക്കാൻ ആഗ്രഹിക്കുന്ന മിടുക്കിയായ ഒരു പെൺകുട്ടിയുടെ കഥയാണ് ഉയരെ. റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ വിമാനത്തിൽ ഡൽഹിയിലേക്ക് പോകുമ്പോഴാണ് പല്ലവി ആദ്യമായി ഒരു വനിതാ പൈലറ്റിനെ പരിചയപ്പെടുന്നതും കോക്പിറ്റ് കാണുന്നതും. അന്നു തുടങ്ങിയ മോഹമാണ് പൈലറ്റാകണമെന്ന്, ഉയരങ്ങളിൽ പറക്കണമെന്ന്. അതിനുള്ള അവളുടെ തുടർച്ചയായ ശ്രമത്തിനൊപ്പമാണ് ആദ്യപകുതി. അതോടൊപ്പം അവർക്കുണ്ട് അങ്ങേയറ്റം അപകർഷതാ ബോധമുള്ളവനും, പൊസസീവും ചില ഘട്ടങ്ങളിൽ സൈക്കോയുമായി തോന്നുന്ന കാമുകൻ ഗോവിന്ദ് ( ചിത്രത്തിൽ ആസിഫലി). സ്കൂളിലെ ഒറ്റപ്പെട്ട അവസ്ഥയിൽ നിന്ന് പല്ലവിയെ പിടിച്ചുയർത്തികൊണ്ടുവന്ന മോട്ടിവേറ്ററായിരുന്നു ആദ്യ കാലത്ത് ഗോവിന്ദ്. പക്ഷേ ക്രമേണ അവൾ ഉയരങ്ങളിലേക്ക് നീങ്ങുകയും തനിക്ക് ഒരു നല്ല ജോലി ലഭിക്കാതാവുകയും ചെയ്യുന്നതോടെ ഗോവിന്ദിന് അപകർഷതാ ബോധവും വർധിക്കുന്നു.
പല്ലവി ഏവിയേഷൻ അക്കാദമിയിൽ പഠിക്കാൻ പോവുന്നതോടെ ഗോവിന്ദിന്റെ അസ്വസ്ഥതകൾ വർധിക്കുന്നു. കൂടുതൽ സ്വാർഥനും സംശയാലുവുമാകുകയാണ് അയാൾ. പല്ലവിയാണെങ്കിൽ ഇതിൽ ശ്വാസം മുട്ടുകയുമാണ്. മുടി പിന്നുന്നതിനും പൊട്ടു തൊടുന്നതിനും പോലും ഗോവിന്ദിനോട് സമ്മതം ചോദിക്കേണ്ട അവസ്ഥ. ഒരു ഘട്ടത്തിൽ അവളെ ഫോണിൽ കിട്ടാഞ്ഞതിന് അയാൾ ചെയ്തത് കൈയുടെ ഞരമ്പ് മുറിച്ച് ഫോട്ടോ അവൾക്ക് അയച്ചു കൊടുക്കുകയായിരുന്നു!
സംശയങ്ങളും, മോശം പെരുമാറ്റവും താങ്ങാൻ വയ്യാതായതോടെ ഗോവിന്ദുമായി ബ്രേക്കപ്പ് ആവാൻ പല്ലവി തീരുമാനിക്കുന്നു. അതിന് ഗോവിന്ദിന്റെ പ്രതികാരം ക്രൂരമായിരുന്നു. ആസിഡൊഴിച്ച് അവളുടെ ഒരു മുഖപ്പാതി കരിച്ച് വികൃതമാക്കി അവൻ. പല്ലവിയുടെ എല്ലാ സ്വപ്നങ്ങളും തീർന്നുവെന്ന് കരുതാൻ വരട്ടെ. അവൾ ഉയർത്തെഴുനേൽക്കയാണ്. ആ അതിജീവനത്തിന്റെ കഥയാണ് ഉയരെ.
പ്രണയ പെങ്കിളിത്തത്തിലേക്ക് വീഴാതെ
ഈ പടത്തിന്റെ കൃത്യമായി വിജയം അതുയർത്തുന്ന ശക്തമായ പൊളിറ്റിക്കൽ ഡിസ്കോഴ്സുകളാണ്. ആസിഡ് ആക്രമണക്കേസിലെ ഇരകളുടെ കഥ സിനിമയായ ചില ഹിന്ദി ചിത്രങ്ങളെപ്പോലെ ഇത് ഒരിക്കലും പ്രണയ പൈങ്കിളിത്തത്തിലേക്ക് പോവുന്നില്ല. പ്രണയത്തിന്റെ പേരിൽ ചെയ്ത സാഹസം, അവസാനം പൊറുത്തുകൊടുക്കാൻ സർവംസഹയായ സ്ത്രീ ബാധ്യസ്ഥയാണെന്ന, അങ്ങേയറ്റം സ്ത്രീവിരുദ്ധമായ കുലബോധത്തെ പല്ലവി തള്ളിക്കളയുന്നു. തന്റെ മുൻ കാമുകനോട് ഒരിക്കലും ക്ഷമിക്കാൻ അവൾ തയ്യാറാവുന്നില്ലെന്ന് മാത്രമല്ല, നിയമത്തിന്റെ ഏത് അറ്റംവരെയും പോയി അയാൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനും അവൾ തയ്യാറാകുന്നു. ഒരുഘട്ടത്തിൽ അവളെ വിവാഹം കഴിച്ചോളാമെന്ന പ്രതിയുടെ ഓഫർ ജഡ്ജി പറയുന്നത് പല്ലവിയെ രോഷാകുലയാക്കുകയാണ്. റേപ്പിസ്റ്റിനെ വിവാഹം കഴിക്കാൻ പറയുന്ന, ഉത്തരേന്ത്യൻ ഖാപ്പ് പഞ്ചായത്തുകളുടെ മനോഗതിയുള്ള ന്യായാധിപന്മാർ നമ്മുടെ കേരളത്തിലും അപൂർവമായെങ്കിലും ഉണ്ട്. സൂര്യനെല്ലി പെൺകുട്ടിയോട് ഓടി രക്ഷപ്പെട്ടുകൂടാമായിരുന്നോ എന്ന് പറഞ്ഞ് ഒരു വഷളൻ ചിരി ചിരിച്ച ഒരു മജിസ്ട്രേറ്റിനെ ഓർമ്മയില്ലേ. അതെ പല്ലവി എന്തൊക്കെയോ നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. തലച്ചോർ വേണ്ടാത്ത സമകാലീന ചിത്രങ്ങളിൽനിന്ന് കുതറി മാറി അത് എന്തൊക്കെയോ നമ്മെ ചിന്തിപ്പിക്കുന്നുണ്ട്. ഒരു ചലച്ചിത്രത്തിന്റെ വിജയം അവിടെ തന്നെയാണ്.
അടുക്കും ചിട്ടയും വൃത്തിയുമുള്ള സീനുകൾ ഒരുക്കുമ്പോഴും ഒരിക്കലും കഥയെ അതിഭാവുകത്വത്തിലേക്ക് കൊണ്ടുപോവാൻ സഞ്ജയ് ബോബിയും സംവിധായകനും ശ്രമിക്കുന്നില്ല. മറ്റുള്ള ടീമുകൾ ആണെങ്കിൽ കൊമേർഷ്യൽ സാധ്യത കണക്കിലെടുത്ത് വിമാന റാഞ്ചൽ വരെ ഈ ചിത്രത്തിൽ ഇട്ടേനെ. പക്ഷേ അത്തരം ചളങ്ങളിലേക്ക് പോകാതെ തീർത്തും വിശ്വസനീയമായാണ് കഥ മുന്നോട്ടു നീങ്ങുന്നത്. ക്ലൈമാക്സിൽ പോലും അനാവശ്യമായ മെലോഡ്രാമകൾ ചേർത്തിട്ടില്ല. പക്ഷേ ഇത്തരം യഥാകഥന രീതി എത്രകണ്ട് എന്റർടൈന്മെന്റ് മൂല്യമുണ്ട് എന്നതും പ്രശ്നമാണ്. ടൊവീനോയും പാർവതിയും ചേർന്നുള്ള ചില രംഗങ്ങളിൽ മാത്രമാണ് മാസ് ഓഡിയൻസിന് നന്നായി ഇഷ്ടപ്പെടുന്ന ചേരുവകൾ ഉള്ളത്.
ഫാൻസുകാരുടെ ഓരിയടിലിൽ തളരാതെ പാർവതി
സത്യത്തിൽ ഏറ്റവും വലിയ സ്ത്രീവിരുദ്ധരുടെയും അഭിപ്രായ സ്വതന്ത്ര്യ വിരുദ്ധരുടെയും കൂട്ടം എന്നു പറയുന്നത് മലയാള സിനിമയാണെന്ന് തോനുന്നു. നടിയെ ആക്രമിച്ച കേസും, wccയുടെ രൂപവത്ക്കരണവും, തുടർന്ന് ചലച്ചിത്ര ലോകത്ത് നില നിൽക്കുന്ന സ്ത്രീവിരുദ്ധതയെയും പരസ്യമായി ചോദ്യം ചെയ്തതിനും ഒക്കെയായി, താരങ്ങളുടെ 'ഫാനരന്മാർ' വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു പാർവതി എന്ന നടിയെ. പക്ഷേ ഈ ചിത്രത്തിലെ അഭിനയത്തിലൂടെയും അവർ ഒരിക്കൽകൂടി തെളിയിച്ചിരിക്കയാണ്, മലയാളത്തിലെ അവലൈബിൾ നമ്പർ വൺ നടി ഇപ്പോഴും താൻ തന്നെയാണെന്ന്. ആസിഡ് ആക്രമണത്തിന്റെ തീപ്പാതിയുള്ള മുഖവുമായി പാർവതിയുടെ ടൈമിങ്ങും മോഡുലേഷനും അതിശയിപ്പിക്കുന്നതാണ്. ഈ വേഷത്തിലേക്ക് മറ്റൊരു നടിയെ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല എന്നിടത്താണ് പാർവതിയുടെ വിജയം. എന്നിട്ടും നോക്കു... ഇത്രയും കാലിബറുള്ള ഒരു നടിക്ക് മലയാള സിനിമയിൽ വേഷങ്ങളില്ല. കാരണം എന്താണെന്ന് എല്ലാവർക്കും അറിയാം. ഫാസിസം ഫാസിസം എന്നു പറയുന്നത് ഇതൊക്കെയാണ്. കഴിവുണ്ടായിട്ടും അഭിപ്രായം പറഞ്ഞതിന്റെ പേരിൽ മാത്രം അവസരങ്ങൾ കുറയുന്നത് എന്തൊരു ഭീകരാവസ്ഥയാണ്!
പ്രതിനായക സ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലിയും തന്റെ പരമ്പരാഗത ഇമേജ് ബ്രേക്ക് ചെയ്യുകയാണ്. ടിപ്പിക്കൽ പൊസസ്സീവ് വെറുപ്പിക്കൽ മല്ലൂ യങ്ങ്സ്റ്ററായി വേഷമിടുന്ന ആസിഫ് തന്റെ യുവതാരമെന്ന ഇമേജിനൊന്നും യാതൊരു പ്രാധാന്യവും കൊടുക്കാതെയാണ് ഈ വേഷം ചെയ്തത്. അതിവേഗം കുതിച്ചുയരുന്ന കരിയറാണ് ടൊവീനോ തോമസ് എന്ന യുവ നടന്റെത്. എവിടെയൊക്കെ ടൊവീനൊയെ കാണുന്നോ, അവിടെയൊക്കെ ചിത്രത്തിന് മൊത്തത്തിൽ ഒരു പ്രസരിപ്പ് ഫീൽ ചെയ്യുന്നുണ്ട്. ഒരു നവാഗത സംവിധായകന്റെ കൈവിറയലുകൾ അശേഷമില്ലാതെ മനു അശാകൻ ഉയരെ മികച്ച രീതിയിൽ സംവിധാനം ചെയ്തിരിക്കുന്നു. ആകാശ ദൃശ്യങ്ങളുടെ ക്രിസ്റ്റൽ ക്ലാരിറ്റിയും വിന്യാസ ഭംഗിയും കണ്ടാൽ പല ഷോട്ടുകളും ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്നു. മുകേഷ് മുരളീധരന്റെ ഛായാഗ്രഹണവും ഉയരത്തിൽ തന്നെ. ഗോപീസുന്ദറിന്റെ ഗാനങ്ങളും നന്നായിട്ടുണ്ട്. പക്ഷേ ചിത്രം കഴിഞ്ഞ് തീയേറ്റർ വിട്ടിറങ്ങുമ്പോഴും നിങ്ങളുടെ മനസ്സിൽ ഉണ്ടാവുക പാർവതിയുടെ കഥപാത്രം തന്നെയായിരക്കും.
വാൽക്കഷ്ണം: 80കളിലും 90കളിലും അടിക്കടി ഹിറ്റുകളുടെ പരമ്പര തീർത്ത ഗൃഹലക്ഷ്മി പ്രൊഡക്ഷൻസാണ് ഈ കൊച്ചു ചിത്രത്തിന്റെ നിർമ്മാണം. ഒരു വടക്കൻ വീരഗാഥയടക്കമുള്ള മാസ്റ്റർ പീസുകൾ നിർമ്മിച്ച പി.വി.ഗംഗാധരന്റെ മക്കളായ ഷേണുക, ഷെഗ്ന, ഷെർഗ എന്നിവരാണ് നായികാ പ്രാധാന്യമുള്ള ഉയരെ നിർമ്മിച്ചിരിക്കുന്നത്. എന്നിട്ടും ഈ ചിത്രം എന്തുകൊണ്ട് മാർക്കറ്റിങ്ങിൽ പിറകോട്ടുപോയി എന്നത് അമ്പരപ്പിക്കുന്നതാണ്്. പറയത്തക്ക പ്രീ പബ്ലിസ്റ്റിയോ, പോസ്റ്റ് പബ്ലിസിറ്റിയോ ഒന്നും തന്നെ ഈ ചിത്രത്തിന് ഉണ്ടായിട്ടില്ല. ആകെയുള്ളത് നല്ല സിനിമയെ സ്നേഹിക്കുന്നവർ നൽകുന്ന മൗത്ത് പബ്ലിസിറ്റി മാത്രമാണ്. ആധുനിക കാലത്ത് സിനിമ നന്നായിട്ട് യാതൊരുകാര്യവുമില്ലെന്നും അത് കൃത്യമായി മാർക്കറ്റ് ചെയ്യാൻ പഠിക്കണമെന്നും, ഇത്രയും സിനിമാ പരിചയമുള്ള ഗൃഹലക്ഷ്മി ടീമിനെ ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടോ?
Stories you may Like
- സിനിമയ്ക്ക് സാമൂഹിക മാധ്യമത്തിൽ മോശം റിവ്യൂ; ഒൻപത് പേർക്കെതിരെ കേസ്
- കരിമണൽ മാഫിയയുടെ നേർച്ചിത്രവുമായി 'ബ്ലാക്ക് സാൻഡ് ' യുട്യൂബിലേയ്ക്ക്
- ചന്ദ്രബാബു നായിഡുവിന്റെ വീഴ്ച ആഘോഷമാക്കി എൻ.ടി.ആറിന്റെ ഭാര്യ
- റാഹേൽ മകൻ കോര നിർമ്മാതാക്കളുടെ ആരോപണങ്ങൾ നിഷേധിച്ച് സ്നേക് പ്ലാന്റ്
- ചന്ദ്രബാബു നായിഡുവിന്റെ അസാധാരണ ജീവിതം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്